Saturday, 21 March 2026

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടായാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ


 
തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണം യുഎഇയിലെ സ്ഥലങ്ങളിൽ നിന്ന് നടത്തുന്നത് ചൂണ്ടികാട്ടി യുഎഇയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിലെ ഇറാനിയൻ ദ്വീപുകളായ അബു മൂസ, ഗ്രേറ്റർ തുൻബ് എന്നിവയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് യുഎഇയുടെ സ്ഥലങ്ങൾ ഉപയോ​ഗിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനായുള്ള വിക്ഷേപണ ദൗത്യങ്ങൾ നടക്കുന്നത് യുഎഇയുടെ മണ്ണിലാണെന്ന് ഇറാൻ്റെ കമാൻഡ് യൂണിറ്റ് വ്യക്തമാക്കി. ഇതിനെതിരെയാണ് ഇറാൻ യുഎഇയ്ക്ക് മുന്നറിയിപ്പ് നൽകിയത്.

ഇറാനിലെ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനും (ഐആർജിസി) ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയർന്ന ഓപ്പറേഷണൽ കമാൻഡ് യൂണിറ്റായ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സാണ് മുന്നറിയിപ്പ് നൽകിയത്. 'ഞങ്ങൾ മുമ്പ് പ്രഖ്യാപിക്കുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തതുപോലെ, ഞങ്ങളുടെ രാജ്യത്തിനും അതിൻ്റെ പരമാധികാരത്തിനും എതിരായ ഏതൊരു ആക്രമണത്തിന്റെയും ഉത്ഭവത്തെ ഞങ്ങൾ തകർക്കും' എന്നാണ് ഇറാൻ അറിയിച്ചത്. ഇറാൻ്റെ ദ്വീപുകൾക്കെതിരെ യുഎഇയിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇറാന്റെ ശക്തമായ സായുധ സേന യുഎഇയിലെ റാസ് അൽ ഖൈമയെ തകർക്കുമെന്നാണ് ഇറാൻ്റെ ഭാ​ഗത്തു നിന്നുണ്ടായ പ്രതികരണം


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഴ് ലക്ഷം വിലമതിക്കുന്ന ആഭരണങ്ങള്‍ ധരിച്ച് പുറത്തേക്ക് പോയി; 75കാരി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയിൽ

ഏഴ് ലക്ഷം വിലമതിക്കുന്ന ആഭരണങ്ങള്‍ ധരിച്ച് പുറത്തേക്ക് പോയി; 75കാരി കൊല്ലപ്പെട്ട നിലയില്‍; പ്രതി പിടിയിൽ


 
ജയ്പൂർ: രാജസ്ഥാനിലെ നാഗൗറിലുള്ള പാൽഡി കാലാൻ ഗ്രാമനിവാസിയായ നതി ദേവി ബാവ്‌രി കന്നുകാലികൾക്കുള്ള ഭക്ഷണം തേടിയാണ് മാർച്ച് 16ന് വീടിന് പുറത്തേക്ക് പോയത്. സമയം ഏറെ കഴിഞ്ഞിട്ടും 75കാരി തിരികെ വീട്ടിൽ എത്തിയില്ല. ശരീരത്തിൽ ഏഴ് ലക്ഷത്തോളം വില വരുന്ന സ്വർണം, വെള്ളി ആഭരണങ്ങൾ ധരിച്ചാണ് ഇവർ പുറത്തേക്ക് പോയതെന്ന് കുടുംബം പറയുന്നു. നതിയെ കാണാതായതോടെ കുടുംബം അവരെ തേടി എല്ലായിടവും അരിച്ചുപെറുക്കി. എന്നാൽ കണ്ടെത്താൻ കഴിഞ്ഞില്ല.

പിറ്റേദിവസം മറ്റൊരു ഗ്രാമമായ പച്ച്‌റണ്ടയിലെ ഗ്രാമവാസികളാണ് കുറ്റിക്കാടിനിടയിൽ പ്ലാസ്റ്റിക്ക് കവറിൽ എന്തോ കിടക്കുന്നത് ശ്രദ്ധിച്ചത്. കവർ പരിശോധിച്ചപ്പോൾ മൃതദേഹമാണെന്ന് മനസിലായി. തലയും കാലും അറുത്തുമാറ്റിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് പുറമേ ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയിരുന്നു. ഉടൻ തന്നെ ഗ്രാമവാസികൾ സംഭവം പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാൽ ദൃക്‌സാക്ഷികളെയോ മറ്റ് തെളിവുകളോ കണ്ടെത്താൻ കഴിഞ്ഞില്ല. നാഗൗർ എസ്പി റോഷൻ മീണയുടെ നേതൃത്വത്തിൽ ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി. പ്രദേശത്ത് ഡ്രോണും വിന്യസിച്ചു. തുടർന്ന് അവിടെ നിന്നും ലഭിച്ച ഒരു സ്ലിപ്പറിൽ നിന്നാണ് പൊലീസിന് തുമ്പ് ലഭിക്കുന്നത്.

പരിശോധനയ്ക്കിടയിൽ നതിയുടെ ഗ്രാമത്തിലെ ഒരു വീട്ടിൽ രക്തകറകൾ കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ കൊലപാതകം നടന്നത് അവിടെയാണെന്ന് വ്യക്തമാകുകയും ചെയ്തു. തുടർന്ന് നതിയെ കാണാതായ സമയം മുതൽ പ്രദേശത്തെ 300ഓളം ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു. മാർച്ച് 20ന് പൊലീസ് നതിയുടെ അയൽവാസിയായ മുകേഷ് ഭാരതി എന്ന 38കാരനെ പിടികൂടി. കന്നുകാലികൾക്ക് ഭക്ഷണം തേടി ഇറങ്ങിയ വൃദ്ധയെ ഇയാൾ ആക്രമിച്ച് കൊലപ്പെടുത്തുകയും പിന്നീട് ശരീരം തിരിച്ചറിയാതിരിക്കാൻ കഷ്ണങ്ങളായി മുറിക്കുകയുമായിരുന്നു.

കോടാലിയോ ഇരുമ്പ് കമ്പിയോ ഉപയോഗിച്ചാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ശരീരം പല കഷ്ണങ്ങളാക്കിയ ശേഷം മൂന്ന് ചാക്കുകളിലാക്കിയാണ് പ്രതി തന്റെ വാഗണാർ കാറിൽ പലയിടങ്ങളിലായി നിക്ഷേപിച്ചത്. സംഭവത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. മോഷണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ നതിയുടെയും പ്രതിയുടെയും കുടുംബം തമ്മിൽ ഭൂമി സംബന്ധമായ തർക്കങ്ങൾ നിലനിൽക്കുന്നതായും വിവരമുണ്ട്.

മോഷ്ടിച്ച ആഭരണങ്ങളും കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം നതിയുടെ കുടുംബം ക്രൂരമായ കൊലപാതകത്തെ കുറിച്ച് ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും കണ്ടെത്തണം എന്നാവശ്യപ്പെട്ട് നതിയുടെ കുടുംബം പ്രതിഷേധിച്ചിരുന്നു. തുടർ തിരച്ചിലിൽ കൂടുതൽ ശരീരഭാഗങ്ങൾ പൊലീസ് കണ്ടെത്തിയ ശേഷം നതിയുടെ അന്ത്യകർമങ്ങൾ നടത്തി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹിപ്പോ ആക്രമണത്തിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; സമീക്ഷയ്ക്ക് നിർദേശം നൽകിയത് ആരെന്നതിൽ അവ്യക്തത, അന്വേഷണം

ഹിപ്പോ ആക്രമണത്തിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവം; സമീക്ഷയ്ക്ക് നിർദേശം നൽകിയത് ആരെന്നതിൽ അവ്യക്തത, അന്വേഷണം


 
ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയിലുളള ത്യാവരെകൊപ്പ ടൈഗര്‍ ആന്‍ഡ് ലയണ്‍ സഫാരിയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സുരക്ഷാ ക്രമീകരണങ്ങളിലുണ്ടായ വീഴ്ച്ചയെക്കുറിച്ച് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ ഒരു ട്രെയിനി ഡോക്ടര്‍ക്ക് രാത്രിയില്‍ ഹിപ്പോപ്പൊട്ടാമസ് ഉളള എന്‍ക്ലോഷറിനുളളില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് ആരാണ് എന്നതുള്‍പ്പെടെയുളള കാര്യങ്ങളിലാണ് അന്വേഷണം നടക്കുക. 27-കാരിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് ഹിപ്പോയുടെ ആക്രമണത്തില്‍ മരിച്ചത്. വ്യാഴാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം.

എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസിനെ പരിശോധിക്കാന്‍ പോയതായിരു്‌നനു സമീക്ഷ. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് പരിശോധന നടത്തുന്നതിനിടെയാണ് ഹിപ്പോ ഡോക്ടറെ ആക്രമിച്ചത്. പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ മരിക്കുകയായിരുന്നു. മുതിര്‍ന്ന ഉദ്യോഗസ്ഥരില്ലാതെ ട്രെയിനിയായ ഡോക്ടറെ ഒറ്റയ്ക്ക് എന്‍ക്ലോഷറിനുളളില്‍ പ്രവേശിക്കാന്‍ അനുവദിച്ചത് ആരാണ് എന്ന ചോദ്യം സമീക്ഷയുടെ കുടുംബം ഉന്നയിച്ചു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ശിവമോഗ പൊലീസ് കേസെടുത്തിരുന്നു.

ദക്ഷിണ അമേരിക്കന്‍ പക്ഷിയായ സണ്‍ കോനുറിന് മരുന്ന് നല്‍കാനായിരുന്നു സമീക്ഷ റെഡ്ഡി അന്ന് എന്‍ക്ലോഷറിനുളളിലേക്ക് പോയത്. പക്ഷിയുടെ ചികിത്സയുടെ ഭാഗമായി 12 മണിക്കൂര്‍ ഇടവേളയില്‍ രണ്ടുതവണ ആന്റിബയോട്ടിക് നല്‍കേണ്ടിയിരുന്നു. പക്ഷിക്ക് ആന്റി ബയോട്ടിക് നല്‍കാനാണ് രാത്രി വൈകിയും സമീക്ഷ മൃഗശാലയില്‍ തുടര്‍ന്നതെന്ന് മൃഗശാലയിലെ വെറ്ററിനറി ഓഫീസര്‍ ഡോ. മുരളി മനോഹര്‍ പറഞ്ഞു. ഹിപ്പോപ്പൊട്ടാമസിന്റെ ആരോഗ്യനില പരിശോധിക്കാന്‍ സമീക്ഷയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'എട്ടുമാസം ഗര്‍ഭിണിയായിരുന്ന ഹിപ്പോപ്പൊട്ടാമസ് അഞ്ചുദിവസമായി ഭക്ഷണം കഴിക്കുന്നില്ലായിരുന്നു. ഹിപ്പോകളെ സംബന്ധിച്ചിടത്തോളം വളരെ സ്വാഭാവികമായ കാര്യമാണത്. അതിനെക്കുറിച്ചെല്ലാം ട്രെയിനികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. എന്നാല്‍ ഹിപ്പോയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാന്‍ ഞാൻ നിര്‍ദേശം നല്‍കിയിട്ടില്ല. തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് ഹിപ്പോയുടെ ശരീരതാപനില പരിശോധിക്കാന്‍ പോയപ്പോഴാണ് അവര്‍ ആക്രമണത്തിന് ഇരയായത്': മുരളീ മനോഹര്‍ പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു



ന്യൂഡൽഹി: സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ സീതാപൂർ സ്വദേശിയായ രവി ​ഗോപാലാണ് മരിച്ചത്. കഴിഞ്ഞ 18-ാം തീയതിയായിരുന്നു ആക്രമണമുണ്ടായത്.

ഫാക്ടറിയിൽ ജോലി ചെയ്തുവരികയായിരുന്നു രവി ​ഗോപാൽ. ജോലി കഴിഞ്ഞ് മുറിയിലെത്തിയ യുവാവ് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്ന സമയത്താണ് വ്യോമാക്രമണമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ കോൾ കട്ടാവുകയും മൊബൈൽ ഫോൺ ഓഫാവുകയും ചെയ്തു. പിന്നീട് പല തവണ ശ്രമിച്ചിട്ടും യുവാവുമായി ബന്ധപ്പെടാൻ‌ സാധിച്ചില്ല. തൊട്ടടുത്ത ദിവസം രവിയുടെ സുഹൃത്താണ് വീട്ടിലേക്ക് വിളിച്ച് അപകടത്തെ കുറിച്ച് അറിയിച്ചത്.

ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്. രവി ​ഗോപാലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരിൽ നിന്ന് ഇതുവരെ കൃത്യമായ സഹായം ലഭിച്ചിട്ടില്ലെന്ന് കുടുംബം ആരോപിച്ചു 

മാർച്ച് 14-ന് ഒമാനിലെ സൊഹാറിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. സൗദി അറേബ്യയിലെ അൽ ഖർജ് റഡാർ സംവിധാനങ്ങളെ ലക്ഷ്യമിട്ട് എത്തിയ മിസൈൽ ജനവാസമേഖലയിൽ പതിക്കുകയായിരുന്നു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം


 
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് വൻ ഇടിവ്. പവന് 2200 രൂപ താഴ്ന്ന് 1,07,040 രൂപയിലെത്തി. ഗ്രാം വില 270 രൂപ കുറഞ്ഞ് 13,380 രൂപയിലെത്തി. രാജ്യാന്തര വില ഔൺസിന് 4494 ഡോളർ നിലവാരത്തിൽ തുടരുന്നു.

ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,840 രൂപയും, പവന് 1,19,120 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,172 രൂപയും പവന് 89,376 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 259.90 രൂപയും കിലോഗ്രാമിന് 2,59,900 രൂപയുമാണ് ഇന്നത്തെ നിരക്ക്.

മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1,20,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. എണ്ണവില വീണ്ടും ഉയരുവാണെങ്കിൽ സ്വർണവില ഇനിയും ഇടിയാൻ ആണ് സാധ്യത.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്‍റെ കുടുംബമെന്ന് ആരോപണം

വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്‍റെ കുടുംബമെന്ന് ആരോപണം


 
കൊച്ചി: എറണാകുളത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ ശ്രീകുമാരി, കുമാരിയുടെ മകൾ അശ്വതി അശ്വതിയുടെ മൂന്ന് കുട്ടികൾ എന്നിവരെയാണ് വടുതലയിലെ വാടക വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യയുടെ പേരിൽ ബന്ധുക്കൾ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലുള്ളത്. അശ്വതിയുടെ ഭര്‍ത്താവ് നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രൽ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു.

രണ്ട് മാസം മുൻപാണ് മകന്‍റെ ചികിത്സയ്ക്ക് എന്ന പേരിൽ വടുത കർഷക റോഡിൽ തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാരി വീട് വാടകയക്ക് എടുത്തത്. രണ്ട് ദിവസമായി വീട്ടുകാരെക്കുറിച്ച് വിവരമൊന്നുമില്ലാതായതോടെ വിദേശത്തുള്ള വീട്ടുടമസ്ഥൻ ബന്ധുവിനോട് വീട് പരിശോധിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. ശ്രീകുമാരിയെയും മകൾ അശ്വതിയെയും തൂങ്ങിയ നിലയിലും കുട്ടികൾ കട്ടിലിൽ വിഷം കഴിച്ച നിലയിലുമായിരുന്നു. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. കൊച്ചി സെൻട്രൽ എസിപി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി. സ്ഥലത്ത് നിന്ന് കിട്ടിയ ആതമഹത്യാക്കുറിപ്പിൽ അശ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസ് പറയയുന്നത്.

തിരുവനന്തപുരം കാരോട് സ്വദേശികളായ അശ്വതിയും അമ്മയും രണ്ട് മാസം മുൻപാണ് കൊച്ചിയിലെത്തിയത്. കരൾ രോഗബാധിതനാൈയ അസ്വതിയുടെ ഭർത്താവിന്‍റെ ആത്മഹത്യക്ക് പിന്നാലെയാണ് വീട് വിൽപ്പന നടത്തി കുടുംബം കൊച്ചിയിലേക്ക് മാറിയത്. 14,5 വയസ്സുള്ള ആൺ കുട്ടികളും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് മരിച്ച് മൂന്ന് കുട്ടികൾ. ഇതിൽ മൂത്ത കുട്ടി മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. ഈ കുട്ടിയുടെ ചികിത്സയ്ക്കാണ് കൊച്ചിയിലെത്തിയതെന്നാണ് വീട്ടുടമസ്ഥനെ ഇവർ അറിയിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പൂ‍ർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ

യുഎഇയുടെ മണ്ണിൽ നിന്ന് ഇറാനെതിരെ ആക്രമണമുണ്ടാൽ തിരിച്ചടിക്കും; മുന്നറിയിപ്പ് നൽകി ഇറാൻ


 
തെഹ്റാൻ: ഇറാനെതിരായ യുഎസ് - ഇസ്രയേൽ ആക്രമണം യുഎഇയിലെ സ്ഥലങ്ങളിൽ നിന്ന് നടത്തുന്നത് ചൂണ്ടികാട്ടി യുഎഇയ്ക്ക് ഇറാൻ മുന്നറിയിപ്പ് നൽകി. പേർഷ്യൻ ഗൾഫിലെ ഇറാനിയൻ ദ്വീപുകളായ അബു മൂസ, ഗ്രേറ്റർ തുൻബ് എന്നിവയെ ലക്ഷ്യം വച്ചുള്ള ആക്രമണത്തിന് യുഎഇയുടെ സ്ഥലങ്ങൾ ഉപയോ​ഗിക്കുന്നുവെന്ന് ചൂണ്ടികാട്ടിയാണ് ഇറാൻ മുന്നറിയിപ്പ് നൽകിയത്. ആക്രമണത്തിനായുള്ള വിക്ഷേപണ ദൗത്യങ്ങൾ നടക്കുന്നത് യുഎഇയുടെ മണ്ണിലാണെന്ന് ഇറാൻ്റെ കമാൻഡ് യൂണിറ്റ് വ്യക്തമാക്കി. ഇതിനെതിരെയാണ് ഇറാൻ യുഎഇയ്ക്ക് മുന്നറിയിപ്പ് നൽകിയത്.

ഇറാനിലെ സൈന്യത്തിനും ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്സ് കോർപ്സിനും (ഐആർജിസി) ഇടയിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ഉയർന്ന ഓപ്പറേഷണൽ കമാൻഡ് യൂണിറ്റായ ഖതം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്‌സാണ് മുന്നറിയിപ്പ് നൽകിയത്. 'ഞങ്ങൾ മുമ്പ് പ്രഖ്യാപിക്കുകയും പ്രായോഗികമായി തെളിയിക്കുകയും ചെയ്തതുപോലെ, ഞങ്ങളുടെ രാജ്യത്തിനും അതിൻ്റെ പരമാധികാരത്തിനും എതിരായ ഏതൊരു ആക്രമണത്തിന്റെയും ഉത്ഭവത്തെ ഞങ്ങൾ തകർക്കും' എന്നാണ് ഇറാൻ അറിയിച്ചത്. ഇറാൻ്റെ ദ്വീപുകൾക്കെതിരെ യുഎഇയിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇറാന്റെ ശക്തമായ സായുധ സേന യുഎഇയിലെ റാസ് അൽ ഖൈമയെ തകർക്കുമെന്നാണ് ഇറാൻ്റെ ഭാ​ഗത്തു നിന്നുണ്ടായ പ്രതികരണം


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക