Wednesday, 4 February 2026

JioBlackRock 3 വർഷം മുമ്പ് കാർ യാത്രയിൽ മുകേഷ് അംബാനിയും ലാരി ഫിങ്കും ചേർന്ന് ഉറപ്പിച്ച 300 മില്യൺ ഡീൽ

JioBlackRock 3 വർഷം മുമ്പ് കാർ യാത്രയിൽ മുകേഷ് അംബാനിയും ലാരി ഫിങ്കും ചേർന്ന് ഉറപ്പിച്ച 300 മില്യൺ ഡീൽ


 
ആദ്യ ഫണ്ട് ആരംഭിച്ച് ആറ് മാസത്തിനുള്ളിൽ, 12 സ്കീമുകളിലായി 13,700 കോടിയിലധികം രൂപയുടെ ആസ്തികൾ ജിയോ ബ്ലാക്ക്‌റോക്ക് മാനേജ്‌മെന്റിനു കീഴിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഫണ്ട് ഹൗസ് ആരംഭിച്ചത് 2023ലെ ഒരു കാർ യാത്രയ്ക്കിടെ ആയിരുന്നു.

"2023ൽ ഞങ്ങൾ നടത്തിയ ഒരു സംഭാഷണമായിരുന്നു അത്. 'ലാറി, ബ്ലാക്ക് റോക്ക് ഇന്ത്യയിലേക്ക് തിരിച്ചുവരണം' എന്ന് പറയാൻ എനിക്ക് അഞ്ച് മിനിറ്റ് എടുത്തു. 'നിങ്ങൾ എന്നോടൊപ്പം പങ്കാളിയാകുമോ?' എന്ന് അദ്ദേഹം എന്നോട് ചോദിച്ചു." ജിയോ ഫിനാൻഷ്യൽ സർവീസസും ബ്ലാക്ക് റോക്കും തുല്യ പങ്കാളികളായ 300 മില്യൺ ഡോളറിന്റെ സംയുക്ത സംരംഭമായ ജിയോ ബ്ലാക്ക് റോക്കിന്റെ ജനനത്തിലേക്ക് നയിച്ച സംഭാഷണത്തെക്കുറിച്ച് ഏഷ്യയിലെ ഏറ്റവും ധനികനായ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനം, നാഗമ്പടം മഹാദേവ ക്ഷേത്രം ഇനി അന്തർദേശീയ തീർഥാടന കേന്ദ്രം, 3 കോടി അനുവദിച്ചു

സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനം, നാഗമ്പടം മഹാദേവ ക്ഷേത്രം ഇനി അന്തർദേശീയ തീർഥാടന കേന്ദ്രം, 3 കോടി അനുവദിച്ചു


 

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു.


1928 ജനുവരി 16ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്. ശിഷ്യരിൽ പ്രമുഖരായിരുന്ന വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരു അനുമതി നൽകുന്നത്.

ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ വ്യക്തി ജീവിതവും പൊതുജീവിതവും ശുദ്ധീകരിക്കാനും സമൂഹിക നില മെച്ചപ്പെടുത്താനും വേണ്ടിയുള്ളതാണ്. അന്തർദേശീയതീർത്ഥാടന കേന്ദ്രമായി നാഗമ്പടം ക്ഷേത്രത്തിനെ ഉയർത്തുന്നതിലൂടെ ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വിശ്വദർശനത്തിനെ സമൂഹത്തിലേക്ക് എത്തിക്കുന്നതിന് മാനവികതയുടെ തീർഥാടന കേന്ദ്രമായി നാഗമ്പടം മഹാദേവ ക്ഷേത്രം ഉയരും. ഇത് സംബന്ധിച്ച് ധനമന്ത്രി കെ എൻ. ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിതെന്നും മന്ത്രി പത്ര കുറിപ്പിൽ പറഞ്ഞു







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബത്തേരിയിൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ പൊക്കി, പൊങ്ങിയത് കോഴിക്കോട്, പെട്രോൾ പമ്പിലെ ക്യാമറയടക്കം പരിശോധിച്ചു; 28 കാരൻ പിടിയിൽ

ബത്തേരിയിൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ട സ്കൂട്ടർ പൊക്കി, പൊങ്ങിയത് കോഴിക്കോട്, പെട്രോൾ പമ്പിലെ ക്യാമറയടക്കം പരിശോധിച്ചു; 28 കാരൻ പിടിയിൽ


 

സുൽത്താൻ ബത്തേരി: ചെതലയം സ്വദേശിയുടെ സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ കോഴിക്കോട് സ്വദേശി പിടിയില്‍. കുതിരവട്ടം കൂട്ടാളി കണ്ണംചാലില്‍ വീട്ടില്‍ ഇ.കെ. നിതിനെ(29)യാണ് പാളയത്ത് നിന്ന് കോഴിക്കോട് കസബ സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബത്തേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മുന്‍പ് കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കളവുക്കേസിലും കവര്‍ച്ചാക്കേസിലും ഉള്‍പ്പട്ടിട്ടുണ്ട്. മൂലങ്കാവ് ഗ്ലോബല്‍ ഗ്രാനൈറ്റ് ഇന്‍ഫ്രാ എന്ന സ്ഥാപനത്തിന് മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന കെ.എല്‍ 73 ഇ 0316 നമ്പര്‍ സ്‌കൂട്ടറാണ് ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് വൈകീട്ടോടെ മോഷണം പോയത്.


വണ്ടി മോഷണം പോയതിന് പിന്നാലെ ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണം നടത്തിയ ബത്തേരി പൊലീസ് വാഹനം കോഴിക്കോട് ജില്ലയിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് എസ്.ഐ ജെസ്വിന്‍ ജോയ്യുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയിലെ നിരവധി സി.സി.ടി.വി ദൃശ്യങ്ങളും പെട്രോള്‍ പമ്പുകളും കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ വാഹനം ഇപ്പോള്‍ ഉപയോഗിച്ചുവരുന്നത് നിതിന്‍ ആണെന്ന് മനസിലാക്കി. എന്നാല്‍, വീടുമായോ വീട്ടുകാരുമായോ ബന്ധമില്ലാതെ അലഞ്ഞു തിരിയുന്ന നിതിനെ കണ്ടെത്തുന്നത് എളുപ്പമായിരുന്നില്ല.

അന്വേഷണം തുടരുന്നതിനിടെ വാഹനം പാളയം ബസ് സ്റ്റാന്‍ഡിന് മുന്‍വശം നിര്‍ത്തിയിട്ടിരുന്നതായ വിവരം ലഭിച്ച എസ്.ഐ ജെസ്വിന്‍ ജോയ് കസബ സ്റ്റേഷനിലെ സ്‌ക്വാഡ് അംഗങ്ങള്‍ക്ക് വിവരം കൈമാറുകയും പാളയം പരിസരത്ത് നിന്ന് നിതിനെയും വാഹനത്തെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബത്തേരി ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ ശ്രീകാന്ത് എസ്. നായരുടെ നിര്‍ദേശപ്രകാരം എസ്ഐ അബ്ദു, സന്തോഷ് മോന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ പിടികൂടിയത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ- യുഎസ് സംഘർഷം; നയതന്ത്ര ചർച്ച വെള്ളിയാഴ്ച്ച മസ്കറ്റിൽ, ചർച്ച പരാജയപ്പെട്ടാൽ തിരിച്ചടിയെന്ന് അമേരിക്ക

ഇറാൻ- യുഎസ് സംഘർഷം; നയതന്ത്ര ചർച്ച വെള്ളിയാഴ്ച്ച മസ്കറ്റിൽ, ചർച്ച പരാജയപ്പെട്ടാൽ തിരിച്ചടിയെന്ന് അമേരിക്ക


 
വാഷിങ്ടണ്‍: ഇറാന്‍- യുഎസ് സംഘര്‍ഷത്തില്‍ നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണ്. ഒമാനിലെ മസ്‌കറ്റില്‍ വച്ച് വെള്ളിയാഴ്ച്ചയാണ് ചര്‍ച്ച നടക്കുക. അമേരിക്കയും ഇറാനും തമ്മിലുള്ള വിശ്വാസക്കുറവ് ചര്‍ച്ചയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. തുര്‍ക്കിയില്‍ വച്ച് ചര്‍ച്ചകള്‍ നടത്താമെന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഒമാന്റെ ആവശ്യപ്രകാരം ചര്‍ച്ച ഒമാനിലേക്ക് മാറ്റുകയായിരുന്നു. മുന്‍പ് പലതവണ ഒമാനില്‍ വെച്ച് അമേരിക്കയും ഇറാനും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും വിജയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒമാനില്‍ വെച്ച് ചര്‍ച്ച നടത്താന്‍ ഇറാന്‍ ആവശ്യപ്പെട്ടത്.അതേസമയം ഇറാനുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' ആവര്‍ത്തിക്കുമെന്നാണ് അമേരിക്കയുടെ ഭീഷണി.

മധ്യപൂര്‍വേഷ്യയില്‍ അസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഇറാന്‍- അമേരിക്ക തര്‍ക്കം തുടരുകയാണ്. ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുന്നുണ്ടെങ്കിലും ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക വന്‍ സന്നാഹങ്ങളൊരുക്കുന്നുവെന്നാണ് പുറത്തുവരുന്ന സൂചന. കഴിഞ്ഞ വര്‍ഷം അമേരിക്ക ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നെങ്കിലും ഇത് ദുര്‍ബലമാണ്. ചര്‍ച്ചകള്‍ ലക്ഷ്യം കണ്ടില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്ന അമേരിക്കയുടെ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ യുദ്ധ സാധ്യത തള്ളിക്കളയാനാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

2025 ജനുവരിയില്‍ ട്രംപ് രണ്ടാമതും ഭരണത്തിലെത്തിയ സമയത്താണ് അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെടുന്നത്. ആണവ കരാറായിരുന്നു സംഘര്‍ഷത്തിന് കാരണം. കരാര്‍ വീണ്ടും അംഗീകരിക്കണമെന്ന് അമേരിക്ക പറഞ്ഞിരുന്നെങ്കിലും ഇറാന്‍ ഇത് അംഗീകരിച്ചില്ല. പിന്നാലെ ഇറാന് മേലെ അമേരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. 2025 ഏപ്രിലില്‍ പല ചര്‍ച്ചകളും നടത്തിയെങ്കിലും അമേരിക്കയുടെ ഭീഷണി സ്വരത്തിന് പിന്നാലെ ഇതൊന്നും ഫലം കണ്ടില്ല.

2025 ജൂണില്‍ ഇറാന്‍- ഇസ്രയേല്‍ യുദ്ധം നടക്കുമ്പോള്‍ അമേരിക്ക ഇറാന് മേല്‍ ബോംബാക്രമണം നടത്തിയിരുന്നു. ഇതിനോടുള്ള പ്രതികാരമെന്ന നിലയില്‍ ഖത്തറിലെ അമേരിക്കന്‍ താവളത്തില്‍ ഇറാന്‍ ആക്രമണം നടത്തി. എന്നാല്‍ ആളപായമുണ്ടായിരുന്നില്ല. അന്ന് അമേരിക്കക്ക് ഇറാനുമായി വെടിനിര്‍ത്തല്‍ അംഗീകരിച്ചു. പക്ഷെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയ്ക്ക് കുറവുണ്ടായില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്; സംസ്ഥാനം സ്ഥലം നൽകിയില്ല; തുഷാർ വെള്ളാപ്പള്ളി

AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്; സംസ്ഥാനം സ്ഥലം നൽകിയില്ല; തുഷാർ വെള്ളാപ്പള്ളി

 



കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. മുൻപത്തെക്കാൾ കൂടുതൽ പണം കിട്ടി. മാധ്യമങ്ങൾ വളരെ മോശമായി വാർത്ത നൽകുന്നു. AIIMS തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല, കേരളമാണ് സഹകരിക്കാത്തത്. സംസ്ഥാനം സ്ഥലം നൽകിയില്ല. 200 ഏക്കർ വേണം. സ്ഥലം തന്നാൽ പറയുന്ന സമയത്തിനുള്ളിൽ AIIMS തരാമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

നിബന്ധനകൾ പൂർത്തീകരിക്കാതെ AIIMS നൽകാനാവില്ല. ഇ ശ്രീധരന്റെ പ്രോജക്ട് സ്വന്തം കാര്യം. കേന്ദ്രത്തിന് ബന്ധമില്ല. ജനങ്ങളെ ബോധവത്കരിക്കാൻ ആണ് അദ്ദേഹം ശ്രമിക്കുന്നതെന്നും തുഷാർ വ്യക്തമാക്കി.

SNDP – NSS ഐക്യം പാളിയതിനെ കുറിച്ച് പ്രതികരിക്കാനില്ല. പറയാനുള്ളത് ജി സുകുമാരൻ നായരേ നേരിട്ട് വിളിച്ച് സംസാരിച്ചു. അതൊന്നും പുറത്ത് പറയാനാവില്ല. ഐക്യത്തിന് ഇനിയും സാധ്യത ഉണ്ട്. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനുള്ളതാണ്.

ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. NSS ജനറൽ സെക്രട്ടറിയേ കുറ്റം പറയില്ല, തള്ളി പറയില്ല. ഐക്യത്തിന്റെ വാതിൽ അടയുന്ന പ്രശ്നമില്ല. ഐക്യം ഉണ്ടാവും. എൻഎസ്എസുമായി ചർച്ച നടത്തും. എൻഎസ്എസ് വാതിൽ അടച്ചു എന്ന് SNDP വിശ്വസിക്കുന്നില്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം എസ്എൻഡിപി നിലപാടിനോട് പ്രതികരിക്കാൻ ഇല്ലെന്ന് ജി സുകുമാരൻ നായർ പറഞ്ഞു. സഖ്യത്തിന് ഇല്ലെന്ന നിലപാട് എൻഎസ്എസ് ഇതിനകം വ്യക്തമാക്കിയതാണ്. ഇക്കാര്യത്തിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല.

ഡയറക്ടർ ബോർഡ് യോഗം ചേർന്നാണ് എൻഎസ്എസ് തീരുമാനമെടുത്തത്. തുഷാർ ഫോണിൽ സംസാരിച്ചിരുന്നു. കൂടുതലായി ഒരു പ്രതികരണത്തിനും ഇപ്പോൾ ഇല്ല. വിവിധ സമുദായങ്ങളുമായി സൗഹൃദത്തിൽ പോകാനാണ് ആഗ്രഹിക്കുന്നത്. ഐക്യം അതിന് വിലങ്ങുതടിയാകുമെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായ് മെട്രോയിലെ നിയമ ലംഘനങ്ങൾ തടയുക ലക്ഷ്യം; കടുത്ത നടപടികളുമായി ആർടിഎ

ദുബായ് മെട്രോയിലെ നിയമ ലംഘനങ്ങൾ തടയുക ലക്ഷ്യം; കടുത്ത നടപടികളുമായി ആർടിഎ


 

ദുബായ് മെട്രോയിൽ സുരക്ഷയും അച്ചടക്കവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിയമലംഘനങ്ങൾക്ക് കനത്ത പിഴ ഈടാക്കാനൊരുങ്ങി അധികൃതർ. സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷയും പ്രവർത്തനക്ഷമതയും നിലനിർത്തുന്നതിനായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ ലംഘിച്ചാൽ 100 ദിർഹം മുതൽ 2,000 ദിർഹം വരെ പിഴ ഈടാക്കും.

മെട്രോയിൽ ഭക്ഷണം കഴിക്കുക, പാനീയങ്ങൾ കുടിക്കുക, തെറ്റായ ക്യാബിനിൽ പ്രവേശിക്കുക തുടങ്ങിയ ചെറിയ നിയമലംഘനങ്ങൾ മുതൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുക, പുകവലിക്കുക, പൊതുമുതൽ നശിപ്പിക്കുക, എമർജൻസി സംവിധാനങ്ങളിൽ അനാവശ്യമായി ഇടപെടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ വരെ ഈ പിഴകളുടെ പരിധിയിൽ വരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാർലമെന്‍റിന്‍റെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂർ എംപി

പാർലമെന്‍റിന്‍റെ പടിക്കെട്ടിൽ തെന്നി വീണ് ശശി തരൂർ എംപി


 
ന്യൂഡല്‍ഹി: പാര്‍ലമെന്റിന് പുറത്തെ പടിക്കെട്ടില്‍ തെന്നി വീണ് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചയോടെ ഫോണില്‍ സംസാരിച്ചുതകൊണ്ട് നടക്കുന്നതിനിടെ പടിക്കെട്ടില്‍ നിന്ന് തെന്നി വീഴുകയായിരുന്നു. യുപി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് എംപിയും സ്ഥലത്തുണ്ടായിരുന്നു. വീഴുന്നത് കണ്ട സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും അഖിലേഷ് യാദവും ചേര്‍ന്ന് തരൂരിനെ പിടിച്ചെഴുന്നേല്‍പ്പിച്ചു. വീഴ്ച്ചയില്‍ കാര്യമായ പരിക്കുകള്‍ പറ്റിയിട്ടില്ല. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി പാര്‍ലമെന്റില്‍ എത്തിയതായിരുന്നു തരൂര്‍.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എയർഗണ്ണുമായി ആശുപത്രിയിലെത്തി, തോക്ക് ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തി; രോഗി പൊലീസ് പിടിയിൽ

എയർഗണ്ണുമായി ആശുപത്രിയിലെത്തി, തോക്ക് ചൂണ്ടി ജീവനക്കാരെ ഭയപ്പെടുത്തി; രോഗി പൊലീസ് പിടിയിൽ


 
പത്തനംതിട്ട: കുന്നന്താനത്ത് എയര്‍ ഗണ്ണുമായി രോഗി ആശുപത്രിയില്‍. കുന്നന്താനം സിഎച്ച്‌സിയില്‍ എത്തിയ രോഗി ജീവനക്കാര്‍ക്ക് നേരെ തോക്ക് ചൂണ്ടി. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ലാബില്‍ എത്തിയ കുന്നന്താനം സ്വദേശി ലിനു(38) തോക്കെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും ജീവനക്കാര്‍ക്ക് നേരെ ചൂണ്ടുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ ഓഫീസര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും അതിനും മുന്‍പ് ലിനു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ലിനുവിനെ പൊലീസ് പിടികൂടി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം

തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം


 
തുർക്കിഷ് എയർലൈൻസ് വിമാനത്തിന്റെ എൻജിനിൽ തീപിടിത്തം ഉണ്ടായി. കാഠ്മണ്ഡുവിൽ നിന്ന് ഇസ്താംബൂളിലേക്ക് സർവീസ് നടത്തുകയായിരുന്ന തുർക്കിഷ് 727 വിമാനത്തിലാണ് സംഭവം. തുടർന്ന് കൊൽക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിര ലാൻഡിങ് നടത്തി. 255 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഇന്ന് ഉച്ചയ്ക്ക് 1.30 ന് കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ വലത് എഞ്ചിനിൽ ആണ് തീപിടുത്തം ഉണ്ടായത്. പിന്നീട് ഈ എൻജിൻ പൈലറ്റ് താത്കാലികമായി ഓഫ് ചെയ്യുകയായിരുന്നു.കൊൽക്കത്ത വിമാനത്താവളത്തിൽ കൂടുതൽ പരിശോധന പുരോഗമിക്കുകയാണ്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓസ്ട്രേലിയയിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു; ശക്തമായി അപലപിച്ച് ഇന്ത്യ

ഓസ്ട്രേലിയയിൽ ഗാന്ധി പ്രതിമ നശിപ്പിച്ചു; ശക്തമായി അപലപിച്ച് ഇന്ത്യ

 


മെൽബണിലെ റോവില്ലിലുള്ള മഹാത്മാഗാന്ധി പ്രതിമ നശിപ്പിച്ചതിനെ ശക്തമായി അപലപിച്ച് വിദേശകാര്യ മന്ത്രാലയം. ഉത്തരവാദികൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

“മെൽബണിലെ റോവില്ലിലുള്ള ഓസ്‌ട്രേലിയൻ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന മഹാത്മാഗാന്ധി പ്രതിമ അജ്ഞാതരായ ആളുകൾ നശിപ്പിച്ചതും നീക്കം ചെയ്തതും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യ ഈ വിഷയം ഓസ്‌ട്രേലിയൻ അധികാരികളോട് ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും, കാണാതായ പ്രതിമ വീണ്ടെടുക്കുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജയ്‌സ്വാൾ ആവശ്യപ്പെട്ടു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക