കാസര്‍ഗോഡ്: കൊളത്തൂരില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ വീണ്ടും പുലി കുടുങ്ങി. നിടുവോട്ടെ എം.ജനാര്‍ദനന്റെ റബര്‍ തോട്ടത്തിലെ ഗുഹയ്ക്കു മുമ്പിൽ സ്ഥാപിച്ച കൂട്ടിലാണ് ചൊവ്വാഴ്ച രാത്രി പുലി കുടുങ്ങിയത്. രാവിലെ ആറരയോടെയാണ് പുലി കുടുങ്ങിയ കാര്യം ശ്രദ്ധയില്‍പെട്ടത്. ഇന്നു രാവിലെ ഏഴോടെ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ആളുകൂടുന്നതിനു മുമ്പ് തന്നെ പുലിയെ ഇവിടെ നിന്നും മാറ്റി. പള്ളത്തുങ്കാൽ ഫോറസ്റ്റ് ഓഫീസിലേയ്ക്കാണ് പുലിയെ മാറ്റിയത്. പുലിയെ എവിടെ തുറന്നു വിടുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫെബ്രുവരി 23നും നിടുവോട്ട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങിയിരുന്നു. അന്നു അഞ്ചുവയസ് പ്രായമായ പുലിയാണ് കൂട്ടിൽ കുടുങ്ങിയത്. അന്നത്തെ പുലിയെ മുള്ളേരിയക്ക് സമീപത്തെ വനത്തിനകത്തു തുറന്നു വിട്ടത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു.
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക