Monday, 18 May 2026

മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

 

 മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി ഉൾപ്പെടെ നാല് പേരെങ്കിലും കൊല്ലപ്പെട്ടതായും ഇതിൽ മൂന്നുപേർ മോസ്കോ മേഖലയിലാണെന്നും അധികൃതർ പറഞ്ഞു.  എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.
 മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.


കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ മോസ്കോയ്ക്ക് നേരെ യുക്രൈൻ നടത്തിയ ഏറ്റവും വലിയ ഡ്രോൺ ആക്രമണങ്ങളിലൊന്നാണ് ഞായറാഴ്ച രാത്രി നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തുടനീളം 1,000-ൽ അധികം യുക്രേനിയൻ ഡ്രോണുകൾ തടഞ്ഞതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. ആക്രമണങ്ങളിൽ പലയിടത്തും ജനവാസ കേന്ദ്രങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ആക്രമണത്തിൽ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടതായും  ഇതിൽ മൂന്നുപേർ മോസ്കോ മേഖലയിലാണെന്നും അധികൃതർ പറഞ്ഞു. യുക്രൈൻ അതിർത്തി പങ്കിടുന്ന റഷ്യയിലെ ബെൽഗൊറോഡ് മേഖലയിലും ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2026 മെയ് 18 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വ്യാപാര ഭവനിൽ

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2026 മെയ് 18 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് വ്യാപാര ഭവനിൽ

 


പാലാ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും 2026 മെയ് 18 തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് പാലാ കട്ടക്കയം റോഡിലെ വ്യാപാരഭവനിൽ നടക്കും. യൂണിറ്റ് പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ജില്ലയിലെ സംഘടനാ നേതാക്കളും വ്യാപാര പ്രതിനിധികളും പങ്കെടുക്കും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡന്റ് എം.കെ. തോമസുകുട്ടി പൊതുയോഗം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി വി.സി. ജോസഫ് സ്വാഗതം ആശംസിക്കുന്ന യോഗത്തിൽ പ്രസിഡന്റ് വക്കച്ചൻ മറ്റത്തിൽ അധ്യക്ഷപ്രസംഗം നടത്തും. സെക്രട്ടറി അനൂപ് ജോർജ്ജ് വാർഷിക റിപ്പോർട്ടും ട്രഷറർ ജോസ് ജോസഫ് ചെറുവള്ളി വരവ്–ചിലവ് കണക്കും അവതരിപ്പിക്കും.

ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്കും വ്യാപാര മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾക്കും യോഗത്തിൽ പ്രാധാന്യം നൽകും.

ജില്ലാ ട്രഷറർ സജി ജോസഫ് മാരാമറ്റം, വൈസ് പ്രസിഡന്റ് തോമസ് പീറ്റർ, സെക്രട്ടറി സാവിയോ ജോസഫ്, യൂത്ത് വിങ് പ്രസിഡന്റ് ജോൺ മൈക്കിൾ, വൈസ് പ്രസിഡന്റ് ബൈജു കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിക്കും. പരിപാടിക്ക് നന്ദി രേഖപ്പെടുത്തി യോഗം സമാപിക്കും.

പാലാ മേഖലയിലെ വ്യാപാരികളെ ഒന്നിപ്പിക്കുന്ന നിർണായക സംഗമമായതിനാൽ എല്ലാ അംഗങ്ങളും പൊതുയോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 17 May 2026

കുടജാദ്രിയിൽ നിന്ന്  ജീപ്പിൽ ലോറിയിൽ ഇടിച്ചു, പാലാ സ്വദേശികളായ 2 യുവതികൾക്ക് ദാരുണാന്ത്യം

കുടജാദ്രിയിൽ നിന്ന് ജീപ്പിൽ ലോറിയിൽ ഇടിച്ചു, പാലാ സ്വദേശികളായ 2 യുവതികൾക്ക് ദാരുണാന്ത്യം

 

 പാലാ:പാലായിൽ നിന്ന് കൊല്ലൂർ മൂകാംബിക ദർശനത്തിന് പോയ സംഘത്തിലെ രണ്ട് സ്ത്രീകൾ വാഹനാപകടത്തിൽ മരിച്ചു. പാലാ മുണ്ടാങ്കൽ പയപ്പാർ പടിഞ്ഞാറേനെല്ലിത്താനത്ത് ജ്യോതി ബിജു (42), പയപ്പാർ കീച്ചേരിൽ ആര്യ അനൂപ് (35) എന്നിവരാണ് മരിച്ചത്. ജ്യോതിയുടെ അമ്മ പാലാ പോണാട് ഭൂതക്കുഴി മുണ്ടയ്ക്കൽ മിനി വേണുഗോപാൽ (65), സഹോദരൻ ജ്യോതിസ് (38), ആര്യയുടെ മകൻ അയാൻ (നാല്) എന്നിവർക്കാണ് പരിക്കുപറ്റിയത്. പരിക്കേറ്റവരെ കുന്ദപുര ആദർശ ഹോസ്പിറ്റലിൽ പ്രാഥമിക ചികിത്സക്കുശേഷം മംഗലാപുരം മണിപ്പാൽ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. അപകടത്തിൽ മരിച്ച ജ്യോതി, ആര്യ എന്നിവരുടെ മൃതദേഹങ്ങൾ കുന്ദപുര ആദർശ ആശുപത്രി മോർച്ചറിയിൽ.
 കുന്ദപുരയ്ക്ക് സമീപം ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. മൂകാംബിക ദർശനം കഴിഞ്ഞ് കുടജാദ്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന എട്ടംഗ സംഘം സഞ്ചരിച്ച ജീപ്പിൽ എതിരെ തെറ്റായ ദിശയിൽ എത്തിയ ലോറി ഇടിച്ചാണ് അപകടം. ലോറി ഇടിച്ച് ജീപ്പ് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ലോറി ്രൈഡവർ ഓടി രക്ഷപെട്ടു. ബിജു ആണ് ജ്യോതിയുടെ ഭർത്താവ്. മക്കൾ: ലക്ഷ്മിപ്രിയ (നേഴ്സ് ആന്ധ്ര), ദേവപ്രിയ (നേഴ്സിംങ് വിദ്യാർഥി ചങ്ങനാശേരി), അവന്തിക. ആര്യയുടെ ഭർത്താവ് അനൂപ്. മകൾ: അവനി(ഒന്ന്).




പാലായിലെ സ്വകാര്യ ടൂർ ഓപ്പറേറ്റിംങ് ഏജൻസി ഏർപ്പെടുത്തിയ ആറ്

ബസുകളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് മൂകാംബിക ക്ഷേത്ര ദർശനത്തിന് വിവിധ സ്ഥലങ്ങളിൽ നിന്നു നിന്നുള്ള സംഘം യാത്ര തിരിച്ചത്. ക്ഷേത്ര ദർശനത്തിന് ശേഷം നാട്ടിലേയ്ക്ക് തിരിക്കും മുൻപ് യാത്രാസംഘത്തിലെ നാൽപ്പതോളംപേർ ഞായറാഴ്ച രാവിലെ അഞ്ച്

ജീപ്പുകളിലാണ് കുടജാദ്രി സന്ദർശിക്കാൻ പുറപ്പെട്ടത്. സന്ദർശനം കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ ഏറ്റവും പിന്നിൽ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെറുവണ്ണൂർ  തീപിടിച്ച കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ.

ചെറുവണ്ണൂർ തീപിടിച്ച കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത എന്ന് ബന്ധുക്കൾ.

 

കോഴിക്കോട് : ചെറുവണ്ണൂർ കക്കറമുക്കിൽ തീപിടിച്ച കാറിനുള്ളിൽ കുടുങ്ങി ഗർഭിണിയായ യുവതി ദാരുണമായി മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. വെള്ളിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് കാറിന് തീപിടിച്ച് പാലേരി കല്ലിക്കണ്ടി സ്വദേശിനിയായ സോന (27) മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് ആസൂത്രിത കൊലപാതകമായിരിക്കാമെന്നുമുള്ള സംശയത്തെ തുടർന്ന് പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് സോനയുടെ ബന്ധുക്കളുടെ ആവശ്യം.

അതേസമയം, കാറിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ഫൊറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമേ സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കാനാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു.


അപകടകാരണം ഷോർട്ട് സർക്കീറ്റ് കാരണം അല്ലെന്നാണ് ശനിയാഴ്ച ജില്ലാ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനയിലെ പ്രാഥമിക കണ്ടെത്തൽ. കാറിനുള്ളിലെ വയറിങ്ങിനും ഇന്ധന ടാങ്കിനും എസി സംവിധാനത്തിലും മുൻഭാഗത്തെ റേഡിയേറ്റർ ഭാഗത്തും തകരാറുകളില്ലെന്നാണ് മോട്ടർ വാഹന വകുപ്പും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.

കാറിന്റെ ഉൾവശമാണ് പൂർണമായി കത്തിയത്. പിൻസീറ്റും മുൻഭാഗവും കത്തി. എന്നാൽ ബോണറ്റിലേക്കു തീപടർന്നില്ല. ഇതാണ് തീ എങ്ങനെ ഉണ്ടായെന്നതിനെക്കുറിച്ചു സംശയം ഉയർത്തുന്നത്. കത്താതെ ശേഷിച്ച തുണികൾ, ബാഗിന്റെ അവശിഷ്ടം, മൊബൈൽഫോൺ, കാറിലുണ്ടായിരുന്ന വെള്ളത്തിന്റെ സാംപിൾ തുടങ്ങിയവ പരിശോധനയ്ക്കായി ഫൊറൻസിക് സംഘം കൊണ്ടുപോയി. ഇതിന്റെ പരിശോധനാഫലം കൂടി ലഭിച്ചാലേ കൃത്യമായ നിഗമനത്തിലെത്താൻ കഴിയൂവെന്ന് മേപ്പയ്യൂർ പൊലീസ് അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജധാനി എക്സ്പ്രസിന്  രാജസ്ഥാനിൽ വെച്ച് തീ പിടിച്ചു

രാജധാനി എക്സ്പ്രസിന് രാജസ്ഥാനിൽ വെച്ച് തീ പിടിച്ചു


 
 ന്യൂഡൽഹി : തിരുവനന്തപുരത്തുനിന്ന് ഡൽഹിയിലേക്കുള്ള രാജധാനി എക്‌സ്പ്രസില്‍ തീപിടിത്തം. പുലര്‍ച്ചെ അഞ്ചോടെ രാജസ്ഥാനിലെ കോട്ടയില്‍ വച്ചാണ് തീപിടിച്ചത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ബി1 കോച്ചിനാണ് തീപിടിച്ചത്. കോച്ച് പൂര്‍ണമായി കത്തിയമര്‍ന്നു. കോച്ചിലെ 69 യാത്രക്കാരെ ഒഴിപ്പിച്ചു
 എന്‍ജിനില്‍നിന്ന് ബോഗികള്‍ വേര്‍പെടുത്തി. തീപിടിച്ച ഉടനെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വെള്ളിയാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ പുറപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഡല്‍ഹിയില്‍ എത്തേണ്ട ട്രെയിനാണിത്. അപകടത്തിന്റെ കാരണം വ്യക്തമല്ല









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 16 May 2026

ചൈന, പാകിസ്ഥാൻ, ജപ്പാൻ കപ്പലുകൾ ഹോർമുസ് കടന്നു; ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു, സേവനങ്ങൾക്ക്പണം ഈടാക്കും, എതിരാളികൾക്ക് അനുവാദമുണ്ടാകില്ല

ചൈന, പാകിസ്ഥാൻ, ജപ്പാൻ കപ്പലുകൾ ഹോർമുസ് കടന്നു; ഇറാന്‍റെ പുതിയ പദ്ധതി റെഡിയാകുന്നു, സേവനങ്ങൾക്ക്പണം ഈടാക്കും, എതിരാളികൾക്ക് അനുവാദമുണ്ടാകില്ല



ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാൻ ഉടൻ തന്നെ പുതിയ സംവിധാനം അവതരിപ്പിക്കും. ഈ സംവിധാനത്തിലൂടെ ഹോർമുസിലെ സേവനങ്ങൾക്ക് ഇറാൻ പണം ഈടാക്കുമെന്നും തങ്ങളുമായി സഹകരിക്കുന്ന രാജ്യങ്ങളുടെ കപ്പലുകൾ മാത്രമേ കടത്തിവിടുകയുള്ളൂവെന്നും ഭരണകൂടം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഇറാനെതിരെ സൈനിക നടപടിയെ പിന്തുണച്ച രാജ്യങ്ങൾക്ക് മുന്നിൽ പാത തുറക്കില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിനിടെ കൂടുതൽ കപ്പലുകൾ കടത്തിവിടാനും തുടങ്ങിയിട്ടുണ്ട്. ചൈനയ്ക്ക് പിന്നാലെ പാകിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കപ്പലുകളാണ് ഇറാൻ നിലവിൽ കടത്തിവിട്ടത്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെലവ് കുറയ്ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് സ്റ്റാര്‍ബക്‌സ്; രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ഓഫിസ് വരുന്നു

ചെലവ് കുറയ്ക്കാന്‍ ഇന്ത്യയില്‍ കണ്ണുവെച്ച് സ്റ്റാര്‍ബക്‌സ്; രാജ്യത്തെ ആദ്യ കോര്‍പ്പറേറ്റ് ഓഫിസ് വരുന്നു



അമേരിക്കന്‍ കോഫി ശൃംഖലയായ സ്റ്റാര്‍ബക്‌സ് ഇന്ത്യയില്‍ ആദ്യമായി കോര്‍പ്പറേറ്റ് ഓഫിസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. സാങ്കേതിക മേഖലയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുകയും ഔട്ട്സോഴ്സ് ചെയ്തിരുന്ന ജോലികള്‍ സ്ഥാപനത്തിനുള്ളിലേക്ക് തന്നെ കൊണ്ടുവരികയും ചെയ്യുന്നതിനായാണ് ഈ നീക്കം. 2027 സാമ്പത്തിക വര്‍ഷത്തില്‍ ഓഫിസ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ചെലവ് കുറയ്ക്കുന്നതിനുള്ള ആഗോള പുനഃസംഘടനാ പദ്ധതിയുടെ ഭാഗമായാണ് ഇന്ത്യയില്‍ പുതിയ ടെക് ഹബ് ആരംഭിക്കുന്നത്. അടുത്ത വര്‍ഷങ്ങളിലായി ഏകദേശം 2 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കാനാണ് സ്റ്റാര്‍ബക്‌സ് ലക്ഷ്യമിടുന്നത്. ഇതിനായി പുറത്തുള്ള സര്‍വീസ് പ്രൊവൈഡര്‍മാരെ ആശ്രയിക്കുന്നതില്‍ നിന്ന് കമ്പനി പിന്മാറുകയാണ്.

സ്റ്റാര്‍ബക്‌സ് ചീഫ് ടെക്നോളജി ഓഫീസര്‍ ആനന്ദ് വരദരാജന്‍ ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് ഇന്ത്യയിലെ പുതിയ ഓഫിസ് സംബന്ധിച്ച വിവരം വ്യക്തമാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇന്ത്യയില്‍ എവിടെയാണ് ഓഫിസ് തുടങ്ങുക എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഈ വര്‍ഷം അവസാനം സ്ഥലം നിശ്ചയിച്ചതിന് ശേഷം റിക്രൂട്ട്‌മെന്റ് നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന.

ടെക് രംഗത്ത്‌ നേരത്തെ ഔട്ട്സോഴ്സ് ചെയ്തിരുന്ന നിരവധി ജോലികള്‍ ഇനി ഇന്‍-ഹൗസായി കൈകാര്യം ചെയ്യാനാണ് കമ്പനി ശ്രമിക്കുന്നത്. പുറത്തുള്ള ടെക് കമ്പനികള്‍ ഈടാക്കുന്ന അധിക ചെലവ് കുറയ്ക്കുക എന്നതും ലക്ഷ്യമാണ്. ടീമുകളുമായും ജോലിയുമായും കൂടുതല്‍ നേരിട്ടുള്ള ബന്ധം സ്ഥാപിക്കാനാണ് ഈ മാറ്റെന്ന് സ്റ്റാര്‍ബക്‌സ് വക്താവ് വ്യക്തമാക്കി.

അമേരിക്കയില്‍ സ്റ്റാര്‍ബക്‌സ് വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ പുതിയ ടെക് ഓഫീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച മാത്രം 300 കോര്‍പ്പറേറ്റ് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 2,000ത്തിലധികം കോര്‍പ്പറേറ്റ് ജോലികള്‍ സ്റ്റാര്‍ബക്‌സ് ഒഴിവാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഡിഎഫ് മന്ത്രിസഭ ചർച്ച പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി സി കാപ്പൻ; 'ടേം വ്യവസ്ഥ ചർച്ച ചെയ്തില്ല, താൻ ഫുൾ ടൈം മന്ത്രിയാകും'

യുഡിഎഫ് മന്ത്രിസഭ ചർച്ച പുരോഗമിക്കെ മന്ത്രിസ്ഥാനത്തിൽ പ്രതികരിച്ച് മാണി സി കാപ്പൻ; 'ടേം വ്യവസ്ഥ ചർച്ച ചെയ്തില്ല, താൻ ഫുൾ ടൈം മന്ത്രിയാകും'



കോട്ടയം: സംസ്ഥാനത്ത് യുഡിഎഫ് സർക്കാർ അധികാരത്തിലേറാനിരിക്കെ മന്ത്രിസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ അനൗദ്യോഗികമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയടക്കം 21 അംഗ കാബിനറ്റാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടത്. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രിയടക്കം 11 പേർ മന്ത്രിസഭയിലെത്തുമെന്ന് ഉറപ്പായി. ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. എന്നാൽ താൻ മന്ത്രിസഭയിൽ ഫുൾ ടൈം അംഗമായിരിക്കുമെന്ന് പ്രതികരിച്ച് പാലാ എംഎൽഎ മാണി സി കാപ്പൻ രംഗത്തെത്തി. മൂന്നാം തവണ പാലായിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സ്വന്തം പാർട്ടിയായ കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ ഏക എംഎൽഎയാണ്.

മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചകൾ തർക്കങ്ങളില്ലാതെ പരിഹരിക്കുമെന്നാണ് കോൺഗ്രസ് നേതാക്കളെല്ലാം പറയുന്നത്. കോൺഗ്രസിലെ 10 മന്ത്രിമാരെ ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡൻ്റ് കൂടിയായ സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം ആഭ്യന്തര വകുപ്പ് മുറുകെ പിടിച്ചാണ് രമേശ് ചെന്നിത്തലയുള്ളത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗിന് നാല് മന്ത്രിസ്ഥാനം ഉറപ്പാണ്. അഞ്ചാമതൊരു മന്ത്രിസ്ഥാനം നൽകുമോ അല്ല ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകുമോയെന്ന് വ്യക്തമല്ല. എട്ട് സീറ്റുള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് സീറ്റുള്ള ആർഎസ്‌പിയും ഒരു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാരിയായി ടാക്സികളിൽ കയറും; ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതി കുവൈത്തിൽ പിടിയിൽ

യാത്രക്കാരിയായി ടാക്സികളിൽ കയറും; ഡ്രൈവർമാരുടെ പേരും ഐഡി നമ്പറും ശേഖരിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്, യുവതി കുവൈത്തിൽ പിടിയിൽ



കുവൈത്ത് സിറ്റി: ടാക്സി ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങളും ഡിജിറ്റൽ ആപ്ലിക്കേഷനുകളും ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയെ കുവൈത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പിലൂടെ എഴുപതോളം പേരെ ഇവർ കബളിപ്പിച്ചതായാണ് വിവരം.

ടാക്സികളിൽ യാത്രക്കാരിയായി കയറുന്ന യുവതി, ഡ്രൈവർമാരുടെ സീറ്റിന് പിന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള പേരും സിവിൽ ഐഡി നമ്പറും രഹസ്യമായി ശേഖരിക്കും. ഈ വിവരങ്ങൾ ഉപയോഗിച്ച് ഡ്രൈവർമാരുടെ പേരിൽ വ്യാജ ഡിജിറ്റൽ പേയ്‌മെന്റ് അക്കൗണ്ടുകൾ നിർമ്മിക്കുകയാണ് ആദ്യ ഘട്ടം. പിന്നീട് യാത്രക്കൂലി ഡിജിറ്റലായി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡ്രൈവർമാരുടെ ഫോണിലെ 'കുവൈത്ത് മൊബൈൽ ഐഡി' ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ ആവശ്യപ്പെടും. ഇതിലൂടെ ഡ്രൈവർമാർ പോലുമറിയാതെ അക്കൗണ്ട് വെരിഫിക്കേഷൻ നടപടികൾ ഇവർ പൂർത്തിയാക്കും.

ഒരിക്കൽ അക്കൗണ്ട് ആക്ടീവായാൽ അത് ഉപയോഗിച്ച് ഓൺലൈൻ വഴി വിലകൂടിയ സാധനങ്ങൾ വാങ്ങുകയും അതിന്റെ ബില്ല് ഡ്രൈവർമാരുടെ പേരിൽ വരികയുമാണ് ചെയ്യുന്നത്. ഇങ്ങനെ വാങ്ങുന്ന സാധനങ്ങൾ പിന്നീട് മറിച്ചുവിറ്റ് ഇവർ പണം സമ്പാദിച്ചിരുന്നു. സാൽമിയ പൊലീസ് സ്റ്റേഷനിൽ നടത്തിയ ചോദ്യം ചെയ്യലിൽ സമാനമായ എഴുപതോളം തട്ടിപ്പുകൾ നടത്തിയതായി യുവതി സമ്മതിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ യുവതിയെ തടങ്കലിൽ വെച്ചിരിക്കുകയാണ്. തട്ടിപ്പിനിരയായ ഡ്രൈവർമാരെ തിരിച്ചറിയൽ നടപടികൾക്കായി പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിജിറ്റൽ ആപ്ലിക്കേഷനുകൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക