Wednesday, 1 July 2026

അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി

അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി


 
 അൽഫോൻസാമ്മയുടെ തിരുനാൾ: ഭരണങ്ങാനം ഒരുങ്ങി

വി. അൽഫോൻസാമ്മയുടെ 18-ാ മത് തിരുനാളിന് ഭരണങ്ങാനം ഷ്റൈനിലും, ഫൊറോന പള്ളിയിലും ക്രമീകരണങ്ങൾ പൂർത്തിയായി എന്ന് ഷ്റൈൻ റെക്‌ടർ റവ. ഡോ.അഗസ്റ്റിൻ പാലക്കാപറമ്പിലും, ഫൊറോനാ വികാരി വെരി. റവ. ഫാ. സക്കറിയാസ് ആട്ടപ്പാട്ടും, അഡ്‌മിനിസ്ട്രേറ്റർ ഫാ. മാത്യു കുറ്റിയാനിക്കലും അറിയിച്ചു. 2026 ജൂലൈ 19 ഞായർ മുതൽ ജൂലൈ 28 ചൊവ്വ വരെ 10 ദിവസം നീണ്ടുനിൽക്കുന്ന ലളിതവും ഭക്തിസാന്ദ്രവുമായ തിരുനാളിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, മേജർ ആർച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പുമാരായ മാർ തോമസ് തറയിൽ, റയ്‌പൂർ മുൻ ആർച്ച് ബിഷപ്പ് മാർ അഗസ്റ്റിൻ ചരണകുന്നേൽ ഉൾപ്പെടെ 14 പിതാക്കന്മാർ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നൽകും.

ഭക്തിസാന്ദ്രം; പ്രൗഢഗംഭീരം

ഈ വർഷത്തെ തിരുനാൾ ഭക്തിസാന്ദ്രവും പ്രൗഢഗംഭീരവും ആയിരിക്കും. തിരുനാൾ ദിവസങ്ങളിൽ 300-ൽ അധികം വൈദികർ ഭരണങ്ങാനം ഷ്റൈനിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്.താമരശ്ശേരി രൂപതയുടെ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ നേത്യത്വത്തിൽ രൂപതയിൽ നിന്നുള്ള 60 പരം വൈദികരും നിരവധി സമർപ്പിതരും ഇടവക പ്രതിനിധികളും ഭരണങ്ങാനത്ത് എത്തി ബലിയർപ്പിച്ച് പ്രാർത്ഥിക്കും.കോതമംഗലം രൂപതാ ധ്യക്ഷൻ മാർ ജോർജ് മഠത്തി കണ്ടത്തിലിൻറെ നേതൃത്വത്തിൽ രൂപതയിൽ നിന്നും വൈദിക പ്രതിനിധികൾ തിരുനാൾ ദിവസങ്ങളിൽ ഇവിടെയെത്തും. മലങ്കര സഭയുടെ പ്രതിനിധിയായി മൂവാറ്റുപുഴ രൂപതാ ധ്യക്ഷൻ യൂഹാ ന്നോൻ മാർ തെയഡോഷ്യസും,ലത്തീൻ സഭയുടെ പ്രതിനിധിയായി കൊച്ചി രൂപതയുടെ അധ്യക്ഷൻ മാർ ആൻറണി കാട്ടിപ്പറമ്പിലും വിശുദ്ധ ബലി അർപ്പിച്ച് സന്ദേശം നൽകും.

പിതാക്കന്മാരുടെ സാന്നിധ്യം

ജൂലൈ 19ന് രാവിലെ 11.15ന് മാർക്ക് ജോസഫ് കലറങ്ങാട്ട് കൊടി ഉയർത്തുന്നതോടെ ഈ വർഷത്തെ തിരുനാൾ തിരുകർമ്മങ്ങൾ ഔദ്യോഗികമായി ആരംഭിക്കും.തിരുനാളിന്റെ ഓരോ ദിവസവും ഓരോ പ്രത്യേക വിഭാഗക്കാർക്കായി നിശ്ചയിച്ചു നൽകിയിരിക്കുന്നു. ശിശുക്കൾക്ക് വേണ്ടി പ്രത്യേക
 ആശിർവ്വാദ പ്രാർത്ഥന നടത്തുന്ന അൽഫോൻസിയൻ ശിശുദിനം, അധ്യാപികയായിരുന്ന വിശുദ്ധ അൽഫോൻസാമ്മയ്ക്ക് കുട്ടികളെയും അധ്യാപകരെയും സമർപ്പിക്കുന്ന അൽഫോൻസിയൻ ബാലദിനം, സഭയെയും സഭാധികാരികളെയും ഏറെ സ്നേഹിച്ച അൽഫോൻസാമ്മയ്ക്ക് വൈദികരെ സമർപ്പിക്കുന്ന അൽഫോൻസിയൻ വൈദിക ദിനം, പ്രവാസികളായ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന അൽഫോൻസിയൻ പ്രവാസി ദിനം, അൽഫോൻസിയൻ കുടുംബദിനം, അൽഫോൻസിയൻ സമർപ്പിത ദിനം, യുവജന ദിനം, അൽഫോൻസാ രോഗിദിനം, അൽഫോൻസിയൻ സഭാ ദിനം എന്നിവയാണ് മറ്റ് നിയോഗങ്ങൾ.

അൽഫോൻസാ സംഗമം

വിശുദ്ധ അൽഫോൻസാമ്മയുടെ പേര് സ്വീകരിച്ചിരിക്കുന്ന സ്ത്രീ പുരുഷന്മാർ നിരവധിയാണ് അതുപോലെ വ്യാപാര സ്ഥാപനങ്ങൾ, വാഹനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ഇടവക വാർഡുകൾ, ഇടവക പള്ളികൾ എന്നിവയും അൽ ഫോൻസാമ്മയുടെ പേരിൽ നിരവധിയുണ്ട് ആസ്ട്രേലിയയിലെ മെൽബൺ രൂപതയുടെ കത്തീഡ്രൽ, കാനഡയിലെ മിസ്സിസാഗാ രൂപതയുടെ കത്തീഡ്രൽ, ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ കത്തീഡ്രൽ, അമേരിക്കയിലെ ചിക്കാഗോ രൂപതയിലെ പ്രധാന ദേവാലയങ്ങളായ അറ്റ്ലാൻറ്റൊ, കൊപ്പേൽ ലോസ് ആഞ്ചലസ്, ലാസ് വെഗാസ് തുടങ്ങിയ പള്ളികളും അൽഫോൻസാമ്മയുടെ പേരിലാണ് സ്ഥാപിച്ചിരിക്കുന്നത്.ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 5 മണിക്കുള്ള വിശുദ്ധ കുർബാനയോട് ചേർന്ന് അൽഫോൻസാ നാമധാരികളുടെ സംഗമം ഇവിടെ നടത്തും.

തീർത്ഥാടന ദേവാലയം അടയ്ക്കുന്നില്ല

തിരുനാളിന്റെ പത്തു ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും. രാത്രികളിൽ ജാഗരണ പ്രാർത്ഥനയ്ക്ക് ഭക്തജനങ്ങളോടൊപ്പം ഭരണങ്ങാനം പ്രൊവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സ്, പാലാ അൽഫോൻസാ പ്രോവിൻസിലെ ക്ലാരിസ്റ്റ് സിസ്റ്റേഴ്‌സ്, ഭരണങ്ങാനം സി എസ് ടി ജനറലേറ്റിലെ സിസ്റ്റേഴ്‌സ്, കൂടാതെ ഷ്റൈനിലെ അൽഫോൻസാ വോളന്ററ്റിയേഴ്‌സിൻ്റെ 120 കുടുംബങ്ങളും ജാഗരണ പ്രാർത്ഥനകൾക്ക് എത്തും.

 ജപമാല റാലി

തിരുനാൾ നൊവേന നടക്കുന്ന 9 ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ആഘോഷമായ ജപമാല റാലി നടത്തും. ദീപങ്ങ ളേവ ളേന്തി ആയിരക്കണക്കിന് ജനങ്ങൾ അൽഫോൻസാമ്മയോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥിക്കും. ഓരോ ദിവസവും റാലിക്ക് വിവിധ ഭക്തസംഘടനകളും ഇടവകകളും സമർപ്പിത സമൂഹങ്ങ സമൂഹങ്ങളും ജപമാലക്ക് നേത്യത്വം നൽകും. ഷ് റൈനിൽ നിന്നും ആരംഭിച്ച് ഫൊറോനാപള്ളി ചുറ്റിയുള്ള ജപമാല പ്രദക്ഷിണം അനുഗ്രഹ സമ്യദ്ധിയുടെ സമയമാണ്.

വി.ഫ്രാൻസീസിൻറ്റെ വർഷം

2026 വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷമായി മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നു. ഫ്രാൻസിസ്‌കൻ ചൈതന്യത്തിൽ ജീവിച്ച വ്യക്തിയാണ് അൽഫോൻസാമ്മ. അമ്മയെ വാഴ്ത്തപ്പെട്ടവൾ ആക്കിയിട്ട് ഇപ്പോൾ 40 വർഷങ്ങൾ പൂർത്തിയാകുന്നു. ഫ്രാൻസിസ് അസീസി ദിവംഗതനായി 800 വർഷങ്ങൾ പൂർത്തിയാകുന്നു. അതുകൊണ്ട് ഈ വർഷത്തെ തിരുനാളിന് ഫ്രാൻസിസ്‌കൻസിന്റെയും, ക്ലാരിസ്റ്റ് സഭാംഗങ്ങളുടെയും പ്രത്യേക ഒത്തുചേരലുകൾ തിരുനാൾ ദിവസങ്ങളിൽ ഷ്റൈനിൽ നടത്തും.

അൽഫോൻസാ റീലുകൾ

അൽഫോൻസാമ്മയുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ, ഭരണങ്ങാനത്തെ ത്തുന്നവർക്ക് കാണുവാൻ സാധിക്കുന്ന പ്രത്യേക സംഗതികൾ എന്നിവ ഉൾപ്പെടുത്തി സുന്ദരമായ റീലുകൾ

തയ്യാറാക്കിയത്, ജൂലൈ മാസത്തിൽ റിലേ ചെയ്യുന്നതാണ്.

പുതിയ പുസ്‌തകങ്ങൾ

വിശുദ്ധ അൽഫോൻസാമ്മയുടെ ജീവചരിത്രം 1949ൽ പാറ്റ്‌നനിന്നു ഹിന്ദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. ബ. ഇഗ്നേഷ്യസ് വെള്ളരിങ്ങാട്ട് എസ്. ജെ.യാണ് പ്രേമോത്സ ർഗ്ഗ് എന്ന പേരിൽ ഹിന്ദി സംസാരിക്കുന്നവർക്കായി അൽഫോൻസാമ്മയെ പരിചയപ്പെടുത്തുന്ന ഈ പുസ്‌തകം രചിച്ചത്. ആദ്യമായി ഈ പുസ്‌തകത്തിൻറെ മലയാളം പതിപ്പ് സ്നേഹപാരമ്യം എന്ന പേരിൽ ഷൈനിൽ നിന്നും തിരുനാൾ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. സി.ഗ്ലോറി എഫ് .സി.സി. രചിച്ച "പേൾസ് ഓഫ് വിസ്‌ഡം" എന്ന ഇംഗ്ലീഷ് പുസ്‌തകവും പ്രകാശനം ചെയ്യും

 അൽഫോൻസാ സൂക്തങ്ങളുടെ ആത്മീയ വായനയാണ് ഈ പുസ്‌തകം അൽഫോൻസാമ്മയുടെ കത്തുകളുടെ പരിഷ്കരിച്ച പതിപ്പും തിരുനാളിനോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കും.

വൈദിക വിദ്യാർഥികൾ

വിവിധ സെമിനാരികളിലെ വൈദിക വിദ്യാർഥികൾ തിരുനാൾ ദിവസങ്ങളിൽ ഷ് റൈനിൽ എത്തി പ്രാർഥനകളിൽ പങ്കുചേരും.ഭരണങ്ങാനം എം എസ് ടി ദീപ്‌തി സെമിനാരി, പാലാ മൈനർ സെമിനാരി, പറത്താനം മാർ എഫ്രേം സെമിനാരി, പാലാ വിൻസെൻഷ്യൻ സെമിനാരി, മൂന്നാംതോട് ചെറുപുഷ്‌പ സെമിനാരി, ഭരണങ്ങാനം അസീസി സെമിനാരി, തെള്ളകം കപ്പുച്ചിൻ മേജർ സെമിനാരി, കുറവിലങ്ങാട് ക്ലാര റ്റ് ഭവൻ, കോട്ടയം വടവാതൂർ മേജർ സെമിനാരി എന്നിവിടങ്ങളിൽ നിന്നും തീർത്ഥയാത്രയായി അംഗങ്ങൾ എത്തും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ;  എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല;

കുടിശ്ശിക കാരണം ഇന്‍റർനെറ്റ് കട്ടാക്കി ജിയോ; എഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചു; പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താനാകില്ല;



 
തിരുവനന്തപുരം: സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. 

പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്. സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്.

 ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾ മരിച്ചു

ട്യൂഷൻ സെന്റർ തകർന്നു; 14 കുട്ടികൾ മരിച്ചു

 





ലാഹോർ: പാകിസ്ഥാനിലെ ലാഹോറിൽ സ്വകാര്യ ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ദാരുണമായി മരിച്ചു. അപകടത്തിൽ അധ്യാപകൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റു. പത്ത് വയസിൽ താഴെയുള്ള കുട്ടികളടക്കമുള്ളവരാണ് അപകടത്തിൽപ്പെട്ടത്.

ലാഹോറിലെ കഹ്ന പ്രദേശത്തെ ബസ്തി ഈദ് ഗായിലുള്ള ട്യൂഷൻ സെന്ററിലാണ് ദുരന്തമുണ്ടായത്. ചൊവ്വാഴ്ച ക്ലാസ് നടക്കുന്നതിനിടെ കെട്ടിടത്തിന്റെ മേൽക്കൂര പെട്ടെന്ന് തകർന്നുവീഴുകയായിരുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

വളരെ പഴക്കമേറിയതും ജീർണാവസ്ഥയിലുമായിരുന്ന കെട്ടിടത്തിലാണ് ട്യൂഷൻ സെന്റർ പ്രവർത്തിച്ചിരുന്നത്. പൂർത്തിയാകാത്ത രണ്ടാം നിലയുടെ മേൽക്കൂരയാണ് തകർന്നുവീണതെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് മേൽക്കൂരയിൽ ടൈൽ പാകുന്ന നിർമ്മാണ ജോലികൾ നടന്നിരുന്നതായും ദൃക്‌സാക്ഷികൾ ആരോപിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചയും നിലവാരമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

പാകിസ്ഥാനിൽ സുരക്ഷാ വീഴ്ചകൾ മൂലമുള്ള കെട്ടിടാപകടങ്ങൾ ആവർത്തിക്കുകയാണ്. കഴിഞ്ഞ വർഷം കറാച്ചിയിലെ ലിയാരിയിൽ അഞ്ച് നില കെട്ടിടം തകർന്നുവീണ് 27 പേർ മരിച്ച സംഭവവും വലിയ ദുരന്തമായി മാറിയിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോൺ ആപ്പ് കെണി; യുവാക്കളെ വിഴുങ്ങുന്നു

ലോൺ ആപ്പ് കെണി; യുവാക്കളെ വിഴുങ്ങുന്നു

 





കണ്ണൂർ: സംസ്ഥാനത്ത് ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നതായി പോലീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ വിവിധ ലോൺ ആപ്പ് സംഘങ്ങൾ കേരളത്തിലേക്ക് 100 കോടിയിലേറെ രൂപയുടെ വായ്പ വിതരണം ചെയ്തതായി കണ്ടെത്തി. വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ള യുവാക്കളുമാണെന്നാണ് വിവരം.

രാജ്യത്ത് പ്രവർത്തിക്കുന്ന 540-ഓളം ലോൺ ആപ്പ് സംഘങ്ങൾ "പേപ്പർ വർക്കില്ലാതെ, അഞ്ച് മിനിറ്റിനുള്ളിൽ വായ്പ" എന്ന വാഗ്ദാനത്തിലൂടെയാണ് ആളുകളെ ആകർഷിക്കുന്നത്. എന്നാൽ തിരിച്ചടവ് മുടങ്ങിയാൽ ഭീഷണി, മാനസിക പീഡനം, ഫോട്ടോ മോർഫിങ് തുടങ്ങി ഗുരുതരമായ സൈബർ കുറ്റകൃത്യങ്ങളിലേക്കാണ് ഇവർ കടക്കുന്നതെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ലോൺ ആപ്പ് സംഘങ്ങളുടെ ഭീഷണിയും തിരിച്ചടവ് പൂർത്തിയാക്കിയിട്ടും പണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് 55,000 പരാതികളാണ് സൈബർ പോലീസിന് ലഭിച്ചത്. 10,000 മുതൽ 50,000 രൂപ വരെയാണ് സാധാരണ വായ്പ നൽകുന്നത്. പലിശ നിരക്ക് 36 ശതമാനം വരെയുമുണ്ട്.

വായ്പ ലഭിക്കാൻ ആധാർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾക്കൊപ്പം മൊബൈൽ ഫോണിലെ കോൺടാക്ട് ലിസ്റ്റ്, ഗാലറി, സന്ദേശങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനാനുമതിയും ആപ്പുകൾ ആവശ്യപ്പെടുന്നു. ഇതോടെ ഉപയോക്താവിന്റെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുസംഘങ്ങളുടെ കൈകളിലെത്തുന്നു.

അടവ് മുടങ്ങിയാൽ ആദ്യം നിരന്തര ഫോൺവിളികളിലൂടെയും തുടർന്ന് ഭീഷണിയിലൂടെയും സമ്മർദം ചെലുത്തും. എന്നിട്ടും പണം ലഭിക്കാത്ത പക്ഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ച് മാനസികമായി പീഡിപ്പിക്കുന്നതും ഇത്തരം സംഘങ്ങളുടെ രീതിയാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ, ബന്ധപ്പെട്ട ലോൺ ആപ്പ് സംഘം രാജ്യത്താകെ 300 കോടി രൂപയുടെ വായ്പ നൽകിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

'തൂഫാൻ' യോഗം; ഗുണ്ടകളെ മാറ്റിനിർത്തില്ലെന്ന് സംഘാടകൻ

 





കൊച്ചി: കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി.സി.സി അംഗവുമായ സുഹൈൽ ഷാജഹാൻ. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗുണ്ടകളെന്ന് പറഞ്ഞ് ആരെയും മാറ്റിനിർത്തില്ലെന്നും അങ്ങനെ ചെയ്താൽ ലഹരിക്കെതിരെ പോരാടാൻ അവർക്ക് ഇനി അവസരം ലഭിക്കില്ലെന്നും സുഹൈൽ ഷാജഹാൻ വ്യക്തമാക്കി.

വിവാദമായ യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനും പങ്കെടുത്തിരുന്നു. എന്നാൽ, യോഗത്തെച്ചൊല്ലി ഉയർന്ന വിമർശനങ്ങളിൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിൽ പങ്കെടുത്തവരിൽ ഒരാൾ ബാറിലുണ്ടായ ആക്രമണക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതും വിവാദത്തിന് കൂടുതൽ ആക്കം കൂട്ടിയിട്ടുണ്ട്.

അതേസമയം, 'തൂഫാൻ' യോഗം സ്വകാര്യ പരിപാടിയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ഗുണ്ടകളുടെ സഹായം പൊലീസിന് ആവശ്യമില്ലെന്നും, സംഭവത്തിൽ ഇതുവരെ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യ ബസുകൾക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി സമയം മാറും

സ്വകാര്യ ബസുകൾക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി സമയം മാറും

 





തിരുവനന്തപുരം: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്ന് നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾക്ക് ആശ്വാസമൊരുക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ് സമയം പുനഃക്രമീകരിക്കാൻ തീരുമാനം. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന റൂട്ടുകളിലാണ് പുതിയ ക്രമീകരണം നടപ്പാക്കുക.

സ്വകാര്യ ബസുകൾക്കും യാത്രക്കാരെ ലഭിക്കുന്ന തരത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ യാത്രാസമയം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാറ്റാനാണ് നീക്കം. നിലവിൽ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏകദേശം 40 ശതമാനം ഷെഡ്യൂളുകളും സ്വകാര്യ ബസ് സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ നിലവിലെ ഷെഡ്യൂളുകൾ കാരണം ചില റൂട്ടുകളിൽ സ്വകാര്യ ബസുകളുമായി കെ.എസ്.ആർ.ടി.സി നേരിട്ട് മത്സരിച്ച് സർവീസ് നടത്തിയിരുന്നു. കൂടുതൽ യാത്രക്കാരെ ലഭിക്കുന്ന സമയക്രമം സ്വന്തമാക്കുന്നതിനായി റൂട്ട് കോൺഫറൻസുകളിലും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും, യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്ന പ്രവണതയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

വിഴിഞ്ഞത്ത് ₹13,000 കോടി നിക്ഷേപം?; സർക്കാരിന് വിവരമില്ല

 





തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് 13,000 കോടി രൂപയുടെ വിദേശ നിക്ഷേപം എത്തുമെന്ന വാർത്തകളിൽ സർക്കാരിന് ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ നിയമസഭയിൽ അറിയിച്ചു.

ഷിപ്പിങ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കോർപ്പറേഷൻ (എം.എസ്.സി) അദാനി പോർട്ടുമായി ചേർന്ന് നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇത്തരമൊരു പദ്ധതിയെക്കുറിച്ച് അദാനി ഗ്രൂപ്പ് സംസ്ഥാന സർക്കാരുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിയിൽ സംസ്ഥാന സർക്കാരിന് പങ്കാളിത്തമുണ്ടെന്നും കരാർ പ്രകാരം 2080-ൽ തുറമുഖത്തിന്റെ പൂർണാവകാശം കേരള സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ വലിയ നിക്ഷേപങ്ങളും പുതിയ പങ്കാളിത്തങ്ങളും സംസ്ഥാന സർക്കാരിന്റെ അനുമതിയോടെയേ നടപ്പാക്കാനാകൂ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, അദാനി ഗ്രൂപ്പും എം.എസ്.സിയും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ടാകാമെന്നും അതിന്റെ അടിസ്ഥാനത്തിലാകാം വാർത്തകൾ പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം പോർട്ട് സിറ്റി പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ച 'വിഷൻ സമുദ്ര' പദ്ധതിയും കേരളത്തിന്റെ രണ്ടാംതലമുറ വികസനത്തിന് കരുത്തേകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്തിനൊപ്പം മലബാറിലെ അഴീക്കൽ, ബേപ്പൂർ തുറമുഖങ്ങളുടെ വികസനത്തിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബസ് സർവീസുകളും ലൈസൻസ് പരിശീലനവും; സർക്കാരിന്റെ പുതിയ നീക്കങ്ങൾ

ബസ് സർവീസുകളും ലൈസൻസ് പരിശീലനവും; സർക്കാരിന്റെ പുതിയ നീക്കങ്ങൾ

 





തിരുവനന്തപുരം: കോവിഡ് കാലത്ത് നിർത്തിവെച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കുന്നതിന് പഠനം നടത്താൻ കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയതായി ഗതാഗതമന്ത്രി സി.പി. ജോൺ നിയമസഭയിൽ അറിയിച്ചു.

പ്രിയദർശിനി സ്ത്രീസൗജന്യ യാത്രാ പദ്ധതിയുടെ ഭാഗമായി ചില മേഖലകളിൽ സ്വകാര്യ ബസുകളുടെ വരുമാനം പ്രതിദിനം 1,500 മുതൽ 2,000 രൂപ വരെ കുറഞ്ഞതായി മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധി സർക്കാർ ഗൗരവമായി കാണുന്നുണ്ടെന്നും പ്രശ്നപരിഹാരത്തിനായി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്ലസ് ടു വിദ്യാർഥികളുടെ പാഠ്യപദ്ധതിയിൽ പ്രീ-ലൈസൻസ് പരിശീലനം ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പ്ലസ് ടു പൂർത്തിയാക്കി 18 വയസ് തികയുന്ന വിദ്യാർഥികൾക്ക് വേനലവധിക്കാലത്ത് വാഹനമോടിക്കാൻ പരിശീലനം നേടി ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കാൻ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്.

അതേസമയം, വാഹൻ-സാരഥി സോഫ്റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ ഒരാഴ്ചയ്ക്കകം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. നിയമസഭയിൽ സജി ചെറിയാൻ, സേവ്യർ ചിറ്റിലപ്പിള്ളി, ടി.എം. ശശി, പി.പി. സുമോദ്, അൻവർ സാദത്ത്, ജ്യോതികുമാർ ചാമക്കാല, വി. മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി മറുപടി നൽകിയത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കൂൾ ഐഡി കാർഡിൽ ജാതിപ്പേര് വേണ്ട

സ്കൂൾ ഐഡി കാർഡിൽ ജാതിപ്പേര് വേണ്ട

 





ചെന്നൈ: സ്കൂൾ തിരിച്ചറിയൽ കാർഡുകളിൽ (ഐഡി കാർഡ്) വിദ്യാർഥികളുടെ ജാതിപ്പേര് രേഖപ്പെടുത്തുന്നത് നിർബന്ധമല്ലെന്ന് തമിഴ്നാട് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർഥികൾക്കിടയിൽ സമത്വവും ഐക്യവും വളർത്തുന്നതിനും ജാതിയുടെ പേരിലുള്ള വിവേചനം ഒഴിവാക്കി എല്ലാവർക്കും തുല്യമായ വിദ്യാഭ്യാസ അന്തരീക്ഷം ഉറപ്പാക്കുന്നതിനുമാണ് ഈ നയം ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു.

സ്കൂളുകളിൽ ഉൾക്കൊള്ളലും സാമൂഹിക സൗഹാർദവും ശക്തിപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിർദേശം പുറത്തിറക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക