Wednesday, 22 April 2026

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഒരാൾ കൂടി മരിച്ചു



തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പു സ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. ഒരാൾ കൂടി മരിച്ചു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ആണ് മരിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റിയിരുന്നു. വെന്റിലേറ്ററിൽ രണ്ട് പേരായിരുന്നു ചികിത്സയിലുണ്ടായിരുന്നത്. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി.

അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും കുട്ടംകുളം പാടത്ത് തിരച്ചിൽ തുടരാനാണ് തീരുമാനം. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. ദുരന്ത പശ്ചാത്തലത്തിൽ തൃശൂർ പൂരം ആഘോഷമില്ലാതെ നടത്താനാണ് ആലോചന.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാനസർക്കാർ. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്കാണ് അന്വേഷണച്ചുമതല. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പതിനാല് ലക്ഷം രൂപ ധനസഹായം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം: ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി; തീ അണയ്ക്കാൻ ശ്രമം തുടരുന്നു

മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം: ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി; തീ അണയ്ക്കാൻ ശ്രമം തുടരുന്നു


 
മലപ്പുറം: മലപ്പുറത്ത് പ്ലാസ്റ്റിക് കമ്പനിയിൽ തീപിടുത്തം. മൈലാടി വെള്ളൂർ റോഡിൽ പ്ലാസ്റ്റിക് കമ്പനിക്കാണ് തീപിടിച്ചത്. മാലിന്യ സംസ്കരണ യൂണിറ്റിലെ പുറത്ത് കൂട്ടിയിട്ട മാലിന്യത്തിലാണ് തീപിടിച്ചത്. ഇലക്ട്രിക് ലൈൻ ഷോട്ടായി തെങ്ങിൻറെ ഓല കത്തിയാണ് തീപിടുത്തം ഉണ്ടായത്. മലപ്പുറം ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാൻ ശ്രമിക്കുന്നു. രണ്ട് യൂണിറ്റ് കൊണ്ട് തീ അണക്കാൻ സാധിക്കുമെന്നാണ് ഫയർഫോഴ്സ് അധികൃതർ പറഞ്ഞത്.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചങ്ങനാശ്ശേരിയിൽ 500 ഏക്കറോളം തരിശു പാടത്ത് തീപിടിത്തം

ചങ്ങനാശ്ശേരിയിൽ 500 ഏക്കറോളം തരിശു പാടത്ത് തീപിടിത്തം


 
ചങ്ങനാശ്ശേരി : എം സി റോഡില്‍ പൂവം കടത്തു ഭാഗത്തെ കൊച്ചു തൊള്ളായിരം പാടശേഖരത്തിന് സമീപത്തെ 500 ഏക്കറോളം തരിശ് പാടശേഖരത്തില്‍ തീപിടിത്തം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് പാടശേഖരത്തിൽ തീ പടർന്നത്. ഉണങ്ങിക്കിടന്ന പുല്ലിലേക്ക് തീ അതിവേഗം പടരുകയായിരുന്നു.

മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേനയുടെ ചങ്ങനാശ്ശേരി, കോട്ടയം, തിരുവല്ല യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. പുക ഉയർന്നതോടെ എ സി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ ആദ്യം തീ അണക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ കാറ്റും പുകയും രക്ഷാപ്രവർത്തനത്തിന് തടസ്സമായി.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തെ ആശങ്കയിലാക്കി വീണ്ടും ഇറാന്‍റെ പ്രകോപനം, ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്; കപ്പലിന്‍റെ മുൻഭാഗത്തിന് കനത്ത നാശനഷ്ടം

ലോകത്തെ ആശങ്കയിലാക്കി വീണ്ടും ഇറാന്‍റെ പ്രകോപനം, ഹോർമുസിൽ കപ്പലിന് നേരെ വെടിവെപ്പ്; കപ്പലിന്‍റെ മുൻഭാഗത്തിന് കനത്ത നാശനഷ്ടം


 
ടെഹ്റാൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലിന് നേരെ വീണ്ടും ഇറാന്‍റെ ആക്രമണം. ബുധനാഴ്ച പുലർച്ചെ ഒമാൻ തീരത്തിന് സമീപം വെച്ചാണ് ഇറാൻ റെവല്യൂഷണറി ഗാർഡിന്‍റെ സായുധ ബോട്ട് കണ്ടെയ്നർ കപ്പലിന് നേരെ വെടിവെപ്പ് നടത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ നടത്തിയ ആക്രമണത്തിൽ കപ്പലിന്‍റെ കമാൻഡ് സെന്‍ററായ 'ബ്രിഡ്ജിന്' കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി യുകെ മാരിടൈം ട്രേഡ് ഓർഗനൈസേഷൻ റിപ്പോർട്ട് ചെയ്തു.

കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആക്രമണത്തെത്തുടർന്ന് തീപിടുത്തമോ പരിസ്ഥിതി പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ആക്രമിക്കപ്പെട്ട കപ്പലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം.

മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. ഇന്ത്യൻ പതാക വഹിച്ച കപ്പലുകളെ കടലിടുക്കിൽ വെച്ച് ഇറാൻ സൈന്യം തടയുകയും വെടിയുതിർക്കുകയും ചെയ്തത് നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇന്ത്യൻ കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ന്യൂഡൽഹിയിലെ ഇറാൻ സ്ഥാനപതിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. സമുദ്ര വ്യാപാര പാതകളിൽ ഇറാൻ നിയന്ത്രണം കടുപ്പിക്കുന്നത് അന്താരാഷ്ട്ര വ്യാപാര മേഖലയെയും ആഗോള എണ്ണ വിപണിയെയും വലിയ തോതിൽ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണ്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു, പുതിയ രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന പേരിൽ കസേരയിൽ കെട്ടിയിട്ടു; യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി യുവതി

കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചു, പുതിയ രീതിയിൽ വിവാഹാഭ്യർഥന നടത്താനെന്ന പേരിൽ കസേരയിൽ കെട്ടിയിട്ടു; യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തി യുവതി



ബെംഗളൂരു: ബെം​ഗളൂരുവിനെ ഞെട്ടിച്ച് ക്രൂരക്കൊലപാതകം. ടെലികോം സ്റ്റോറിലെ ജീവനക്കാരി കാമുകനെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി തീ കൊളുത്തി കൊലപ്പെടുത്തി. പുതിയ രീതിയിൽ പ്രപ്പോസൽ ചെയ്യുകയാണെന്ന വ്യാജേന കണ്ണുകൾ കെട്ടി കസേരയിലിരുത്തി കെട്ടിയിട്ട ശേഷം തീ കൊളുത്തുകയായിരുന്നു. കൊലപാതകം ക്യാമറയിൽ പകർത്തിയെന്നും പൊലീസ് പറഞ്ഞു.

27 വയസ്സുകാരനായ കിരൺ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പ്രേരണയെന്ന യുവതിയാണ് പ്രതി. ഇരുവരും സഹപ്രവർത്തകരായിരുന്നുവെന്നും ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ സമീപകാലത്തായി കിരൺ തനിക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്നും വിവാഹം കഴിക്കാനുദ്ദേശ്യമില്ലെന്നും പ്രേണയ്ക്ക് തോന്നിയതാണ് കൊലക്ക് കാരണമെന്നും പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച, അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുന്ന പ്രേരണ, കിരണിനെ തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലുള്ള തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. കിരൺ എത്തിയപ്പോൾ കുറച്ചുനേരം സംസാരിച്ചു. തുടർന്ന് പ്രേരണ, വിവാഹാഭ്യർഥന നടത്താനെന്ന വ്യാജേന കണ്ണുകൾ കെട്ടി ഒരു കസേരയിൽ ഇരുത്തി, വീഡിയോ റെക്കോർഡ് ചെയ്തു. തുടർന്ന് പ്രേരണ കിരണിനെ കെട്ടിയിടാൻ തുടങ്ങിയെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അയാൾ എതിർത്തെങ്കിലും വിദേശ രാജ്യങ്ങളിൽ ജനപ്രിയയ രീതിയിൽ അവനോട് പ്രണയാഭ്യർത്ഥന നടത്താൻ ആഗ്രഹിച്ചതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ബോധിപ്പിച്ചു. വിവാഹാഭ്യർത്ഥനയ്ക്കായി കിരൺ കാത്തിരുന്നു. എന്നാൽ പ്രേരണ കത്തുന്ന ദ്രാവകം ഒഴിച്ച് തീ കൊളുത്തി. യുവതിയെ കസ്റ്റഡിയിലെടുത്തുവെന്നും കുറ്റം സമ്മതിച്ചെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഡിഎൽ നാഗേഷ് പറഞ്ഞു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ വ്യാപാരികൾക്ക് ആശ്വാസമായി യുഎസ് സുപ്രീം കോടതിയുടെ വിധി; താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കും

ഇന്ത്യൻ വ്യാപാരികൾക്ക് ആശ്വാസമായി യുഎസ് സുപ്രീം കോടതിയുടെ വിധി; താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കും



അമേരിക്കയിലേക്ക് സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ വ്യാപാരികള്‍ക്ക് വന്‍ ആശ്വാസമായി യുഎസ് സുപ്രീം കോടതി വിധി. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക അധികമായി ചുമത്തിയ താരിഫ് തുകയില്‍ ഒരു ഭാഗം തിരികെ ലഭിക്കാനുള്ള വഴി തെളിഞ്ഞു. ഏകദേശം 12 ബില്യണ്‍ ഡോളര്‍ (ഏകദേശം 1,11,600 കോടി രൂപ) ഇത്തരത്തില്‍ ഇന്ത്യന്‍ കയറ്റുമതി മേഖലയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ 166 ബില്യണ്‍ ഡോളറിന്റെ അധിക തീരുവ അമേരിക്കന്‍ സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ റീഫണ്ടിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

കണക്കുകള്‍ ഇങ്ങനെ
അമേരിക്ക തിരികെ നല്‍കുന്ന ആകെ തുകയുടെ വലിയൊരു ഭാഗം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്ക് ലഭിക്കും. പ്രധാനമായും താഴെ പറയുന്ന മേഖലകള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക:

വസ്ത്രവ്യാപാരം : 4 ബില്യണ്‍ ഡോളര്‍ (37,200 കോടി രൂപ)













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നു, നിർമാതാക്കളോടും പറഞ്ഞിരുന്നു: എസ് എ ചന്ദ്രശേഖർ

ജനനായകന് ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വിജയ് മുൻകൂട്ടി കണ്ടിരുന്നു, നിർമാതാക്കളോടും പറഞ്ഞിരുന്നു: എസ് എ ചന്ദ്രശേഖർ



അപ്രതീക്ഷിത തിരിച്ചടികളാണ് വിജയ് ചിത്രം ‘ജനനായകന്’ സംഭവിക്കുന്നത്. ദളപതി വിജയ്‌യുടെ 33 വർഷം നീണ്ട ഐതിഹാസിക സിനിമാ ജീവിതത്തിന് വിരാമമിടുന്ന അവസാന ചിത്രമെന്ന നിലയിൽ ആഗോളതലത്തിൽ വലിയ കാത്തിരിപ്പിലായിരുന്നു ‘ജനനായകൻ’. സിനിമയുടെ സുപ്രധാന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചിരുന്നു. സിനിമയുടെ റിലീസിന് തടസങ്ങളുണ്ടാകുമെന്ന് വിജയ് മുൻകൂട്ടിക്കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിജയ്‌യുടെ അച്ഛനും സംവിധായകനുമായ എസ് എ ചന്ദ്രശേഖർ. ഇക്കാര്യം വിജയ് മലേഷ്യയിൽ നടന്ന ഓഡിയോ ലോഞ്ചിനിടെ നിർമാതാവിനോട് പറഞ്ഞിരുന്നതായും എസ്എ ചന്ദ്രശേഖർ ഒരു അഭിമുഖത്തിൽ മനസുതുറന്നു.

'പ്രശ്നങ്ങൾ പ്രതീക്ഷിച്ചില്ല എന്ന് പറയരുത്. നോക്കൂ, ഞാൻ രാഷ്ട്രീയത്തിലേക്ക് പോകുമ്പോൾ നിങ്ങൾ ഒരു സിനിമ ചെയ്യുന്നു. ചിത്രത്തിന് നേരിടേണ്ടി വരുന്ന തടസ്സങ്ങളെക്കുറിച്ച് നിങ്ങൾക്ക് ബോധമുണ്ടെന്ന് ഞാൻ കരുതുന്നു. നിങ്ങൾക്ക് അതിൽ കുഴപ്പമില്ലേ?' എന്നാണ് വിജയ് ജനനായകന്റെ നിർമാതാവിനോട് ചോദിച്ചത്. തടസ്സങ്ങൾ നേരിടേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. ഇത് നന്നായി പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ അത്ഭുതപ്പെടുന്നില്ല. യാതൊരു തടസ്സവുമില്ലാതെ ചിത്രം പുറത്തിറങ്ങിയിരുന്നെങ്കിൽ ഞങ്ങൾ അത്ഭുതപ്പെട്ടേനെ', ചന്ദ്രശേഖറിന്റെ വാക്കുകൾ.

നേരത്തെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് സിനിമയുടെ റിലീസ് നടക്കാതിരുന്നത്. ഇതിനിടെ സിനിമ ചോർന്നതും വലിയ പ്രശ്ങ്ങൾക്ക് വഴിവച്ചു. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയുടെ ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്. വിജയ്‌യുടെ വെറും ഒരു ചിത്രം മാത്രമല്ല ജനനായകൻ, രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന നടന്റെ അവസാന ചിത്രമാണ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം. ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക