Thursday, 23 April 2026

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ

കുവൈത്തിൽ തൊഴിലാളികളുടെ സംഘം ചേരൽ; മനുഷ്യക്കടത്ത് സംശയം, അന്വേഷണം ശക്തമാക്കി അധികൃതർ



കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികൾ സംഘം ചേർന്നതായി ലഭിച്ച പരാതിയെ തുടർന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അടിയന്തര നടപടി സ്വീകരിച്ചു. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഉദ്യോഗസ്ഥർ തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തി. ഇതിൽ നിരവധി നിയമലംഘനങ്ങളും തൊഴിലാളികളുടെ ചൂഷണവുമായി ബന്ധപ്പെട്ട സംശയങ്ങളും കണ്ടെത്തിയതായും, പ്രത്യേകിച്ച് ഡെലിവറി മേഖലയിൽ മനുഷ്യക്കടത്തിന്റെ സാധ്യതകൾ ഉള്ളതായി സൂചന ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കുകയും, അവരെ സുരക്ഷിതമായ ഷെൽട്ടറുകളിൽ പാർപ്പിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൂടുതൽ നിയമനടപടികൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റിന് കൈമാറിയതായും അതോറിറ്റി അറിയിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും രാജ്യത്തെ നിയമങ്ങൾ കർശനമായി നടപ്പാക്കുകയും ചെയ്യുന്നതിന് ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് തുടർന്നും നിരീക്ഷണം ശക്തമാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോൺ പോലുമടക്കാനാവുന്നില്ല, ചിലവിന് തികയുന്നില്ല, അമേരിക്കയിൽ നിന്നും മടങ്ങണോ? ചോദ്യവുമായി ഇന്ത്യൻ വിദ്യാർത്ഥി

ലോൺ പോലുമടക്കാനാവുന്നില്ല, ചിലവിന് തികയുന്നില്ല, അമേരിക്കയിൽ നിന്നും മടങ്ങണോ? ചോദ്യവുമായി ഇന്ത്യൻ വിദ്യാർത്ഥി




ഉപരിപഠനത്തിനും മെച്ചപ്പെട്ട ജീവിതത്തിനുമായി ഇന്ത്യയിൽ നിന്നും നിരവധിപ്പേരാണ് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. എന്നാൽ, അമേരിക്കയിലേക്ക് കുടിയേറുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ കടുത്ത പ്രതിസന്ധി നേരിടുന്നതായിട്ടാണ് ഈ റെഡ്ഡിറ്റ് പോസ്റ്റിൽ നിന്നും മനസിലാകുന്നത്. അമേരിക്കയിലേക്ക് ഉന്നതപഠനത്തിനായി പോയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയാണ് ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രണ്ട് വർഷം മുമ്പ് മാസ്റ്റേഴ്സ് ബിരുദത്തിനായി യുഎസ്സിലെത്തിയതാണ് യുവാവ്. എന്നാൽ, പഠനം പൂർത്തിയാക്കി ഒരു വർഷമായിട്ടും സ്ഥിരമായ ഒരു ജോലി കണ്ടെത്താനാകാതെ താൻ ബുദ്ധിമുട്ടിലാണ് എന്നാണ് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി തന്നെയാണ് യുവാവിനെ വലയ്ക്കുന്ന പ്രധാന പ്രശ്നം. നിലവിൽ ഒരു കരാർ ജോലി ഉണ്ടെങ്കിലും സ്ഥിരവരുമാനം ഇല്ലാത്തത് ഒരു പ്രശ്നമാണ്. ജോലിയുള്ള ദിവസങ്ങളിൽ മാത്രമേ ശമ്പളം ലഭിക്കൂ. അതിനാൽ തന്നെ വാടക നൽകാനും ജീവിച്ചുപോകാനുള്ള ചിലവുകൾക്കും ഒക്കെയായി അവൻ കഷ്ടപ്പെടുകയാണ്. വൻതുക ലോണെടുത്താണ് പഠനം പൂർത്തിയാക്കിയത്. എന്നാൽ, കയ്യിൽ കിട്ടുന്നത് അപ്പോൾത്തന്നെ തീരുമെന്ന അവസ്ഥയായതിനാൽ ലോൺ തിരിച്ചടയ്ക്കാൻ പോലും സാധിക്കുന്നുമില്ല. ആയിരത്തിലധികം കമ്പനികളിൽ അപേക്ഷിച്ചിട്ടും ഒരിടത്തുനിന്നും അനുകൂലമായ മറുപടി ലഭിക്കാത്തത് യുവാവിനെ മാനസികമായി തളർത്തുകയാണ് എന്നും പോസ്റ്റിൽ കാണാം.

വിദ്യാർത്ഥിയുടെ ഓപ്‌ഷണൽ പ്രാക്ടിക്കൽ ട്രെയിനിംഗ് (OPT) കാലാവധി മെയ് മാസത്തിൽ അവസാനിക്കും. ഇതിനുശേഷം സ്റ്റെം (STEM) ഒപിടി വഴി കാലാവധി നീട്ടിയെടുക്കാൻ കഴിയുമെങ്കിലും, അസ്ഥിരമായ ജോലിയിൽ തുടരണമോ എന്ന ആശയക്കുഴപ്പത്തിലാണ് യുവാവ്. അതേസമയം, ഇന്ത്യയിലേക്ക് മടങ്ങുകയാണെങ്കിൽ ഇന്റർനാഷണൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി നൽകാമെന്ന് നിലവിലെ തൊഴിലുടമ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലിരുന്ന് ജോലി ചെയ്താൽ പണം ലാഭിക്കാനും ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ മെച്ചം. അതേസമയം, യുവാവിന് പിഎച്ച്‍ഡി ചെയ്യാനും താല്പര്യമുണ്ട്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും; റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്ബിഐ അന്വേഷണം നടത്തി

കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും; റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്ബിഐ അന്വേഷണം നടത്തി



വാഷിംഗ്ടണ്‍: എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും യാത്രാസൗകര്യവും നല്‍കുന്നുവെന്ന വാര്‍ത്ത തയ്യാറാക്കിയ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ എഫ്ബി.ഐ അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെയാണ്, എഫ്ബി.ഐ ഏജന്റുമാര്‍ മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഇക്കാര്യം എഫ്ബി.ഐ സ്ഥീരീകരിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കാഷ് പട്ടേലിന്റെ കാമുകിയായ അലക്‌സിസ് വില്‍ക്കിന്‍സിനു വേണ്ടി എഫ്ബിഐയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എലിസബത്ത് വില്യംസണ്‍ എന്ന റിപ്പോര്‍ട്ടറാണ് ആഴ്ചകളെടുത്ത് ഈ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വില്‍ക്കിന്‍സുമായി ബന്ധമുള്ള നിരവധിപേരോടു സംസാരിച്ചും എഫ്ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ചുമായിരുന്നു റിപ്പോര്‍ട്ട്. താരതമ്യേന അപ്രശസ്തയായ ഗായികയും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന അലക്‌സിസ് വില്‍ക്കിന്‍സ് അന്ന് ട്രംപിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാഷ് പട്ടേലുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും മുതലുള്ള വിവരങ്ങള്‍ അതിലുണ്ടായിരുന്നു. പട്ടേല്‍ എഫ്ബിഎ ഡയരക്ടര്‍ ആയതിനു ശേഷം, ഇവരുടെ സംഗീത പരിപാടികള്‍ക്കു പോലും എഫ്ബി.ഐ സുരക്ഷ ഒരുക്കിയതിന്റെ വിശദവിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. യുകെയില്‍ കാഷ് പട്ടേല്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലേക്ക് കാമുകിയെ എത്തിക്കുന്നതിനായി എഫ്ബി.എ ഉദ്യോഗസ്ഥര്‍ പ്രത്യേക ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയതായും വാര്‍ത്തയില്‍ പറഞ്ഞു. വില്‍ക്കിന്‍സിന്റെ സംഗീത പരിപാടികള്‍ക്കും മറ്റ് സ്വകാര്യ പരിപാടികള്‍ക്കും എഫ്ബിഐയുടെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ് ടീം അംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചതായും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒളിമ്പിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ വിജയത്തിന് ശേഷം മിലാനില്‍ യുഎസ് പുരുഷ ഹോക്കി ടീം നടത്തിയ ആഘോഷങ്ങളില്‍ വില്‍ക്കിന്‍സ് പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിറകെയാണ്, പട്ടേല്‍ നികുതിപ്പണം ഉപയോഗിച്ച് കാമുകിക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഇതിനു പിറകെയാണ്, വാര്‍ത്ത തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. പട്ടേലിന്റെ കാമുകിയുടെ മൊഴി എടുക്കുകയും റിപ്പോര്‍ട്ടറായ എലിസബത്ത് വില്യംസണെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഡാറ്റാബേസുകള്‍ പരിശോധിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ സംഘം, സ്വകാര്യതയില്‍ കടന്നുകയറുന്നതുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമങ്ങള്‍ റിപ്പോര്‍ട്ടര്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, ഈ ശുപാര്‍ശ യുഎസ് നീതിന്യായ വകുപ്പ് തള്ളുകയും അത്തരമൊരു അന്വേഷണത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടു പോവേണ്ട എന്ന് എഫ്ബി.ഐ തീരുമാനിക്കുകയായിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ

10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ


 
കൊച്ചി: ആഭ്യന്തര വിൽപ്പനയിൽ ഒരു ദശാബ്ദത്തിനിടെയുള്ള ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ. 2026 മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 23.1 ശതമാനം ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 6,445 കോടി രൂപയിലേക്ക് ആഭ്യന്തര വിൽപ്പന എത്തി. ഇതോടൊപ്പം 26.3 ശതമാനം പ്രവർത്തന ലാഭവും കമ്പനി നേടി. ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെയും ശക്തമായ ബ്രാൻഡ് സാന്നിധ്യത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചതെന്ന് കമ്പനി പറയുന്നു.

പരസ്യ ചെലവ് 50 ശതമാനത്തിലധികം ഉയർത്തിയത് കുത്തനെയുള്ള വിൽപ്പന വളർച്ച നേടാൻ സഹായിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ വിൽപ്പന കണക്കുകളെ അപേക്ഷിച്ച് മൊത്തം വിൽപ്പനയിൽ 23.4 ശതമാനമാണ് ഉണ്ടായത്. 2025-26 സാമ്പത്തിക വർഷത്തിൽ നെസ്‌ലെയുടെ മൊത്തം വിൽപ്പന 23,071.5 കോടി രൂപയാണ്. അറ്റാദായം 3,544.6 കോടി രൂപയുമാണ്.

കൺഫെക്ഷനറി, പൗഡർ & ലിക്വിഡ് ബെവറേജസ്, പെറ്റ് ഫുഡ് വിഭാഗങ്ങളിലെ മികച്ച മുന്നേറ്റമാണ് നേട്ടത്തിൻ്റെ പ്രധാന കാരണം. പ്രിപയേർഡ് ഡിഷസ് വിഭാഗവും മികച്ച മുന്നേറ്റം നടത്തി. ക്വിക്ക് കൊമേഴ്‌സ് ചാനലുകളും വളർച്ചയ്ക്ക് വലിയ പിന്തുണ നൽകി. രാജ്യത്തെ 2.16 ലക്ഷം ഗ്രാമീണ വിപണികളിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ച കമ്പനി, മാലിദ്വീപ്, പാപ്പുവ ന്യൂ ഗിനിയ, യുകെ, യുഎസ് ഉൾപ്പെടെ 28 രാജ്യങ്ങളിലേക്ക് കയറ്റുമതിയും വർധിപ്പിച്ചു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെറുബോട്ടിൽ പാഞ്ഞെത്തി, ഇന്ത്യൻ കപ്പലിൽ ഏണിവഴി കയറുന്ന മുഖംമൂടിധാരികൾ; വീഡിയോ പുറത്ത് വിട്ട് ഇറാൻ; സൈന്യം ദുർബലമെന്ന വാദത്തിന് മറുപടി

ചെറുബോട്ടിൽ പാഞ്ഞെത്തി, ഇന്ത്യൻ കപ്പലിൽ ഏണിവഴി കയറുന്ന മുഖംമൂടിധാരികൾ; വീഡിയോ പുറത്ത് വിട്ട് ഇറാൻ; സൈന്യം ദുർബലമെന്ന വാദത്തിന് മറുപടി



ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പൽ ഉൾപ്പെടെ രണ്ട് ചരക്ക് കപ്പലുകൾ ഇറാൻ സൈന്യം പിടിച്ചെടുത്തിരുന്നു. ദുബായിൽ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്ക് വരികയായിരുന്ന 'എപ്പാമിനോണ്ടാസ്' (Epaminondas), പനാമ പതാക ഘടിപ്പിച്ച 'എംഎസ്‌സി ഫ്രാൻസെസ്ക' (MSC Francesca) എന്നിവയാണ് ഇറാൻ വിപ്ലവ ഗാർഡ് തടഞ്ഞുവെച്ചത്. വെടിനിർത്തൽ കാലാവധി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നീട്ടിയതിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്.

ഇപ്പോൾ ഓപ്പറേഷന്‍റെ ദൃശ്യങ്ങൾ ഇറാൻ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. അതിവേഗ ബോട്ടുകളിൽ കപ്പലിനെ പിന്തുടരുന്നതും, മുഖംമൂടി ധരിച്ച തോക്കുധാരികളായ സൈനികർ ഏണി വഴി കപ്പലിലേക്ക് അതിക്രമിച്ചു കയറുന്നതും വീഡിയോയിൽ കാണാം. ഇന്ത്യയിലേക്കുള്ള എപ്പാമിനോണ്ടാസ് കപ്പലിന് നേരെ ഇറാൻ സൈന്യം ഗ്രനേഡുകൾ എറിയുകയും വെടിയുതിർക്കുകയും ചെയ്തതിനെത്തുടർന്ന് കപ്പലിന്‍റെ കമാൻഡ് സെന്‍ററിന് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. എന്നാൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ടുകൾ. പനാമയുടെ കപ്പലായ ഫ്രാൻസെസ്കയ്ക്ക് നേരെയും കനത്ത വെടിവെപ്പുണ്ടായി.

ഈ മാസം ആദ്യം ഇറാന്‍റെ രണ്ട് കപ്പലുകൾ അമേരിക്കൻ സൈന്യം പിടിച്ചെടുത്തതിനുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് കരുതപ്പെടുന്നു. ഇറാൻ സൈന്യം ദുർബലമായെന്ന ട്രംപിന്‍റെ അവകാശവാദങ്ങളെ തള്ളുന്നതാണ് ഇറാന്‍റെ 'മോസ്കിറ്റോ ഫ്ലീറ്റ്' എന്ന് വിളിക്കപ്പെടുന്ന അതിവേഗ ബോട്ടുകളുടെ ഈ നീക്കം. തങ്ങളുടെ ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ഇനിയും തടയുമെന്നാണ് ഇറാന്‍റെ നിലപാട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ സംഘർഷം മുറുകുന്നത് ആഗോള ഊർജ്ജ വിപണിയെയും വലിയ തോതിൽ ആശങ്കയിലാക്കുന്നുണ്ട്.
 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറക്കുമതി തന്നെ ആശ്രയം; എണ്ണ ഉല്‍പാദനത്തില്‍ ഇന്ത്യ പിന്നോട്ട്; തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇടിവ്

ഇറക്കുമതി തന്നെ ആശ്രയം; എണ്ണ ഉല്‍പാദനത്തില്‍ ഇന്ത്യ പിന്നോട്ട്; തുടര്‍ച്ചയായ 11-ാം വര്‍ഷവും ഇടിവ്



രാജ്യത്തെ ആഭ്യന്തര എണ്ണ, പ്രകൃതിവാതക ഉല്‍പാദനത്തില്‍ വീണ്ടും ഇടിവ്. തുടര്‍ച്ചയായ 11-ാം വര്‍ഷമാണ് ആഭ്യന്തര എണ്ണ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ആഭ്യന്തര പ്രകൃതി വാതക ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്.

പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2025-26 കാലയളവില്‍ ആഭ്യന്തര എണ്ണ ഉല്‍പാദനം 2.5 ശതമാനം ഇടിഞ്ഞ് 28 മില്യണ്‍ മെട്രിക് ടണ്‍ ആയി. 2014-15 കാലയളവ് തൊട്ടാണ് എണ്ണ ഉല്‍പാദനത്തില്‍ ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയത്. അന്ന് മുതല്‍ ഇന്നുവരേയ്ക്കും 22 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര പ്രകൃതിവാതക ഉല്‍പാദനത്തില്‍ 2025-26 കാലയളവില്‍ 3.7 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ 34,776 മില്യണ്‍ മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യൂബിക്ക് മീറ്ററാണ് ഉല്‍പാദനം.

നിലവിലെ ഉല്‍പാദന കേന്ദ്രങ്ങളില്‍ ശേഖരം തീരാറാകുകയും പുതിയ എണ്ണപ്പാടം കണ്ടെത്താന്‍ സാധിക്കാത്തതുമാണ് എണ്ണ ഉല്‍പാദനത്തിലെ ഇടിവിന് കാരണം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി, പര്യവേക്ഷണ പ്രവര്‍ത്തങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്. ദേശീയ ഭൂമിശാസ്ത്ര ഡേറ്റാ ശേഖരം സ്ഥാപിക്കല്‍, പാരിസ്ഥിതിക അംഗീകാരങ്ങള്‍ ലളിതമാക്കല്‍, പര്യവേക്ഷകര്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന സാമ്പത്തിക ചട്ടക്കൂടുകള്‍ അവതരിപ്പിക്കല്‍ എന്നിവയെല്ലാമാണ് അവ. എന്നിട്ടും വേണ്ട പങ്കാളിത്തം ഈ മേഖലകളില്‍ ഉണ്ടായിട്ടില്ല. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനമേഖലയിലെ റെയിൽ പാളത്തിൽ എതിർ ദിശയിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിച്ചു, ഡെൻമാർക്കിൽ വലിയ അപകടം

വനമേഖലയിലെ റെയിൽ പാളത്തിൽ എതിർ ദിശയിലെത്തിയ ട്രെയിനുകൾ കൂട്ടിയിടിച്ചു, ഡെൻമാർക്കിൽ വലിയ അപകടം


 
കോപ്പൻഹേഗ്:വനമേഖലയിലെ റെയിൽ പാളത്തിൽ മുഖാമുഖം കൂട്ടിയിടിച്ച് ട്രെയിനുകൾ. ഡെൻമാർക്കിലെ കോപ്പൻഹേഗിൽ വലിയ അപകടം. എതിർ ദിശയിലെത്തിയ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച പ്രാദേശിക സമയം രാവിലെ 6:30 ഓടെയായിരുന്നു സംഭവം. ഹില്ലെറോഡ്, കാഗറപ്പ് എന്നീ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിലാണ് രണ്ട് പ്രാദേശിക ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചത്. വനമേഖലയിൽ വെച്ചുണ്ടായ അപകടമായതിനാൽ രക്ഷാപ്രവർത്തനം വെല്ലുവിളിയായിരുന്നു. ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ട്രെയിനിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നും എല്ലാവരെയും പുറത്തെത്തിച്ചതായും അധികൃതർ വിശദമാക്കി. അപകടത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെയിൽവേ പാതയിലെ സിഗ്നൽ സംവിധാനത്തിലുണ്ടായ പാളിച്ചയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചു വരികയാണ്. ഈ മേഖലയിലെ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. അപകടത്തിൽ ട്രെയിനുകളുടെ ബോഗികൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് ട്രെയിനിൽ 38 പേരുണ്ടായിരുന്നതായാണ് വിവരം. കോപ്പൻഹേഗിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ സ്ഥലം













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക