Wednesday, 4 March 2026

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പും മനുഷ്യക്കടത്തും; 30ഓളം പരാതിക്കാർ രം​ഗത്ത്, മലപ്പുറത്തെ ട്രാവല്‍ ഏജന്‍സിക്കെതിരെ കേസ്

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പും മനുഷ്യക്കടത്തും; 30ഓളം പരാതിക്കാർ രം​ഗത്ത്, മലപ്പുറത്തെ ട്രാവല്‍ ഏജന്‍സിക്കെതിരെ കേസ്



മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പും അനധികൃത മനുഷ്യക്കടത്തും നടത്തുന്നു എന്ന പരാതിയില്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. തൃശൂര്‍ ചാലക്കുടി സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. കൊണ്ടോട്ടി ഒന്നാം മൈലിലെ ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. സ്ഥാപനത്തിനെതിരെ മുപ്പതോളം പരാതിക്കാരാണ് രംഗത്തെത്തിയത്.

ഓസ്‌ട്രേലിയയിലേക്കും തായ്വാനിലേക്കുമടക്കം നല്ല വരുമാനമുള്ള ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് പരാതി. ട്രാവല്‍ ഏജന്‍സിക്കാരുടെ വാക്കുകേട്ട് വിദേശങ്ങളിലേക്ക് പോയവര്‍ വഞ്ചിതരായെന്ന് തിരിച്ചറിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പരാതി നല്‍കിയത്. കുറഞ്ഞ കൂലിക്ക് കൃഷിയിടത്തിലും മറ്റുമാണ് ജോലി ലഭിച്ചതെന്നും കഷ്ടപ്പാടുള്ള ജോലിയാണ് ചെയ്യിച്ചിരുന്നതെന്നും നാട്ടു കാരുടെയും മറ്റും സഹായത്തോടെയാണ് നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചതെന്നും പരാതിക്കാര്‍ പറയുന്നു.

7.45 ലക്ഷം രൂപ വാങ്ങി വാഗ്ദാനം ചെയ്ത ജോലി നല്‍കാതെ കബളിപ്പിച്ചെന്നാണ് തൃശൂര്‍ സ്വദേശിനി നല്‍കിയിരിക്കുന്ന പരാതി. ആദ്യം ഓസ്‌ട്രേലിയയിലേക്കാണ് ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും പിന്നീടത് തായ്വാനിലേക്ക് മാറ്റിയെന്നും അവിടെ ഭക്ഷണവും താമസ സൗകര്യവും ലഭിക്കാതെ കഷ്ടപ്പെടുകയായിരുന്നു എന്നുമാണ് പരാതി. ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടവരാണ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി കൊണ്ടോട്ടി പൊലീസ് അറിയിച്ചു. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആക്രമണം നടന്ന അന്ന് ഖമനയി മരിച്ചില്ല; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ: ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി

ആക്രമണം നടന്ന അന്ന് ഖമനയി മരിച്ചില്ല; മരണം ആശുപത്രിയിൽ ചികിത്സയിലിരിക്കെ: ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി


 
ന്യൂ ഡൽഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. യുഎസ്, ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ആശുപത്രിയിൽ വെച്ചായിരുന്നു ഖമനയിയുടെ മരണമെന്നാണ് ഖമനയിയുടെ ഇന്ത്യയിലെ ഔദ്യോഗിക പ്രതിനിധി അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞത്. ആക്രമണം നടന്ന അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചതെന്നും അബ്ദുൽ ഹക്കീം പറഞ്ഞു. എൻഡിടിവിയോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

'ഖമനയി ആക്രമണം നടന്നയുടൻ മരിച്ചിരുന്നില്ല. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റവും മികച്ച ചികിത്സ നൽകുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസമാണ് അദ്ദേഹം മരിച്ചത്', അബ്ദുൽ മജീദ് ഹക്കിം ഇലാഹി പറഞ്ഞു. ആക്രമണത്തിൽ അലി ഖമനയിയുടെ മരുമകനും മകളും അപ്പോൾത്തന്നെ കൊല്ലപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ആയത്തുള്ള അലി ഖമനയിയുടെ മരണം ഏറെ വേദനിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എപ്പോഴും അടിച്ചമർത്തപ്പെട്ടവർക്കൊപ്പം നിന്ന ആളാണ് ഖമനയി. മുസ്‌ലിങ്ങളും മറ്റ് മതസ്ഥരുമായുള്ള ഐക്യത്തിന്റെ ഫലമായിരുന്നു അദ്ദേഹം. അടിച്ചമർത്തലിനെതിരെ ശബ്ദമുയർത്തുന്നവർ ഖമനയിയെ ഓർമിക്കും. യുഎസും ഇസ്രയേലും കാരണമാണ് പശ്ചിമേഷ്യയിൽ അശാന്തിയുണ്ടാകുന്നത്. ഇറാൻ ഒറ്റക്കെട്ടാണെന്നും അബ്ദുൽ മജീദ് ഹക്കിം ഇലാഹി വ്യക്തമാക്കി.

ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം മഷാദിലാണ് നടക്കുക. ഇറാനിലെ പ്രധാന നഗരവും ഖമനയിയുടെ ജന്മസ്ഥലവുമാണ് മഷാദ്. ഖമനയിയുടെ പിതാവ് ജവാദ് ഖമനയിയെ മഷാദിലെ ഇമാമം റെസ പള്ളിയിലാണ് സംസ്‌കരിച്ചിരുന്നത്. അതിനാൽ തന്നെ ഇവിടെ ആയിരിക്കാം ഖമനയിയുടെ സംസ്‌കാരം എന്നാണ് സൂചന. സംസ്‌കാരം എന്നുണ്ടാകും എന്നതിൽ വ്യക്തതയില്ല.

അതേസമയം, ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ടുണ്ട്. വിദഗ്ധരുടെ സമിതിയാണ് മൊജ്താബയെ ഖമനിയയുടെ പിൻഗാമിയായി തെരഞ്ഞെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. അലി ഖമനയിയുടെ രണ്ടാമത്തെ മകനാണ് മൊജ്താബ.

ഇറാൻ ഇന്റർനാഷണൽ എന്ന മാധ്യമമാണ് മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് ചെയ്‌തത്‌. മൊജ്താബയ്ക്ക് ഇസ്‌ലാമിക് റെവല്യൂഷനറി ഗാർഡ്സ് കോർപ്സിൻ്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. സംഘടനയാണ് മൊജ്താബയെ പരമോന്നത് നേതാവായി തെരഞ്ഞെടുക്കാൻ സമ്മർദ്ദം ചെലുത്തിയത്. ഐആർജിസിയുടെ കമാൻഡർ ഇൻ ചീഫ് കൂടിയാണ് മൊജ്താബ.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ്

ഇറാനിൽ മരണം 1000 കടന്നു; സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് പറയാനാകില്ലെന്ന് യുഎസ്


 
ഇസ്രയേൽ -യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ മരണം 1000 കടന്നു. 24 മണിക്കൂറിനിടെ ഇറാനെതിരെ 104 ആക്രമണങ്ങൾ ഉണ്ടായതായെന്നാണ് റിപ്പോർട്ട്. ലെബനനിൽ 60 ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഗൾഫ് മേഖലയിലെ അമേരിക്കൻ സേനാകേന്ദ്രങ്ങളിൽ ഇറാൻ ആക്രമണവും തുടരുന്നു. ഇറാനുമായുള്ള നിലവിലെ സംഘർഷത്തിന്റെ ഭാവി എന്താകുമെന്ന് ഇപ്പോൾ കൃത്യമായി പറയാനാകില്ലെന്ന് യുഎസ് ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ.

ക്യാപിറ്റോളിൽ നടന്ന നിർണായക യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇറാനിലെ ജനങ്ങൾ ഈ സാഹചര്യം പ്രയോജനപ്പെടുത്തി സ്വന്തം രാജ്യത്തിന്റെ മാറ്റത്തിനായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷൻ ബിൽഡിംഗ്’ ബിസിനസ്സിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോൺസൺ തുറന്നടിച്ചു.

മറ്റൊരു രാജ്യത്ത് പോയി അവിടെ പുതിയ ഭരണകൂടമോ രാഷ്ട്രീയ സാഹചര്യമോ കെട്ടിപ്പടുക്കുന്ന ‘നേഷൻ ബിൽഡിംഗ്’ ബിസിനസ്സിന് അമേരിക്കക്ക് താല്പര്യമില്ലെന്ന് ജോൺസൺ തുറന്നടിച്ചു. അതേസമയം യുദ്ധസമയത്തെ പ്രസിഡന്റിന്റെ അധികാരം പരിമിതപ്പെടുത്തുന്നതിന് യുഎസ് കോൺഗ്രസിൽ ഇന്ന് വോട്ടിങ് നടക്കും. പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമിതാധികാരപ്രയോഗം നടത്തുന്നുവെന്ന് ഡെമോക്രാറ്റുകൾ വിമർശിച്ചു.

യുദ്ധം എത്രകാലം തുടരുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ട്രംപ് പറഞ്ഞു. യുഎസ് കോൺഗ്രസ് അംഗങ്ങൾക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പരാമർശം. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടേണ്ടതുണ്ടെന്നും കത്തിൽ ട്രംപ് പരാമർശിക്കുന്നു. ട്രംപിന്റെ യുദ്ധ പദ്ധതികളെപ്പറ്റി അറിവില്ലെന്ന് യു എസ് കോൺഗ്രസ് അംഗങ്ങൾ പ്രതികരിച്ചു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍

നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ എംഡിഎംഎ സൂക്ഷിച്ചത് ഭാര്യവീട്ടിലെ ബാത്ത്‌റൂമില്‍, നവവരന്‍ പിടിയില്‍



മലപ്പുറം: തിരൂരില്‍ നിക്കാഹ് കഴിഞ്ഞ് വധുവിന്റെ വീട്ടിലെത്തിയ നവവരന്‍ മണിയറയിലെ ബാത്ത്‌റൂമില്‍ ഒളിപ്പിച്ച എം.ഡി.എം.എ. പൊലീസ് കണ്ടെടുത്തു. തവനൂര്‍ സ്വദേശിയായ പുത്തന്‍പുരയില്‍ മുഹമ്മദ് ഷിബാനെയാണ് (26) തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊറ്റിലാത്തറയില്‍ വെച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷിബാനെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ആദ്യം മയക്കുമരുന്ന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി മയക്കുമരുന്ന് വധുവിന്റെ വീട്ടില്‍ ഒളിപ്പിച്ച വിവരം പുറത്തുവന്നത്. വില്‍പ്പനയ്ക്കും സ്വന്തം ഉപയോഗത്തിനുമായാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വധുവിന്റെ വീട്ടിലെ മുകള്‍ നിലയിലെ മണിയറയോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ നിന്നാണ് പൊലീസ് ബാക്കി എം.ഡി.എം.എ. കണ്ടെടുത്തത്. കാറില്‍ നിന്നും ഭാര്യവീട്ടില്‍ നിന്നുമായി ആകെ 1.55 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിയില്‍ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദ് ഷിബാന്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യഷ് ചിത്രം 'ടോക്സിക്' റിലീസ് തീയതിയിൽ മാറ്റം

യഷ് ചിത്രം 'ടോക്സിക്' റിലീസ് തീയതിയിൽ മാറ്റം


 
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത്, യഷ് (Yash) നായകനായ ആക്ഷൻ എന്റർടെയ്‌നറായ 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' (Toxic: A Fairy Tale for the Grown-Ups) മുൻനിശ്ചയ പ്രാകാരം റിലീസ് ചെയ്യില്ല. 2026 മാർച്ച് 19 ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും എന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂൺ മാസത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തും എന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ജൂൺ നാലാണ് പുതിയ റിലീസ് തീയതി. റിലീസ് മാറ്റും എന്ന ഊഹാപോഹങ്ങൾ മുൻപും പുറത്തുവന്നിരുനെങ്കിലും, അതെല്ലാം തള്ളിക്കളയുകയായിരുന്നു.

ടോക്‌സിക്കിന്റെ റിലീസ് കന്നഡ സിനിമയ്ക്ക് ഒരു പുതിയ അധ്യായമാകും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. കന്നഡയിലും ഇംഗ്ലീഷിലും ആശയങ്ങൾ രൂപപ്പെടുത്തി, എഴുതി, ചിത്രീകരിച്ച ഇന്ത്യൻ ചിത്രം എന്ന നിലയിൽ, ടോക്സിക് സംസ്കാരങ്ങളെയും ഭൂഖണ്ഡങ്ങളെയും ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര സിനിമാറ്റിക് അനുഭവം പ്രദാനം ചെയ്യാൻ ലക്ഷ്യമിടുന്നു.

ഇന്ത്യൻ, അന്തർദേശീയ സിനിമകളിലെ ശ്രദ്ധേയരായ പ്രതിഭകളെ ഈ ചിത്രം ഒരുമിച്ച് കൊണ്ടുവരുന്നു. കൂടാതെ ചിത്രത്തിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിനായി, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, മറ്റ് നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടും.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി

ആയത്തുള്ള അലി ഖമനെയിയുടെ കൊലപാതകത്തിന് പിന്നിൽ മോദി-നെതന്യാഹു കൂട്ടുകെട്ട് സംശയിച്ച് പ്രതിപക്ഷം; മറുപടിയുമായി ബിജെപി



ദില്ലി: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ കൊലപാകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനവുമായി ബന്ധിപ്പിച്ച പ്രതിപക്ഷത്തിനെതിരെ ബിജെപി. പ്രതിപക്ഷത്തിന്റേത് തികച്ചും പക്ഷപാതപരമായ കാഴ്ചപ്പാടാണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. ഫെബ്രുവരി 25, 26 തീയതികളിൽ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിക്കുന്നതിന് മുമ്പ് തന്നെ അമേരിക്കയും ഇസ്രായേലും ഈ ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് 'ആക്സിയോസ്' ലേഖനം ഉദ്ധരിച്ച് മാളവ്യ പറഞ്ഞു. അടിസ്ഥാനരഹിതവും യുക്തിയ്ക്ക് നിരക്കാത്തതുമായ വാദങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിയെ വേട്ടയാടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഇന്ത്യയിലെ പ്രതിപക്ഷത്തോടും ഇടത് പക്ഷത്തോടും എനിക്ക് സഹതാപം തോന്നുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെടുത്തി ഇസ്രായേൽ-യുഎസ് സഖ്യം ഇറാനെതിരെ ആക്രമണം നടത്തിയത് അദ്ദേഹത്തിന്റെ അംഗീകാരത്തോടെയാണെന്ന് ഇന്നലെ വരെ അവർ വിളിച്ചുപറയുകയായിരുന്നു. ഇത് മനഃപൂർവവും വിദ്വേഷം നിറഞ്ഞതുമായ പ്രചാരണമാണ്.’ എക്സിൽ പങ്കുവെച്ച കുറിപ്പിൽ അമിത് മാളവ്യ വ്യക്തമാക്കി. ഫെബ്രുവരി 23-ന് തന്നെ ഈ ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ സൂചിപ്പിക്കുന്നത്. അതായത് പ്രധാനമന്ത്രി ഇസ്രായേലിൽ എത്തുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ. പ്രതിപക്ഷത്തിന്റെ ഗൂഢാലോചന സിദ്ധാന്തങ്ങൾ ഇതോടെ പൊളിഞ്ഞു വീണിരിക്കുകയാണെന്നും മാളവ്യ പറഞ്ഞു.

കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ഖമനെയിയുടെ വധത്തിൽ മോദി സർക്കാർ പുലർത്തുന്ന മൗനത്തെ ചോദ്യം ചെയ്തിരുന്നു. ഒരു ദേശീയ മാധ്യമത്തിൽ എഴുതിയ ലേഖനത്തിലായിരുന്നു സോണിയയുടെ വിമർശനം. മോദിയുടെ സന്ദർശനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഇറാനിൽ ആക്രമണം നടന്നത് ആശങ്കാജനകമാണെന്നും ധാർമ്മികമായ വ്യക്തതയില്ലാതെയാണ് ഇന്ത്യ ഇസ്രായേലിന് പിന്തുണ നൽകുന്നതെന്നുമായിരുന്നു സോണിയയുടെ വിമർശനം. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

18 ലക്ഷത്തിന്‍റെ മിസൈൽ തൊടുത്ത് ഇറാൻ, തകര്‍ക്കാന്‍ യുഎസിന് വേണ്ടത് 34 കോടിയുടെ മിസൈല്‍

18 ലക്ഷത്തിന്‍റെ മിസൈൽ തൊടുത്ത് ഇറാൻ, തകര്‍ക്കാന്‍ യുഎസിന് വേണ്ടത് 34 കോടിയുടെ മിസൈല്‍

 


വാഷിങ്ടൺ: സംഘർഷം ആരംഭിച്ച് മൂന്ന് ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ ഇരുവിഭാ​ഗവും കടുത്ത ആശങ്കയിൽ. ഭാരിച്ച സാമ്പത്തിക ചെലവാണ് രാജ്യങ്ങളെ വലയ്ക്കുന്നത്. ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളുടെ പരമ്പര അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കപ്പെടുത്തുന്നു. എന്നാൽ, ആയുധശേഖരം തീർന്ന് പോകുന്നത് ഇറാനെയും ആശങ്കപ്പെടുത്തുന്നു. ക്രൂയിസ് മിസൈലുകളായ ഷാഹെദ്-136 വൺ-വേ അറ്റാക്ക് ഡ്രോണുകൾ തിങ്കളാഴ്ചയും മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ തൊടുത്തു. സമീപ ദിവസങ്ങളിൽ യുഎസ് താവളങ്ങൾ, എണ്ണ അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയൻ കെട്ടിടങ്ങൾ എന്നിവക്ക് നേരെയും ഇറാൻ മിസൈലാക്രമണം നടത്തി. ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ, കൃത്യതയുള്ള ബോംബുകൾ എന്നിവ ഉപയോ​ഗിച്ചാണ് ഇറാന്റെ ആക്രമണം. അതേസമയം, ഇറാനിയൻ ഷഹെദ്‌സ്, മറ്റ് ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ തടയുന്നതിൽ യുഎസ് നിർമ്മിത പാട്രിയറ്റ് വ്യോമ പ്രതിരോധ മിസൈലുകൾ വലിയതോതിൽ വിജയിച്ചു. 

പക്ഷേ ഇന്റർസെപ്ഷൻ നിരക്ക് കൂടുതലാണെന്ന് യുഎഇ പറയുന്നു. 20,000 ഡോളർ (18.4 ലക്ഷം രൂപ) വിലമതിക്കുന്ന ഡ്രോണുകൾ നശിപ്പിക്കാൻ 4 മില്യൺ ഡോളർ (36.87 കോടി രൂപ) വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത വെല്ലുവിളി ഉയർത്തുന്നു. ഉക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതൽ ഈ പ്രശ്നം നേരിടുന്നു. ഇറാനിലും അമേരിക്കയും സഖ്യകക്ഷികളും സമാന പ്രശ്നമാണ് നേരിടുന്നത്. വിലകുറഞ്ഞ ആയുധങ്ങൾക്കായി കൂടുതൽ സങ്കീർണ്ണമായ ഭീഷണികൾക്കായി ഉദ്ദേശിച്ച് നിർമിച്ച പ്രത്യായുധങ്ങൾ ഉപയോ​ഗിക്കേണ്ടി വരുന്നത് താങ്ങാനാകാത്ത ചെലവാണ് ഉണ്ടാക്കുന്നത്.

ജൂണിൽ 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാന്റെ ആയുധ ശേഖരത്തിൽ ​ഗണ്യമായ കുറവുണ്ടായിരുന്നു. ബ്ലൂംബെർഗ് ന്യൂസ് വിശകലനം അനുസരിച്ച്, ഖത്തറിന്റെ പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ സ്റ്റോക്ക് നിലവിലെ ഉപയോഗ നിരക്കിൽ നാല് ദിവസം കൂടി നിലനിൽക്കും. അതുകൊണ്ട് തന്നെ സംഘർഷം വേഗത്തിൽ അവസാനിപ്പിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടുവരികയാണ്. ഈ റിപ്പോർട്ടിന് മറുപടിയായി ഖത്തർ സായുധ സേനയുടെ കൈവശമുള്ള പാട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം തീർന്നിട്ടില്ലെന്നും അവ ഇപ്പോഴും ശേഖരത്തിലുണ്ടെന്നും ഖത്തർ ഇന്റർനാഷണൽ മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക