Thursday, 12 March 2026

  ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തിയെരിഞ്ഞു, 20 പേരെ രക്ഷപ്പെടു ത്തി; ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെയായിരുന്നു ആക്രമണം;

ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തിയെരിഞ്ഞു, 20 പേരെ രക്ഷപ്പെടു ത്തി; ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെയായിരുന്നു ആക്രമണം;


 
 ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പലിന് നേരെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ കപ്പൽ കത്തിയെരിഞ്ഞു, 20 പേരെ രക്ഷപ്പെടുത്തി

യുഎഇയിലെ ഖലീഫ പോർട്ടിൽ നിന്നും പുറപ്പെട്ട കപ്പൽ ഹോർമുസ് കടലിടുക്ക് മുറിച്ചുകടക്കുന്നതിനിടെയാണ് അജ്ഞാത ദിശയിൽ നിന്നുള്ള മിസൈൽ പതിച്ചത്. 

മസ്കറ്റ്: ഒമാൻ തീരത്തിന് സമീപം ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ മിസൈൽ ആക്രമണം. യുഎഇയിൽ നിന്ന് ഗുജറാത്തിലെ കണ്ട്ല തുറമുഖത്തേക്ക് വരികയായിരുന്ന 'മയൂരി നാരി' എന്ന തായ്‌ലൻഡ് കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. അമേരിക്ക-ഇറാൻ യുദ്ധത്തെത്തുടർന്ന് കലുഷിതമായ ഈ മേഖലയിൽ കപ്പൽ ഗതാഗതം അതീവ അപകടാവസ്ഥയിലാണ്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

' ഇണമൈ'  എംജി യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ  മാർ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം

' ഇണമൈ' എംജി യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം


 

രാമപുരം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി  കലാമേള “ഇണമൈ” യൂണിവേഴ്സിറ്റി ഫെസ്റ്റിവലിൽ മാർ ആഗസ്റ്റിനോസ് കോളേജിലെ വിദ്യാർത്ഥികൾ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി. വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾ ഒന്ന് , രണ്ട് , മൂന്ന് സ്ഥാനങ്ങളോടൊപ്പം 17 A Grade നേട്ടങ്ങളും കരസ്ഥമാക്കി. വിജയികളെ സിനിമാതാരം മിയാ ജോർജ് പ്രത്യേകം അഭിനന്ദിച്ചു. 

ഓൺ ദി സ്പോട് പെയിന്റിംഗ് മത്സരത്തിൽ ശ്രാവൺചന്ദ്രൻ ടി.ജെ. ഒന്നാം സ്ഥാനം നേടി. ഇതുകൂടാതെ ക്ലെയ് മോഡലിങ് മത്സരത്തിൽ രണ്ടാം സ്ഥാനവും പോസ്റ്റർ ഡിസൈനിങ് മത്സരത്തിൽ A ഗ്രേഡ് ഉം നേടി അദ്ദേഹം ശ്രദ്ധ നേടി.

പേർകഷൻ  ഇൻസ്‌ട്രുമെന്റ് (വെസ്റ്റേൺ ) മത്സരത്തിൽ സൂര്യ സോമൻ മൂന്നാം സ്ഥാനം നേടി.

നൃത്ത ഇനങ്ങളിൽ നീരജ ബി. നായർ മികച്ച പ്രകടനം കാഴ്ചവെച്ചു. ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാൻസ് എന്നീ ഇനങ്ങളിൽ അവർ എ ഗ്രേഡ് നേടി.

ഹിന്ദി സാഹിത്യ മത്സരങ്ങളിൽ മൂന്ന് എ ഗ്രേഡ് നേടി തപസ്യ സോണി ശ്രദ്ധേയമായി.

ഗീതു വി കവിതാപാരായണം മത്സരത്തിലും ലളിത ഗാനത്തിലും  എ ഗ്രേഡ് നേടിയപ്പോൾ ആൺകുട്ടികളുടെ ലളിതഗാനമത്സരത്തിൽ ബ്ലെസൺ എം. റെജി എ ഗ്രേഡ് നേടി.

മോണോ ആക്ട്,  മെഹന്തി മത്സരങ്ങളിൽ അൽമോ,ആവനി ശ്രീധർ, സോനാ സണ്ണി തുടങ്ങിയവർ യഥാക്രമം  എ ഗ്രേഡ് നേടി.

സംഘനൃത്ത ഇനങ്ങളായ തിരുവാതിരക്കളിയും പരിചമുട്ടുകളിയും എ ഗ്രേഡ് നേടി കോളേജിന്റെ നേട്ട പട്ടികയിൽ ഇടം നേടി.

വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മാർ ആഗസ്റ്റിനോസ് കോളേജിന്റെ കലാപ്രതിഭ വീണ്ടും തെളിയിച്ച വിദ്യാർത്ഥികളെ കോളേജ്  കോളേജ് മാനേജർ റവ. ഫാ ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ .റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്,  സ്റ്റാഫ് കോർഡിനേറ്റർ മാരായ ജോബിൻ പി മാത്യു,ഷീബാ തോമസ് കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി. ജെ,  യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ അഭിനന്ദിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ &  റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും, ഇഫ്താർ സംഗമവും

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും, ഇഫ്താർ സംഗമവും



 കോട്ടയം : ഈരാറ്റുപേട്ട തീക്കോയി കരുണ അഭയ കേന്ദ്രത്തിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ കെ കെ ഫിലിപ്പ് കുട്ടിയുടെ  അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി ശ്രീ സി കെ അനിൽ മുഖ്യപ്രഭാഷണം നടത്തി.

 ഈ അവസരത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് വി പി നാസർ വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനവും ഹൈജീൻ മോണിറ്ററിംഗ് സംവിധാനം ഉദ്ഘാടനം സംസ്ഥാന കൺവീനർ ശ്രീ എം പി ഷിജു  നിർവഹിക്കുകയുണ്ടായി.

ഇഫ്താർ സന്ദേശം ശ്രീ ഷഫീഖ് ടി എം നൽകി സംസാരിച്ചു


, സംസ്ഥാന സെക്രട്ടറി ശ്രീ എൻ പ്രതീഷ് , ശ്രീ ഷാഹുൽ ഹമീദ്,ശ്രീ മുഹമ്മദ് ഷെരീഫ്, ശ്രീ റ്റി സി അൻസാരി, ശ്രീ ബോബി തോമസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജോയ് വി ജോർജ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ മനോജ് കുമാർ പി വന്നുചേർന്ന ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ


 
കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്‌ളോഗറും സുഹൃത്തും പിടിയില്‍. എക്‌സൈസ് സംഘമാണ് കൊച്ചിയില്‍ വച്ച് ഇരുവരെയും പിടികൂടിയത്. ഫുഡ് വ്‌ളോഗറും മോഡലുമായ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ആദില്‍, സുഹൃത്ത് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് പിടിയിലായത്.

7.87 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ഫുഡ് വ്‌ളോഗുകള്‍ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദില്‍. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും പരിസരങ്ങളിലും എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരുടെയും ചിറ്റൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ


 

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ. സംഘർഷത്തെ തുടർന്ന് ഇസ്രായേൽ യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണം തുടരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നത്.

പുഷ്പക്, പരിമൾ എന്നീ കപ്പലുകൾക്ക് ആണ് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ ആണ് ഇളവ്. സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെ ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് എന്ന കപ്പൽ ക്രൂഡ് ഓയിലുമായാണ് മുംബൈ തീരത്ത് എത്തിയത്. ഇറാഖിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

അതേസമയം, റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 50% ആണ് വർദ്ധിച്ചത്. പ്രതിസന്ധി തുടർന്നാൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 2 ദശലക്ഷം ബാരലിനടുത്ത് എത്തും. ബ്രെന്റ് ക്രൂഡ് വിലയിൽ 9 ശതമാനം വർധനവ് ഉണ്ടായി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’


 
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഭക്ഷണ മെനു വെട്ടി കുറച്ചു. ക്യാന്റീനിലെ പ്രധാന മെനുവിൽ നിന്ന് അരി ആഹാരം വെട്ടി പകരം മെനുവിൽ ചപ്പാത്തിയും പൊറോട്ടയും മാത്രം ഉൾപ്പെടുത്തി. മെഡിക്കൽ കോളജ് സഹകരണ ക്യാന്റീനിൽ ആണ് പ്രതിസന്ധി. ക്ഷാമം തുടർന്നാൽ ക്യാന്റീൻ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്. ആശുപത്രിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്രയിക്കുന്ന ക്യാന്റീനാണിത്. കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ഥാപനം വിറക് അടുപ്പിലേക്ക് മാറേണ്ട അവസ്ഥയിലാണുള്ളത്. ദിവസവും 4 മുതൽ 5 വരെയുള്ള സിലിണ്ടറുകളാണ് ഇവിടെ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത്.

പാചകവാതക സിലിണ്ടർ പ്രതിസന്ധിയിൽ കൂടുതൽ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റുകയാണ്. മെനു മാറ്റിയും വെട്ടിച്ചുരുക്കിയും പിടിച്ചുനിൽക്കാൻ ഹോട്ടലുടമകൾ ശ്രമം നടത്തുന്നു. എങ്കിലും ഏറെ നാൾ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഹോസ്റ്റലുകളും കാറ്ററിങ് സ്ഥാപനങ്ങളും നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഹോട്ടൽ മേഖലയ്ക്ക് അപ്പുറവും പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു. മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ പൂട്ടിയെന്നാണ് വിവരം.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി


 
റായ്പൂർ: ഛത്തീസ്ഗഡ് റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കമാൻഡർ വിപുല്‍ യാദവ് ( 39) ആണ് മരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ സ്ക്വാഡിലെ പ്രധാനിയായിരുന്നു വിപുൽ.

വീട്ടിലാണ് വിപുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങളാകാം ജീവനൊടുക്കിയതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക