Tuesday, 31 March 2026

ലോക സമാധാനമാണ് ഉണ്ടാവേണ്ടത് സന്തോഷ് പുളിക്കൻ

ലോക സമാധാനമാണ് ഉണ്ടാവേണ്ടത് സന്തോഷ് പുളിക്കൻ

 


പാലാ :കട്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന നയമാണ് അമേരിക്കയുടേതെന്ന് പാലായിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു.പാലാ മീഡിയാ അക്കാദമിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സന്തോഷ് പുളിക്കൻ.പശ്ചിമേഷ്യൻ യുദ്ധത്തിൽ താൻ ആദ്യം അമേരിക്കയോടൊപ്പമായിരുന്നു .പിന്നീട് അമേരിക്കയുടെ നടപടികൾ ലോക സമാധാനത്തിനു നിരക്കുന്നതല്ലെന്ന്‌ കണ്ട താൻ അതിൽ നിന്നുംജ് പിന്തിരിയുകയായിരുന്നു .

ഒരു പരമാധികാര  രാജ്യമായ ഇറാന്റെ പരമോന്നത നേതാവിനെ ബോംബ് വച്ച് കൊന്നത് അങ്ങേയറ്റത്തെ തെറ്റാണ് .ഇനി ഇതൊന്നും ആവർത്തിക്കാൻ പാടില്ല .യുദ്ധം കാരണം നമുക്ക് ഗ്യാസ് കിട്ടുന്നില്ല .ഇപ്പോൾ നമ്മളും ദുരിതം അനുഭവിക്കുകയാണ് .ഇപ്പോൾ ഒരു തമിഴ്നാട്ടുകാരനും മരണപ്പെട്ടു.ദയവു ചെയ്‌ത്‌ യുദ്ധം അവസാനിപ്പിക്കണം അമേരിക്ക മനസിലാക്കണം .ലോക സമാധാനമാണ് ഉണ്ടാവേണ്ടത് .

ഇത് വളർന്നു പോയാൽ മൂന്നാം ലോക മഹായുദ്ധം ഉണ്ടാവുമെന്ന് ഞാൻ തറപ്പിച്ചു പറയുകയാണ് .മനുഷ്യരാശി തന്നെ ഇല്ലാതാവും.ഉത്തര കൊറിയയും തക്കം പാർത്തിരിക്കുകയാണ്അവർ അമേരിക്കവരെ ചെല്ലുന്ന മിസൈൽ ഉണ്ടാക്കിയിട്ടുണ്ട് .അപ്പോൾ ലോകസമാധാനമാണ് വരേണ്ടത് എന്ന് ഞാൻ പറയുന്നു .സിന്ധുജല കരാർ പാകിസ്താന് കൂടി ജലം കിട്ടുന്ന രീതിയിലാക്കണമെന്നു സന്തോഷ് പുളിക്കൻ അഭിപ്രായപ്പെട്ടു .ക്രിസ്തു പറഞ്ഞത് ശത്രുക്കളെയും സ്നേഹിക്കണമെന്നാണ് നമ്മൾ ശത്രുത വച്ച് പുലർത്തിയിട്ട്  കാര്യമില്ല .ഉള്ളത് കൊണ്ട് ഓണം പോലെ പോകണം .

ഒരു വൈദീകന് 5 വർഷ ഒരു ഇടവകയിലിരിയ്ക്കാം.ഒരു തഹസിൽദാർക്ക് 3 വര്ഷം ഇരിക്കാം പിന്നീട പറ്റില്ല അവരെ അവിടെ നിന്നും മാറ്റും .എന്നാൽ രാഷ്ട്രീയത്തിൽ നേരും നെറിയും ഇല്ലാത്തതു കൊണ്ട് മുപ്പതും നാല്പതും വര്ഷം ഒരേ ഇരിപ്പ് ഇരിക്കുകയാണ് .ഇവരൊന്നും മാറി തരേണ്ട.ഇവരെ ജനം തിരസ്ക്കരിക്കണമെന്നാണ് എന്റെ അഭിപ്രായം .മാണി സി കാപ്പൻ ;ജോസ് കെ മാണി ;ഷോൺ ജോർജ് ഇവർ പരാജയമെന്നോ ;വിജയമെന്നോ പറയാൻ ഞാനില്ല .ഞാനായിട്ട് അവരുടെ സാദ്ധ്യതകൾ കളയാൻ ആഗ്രഹിക്കുന്നില്ല .

ജനങ്ങൾ എന്നെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നു.ഇന്നലെ ഞാൻ ആർ വി പാർക്കിൽ ഗാന സംഗമം നടന്നപ്പോൾ അവുടെയെത്തി വോട്ട് ചോദിച്ചു ഉടനെ സതീഷ് മണർകാട് എന്നെ ഉന്തി  പുറത്താക്കി .എന്നെ പോലെ ഒരു സാധാരണക്കാരനോട്  ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ എന്തിനു അസഹിഷ്ണുക്കളാവുന്നു.ഞാൻ വരണദൂതികരിക്കു പരാതി നൽകിയിട്ടുണ്ട് .തന്നെ തോൽപിക്കണം എന്ന് എന്റെ ബോർഡുകളിൽ പറഞ്ഞത് വ്യത്യസ്ത രീതിയിലുള്ള പ്രചാരണത്തിന്റെ ഭാഗമാണെന്നു സന്തോഷ് പുളിക്കൻ പറഞ്ഞു . വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴാണ് എനിക്ക് കൂടുതൽ വോട്ട് ലഭിച്ചത് .1400 വോട്ട് ലഭിച്ചു വയനാട്ടിലെ വോട്ടർമാരെ ഞാൻ നന്ദിയോടെ ഓർക്കുന്നു എന്നും സന്തോഷ് പുളിക്കൻ പാലാ മീഡിയാ അക്കാദമിയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിലെ മാധ്യമ പ്രവർത്തകൻ പ്രിൻസ് ജോർജിന്റെ ഭാര്യാ പിതാവ് കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി

പാലായിലെ മാധ്യമ പ്രവർത്തകൻ പ്രിൻസ് ജോർജിന്റെ ഭാര്യാ പിതാവ് കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി

 

പാലായിലെ മാധ്യമ പ്രവർത്തകൻ പ്രിൻസ് ജോർജിന്റെ ഭാര്യാ പിതാവ് കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി

പാലായിലെ മാധ്യമ പ്രവർത്തകനും ;ടുഡേ ലൈവ് ഓൺലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററുമായ പ്രിൻസ് ജോർജ് ന്റെ ഭാര്യാ  പിതാവ് പാലാ കാനാട്ടു പാറ ചെറിയാൻ ജോസഫ് കവിയിൽ (ബേബി) നിര്യാതനായി : ഭാര്യ പരേതയായ മേരിക്കുട്ടി' മക്കൾ : മഞ്ചു സിനോയി കിടങ്ങൂർ ,അഞ്ചു പ്രിൻസ് കവീക്കുന്ന്, രഞ്ചു മിധുൽ അളനാട് :

മരുമക്കൾ : സിനോയി ജോർജ്, കിടങ്ങൂർ ,പ്രിൻസ് ജോർജ് കവീക്കുന്ന്, മിധുൽ ജോസഫ് അളനാട്
കൊച്ചുമക്കൾ : ഇജോ സിനോയി, സിൻ്റാ , ആൻഡ്രിയ എൽസാ പ്രിൻസ് , ആൽബർട്ട് പ്രിൻസ് ,അബ്രാം മറിയം മിധുൽ, ആഷേർ മറിയം മിധുൽ.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് കിഴതടിയൂർ സെന്റ് ജൂഡ് പള്ളി സെമിത്തേരിയിൽ.

കേരളത്തിൽ ആദ്യമായി ഓൺലൈൻ പത്രങ്ങളുടെ പത്ര സമ്മേളന  കൂട്ടായ്മയായ പാലാ കൊട്ടാരമറ്റത്ത് പ്രവർത്തിച്ചു വരുന്ന പാലാ മീഡിയാ അക്കാദമിയിൽ അംഗമാണ് പ്രിൻസ് ജോർജ് ചാത്തനാട്ട് .

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്യാസ് കമ്പനികൾ ഹോട്ടലുകളിലേക്ക് എൽ.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നൽകുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ല, ശക്തമായ പ്രതിഷേധ സമരത്തിന് ഹോട്ടൽ അസോസിയേഷൻ .

ഗ്യാസ് കമ്പനികൾ ഹോട്ടലുകളിലേക്ക് എൽ.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നൽകുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ല, ശക്തമായ പ്രതിഷേധ സമരത്തിന് ഹോട്ടൽ അസോസിയേഷൻ .


 

കൊച്ചി : ഹോട്ടൽ റസ്റ്റോറൻ്റ് മേഖലയ്ക്കടക്കമുള്ള എൽ.പി.ജി. വിഹിതം 66

ശതമാനമാക്കി ഉയർത്തി എന്ന് പത്ര/ദൃശ്യമാധ്യമങ്ങളിൽ വർത്തകൾ വരുന്നുണ്ടെങ്കിലും സംസ്ഥാനത്തെ ഹോട്ടലുകളിലേക്ക് വിതരണം ആരംഭിച്ചിട്ടില്ലായെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ്റ് അസോസിയേഷൻ. 
വാണിജ്യ എൽ.പി.ജി. സിലിണ്ടറുകൾ ലഭിക്കാതെ സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. ഹോട്ടലുകളിലേക്ക് വിതരണം ചെയ്യാൻ ഗ്യാസ് ഏജൻസികൾക്ക് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലായെന്നാണ് ഏജൻസി അധികൃതർ പറയുന്നത്. ഗ്യാസ് കമ്പനികൾ ഹോട്ടലുകളിലേക്ക് എൽ.പി.ജി. വിതരണം ആരംഭിച്ചു എന്ന് പ്രസ്താവന നൽകുന്നതല്ലാതെ നടപടികൾ സ്വീകരിക്കുന്നില്ല. രണ്ട് ദിവസത്തിനകം ഹോട്ടൽ മേഖലക്ക് അനുവദിച്ചിട്ടുള്ള എൽ.പി.ജി. സിലിണ്ടറുകൾ വിതരണം ചെയ്യുവാൻ തുടങ്ങിയില്ലെങ്കിൽ ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ എല്ലാ ഗ്യാസ് കമ്പനികൾക്ക് മുന്നിലും ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 29 March 2026

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന

വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം :മൂന്നാം ദിവസം പുരാണ പാരായണം ;വിഷ്ണു പൂജ;ദീപാരാധന


 


പാലാ :വെള്ളപ്പാട് ശ്രീ വന ദുർഗാ ഭഗവതീ ക്ഷേത്ര ഉത്സവം  :മൂന്നാം ദിവസം 2026 മാർച്ച് 29 ഞായർ രാവിലെ 6.00㎡ പുരാണപാരായണം 8.30㎡ വിഷ്‌ണു പൂജ, സുബ്രഹ്മണ്യപൂജ 9.00㎡ ഭജന ശ്രീതം പടിഞ്ഞാറേനട ഭക്തജനസമിതി തിരുനക്കര, കോട്ടയം 9.30㎡ സർപ്പ പൂജ 10.00 ㎡ ഭരതനാട്യം 10.30㎡ മേഘാ രാജേഷ്, എടേട്ട് അരുണാപുരം തിരുവാതിരകളി മൃത്യുജ്ഞയ തിരുവാതിരസംഘം ചെത്തിമറ്റം 11.00 ㎡ തിരുവാതിരകളി

11.30㎡ ശിവായ തിരുവാതിരസംഘം പാറപ്പളളിതിരുവാതിരകളി 12.00㎡ സീത മഹേശ്വരി തിരുവാതിരസംഘം, രാമപുരം, തിരുവാതിരകളി ശിവപാർവ്വതി തിരുവാതിരസംഘം കിടങ്ങൂർ 12.30㎡തിരുവാതിരകളി 1.00㎡ ശിവപാദം തിരുവാതിരസംഘം വെള്ളിയെപ്പള്ളി പ്രസാദഊട്ട് വൈകുന്നേരം 6.00ന് 6,30㎡ പഞ്ചാരിമേളം 15-ഓം കലാകാരന്മാർ അണിനിരക്കുന്നു. ദീപാരാധന ദീപക്കാഴ്‌ച 7.00㎡ ശാസ്ത്രീയ നൃത്തസന്ധ്യ അവതരണം രാമാലിക പാലാ

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ* *കോഴിക്കോട് ജില്ലാ കമ്മിറ്റി* നടന്നു

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ* *കോഴിക്കോട് ജില്ലാ കമ്മിറ്റി* നടന്നു



കോഴിക്കോട് : *കെ. എച്ച്. ആർ. എ സംസ്ഥാന പ്രസിഡന്റ്‌ ശ്രീ. ജയപാൽ, സംസ്ഥാന ട്രഷറര്‍ ശ്രീ. സി. ബിജുലാൽ, സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ ശ്രീ. എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട് എന്നിവർ പങ്കെടുത്ത യോഗം കോഴിക്കോട് അലങ്കാർ ഹോട്ടലിൽ നടന്നു. ജില്ലാ സെക്രട്ടറി സാദിഖ് സഹാറ സ്വാഗതം പറഞ്ഞ യോഗത്തിൽ, ജില്ലാ പ്രസിഡന്റ്‌ യൂ. എസ്സ്. സന്തോഷ്‌ കുമാർ അധ്യക്ഷനായിരുന്നു. യോഗത്തിൽ സംസ്ഥാന നേതാക്കളെ യോഗത്തിൽ ആദരിച്ചു.*
    *ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, സംഘടന വിഷയങ്ങളിലും , സുരക്ഷ പദ്ധതി , മെമ്പർഷിപ്പ് തുടങ്ങിയ വിഷയങ്ങളും സംസ്ഥാന പ്രസിഡന്റും, സംസ്ഥാന ട്രഷററും സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ ചർച്ചയും നടന്നു.*
  *ജി. ജയപാൽ സർ, യൂ. എസ്സ്. സന്തോഷ്‌ കുമാർ തുടങ്ങിയവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക്  കൃത്യമായ മറുപടി നൽകി. സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എൻ. സുഗുണൻ, സംസ്ഥാന സെക്രട്ടറി രൂപേഷ് കോളിയോട്ട്, കണ്ണൂർ ജില്ലാ സെക്രട്ടറി നാസർ, ജില്ലാ വർക്കിംഗ്‌ പ്രസിഡന്റ്‌ ആഷിഖ്, എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറര്‍ ബഷീർ ചിക്കീസ് നന്ദി പറഞ്ഞ.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൂട് കൂടുന്നു നാരങ്ങയുടെ വിലയും

ചൂട് കൂടുന്നു നാരങ്ങയുടെ വിലയും


 

എറണാകുളം ∙ പൊള്ളുന്ന ചൂട് ഒന്ന് തണുപ്പിക്കാമെന്ന് വച്ചാൽ  ഒരു നാരങ്ങവെള്ളം കുടിച്ചേക്കാമെന്ന്  കരുതിയാൽ പോക്കറ്റും ചൂടാകും. കൊടുംചൂടിൽ വലയുന്ന ജനങ്ങൾക്ക് ’ ചെറുനാരങ്ങ വില. കിലോഗ്രാമിനു 150–160 രൂപ വരെയായി ചില്ലറവില. ഇതോടെ, പല ബേക്കറികളിലും നാരങ്ങവെള്ളം, സോഡാ നാരങ്ങവെള്ളം എന്നിവയുടെ വിലയും കൂട്ടി. ചില ബേക്കറികളിൽ 30/ 25 രൂപവരെ സോഡാനാരങ്ങാ വെള്ളത്തിന് ഈടാക്കുന്നുണ്ട്. ഒരാഴ്ച മുൻപ് കിലോഗ്രാമിന് 120 രൂപയായിരുന്നു ചെറുനാരങ്ങാ വില. ചൂടു കൂടിയതോടെ, നാരങ്ങ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവർധനയ്ക്കു കാരണമായി വ്യാപാരികൾ പറയുന്നത്. ബേക്കറികൾ, ജൂസ് കടകൾ തുടങ്ങിയവർക്ക് വിലവർധന തിരിച്ചടിയാണ്. തമിഴ്നാട്ടിലെ പുളിയംകുടിയിൽ നിന്നാണ് പ്രധാനമായും നാരങ്ങ എത്തുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഉയർന്നു തന്നെ തുടരാനാണ് സാധ്യത

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 28 March 2026

കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ

കരസേനയുടെ സഹായം വേണ്ടി വരില്ല, ഇറാനെതിരായ സൈനിക നടപടി ആഴ്ചകൾക്കുള്ളിൽ ലക്ഷ്യം കാണുമെന്ന് മാർക്കോ റൂബിയോ




വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടി അവസാനിക്കാൻ മാസങ്ങൾ വേണ്ടി വരില്ല ആഴ്ചകൾ മതിയാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാർക്കോ റൂബിയോ. ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് മാർക്കോ റൂബിയോ വെള്ളിയാഴ്ച വിശദമാക്കിയത്. ഫ്രാൻസിൽ നടന്ന ജി7 വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർക്കോ റൂബിയോ. ഇറാനെതിരായ സൈനിക നീക്കം നിശ്ചയിച്ച സമയക്രമത്തിലോ അതിന് മുന്നിലോ ആണ് നടക്കുന്നത്. അനുയോജ്യമായ സമയത്ത്, അതായത് മാസങ്ങൾക്കല്ല ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മാർക്കോ റൂബിയോ വിശദമാക്കിയത്.

കരസേനയുടെ സഹായമില്ലാതെ ലക്ഷ്യങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എങ്കിലും സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ച് പ്രസിഡന്റിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള അവസരമൊരുക്കാൻ ചില സൈനികരെ മേഖലയിൽ വിന്യസിക്കുന്നുണ്ടെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി.ആയിരക്കണക്കിന് മറീനുകൾ അടങ്ങുന്ന രണ്ട് സംഘങ്ങളെയാണ് അമേരിക്ക നിലവിൽ പശ്ചിമേഷ്യയിലേക്ക് അയച്ചിട്ടുള്ളത്. ഇതിൽ ആദ്യത്തെ സംഘം മാർച്ചവസാനത്തോടെ എത്തും. കൂടാതെ ആയിരക്കണക്കിന് എയർബോൺ സൈനികരേയും പെന്റഗൺ വിന്യസിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫെബ്രുവരി 28-ന് ഇറാൻ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ചുകൊണ്ട് അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം ദീർഘകാലം നീണ്ടുനിൽക്കുന്ന ഒരു കരയുദ്ധമായി മാറുമോ എന്ന ആശങ്കയാണ് വലിയ രീതിയിലെ സൈനിക വിന്യാസം മുന്നോട്ട് വയ്ക്കുന്നത്. അമേരിക്ക, ഇസ്രായേൽ ലക്ഷ്യങ്ങൾക്കും ഗൾഫ് രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ നടത്തിയ തിരിച്ചടികൾ ആഗോളതലത്തിൽ ഊർജ്ജ-ചരക്ക് വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇത് വിലക്കയറ്റത്തിനും സാമ്പത്തിക മാന്ദ്യത്തിനുമുള്ള ഭീതി ഉയർത്തിയിരിക്കുകയാണ്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക