Sunday, 28 June 2026

ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....

ബിജെപി പാലാമണ്ഡലം പഠനശിബിരം, പിസി ജോർജ് ഉദ്ഘാടനം ചെയ്തു.....


 
        ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിരിക്കുന്ന പഠനശിബിരത്തിന്റെ ഭാഗമായി പാലാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാധ്യായ പ്രശി ഷൻ മഹാഅഭിയാൻ ഐൻകൊമ്പ്,അംബികാ വിദ്യാ ഭവനിൽ വെച്ച് നടന്നു. 

ദേശീയ നിർവാഹ സമിതി അംഗം കുമ്മനം രാജശേഖരൻ പതാക ഉയർത്തി സമാരംഭം കുറിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ജി അനീഷിന്റെ  അധ്യക്ഷതയിൽ കൂടിയ യോഗം... പിസി ജോർജ് ഉദ്ഘാടനം ചെയ്തു.. ശിബിരത്തിൽ  തയ്യാറാക്കിയ പ്രദർശനിയുടെ ഉദ്ഘാടനം  ജില്ലാ പ്രസിഡന്റ്. ലിജിൻലാൽ നിർവഹിച്ചു. തുടർന്ന് നടന്ന വിവിധ സെക്ഷനുകൾ, എൻ കെ ശശികുമാർ, സുമിത്ത് ജോർജ്, ഷോൺ ജോർജ്,Nഹരി,പിജി ബിജു കുമാർ, ടി എൻ ഹരികുമാർ,അഡ്വക്കേറ്റ് നാരായണൻ നമ്പൂതിരി, ബിനീഷ് ചൂണ്ടച്ചേരി സരീഷ് കുമാർ, ടി എ ഹരികൃഷ്ണൻ,ലാൽ കൃഷ്ണ, സജി എസ് തെക്കേൽ, സെബി പാറമുണ്ട തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. 

മണ്ഡലം നേതാക്കളായ മുരളീധരൻ പി ആർ,  ദീപു സി ജി, മനോജ് മാഞ്ചേരിയിൽ, ജയ കുമാർ,സുരേഷ് ഏഴാച്ചേരി, ജയകൃഷ്ണൻ.ഡി, സ്മിത വിനോദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ തൂഫാൻ  തൃശ്ശൂർ നഗരത്തിൽ വൻ ലഹരിവേട്ട; സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ തൃശ്ശൂർ നഗരത്തിൽ വൻ ലഹരിവേട്ട; സ്ത്രീകളടക്കം ഏഴുപേർ പിടിയിൽ


 

ചാവക്കാട്: തൃശ്ശൂർ സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ മൂന്നിടങ്ങളിൽനിന്നായി 308 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. രണ്ടു യുവതികളുൾപ്പെടെ ഏഴുപേർ അറസ്റ്റിലായി. വെള്ളിയാഴ്ച വാണിയമ്പാറയിൽ വാഹനപരിശോധനയിൽ രണ്ടുഗ്രാം എം.ഡി.എം.എ. പിടികൂടിയതോടെയാണ് ലഹരിവേട്ടയുടെ തുടക്കം.

ഡാൻസാഫ് സ്‌ക്വാഡ് സബ് ഇൻസ്‌പെക്ടർ വിജിത്തും സംഘവും പീച്ചി പോലീസ്, ഹൈവേ പോലീസ് എന്നിവരോടൊപ്പം നടത്തിയ വാഹനപരിശോധനയിൽ രണ്ട്‌ ഗ്രാം എം.ഡി.എം.എ. പിടികൂടി. പാലക്കാട് മുതലമടയിലെ റിസോർട്ടിൽനിന്ന്‌ തൃശ്ശൂരിലേക്ക്‌ കാറിൽ യാത്രചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശി കല്ലൂരയിൽവീട്ടിൽ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശി വിദ്യ (28), അകതിയൂർ നമ്പഴിക്കാട് സ്വദേശി മരക്കാത്ത് വീട്ടിൽ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശി ചെമ്പിൽവീട്ടിൽ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയാണ് എം.ഡി.എം.എ. കണ്ടെത്തിയത്.

ശനിയാഴ്‌ച പുലർച്ചെ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ബണ്ട് റോഡിന്‌ സമീപമുള്ള ഷിഫാസിന്റെ വീടിന്‌ സമീപം നടത്തിയ പരിശോധനയിൽ 18 ഗ്രാം എം.ഡി.എം.എ. കൂടി കണ്ടെടുത്തു. എന്നാൽ, റെയ്ഡിന് മുൻപ്   ഷിഫാസിന്റെ സുഹൃത്ത് സുമേഷ് സ്ഥലത്തുനിന്ന് എം.ഡി.എം.എ. മാറ്റിയതായി വ്യക്തമായി. തുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്നു പുതിയ സൂചനകൾ ലഭിച്ചു.

 ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ ഡാൻസാഫ് ടീം കുന്നംകുളം സ്‌ക്വാഡുമായി ഏകോപിപ്പിച്ച് ഗുരുവായൂർ പഞ്ചാരമുക്കിലെ അലൂമിനിയം ഫാബ്രിക്കേഷൻ വർക്‌ഷോപ്പിൽ റെയ്ഡ് നടത്തി. ഇവിടെനിന്ന് 288 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. 

എളവള്ളി ജാനകിപ്പടി സ്വദേശി തെപ്പുറത്ത് വീട്ടിൽ ടി.ടി. സുമേഷ് (25), ചാവക്കാട് അങ്ങാടിത്താഴം സ്വദേശികളായ പുതുവീട്ടിൽ ഷെബീർ (34), കല്ലൂരയിൽ വീട്ടിൽ അൻഷാദ് (31) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തു. വർക്‌ഷോപ്പിൽ ഇവരാണ് ലഹരി ഒളിപ്പിച്ചുവെച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ അന്വേഷണത്തിനായി സുമേഷിനെ പീച്ചി പോലീസിന് കൈമാറി. കൂടുതൽ പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ നകുൽ ആർ. ദേശ്‌മുഖ് പറഞ്ഞു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 June 2026

മൂവാറ്റുപുഴയാറിലെ ദുരന്തം; യുവതിക്ക് പിന്നാലെ ഭർത്താവിന്റെയും മൃതദേഹം കണ്ടെത്തി, മകൾക്കായി തെരച്ചിൽ തുടരുന്നു

മൂവാറ്റുപുഴയാറിലെ ദുരന്തം; യുവതിക്ക് പിന്നാലെ ഭർത്താവിന്റെയും മൃതദേഹം കണ്ടെത്തി, മകൾക്കായി തെരച്ചിൽ തുടരുന്നു

 





എറണാകുളം: എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയാറിൽ നടന്ന ദാരുണ സംഭവത്തിൽ യുവതിയുടെ ഭർത്താവിന്റെ മൃതദേഹവും കണ്ടെത്തി. പായിപ്ര സ്വദേശിയായ വിജിമോളുടെ ഭർത്താവ് നാരായണന്റെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ ഇന്ന് കണ്ടെത്തിയത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം, കാണാതായ ദമ്പതികളുടെ മകൾക്കായി നദിയിൽ വ്യാപക തെരച്ചിൽ തുടരുകയാണ്.

നേരത്തെ മൂവാറ്റുപുഴയാറിൽ ചാടി ജീവനൊടുക്കിയ വിജിമോളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് ഭർത്താവ് നാരായണനെയും മകളെയും കണ്ടെത്തുന്നതിനായി അഗ്നിരക്ഷാസേന, പോലീസ്, സ്കൂബാ ഡൈവിങ് സംഘം എന്നിവരുടെ നേതൃത്വത്തിൽ ശക്തമായ തെരച്ചിൽ ആരംഭിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് നാരായണന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ ദമ്പതികളുടെ മകളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നദിയിലെ ശക്തമായ ഒഴുക്കും പ്രതികൂല സാഹചര്യങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ടെങ്കിലും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലവും കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഈ ദുരന്തം പായിപ്ര പ്രദേശത്തെയും സമീപവാസികളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. കാണാതായ മകളെ എത്രയും വേഗം കണ്ടെത്താൻ രക്ഷാപ്രവർത്തനം രാത്രിയും പകലുമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടുത്തവർഷം ട്രംപ് ഇന്ത്യയിലെത്തിയേക്കും; ഇന്ത്യ–യുഎസ് ബന്ധത്തിൽ പുതിയ അധ്യായത്തിന് സൂചന

അടുത്തവർഷം ട്രംപ് ഇന്ത്യയിലെത്തിയേക്കും; ഇന്ത്യ–യുഎസ് ബന്ധത്തിൽ പുതിയ അധ്യായത്തിന് സൂചന

 





ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തവർഷം ആദ്യത്തോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന സൂചനകൾ ശക്തമാകുന്നു. ട്രംപ് ഭരണകൂടം ഇതിനായുള്ള പ്രാഥമിക ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവെപ്പായിരിക്കും ഈ സന്ദർശനമെന്നാണ് വിലയിരുത്തൽ.

വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദർശനവുമായി ബന്ധപ്പെട്ട് റൂബിയോ പ്രതികരിച്ചത്. അടുത്തവർഷം ആദ്യത്തോടെ പ്രസിഡന്റ് ട്രംപിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, അത് ഇരുരാജ്യങ്ങളുടെയും ബന്ധത്തിന് കൂടുതൽ കരുത്തേകുന്ന നീക്കമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

വാഷിങ്ടണിന്റെ ഏറ്റവും അടുത്ത തന്ത്രപ്രധാന പങ്കാളികളിൽ ഒന്നാണ് ന്യൂഡൽഹിയെന്നും റൂബിയോ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദവും വിശ്വാസവും ഇന്ത്യ–അമേരിക്ക ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇതിനൊപ്പം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഉടൻ അന്തിമരൂപത്തിലെത്തുമെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപ സഹകരണവും പ്രതിരോധ മേഖലയും സാങ്കേതികവിദ്യ കൈമാറ്റവും ഉൾപ്പെടെയുള്ള മേഖലകളിൽ പുതിയ ധാരണകൾ രൂപപ്പെടുമെന്നാണ് നയതന്ത്ര വൃത്തങ്ങൾ പ്രതീക്ഷിക്കുന്നത്.

ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ക്വാഡ് (Quad) സഖ്യത്തിൽ ഇന്ത്യയും അമേരിക്കയും പ്രധാന പങ്കാളികളാണ്. ഇൻഡോ-പസഫിക് മേഖലയിലെ സുരക്ഷ, സമുദ്ര സുരക്ഷ, നിർണായക സാങ്കേതികവിദ്യകൾ, സുരക്ഷിത വിതരണ ശൃംഖലകൾ, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളിൽ നാല് രാജ്യങ്ങളും ചേർന്ന് പ്രവർത്തിച്ചുവരികയാണ്.

21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ തന്ത്രപ്രധാന പങ്കാളിത്തങ്ങളിലൊന്നായാണ് ഇന്ത്യ–അമേരിക്ക ബന്ധത്തെ ഇരു രാജ്യങ്ങളും വിശേഷിപ്പിക്കുന്നത്. ആഗോള രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും വർധിച്ചുവരുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ ഈ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നത്.

ഡൊണാൾഡ് ട്രംപ് അവസാനമായി ഇന്ത്യ സന്ദർശിച്ചത് 2020 ഫെബ്രുവരിയിലായിരുന്നു. അന്ന് അഹമ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നടന്ന 'നമസ്തേ ട്രംപ്' മഹാറാലിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തുടർന്ന് ന്യൂഡൽഹിയിൽ നടന്ന ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ സഹകരണം തുടങ്ങിയ വിഷയങ്ങളിൽ നിർണായക ചർച്ചകളും നടന്നിരുന്നു.

ഇപ്പോൾ വീണ്ടും ട്രംപിന്റെ ഇന്ത്യാ സന്ദർശനം യാഥാർഥ്യമായാൽ, ഇന്ത്യ–അമേരിക്ക ബന്ധം കൂടുതൽ ആഴത്തിലാകുന്നതിനൊപ്പം വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഇൻഡോ-പസഫിക് സുരക്ഷ, ആഗോള തന്ത്രപരമായ സഹകരണം എന്നീ മേഖലകളിൽ പുതിയ ധാരണകൾക്ക് വഴിയൊരുങ്ങുമെന്നാണ് നയതന്ത്ര വിദഗ്ധർ വിലയിരുത്തുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓണത്തിന് കടമക്കുടിയിലേക്ക് വാട്ടർ മെട്രോ; വിമാനത്താവളത്തിലേക്കും ജലപാത സ്വപ്നത്തിന് വേഗം

ഓണത്തിന് കടമക്കുടിയിലേക്ക് വാട്ടർ മെട്രോ; വിമാനത്താവളത്തിലേക്കും ജലപാത സ്വപ്നത്തിന് വേഗം

 





കൊച്ചി: കൊച്ചിയുടെ ജലഗതാഗത രംഗത്ത് പുതിയ നാഴികക്കല്ലാകാൻ പോകുന്ന കടമക്കുടി വാട്ടർ മെട്രോ സർവീസ് ഈ ഓണത്തോടനുബന്ധിച്ച് ആരംഭിക്കുമെന്ന പ്രതീക്ഷ ശക്തമാകുന്നു. ടെർമിനലിലെ പ്രധാന നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണെന്നും, ബാക്കിയുള്ള സാങ്കേതിക ജോലികൾ പൂർത്തിയായാൽ സർവീസ് ആരംഭിക്കാനാകുമെന്നുമാണ് കൊച്ചി വാട്ടർ മെട്രോ അധികൃതർ അറിയിക്കുന്നത്.

കടമക്കുടി ടെർമിനലിലെ ഫ്ലോട്ടിംഗ് പോണ്ടൂൺ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രധാന നിർമാണ പ്രവർത്തനങ്ങൾ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക് ബോട്ടുകൾക്കാവശ്യമായ ചാർജിംഗ് സംവിധാനവും ഉടൻ സജ്ജമാക്കും. ഇനി സർവീസ് ആരംഭിക്കുന്നതിന് മുമ്പ് ചീനവലകളുടെ പുനഃസ്ഥാപനവും ടെർമിനൽ പരിസരത്തെ ഡ്രെഡ്ജിംഗ് ജോലികളും പൂർത്തിയാക്കാനാണ് ബാക്കിയുള്ളത്.

ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാകുന്നതോടെ കടമക്കുടിയിലേക്കുള്ള വാട്ടർ മെട്രോ സർവീസ് ഓണത്തോടനുബന്ധിച്ച് യാഥാർഥ്യമാകുമെന്ന് കൊച്ചി വാട്ടർ മെട്രോ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാജൻ ജോൺ അറിയിച്ചു.

അതേസമയം, കടമക്കുടിക്ക് പിന്നാലെ വാട്ടർ മെട്രോയുടെ ശൃംഖല കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്. അടുത്ത ഘട്ടത്തിൽ ഹൈക്കോടതി – മട്ടാഞ്ചേരി – ഇടക്കൊച്ചി റൂട്ടിലേക്കും സർവീസ് വ്യാപിപ്പിക്കും. തുടർന്ന് എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം നിർമ്മിക്കുന്ന പുതിയ ടെർമിനലിൽ നിന്നുള്ള സർവീസുകളും ആരംഭിക്കും. ഇതോടെ നഗരത്തിലെ വിവിധ ജലപാതകൾ കൂടുതൽ കാര്യക്ഷമമായി ബന്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.

ഇതിനിടെയാണ് കൊച്ചി വാട്ടർ മെട്രോയുടെ ഏറ്റവും വലിയ ഭാവി പദ്ധതിയെന്ന വിശേഷണത്തോടെ വിമാനത്താവള ജലപാത പദ്ധതിക്കും വേഗം കൂടുന്നത്. ആലുവ മെട്രോ സ്റ്റേഷനെയും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെയും പെരിയാർ നദി വഴി ബന്ധിപ്പിക്കുന്ന പദ്ധതിയുടെ സാധ്യതാ പഠനങ്ങൾ പുരോഗമിക്കുകയാണെന്ന് കൊച്ചി മെട്രോ റെയിൽ മാനേജിങ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു.

ഈ പദ്ധതി യാഥാർഥ്യമായാൽ ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് വെറും 15 മിനിറ്റിനുള്ളിൽ ജലമാർഗം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. മെട്രോ റെയിലും വാട്ടർ മെട്രോയും വിമാനത്താവളവും പരസ്പരം ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച മൾട്ടി-മോഡൽ ഗതാഗത ശൃംഖലകളിലൊന്നായി കൊച്ചി മാറുമെന്നും അധികൃതർ വിലയിരുത്തുന്നു.

വാട്ടർ മെട്രോയുടെ പുതിയ സർവീസുകൾ യാഥാർഥ്യമാകുന്നതോടെ നഗരത്തിലെ റോഡ് ഗതാഗതക്കുരുക്ക് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം കൂടുതൽ ജനപ്രിയമാക്കാനും വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഉണർവ് നൽകാനും സാധിക്കുമെന്നാണ് പ്രതീക്ഷ. ഓണത്തിന് മുമ്പായി കടമക്കുടി സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ അതിവേഗം പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം; കുരങ്ങുകളെ കണ്ട് ഭയന്ന് കുന്നിൻമുകളിൽ നിന്ന് വീണ് നവവധുവിന് ദാരുണാന്ത്യം

വിവാഹം കഴിഞ്ഞ് ഒരു മാസം മാത്രം; കുരങ്ങുകളെ കണ്ട് ഭയന്ന് കുന്നിൻമുകളിൽ നിന്ന് വീണ് നവവധുവിന് ദാരുണാന്ത്യം

 





തൂത്തുക്കുടി: വിവാഹജീവിതം ആരംഭിച്ച് ഒരു മാസം പോലും തികയുന്നതിന് മുമ്പ് നവവധുവിനെ ദാരുണ മരണം കവർന്നു. തൂത്തുക്കുടി സൗത്ത് തിറ്റങ്കുളം സ്വദേശിനിയായ 24കാരി അനിതയാണ് ക്ഷേത്രദർശനത്തിനിടെ കുന്നിൻമുകളിൽ നിന്ന് താഴേക്ക് വീണ് മരിച്ചത്. കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിനിടെ ഭയന്നോടാൻ ശ്രമിക്കുമ്പോൾ ബാലൻസ് തെറ്റി വീണതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

വിദേശത്ത് ജോലി ചെയ്യുന്ന 29കാരനായ സുരേഷുമായാണ് അനിതയുടെ വിവാഹം കഴിഞ്ഞ മാസം നടന്നത്. വിവാഹത്തിനായി നാട്ടിലെത്തിയ സുരേഷ്, ഭാര്യയ്ക്കൊപ്പം കഴുഗുമലയിലെ പ്രശസ്തമായ കലുഗസലമൂർത്തി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയിരുന്നു. ക്ഷേത്രദർശനത്തിന് ശേഷം സമീപത്തുള്ള ഉച്ചിപ്പിള്ളയാർ മലമുകളിലെ വിനോദസഞ്ചാര മേഖലയിലേക്ക് ഇരുവരും കയറുകയായിരുന്നു.

കുരങ്ങുകളുടെ സാന്നിധ്യത്തിന് പേരുകേട്ട പ്രദേശമായതിനാൽ ദമ്പതികൾ കൈവശം കരുതിയിരുന്ന ഭക്ഷണസാധനങ്ങൾ അവയ്ക്ക് നൽകുകയായിരുന്നു. ഇതിനിടെ വലിയൊരു വാനരസംഘം അനിതയ്ക്ക് ചുറ്റും കൂടിയതായാണ് റിപ്പോർട്ടുകൾ. കുരങ്ങുകളെ കണ്ട് ഭയന്ന അനിത നിയന്ത്രണം നഷ്ടപ്പെട്ട് കുന്നിൻമുകളിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നിരവധി അടി താഴ്ചയിലേക്ക് വീണ അനിത സംഭവസ്ഥലത്തുവച്ചുതന്നെ മരണത്തിന് കീഴടങ്ങി. അപകടം കണ്ട് ഭർത്താവ് സുരേഷ് ഓടിയെത്തി ഭാര്യയുടെ മൃതദേഹത്തിനരികിൽ പൊട്ടിക്കരയുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം കണ്ടുനിന്നവരെയും ഈ കാഴ്ച വേദനിപ്പിച്ചു.

വിവരം ലഭിച്ച ഉടൻ അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അപകടമരണമെന്ന നിലയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ്, സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഉണ്ടായ ഈ ദാരുണ സംഭവം തൂത്തുക്കുടി മേഖലയെ ഒന്നാകെ ദുഃഖത്തിലാഴ്ത്തി. വിനോദസഞ്ചാരികളും തീർഥാടകരും കൂടുതലായി എത്തുന്ന മലമുകളിലെ പ്രദേശങ്ങളിൽ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യവും സംഭവത്തെ തുടർന്ന് ഉയരുന്നുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിമ്മിൽ നിന്ന് മടങ്ങിയ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച കേസ്; ഭാര്യ അറസ്റ്റിൽ, കൊലപാതക ഗൂഢാലോചനയെന്ന് പോലീസ്

ജിമ്മിൽ നിന്ന് മടങ്ങിയ യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച കേസ്; ഭാര്യ അറസ്റ്റിൽ, കൊലപാതക ഗൂഢാലോചനയെന്ന് പോലീസ്

 





തൃക്കൂർ: ജിമ്മിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവിനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടാം പ്രതിയായ യുവതി അറസ്റ്റിൽ. മറ്റത്തൂർകുന്ന് നെടുമ്പാക്കാരൻ ജിസ്മി തെരേസ് ജോഷി (30)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഗുരുതരമായി പരിക്കേറ്റത് മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ്.

അറസ്റ്റിലായ ജിസ്മി, ഡീനസ് ഡേവിസിന്റെ ഭാര്യയാണ്. കേസിലെ ഒന്നാം പ്രതിയായ പോട്ട പനമ്പിള്ളി നഗർ സ്വദേശി സിറിളിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിസ്മിയും സിറിളും ഒരുമിച്ച് ജീവിക്കാൻ ഡീനസിനെ ഇല്ലാതാക്കാനാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

സംഭവം നടന്നത് കഴിഞ്ഞ മേയ് 8-നാണ്. രാത്രി ജിമ്മിൽ വ്യായാമം കഴിഞ്ഞ് പുറത്തിറങ്ങിയ ഡീനസിനെ ആക്രമിക്കാനായി സിറിൾ ജിമ്മിന് സമീപം ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ഡീനസ് പുറത്തുവന്നയുടൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡീനസിനെ ഉടൻ ആശുപത്രിയിലെത്തിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാനായത്.

ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയായ ജിസ്മിക്കും കേസിൽ പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. തുടർന്ന് കേസിൽ രണ്ടാം പ്രതിയായി ഉൾപ്പെടുത്തിയ ജിസ്മി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും കോടതി അപേക്ഷ നിരസിച്ചു.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജിസ്മി പുതുക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തുടർന്ന് പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിൽ ഇരുവരുടെയും പങ്കും ആക്രമണത്തിന് പിന്നിലെ ആസൂത്രണവും സംബന്ധിച്ച് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ, ഫോൺ രേഖകൾ, മറ്റ് സാഹചര്യ തെളിവുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി വിശദമായി പരിശോധിച്ചുവരികയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വന്തം മന്ത്രാലയത്തിൽ നിന്ന് കോടിക്ക് സമീപം സബ്സിഡി; കേന്ദ്ര സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

സ്വന്തം മന്ത്രാലയത്തിൽ നിന്ന് കോടിക്ക് സമീപം സബ്സിഡി; കേന്ദ്ര സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

 





ന്യൂഡൽഹി: കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരത് ചൗധരി, സ്വന്തം മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള പദ്ധതിയിൽ നിന്ന് ഏകദേശം ഒരു കോടി രൂപയുടെ കൃഷി സബ്സിഡി നേടിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ തന്റെ ഫാം ഹൗസിൽ വെള്ളരി കൃഷിക്കായി 99.6 ലക്ഷം രൂപ സബ്സിഡി ദേശീയ ഹോർട്ടികൾച്ചർ ബോർഡിൽ (എൻ.എച്ച്.ബി.) നിന്ന് അനുവദിച്ചതായാണ് ദേശീയ മാധ്യമമായ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്ന് ഇത്രയും വലിയ തുക ആനുകൂല്യമായി ലഭിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുന്നത്.

രാജസ്ഥാനിലെ ദീദ്‌വാന-കുച്ചമാൻ ജില്ലയിലെ പീഹ് ഗ്രാമത്തിലുള്ള ഫാം ഹൗസിലാണ് ഭഗീരത് ചൗധരി വാണിജ്യാടിസ്ഥാനത്തിൽ വെള്ളരി കൃഷി നടത്തുന്നത്. 16,592 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നാല് വലിയ പോളിഹൗസുകൾ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഏകദേശം 1.99 കോടി രൂപ ചെലവ് വരുന്ന പദ്ധതിക്കായി മന്ത്രി എച്ച്ഡിഎഫ്സി ബാങ്കിൽ നിന്ന് 1.49 കോടി രൂപ വായ്പയും എടുത്തിരുന്നു. അനുവദിച്ച സബ്സിഡി ഈ വായ്പാ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി, പൂക്കൾ എന്നിവയുടെ കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന 'മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോർട്ടികൾച്ചർ' (MIDH) പദ്ധതിക്ക് കീഴിലാണ് ധനസഹായം അനുവദിക്കുന്നത്. ഈ പദ്ധതി നടപ്പാക്കുന്നത് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഭരണനിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ദേശീയ ഹോർട്ടികൾച്ചർ ബോർഡാണ്. ഈ ബോർഡിന്റെ വൈസ് പ്രസിഡന്റുമാണ് കേന്ദ്ര സഹമന്ത്രി ഭഗീരത് ചൗധരി.

റിപ്പോർട്ടുകൾ പ്രകാരം, 2025 ഏപ്രിൽ 15-ന് സമർപ്പിച്ച അപേക്ഷയ്ക്ക് വെറും 14 ദിവസത്തിനുള്ളിൽ ബോർഡ് പ്രാഥമിക അനുമതി നൽകി. സാധാരണയായി ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും കൃഷിയിടം നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തിയ ശേഷമാണ് അനുമതി നൽകുന്നത്. എന്നാൽ ഈ നടപടിക്രമങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കിയതിലാണ് ചോദ്യങ്ങൾ ഉയരുന്നത്.

അതേസമയം, പദ്ധതി പൂർത്തിയാക്കി മൂന്ന് മാസത്തിന് ശേഷമേ സബ്സിഡി അനുവദിക്കാവൂ എന്ന വ്യവസ്ഥ നിലനിൽക്കെയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2026 മാർച്ച് 11-ന് അന്തിമ അനുമതി ലഭിച്ചതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിൽ തന്നെ 99.03 ലക്ഷം രൂപ മന്ത്രിയുടെ ബാങ്ക് വായ്പാ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ, 2025 മാർച്ചിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച സ്വത്തുവിവര പട്ടികയിൽ ഈ കൃഷി പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ദേശീയ ഹോർട്ടികൾച്ചർ ബോർഡ് അംഗീകരിച്ച 467 പദ്ധതികളിൽ, 50 ലക്ഷം രൂപയ്ക്ക് മുകളിൽ സബ്സിഡി ലഭിച്ച 60 പേരിൽ ഒരാളാണ് ഭഗീരത് ചൗധരി.

സാധാരണ കർഷകർക്ക് സർക്കാർ സബ്സിഡി ലഭിക്കാൻ നിരവധി നടപടിക്രമങ്ങളും കാലതാമസവും നേരിടേണ്ടിവരുന്ന സാഹചര്യത്തിൽ, സ്വന്തം മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനത്തിൽ നിന്ന് മന്ത്രിക്ക് തന്നെ അതിവേഗത്തിൽ വൻതുക സബ്സിഡി ലഭിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. എന്നാൽ, റിപ്പോർട്ടിൽ ഉയർന്ന ആരോപണങ്ങളോട് ഭഗീരത് ചൗധരി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ കൂടുതൽ വിശദീകരണവും അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്താനുള്ള സാധ്യതയും ശക്തമാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിതഭാര ലോറികൾക്ക് 'മാസപ്പടി' സംരക്ഷണം? എം.സി റോഡിൽ കൈക്കൂലി ശൃംഖലയും ഫിറ്റ്‌നസ് ക്രമക്കേടും സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ

അമിതഭാര ലോറികൾക്ക് 'മാസപ്പടി' സംരക്ഷണം? എം.സി റോഡിൽ കൈക്കൂലി ശൃംഖലയും ഫിറ്റ്‌നസ് ക്രമക്കേടും സംബന്ധിച്ച് ഗുരുതര ആരോപണങ്ങൾ

 





തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ഗതാഗത പാതയായ എം.സി റോഡിലൂടെ അമിതഭാരം കയറ്റിയ തടി ലോറികളും മണ്ണ് കയറ്റിയ ടിപ്പർ ലോറികളും തടസ്സമില്ലാതെ സഞ്ചരിക്കാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ സംഘടിത കൈക്കൂലി ശൃംഖല പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങൾ. വാഹന പരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന ചില വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് പരിശോധന ഒഴിവാക്കി വാഹനങ്ങൾ കടത്തിവിടുന്നതിനായി പ്രതിമാസം ഒരു ലക്ഷം രൂപവരെ കൈക്കൂലി ലഭിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

അമിതഭാരവുമായി സ്ഥിരമായി സർവീസ് നടത്തുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കിയ ശേഷമാണ് മാസപ്പടി ഈടാക്കുന്നതെന്നാണ് ആരോപണം. പണം ശേഖരിക്കുന്നതിന് ഓരോ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിനും പ്രത്യേക ഇടനിലക്കാരുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതുവഴി പരിശോധനകളിൽ നിന്ന് വാഹനങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നതായും ആരോപണം ഉയരുന്നു.

നിയമപ്രകാരം കുറഞ്ഞത് അരലക്ഷം രൂപയോളം പിഴ ചുമത്താൻ കഴിയുന്നത്ര അമിതഭാരവുമായാണ് പല ലോറികളും ദിവസേന നിരത്തിലിറങ്ങുന്നതെന്ന് ആരോപിക്കപ്പെടുന്നു. എന്നാൽ പരിശോധനകൾ നടക്കുന്നതായി കാണിക്കാൻ മാസത്തിൽ ഒരിക്കൽ മാത്രം ചില വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന രീതിയാണ് പിന്തുടരുന്നതെന്നും വിവരമുണ്ട്. സർക്കാർ നിശ്ചയിച്ച പ്രതിമാസ പിഴ ലക്ഷ്യം പൂർത്തിയാക്കുന്നതിനായാണ് ഇത്തരം പരിശോധനകളെന്നാണ് ആരോപണം.

അതേസമയം, കൈക്കൂലി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കും വലിയ സമ്മർദ്ദം നേരിടേണ്ടിവരുന്നതായാണ് റിപ്പോർട്ടുകൾ. മാസപ്പടി നൽകിയ വാഹനങ്ങൾ പിടികൂടി പിഴ ചുമത്തിയാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസിലും വകുപ്പ് മേധാവികൾക്കും പരാതി എത്തിക്കുന്ന രീതിയാണ് പിന്തുടരുന്നതെന്ന് ആരോപണമുണ്ട്. ചില ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയും ഒത്തുകളിക്ക് നിർബന്ധിതരാക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

മണ്ണ്, തടി ലോറി ഉടമകൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതും നിയമനടപടികൾക്ക് തടസ്സമാകുന്നതായും ആരോപണമുണ്ട്. അമിതഭാരവുമായി സഞ്ചരിക്കുന്ന ടിപ്പർ ലോറികൾക്കെതിരെ എല്ലായ്പ്പോഴും പിഴ ചുമത്തേണ്ടതില്ലെന്ന നിർദേശം നൽകിയ ഒരു രാഷ്ട്രീയ നേതാവിന്റെ പഴയ വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്ന സാഹചര്യവും നിലവിലുണ്ട്.

കൊല്ലം ജില്ലയിൽ പ്രവർത്തിച്ചിരുന്ന ഒരു അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർ മാസപ്പടി ശൃംഖല ആസൂത്രിതമായി നടപ്പാക്കിയെന്നാണ് റിപ്പോർട്ടിലുള്ള മറ്റൊരു ഗുരുതര ആരോപണം. പിന്നീട് മറ്റൊരു കേസിൽ സസ്‌പെൻഷനിലായ ഈ ഉദ്യോഗസ്ഥൻ രൂപപ്പെടുത്തിയ രീതിയാണ് സംസ്ഥാനത്തെ മറ്റ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകളും പിന്തുടർന്നതെന്നാണ് ആരോപണം. തമിഴ്നാട്ടിൽ നിന്നുള്ള ലോറികളിൽ നിന്നുപോലും കൈക്കൂലി ഈടാക്കിയെന്ന വിവാദത്തെ തുടർന്നാണ് അദ്ദേഹത്തെ സ്ഥലംമാറ്റിയതെന്നും, പ്രതിമാസം രണ്ടരലക്ഷം രൂപവരെ കൈക്കൂലി വാങ്ങിയിരുന്നുവെന്നുമാണ് റിപ്പോർട്ടിലുള്ള ആരോപണം.

ഇതിനിടെ, വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിലും വ്യാപക ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ബസുകളും ടിപ്പറുകളും ഉൾപ്പെടെ 512 വാഹനങ്ങൾക്ക് ആവശ്യമായ പരിശോധനകൾ നടത്താതെയാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. എന്നാൽ ഇത്രയും ഗുരുതരമായ കണ്ടെത്തൽ ഉണ്ടായിട്ടും വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയോ എല്ലാ ഉത്തരവാദികൾക്കെതിരെയും കർശന നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിമർശനം.

കൊല്ലം ആർ.ടി. ഓഫീസിൽ നിന്നാണ് ഇത്തരം ക്രമക്കേടുകളിലൂടെ നിരവധി വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. കൊട്ടാരക്കരയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതേ രീതിയിലാണ് ഫിറ്റ്‌നസ് നേടിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് ഉദ്യോഗസ്ഥരിൽ രണ്ടുപേർക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും വിവരമുണ്ട്.

സംഭവം പൊതുജന സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമായതിനാൽ എല്ലാ ഹെവി വാഹനങ്ങളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ആരോപണങ്ങൾ സംബന്ധിച്ച് ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെങ്കിൽ മാത്രമേ യാഥാർഥ്യവും ഉത്തരവാദിത്വവും സംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാകൂ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക