Tuesday, 16 June 2026

സെൻസസ് 2027: ഗവർണറും മുഖ്യമന്ത്രിയും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചു

സെൻസസ് 2027: ഗവർണറും മുഖ്യമന്ത്രിയും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചു

 

സെൽഫ് എന്യൂമറേഷന് കേരളത്തിൽ തുടക്കമായി

സെൻസസ് 2027ന്റെ ഭാഗമായി സെൽഫ് എന്യൂമറേഷൻ നടപടികൾക്ക് കേരളത്തിൽ തുടക്കമായി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറും മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നിർവഹിച്ചതോടെയാണ് സംസ്ഥാനത്തെ സെൽഫ് എന്യൂമറേഷൻ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായത്.




ലോക് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സെൻസസ് പോർട്ടൽ (https://se.census.gov.in/) വഴി വിവരങ്ങൾ സമർപ്പിച്ച് സെൽഫ് എന്യൂമറേഷൻ പൂർത്തിയാക്കി. തുടർന്ന് മാസ്‌ക്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വി ഡി സതീശനും സെൽഫ് എന്യൂമറേഷൻ നടപടിക്രമങ്ങൾ നിർവഹിച്ചു.

2027 ലെ ഡിജിറ്റൽ സെൻസസിലൂടെ രാജ്യം സുപ്രധാനമായ നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും സെൻസസ് നടപടികളുമായി സംസ്ഥാനത്തെ എല്ലാവരും സഹകരിക്കണമെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭ്യർഥിച്ചു. സെൻസസിലൂടെ ജനങ്ങളുടെ വീട്, തൊഴിൽ, ബിസിനസ്സ്, ജീവിതനിലവാരം തുടങ്ങിയ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ജനങ്ങൾക്ക് പ്രയോജനകരമാകുന്ന പുതിയ പദ്ധതികൾ ആവിഷ്‌കരിക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആദ്യമായി പൂർണമായി ഡിജിറ്റൽ സംവിധാനത്തിലൂടെ നടപ്പിലാക്കുന്ന 2027 സെൻസസിന്റെ ഭാഗമായി പ്രവർത്തിക്കുന്ന എല്ലാ ജീവനക്കാരെയും ഗവർണർ അഭിനന്ദിച്ചു.

നമ്മുടെ നാടിന്റെ വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ആവശ്യമായ നിർണായക പദ്ധതികൾ തീരുമാനിക്കുന്നത് സെൻസസിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ പൗരന്മാരും സെൻസസിൽ സജീവമായി പങ്കാളികളാകണമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ തെറ്റായ വഴികളിലൂടെ പോകാതെ അർഹരായ ആളുകളിലേക്ക് കൃത്യമായി എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഈ വിവരങ്ങൾ സഹായിക്കും. പുതിയ നയങ്ങൾ രൂപീകരിക്കുന്നതിനും ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും സെൻസസ് വളരെ പ്രധാനപ്പെട്ട രേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സെൻസസ് സ്റ്റേറ്റ് നോഡൽ ഓഫീസറും പൊതുഭരണ വകുപ്പ് സെക്രട്ടറിയുമായ കെ ബിജു, സെൻസസ് ഓപ്പറേഷൻ ഡയറക്ടർ ഡോ. മിത്ര ടി, ഗവർണറുടെ സെക്രട്ടറി ഡോ കെ വാസുകി, ജില്ലാ കളക്ടർ അനു കുമാരി സെൻസസ് എക്സിക്യൂട്ടീവ് ഓഫീസർ അഞ്ജലി ജോസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് തന്റെ വസതിയിൽ സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി.

ഇന്ന് (ജൂൺ 16) മുതൽ ആരംഭിച്ച 15 ദിവസത്തെ സെൽഫ് എന്യൂമറേഷൻ കാലയളവിൽ പൊതുജനങ്ങൾക്ക് സെൻസസ് പോർട്ടൽ വഴി വിവരങ്ങൾ നേരിട്ട് സമർപ്പിക്കാനാകും. സ്വയം സമർപ്പിക്കുന്ന വിവരങ്ങൾ പിന്നീട് ഫീൽഡ് സന്ദർശനത്തിനിടെ എന്യൂമറേറ്റർമാർ പരിശോധിച്ച് സ്ഥിരീകരിക്കും.

അധ്യാപകരും മറ്റ് സർക്കാർ ജീവനക്കാരുമടങ്ങുന്ന എന്യൂമറേറ്റർമാരെയും 10,189 ഓളം സൂപ്പർവൈസർമാരെയും വിവരശേഖരണത്തിനായി നിയോഗിച്ചിട്ടുണ്ട്. വെബ് മാപ്പിങ് ആപ്ലിക്കേഷൻ ഉപയോഗിച്ച് നിർണയിച്ച ഹൗസ് ലിസ്റ്റിങ് ബ്ലോക്കുകൾ സന്ദർശിച്ചാണ് വിവരശേഖരണം നടത്തുന്നത്. എന്യൂമറേറ്റർമാർ ഹൗസ് ലിസ്റ്റിംഗ് ഓപ്പറേഷൻ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കും. സമ്പൂർണ സെൻസസ് പ്രവർത്തനങ്ങൾ 'സെൻസസ് മാനേജ്‌മെന്റ്‌  ആൻഡ് മോണിറ്ററിങ് സിസ്റ്റം' വെബ് പോർട്ടൽ മുഖേന ഏകോപിപ്പിക്കും.

കേരളത്തിലെ സെൻസസിന്റെ അടുത്തഘട്ട പ്രവർത്തനങ്ങൾ ജൂലൈ 1 മുതൽ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഭരണപരവും സ്ഥിതിവിവരക്കണക്കു സംബന്ധപ്പെട്ടതുമായ പ്രവർത്തനങ്ങളിലൊന്നാണ് ഭാരത സെൻസസ്. 150 വർഷത്തിലേറെ പാരമ്പര്യമുള്ള ഭാരത സെൻസസ് ആദ്യമായി 1872 ലും അവസാനമായി 2011 ലുമാണ് നടന്നത്. നിലവിലെ സെൻസസ് പതിനാറാമത്തേതും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എട്ടാമത്തേതുമാണ്.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ പെട്രോളും ഡീസലും നൽകൂ,പരാതിയുമായി ഹോട്ടൽ,ബേക്കറി അസോസിയേഷനുകളും ജെസിബി- ഹിറ്റാച്ചി ഉടമകളും

പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ പെട്രോളും ഡീസലും നൽകൂ,പരാതിയുമായി ഹോട്ടൽ,ബേക്കറി അസോസിയേഷനുകളും ജെസിബി- ഹിറ്റാച്ചി ഉടമകളും

 

 കൊച്ചി : എറണാകുളം ജില്ലയിൽ പെട്രോൾ, ഡീസൽ എന്നിവക്ക് യാതൊരു ക്ഷാമവുമില്ലെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ലാ കലക്ടർ ജി. പ്രിയങ്ക അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വന്നതുമായി ബന്ധപ്പെട്ടുണ്ടായ ചില ആശയക്കുഴപ്പങ്ങളാണ് നിലവിലെ താല്ക്കാലിക പ്രതിസന്ധിക്ക് കാരണം. ക്യാനുകളിൽ ഡീസൽ ലഭിക്കുന്നില്ലെന്ന ബേക്കറി, ഹോട്ടൽ അസോസിയേഷനുകൾ, ചെറുകിട നിർമാണ മേഖലയിലെ ജെസിബി- ഹിറ്റാച്ചി ഉടമകൾ, ആശുപത്രി പ്രതിനിധികൾ, ഫിഷറീസ് ബോട്ട് ഓണേഴ്സ് എന്നിവരുടെ പരാതികളെ തുടർന്ന് ചേർന്ന യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ.
 ജൂൺ 11ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്ന് 200 ലിറ്ററിൽ കൂടുതൽ ഇന്ധനം വാങ്ങുന്ന കൺസ്യൂമേഴ്സിന് മാത്രമാണ് നിയന്ത്രണമുള്ളത്. ചെറുകിട ആവശ്യക്കാർക്കോ വ്യക്തികൾക്കോ വാഹനങ്ങൾക്കോ പ്രതിദിനം 200 ലിറ്റർ വരെ ഇന്ധനം വാങ്ങുന്നതിന് യാതൊരു വിലക്കുമില്ലെന്ന് കലക്ടർ കൂട്ടിച്ചേർത്തു.
 സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) അംഗീകരിച്ച പ്രത്യേക കണ്ടെയ്നറുകളിൽ മാത്രമേ ഇന്ധനം നൽകാവൂ എന്ന് കർശന നിർദ്ദേശമുണ്ട്. മുൻപും ഈ നിയമം ഉണ്ടായിരുന്നുവെങ്കിലും പുതിയ ഉത്തരവോടെ ഇത് നിർബന്ധമാക്കിയിരിക്കുകയാണ്. പ്ലാസ്റ്റിക് കുപ്പികളിലോ സാധാരണ ക്യാനുകളിലോ ഇന്ധനം കൊണ്ടുപോകുന്നത് സുരക്ഷാ ഭീഷണിയായതിനാലാണ് പെസോ അംഗീകൃത കണ്ടെയ്നറുകൾ വേണമെന്ന് നിഷ്കർഷിക്കുന്നത്.

നിലവിൽ ഇത്തരം ക്യാനുകളുടെ ലഭ്യതക്കുറവ് പരിഹരിക്കാൻ പെട്രോൾ പമ്പുകളിൽ തന്നെ ഇവ വിതരണം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ ഓയിൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ​അടുത്ത മൂന്നോ നാലോ ദിവസങ്ങൾക്കുള്ളിൽ ക്യാനുകളുടെ ലഭ്യത ഉറപ്പാക്കി ഇന്ധന വിതരണം പൂർണ്ണമായും സാധാരണ നിലയിലാകുമെന്നാണ് പ്രതീക്ഷ. വ്യാജ പ്രചാരണങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും കലക്ടർ വ്യക്തമാക്കി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

സാങ്കേതിക തകരാർ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

 

കണ്ണൂർ ∙ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് തിരിച്ചിറക്കി.  രാവിലെ 8.30ന് ജിദ്ദയിലേക്ക് പറന്നുയർന്ന AXB778 വിമാനത്തിനാണ് എൻജിൻ തകരാർ ഉണ്ടായത്. ഇതോടെ തിരിച്ചിറക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യം മംഗളൂരുവിൽ വിമാനം ഇറക്കാൻ നീക്കം നടത്തിയെങ്കിലും സാധിക്കാതെ വന്നതോടെ കണ്ണൂരിലേക്ക് തിരിച്ചുപോരുകയായിരുന്നു. ആകാശത്ത് വട്ടമിട്ടു പറന്ന് ഇന്ധനം കുറച്ച ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ  മികച്ച വിജയം നേടിയവരെ അനുമോദിച്ചു*

നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു*


 

   SSLC, +2  പരീക്ഷകളിൽ എല്ലാ വിഷയ ങ്ങൾക്കും A+ ലഭിച്ച വിദ്യാർത്ഥി വിദ്യാർത്ഥിനികളെ  BJP കടനാട് പഞ്ചായത്ത് നീലൂർ ശക്തികേന്ദ്രയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മറ്റത്തിപ്പാറ, നീലൂർ, കണ്ടത്തി മാവ് ഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് നീലൂരിൽ നടന്ന ചടങ്ങിൽ മൊമൻ്റോ വിതരണം ചെയതത്. മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് പുഷ്പജ P R അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ബി ജെ പി പാലാ മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജി അനീഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ മുരളിധരൻ P R, ദീപു C G, മനോജ് മാഞ്ചേരിൽ,റെജി, ജയിംസ് വടക്കേട്ട്, രമ്യ അനിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 15 June 2026

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം  മുഖ്യമന്ത്രി   സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ


 

തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക   മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും.




പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസ യാത്രാചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. ഒരു വർഷം ഏകദേശം 800 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനസാന്ദ്രത കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ബസ് മേഖലയെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് സർക്കാർ കാണുന്നത്. സ്വകാര്യ ബസ്  മേഖലയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.

സ്ത്രീകളെ ആദരിക്കുന്ന സന്ദേശമായാണ് സർക്കാർ ഈ പദ്ധതിയെ കാണുന്നത്. അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുന്ന ആദ്യ പ്രഖ്യാപന പദ്ധതിയാണിത്. സ്ത്രീത്വത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നടപ്പാക്കുമ്പോൾ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി ഉൾപ്പെടെ നിരവധി വനിതകൾ പദ്ധതിയുടെ ഭാഗമാകുന്നുവെന്നത് സന്തോഷകരമാണ്. 

 അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതമാശംസിച്ചു. പട്ടിക ജാതി,പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിശിഷ്ടാതിഥിയായി. എം എൽ എ മാരായ എം വിൻസന്റ്, എൻ ശക്തൻ, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി ഹരികുമാർ, കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.

തുടർന്ന് പദ്ധതിക്ക് തുടക്കം കുറിച്ച് തമ്പാനൂരിൽ നിന്നും സെക്രട്ടറിയിലേക്കുള്ള ആദ്യ ബസ് യാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഭാഗമായി.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.


  കാസർകോട് ∙ ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്.
 ഇന്നലെ വൈകിട്ട് അഞ്ചരയോടെ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്ക് എത്തിയതാണ്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ യുവാക്കൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അലൻ സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു.
 കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാണാതായ രണ്ടാമത്തെ യുവാവിനായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിൽ തുടരുകയാണ്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാലിന്റെ നേതൃത്വത്തിൽ കേഴുവൻകുളം L P. സ്കൂളിന് കൈമാറി

ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാലിന്റെ നേതൃത്വത്തിൽ കേഴുവൻകുളം L P. സ്കൂളിന് കൈമാറി


 

ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ.അനീഷ്. ജി. കേഴുവൻകുളം L P. സ്കൂൾ പ്രധാന അദ്ധ്യാപകൻ രാജീവിന് കൈമാറുന്നു മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേട്ട്, മൈനോറിറ്റി മോർച്ച പാലാ മുൻസിപ്പാലിറ്റി പ്രസിഡന്റ് തോമസ് കെ ജെ, കൊഴുവനാൽ പഞ്ചായത്ത്‌ മെമ്പർമാരായ സ്മിത വിനോദ്, ഹരിത അനിൽകുമാർ പാലാ മണ്ഡലം വൈസ് പ്രസിഡന്റ മനോജ്‌ മാഞ്ചേരിൽ യുവ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് അരുൺ ആർ നായർ  എന്നിവർ പങ്കെടുത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 14 June 2026

ഗ്രോ ഗ്രീൻസ്' എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ്.

ഗ്രോ ഗ്രീൻസ്' എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ്.

 

സ്വന്തം വീടിനുള്ളിലെ 120 സ്‌ക്വയർ ഫീറ്റ് മുറിയിൽ 'ഗ്രോ ഗ്രീൻസ്' എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ്. തുടക്കത്തിൽ 64 സ്‌ക്വയർ ഫീറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ കൃഷി, ഒരു പ്രമുഖ ഹോട്ടലിലെ ഷെഫ് അജയിന്റെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ കണ്ട് അത്ഭുതപ്പെട്ടതോടെയാണ് വലിയൊരു ബിസിനസ്സ് സാധ്യതയായി മാറിയത്. വെർട്ടിക്കൽ ഫാമിംഗ് രീതിയിൽ ക്രമീകരിച്ചിരിക്കുന്ന തട്ടുകളിൽ രാസവളങ്ങളില്ലാതെ വളർത്തുന്ന ഈ കൊച്ചു ഇലച്ചെടികൾക്ക് ഇന്ന് കൊച്ചിയിലെ വൻകിട ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ വൻ ഡിമാൻഡാണ്. പ്രതിദിനം 8 മുതൽ 10 കിലോ വരെ ഉൽപ്പാദനമുള്ള ഈ കൃഷിയിൽ നിന്ന് മാസം 25 ദിവസം വരെ വിളവെടുക്കാം എന്നതും കിലോയ്ക്ക് 1500 രൂപ വരെ ലഭിക്കുന്നു എന്നതും മൈക്രോ ഗ്രീൻ കൃഷിയെ ലാഭകരമാക്കുന്നു. മടുപ്പില്ലാതെ വിപണി കണ്ടെത്താനും ഗുണനിലവാരം ഉറപ്പാക്കാനും കഴിഞ്ഞാൽ കുറഞ്ഞ സ്ഥലത്തുനിന്നും മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുന്ന അജയ്, താല്പര്യമുള്ളവർക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകി പുതിയൊരു കൃഷി സംസ്കാരം തന്നെ വളർത്തിയെടുക്കുകയാണ്.
#fblifestyle #farmlife #microgreens









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക