Tuesday, 7 July 2026

മണ്ണിടിച്ചിൽ: 'ദൈവത്തിന്റെ വിധി'; എംഎസ്ആർഡിസിയുടെ വിശദീകരണം

മണ്ണിടിച്ചിൽ: 'ദൈവത്തിന്റെ വിധി'; എംഎസ്ആർഡിസിയുടെ വിശദീകരണം

 




മുംബൈ: അടുത്തിടെ ഉദ്ഘാടനം ചെയ്ത 6,695 കോടി രൂപയുടെ മുംബൈ–പൂനെ എക്‌സ്പ്രസ്‌വേയിലെ 'മിസ്സിംഗ് ലിങ്ക്' പദ്ധതിയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലുണ്ടായ സംഭവത്തിൽ വിശദീകരണവുമായി മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (എംഎസ്ആർഡിസി) രംഗത്തെത്തി. മണ്ണിടിച്ചിൽ പ്രകൃതിയുടെ പ്രതിഭാസമാണെന്നും അതിനെ "ദൈവത്തിന്റെ വിധി"യായി മാത്രമേ കാണാനാകൂവെന്നും എംഎസ്ആർഡിസി അധികൃതർ വ്യക്തമാക്കി.

എംഎസ്ആർഡിസി വൈസ് ചെയർമാൻ അനിൽകുമാർ ഗെയ്‌ക്‌വാഡ് പറഞ്ഞതനുസരിച്ച്, സംഭവത്തിൽ കരാറുകാരന്റെ ഭാഗത്ത് യാതൊരു വീഴ്ചയുമില്ല. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ പ്രകൃതിദുരന്തത്തിന്റെ ഭാഗമാണെന്നും നിർമാണത്തിലെ പിഴവല്ല അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുത്ത പദ്ധതിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഇതേ തുടർന്ന് പാതയിലെ ഗതാഗതം താൽക്കാലികമായി തടസ്സപ്പെടുകയും അധികൃതർ വാഹനങ്ങൾ മറ്റ് വഴികളിലേക്ക് തിരിച്ചുവിടുകയും ചെയ്തിരുന്നു.

അതേസമയം, എംഎസ്ആർഡിസിയുടെ വിശദീകരണം ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നിർമിച്ച അടിസ്ഥാനസൗകര്യ പദ്ധതിയുടെ സുരക്ഷയും നിർമാണ നിലവാരവും സംബന്ധിച്ച് കൂടുതൽ പരിശോധന വേണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്. സംഭവത്തിൽ തുടർ സാങ്കേതിക പരിശോധനകളും വിലയിരുത്തലുകളും പുരോഗമിക്കുകയാണ്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക്  സ്വീകരണം നൽകി

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ കണ്ണൂർ ജില്ലയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി


 

പയ്യന്നൂർ ഹോട്ടൽ ആൻഡ് റസ്‌റ്ററന്റ് അസോസിയേഷൻ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎ ക്ക് സ്വീകരണം നൽകി. സംസ്‌ഥാന പ്രസിഡന്റ് ജി.ജയപാൽ ഉദ്ഘാടനം ചെയ്തു. സംസ്‌ഥാന : രക്ഷാധികാരി കെ.പി.ബാലകൃഷ്ണ പൊതുവാൾ ഉപഹാരം നൽകി.

പ്രസിഡന്റ്റ് മഹേഷ് മുത്താഴം അധ്യക്ഷത വഹിച്ചു. അനീഷ് ബി.നായർ, സെക്രട്ടറി സൈദ് ഗ്രേസ്, ജില്ലാ പ്രസിഡന്റ് കെ.എൻ.ഭൂപേഷ്, സെക്രട്ടറി നാസർമഡോൾ, ട്രഷറർ ലക്ഷ്മണൻ, വർക്കിങ് പ്രസിഡന്റ് എ.നാരായണൻ, വൈസ് പ്രസിഡന്റ് ജനത വിജയൻ, സുരക്ഷ പദ്ധതി ജില്ലാ ചെയർമാൻ സുമേഷ്, ട്രഷറർ ഷാൻ ബർഗർ എന്നിവർ പ്രസംഗിച്ചു. പയ്യന്നൂർ യൂണിറ്റ് വനിത വിങ് രൂപീകരണവും ഹൈജീൻ മോണിറ്ററിംഗ് വിങ്  രൂപീകരണവും നടന്നു 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മേപ്പാടിയിൽ വൻ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം ഊർജിതം

മേപ്പാടിയിൽ വൻ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനം ഊർജിതം

 





മേപ്പാടി: വയനാട് ജില്ലയിലെ മേപ്പാടിയിൽ കനത്ത മഴയെ തുടർന്ന് വൻ മണ്ണിടിച്ചിൽ. വയനാട് തുരങ്കപാത നിർമാണം നടക്കുന്ന മീനാക്ഷിപാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതിനാൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.

പാലത്തിനോട് ചേർന്നുള്ള കുന്നിന്റെ വലിയൊരു ഭാഗം ഇടിഞ്ഞ് റോഡിലേക്കും സമീപത്തെ പുഴയിലേക്കും പതിച്ചതോടെയാണ് സ്ഥിതി ഗുരുതരമായത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപം നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന ഒരു തൊഴിലാളിയെ മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിൽ ഉണ്ടായ സമയത്ത് പാലത്തിലൂടെ വാഹനങ്ങളോ ആളുകളോ കടന്നുപോയിരുന്നോയെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. ഇതും പ്രദേശത്ത് ആശങ്ക വർധിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വയനാട്ടിൽ അതിതീവ്ര മഴയാണ് രേഖപ്പെടുത്തിയിരുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) സംഘത്തോട് ഉടൻ സ്ഥലത്തേക്ക് നീങ്ങാൻ മന്ത്രി ടി. സിദ്ദിഖ് നിർദേശം നൽകിയതായി വിവരം. വലിയ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള മണ്ണിടിച്ചിലാണിതെന്നും സ്ഥിതിഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

മണ്ണിടിച്ചിലിന്റെ വ്യാപ്തിയും ആളപായമുണ്ടായിട്ടുണ്ടോയെന്നും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഴയിൽ മുങ്ങി മുംബൈ; ഗതാഗതം സ്തംഭിച്ചു

മഴയിൽ മുങ്ങി മുംബൈ; ഗതാഗതം സ്തംഭിച്ചു

 





മുംബൈ: തുടർച്ചയായ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് മുംബൈയും സമീപപ്രദേശങ്ങളും കടുത്ത പ്രതിസന്ധിയിലായി. റോഡ്, റെയിൽ ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതോടെ നഗരം മറ്റു മേഖലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്. മഴക്കെടുതിയിൽ ഇതുവരെ 13 പേർ മരിച്ചതായി മഹാരാഷ്ട്ര ദുരന്തനിവാരണ മന്ത്രി ഗിരീഷ് മഹാജൻ അറിയിച്ചു.

പുതുതായി തുറന്ന മുംബൈ–പുണെ എക്‌സ്പ്രസ് വേയിലെ ബൈപാസിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ഗതാഗതം തിരിച്ചുവിടേണ്ടിവന്നു. മുംബൈ–അഹമ്മദാബാദ് ദേശീയപാതയിലും കൊങ്കൺ മേഖലയിലുമുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളായി വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്.

റെയിൽവേ പാതകളിൽ മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് പുണെ–മുംബൈ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഗുജറാത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തതോടെ യാത്രക്കാർ വലിയ ദുരിതത്തിലായി.

പുണെയിലെ മാവൽ മേഖലയിൽ മണ്ണിടിച്ചിലിൽ വീട് തകർന്ന് രണ്ട് പേർ മരിക്കുകയും ഖേഡിൽ വെള്ളപ്പൊക്കത്തിൽ ഒരാൾ ഒഴുക്കിൽപ്പെടുകയും ചെയ്തു. താനെ, പാൽഘർ ജില്ലകളിൽ ശക്തമായ മഴയും കാറ്റും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്.

മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മഹാരാഷ്ട്ര നിയമസഭയുടെ ഇരുസഭകളുടെയും നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. യാത്രാ തടസ്സങ്ങൾ പരിഗണിച്ച് കോടതിയിൽ ഹാജരാകാൻ കഴിയാത്ത അഭിഭാഷകർക്കെതിരെ പ്രതികൂല ഉത്തരവുകൾ പുറപ്പെടുവിക്കില്ലെന്ന് ബോംബെ ഹൈക്കോടതി അറിയിച്ചു.

അതേസമയം, മുംബൈ, താനെ, റായ്ഗഡ്, നാസിക് ഉൾപ്പെടെയുള്ള ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൊബൈൽ ടോർച്ചിൽ ബസ് ഓട്ടം; മൂന്ന് ജീവനക്കാർ സസ്‌പെൻഡിൽ

മൊബൈൽ ടോർച്ചിൽ ബസ് ഓട്ടം; മൂന്ന് ജീവനക്കാർ സസ്‌പെൻഡിൽ

 





ബെംഗളൂരു: ഹെഡ്‌ലൈറ്റ് തകരാറിലായതിനെ തുടർന്ന് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ രാത്രി ബസ് ഓടിച്ച സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെ.കെ.ആർ.ടി.സി.) അധികൃതരാണ് നടപടി സ്വീകരിച്ചത്.

സംഭവത്തിൽ ബസ് ഡ്രൈവർ ആകാശ്, ഡിപ്പോയിലെ സാങ്കേതിക വിഭാഗം സൂപ്പർവൈസർ ബസവരാജ്, ജീവനക്കാരൻ ശിവാനന്ദ് എന്നിവരെയാണ് അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെൻഡ് ചെയ്തത്.

കലബുറഗി–ചിൻചോലി റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിന്റെ ഹെഡ്‌ലൈറ്റ് യാത്രാമധ്യേ തകരാറിലായിരുന്നു. തുടർന്ന് ബസ് നിർത്തിവെക്കുകയോ മറ്റൊരു സംവിധാനം ഒരുക്കുകയോ ചെയ്യുന്നതിനുപകരം, കണ്ടക്ടർ മൊബൈൽ ഫോണിലെ ടോർച്ച് തെളിച്ച് മുൻവശത്തെ ചില്ലിലൂടെ പുറത്തേക്ക് വെളിച്ചം കാട്ടി. ഈ വെളിച്ചത്തിന്റെ സഹായത്തോടെയാണ് ഡ്രൈവർ ബസ് ഓടിച്ച് യാത്ര തുടർന്നത്.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ കെ.കെ.ആർ.ടി.സി. അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ സുരക്ഷ ഗുരുതരമായി അപകടത്തിലാക്കിയ സംഭവമാണിതെന്ന് വിലയിരുത്തിയാണ് ബന്ധപ്പെട്ട ജീവനക്കാർക്കെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. സംഭവത്തിൽ കൂടുതൽ വകുപ്പുതല അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈക്ക് റേസിനെച്ചൊല്ലിയ തർക്കം കൊലയിൽ കലാശിച്ചു

ബൈക്ക് റേസിനെച്ചൊല്ലിയ തർക്കം കൊലയിൽ കലാശിച്ചു

 





കാഞ്ഞിരംകുളം: വീടിന് മുന്നിൽ ബൈക്ക് അമിതശബ്ദത്തിൽ റേസ് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം യുവാവിന്റെ മരണത്തിൽ കലാശിച്ചു. നെല്ലിമൂട് കണ്ണറവിള ആലുനിന്നകുഴി വാറുവിളാകം വടക്കരികത്ത് വീട്ടിൽ അജികുമാറിന്റെയും പ്രിയയുടെയും മകൻ മനു (23) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ബിജു (46), മക്കളായ അമ്പാടി എന്ന വിജിൻ (18), മിഥുൻ (19), ഇവരുടെ പ്രായപൂർത്തിയാകാത്ത സുഹൃത്ത് എന്നിവരെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

പോലീസ് പറയുന്നതനുസരിച്ച്, ബിജുവിന്റെ മകൻ അമ്പാടി സഞ്ചരിച്ചിരുന്ന ബൈക്കിൽ പെട്രോൾ തീർന്നതിനെ തുടർന്ന് മനുവിന്റെ വീടിന് മുന്നിൽ വാഹനം നിർത്തി. പിന്നീട് പെട്രോൾ നിറച്ചശേഷം ബൈക്ക് തുടർച്ചയായി റേസ് ചെയ്തതിനെ മനു ചോദ്യം ചെയ്തതോടെയാണ് വാക്കുതർക്കം ആരംഭിച്ചത്. തർക്കം പിന്നീട് ഉന്തുംതള്ളിലേക്കും ഇരുവീട്ടുകാരും ഉൾപ്പെട്ട സംഘർഷത്തിലേക്കും നീങ്ങിയെങ്കിലും നാട്ടുകാർ ഇടപെട്ട് പ്രശ്നം താൽക്കാലികമായി പരിഹരിച്ചു.

എന്നാൽ പിന്നീട് മനു സുഹൃത്തുക്കളോടൊപ്പം ബിജുവിന്റെ വീട്ടിലെത്തി വീണ്ടും തർക്കമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ മനു കൈവശമുണ്ടായിരുന്ന കത്തികൊണ്ട് അമ്പാടിയെ ആക്രമിച്ചതായും, തുടർന്ന് മനുവിന്റെ കൈയിൽ നിന്ന് കത്തി പിടിച്ചുവാങ്ങിയ അമ്പാടി തിരിച്ചുകുത്തുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. മുതുകിൽ ഗുരുതരമായി കുത്തേറ്റ മനുവിനെ ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ നെയ്യാറ്റിൻകര ആശുപത്രിയിലും ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കമുണ്ടായെങ്കിലും ആശുപത്രി സുരക്ഷാ ജീവനക്കാർ ഇടപെട്ട് സ്ഥിതി നിയന്ത്രണവിധേയമാക്കി. തുടർന്ന് നാലുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം ബിജുവിനെയും മക്കളായ അമ്പാടിയെയും മിഥുനിനെയും നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിലും ഹാജരാക്കി.

ടൈൽസ് ഗാർഡൻ തൊഴിലാളിയായിരുന്ന മനുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വീട്ടുവളപ്പിൽ സംസ്കാരം നടത്തി. സംഭവത്തിൽ കാഞ്ഞിരംകുളം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ കേസ്; എഫ്ഐആർ വിവരങ്ങൾ പുറത്ത്

അൻസിബയുടെ പരാതിയിൽ ലക്ഷ്മിപ്രിയയ്ക്കെതിരെ കേസ്; എഫ്ഐആർ വിവരങ്ങൾ പുറത്ത്

 





കൊച്ചി: നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മിപ്രിയയ്ക്കും തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ വനിതാ എസ്.ഐ രേഷ്മയ്ക്കും ലക്ഷ്മിപ്രിയയുടെ ഭർത്താവ് ജയേഷിനുമെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പത്തോളം വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

എഫ്ഐആർ പ്രകാരം, പോലീസ് സ്റ്റേഷനിൽ എസ്.ഐയുടെ സാന്നിധ്യത്തിൽ ലക്ഷ്മിപ്രിയ അൻസിബയെ ചോദ്യം ചെയ്തതായും, ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മണിക്കൂറുകളോളം തടഞ്ഞുവെച്ച് മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്.

ലക്ഷ്മിപ്രിയയുടെ പരാതിയിൽ അൻസിബയെ ജയിലിലടയ്ക്കുമെന്ന് എസ്.ഐ രേഷ്മ ഭീഷണിപ്പെടുത്തിയതായും, ഭീഷണിപ്പെടുത്തി സ്റ്റേഷൻ രേഖകളിൽ ഒപ്പിടാൻ നിർബന്ധിച്ചതായും അൻസിബയുടെ പരാതിയിൽ പറയുന്നു. അൻസിബ നൽകിയ മൊഴിക്ക് വിരുദ്ധമായ രേഖകൾ തയ്യാറാക്കി പിന്നീട് ഉപയോഗിച്ചുവെന്ന ഗുരുതര ആരോപണവും എഫ്ഐആറിലുണ്ട്.

ഈ പരാതിയിൽ ആദ്യം പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. തുടർന്ന് അൻസിബ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചതോടെയാണ് പരാതിയിൽ കേസെടുക്കാൻ കോടതി പോലീസിന് നിർദേശം നൽകിയത്.

ഇതേ വിഷയത്തിൽ നേരത്തെ മുഖ്യമന്ത്രിക്കുൾപ്പെടെ അൻസിബ പരാതി നൽകിയിരുന്നു. തുടർന്ന് തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം നടന്നെങ്കിലും പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചത്. എന്നാൽ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ആരോപിച്ചാണ് അൻസിബ വീണ്ടും കോടതിയെ സമീപിച്ചത്.

അതേസമയം, നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയും ആദ്യഘട്ടത്തിൽ പോലീസ് തള്ളിയിരുന്നെങ്കിലും പിന്നീട് കോടതിയുടെ ഇടപെടലിനെ തുടർന്നാണ് കേസെടുത്തത്.

ഈ കേസിൽ കോടതി നിർദേശപ്രകാരമുള്ള അന്വേഷണവും തുടർ നിയമനടപടികളും പുരോഗമിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉസ്ബക്കിസ്ഥാനിൽ എം ബി ബി എസ് വിദ്യാർഥിനി കൊല്ലപ്പെട്ടു

ഉസ്ബക്കിസ്ഥാനിൽ എം ബി ബി എസ് വിദ്യാർഥിനി കൊല്ലപ്പെട്ടു

 


ഹരിപ്പാട്∙ ഉസ്ബക്കിസ്ഥാനിൽ എംബിബിഎസ് വിദ്യാർഥിനി സഹപാഠിയായ ആൺ സുഹൃത്തിന്റെ മർദനമേറ്റ് മരിച്ചു. പള്ളിപ്പാട് സുപ്രഭ ഭവനിൽ ബസന്തിന്റെയും മിനിയുടെയും മകൾ സാവര്യ (21) ആണ് മരിച്ചത്. മലയാളിയായ യുവാവ് അറസ്റ്റിലായി. ഇയാളുടെ പേര് സ്ഥിരീകരിക്കാനായിട്ടില്ല. വാക്കുതർക്കത്തിനിടെ പ്രകോപിതനായ യുവാവ് സാവര്യയുടെ തലയിൽ ലാപ്ടോപ് കൊണ്ട് അടിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്നോ നാളെയോ നാട്ടിലെത്തിക്കും.

മലപ്പുറം സ്വദേശിയായ സദറുൽ അനം (23) അറസ്റ്റിൽ 

പെൺകുട്ടിയെ ആക്രമിച്ച മലപ്പുറം സ്വദേശിയായ സദറുൽ അനം എന്ന 23കാരനെ ഉസ്ബക്കിസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരിക്കുകയാണ്.
പെൺകുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഉസ്ബക്കിസ്ഥാനിലെത്തി മൃതദേഹം ദില്ലിയിലെത്തിച്ചു. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ​ഹരിപ്പാട്ടെ വീട്ടിലെത്തിക്കും. ഇവർ രണ്ടുപേരും അടുത്ത സുഹൃത്തുക്കളാണ്. എന്നാൽ തർക്കമുണ്ടായതിനെ തുടർന്നുണ്ടായ പ്രകോപനത്തിൽ ലാപ്ടോപ് എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

*വിദ്യാർത്ഥികൾക്ക്  യൂത്ത് എംപവർമെൻ്റ് ലക്ഷ്യമാക്കി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*

*വിദ്യാർത്ഥികൾക്ക് യൂത്ത് എംപവർമെൻ്റ് ലക്ഷ്യമാക്കി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു*


 

പാലാ : ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയും,ചവറ സി.എം.ഐ പബ്ലിക് സ്കൂൾ & ജൂനിയർ കോളേജും സംയുക്തമായി സംഘടിപ്പിച്ച യൂത്ത് എംപവർമെന്റ് പ്രോഗ്രാമിൻ്റെ ഭാഗമായി  വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പാലാ മുനിസിപ്പൽ ചെയർപേഴ്സൺ കുമാരി. ദിയ ബിനു പുളിക്കക്കണ്ടം പരിപാടി ഉദ്ഘാടനം ചെയ്തു. ചവറ സി.എം.ഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് CMI അധ്യക്ഷത വഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡണ്ട് ടിറ്റോ മാത്യു തെക്കേൽ ആശംസകൾ അർപ്പിച്ചു.
പരിപാടിയുടെ ഭാഗമായി പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറും HUG International സ്ഥാപക-സിഇഒയുമായ അനീഷ് മോഹൻ വിദ്യാർത്ഥികൾക്കായി പ്രചോദനാത്മക ക്ലാസ് നയിച്ചു. ആത്മവിശ്വാസം, നേതൃത്വപാടവം, വ്യക്തിത്വ വികസനം, ലക്ഷ്യബോധം എന്നിവ വളർത്തുന്നതിന് പ്രചോദനമേകുന്ന സന്ദേശങ്ങളിലൂടെ അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.
900 വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന പരിപാടി യുവജനശാക്തീകരണത്തിനും വ്യക്തിത്വ വികസനത്തിനും പ്രചോദനമാകുന്നതായി സംഘാടകർ അറിയിച്ചു.      






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക