Monday, 15 June 2026

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം  മുഖ്യമന്ത്രി   സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി സൗജന്യ യാത്ര സാമൂഹ്യ-സാമ്പത്തിക മുന്നേറ്റത്തിനുള്ള ഇടപെടൽ


 

തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ഒരു ഔദാര്യമല്ലെന്നും സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന ജനക്ഷേമ ഇടപെടലാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്‌സിൽ നടന്ന ചടങ്ങിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശ്രീ ചിത്തിരതിരുനാൾ മഹാരാജാവ് ആദ്യ പൊതുഗതാഗത സർവീസിന് ഫ്ലാഗ് ഓഫ് ചെയ്ത ചരിത്രപ്രാധാന്യമുള്ള വേദിയിലാണ് പ്രിയദർശിനി പദ്ധതിക്കും തുടക്കമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1965ൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം പൊതുഗതാഗത മേഖല പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.

സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് പദ്ധതിയിലൂടെ ഉണ്ടാകുക   മത്സ്യത്തൊഴിലാളികൾ, വീടുകളിൽ ജോലിക്കെത്തുന്ന തൊഴിലാളികൾ, വിദ്യാർഥികൾ, ജീവനക്കാർ, ആശുപത്രികളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ബാങ്കുകളിലേക്കും യാത്ര ചെയ്യുന്നവർ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾക്കും ട്രാൻസ്ജൻഡറുകൾക്കുമടക്കം പദ്ധതി ഗുണകരമാകും.




പദ്ധതി നടപ്പിലാകുന്നതോടെ പ്രതിമാസ യാത്രാചെലവിൽ നിന്നുള്ള ലാഭം കുടുംബങ്ങളുടെ സമ്പാദ്യമായി മാറും. ഒരു വർഷം ഏകദേശം 800 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്നത്. ഇത് പൊതുസമൂഹത്തിലേക്ക് തിരിച്ചെത്തുന്ന സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനസാന്ദ്രത കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. സ്വകാര്യ ബസ് മേഖലയെയും പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായാണ് സർക്കാർ കാണുന്നത്. സ്വകാര്യ ബസ്  മേഖലയ്ക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും.

സ്ത്രീകളെ ആദരിക്കുന്ന സന്ദേശമായാണ് സർക്കാർ ഈ പദ്ധതിയെ കാണുന്നത്. അധികാരത്തിലെത്തിയ ശേഷം സർക്കാർ നടപ്പാക്കുന്ന ആദ്യ പ്രഖ്യാപന പദ്ധതിയാണിത്. സ്ത്രീത്വത്തിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരം നടപ്പാക്കുമ്പോൾ ഗതാഗത വകുപ്പിന്റെ ചുമതലയുള്ള സെക്രട്ടറി ഉൾപ്പെടെ നിരവധി വനിതകൾ പദ്ധതിയുടെ ഭാഗമാകുന്നുവെന്നത് സന്തോഷകരമാണ്. 

 അഭിമാനത്തോടും നിറഞ്ഞ കണ്ണുകളോടും കൂടി പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കായി സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യ സീറോ യാത്രാ ടിക്കറ്റ് മുഖ്യമന്ത്രി ഡൽവിക്കും അമേയ പ്രസാദിനും കൈമാറി. പ്രിയദർശിനി യാത്രാ പദ്ധതിയുടെ ഹ്രസ്വ വീഡിയോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് സ്വാഗതമാശംസിച്ചു. പട്ടിക ജാതി,പട്ടിക വർഗ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി വിശിഷ്ടാതിഥിയായി. എം എൽ എ മാരായ എം വിൻസന്റ്, എൻ ശക്തൻ, ഗതാഗത വകുപ്പ് സെക്രട്ടറി ടി വി അനുപമ, ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം, വാർഡ് കൗൺസിലർ സി ഹരികുമാർ, കെ എസ് ആർ ടി സി സി എം ഡി ഡോ. പി എസ് പ്രമോജ് ശങ്കർ എന്നിവർ സംബന്ധിച്ചു.

തുടർന്ന് പദ്ധതിക്ക് തുടക്കം കുറിച്ച് തമ്പാനൂരിൽ നിന്നും സെക്രട്ടറിയിലേക്കുള്ള ആദ്യ ബസ് യാത്രയിൽ മുഖ്യമന്ത്രി വി ഡി സതീശൻ, മന്ത്രിമാരായ സി പി ജോൺ, കെ എ തുളസി, ചീഫ് സെക്രട്ടറി ഡോ എ ജയതിലക് , ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഭാഗമായി.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.

ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു.


  കാസർകോട് ∙ ബേക്കൽ പള്ളിക്കര ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. കോട്ടയം ചങ്ങനാശേരി സ്വദേശി അപ്പു ടി. ഏബ്രഹാമിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ചിത്താരി പുഴയുടെ അഴിമുഖത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ബേക്കൽ തീരദേശ പൊലീസിനെ അറിയിക്കുകയായിരുന്നു. കാണാതായ അങ്കിത് ബാലുവിനായി (20) തിരച്ചിൽ തുടരുകയാണ്.
 ഇന്നലെ വൈകിട്ട് അഞ്ചരയോടെ റെഡ്മൂൺ ബീച്ചിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് സംഭവം. ചങ്ങനാശേരിയിലെ ഒരു ബാറിൽ ജോലി ചെയ്തിരുന്ന ഇവർ ജോലി രാജിവച്ചശേഷം വിനോദയാത്രയ്ക്ക് എത്തിയതാണ്. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയ യുവാക്കൾ ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന അലൻ സോണി, അലൻ ദേവസ്യ എന്നിവർ രക്ഷപ്പെട്ടു.
 കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കണ്ടെത്തിയ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കാണാതായ രണ്ടാമത്തെ യുവാവിനായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും തീരദേശ പൊലീസിന്റെയും നേതൃത്വത്തിൽ തുടരുകയാണ്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാലിന്റെ നേതൃത്വത്തിൽ കേഴുവൻകുളം L P. സ്കൂളിന് കൈമാറി

ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാലിന്റെ നേതൃത്വത്തിൽ കേഴുവൻകുളം L P. സ്കൂളിന് കൈമാറി


 

ബിജെപി മൈനോറിറ്റി മോർച്ച കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ്റെ നേതൃത്വത്തിൽ സമാഹരിച്ച പഠനോപകരണങ്ങൾ ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് അഡ്വ.അനീഷ്. ജി. കേഴുവൻകുളം L P. സ്കൂൾ പ്രധാന അദ്ധ്യാപകൻ രാജീവിന് കൈമാറുന്നു മൈനോറിറ്റി മോർച്ച മണ്ഡലം പ്രസിഡന്റ് ജെയിംസ് വടക്കേട്ട്, മൈനോറിറ്റി മോർച്ച പാലാ മുൻസിപ്പാലിറ്റി പ്രസിഡന്റ് തോമസ് കെ ജെ, കൊഴുവനാൽ പഞ്ചായത്ത്‌ മെമ്പർമാരായ സ്മിത വിനോദ്, ഹരിത അനിൽകുമാർ പാലാ മണ്ഡലം വൈസ് പ്രസിഡന്റ മനോജ്‌ മാഞ്ചേരിൽ യുവ മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് അരുൺ ആർ നായർ  എന്നിവർ പങ്കെടുത്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 14 June 2026

ഗ്രോ ഗ്രീൻസ്' എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ്.

ഗ്രോ ഗ്രീൻസ്' എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ്.

 

സ്വന്തം വീടിനുള്ളിലെ 120 സ്‌ക്വയർ ഫീറ്റ് മുറിയിൽ 'ഗ്രോ ഗ്രീൻസ്' എന്ന സംരംഭത്തിലൂടെ മൈക്രോ ഗ്രീൻ കൃഷിയിൽ വിപ്ലവം സൃഷ്ടിക്കുകയാണ് എറണാകുളം സൗത്ത് ചിറ്റൂർ സ്വദേശിയായ അജയ് ഗോപിനാഥ്. തുടക്കത്തിൽ 64 സ്‌ക്വയർ ഫീറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഈ കൃഷി, ഒരു പ്രമുഖ ഹോട്ടലിലെ ഷെഫ് അജയിന്റെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ കണ്ട് അത്ഭുതപ്പെട്ടതോടെയാണ് വലിയൊരു ബിസിനസ്സ് സാധ്യതയായി മാറിയത്. വെർട്ടിക്കൽ ഫാമിംഗ് രീതിയിൽ ക്രമീകരിച്ചിരിക്കുന്ന തട്ടുകളിൽ രാസവളങ്ങളില്ലാതെ വളർത്തുന്ന ഈ കൊച്ചു ഇലച്ചെടികൾക്ക് ഇന്ന് കൊച്ചിയിലെ വൻകിട ഹോട്ടലുകൾ, സൂപ്പർമാർക്കറ്റുകൾ, ജിമ്മുകൾ എന്നിവിടങ്ങളിൽ വൻ ഡിമാൻഡാണ്. പ്രതിദിനം 8 മുതൽ 10 കിലോ വരെ ഉൽപ്പാദനമുള്ള ഈ കൃഷിയിൽ നിന്ന് മാസം 25 ദിവസം വരെ വിളവെടുക്കാം എന്നതും കിലോയ്ക്ക് 1500 രൂപ വരെ ലഭിക്കുന്നു എന്നതും മൈക്രോ ഗ്രീൻ കൃഷിയെ ലാഭകരമാക്കുന്നു. മടുപ്പില്ലാതെ വിപണി കണ്ടെത്താനും ഗുണനിലവാരം ഉറപ്പാക്കാനും കഴിഞ്ഞാൽ കുറഞ്ഞ സ്ഥലത്തുനിന്നും മികച്ച വരുമാനം നേടാമെന്ന് തെളിയിക്കുന്ന അജയ്, താല്പര്യമുള്ളവർക്ക് ആവശ്യമായ പരിശീലനവും സാങ്കേതിക സഹായവും നൽകി പുതിയൊരു കൃഷി സംസ്കാരം തന്നെ വളർത്തിയെടുക്കുകയാണ്.
#fblifestyle #farmlife #microgreens









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടൽ നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

ബം​ഗ്ലാദേശികൾ വ്യാജരേഖ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് സ്വന്തമാക്കി; നീണ്ടകരയിൽ ഹോട്ടൽ നടത്തി; ലൈസൻസിന് 2027 വരെ കാലാവധി

 

 കൊല്ലം: കൊട്ടാരക്കരയിൽ നിന്നും കഴിഞ്ഞ ദിവസം പിടിയിലായ ​​ബം​ഗ്ലാദേശികൾ ഹോട്ടൽ നടത്തിപ്പിന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസ് അടക്കം സ്വന്തമാക്കി. കൊല്ലം നീണ്ടകരയിലാണ് ഇവർ രണ്ട് മാസത്തോളം ​ഹോട്ടൽ നടത്തിയത്. ബം​ഗ്ലാദേശിലേക്ക് മുങ്ങിയ മുംതാസിന്റെ പേരിലാണ് ഇവ‍ർ ലൈസൻസ് നേടിയത്. അതേസമയം ഹോട്ടൽ നടത്തിയത് ബം​ഗ്ലാദേശികളാണെന്ന് അറിയില്ലെന്നാണ് കടയുടമ മജീദ് പറയുന്നത്.
 2027 വരെ ഹോട്ടൽ നടത്താനാണ് ഇവർ ലൈസൻസ് സ്വന്തമാക്കിയത്. ഹോട്ടലിനെ തൊഴിൽ വകുപ്പുമായി ബന്ധിപ്പിക്കാൻ നീക്കം ആരംഭിച്ചതോടെയാണ് ഇവർ സ്ഥാപനം മതിയാക്കിയത്. പശ്ചിമ ബംഗാളിൽ നിന്നാണ് ഇവർ വ്യാജ ആധാർ കാർഡ് സ്വന്തമാക്കിയത്. അവിടെ നിന്നുമാണ് കേരളത്തിൽ എത്തിയതും ബാക്കിയുള്ള വ്യാജരേഖകൾ സ്വന്തമാക്കിയതും.

കഴിഞ്ഞ ദിവസം 10 ബംഗ്ലാദേശികളെയാണ് കൊട്ടാരക്കരയിൽ നിന്നും പിടികൂടിയത്. കൊല്ലം ജില്ലയിലെ മേൽവിലാസത്തിലുള്ള ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് എന്നിവ ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തിരുന്നു. പതിമൂന്ന് വർഷമായി ഇവർ കേരളത്തിലുണ്ട്. കസ്റ്റഡിയിലെടുത്തവരെ ഭീകരവിരുദ്ധ സ്ക്വാഡിലെയും മിലിട്ടറി ഇന്റലിജൻസിലെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.  പിടിയിലായവരെ ഫോറിൻ രജിസ്‌ട്രേഷൻ വകുപ്പിനു കൈമാറുകയും ഡിറ്റെൻഷൻ സെന്ററിലേക്കു മാറ്റുകയും ചെയ്യും. അടുത്ത കാലത്തായി കേരളത്തിൽ നിന്നും മുങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ ഭീകരവിരുദ്ധ സേന ശേഖരിക്കുന്നുണ്ട്.

അന്യസംസ്ഥാന തൊഴിലാളികൾക്ക് ഏറ്റവും കൂടുതൽ അവസരമുള്ള കേരളത്തിൽ അവരെ ജോലിക്കെടുക്കുന്ന തൊഴിലുടമകളും, അവർ താമസിക്കാനായി വരുന്ന ടൂറിസ്റ്റ്ഹോം,ലോഡ്ജ്, മാസ വാടകയ്ക്ക് മുറികൾ നൽകുന്ന ആളുകൾ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.
ബന്ധപ്പെട്ട അധികാരികളുടെ അറിയിപ്പിനെ തുടർന്ന് പൊതുജന താൽപര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്. 








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 13 June 2026

ജേണലിസ്റ്റ് മീഡിയ& അസോസിയേഷൻസംസ്ഥാന വൈസ് പ്രസിഡന്റായി എം. സിബ്ഗത്തുള്ള കോഴിക്കോടിനെ ചുമതലപ്പെടുത്തി

ജേണലിസ്റ്റ് മീഡിയ& അസോസിയേഷൻസംസ്ഥാന വൈസ് പ്രസിഡന്റായി എം. സിബ്ഗത്തുള്ള കോഴിക്കോടിനെ ചുമതലപ്പെടുത്തി


 



തിരുവനന്തപുരം: : ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ (ജെ.എം.എ) കേരള സംസ്ഥാന വൈസ് പ്രസിഡന്റായി കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ എം. സി ബ്ഗത്തുള്ളയെ ചുമതലപ്പെടുത്തി. കേരള സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ദേശീയ പ്രസിഡന്റ് വൈശാഖ് സുരേഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

ജെ.എം.എയുടെ മുൻ കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന എം. സിബഗത്തുള്ള, 2024-25 കാലഘട്ടത്തിൽ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മാധ്യമപ്രവർത്തന രംഗത്തെ അനുഭവസമ്പത്തും സംഘടനാ മികവും പരിഗണിച്ചാണ് അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതെന്ന് സംഘടനാ നേതൃത്വം അറിയിച്ചു.

മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണത്തിനും ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നതിനും പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന പ്രതീക്ഷ ദേശീയ സമിതി പ്രകടിപ്പിച്ചു.
ദേശീയ ജനറൽ സെക്രട്ടറി ആറുമുഖൻ പിള്ള, ദേശീയ സെക്രട്ടറി (കേരള ചാർജ്) ഷിബു ബി., സംസ്ഥാന പ്രസിഡന്റ് ത്രിലോചനൻ ബി. എന്നിവർ എം. സിബഗത്തുള്ളയെ അഭിനന്ദിക്കുകയും പുതിയ ചുമതലയിൽ വിജയാശംസകൾ നേർക്കുകയും ചെയ്തു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെ.എച്ച്.ആർ .എ ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി

കെ.എച്ച്.ആർ .എ ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് പ്രവർത്തനം തുടങ്ങി



 കൊച്ചി : ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേരള ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആരംഭിച്ച ഹൈജീൻ മോണിറ്ററിങ് സ്ക്വാഡ് 
ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.റ്റി . ഹരിഹരൻ അധ്യക്ഷത വഹിച്ചു. : ഭക്ഷ്യസുരക്ഷ ഡപ്യൂട്ടി കമ്മിഷണർ രൺദീപ്, അസിസ്റ്റന്റ് കമ്മിഷണർ ജോസ് ലോറൻസ് എന്നിവർ ശുചിത്വ  ബോധവൽക്കരണ  ക്ലാസുകൾ നടത്തി. 

സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൽ റസാഖ്, വർക്കിങ് പ്രസിഡന്റ് അസീസ് മൂസ, വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ, സംസ്‌ഥാന സെക്ര ട്ടറിമാരായ ടി. ജെ. മനോഹരൻ, സി.കെ. അനിൽ, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ആശ ലില്ലി തോമസ്, ഹൈജീൻ മോണിറ്ററിങ് കമ്മിറ്റി കൺവീനർ എം.പി. ഷിജു, ജില്ലാ സെക്രട്ടറി കെ. ടി. റഹിം, ജില്ലാ ട്രഷറർ അബ്‌ദുൽ സമദ്, ഭക്ഷ്യസുരക്ഷാ ഓഫിസർമാരായ റാണി ചാക്കോ, എലിസബത്ത് എന്നിവർ പ്രസംഗിച്ചു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 12 June 2026

വേൾഡ് കപ്പ് ആവേശവുമായി  'ട്രൈയോണ്ട 2026'; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു

വേൾഡ് കപ്പ് ആവേശവുമായി 'ട്രൈയോണ്ട 2026'; ഫാൻസ് ഷോയും പ്രദർശന മത്സരവും മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു



2026 ഫിഫ ഫുട്ബോൾ വേൾഡ് കപ്പിനോടനുബന്ധിച്ച് കായിക-യുവജനകാര്യ വകുപ്പും തിരുവനന്തപുരം ജി.വി. രാജ സ്‌പോർട്സ് സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'ട്രൈയോണ്ട 2026' വേൾഡ് കപ്പ് ഫാൻസ് ഷോയും ഫുട്‌ബോൾ പ്രദർശന മത്സരവും കായിക-യുവജനകാര്യ വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു.

കാൽപന്തുകളി പോലെ വേഗതയുടെ താളമുള്ള മറ്റൊരു കളിയും ലോകത്തില്ലെന്നും ഏവർക്കും ആവേശം നൽകുന്ന കായികവിനോദമാണ് ഫുട്‌ബോളെന്നും മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു. മെസ്സിയെപ്പോലെയുള്ള ലോകോത്തര താരങ്ങൾ കേരളത്തിൽ നിന്നും വളർന്നുവരണം. ഇന്ത്യയിൽ ഫുട്‌ബോൾ ഏറ്റവും ആവേശത്തോടെ ഏറ്റെടുക്കുന്നത് മലയാളികളാണെന്നും മന്ത്രി പറഞ്ഞു.

ഭാവിയിൽ ഇന്ത്യ ലോകകപ്പിൽ കളിക്കുന്ന അവസരം വരുമ്പോൾ ദേശീയ ടീമിൽ പകുതിയിലധികവും മലയാളികൾ ആയിരിക്കണം എന്നാണ് തന്റെ ആഗ്രഹം.  പത്തു വർഷങ്ങൾ കഴിയുമ്പോൾ രാജ്യത്തിന് അഭിമാനമാകുന്ന മികച്ച താരങ്ങളെ കേരളത്തിൽ നിന്ന് വാർത്തെടുക്കുക എന്നതാണ് കേരളം ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മറ്റ് സ്‌കൂളുകളിലെ വിദ്യാർഥികളോട് പഠിച്ചു വളരണമെന്ന് നമ്മൾ പറയുമ്പോൾ, ജി.വി. രാജാ സ്‌പോർട്സ് സ്‌കൂളിലെ വിദ്യാർഥികളോട് കളിച്ചു വളരണമെന്നാണ് പറയാനുള്ളതെന്ന് മന്ത്രി പറഞ്ഞു. ലോകകപ്പുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സൗഹൃദ മത്സരങ്ങൾ ഉൾപ്പെടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, ആ പരിപാടികളുടെ തുടക്കമാണ് ജി.വി. രാജ സ്‌കൂളിൽ കുറിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.  ജി. വി. രാജ സ്‌കൂളിൽ നടത്തുന്ന പ്രദർശന മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് മന്ത്രി  ആശംസകൾ നേർന്നു. തുടർന്ന് നടന്ന പ്രദർശന മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ജേഴ്സികളും  മന്ത്രി കൈമാറി. ജൂൺ 11, 12, 13 ദിവസങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. 

ചടങ്ങിൽ കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ ഡോ. എം. സി. റെജിൽ അധ്യക്ഷത വഹിച്ചു. ഡി.എസ്.വൈ.എ അഡീഷണൽ ഡയറക്ടർ ഡോ. പ്രദീപ് സി. എസ്., ജി.വി. രാജ സ്‌കൂൾ പ്രിൻസിപ്പൽ ഡോ. എം. കെ. സുരേന്ദ്രൻ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം; കടുത്ത ആശങ്ക

ലോകത്തെ മുൾമുനയിലാക്കി ഇറാന്‍റെ ഉറച്ച നിലപാട്; ഒന്നെങ്കിൽ എല്ലാവരും, അല്ലെങ്കിൽ ആരും എണ്ണ കയറ്റുമതി ചെയ്യില്ലെന്ന് പ്രഖ്യാപനം; കടുത്ത ആശങ്ക



ടെഹ്റാൻ: രാജ്യത്തിന്‍റെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അമേരിക്കൻ ഭീഷണികൾ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന്‍റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി. ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകണം, അല്ലെങ്കിൽ ആർക്കും അതിന് കഴിയില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മേഖലയിലെ ഊർജ്ജ വിപണികളുമായി ബന്ധപ്പെട്ട ഏത് ഏകപക്ഷീയ ഇടപെടലും വ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും പ്രസ്താവനയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇറാന്റെ എണ്ണ-വാതക വിപണികളിൽ അമേരിക്ക കൂടുതൽ നിയന്ത്രണം സ്ഥാപിക്കുമെന്ന തരത്തിലുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ ഇത്തരം നിലപാടുകൾ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമെന്ന് ഇറാൻ ആരോപിച്ചു.

ഗൾഫ് മേഖലയിലെ ഊർജ്ജ വിതരണ ശൃംഖലകളെ ബാധിക്കുന്ന ഏതൊരു നടപടിയും പ്രാദേശിക തലത്തിൽ മാത്രമല്ല, ആഗോള വിപണിയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ലോക എണ്ണവിപണിയുടെ നിർണായക കേന്ദ്രങ്ങളിലൊന്നായ പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നത് അന്താരാഷ്ട്ര ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോരും നയതന്ത്ര സംഘർഷവും തുടരുന്നതിനിടെ, ഇറാന്‍റെ പുതിയ മുന്നറിയിപ്പ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. ട്രംപ് തന്‍റെ ഭീഷണി പിൻവലിച്ചതോടെ മേഖലയിൽ താത്കാലിക ആശ്വാസം ഉണ്ടായിട്ടുണ്ട് 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക