Monday, 4 May 2026

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല

കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്‌തു, കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധി; രമേശ് ചെന്നിത്തല



കഴിഞ്ഞ 10 വർഷത്തെ ദുർഭരണത്തിന് ജനം നൽകിയ ജനവിധിയാണിതെന്ന് രമേശ് ചെന്നിത്തല. മുന്നണി ഒരു മനസ്സോടെയാണ് പ്രവർത്തിച്ചത്. 100 സീറ്റ് കിട്ടുമെന്ന് ആദ്യമേ പറഞ്ഞിരുന്നുവെന്നും പലരും അത് അംഗീകരിക്കാൻ തയ്യാറായില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അയിഷ പോറ്റിയിൽ തുടങ്ങി, പല സിപിഐഎം നേതാക്കളും യുഡിഎഫിലേക്ക് എത്തി. ജി.സുധാകരൻ, കുഞ്ഞികൃഷ്ണൻ എല്ലാവരും വിജയത്തിന്റെ പാതയിലാണ്. തളിപ്പറമ്പിൽ ഭാര്യയെ നിർത്തിയതിനും തിരിച്ചടി കിട്ടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു

വി.എസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജീർണ്ണതക്കെതിരായി ശബ്ദം ഉയർത്താൻ പാർട്ടിക്കുള്ളിൽ ആരുമുണ്ടായില്ല. ഈ വിജയം ഭരണ വിരുദ്ധ വികാരം മാത്രമല്ലെന്ന് പറഞ്ഞ രമേശ് ചെന്നിത്തല രാഹുൽ ഗാന്ധിയാണ് വിജയശിൽപിയെന്നും യുഡിഎഫ് മുന്നോട് വെച്ച അജണ്ടയുടെ അംഗീകാരം കൂടിയാണ് ഈ വിജയമെന്നും കൂട്ടിച്ചേർത്തു.

വാസ്തവത്തിൽ ധർമ്മടത്തെ എംഎൽഎ അബ്ദുൽ റഷീദ് ആണ്. മുഖ്യമന്ത്രി ആരാകുമെന്നതിനെ കുറിച്ച് ഇപ്പോൾ പറയാനില്ല. ഹൈക്കമാൻഡ് തീരുമാനിക്കും. തദ്ദേശത്തിലെ പരാജയത്തിന് പിന്നാലെ സർക്കാരിനെതിരായ വിധിയല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെയും സിഐപിഎം പാർട്ടി സെക്രട്ടറിയും നിലപാട്. ഇനിയും അവർ അത് തന്നെ ആവർത്തിക്കും. കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് വോട്ട് ചെയ്തുവെന്നും ചെന്നിത്തല വ്യക്തമാക്കി. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘തോൽവി അംഗീകരിക്കുന്നു: ഭരണവിരുദ്ധ വികാരം ഉണ്ടായെന്ന് തോന്നുന്നു’; ജോസ് കെ മാണി

‘തോൽവി അംഗീകരിക്കുന്നു: ഭരണവിരുദ്ധ വികാരം ഉണ്ടായെന്ന് തോന്നുന്നു’; ജോസ് കെ മാണി



നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി അം​ഗീകരിക്കുന്നുവെന്ന് കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. മാണി സി കാപ്പനും കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗത്തിലെ വിജയിച്ചവർക്ക് അഭിനന്ദനങ്ങൾ നേരുന്നതായി ജോസ് കെ മാണി പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നു തോന്നുന്നു. ഒരു തരംഗം ഉണ്ടാവുമ്പോൾ ഇതൊക്കെ സംഭവിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയെ കുറിച്ച് വിശദമായി പാർട്ടി പരിശോധിക്കും. പാർട്ടിക്കുള്ളിൽ കൃത്യമായി ചർച്ചകൾ ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺ​ഗ്രസ് എം കനത്ത തിരിച്ചടിയാണ് നേരിട്ടത്. മത്സരിച്ച 12 ഇടത്തും ഒരു സീറ്റിൽ പോലും ലീഡ് നേടാനോ വിജയം നേടാനോ ജോസ് കെ മാണിക്കും സംഘത്തിനും കഴിഞ്ഞില്ല. പാർ‌ട്ടിയുടെ ഹൃദയഭൂമിയായ പാലയിൽ ജോസ് കെ മാണി തന്നെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മന്ത്രിയായിരുന്ന റോഷി അ​ഗസ്റ്റിനും ചീഫ് വിപ്പായിരുന്ന എൻ ജയരാജും പരാജയം അറിഞ്ഞു.

ദയനീയ പരാജയം നേരിട്ട ജോസ് കെ മാണിയുടെയും കേരള കോൺ​ഗ്രസ് എമ്മിന്റെയും ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിലേക്ക് കേരള കോൺ​ഗ്രസ് എം തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും എൽഡിഎഫിനൊപ്പം പാർട്ടി നിലനിൽക്കുമെന്ന് ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇനി കനത്ത പരാജയത്തിന് കാരണമായി എന്താകും വിലയിരുത്തുകയെന്നതും കണ്ടറിയേണ്ടതാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പതിറ്റാണ്ടുകള്‍ക്കിപ്പുറം രണ്ടില ഇല്ലാത്ത കേരള നിയമസഭ! കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ദാരുണ പരാജയമോ?

പതിറ്റാണ്ടുകള്‍ക്കിപ്പുറം രണ്ടില ഇല്ലാത്ത കേരള നിയമസഭ! കേരള കോണ്‍ഗ്രസ് എം നേരിടുന്നത് ദാരുണ പരാജയമോ?





 
പാലാ: മല്‍സരിച്ച എല്ലാ സീറ്റിലും പിന്നിലായതോടെ കേരള കോണ്‍ഗ്രസ് എം-നേരിടുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം. മല്‍സരിച്ച 12 സീറ്റുകളില്‍ ഒന്നില്‍ പോലും പാര്‍ട്ടി നിലവില്‍ ലീഡ് ചെയ്യുന്നില്ല.

കെഎം മാണി എന്ന മഹാരഥന്റെ കാലശേഷം പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ലക്ഷണമാണ് ഇത്.

ഇടതുപക്ഷത്തിനെതിരായ ഭരണവിരുദ്ധ വികാരമാണ് കേരള കോണ്‍ഗ്രസ് എമ്മിന് വന്‍ തിരിച്ചടിയായത്. എങ്കിലും 1979ല്‍ രൂപീകൃതമായതിന് ശേഷം ഇത്രയും വലിയ ഒരു പരാജയം നേരിടുന്നത് ഇതാദ്യമാണ്.

കഴിഞ്ഞ നിയമസഭയില്‍ ഒരു മന്ത്രി അടക്കം അഞ്ച് എംഎല്‍എമാര്‍ ഉണ്ടായിരുന്ന പാര്‍ട്ടിക്കാണ് ഇക്കുറി ഒരു എംഎല്‍എ പോലും ഇല്ലാത്ത സ്ഥിതിയിലായിരിക്കുന്നത്. ഇത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.

പാര്‍ട്ടി ചെയര്‍മാനും മന്ത്രിയും അടക്കം ലീഡ് വഴങ്ങിയിരിക്കുന്നു. ഇത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. പാലായില്‍ മല്‍സരിച്ച പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നിലവില്‍ 5284ല്‍ പരം വോട്ടുകള്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനു പിന്നിലാണ്.

ചില റൗണ്ടുകളില്‍ ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പാര്‍ട്ടി ചെയര്‍മാന്‍ പോയതും പാര്‍ട്ടിയെ കനത്ത പ്രതിരോധത്തിലാക്കുകയാണ്.

ഇടുക്കിയില്‍ മല്‍സരിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ കനത്ത പരാജയം നേരിടുകയാണ്. എതിര്‍ സ്ഥാനാര്‍ഥി റോയ് കെ പൗലോസ് 14281 വോട്ടിന് ലീഡ് ചെയ്യുകയാണ്. 

കേരള കോണ്‍ഗ്രസ് എം-ന്റെ ശക്തികേന്ദ്രമെന്ന് വിശേഷിക്കപ്പെടുന്ന കടുത്തുരുത്തിയിലും സ്ഥിതി മോശമാണ്. സ്ഥാനാര്‍ഥിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നിര്‍മല ജിമ്മി 18,756 വോട്ടിന്് പിന്നിലാണ്. നിലവിലെ എംഎല്‍എ മോന്‍സ് ജോസഫാണ് ലീഡ് ചെയ്യുന്നത്.

കാഞ്ഞിരപ്പള്ളിയില്‍ നിലവിലെ എംഎല്‍എ ആയിരുന്ന എന്‍ ജയരാജിനും യുഡിഎഫ് കൊടുങ്കാറ്റില്‍ നിലതെറ്റി. ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍ 5171 വോട്ടിനും തൊടുപുഴയില്‍ സിറിയക് ചാഴികാടന്‍ 22126 വോട്ടിനും, ചാലക്കുടിയില്‍ ബിജു എസ് ചിറയത്ത് 10,560 വോട്ടിനും, പിറവത്ത് സാബു കെ ജേക്കബ് 27927 വോട്ടിനും പിന്നിലാണ്.

പൂഞ്ഞാറില്‍ മല്‍സരിച്ച നിലവിലെ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആദ്യ ഘട്ടങ്ങളില്‍ ലീഡ് ചെയ്തത് മാത്രമാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ ഏക ആശ്വാസം. എന്നാല്‍ നിലവില്‍ യുഡിഎഫ് പൂഞ്ഞാറും തിരിച്ചുപിടിച്ചതോടെ കേരള കോണ്‍ഗ്രസ് എം സംപൂജ്യരാകുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിൽ ജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍

പാലായിൽ ജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍


 
പാലാ: പാലായില്‍ ഹാട്രിക് ജയം കുറിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍. 2172 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം.

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥി ജോസ് കെ മാണി രണ്ടാം സ്ഥാനത്തും ബിജെപി സ്ഥാനാര്‍ഥി ഷോണ്‍ ജോര്‍ജ് മൂന്നാം സ്ഥാനത്തും എത്തി.

കോട്ടയം ജില്ലയില്‍ ആഞ്ഞടിച്ച യുഡിഎഫ് കൊടുങ്കാറ്റില്‍ 9 സീറ്റിലും യുഡിഎഫ് വിജയം നേടിയപ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റുപോലും ജില്ലയില്‍ നേടാനായില്ല.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭരണം ഉറപ്പിച്ച് യുഡിഎഫ്! കോട്ടയത്തിന് എത്ര മന്ത്രിമാര്‍? സാധ്യതാ പട്ടികയില്‍ നാല് പേര്‍

ഭരണം ഉറപ്പിച്ച് യുഡിഎഫ്! കോട്ടയത്തിന് എത്ര മന്ത്രിമാര്‍? സാധ്യതാ പട്ടികയില്‍ നാല് പേര്‍



ഭരണം ഉറപ്പിച്ച് യുഡിഎഫ്! കോട്ടയത്തിന് എത്ര മന്ത്രിമാര്‍? സാധ്യതാ പട്ടികയില്‍ നാല് പേര്‍


കോട്ടയം: നൂറിലധികം സീറ്റുകളില്‍ ലീഡുമായി ഭരണം ഉറപ്പിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് മുതല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യമാണ് യുഡിഎഫ് ക്യാമ്പുകളില്‍ ഉയര്‍ന്നിരുന്നതെങ്കില്‍ കോട്ടയം ഇന്ന് ചോദിക്കുന്നത് കോട്ടയത്തിന് എത്ര മന്ത്രിമാര്‍ ഉണ്ടാകും എന്നാണ്.

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോട്ടയത്തു നിന്നുണ്ടാകാന്‍ സാധ്യതയുള്ള ആദ്യ മന്ത്രി. എട്ടാം തവണ നിയമസഭയിലെത്തുന്ന 76കാരനായ തിരുവഞ്ചൂരിന് ഇക്കുറിയും മന്ത്രിപദം ലഭിക്കാന്‍ ഏറെ സാധ്യതയുണ്ട്.

മല്‍സരിച്ച എട്ടില്‍ ഏഴിലും വിജയം ഉറപ്പിച്ച് കേരള കോണ്‍ഗ്രസിന് യുഡിഎഫ് മന്ത്രിസഭയില്‍ ഒരു മന്ത്രിയെങ്കിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇതോടെ നിലവില്‍ കടുത്തുരുത്തി എംഎല്‍എ ആയ മോന്‍സ് ജോസഫിനും നറുക്ക് വീഴാന്‍ സാധ്യതയുണ്ട്.


കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫിന്റെ മകന്‍ അപു ജോണ്‍ ജോസഫും മികച്ച വിജയം നേടിയിട്ടുണ്ടെങ്കിലും ആദ്യമായി നിയമസഭയിലെത്തുന്ന അപു ജോണ്‍ ജോസഫിന് മന്ത്രിപദം പിജെ ജോസഫ് നല്‍കാനുള്ള സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ മോന്‍സ് ജോസഫിന് തന്നെയാണ് സാധ്യത.

പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും ഗംഭീര വിജയം നേടിയ ചാണ്ടി ഉമ്മനും ഏറ്റുമാനൂര്‍ നിന്നും മന്ത്രി വിഎന്‍ വാസവനെ തോല്‍പ്പിച്ച് നിയമസഭയിലേക്ക് എത്തുന്ന കെസിസി കോട്ടയം പ്രസിഡന്റ് നാട്ടകം സുരേഷും മന്ത്രിസഭയില്‍ അംഗമായേക്കും. 

ഇങ്ങനെ നിലവില്‍ നാല് എംഎല്‍എമാര്‍ക്കാണ് ഈ വരുന്ന യുഡിഎഫ് മന്ത്രിസഭയില്‍ സ്ഥാനമുണ്ടാവുക. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ഫിഫ ലോകകപ്പ് 2026; ഇറാൻ കളിക്കുമെന്ന് ഫിഫ; അനുമതി നൽകിയെന്ന് ട്രംപ്

ഫിഫ ലോകകപ്പ് 2026; ഇറാൻ കളിക്കുമെന്ന് ഫിഫ; അനുമതി നൽകിയെന്ന് ട്രംപ്


 
ഇറാൻ- അമേരിക്ക യുദ്ധ സാഹചര്യങ്ങൾക്കിടയിലും ഫിഫ 2026 ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥിരീകരിച്ചു. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് ഇറാൻ വിട്ടുനിന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം.

വാങ്കൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിൽ സംസാരിക്കവെയാണ് ഇൻഫാന്റിനോ നിലപാട് വ്യക്തമാക്കിയത്. 'വിവാദങ്ങൾ എഴുതാൻ ആഗ്രഹിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ഇറാൻ 2026 ലോകകപ്പിലുണ്ടാകും. അവർ അമേരിക്കയിൽ കളിക്കുകയും ചെയ്യും,; അദ്ദേഹം പറഞ്ഞു.

ലോകം വിഭജിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുക എന്നതാണ് ഫുട്ബോളിന്റെ ദൗത്യമെന്ന് ഇൻഫാന്റിനോ ഓർമ്മിപ്പിച്ചു. 'നമ്മൾ ലോകത്തെ ഒന്നിപ്പിക്കണം. ഫുട്ബോളിനും ഫിഫക്കും അതിനുള്ള കരുത്തുണ്ട്. ലോകത്ത് പ്രശ്നങ്ങൾ ധാരാളമുണ്ട്, വിഭജിക്കാൻ നോക്കുന്നവരും ഏറെയാണ്. എന്നാൽ നമ്മൾ പോസിറ്റീവായിരിക്കണം' അദ്ദേഹം കൂട്ടിച്ചേർത്തു

തൊട്ടുപിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണമെത്തി. ഇന്‍ഫാന്റിനോയുമായുള്ള തന്റെ സൗഹൃദം വ്യക്തമാക്കിക്കൊണ്ടാണ് ട്രംപ് നിലപാട് അറിയിച്ചത്. 'ജിയാനി അത് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്ക് സമ്മതമാണ്. അവര്‍ കളിക്കട്ടെ. ജിയാനി എന്റെ സുഹൃത്താണ്, അദ്ദേഹം ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു.' ട്രംപ് പറഞ്ഞു.

യുഎസ് മണ്ണില്‍ നിശ്ചയിച്ചിട്ടുള്ള മത്സരങ്ങള്‍ക്ക് പകരം മറ്റ് വേദികള്‍ വേണമെന്ന് ഇറാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഫിഫയുടെ നിലപാടിനോട് ട്രംപ് യോജിച്ചതോടെ ഈ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തിയായിരിക്കുകയാണ്. ഇനി കളിക്കണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കേണ്ടത് ഇറാനാണ്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിറ്റാമിന്‍ കുറവുണ്ടോ? 5 ലക്ഷണങ്ങളിലൂടെ മനസിലാക്കാം

വിറ്റാമിന്‍ കുറവുണ്ടോ? 5 ലക്ഷണങ്ങളിലൂടെ മനസിലാക്കാം



ഇന്നത്തെക്കാലത്ത് ആളുകളുടെ ഭക്ഷണശീലങ്ങള്‍ വളരെ വ്യത്യസ്തമാണ്. ധാരാളം സംസ്‌കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നവരും, നന്നായി ഭക്ഷണം കഴിക്കാത്തവും ഒക്കെയുണ്ട്. സമ്മര്‍ദ്ദത്തിലൂടെ കടന്നുപോകുന്നവരും ധാരാളമാണ്. തിരക്കിനിടയില്‍ ശാരീരികമായുണ്ടാകുന്ന പല അസ്വസ്ഥതകളും മാറ്റിവയ്ക്കുകയും അവഗണിക്കുകയും ചെയ്യുന്നതുകൊണ്ട് മുന്നോട്ട് പോകുമ്പോള്‍ രോഗങ്ങള്‍ വഷളാകാറുണ്ട്. നിങ്ങളുടെ ശരീരത്തില്‍ കാണുന്ന ഈ 5 ലക്ഷണങ്ങള്‍ വിറ്റാമിന്‍ കുറവുണ്ടോ എന്ന് കാണിച്ചുതരുന്നവയാണ്.

ക്ഷീണം ഏത് വിറ്റാമിന്റെ കുറവുകൊണ്ടാകും

ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും നന്നായി വിശ്രമിച്ചിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ B12, അല്ലെങ്കില്‍ വിറ്റാമിന്‍ D യുടെ കുറവുകൊണ്ടാണ്. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും ഈ പോഷകങ്ങള്‍ വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ തുടര്‍ച്ചയായ ക്ഷീണം ഉണ്ടെങ്കില്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്.

മുടികൊഴിച്ചില്‍

ശൈത്യകാലമാകുമ്പോള്‍ മുടികൊഴിച്ചില്‍ സാധാരണമാണ്. എന്നാല്‍ അത് വളരെ കൂടുതലോ വളരെ കാലം നീണ്ടുനില്‍ക്കുന്നതോ ആണെങ്കില്‍ അയണ്‍, ബയോട്ടിന്‍,വിറ്റാമിന്‍ ഡി എന്നീ ഘടകങ്ങള്‍ ലഭിക്കാത്തതുകൊണ്ടായിരിക്കാം. ശരീരത്തിലെ രോമകൂപങ്ങള്‍ ആരോഗ്യത്തോടെയിരിക്കണമെങ്കില്‍ അവയ്ക്ക് സ്ഥിരമായ പോഷകങ്ങള്‍ ആവശ്യമാണ്. ഈ പോഷകങ്ങള്‍ ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ അത് അവയുടെ സ്വാഭാവിക വളര്‍ച്ചാ ഘട്ടത്തെ മാറ്റിമറിക്കും.

വായോ ചുണ്ടോ പൊട്ടി വൃണങ്ങള്‍ ഉണ്ടാവുക

വായുടെ കോണുകളിലും മറ്റും വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്ന വൃണങ്ങള്‍ ആളുകള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ ലക്ഷണങ്ങള്‍ B2, B6, B12 പോലുള്ള ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് മനസിലാക്കാം.

കൈകാലുകളിലെ വിറയല്‍

വിട്ടുമാറാത്ത വിറയലുകളും സൂചി കുത്തുന്നതുപോലുള്ള വേദനകളും ഒരിക്കലും അവഗണിക്കരുത്. ആവശ്യത്തിന് വിറ്റാമിന്‍ B12 ലഭിക്കാതിരുന്നാല്‍ നിങ്ങളുടെ ഞരമ്പുകള്‍ക്ക് ബലഹീനതയുണ്ടായി എന്നുള്ളതിന്റെ സൂചനയാണിത്. ചികിത്സിച്ചില്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക