Sunday, 3 May 2026

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ   സായാഹ്ന പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA) തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

 


പാചകവാതകത്തിന്റെ അമിതമായ വിലവദ്ധനവിനെതിരെ 
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ   സായാഹ്ന പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

ഹോട്ടൽ, ബേക്കറി, കൂൾ ബാർ, റസ്റ്റോറൻ്റ് മേഖലയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും എന്ന് യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് യൂണിറ്റ് പ്രസിഡൻ്റ് മൊയ്തീൻ കെ. പ്രസ്താവിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിനുള്ളിൽ ആയിരത്തിയഞ്ഞൂറോളം രൂപയുടെ വർദ്ധനവാണ് ഒരു കുറ്റി ഗ്യാസിന് മുകളിൽ ഉണ്ടായിരിക്കുന്നത്. തന്നെയുമല്ല ഗ്യാസ് ലഭ്യതയിലെ കുറവും പരിഹരിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യം ഹോട്ടൽ ഉൾപ്പെടെ വാണിജ്യ പാചകവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മുഴുവൻ വ്യവസായ വാണിജ്യ മേഖലകളുടെയും നിലനിൽപ്പിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. വാണിജ്യ പാചകവാതകത്തിന്റെ അമിതമായ വില വർദ്ധനവ് ഈ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ മാത്രമല്ല, ഈ വ്യവസായത്തിന്റെ ഉപഭോക്താക്കളായ മുഴുവൻ പൊതു ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ് എന്നത് എല്ലാ പൊതു ജനങ്ങളുടെയും സജീവ ശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാണ് ഇന്ന് ഈ പ്രോഗ്രാം സംഘടിപ്പിച്ചത് എന്ന് യൂണിറ്റ് സെക്രട്ടറി സന്തോഷ് വി.കെ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പ്രതിഷേധ സമരത്തിന്റെ അടുത്ത ഘട്ടമായി ആറാം തിയ്യതി ബുധനാഴ്ച ഹോട്ടലുകളും റസ്റ്റോറൻ്റുകളും അടച്ചിട്ട് കൊണ്ടുള്ള ഇരുപത്തിനാല് മണിക്കൂർ സമരം വിജയിപ്പിക്കാനും സന്തോഷ് സംഘടനാ അംഗങ്ങളുടെയും പൊതുജനങ്ങളുടെയും സജീവ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു.

യൂണിറ്റ് ഭാരവാഹികളായ രാജേന്ദ്രൻ എം.ആർ, വിനോദ് ജോർജ്ജ്, അജു എമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 2 May 2026

പെൻഷന്‍ തര്‍ക്കം; നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് ഓഫീസിലെത്തിയ സ്ത്രീ

പെൻഷന്‍ തര്‍ക്കം; നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ച് ഓഫീസിലെത്തിയ സ്ത്രീ


 
കോഴിക്കോട്: പെൻഷനുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ഓഫീസിലെത്തിയ സ്ത്രീ നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേൽപ്പിച്ചു. കോഴിക്കോട് മുക്കം നഗരസഭയിലാണ് സംഭവം. വിധവാ പെൻഷനുമായി ബന്ധപ്പെട്ടാണ് സ്ത്രീ ഓഫീസിൽ എത്തിയത്. പുനർ വിവാഹിതയല്ലെന്ന രേഖ സമർപ്പിക്കാൻ ഇവരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ സ്ത്രീ ആക്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. ജീവനക്കാരി ധന്യക്കാണ് കടിയേറ്റത്. സ്ത്രീക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് സൂചന.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി

2.5 ബില്യൺ ഡോളർ പ്രതിരോധ കരാറിന് കുവൈത്തിന് അമേരിക്കയുടെ അനുമതി


 
കുവൈത്ത്: 2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അമേരിക്കയുടെ അനുമതി. 2.5 ബില്യൺ ഡോളർ വിലവരുന്ന ഇന്‍റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റം വിൽപ്പനയ്ക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് വെള്ളിയാഴ്ചയാണ് അനുമതി നൽകിയത്.


അതോടൊപ്പം ഖത്തറിന് 4.01 ബില്യൺ ഡോളർ വിലവരുന്ന പാട്രിയറ്റ് എയർ ആൻഡ് മിസൈൽ പ്രതിരോധ സേവനങ്ങളും 992.4 മില്യൺ ഡോളർ വിലയുള്ള അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. യുഎഇയ്ക്ക് 147.6 മില്യൺ ഡോളർ വിലവരുന്ന അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റങ്ങൾ വിൽപ്പനക്കും അംഗീകാരം നൽകി. ഈ കരാറുകൾ അമേരിക്കയുടെ വിദേശ നയവും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളും ശക്തിപ്പെടുത്തുന്നതിനായാണെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്‍റ് കോൺഗ്രസിനെ അറിയിച്ചു.

യുഎസ് യുദ്ധക്കപ്പൽ ഇൻഡോ-പസഫിക് മേഖലയിൽ നടുക്കടലിൽ നിശ്ചലമായി
ഇൻഡോ-പസഫിക് സമുദ്രമേഖലയിൽ പട്രോളിംഗ് നടത്തുകയായിരുന്ന അമേരിക്കൻ നാവികസേനയുടെ യുദ്ധക്കപ്പൽ സാങ്കേതിക തകരാറിനെത്തുടർന്ന് മണിക്കൂറുകളോളം നടുക്കടലിൽ നിശ്ചലമായി. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് ഹിഗ്ഗിൻസിനാണ് സാങ്കേതിക തടസം നേരിട്ടത്. വൈദ്യുത സംവിധാനത്തിലുണ്ടായ തകരാർ മൂലം നിയന്ത്രണം നഷ്ടപ്പെട്ട് കടലിൽ കുടുങ്ങിയതാണെന്നാണ് വിശദീകരണം. കപ്പലിലെ ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും, 1999-ൽ കമ്മീഷൻ ചെയ്ത കപ്പലിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായും കമാന്റർ മാത്യു കോമർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്. കപ്പലിന്റെ എൻജിൻ പ്രവർത്തനവും വാർത്താവിനിമയ സംവിധാനങ്ങളും പൂർണ്ണമായും നിലച്ചതോടെ ഏകദേശം മുന്നൂറോളം വരുന്ന നാവികർ മണിക്കൂറുകളോളം സുരക്ഷാ ഭീഷണിയിലായെന്ന് പ്രതിരോധ വൃത്തങ്ങൾ വെളിപ്പെടുത്തി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദ്ദിച്ചു, ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തി; പരാതിയില്‍ കേസെടുത്ത് പൊലീസ്

ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദ്ദിച്ചു, ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തി; പരാതിയില്‍ കേസെടുത്ത് പൊലീസ്



പത്തനംതിട്ട: ഹോട്ടൽ നടത്തിപ്പുകാരെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഹോട്ടൽ നടത്തിപ്പുകാരൻ ടോണിക്കാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്നാണ് ടോണിയെ മർദ്ദിച്ചത്. സംഭവത്തില്‍ അടൂർ പൊലീസ് കേസെടുത്തു. 

ഹോട്ടൽ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളിൽ നിന്ന് ടോണി ഉപകരണങ്ങൾ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടുമാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ. ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ല. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിൻ്റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് ടോണിയുടെ പരാതി. കഴിഞ്ഞമാസം 25 ആം തീയതി ആയിരുന്നു സംഭവം. പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറില്‍ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഭ്രാന്തന്മാർ ആണവായുധം സ്വന്തമാക്കാൻ പാടില്ല’-ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കാത്തതിൽ വിശദീകരണവുമായി ട്രംപ്

‘ഭ്രാന്തന്മാർ ആണവായുധം സ്വന്തമാക്കാൻ പാടില്ല’-ആണവായുധം കൈവശം വെക്കാൻ ഇറാനെ അനുവദിക്കാത്തതിൽ വിശദീകരണവുമായി ട്രംപ്


 
പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ് അമേരിക്കയിൽ. കോൺഗ്രസിന്റെ അനുവാദമില്ലാതെ അമേരിക്കൻ പ്രസിഡന്റിന് യുദ്ധം നടത്താൻ 60 ദിവസമാണ് അനുമതിയുള്ളത്. വേണ്ടി വന്നാൽ 30 ദിവസം കൂടി കൂട്ടി നൽകാൻ ആവശ്യപ്പെടാം. എന്തായാലും ഇപ്പോൾ വെടിനിർത്തലിലാണെന്നാണ് ട്രംപിന്റെ വാദം. ഇതിനിടയിലും ഇറാനെതിരായ വാക്പോര് തുടരുകയാണ് ട്രംപ്.


ഫ്ലോറിഡയിൽ നടന്ന ചടങ്ങിലാണ് എന്തുകൊണ്ട് ഇറാനുമായി യുദ്ധം പ്രഖ്യാപിക്കേണ്ടി വന്നു എന്നതിന് ട്രംപ് ന്യായീകരണമുന്നയിച്ചത്. ”ഭ്രാന്തന്മാർക്ക് ആണവായുധം സ്വന്തമാക്കാനാവില്ല”. യുദ്ധാനുമതി നൽകാൻ കോൺഗ്രസിനോടാവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വിശദീകരണം. ചടങ്ങിലെ വിഡിയോയുടെ പ്രസ്തുത ഭാഗം ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

B2 ബോംബറുകൾ കൊണ്ട് നമ്മൾ അവരെ (ഇറാനെ) തടഞ്ഞു. അത് ചെയ്തില്ലായിരുന്നെങ്കിൽ അവർ ആണവായുധം സ്വന്തമാക്കുകയും ഇസ്രയേലും മധ്യ-പൂർവേഷ്യയും യൂറോപ്പുമൊക്കെ ചിന്നിച്ചിതറുകയും ചെയ്തേനെ. അവർക്ക് നാവികസേനയില്ല, കരസേനയില്ല, വിമാന വേധ സംവിധാനങ്ങളില്ല, റഡാറുകളില്ല, നേതൃത്വം അപ്പാടെ പോയി. ഇറാനെ നിരായുധീകരിച്ചെന്നതിന് ട്രംപിന്റെ വാദങ്ങൾ ഇങ്ങനെ.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരാഴ്ചക്കിടെ 44 മയിലുകൾ ചത്തു, അതീവ ജാഗ്രതയിൽ കർണാടകത്തിലെ 33 ഗ്രാമങ്ങൾ

ഒരാഴ്ചക്കിടെ 44 മയിലുകൾ ചത്തു, അതീവ ജാഗ്രതയിൽ കർണാടകത്തിലെ 33 ഗ്രാമങ്ങൾ



തുംകൂരു: കർണാടകത്തിലെ തുംകൂരുവിൽ പക്ഷിപ്പനി ഭീതിയെ തുടർന്ന് 33 ഗ്രാമങ്ങളിൽ അതീവ ജാഗ്രത. തുംകൂരു താലൂക്ക് പരിധിയിൽ ഒരാഴ്ചയ്ക്കിടെ മയിലുകൾ കൂട്ടത്തോടെ ചത്ത സംഭവം പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. രോഗബാധ മറ്റ് പക്ഷികളിലേക്ക് കൂടി വ്യാപിക്കാതിരിക്കാൻ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്.


തുംകൂരു താലൂക്ക് പരിധിയിൽ വരുന്ന ബൊമ്മനഹള്ളി, മച്ചേനഹള്ളി എന്നിവിടങ്ങളിൽ ഏപ്രിൽ 16നും 24നും ഇടയിലാണ് മയിലകുകൾ ചത്തത്. കടുത്ത ചൂടാണ് പക്ഷികളുടെ മരണത്തിന് കാരണമെന്ന് ആദ്യം കരുതിയിരുന്നെങ്കിലും ജഡങ്ങളിൽ നിന്നുള്ള സാംപിളുകൾ ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ആണ് പക്ഷിപ്പനി (എച്ച്5എൻ1) സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് 33 ഗ്രാമങ്ങളിൽ 10 കിലോമീറ്റർ പരിധിയിൽ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മേഖലയിൽ അണുനാശിനി സ്പ്രേ ചെയ്യാനുള്ള നിർദേശവും അധികൃതർക്ക് നൽകിയിട്ടുണ്ട്.

രോഗബാധ മറ്റ് പക്ഷികളിലേക്ക് വ്യാപിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും തുംകൂരു ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ശശിധരൻ ജിആർ അറിയിച്ചു. സമീപത്തെ കോഴിഫാമുകളാണ് വൈറസ് വ്യാപനത്തിൻ്റെ ഉറവിടമെന്നാണ് സംശയിക്കുന്നത്. കോഴിഫാം ഉടമകൾക്കും വ്യാപാരികൾക്കും ബോധവൽകരണം നടത്തിയ അധികൃതർ, പക്ഷികളുടെ സാംപിളുകൾ ശേഖരിക്കുന്ന നടപടികളിലേക്കും കടന്നു. നിയന്ത്രണങ്ങളുള്ള മേഖലകളിലേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകുന്നവരെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു

ജബൽപൂരിലെ ക്രൂയിസ് ബോട്ട് അപകടം: പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു; കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു



ജബൽപുർ: മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടപകടത്തിൽ കടുത്ത നടപടിയുമായി അധികൃതർ. അപകടത്തിൽപ്പെട്ട ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിലാണ് അപകടം നടന്നത്. കാണാതായ നാലു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. അതേസമയം അപകടത്തിൽ പ്രതികരണവുമായി ബോട്ടിൻ്റെ ക്യാപ്റ്റനായിരുന്ന മഹേഷ് പട്ടേൽ. സാധാരണ കാലാവസ്ഥയിലാണ് യാത്ര തുടങ്ങിയതെന്നും പെട്ടെന്ന് സാഹചര്യം മാറുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ കാറ്റിൽ ബോട്ട് മറിയുകയായിരുന്നുവെന്നും പെട്ടെന്ന് തന്നെ വെള്ളം കയറി മുങ്ങിയെന്നും മഹേഷ് പട്ടേൽ അവസാന നിമിഷങ്ങൾ ഓർത്തെടുത്തു. സംഭവത്തിൽ അതിയായ ദുഖം രേഖപ്പെടുത്തിയ മഹേഷ്, മൂന്നു ദിവസമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും മരണപ്പെട്ട കുട്ടികളുടെ മുഖം മാത്രമാണ് കാണുന്നതെന്നും പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് പ്രതികരണം.


ബോട്ടിൻ്റെ താഴത്തെ നിലയിൽ നൃത്തം ചെയ്യുകയായിരുന്ന യാത്രക്കാർ ലൈഫ് ജാക്കറ്റ് ധരിക്കാൻ വിസമ്മതിച്ചുവെന്നും കാലാവസ്ഥ മോശമായതിനാൽ ലൈഫ് ജാക്കറ്റ് ധരിക്കണമെന്ന് താൻതന്നെ പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ക്രൂയിസ് ബോട്ടിൻ്റെ മുകളിലത്തെ ക്യാബിനിലായിരുന്നു മഹേഷ് പട്ടേൽ ഉണ്ടായിരുന്നത്. ബോട്ടിലെ നാലോളം കുട്ടികളെ മഹേഷ് പട്ടേലിന് രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ക്രൂയിസ് ബോട്ടുകളെ അനുഗമിക്കുന്ന റെസ്ക്യൂ ബോട്ടുകൾ ജീവനക്കാർ കുറവായതിനാൽ സംഭവസമയം ഉണ്ടായിരുന്നില്ലെന്നും അതുണ്ടായാൽ പോലും അത്രയും വലിയ തിരകൾക്കിടെ പിടിച്ചുനിൽക്കാനാവില്ലെന്നും മഹേഷ് പട്ടേൽ കൂട്ടിച്ചേർത്തു.

ഇക്കഴിഞ്ഞ 30-ാം തീയതിയാണ് നർമദ നദിയിൽ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മധ്യപ്രദശ് ടൂറിസം വകുപ്പ് പ്രവർത്തനം നടത്തിയിരുന്ന ക്രൂയിസ് ബോട്ടാണ് അപകടത്തിൽപെട്ടത്. 40 ഓളം പേർ ബോട്ടിലുണ്ടായിരുന്നു എന്നാണ് രക്ഷപ്പെട്ട യാത്രക്കാർ പറയുന്നത്. സംഭവത്തിൽ ഇതുവരെ ഒൻപതു മൃതദേഹങ്ങൾ കണ്ടെടുത്തതായും 28 പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. കാണാതായവർക്കുള്ള തെരച്ചിൽ ശനിയാഴ്ച രാവിലെ പുനരാരംഭിച്ചിട്ടുണ്ട്. എൻഡിആർഎഫ്, എസ്ഡിആർഎഫ്, കരസേന ഉദ്യോഗസ്ഥർ തെരച്ചിലിൻ്റെ ഭാഗമാകുന്നുണ്ട്. സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രക്ഷപ്പെട്ടവർ രംഗത്തെത്തിയതിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ അന്വേഷണത്തിന് ഉത്തരവിടുകയും മൂന്ന് ജീവനക്കാരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. സമാന ബോട്ടുകളുടെ പ്രവർത്തനവും നിർത്തിവെപ്പിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക