Thursday, 16 July 2026

ഹോർമുസിന് പിന്നാലെ, ചെങ്കടലിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ-ഹൂതി നീക്കം, വൻ പ്രതിസന്ധി സൃഷ്ടിക്കും

ഹോർമുസിന് പിന്നാലെ, ചെങ്കടലിലെ കപ്പൽ ഗതാഗതം തടയാൻ ഇറാൻ-ഹൂതി നീക്കം, വൻ പ്രതിസന്ധി സൃഷ്ടിക്കും


 ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിച്ച ഇറാൻ, യെമനിലെ ഹൂതി സഖ്യകക്ഷികളുടെ സഹായത്തോടെ ചെങ്കടലിലേക്കുള്ള പ്രധാന സമുദ്രപാതയും തടസ്സപ്പെടുത്താനുള്ള നീക്കത്തിലാണെന്ന് റിപ്പോർട്ടുകൾ. ഇറാനെതിരെ അമേരിക്ക ആക്രമണം ശക്തമാക്കിയ പശ്ചാത്തലത്തിൽ മേഖലയിലെ സമ്മർദം വർധിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഈ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.

ചെങ്കടലിലെ എണ്ണക്കടത്തിന്റെ പ്രധാന പാതയായ ബാബ് അൽ-മന്ദബ് കടലിടുക്ക് തടയാനാണ് ഇറാൻ ഹൂതികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തെ എണ്ണ, വാതക വിതരണത്തിൽ ഈ പാതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ചെങ്കടലിനെയും ഏദൻ ഉൾക്കടലിനെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ജലപാതയാണ് ബാബ് അൽ-മന്ദബ്. സൗദി യെമനിൽ ആക്രമണം തുടരുകയാണെങ്കിൽ ഈ പാതയടക്കുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ അഭ്യർത്ഥനയെത്തുടർന്ന് ഹൂതികൾ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപം മിസൈലുകളും ഡ്രോണുകളും വിന്യസിച്ചതായി സൂചനയുണ്ട്. ഈ പാതയിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ അത്യാധുനിക ആയുധങ്ങൾ വേണമെന്നില്ലെന്നും ലളിതമായ ആയുധങ്ങൾ ഉപയോഗിച്ച് പോലും ഇത് സാധ്യമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  ലോകത്തെ ഊർജ്ജ വിതരണത്തിന്റെ ഏകദേശം 7 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്. സൗദി അറേബ്യ തങ്ങളുടെ ഊർജ്ജ കയറ്റുമതിയുടെ 70 ശതമാനവും ചെങ്കടലിലെ യാൻബു തുറമുഖം വഴിയാണ് നിലവിൽ തിരിച്ചുവിട്ടിരിക്കുന്നത്.അതിനാൽ ഹൂതികളുടെ നീക്കം ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കാൻ കാരണമാകും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു.

ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു.


 ആലപ്പുഴ: ഹൗസ്‌ബോട്ടിൽ നിന്ന് കായലിലേക്ക് വീണ യുവതി മരിച്ചു. തമിഴ്‌നാട് വെള്ളൂർ സ്വദേശിനിയായ ശരണ്യ രാധാകൃഷ്ണൻ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെയായിരുന്നു അപകടം.

തമിഴ്‌നാട്ടിൽ നിന്നുള്ള അഞ്ച് യുവാക്കൾക്കൊപ്പം ശരണ്യയും അസം സ്വദേശിനിയായ മറ്റൊരു യുവതിയും ഹൗസ്‌ബോട്ട് സവാരിക്കായി ആലപ്പുഴയിലെത്തിയിരുന്നു. പുന്നമടയിലെ ഒരു സ്പായിൽ ജീവനക്കാരികളായിരുന്ന ഇവർ വിനോദയാത്രയ്ക്കിടെയാണ് ഹൗസ്‌ബോട്ടിൽ ഉണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ശരണ്യ കായലിലേക്ക് വീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.

കരയിലേക്ക് ഇറങ്ങാൻ രാത്രിയിൽ ഇവർ സഞ്ചരിച്ച ഹൗസ്‌ബോട്ടിൽ നിന്ന് മറ്റൊന്നിലേക്ക് കയറുന്നതിനിടെ യുവതി കായലിലേക്ക് വീഴുകുയായിരുന്നു. തിരച്ചിലിനൊടുവിൽ ഇന്ന് ഉച്ചക്ക് ഒന്നോടെയാണ് യുവതിയുടെ മൃദേഹം കണ്ടെത്തിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി

E20 പെട്രോളുമായി ബന്ധപ്പെട്ട ആദ്യ കേസ്; വാഹനം മാറ്റിനൽകാൻ ഉത്തരവ്, ഉടമയ്ക്ക് അനുകൂല വിധി


 


പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയ E20 ഇന്ധനവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്തൃ കേസിൽ വാഹന ഉടമയ്ക്ക് അനുകൂല വിധി. ഛത്തീസ്ഗഢിലെ റായ്പുരിലാണ് സംഭവം. ഗ്രാൻഡ് വിറ്റാര സ്‌ട്രോങ് ഹൈബ്രിഡ് എസ്‌യുവി 45 ദിവസത്തിനകം മാറ്റിനൽകുകയോ അല്ലാത്തപക്ഷം നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വാഹന നിർമാതാക്കളായ മാരുതി സുസുക്കിക്ക് നിർദ്ദേശം നൽകി.

വാഹന ഉടമയായ റായ്പൂർ സ്വദേശി ഡോ. പ്രേംരാജ് ദേബ്തയാണ് പരാതിക്കാരൻ. അദ്ദേഹത്തിന്റെ ഗ്രാൻഡ് വിറ്റാര സ്‌ട്രോങ് ഹൈബ്രിഡ് Zeta+ വാഹനത്തിന് വാങ്ങിയതിന് ശേഷം ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകൾ കണ്ടെത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 2023 ജനുവരിയിൽ നിർമ്മിച്ച വാഹനം 2024 ജൂണിലാണ് അദ്ദേഹം വാങ്ങുന്നത്. അഞ്ച് മാസത്തിനുള്ളിൽ വാഹനം നിന്നുപോകുന്നത് പതിവായി.

ഇന്ധന ടാങ്കിൽ തൈര് പോലുള്ള വസ്തു  ഇതേത്തുടർന്ന് അദ്ദേഹത്തിന് വാഹനം അംഗീകൃത സർവീസ് സെന്ററുകളിൽ പലതവണ കൊണ്ടുപോകേണ്ടിവന്നു. ഇന്ധന ടാങ്കിൽ മാലിന്യം കണ്ടെത്തിയതിനെത്തുടർന്ന് പലതവണ അത് ക്ലീൻ ചെയ്യേണ്ടിവന്നു. എന്നാൽ, അറ്റകുറ്റപ്പണികൾക്ക് ശേഷവും വാഹനം കേടാകുന്നത് തുടർന്നു.

 ഇതോടെ ഇന്ധനടാങ്കിൽ കണ്ടെത്തുന്ന മാലിന്യം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ അദ്ദേഹം തീരുമാനിച്ചു. സർക്കാർ അംഗീകൃത ലാബിൽ നടത്തിയ പരിശോധനയിൽ ഇന്ധനത്തിൽ തൈര് പോലെയുള്ള വെളുത്ത നിറത്തിലുള്ള പദാർഥം കണ്ടെത്തി.  എഥനോളാണ് അതെന്ന് സ്ഥിരീകരിക്കപ്പെട്ടു. 

ഇതോടെയാണ് തന്റെ വാഹനം ആവർത്തിച്ച് കേടുവരുന്നതിന്റെ കാരണം അദ്ദേഹത്തിന് മനസിലാകുന്നത്. വാഹനം വാങ്ങിയ സമയത്ത് അത് E20 പെട്രോളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നതല്ല എന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്ന് ഉടമ പറയുന്നു.

ഉപഭോക്തൃ കമ്മീഷന്റെ കണ്ടെത്തലുകൾ  ഇരുവിഭാഗത്തിന്റെയും വാദം കേൾക്കുകയും പരിശോധനാഫലം അടക്കമുള്ള രേഖകൾ പരിശോധിക്കുകയും ചെയ്തശേഷമാണ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്. ആവർത്തിച്ചുള്ള അറ്റകുറ്റപ്പണികൾകൊണ്ട് പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി.

 വർക്ക്ഷോപ്പുകളിൽ പലതവണ കൊണ്ടുപോയിട്ടും വാഹനത്തിന് സമാനമായ പ്രശ്‌നങ്ങൾ തുടർച്ചയായി ഉണ്ടായത് കേസിന് കൂടുതൽ ബലം നൽകി. പെട്രോൾ പമ്പുകളിൽ E20 പെട്രോളാണ് സാധാരണയായി ലഭ്യമാകുന്നതെന്നും മറ്റ് പ്രായോഗികമായ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് പെട്രോൾ പമ്പുകളിൽ E20 പെട്രോളാണ് സാധാരണയായി ലഭ്യമാകുന്നതെന്നും മറ്റ് പ്രായോഗികമായ ഓപ്ഷനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.  

അതിനിടെ, വാഹനം E20 യുമായി പൊരുത്തപ്പെടുന്നതാണെന്നും തേയ്മാനം, പരിപാലനത്തിലെ വീഴ്ചകൾ അല്ലെങ്കിൽ E20-യുമായി ബന്ധമില്ലാത്ത കാരണങ്ങൾ എന്നിവമൂലമാണ് തകരാറുകൾ സംഭവിച്ചതെന്നും വാഹന നിർമ്മാതാവും ഡീലറും വാദിച്ചു. എന്നാൽ, ഈ വാദം കമ്മീഷൻ അംഗീകരിച്ചില്ല.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ‌ യാത്ര ചെയ്ത രണ്ട് ബോട്ടുകൾ മറിഞ്ഞ് 500ലധികം പേർ മരിച്ചതായി റിപ്പോർട്ട്

മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ‌ യാത്ര ചെയ്ത രണ്ട് ബോട്ടുകൾ മറിഞ്ഞ് 500ലധികം പേർ മരിച്ചതായി റിപ്പോർട്ട്

ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു 


    മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മറിഞ്ഞ് അഞ്ഞൂറിലധികം പേർ മരിച്ചതായി ഐക്യരാഷ്ട്ര സഭയുടെ ഏജൻസികൾ വ്യക്തമാക്കി. ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനും യുഎൻ അഭയാർത്ഥി ഏജൻസിയും പുറത്തുവിട്ട പ്രാഥമിക വിവരങ്ങൾ പ്രകാരം, ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു.
ഏകദേശം 250 ഓളം ആളുകളുമായി പോയ ആദ്യത്തെ ബോട്ടുമായുള്ള ബന്ധം പുറപ്പെട്ട് കുറച്ചുസമയത്തിനകം തന്നെ നഷ്ടപ്പെട്ടിരുന്നു. 280 ഓളം യാത്രക്കാരുണ്ടായിരുന്ന രണ്ടാമത്തെ ബോട്ട് ജൂലൈ 8ന് മ്യാൻമറിലെ അയ്യർവാഡി തീരത്ത് മുങ്ങിയതായാണ് കരുതപ്പെടുന്നത്. "അപകടത്തെക്കുറിച്ചോ മരണസംഖ്യയെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, ഇത്രയധികം ജീവനുകൾ നഷ്ടപ്പെട്ടിരിക്കാനുള്ള സാധ്യതയിൽ യുഎൻഎച്ച്സിആറും ഐഒഎമ്മും അതീവ ആശങ്കയിലാണ്," ഏജൻസികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഈ പുതിയ അപകടങ്ങൾക്ക് മുൻപ് തന്നെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലുമായി റോഹിങ്ക്യൻ അഭയാർത്ഥികളും ബംഗ്ലാദേശ് പൗരന്മാരുമുൾപ്പെടെ മുന്നൂറിലധികം പേർ മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പലുടമകൾക്ക് നിർദേശവുമായി കേന്ദ്രം

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കപ്പലുടമകൾക്ക് നിർദേശവുമായി കേന്ദ്രം

 



ന്യൂഡൽഹി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്രകളിൽ ഇന്ത്യൻ നാവികരെ ഉൾപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിങ് കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) പുറപ്പെടുവിച്ച ഈ ഔദ്യോഗിക അറിയിപ്പ് പ്രകാരം, ഈ മേഖലയിലെ കപ്പലുകളിൽ ഇന്ത്യക്കാരെ നിയോഗിക്കരുത്.

ഷിപ്പ് മാനേജർമാർക്കും റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസ് ലൈസൻസ് (RPSL) കമ്പനികൾക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നാവികരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പേർഷ്യൻ ഗൾഫ് മേഖലയിൽ കടുത്ത നിരീക്ഷണവും ജാഗ്രതയും പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിനായി മാരിടൈം ഡൊമെയ്ൻ അവയർനസ് സെന്ററുമായി ബന്ധപ്പെടാനും അന്താരാഷ്ട്ര സുരക്ഷാ ചട്ടങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശമുണ്ട്.

‘എക്‌സി’ലൂടെയാണ് മാരിടൈം റെഗുലേറ്റർ ഈ വിവരം അറിയിച്ചത്. ഗൾഫ് മേഖലയിലെ അതീവ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ നാവികരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനാണ് ഈ നിർദ്ദേശമെന്ന് അധികൃതർ വ്യക്തമാക്കി. വർധിച്ചു വരുന്ന യുഎസ്-ഇറാൻ യുദ്ധത്തിനിടയിൽ സംഘർഷഭരിതമായ ഹോർമുസ് കടലിടുക്കിൽ ഒട്ടേറെ വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.  'ഗൾഫ് മേഖലയിലെ വർധിച്ചുവരുന്ന സുരക്ഷാ സാഹചര്യം കണക്കിലെടുത്ത്, 2026-ലെ ഡിജിഎംഎ സർക്കുലർ നമ്പർ 36 വഴി, ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ മറു ഉത്തരവുണ്ടാകുന്നത് വരെ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കാൻ കപ്പലുടമകൾക്കും ഷിപ്പ് മാനേജർമാർക്കും ആർപിഎസ്എൽ (റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് ഓഫ് സീഫെയറേഴ്സ് ലൈസൻസ്) കമ്പനികൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്‌ട്രേഷൻ (DGMA) നിർദ്ദേശം നൽകിയിട്ടുണ്ട്.' അവർ ‘എക്‌സി’ൽ കുറിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന ഫയലുകൾ ചോർന്നു ; 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്.

കൂടംകുളം ആണവനിലയത്തിന്റെ സുപ്രധാന ഫയലുകൾ ചോർന്നു ; 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്.


 
ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ ആണവ വൈദ്യുത നിലയമായ കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട വൻതോതിലുള്ള രേഖകൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. റഷ്യയുടെ സഹകരണത്തോടെ വികസിപ്പിച്ച ഈ ആണവനിലയത്തിന്റെ കരാറുകാരിൽ ഒരാളായ റിലയൻസ് ചുമതലപ്പെടുത്തിയ ഡാറ്റാ സെന്ററിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.



ഏകദേശം 8.58 ലക്ഷം ഫയലുകളാണ് ചോർന്നതെന്നാണ് റിപ്പോർട്ട്. ഇതിൽ 19,000 ഫയലുകൾ അതീവ രഹസ്യവും നിർണായകവുമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതാണെന്നും പറയുന്നു. 2016 മുതൽ 2025 വരെയുള്ള രേഖകളിൽ ആണവനിലയത്തിന്റെ ബ്ലൂപ്രിന്റുകൾ, വിതരണക്കാരുടെ വിവരങ്ങൾ, യോഗങ്ങളുടെയും പരിശോധനകളുടെയും രേഖകൾ, ഉപകരണങ്ങളുടെ വിലയിരുത്തലുകൾ, ഇൻഷുറൻസ് പോളിസികൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം? എൻ.സി.പി. ലയനചർച്ചകൾ സജീവം; ബി.ജെ.പി.യുടെ നീക്കങ്ങൾ ചർച്ചയാകുന്നു

മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ നീക്കം? എൻ.സി.പി. ലയനചർച്ചകൾ സജീവം; ബി.ജെ.പി.യുടെ നീക്കങ്ങൾ ചർച്ചയാകുന്നു

 





മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്ന സൂചനകൾ ശക്തമാകുന്നു. എൻ.സി.പി.യുടെ രണ്ട് വിഭാഗങ്ങളെയും വീണ്ടും ഒന്നിപ്പിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും ബി.ജെ.പി. സജീവ നീക്കങ്ങൾ നടത്തുന്നുവെന്ന റിപ്പോർട്ടുകളാണ് സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായിരിക്കുന്നത്.

ഇതിനിടെ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ ഔദ്യോഗിക വസതിയിൽ എൻ.സി.പി.യുടെ ഇരുവിഭാഗങ്ങളിലെയും നേതാക്കൾ കഴിഞ്ഞ ദിവസം പ്രത്യേകം ചർച്ചകൾ നടത്തിയതായാണ് വിവരം. എന്നാൽ, ഇരുവിഭാഗം നേതാക്കളെയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയോ, അതോ പ്രത്യേകം കൂടിക്കാഴ്ചകളായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

അതേസമയം, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ കേന്ദ്രസർക്കാർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് ആവശ്യമായ രാഷ്ട്രീയ പിന്തുണ ഉറപ്പാക്കാൻ ബി.ജെ.പി. ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം ആരോപിച്ചിരുന്നു. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി. (എസ്.പി.)യെയും ഡി.എം.കെ.യെയും അനുകൂല നിലപാടിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്രയിൽ നടന്ന പുതിയ രാഷ്ട്രീയ കൂടിക്കാഴ്ചകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ശരദ് പവാർ നേതൃത്വം നൽകുന്ന എൻ.സി.പി. (എസ്.പി.) വിഭാഗത്തിനുള്ളിൽ ഭാവി രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് വ്യാപക ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ബി.ജെ.പി.യുമായി സഹകരണമോ, എൻ.സി.പി. വിഭാഗങ്ങളുടെ പുനരൈക്യമോ എന്നതടക്കമുള്ള സാധ്യതകൾ പാർട്ടിക്കുള്ളിൽ പരിഗണിക്കപ്പെടുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

എന്നാൽ, ലയനചർച്ചകളെക്കുറിച്ചോ പുതിയ രാഷ്ട്രീയ ധാരണകളെക്കുറിച്ചോ ബി.ജെ.പി.യോ എൻ.സി.പി.യുടെ ഏതെങ്കിലും വിഭാഗമോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങൾ വരും ദിവസങ്ങളിലും ദേശീയ രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി തുടരുമെന്നാണ് വിലയിരുത്തൽ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ജീവനും അപകടത്തിൽ; കക്കോടിയിലെ ഭൂഗർഭ ജലസംഭരണി ദുരന്തത്തിൽ തൊഴിലാളി മരിച്ചു

രക്ഷിക്കാൻ ഇറങ്ങിയപ്പോൾ ജീവനും അപകടത്തിൽ; കക്കോടിയിലെ ഭൂഗർഭ ജലസംഭരണി ദുരന്തത്തിൽ തൊഴിലാളി മരിച്ചു

 





കോഴിക്കോട്: കക്കോടി മൂട്ടോളി–പയമ്പ്ര റോഡ് ജങ്ഷന് സമീപം പുതുതായി നിർമിച്ച ഭൂഗർഭ ജലസംഭരണിയിൽ ഇറങ്ങിയ നിർമാണത്തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. പാലത്ത് പുതുക്കുടി പൊയിൽ സ്വദേശി സിറാജ് (42) ആണ് മരിച്ചത്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ പണയംവെച്ച് ടാങ്കിനകത്തേക്ക് ഇറങ്ങിയ കൂറിയർ സ്ഥാപനത്തിലെ ജീവനക്കാരൻ വിശ്വനാഥൻ (42) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് അപകടം. മഴവെള്ളം കെട്ടിക്കിടക്കുകയും ആഴ്ചകളായി വായുസഞ്ചാരമില്ലാതെ അടഞ്ഞുകിടക്കുകയും ചെയ്തിരുന്ന ഭൂഗർഭ ജലസംഭരണിയിലെ കോൺക്രീറ്റ് തട്ടുപലക പൊളിക്കാനായി സിറാജ് ഇറങ്ങിയതായിരുന്നു. ടാങ്കിനകത്ത് പ്രവേശിച്ച ഉടൻ ശ്വാസതടസ്സം അനുഭവപ്പെട്ട സിറാജ് കുഴഞ്ഞുവീണു.

സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഷവാതകത്തിന്റെ സാന്നിധ്യം കാരണം പിൻവാങ്ങേണ്ടിവന്നു. ഇതിനിടെയാണ് സമീപത്തെ കൂറിയർ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥൻ മറ്റൊന്നും ചിന്തിക്കാതെ സിറാജിനെ രക്ഷിക്കാൻ ടാങ്കിലിറങ്ങിയത്. എന്നാൽ അദ്ദേഹത്തിനും ശ്വാസതടസ്സം അനുഭവപ്പെടുകയും ബോധരഹിതനായി വീഴുകയും ചെയ്തു.

വിവരം ലഭിച്ചയുടൻ വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ബ്രീത്തിങ് അപ്പാരറ്റസിന്റെ സഹായത്തോടെ ഫയർ ഓഫീസർ പി. അഭിലാഷ് ടാങ്കിനകത്ത് ഇറങ്ങി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എന്നാൽ സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, ഹൃദയമിടിപ്പ് നിലച്ച നിലയിലായിരുന്ന വിശ്വനാഥന് അഗ്നിരക്ഷാസേന ആംബുലൻസിൽവെച്ച് തുടർച്ചയായി സി.പി.ആർ. നൽകി. മലാപ്പറമ്പിലെ ആശുപത്രിയിലെത്തും മുമ്പ് വിശ്വനാഥൻ വീണ്ടും ശ്വസിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു. കൃത്യസമയത്ത് നൽകിയ സി.പി.ആർ. ആണ് ജീവൻ തിരിച്ചുകിട്ടാൻ കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് സിറാജ് മരിച്ചതെന്ന് കണ്ടെത്തി. വിഷവാതകം ശ്വസിച്ചതാണോ എന്നത് ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ.

ഈ ദുരന്തം 2015-ൽ കോഴിക്കോട് പാളയത്ത് ഓവുചാലിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാൻ ഇറങ്ങി ജീവത്യാഗം ചെയ്ത ഓട്ടോ ഡ്രൈവർ നൗഷാദിനെ വീണ്ടും ഓർമ്മിപ്പിക്കുന്നതായും നാട്ടുകാർ പറഞ്ഞു.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂഗർഭ ടാങ്കുകളിലും മാൻഹോളുകളിലും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും വിഷവാതക പരിശോധനയും ഇല്ലാതെ തൊഴിലാളികളെ ഇറക്കുന്നത് ഗുരുതര അപകടങ്ങൾക്ക് വഴിവെക്കുമെന്ന് അഗ്നിരക്ഷാസേന വീണ്ടും മുന്നറിയിപ്പ് നൽകി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക