Friday, 15 May 2026

കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍...

കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങി; വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍...


 
ഉടുമ്പിനെ കൊന്ന കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജിമ്മി സ്കറിയ എന്നിവരാണ് വിജിലന്‍സിന്‍റെ പിടിയിലായത്. കാക്കനാട്ടെ ഹോട്ടൽ ജീവനക്കാരിൽ നിന്നാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനോരമ ക്വിക്ക്കേരള ഫുഡ് & ബേക്ക് ടെക് എക്സ്പോ 2026 കാക്കനാട് കിൻഫ്ര എക്സിബിഷൻ സെൻ്ററിൽ ഇന്നു മുതൽ ആരംഭിച്ചു.

മനോരമ ക്വിക്ക്കേരള ഫുഡ് & ബേക്ക് ടെക് എക്സ്പോ 2026 കാക്കനാട് കിൻഫ്ര എക്സിബിഷൻ സെൻ്ററിൽ ഇന്നു മുതൽ ആരംഭിച്ചു.


 

കൊച്ചി/കാക്കനാട്: കേരളത്തിലെ ഭക്ഷ്യ-ബേക്കറി-ഹോസ്പിറ്റാലിറ്റി മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് മനോരമ ക്വിക്ക്കേരള സംഘടിപ്പിക്കുന്ന ഫുഡ് & ബേക്ക് ടെക് എക്സ്പോ വൻ ജനപങ്കാളിത്തത്തോടെ ആരംഭിച്ചു. കാക്കനാട് കിൻഫ്ര ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ മെയ്  17 വരെയാണ് എക്സിബിഷൻ. 

രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രവേശനം. പുതിയ ഭക്ഷ്യസംരംഭം തുടങ്ങാനും നിലവിലുള്ള ഫുഡ് ബിസിനസ് വിപുലീകരിക്കാനും ആവശ്യമായ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് എക്സ്പോയുടെ ലക്ഷ്യം. ബേക്കറി, റെസ്റ്റോറൻ്റ്, ഹോം ബേക്കിംഗ്, ഹോസ്പിറ്റാലിറ്റി മേഖലകളിലെ നൂതനമായ മാറ്റങ്ങളും, ടെക്നോളജികളും, മെഷീനുകളും പ്രദർശനത്തിൽ നേരിട്ട് കണ്ട് മനസ്സിലാക്കാം. 150ൽ പരം സ്റ്റാളുകളിലായി ഭക്ഷ്യസംസ്‌കരണ മേഖലയിലെ അത്യാധുനിക മെഷീനറികൾ കാണാം.

ബേക്ക് വണ്ണിന്റെയും, കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെയും, ഓൾ കേരള ഡിസ്ട്രിബ്യൂഷൻ അസോസിയേഷന്റെയും, ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷന്റെയും
സഹകരണത്തോടുകൂടിയാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. 

ബേക്കറി മെഷിനറി ആൻഡ് കിച്ചൻ എക്യുമെൻസ് പാർട്ണറായി എക്സൽ റഫ്രിജറേഷൻ എക്സിബിഷന്റെ ഭാഗമാണ്. ഹെൽത്ത്‌ പാർട്ണറായി സേഹ ഗാർഡൻ  ഇന്റർനാഷണൽ ഹോസ്‌പിറ്റലും,ഫുഡ്‌ പാർട്ണറായി പാരഗൺ റെസ്റ്റോറന്റും, ഹോസ്പിറ്റലിറ്റി പാർട്ണറായി ബ്‌റൂക്സ് സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റും, ട്രാവൽ പാർട്ണർ ആയി കൊച്ചി മെട്രോയും  എക്സിബിഷന്റെ ഭാഗമാണ്.

ലോകത്തിലെ ഏറ്റവും ചെറിയ മുറുക്ക് മെഷീൻ, വമ്പൻ ഇൻഡസ്ട്രിയൽ ചില്ലറുകൾ, സമോസ, മോമോസ്, അച്ചപ്പം, കുഴലപ്പം, ഉഴുന്ന് വട തുടങ്ങിയവ നിർമ്മിക്കാനുള്ള ഹൈടെക്, ഓട്ടോമാറ്റിക് മെഷീനുകൾ, ഗ്യാസും വിറകും ഇല്ലാതെ പ്രവർത്തിക്കുന്ന ഇലക്ട്രിക് റോസ്‌റ്റർ, റോക്കറ്റ് അടുപ്പുകൾ, ഓയിൽ എക്സ്ട്രാക്ഷൻ മെഷീനുകൾ, കോൾഡ് സ്റ്റോറേജ് സൊല്യൂഷൻസ്, ബ്ലാസ്റ്റ് ഫ്രീസറുകൾ, വാക്ക്-ഇൻ കൂളേഴ്സ്, റൈപ്പനിങ് ചേമ്പറുകൾ, വലുതും ചെറുതുമായ പാക്കിങ് മെഷീനുകൾ എന്നിവയുൾപ്പെടെ ധാരാളം ഫുഡ് പ്രോസസിങ് മെഷീനറികൾ ഇവിടെയുണ്ട്. കറി പൗഡറുകൾ, ഐസ്‌ക്രീം, ഡെയറി ഉൽപ്പന്നങ്ങൾ, പുഡ്ഡിംഗ് കേക്കുകൾ, കുക്കീസ്, ഫ്രോസൺ ഫുഡ് എന്നിവയുടെ വിപുലമായ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ഫുഡ് ട്രക്ക്, ഫുഡ് കാർട്ട് ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും മെഷീനറികളും ഇവിടെ ലഭ്യമാണ്.

കൂടാതെ, സംരംഭകർക്ക് ആവശ്യമായ ബ്രാൻഡിംഗ്, ബില്ലിംഗ് സോഫ്റ്റ്‌വെയർ, ഫുഡ് ഫോട്ടോഗ്രാഫി, ബാങ്കിംഗ് & ലോൺ അസിസ്റ്റൻസ് തുടങ്ങിയ സേവനങ്ങളും എക്സ്പോയിൽ ലഭിക്കും. എക്സ്പോയിലേക്ക് പ്രവേശനം തികച്ചും സൗജന്യമാണ്. സന്ദർശകർക്കായി കളമശ്ശേരി മെട്രോ സ്റ്റേഷനിൽ നിന്നും കാക്കനാട് പ്രൈവറ്റ് സ്റ്റാൻഡിലേക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഓരോ മണിക്കൂർ ഇടവിട്ട് സൗജന്യ പിക്ക് ആൻഡ് ഡ്രോപ്പ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി

രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി


 
 രൂപയിന്ന് ചരിത്രത്തകര്‍ച്ചയാണ് നേരിട്ടത്. ഡോളറൊന്നിന് 96 രൂപയിലെത്തി. 96 രൂപ 14 പൈസയെന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തുന്നതും ഇന്ന് വിപണിയിലെ കാഴ്ചകളാണ്. ഇതിന് മൂന്ന് കാരണങ്ങള്‍ മൂന്നാണ്:

പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് അയവില്ലാത്തത്
വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം വിപണികളില്‍ നിന്ന് പണം പിന്‍വലിക്കുന്നത്
ക്രൂഡ് വില ഉയരുന്നത്
മേല്‍പ്പറഞ്ഞ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഡോളര്‍ പുറത്തേക്ക് പോകുന്നു. നമ്മുടെ കയ്യിലുള്ള കരുതല്‍ ശേഖരം കുറയുന്നു. അങ്ങനെ വരുമ്പോള്‍ രൂപയുടെ മൂല്യം കുറയുന്നു.

Read Also: രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

മുന്‍ ദിവസത്തെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 50 പൈസ താഴ്ന്നാണ് റെക്കോഡ് താഴ്ചയായ 96.14 എന്ന നിരക്കിലേക്ക് രൂപ കൂപ്പുകുത്തിയത്.

85 ശതമാനത്തിലേറെ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഏറെ സമ്മര്‍ദ്ദമാണ് ക്രൂഡ് വിലക്കയറ്റം മൂലമുണ്ടാകുന്നത്. ആഗോള വിപണിയില്‍ ഇന്ന് ബ്രെന്റ് ക്രൂഡ് ബാരലിന് 109 ഡോളറിന് മുകളിലാണ്. ഇന്ന് മാത്രമുണ്ടായത് 3.20 ശതമാനത്തിന്റെ വര്‍ധന.

മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് പ്രകാരം 2026 ല്‍ ഇന്ത്യ 85 ശതമാനം എണ്ണയും 50 ശതമാനവും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നു. ഇതാണ് വന്‍ തോതിലുള്ള ഡോളര്‍ ചെലവിന് കാരണം. വ്യാപാരക്കമ്മിയും ഉയര്‍ന്ന നിലയിലാണ്. ഇത് രാജ്യത്തിന്റെ സാമ്പത്തികാരോഗ്യം മോശമെന്ന റിപ്പോര്‍ട്ടാണ് നല്‍കുന്നത്. ക്രൂഡ് വില ഇനിയും ഉയരങ്ങളിലേക്ക് പോയാല്‍ ഡോളറിനെതിരെ രൂപ 100 കടക്കുന്നതിന് അധികം താമസമില്ലെന്ന് വേണം കരുതാന്‍.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം

എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം


 
 കോട്ടയം: എസ്.എസ്.എൽ.സി. പരീക്ഷയിൽ കോട്ടയം ജില്ലയിൽ 99.72 ശതമാനം വിജയം.ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. 1265 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി (ആൺകുട്ടികൾ-392, പെൺകുട്ടികൾ-873).

പാലാ – 99.93 (2788ൽ 2786), കോട്ടയം-99.78(6772ൽ6757) കാഞ്ഞിരപ്പള്ളി 99.47 (4731ൽ 4706), കടുത്തുരുത്തി -99.82 (2795ൽ2790) എന്നിങ്ങനെയാണ് ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ വിദ്യാഭ്യാസ ജില്ലതിരിച്ചുള്ള കണക്ക്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളുടെ എണ്ണം: പാലാ -292, കാഞ്ഞിരപ്പള്ളി-324 ,കോട്ടയം- 461, കടുത്തുരുത്തി-188.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊഴുവനാൽ ഫൊറോനാ പള്ളിയിൽ ഇടവക തിരുന്നാളിന് കൊടിയേറി.

കൊഴുവനാൽ ഫൊറോനാ പള്ളിയിൽ ഇടവക തിരുന്നാളിന് കൊടിയേറി.

 

പാലാ :കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെന്റ് ജോൺ നെപുംസ്യാന്റെ കല്ലിട്ട തിരുന്നാളിന് കൊടിയേറി.ഇന്ന് വൈകിട്ട് 5 നു ഇടവക വികാരി ഫാദർ ജോസ് നെല്ലിക്കാത്തെരുവിലാണ് കൊടിയേറ്റ് കർമ്മം നിർവഹിച്ചത്. സഹ വികാരി ഫദ്രർ ജോൺ വയലിൽ കൈക്കാരൻമാരായ ജോ കോടി കുളം , ടോം ചൊള്ള മ്പുഴ . മാത്തുക്കുട്ടി വലിയപറമ്പിൽ, അലോഷ്യസ് തോണക്കര എന്നിവർ സന്നിഹിതരായിരുന്നു.

തുടർന്ന് ഫാദർ ജോർജ് അടിച്ചിയിലിന്റെ നേതൃത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു .7 മണിക്ക് അമല കമ്മ്യൂണിക്കേഷന്സിന്റെ തച്ചൻ എന്ന ചരിത്ര നാടകവും അവതരിപ്പിച്ചു .









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2026 മെയ് 15,16,17 തീയതികളിൽ കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ   ഫൊറോനാ പള്ളി തിരുന്നാൾ

2026 മെയ് 15,16,17 തീയതികളിൽ കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ ഫൊറോനാ പള്ളി തിരുന്നാൾ

 


പാലാ : കൊഴുവനാൽ സെൻ്റ് ജോൺസ് നെപുംസ്യാൻ പള്ളി  ഫൊറോന ആയതിന് ശേഷം ആദ്യമായി ആണ് ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ നെപുംസ്യാൻ്റെ തിരുനാൾ നടത്തപ്പെടുന്നത്. 2026 മെയ് 15,16,17 തീയതികളിലാണ് തിരുനാൾ കൊണ്ടാടുന്നത്.
ശനി വൈകിട്ട് രാത്രി പ്രദക്ഷിണവും ഞായറാഴ്ച ഉച്ചക്ക് പ്രദക്ഷിണവും ഭക്തിപൂർവ്വം നടത്തപ്പെടുന്നു.
വിശുദ്ധൻ്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള സൗകര്യം തിരുനാൾ ദിവസങ്ങളിൽ ഉണ്ടായിരിക്കും. തിങ്കളാഴ്ച ദിവസങ്ങളിൽ നൊവേനയും ഭക്തിപൂർവ്വം നടത്തപ്പെടുന്നു. 17 ന് പാലാ കമ്മ്യൂണിക്കേഷൻ്റെ ഗാനമേളയും , 15 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻ്റെ തച്ചൻ എന്ന ചരിത്ര നാടകവും ഉണ്ടായിരിക്കും
.
ആഘോഷപൂർവമായ തിരുനാൾ തിരുക്കർമ്മങ്ങൾക്കും മറ്റു പരിപാടികൾക്കും ഏവരെയും സ്വാഗതം ചെയ്യുന്നു. 
വികാരി - വെരി. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
അസി. വികാരി. റവ. ഫാ. ജോൺ വയലിൽ
കൈക്കാരന്മാർ - ജോ കോടിക്കുളം, അലോഷ്യസ് തോണക്കര, മാത്തുക്കുട്ടി വലിയപറമ്പിൽ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക വിലയിൽ സമരം ശക്തമാക്കാൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)

പാചകവാതക വിലയിൽ സമരം ശക്തമാക്കാൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)


കൊച്ചി : പാചകവാതക വില കുറയ്ക്കാനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കാൻ എറണാകുളത്തു ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(കെ.എച്ച്.ആർ.എ) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. വിലക്കയറ്റത്തിൽ വലയുന്ന ഹോട്ടൽ മേഖലയ്ക്ക് ഏറെക്കാലം മുന്നോട്ടുപോകാനാകില്ല. ഈ നില തുടർന്നാൽ അടച്ചുപൂട്ടേണ്ടി വരും. 

ഗാർഹിക മേഖലയുടെ ഭാരംകൂടി ഹോട്ടലുടമകൾക്കു മേൽ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി. ഭക്ഷണ സാധനങ്ങൾക്ക് ഒരു പരിധിയിലധികം വിലകൂട്ടാനാകാത്ത സാഹചര്യമാണ്. ഈ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുകയാണ് കേന്ദ്ര സർക്കാർ.

ജൂൺ ഒന്നിനകം പരിഹാരമുണ്ടായില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലെളിലെ  സംഘടനകളുമായി യോജിച്ച് പാർലമെൻ്റ് മാർച്ച് അടക്കമുള്ള സമരപരിപാടികൾ ആവിഷ്‌കരിക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ, ജനറൽ സെക്രട്ടറി എൻ. അബ്ദുൾ റസാഖ്എന്നിവർ അറിയിച്ചു.
 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാർ പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ  നിക്ഷേപിച്ചിരിക്കുന്ന പച്ചക്കറി മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നതായി കണ്ടെത്തി.

മൂന്നാർ പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിക്ഷേപിച്ചിരിക്കുന്ന പച്ചക്കറി മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നതായി കണ്ടെത്തി.

 
 



ഇടുക്കി : ജില്ലയിലെ കല്ലാറിലുള്ള മൂന്നാർ പഞ്ചായത്ത് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ

നിക്ഷേപിച്ചിരിക്കുന്ന പച്ചക്കറി മാലിന്യങ്ങൾ കാട്ടാനകൾ ഭക്ഷിക്കുന്നതായി കണ്ടെത്തി. | 

 ഈ ഓണം സീസൺ മുതൽ മൂന്നാറിലെത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളിൽ സർചാർജ് ഈടാക്കാൻ മൂന്നാർ ഗ്രാമപഞ്ചായത്ത് തീരുമാനിച്ചു.

 പ്രദേശത്തെ വർധിച്ചുവരുന്ന മാലിന്യ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഈ ഫീസ് ഈടാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ച (2026 മെയ് 13) ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിലാണ് തീരുമാനം അംഗീകരിച്ചത്.

മുന്നാർ പഞ്ചായത്ത് പ്രസിഡന്റ് S. Vijayakumar പറഞ്ഞു, വരാനിരിക്കുന്ന ഓണം സീസൺ മുതൽ സർചാർജ് ഈടാക്കൽ ആരംഭിക്കും. ദിവസേന നൂറുകണക്കിന് ടൂറിസ്റ്റ് വാഹനങ്ങൾ മൂന്നാറിലെത്തുന്നുണ്ടെന്നും, അവയിൽ പലതും വൈകുന്നേരത്തോടെ മടങ്ങുമ്പോൾ വൻതോതിൽ മാലിന്യം ഉപേക്ഷിച്ചുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 “ഈ ടൂറിസ്റ്റുകളിൽ നിന്ന് പഞ്ചായത്തിന് യാതൊരു വരുമാനവും ലഭിക്കുന്നില്ല. എന്നാൽ അവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ട ഉത്തരവാദിത്വം പഞ്ചായത്തിനാണ്,” എന്ന് വിജയകുമാർ പറഞ്ഞു. “മാലിന്യ സംസ്കരണം പഞ്ചായത്തിന് വലിയ വെല്ലുവിളിയാണ്. സർചാർജിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.”

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ “ഗ്രീൻ ചെക്ക്‌പോസ്റ്റുകൾ” സ്ഥാപിക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി. ദേവികുളം ടോൾ പ്ലാസയ്ക്കു സമീപം, ചാറ്റമുന്നാറിലെ ഫോറസ്റ്റ് ചെക്ക്‌പോസ്റ്റ്, പള്ളിവാസൽ എന്നിവിടങ്ങളാണ് നിർദേശിച്ചിരിക്കുന്ന സ്ഥലങ്ങൾ. ചെക്ക്‌പോസ്റ്റുകളിൽ ഫീസ് ഈടാക്കുന്നതിൽ തടസങ്ങൾ നേരിട്ടാൽ പഞ്ചായത്ത് നേരിട്ട് ഫീസ് ശേഖരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ ഈ നീക്കത്തിന് വലിയ ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിസ്ഥിതി പ്രവർത്തകരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. വിനോദസഞ്ചാര കേന്ദ്രം മാലിന്യമുക്തമാക്കുന്നതിനായി സർചാർജും സീറോ-വേസ്റ്റ് പദ്ധതിയും ഏറെക്കാലമായി ആവശ്യപ്പെട്ടുവരുന്ന കാര്യങ്ങളാണെന്ന് അവർ പറഞ്ഞു.

 ആർ മോഹൻ (Munnar Environment and Wildlife Society )പ്രസിഡന്റായ അദ്ദേഹം, പദ്ധതി നടപ്പാക്കുന്നതിന് മുൻപ് ശാസ്ത്രീയ പഠനം നടത്തണമെന്ന് നിർദേശിച്ചു.

“ഒരു മൊബൈൽ ആപ്പ് വികസിപ്പിച്ചാൽ, ടൂറിസ്റ്റുകൾക്ക് അവരുടെ വരവ് രജിസ്റ്റർ ചെയ്ത് സർചാർജ് ഓൺലൈനായി അടയ്ക്കാൻ കഴിയും,” എന്ന് മോഹൻ പറഞ്ഞു. “മുന്നാറിലെ മലനിരകളുടെ ആരോഗ്യമാണ് സമതല പ്രദേശങ്ങളുടെ സമ്പത്ത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രാദേശിക വന്യജീവികളായ കാട്ടാനകൾ മൂന്നാറിലെ പ്രധാന ആകർഷണങ്ങളിലൊന്നാണെങ്കിലും മാലിന്യ പ്രശ്നം അവയുടെ നിലനിൽപ്പിനെ തന്നെ ഭീഷണിയിലാഴ്ത്തുന്നുവെന്ന് മോഹൻ പറഞ്ഞു. “അനധികൃത മാലിന്യ തള്ളലിനെ തുടർന്ന് പ്ലാസ്റ്റിക് കലർന്ന പച്ചക്കറി മാലിന്യങ്ങൾ കാട്ടുമൃഗങ്ങൾ ഭക്ഷിക്കുകയാണ്. ഗ്രീൻ ചെക്ക്‌പോസ്റ്റുകളും ശാസ്ത്രീയ മാലിന്യ സംസ്കരണവും നടപ്പാക്കിയാൽ വന്യജീവി സംരക്ഷണത്തിന് വലിയ സഹായമാകും,” എന്നും അദ്ദേഹം പറഞ്ഞു.

അധികൃതരുടെ കണക്കുപ്രകാരം സമീപത്തെ കാന്തല്ലൂർ  പഞ്ചായത്തിലും സമാനമായ സർചാർജ് നിലവിലുണ്ട്. നിലവിൽ മൂന്നാറിലേക്ക് ദിവസേന 2,000 മുതൽ 2,500 വരെ ടൂറിസ്റ്റ് വാഹനങ്ങൾ എത്തുന്നുണ്ട്. എന്നാൽ വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഈ എണ്ണം 5,000 മുതൽ 6,000 വരെയായി ഉയരുകയും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് കാരണമാവുകയും ചെയ്യുന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 14 May 2026

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം



 തൊടുപുഴ: ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക