Wednesday, 24 June 2026

ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും


കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും തീരുമാനിച്ചു. പരുക്കേറ്റ് കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും 

കൊട്ടാരക്കരയിലെ ടിപ്പര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപക പരിശോധന ശക്തമാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശം. ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ അപകടാനന്തര അന്വേഷണ സംഘം രൂപീകരിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍ പറഞ്ഞു. അപകടത്തില്‍ ജീവന്‍ നഷ്ടമായ 15 കാരന്‍ പാര്‍ഥിപന്റെയും അധ്യാപകന്‍ ഹരിലാലിന്റെയും സംസ്‌ക്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത് .

മൂന്ന് നില ഗോഡൗണ്‍ തകര്‍ന്ന് വീണ് മൂന്ന് പേര്‍ മരിച്ചു.കൊല്‍ക്കത്തയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നു വീണത് .

 


കൊല്‍ക്കത്തയില്‍ വന്‍ ദുരന്തം. നിര്‍മാണത്തിലിരുന്ന മൂന്ന് നില ഗോഡൗണ്‍ തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു.

കൊല്‍ക്കത്ത താരാത്തലയിലെ ഒക്ടാവിയസ് ടീ ആന്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഗോഡൗണാണ് ഉച്ചയോടെ തകര്‍ന്നു വീണത്. ഒരു വര്‍ഷമായി നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയായിരുന്നു.മൂന്നാം നിലയുടെ കോണ്‍ക്രീറ്റ് പണികള്‍ നടക്കുന്നതിനിടെ വന്‍ ശബ്ദത്തോടെ കെട്ടിടം താഴേക്ക് പതിച്ചു. ഗുണനിലവാരമില്ലാത്ത നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
സൈന്യവും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഗ്യാസ് കട്ടറുകളും ക്രെയിനുകളും ഉപയോഗിച്ച് കോണ്‍ക്രീറ്റ് പാളികളും ഇരുമ്പുതൂണുകളും മുറിച്ചുമാറ്റിയാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതല്ലാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് റിപ്പോര്‍ട്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം  മുറിച്ചു കടത്തിയതെന്ന് സംശയം

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം മുറിച്ചു കടത്തിയതെന്ന് സംശയം

                                                                                                 Published:June 24,2026 | KH NEWS
                                                                                                                                                                          News Desk
തുറമുഖ മേഖലയിലെ റെയിൽ പാളത്തിന്റെ ലോഹഭാഗങ്ങൾ കടത്തിയത് സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്
കാണാതായത് ക്യു9 ബർത്ത് മുതൽ ടാറ്റാ ടെറ്റ്ലി വരെയുള്ള ഭാഗത്തെ ഉരുക്കു പാളങ്ങൾ

കൊച്ചി∙ അതീവ സുരക്ഷാ മേഖലയായ വില്ലിങ്ഡൺ ഐലൻഡിലെ തുറമുഖ മേഖലയിലെ റെയിൽ ട്രാക്കിന്റെ അര കിലോമീറ്ററോളം ഭാഗം കാണാനില്ല. മുറിച്ചു കടത്തിയെന്നു സംശയം. വല്ലാർപാടം നിലവിൽ വന്നതോടെ ഉപയോഗിക്കാതിരുന്ന ട്രാക്കിന്റെ ഭാഗങ്ങളാണു നഷ്ടപ്പെട്ടത്. ഈ ഭാഗത്തേക്കു നിലവിൽ ചരക്കുനീക്കം ഇല്ലാത്തതിനാൽ കാടുമൂടിയ അവസ്ഥയാണ്. സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പോലും കണ്ണു വെട്ടിച്ചാണു വൻതുക വില മതിക്കുന്ന ലോഹഭാഗങ്ങൾ പുറത്തേക്കു കടത്തിയത്. സംഭവത്തിൽ തുറമുഖ അതോറിറ്റി ആഭ്യന്തര അന്വേഷണം തുടങ്ങിയെന്നാണു വിവരം. പൊലീസിൽ പരാതി നൽകിയിട്ടില്ല.

സംഭവം പുറത്തറിഞ്ഞതോടെ ഇന്നലെ വൈകിട്ട് റെയിൽവേ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളൂർ എച്ച്എൻഎല്ലിലേക്കു മുൻപു കൽക്കരി കൊണ്ടു പോയിരുന്നത് ഈ ട്രാക് വഴിയാണ്. പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ പാളത്തിന്റെ പരിപാലനവും അവർ തന്നെയാണു ചെയ്തിരുന്നത്. റെയിൽവേ ലൈൻ റോഡിലേക്ക് തുറക്കുന്ന ഭാഗത്തു ഗേറ്റ് ഉണ്ട്. പാളം സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ മതിൽക്കെട്ടിനകത്തു ചിതറിക്കിടക്കുന്നുണ്ട്. പുറത്തു നിന്ന് അനുവാദമില്ലാതെ അത്രയെളുപ്പം ആർക്കും കടക്കാൻ കഴിയാത്ത മേഖലയിൽ നിന്ന് ഇത്രയേറെ അളവു റെയിൽവേ ട്രാക്ക് മോഷണം പോയതിൽ വലിയ ദുരൂഹതയും സുരക്ഷാ വീഴ്ചയുമുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 23 June 2026

പദ്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രാഷ്ട്രപതി ഭവനിൽ അഭിമാന നിമിഷം

പദ്മഭൂഷൺ ഏറ്റുവാങ്ങി മമ്മൂട്ടി; രാഷ്ട്രപതി ഭവനിൽ അഭിമാന നിമിഷം

 





ന്യൂഡൽഹി: ഇന്ത്യൻ സിനിമയിലെ അതുല്യ സംഭാവനകൾക്ക് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പദ്മഭൂഷൺ ഏറ്റുവാങ്ങി മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്.

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്മ പുരസ്‌കാരങ്ങളിലൂടെയാണ് മമ്മൂട്ടിക്ക് ഈ ബഹുമതി ലഭിച്ചത്. മലയാള സിനിമയുടെ ആഗോള മുഖമായി മാറിയ മമ്മൂട്ടിയുടെ പതിറ്റാണ്ടുകൾ നീണ്ട കലാജീവിതത്തിനും ഇന്ത്യൻ ചലച്ചിത്രരംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കും അംഗീകാരമായാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തെ പദ്മഭൂഷൺ നൽകി ആദരിച്ചത്.

ചടങ്ങിൽ മമ്മൂട്ടിക്കൊപ്പം ഭാര്യ സുൽഫത്തും മകൻ ദുൽഖർ സൽമാനും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേളയിൽ സദസ്സിലിരുന്ന് കൈയടിക്കുന്ന ദുൽഖർ സൽമാന്റെ ദൃശ്യങ്ങൾ ചടങ്ങിലെ ശ്രദ്ധേയ നിമിഷങ്ങളിലൊന്നായി മാറി.

രാഷ്ട്രപതിക്കരികിലേക്ക് പുരസ്‌കാരം ഏറ്റുവാങ്ങാൻ എത്തുന്നതിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കർ ഓം ബിർള, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ മമ്മൂട്ടി കൈകൂപ്പി അഭിവാദ്യം ചെയ്തു. തുടർന്ന് രാഷ്ട്രപതിയിൽ നിന്ന് ബഹുമതി സ്വീകരിച്ച അദ്ദേഹം സദസ്സിന്റെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.

മമ്മൂട്ടിയുടെ സന്തത സഹചാരിയും നിർമാതാവുമായ എസ്. ജോർജും ചടങ്ങിൽ പങ്കെടുത്തു. പ്രമുഖ നിർമാതാവ് ആന്റോ ജോസഫും ചടങ്ങിന് സാക്ഷിയായി. കഴിഞ്ഞ ദിവസം തന്നെ കുടുംബസമേതം ഡൽഹിയിലെത്തിയ മമ്മൂട്ടി പുരസ്‌കാരദാന ചടങ്ങിനായുള്ള ഒരുക്കങ്ങളിൽ പങ്കെടുത്തിരുന്നു.

അതേസമയം, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ചടങ്ങിൽ പദ്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ രാജ്യത്തിന് നൽകിയ സംഭാവനകളെ മാനിച്ചാണ് ഇക്കുറി നിരവധി പ്രമുഖരെ പദ്മ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചത്.

മലയാള സിനിമയുടെ ചരിത്രത്തിലെ മറ്റൊരു സുവർണ അധ്യായമായാണ് മമ്മൂട്ടിയുടെ പദ്മഭൂഷൺ നേട്ടം ആരാധകരും സിനിമാ ലോകവും വിലയിരുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലും സിനിമാ മേഖലയിൽ നിന്നുമുള്ള പ്രമുഖരുടെയും ആരാധകരുടെയും അഭിനന്ദന പ്രവാഹമാണ് ബഹുമതി പ്രഖ്യാപനത്തിനും പുരസ്‌കാരദാനത്തിനും പിന്നാലെ ഉയരുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

₹7,623 കോടി ബാങ്ക് തട്ടിപ്പ്; മുൻ സിഇഒമാർ അറസ്റ്റിൽ

₹7,623 കോടി ബാങ്ക് തട്ടിപ്പ്; മുൻ സിഇഒമാർ അറസ്റ്റിൽ

 




ന്യൂഡൽഹി: ആയിരക്കണക്കിന് കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ റിലയൻസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട രണ്ട് ധനകാര്യ സ്ഥാപനങ്ങളുടെ മുൻ സിഇഒമാരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL), റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL) എന്നീ കമ്പനികളുടെ മുൻ സിഇഒമാരായ ദേവംഗ് മോദി, രവീന്ദ്ര സുധൽക്കർ എന്നിവരെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

വിവിധ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് 7,623 കോടി രൂപയുടെ വായ്പ തട്ടിപ്പിലൂടെ കൈക്കലാക്കിയെന്നാണ് ഇവർക്കെതിരെയുള്ള പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട് സിബിഐ രണ്ട് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സിബിഐയുടെ വിവരങ്ങൾ പ്രകാരം, ആർസിഎഫ്എൽ കേസിൽ 13 പൊതുമേഖലാ ബാങ്കുകൾക്ക് 4,097 കോടി രൂപയുടെ നഷ്ടവും ആർഎച്ച്എഫ്എൽ കേസിൽ 10 പൊതുമേഖലാ ബാങ്കുകൾക്ക് 3,526 കോടി രൂപയുടെ നഷ്ടവുമാണ് ഉണ്ടായത്. 2017 ഏപ്രിൽ മുതൽ 2018 ഡിസംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ ഇടപാടുകൾ നടന്നതെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) മാർഗനിർദേശങ്ങൾക്കും പൊതുമേഖലാ ബാങ്കുകളുടെ വായ്പാ മാനദണ്ഡങ്ങൾക്കും വിരുദ്ധമായി കമ്പനികൾക്ക് വൻതോതിൽ വായ്പകൾ അനുവദിക്കാൻ പ്രതികൾ സഹായിച്ചുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. തുടർന്ന് ഈ വായ്പാ തുകകൾ യഥാർത്ഥ ആവശ്യങ്ങൾക്കായി ഉപയോഗിക്കാതെ മറ്റ് റിലയൻസ് ഗ്രൂപ്പ് സ്ഥാപനങ്ങളിലേക്ക് വകമാറ്റിയതായും അന്വേഷണ സംഘം ആരോപിക്കുന്നു.

വായ്പയായി ലഭിച്ച പണം വിവിധ അനുബന്ധ സ്ഥാപനങ്ങളിലേക്ക് മാറ്റിയതിലൂടെ ബാങ്കുകളെ വഞ്ചിക്കുകയും പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങൾക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് വിവിധ പൊതുമേഖലാ ബാങ്കുകൾ നേരത്തെ തന്നെ നിരവധി റിലയൻസ് സ്ഥാപനങ്ങൾക്കെതിരെ പരാതികൾ നൽകിയിരുന്നു.

പരാതികളുടെ അടിസ്ഥാനത്തിൽ സിബിഐ ഇതുവരെ ഏഴ് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ ആകെ 16 പേരെ പ്രതിചേർത്തിട്ടുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തുവരികയാണെന്നും സിബിഐ അറിയിച്ചു.

രാജ്യത്തെ ധനകാര്യ മേഖലയെ ബാധിച്ച വലിയ ബാങ്ക് തട്ടിപ്പ് കേസുകളിലൊന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്. വായ്പ അനുവദിക്കുന്നതിലും ഫണ്ട് വിനിയോഗിക്കുന്നതിലും ഉണ്ടായ ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ വ്യക്തമാക്കി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

ക്രൂഡ് വില കുറഞ്ഞു; ആശ്വാസത്തിൽ എണ്ണക്കമ്പനികൾ

 




മുംബൈ: അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില താഴ്ന്നതോടെ ഇന്ത്യൻ എണ്ണവിതരണ കമ്പനികളുടെ ലാഭം വീണ്ടും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന നിലയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഉണ്ടായ സാമ്പത്തിക സമ്മർദങ്ങളിൽ നിന്ന് കമ്പനികൾക്ക് ആശ്വാസം ലഭിക്കുന്നുവെന്നാണ് ജെ.പി. മോർഗൻ പുറത്തിറക്കിയ വിശകലന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇറാൻ–പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിൽ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില ബാരലിന് 120 ഡോളർ വരെ എത്തിയിരുന്നു. എന്നാൽ പിന്നീട് വിപണിയിലെ അനിശ്ചിതത്വം കുറയുകയും വിതരണ സാഹചര്യം മെച്ചപ്പെടുകയും ചെയ്തതോടെ വില ഗണ്യമായി താഴ്ന്നു.

നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന് 77.5 ഡോളർ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വിലയും കുറഞ്ഞിട്ടുണ്ട്. പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിലെ ശരാശരി വില ബാരലിന് 89 ഡോളറാണ്. ജൂൺ 19-ന് ഇന്ത്യ വാങ്ങിയ എണ്ണയുടെ വില ബാരലിന് 78 ഡോളറായിരുന്നുവെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

യുദ്ധകാലത്ത് അസംസ്‌കൃത എണ്ണവില ഉയർന്നെങ്കിലും രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവില ഉടൻ വർധിപ്പിക്കാൻ എണ്ണക്കമ്പനികൾ തയ്യാറായിരുന്നില്ല. ഉപഭോക്താക്കൾക്ക് അധികഭാരം ഉണ്ടാകാതിരിക്കാനാണ് ഈ നിലപാട് സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഇതുമൂലം എണ്ണക്കമ്പനികൾക്ക് സാമ്പത്തിക സമ്മർദവും കടബാധ്യതയും വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കമ്പനികൾ നേരിട്ട അധിക ചെലവുകൾ പൂർണമായി പരിഹരിക്കുന്ന രീതിയിൽ ഇന്ധനവില വർധിപ്പിച്ചിട്ടില്ലെന്നും ജെ.പി. മോർഗൻ റിപ്പോർട്ട് വിലയിരുത്തുന്നു. മേയ് മാസത്തിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് ഏകദേശം എട്ട് രൂപയോളം വർധനവുണ്ടായെങ്കിലും അതുകൊണ്ട് മാത്രം മുൻകാല നഷ്ടങ്ങൾ നികത്താൻ സാധിച്ചില്ലെന്നാണ് വിലയിരുത്തൽ.

എന്നാൽ അസംസ്‌കൃത എണ്ണവിലയിലെ ഇപ്പോഴത്തെ ഇടിവ് ഇന്ത്യൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് ഗുണകരമായ സാഹചര്യം സൃഷ്ടിക്കുകയാണ്. ഇതിലൂടെ പെട്രോളും ഡീസലും വിൽക്കുന്നതിലൂടെ ലഭിക്കുന്ന മാർജിൻ മെച്ചപ്പെടുകയും കമ്പനികളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ സ്ഥിരത കൈവരിക്കുകയും ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആഗോള എണ്ണവിപണിയിലെ മാറ്റങ്ങൾ ഇന്ത്യയിലെ ഇന്ധനവിലകളെയും എണ്ണക്കമ്പനികളുടെ സാമ്പത്തിക പ്രകടനത്തെയും നേരിട്ട് സ്വാധീനിക്കുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ എണ്ണവിലയിലെ നീക്കങ്ങൾ നിർണായകമായി തുടരാനാണ് സാധ്യത.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിന്റെ ഭീഷണി; ചർച്ച ഉപേക്ഷിച്ച് ഇറാൻ പ്രതിനിധികൾ

ട്രംപിന്റെ ഭീഷണി; ചർച്ച ഉപേക്ഷിച്ച് ഇറാൻ പ്രതിനിധികൾ

 




ടെഹ്‌റാൻ: സ്വിറ്റ്‌സർലൻഡിൽ നടന്ന അമേരിക്ക–ഇറാൻ ചർച്ചകൾക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിപരമായ പരാമർശങ്ങളെ തുടർന്ന് ഇറാൻ പ്രതിനിധി സംഘം ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഘാലിബാഫ് സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നുവെങ്കിലും, ആദ്യമായാണ് ചർച്ചയിൽ പങ്കെടുത്ത ഉന്നത പ്രതിനിധി നേരിട്ട് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ പ്രതിനിധി സംഘവുമായി ഇറാൻ പ്രതിനിധികൾ നേരിട്ടുള്ള ചർച്ച നടത്തിയിരുന്നുവെന്ന് ഘാലിബാഫ് വ്യക്തമാക്കി. ഏകദേശം 80 മിനിറ്റോളം ചർച്ചകൾ പുരോഗമിച്ച ശേഷമാണ് ട്രംപിന്റെ ഭീഷണിപരമായ പ്രസ്താവനകൾ പുറത്തുവന്നതെന്ന് അദ്ദേഹം പറഞ്ഞു.

"ഞങ്ങൾ ചർച്ചയ്ക്കായാണ് അവിടെ എത്തിയത്. ഒപ്പുവച്ച കരാറിലെ ആദ്യ വ്യവസ്ഥ തന്നെ ഭീഷണികളോ നിർബന്ധിത നടപടികളോ പാടില്ല എന്നതാണ്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഭീഷണി മുഴക്കിയ സാഹചര്യത്തിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ചർച്ച തുടരാനാകില്ലെന്ന് വ്യക്തമാക്കിയ ശേഷം ഞങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു," ഘാലിബാഫ് മാധ്യമങ്ങളോട് പറഞ്ഞു.

ചർച്ചയുടെ ആദ്യ 80 മിനിറ്റിൽ കൈവരിച്ച പുരോഗതിയുടെ അടിസ്ഥാനത്തിലായിരുന്നു പാകിസ്താനും ഖത്തറും ചേർന്ന് പിന്നീട് സംയുക്ത പ്രസ്താവന പുറത്തിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് അമേരിക്കൻ പക്ഷം ഇടനിലക്കാരുടെ സഹായത്തോടെ വീണ്ടും കൂടിക്കാഴ്ച ആവശ്യപ്പെട്ടെങ്കിലും ഇറാൻ അത് നിരസിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

ഖത്തറും പാകിസ്താനും ഇടനിലക്കാരായി സമീപിച്ചെങ്കിലും അമേരിക്കൻ പ്രതിനിധികളുമായി നേരിട്ടുള്ള ചർച്ചകൾ തുടരാൻ തയ്യാറായിരുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. കരാറിലെ വ്യവസ്ഥകൾക്ക് പുറത്തുള്ള പ്രസ്താവനകളും സമ്മർദ്ദ തന്ത്രങ്ങളും ചർച്ചകളെ മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസ്ഷ്‌കിയാനും പ്രതികരിച്ചു.

ഇതിനിടെ, സ്വിറ്റ്‌സർലൻഡ് ചർച്ചകൾക്ക് പിന്നാലെ ഘാലിബാഫും വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ഒമാനിലെത്തി. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ സമാധാനശ്രമങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത സുരക്ഷയും ചർച്ച ചെയ്തതായി അധികൃതർ അറിയിച്ചു.

ഹോർമുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണ മേഖലയിലായിരുന്നാലും അന്താരാഷ്ട്ര നിയമങ്ങൾ പൂർണമായി പാലിച്ചായിരിക്കും നടപടികളെന്ന് ഘാലിബാഫ് വ്യക്തമാക്കി. നിലവിൽ കടലിടുക്കിലൂടെ കപ്പൽഗതാഗതം സാധാരണ നിലയിൽ തുടരുന്നുണ്ടെങ്കിലും യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ഗതാഗതനിരക്കിലേക്ക് ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഇടക്കാല ധാരണയുടെ ഭാഗമായി ഇറാനിയൻ എണ്ണ കയറ്റുമതിക്കെതിരായ ചില ഉപരോധങ്ങൾ അമേരിക്ക ഇളവ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും നയതന്ത്ര ചർച്ചകൾക്ക് സാധ്യതകൾ പൂർണമായും അടഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് അന്താരാഷ്ട്ര രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ 50 ജീവനക്കാർ വീട്ടിൽ

ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ 50 ജീവനക്കാർ വീട്ടിൽ

 





തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പോസ്റ്റിംഗ് ലഭിക്കാത്തതിനെ തുടർന്ന് അമ്പതോളം ജീവനക്കാർ ജോലിയൊന്നും ചെയ്യാതെ വീട്ടിലിരുന്ന് ശമ്പളം കൈപ്പറ്റുന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാരാണ് കഴിഞ്ഞ ഒരു മാസത്തിലേറെയായി ഔദ്യോഗിക ചുമതലകളില്ലാതെ തുടരുന്നത്.

മാസം രണ്ട് ലക്ഷത്തിലധികം ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥരാണ് ഇത്തരത്തിൽ പോസ്റ്റിംഗ് ലഭിക്കാതെ കാത്തിരിക്കുന്നവരിൽ പലരും. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെയുള്ള വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥരാണ് ഇപ്പോൾ പ്രതിസന്ധിയിലായത്.

സർക്കാർ അധികാരമൊഴിഞ്ഞതോടെ ഡെപ്യൂട്ടേഷനിലുണ്ടായിരുന്ന ജീവനക്കാർ മാതൃസർവീസിലേക്ക് മടങ്ങേണ്ട സാഹചര്യം ഉണ്ടായി. എന്നാൽ തിരിച്ചെത്തിയിട്ടും പുതിയ പോസ്റ്റിംഗ് ലഭിക്കാത്തതിനാൽ ഇവർ ജോലിയിൽ പ്രവേശിക്കാൻ കഴിയാതെ വീട്ടിലിരിക്കുകയാണെന്നാണ് വിവരം.

അതേസമയം സെക്രട്ടേറിയറ്റിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് പരിചയസമ്പന്നരായ ഉദ്യോഗസ്ഥർ ചുമതലകളില്ലാതെ തുടരുന്നതെന്നത് ശ്രദ്ധേയമാണ്. ഒഴിവുകൾ നികത്താതെ പോസ്റ്റിംഗ് നടപടികൾ വൈകുന്നതിന് പിന്നിൽ സർവീസ് സംഘടനകൾക്കിടയിലെ ആഭ്യന്തര തർക്കങ്ങളാണെന്നാണ് ഉയരുന്ന ആരോപണം.

കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളിലെ അഭിപ്രായഭിന്നതകളും പോസ്റ്റിംഗ് സംബന്ധിച്ച സമ്മർദ്ദങ്ങളും നടപടികൾ വൈകാൻ കാരണമായതായി റിപ്പോർട്ടുകളുണ്ട്. ഭരണാനുകൂല സംഘടനകളുമായി ബന്ധപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നിലവിലെ സാഹചര്യമെന്നും ആരോപണമുണ്ട്.

ഒരു മാസത്തിലേറെയായി ഉദ്യോഗസ്ഥർ പോസ്റ്റിംഗ് കാത്തിരിക്കുമ്പോൾ സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകേണ്ടിവരുന്നത് സാമ്പത്തിക ബാധ്യതയും വർധിപ്പിക്കുന്നുണ്ട്. ഇതിനിടെ ഒഴിവുകൾ അടിയന്തരമായി നികത്തുകയും ജീവനക്കാർക്ക് യോജിച്ച തസ്തികകൾ അനുവദിക്കുകയും വേണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.

സെക്രട്ടേറിയറ്റിലെ ഈ അസാധാരണ സാഹചര്യം ഭരണനടപടികളുടെ കാര്യക്ഷമതയെയും സർക്കാർ സംവിധാനത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുമോയെന്ന ചർച്ചയും ശക്തമായിട്ടുണ്ട്. വിഷയത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക