Monday, 16 February 2026

ഭക്ഷണപ്പൊതികളിൽ ആരോഗ്യ മുന്നറിയിപ്പ് ; ഒരു മാസത്തിനകം തീരുമാനമറിയിക്കാൻ സുപ്രീം കോടതി നിർദേശം

ഭക്ഷണപ്പൊതികളിൽ ആരോഗ്യ മുന്നറിയിപ്പ് ; ഒരു മാസത്തിനകം തീരുമാനമറിയിക്കാൻ സുപ്രീം കോടതി നിർദേശം


 
കൊച്ചി• ഭക്ഷണപ്പൊതികളിൽ ആരോഗ്യ മുന്നറിയി പ്പ് ഉൾപ്പെട്ട ഫ്രണ്ട്- ഓഫ്- പാക്ക് ലേബലിങ് നടപ്പാ ക്കുന്ന കാര്യത്തിൽ ഒരു മാസത്തിനകം തീരുമാനമറി യിക്കാൻ ഫൂഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റിക്കു സുപ്രീം കോടതി നിർദേശം നൽകി.

പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഒക്കെ കൂടുതലാണോ, ഉയർന്ന പോഷക മൂല്യമുണ്ടോ എന്നെല്ലാമുള്ള മുന്ന റിയിപ്പ് പൊതിയുടെ മുൻഭാഗത്തു തന്നെ വ്യക്തമാ ക്കാനാണിത്. 'ത്രീ എസ് ആൻഡ് ഔവർ ഹെൽത്ത്' സൊസൈറ്റി നൽകിയ ഹർജിയിലാണ് ഉത്തരവ്. ത്രീ എസ് ആൻഡ് ഔവർ ഹെൽത്ത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേശീയ സംഘടനയാണു 'ത്രീ എസ് ആൻഡ് ഔവർ ഹെൽത്ത്.' പണച്ചെലവില്ലാതെയുള്ള ആരോഗ്യപാലനത്തിന് ദൈനംദിന ജീവിത ത്തിൽ മൂന്ന് എസ് (ഷുഗർ, സ‌ാക്സ്, സപ്പർ) ഒഴിവാക്കാം, 3 എസ് (സ്പോർട്സ്, സംഗീത്, സ്ലീ പ്) സ്വീകരിക്കാം എന്ന ആശയമാണു സംഘടന മുന്നോട്ടുവയ്ക്കുന്നത്. ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനായ എം.ആർ.രാജേന്ദ്രൻ നായരാണു സംഘടനാ ചെയർമാൻ.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം


 
കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപയെന്ന് വിദേശകാര്യ മന്ത്രാലയം.സുരക്ഷ ക്രമികരണങ്ങള്‍, ഔദ്യോഗിക പ്രതിനിധികള്‍, മാധ്യമസംഘം എന്നിവരുടെ ചെലവുകള്‍ക്കാണ് ഈ തുക ഉപയോഗിച്ചതെന്നും,ആതിഥേയത്വ ചെലവുകള്‍ ഭൂരിഭാഗവും ആതിഥേയ രാജ്യമാണ് വഹിച്ചതെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ലോക്‌സഭയില്‍ ടിഎംസി അംഗം ജൂണ്‍ മൊലിയക്ക് വിദേശകാര്യ സഹമന്ത്രി പാബിത്ര മാര്‍ഗരിറ്റ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പ്രധാനമന്ത്രിയുടെ ഏറ്റവും ചെലവേറിയ വിദേശയാത്ര 2025 ഫെബ്രുവരിയിലെഫ്രാന്‍സിലെക്ക് നടത്തിയതായിരുന്നു എന്നും ചെലവായത് 25.5 കോടി രൂപയെന്നും മറുപടിയില്‍ ഉണ്ട്. 2025ല്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി ചെലവായത് 175 കോടി രൂപയിലേറെയെന്നും 2020ല്‍ പ്രധാനമന്ത്രി വിദേശയാത്രകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

2015ല്‍ പ്രധാനമന്ത്രിയുടെ വിദേശയാത്രകള്‍ക്കായി 91.5 കോടി രൂപ ചെലവായി. 2016ല്‍ 33.22 കോടിയാണ് യാത്രകള്‍ക്കായി ചെലവിട്ടത്. 2017ല്‍ ഇത് 44.27 കോടിയായി. 2018ല്‍ ചെലവിട്ടത് 51.46 കോടിയും 2019ല്‍ 7.76 കോടി രൂപയും മാത്രമാണ്. കൊവിഡ് മൂലം 2020ല്‍ പ്രധാനമന്ത്രി വിദേശയാത്രകള്‍ നടത്തിയില്ല. 2021ല്‍ വിദേശയാത്രകള്‍ക്കായി 36.11 കോടി രൂപ ചെലവായി. 2022 ലെ ചെലവ് 55.82 കോടി രൂപയും 2023ലേത് 93.63 കോടിയുമാണ്. 2024ല്‍ മാത്രം വിദേശയാത്രകള്‍ക്കായി 109.51 കോടി ചെലവിട്ടു. 2027ല്‍ വിദേശയാത്രകള്‍ക്ക് 175.19 കോടിയും ചെലവായി.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ


 

പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ രാഷ്‌ട്രീയം ചർച്ച ചെയ്തിട്ടില്ലെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച് സമസ്ത ഇതുവരെ ചർച്ച നടത്തിയിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി.

ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും അന്തർദേശീയ സംഭവങ്ങളും ചർച്ചയായി. മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ നടത്തിയ കേരളയാത്രക്കിടെ സമൂഹത്തിലെ വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്ന വിഷയങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിപ്പെടുത്തി.

കേരളത്തിലെ ജനകീയ പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് മുൻപിൽ അവതരിപ്പിച്ചു എന്നും കേന്ദ്രസർക്കാറിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 കോട്ടയം മെഡിക്കൽ കോളേജ്, തയ്യാറായത് 1200 കോടി രൂപയുടെ വികസന പദ്ധതികൾ

കോട്ടയം മെഡിക്കൽ കോളേജ്, തയ്യാറായത് 1200 കോടി രൂപയുടെ വികസന പദ്ധതികൾ




 
കോട്ടയം: വേറെ ലെവലായി കോട്ടയം മെഡിക്കൽ കോളേജ്. 10 വർഷത്തിനുള്ളിൽ ഏകദേശം 1200 കോടി രൂപയുടെ വികസന പദ്ധതികൾ ആണ് മെഡിക്കൽ കോളേജിൽ നടപ്പിലാക്കിയത്. കോട്ടയം മെഡിക്കൽ കോളേജിൽ 10 പുതിയ പദ്ധതികളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്. കിഫ്ബിക്ക് കീഴിൽ 257 കോടി ചെലവിൽ തയ്യാറാവുന്ന സർജ്ജിക്കൽ ബ്ലോക്കാണ് ഇവയിൽ പ്രധാനപ്പെട്ടത്. 33642 ചതുരശ്ര മീറ്ററിൽ 526 കിടക്കകളും 44 ഐസിയും കിടക്കകളും 014 മോഡുലാർ ഓപ്പറേഷൻ തിയേറ്ററുമടക്കമുള്ള സംവിധാനമാണ് സർജ്ജിക്കൽ ബ്ലോക്കിൽ ഉൾപ്പെടുന്നത്. 256 സ്ലൈസ് സിടി സ്കാൻ, 3 ടെസ്ല എംആർഐ, ആധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി മെഷീൻ എന്നിവയും സർജ്ജിക്കൽ ബ്ലോക്കിലുണ്ട്. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൂഗിൾ പിക്‌സൽ 10എ ലോഞ്ചിന് മുമ്പ് ഫീച്ചറുകള്‍ ചോര്‍ന്നു; വേഗമേറിയ ചാർജിംഗ്, ഏറെ അപ്‌ഗ്രേഡുകള്‍

ഗൂഗിൾ പിക്‌സൽ 10എ ലോഞ്ചിന് മുമ്പ് ഫീച്ചറുകള്‍ ചോര്‍ന്നു; വേഗമേറിയ ചാർജിംഗ്, ഏറെ അപ്‌ഗ്രേഡുകള്‍


 
ദില്ലി: ഗൂഗിൾ അവരുടെ പുതിയ സ്‍മാർട്ട്‌ഫോണായ പിക്‌സൽ 10എ ഫെബ്രുവരി 18-ന് പുറത്തിറക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് തന്നെ പിക്‌സൽ 10എ ഫോണിന്‍റെ പ്രധാന സവിശേഷതകൾ ഓൺലൈനിൽ പുറത്തുവന്നു. ടെക് വെബ്‌സൈറ്റായ ജിഎസ്എംഅറീന പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് പിക്‌സൽ 10എയുടെ ഫീച്ചറുകള്‍ അടക്കമുള്ള പുതിയ വിവരങ്ങൾ പുറത്തുവന്നതെന്ന് ബിസിനസ് സ്റ്റാൻഡേർഡ്‍സ് റിപ്പോർട്ട് ചെയ്യുന്നു. ഗൂഗിള്‍ പിക്സൽ 10എയിൽ മുൻഗാമിയായ പിക്സൽ9a-യിൽ ഉപയോഗിച്ചിരുന്ന ഗോറില്ല ഗ്ലാസ് 3ക്ക് പകരം കൂടുതൽ ശക്തിയുള്ള ഗോറില്ല ഗ്ലാസ് 7i സംരക്ഷണം ലഭിക്കുമെന്നാണ് സൂചന. ഇത് സ്ക്രീൻ കൂടുതൽ കരുത്തുറ്റതാക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ചാർജിംഗ് വേഗതയിലും ബ്ലൂടൂത്ത് പതിപ്പിലും ശ്രദ്ധേയമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.


ഗൂഗിള്‍ പിക്സൽ 10എ: പ്രതീക്ഷിക്കുന്ന സവിശേഷതകള്‍

ഗൂഗിള്‍ പിക്സൽ 10a 45 വാട്‌സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻ മോഡലായ പിക്സൽ 9എ 23 വാട്‌സ് ചാർജിംഗിനെയാണ് പിന്തുണച്ചിരുന്നത്. അതിനാൽ ചാർജിംഗ് സമയത്തിൽ പുതിയ ഫോണിൽ വലിയ കുറവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ബ്ലൂടൂത്ത് 5.4ന് പകരം പുതിയ മോഡലിൽ ബ്ലൂടൂത്ത് 6 ഉൾപ്പെടുത്തിയേക്കും. ഡിവൈസിന്‍റെ ഭാരത്തിൽ ചെറിയ കുറവും ഉണ്ടാകും. 186 ഗ്രാം ഭാരമുള്ള നിലവിലെ മോഡലിനെ അപേക്ഷിച്ച് പുതിയ ഫോണിന് മൂന്ന് ഗ്രാം കുറവായിരിക്കും. വലിപ്പത്തിലും ചെറിയ മാറ്റമുണ്ട് എന്നാണ് റിപ്പോർട്ടുകൾ. 153.9 x 73 x 9 മില്ലീമീറ്റർ ആയിരിക്കും പുതിയ മോഡലിന്‍റെ അളവ്.

ഗൂഗിള്‍ പിക്സൽ 10എ ക്യാമറ

പ്രോസസറിന്‍റെ കാര്യത്തിൽ വലിയ മാറ്റമുണ്ടാകില്ല. പിക്സൽ 10എയും പിക്സൽ 9എയും പോലെ ഗൂഗിൾ ടെൻസർ ജി4 ചിപ് ഉപയോഗിച്ചേക്കും. 8 ജിബി LPDDR5X റാം, 128 ജിബി അല്ലെങ്കിൽ 256 ജിബി യുഎഫ്‌സ് 3.1 സ്റ്റോറേജ് എന്നീ ഓപ്ഷനുകളും തുടരുമെന്നാണ് റിപ്പോർട്ടുകൾ. 6.3 ഇഞ്ച് പിഓഎൽഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റും പഴയ മോഡലിലേതുപോലെ തന്നെ ലഭിക്കും. ക്യാമറ സവിശേഷതകളിലും മാറ്റം ഉണ്ടാകില്ല എന്നാണ് റിപ്പോർട്ടുകൾ. 48-മെഗാപിക്‌സല്‍ പ്രധാന ക്യാമറ, 13 എംപി അൾട്രാവൈഡ് ലെൻസ്, 13 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഉൾപ്പെടും. ഫോണിൽ ആൻഡ്രോയ്‌ഡ് 16 പ്രവർത്തിക്കും. കൂടാതെ ഏഴ് വർഷം വരെ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഫെബ്രുവരി 18 മുതൽ പ്രീ-ഓർഡർ ആരംഭിക്കും. ഫെബ്രുവരി 13ന് ഉച്ചയ്ക്ക് 1:29ന് മുമ്പ് ഗൂഗിൾ സ്റ്റോറിൽ രജിസ്റ്റർ ചെയ്‌ത ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫർ ഇമെയിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

10 ശതമാനം വര്‍ധന, ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ജനുവരിയില്‍ യാത്ര ചെയ്തത് 76 ലക്ഷം പേർ

10 ശതമാനം വര്‍ധന, ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ജനുവരിയില്‍ യാത്ര ചെയ്തത് 76 ലക്ഷം പേർ


 

കൊച്ചി: ടര്‍ക്കിഷ് എയര്‍ലൈന്‍സിൽ ഈ ജനുവരിയില്‍ യാത്ര ചെയ്തത് 76 ലക്ഷം യാത്രക്കാർ. 2025 ജനുവരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലഭ്യമായ സീറ്റ് കിലോമീറ്ററുകളുടെ (എഎസ്‌കെ) അടിസ്ഥാനത്തില്‍ യാത്രക്കാരുടെ ശേഷി 10 ശതമാനം വര്‍ധിച്ചതായി കമ്പനി അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും

ആധാർ ഇനി മാറും; നമ്പർ ഉണ്ടാകില്ല, കാർഡിൽ ഫോട്ടോയും ക്യുആർ കോഡും മാത്രം! സുരക്ഷയൊരുക്കാൻ പുത്തൻ ആപ്പും


 
ന്യൂഡൽഹി: ആധാർ കാർഡിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ അടിമുടി പരിഷ്കരിക്കാൻ യുഐഡിഎഐ ഒരുങ്ങുന്നു. നിലവിലുള്ള കാർഡുകളിൽ നിന്ന് പേര്, വിലാസം, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ ഒഴിവാക്കി പകരം ഉടമയുടെ ഫോട്ടോയും സുരക്ഷിതമായ ഒരു ക്യുആർകോഡും മാത്രം ഉൾപ്പെടുത്തിയുള്ള പുതിയ ഡിസൈനാണ് പരിഗണനയിലുള്ളത്. ഇതിനോടൊപ്പം കൂടുതൽ ഫീച്ചറുകളുള്ള പുതിയ ' ആധാർ ആപ്പ് കേന്ദ്രമന്ത്രി ജിതിൻ പ്രസാദ രാജ്യത്തിന് സമർപ്പിച്ചു.


കാർഡിന്റെ മുൻവശത്ത് ഫോട്ടോയും ക്യുആർ കോഡും മാത്രമേ ഉണ്ടാകൂ. ഓഫ്‌ലൈനായി വിവരങ്ങൾ വായിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് ഈ നീക്കം. ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ഹോട്ടലുകളിലും മറ്റും നൽകുന്നത് വഴി വിവരങ്ങൾ ചോരുന്നത് ഒഴിവാക്കാൻ ക്യുആർ കോഡ് അധിഷ്ഠിത വെരിഫിക്കേഷൻ സഹായിക്കും. ആധാർ നമ്പർ ഉപയോഗിച്ചുള്ള സിം കാർഡ് തട്ടിപ്പുകൾ, അനധികൃത ലോണുകൾ, ആധാർ എനേബിൾഡ് പേയ്‌മെന്റ് സിസ്റ്റം വഴിയുള്ള പണം തട്ടൽ എന്നിവ തടയാൻ പുതിയ മാറ്റം ലക്ഷ്യമിടുന്നു.

പുതിയ ആധാർ ആപ്പ്

കേന്ദ്ര ഐടി സഹമന്ത്രി ജിതിൻ പ്രസാദ പുറത്തിറക്കിയ പുതിയ ആപ്പ് പൗരന്മാർക്ക് കൂടുതൽ സുരക്ഷയും എളുപ്പവും നൽകുന്നു. ബയോമെട്രിക് വിവരങ്ങൾക്ക് പകരം മുഖം തിരിച്ചറിഞ്ഞ് പരിശോധന പൂർത്തിയാക്കാം. ആവശ്യമായ വിവരങ്ങൾ മാത്രം (ഉദാഹരണത്തിന് പ്രായം മാത്രം) ക്യുആർ കോഡ് വഴി പങ്കിടാം. മുഴുവൻ വിവരങ്ങളും കൈമാറേണ്ടതില്ല. ഒരു ആപ്പിൽ അഞ്ച് കുടുംബാംഗങ്ങളുടെ വരെ ആധാർ പ്രൊഫൈലുകൾ കൈകാര്യം ചെയ്യാം. ആധാർ കേന്ദ്രങ്ങളിൽ പോകാതെ തന്നെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും വിലാസവും ആപ്പ് വഴി പുതുക്കാം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ

'നിലവിലെ ഫണ്ടിൽ കരാർ നിയമനമേ സാധ്യമാകൂ'; സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്തലിൽ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് സർക്കാർ


 
ദില്ലി: സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സിനെ സ്ഥിരപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി സംസ്ഥാനം. സ്ഥിരപ്പെടുത്തുന്നത് അധിക ബാധ്യതയാകുമെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ സംസ്ഥാനത്തിന് കഴിയില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം. നിലവിൽ കേന്ദ്രം നൽകുന്ന ഫണ്ടിൻ്റെ അടിസ്ഥാനത്തിൽ കരാർ നിയമനമേ സാധ്യമാകൂവെന്ന് വ്യക്തമാക്കിയ സംസ്ഥാനം കേന്ദ്ര സർക്കാരിൽ നിന്ന് പല ഫണ്ടുകളും ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുളള അധ്യാപകരാണ് സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉറ്റ സുഹൃത്തിന്‍റെ ചതി, യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച

ഉറ്റ സുഹൃത്തിന്‍റെ ചതി, യുവാവിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തി കവർച്ച

 


കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി അതിർത്തിക്ക് സമീപമുള്ള ഒരു ക്യാമ്പിൽ വെച്ച് 36 വയസ്സുകാരനായ കുവൈത്ത് പൗരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. സ്വന്തം സുഹൃത്ത് തന്നെയാണ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതെന്ന് ഇരയായ യുവാവ് പൊലീസിൽ മൊഴി നൽകി. അൽ-ഖ്‌ഷാനിയ പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതി കത്തി വീശി തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ജീവൻ രക്ഷിക്കാൻ കൈവശമുണ്ടായിരുന്ന 36 ദിനാർ നൽകാൻ നിർബന്ധിതനായെന്നും പരാതിക്കാരൻ പറഞ്ഞു.

സംഭവത്തെത്തുടർന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അന്വേഷണം ആരംഭിച്ചു. ഇതൊരു ഗുരുതരമായ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും ക്യാമ്പിലുണ്ടായിരുന്ന ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുമെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സൗഹൃദങ്ങൾക്കിടയിൽ ഇത്തരം ക്രിമിനൽ സ്വഭാവമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പ്രദേശവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കി അണക്കെട്ടില്‍ ഇനി ലേസര്‍ വിസ്മയം; ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്‌ ഡാം ഇനി ചരിത്രം പറയുന്ന വെള്ളിത്തിരയാകും

ഇടുക്കി അണക്കെട്ടില്‍ ഇനി ലേസര്‍ വിസ്മയം; ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്‌ ഡാം ഇനി ചരിത്രം പറയുന്ന വെള്ളിത്തിരയാകും


 
ഏഷ്യയിലെ രണ്ടാമത്തെ വലിയ ആർച്ച്‌ ഡാമായ ഇടുക്കി അണക്കെട്ടിന്റെ ചരിത്രം ഇനി കാണികള്ക്ക് മുന്നില് ദൃശ്യവിസ്മയമായി തെളിയും.
അണക്കെട്ടിന്റെ കൂറ്റൻ പ്രതലത്തില് വീഡിയോ ഇഫക്റ്റുകളോടെ ലേസർ ഷോ അവതരിപ്പിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങള്ക്ക് തുടക്കമായി. കെ.എസ്.ഇ.ബിക്ക് കീഴിലുള്ള കേരള ഹൈഡല് ടൂറിസം സെന്ററാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
അണക്കെട്ടിന്റെ 400 അടി വീതിയും 500 അടി ഉയരവുമുള്ള ഭീമൻ പ്രതലമാണ് രാത്രിയില് ലേസർ ഷോയ്ക്കായി സ്ക്രീനായി ഉപയോഗിക്കുക. അണക്കെട്ടിന് 500 മീറ്റർ മാറി കാണികള്ക്കായി 500 പേർക്ക് ഇരിക്കാവുന്ന ഗാലറി സജ്ജമാക്കും. അണക്കെട്ടിന്റെ ചരിത്രവും നിർമ്മാണവും വിനോദവും വിജ്ഞാനവും ഒത്തുചേരുന്ന രീതിയിലാകും ഇവിടെ പ്രദർശിപ്പിക്കുക. അണക്കെട്ടിനുള്ളിലെ സെൻസറുകളെയും മറ്റ് യന്ത്രസാമഗ്രികളെയും ലേസർ രശ്മികള് ബാധിക്കുമോ എന്ന് പഠിക്കാൻ റൂർക്കി ഐ.ഐ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. ഐ.ഐ.ടിയുടെ റിപ്പോർട്ട് അനുസരിച്ച്‌, ഉപകരണങ്ങളെ ബാധിക്കാത്ത തരത്തിലുള്ള പ്രത്യേക ലേസർ രശ്മികള് പുറപ്പെടുവിക്കുന്ന യന്ത്രങ്ങളാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്.
2024-ലെ സംസ്ഥാന ബജറ്റില് പ്രാരംഭ പ്രവർത്തനങ്ങള്ക്കായി 5 കോടി രൂപ വകയിരുത്തിയിരുന്നു. രണ്ടു വർഷത്തിനുള്ളില് പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 30 കോടി രൂപയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്നത്. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പദ്ധതിയുടെ ശിലാസ്ഥാപനം ഓണ്ലൈനായി നിർവ്വഹിച്ചു. ഇതോടൊപ്പം ഇടുക്കിയില് ഒരു മള്ട്ടിപ്ലക്സ് തിയേറ്റർ നിർമ്മിക്കുന്നതിനായി 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായു മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക