Monday, 18 May 2026

കൊടകില്‍ ദുബാരെ ആന ക്യാമ്പില്‍ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടയില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം

കൊടകില്‍ ദുബാരെ ആന ക്യാമ്പില്‍ ആനകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഇടയില്‍പ്പെട്ട യുവതിക്ക് ദാരുണാന്ത്യം



കൊടക്: ആനകള്‍ തമ്മിലുളള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ കൊടകിലാണ് സംഭവം. ദുബാരെ ആന ക്യാമ്പിലാണ് ആനകള്‍ പരസ്പരം ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന യുവതി ആനയുടെ കാലിനടിയില്‍ പെടുകയായിരുന്നു. ചെന്നൈ സ്വദേശിയായ ജിന്നു എന്ന യുവതിക്കാണ് ദാരുണാന്ത്യമുണ്ടായത്. ആനകള്‍ കുളിക്കുന്നത് കാണാന്‍ കുടുംബത്തോടെ ദുബാരെ ആന ക്യാമ്പിലെത്തിയതായിരുന്നു യുവതി.

കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ദുബാരെ ആന ക്യാമ്പ്. വിനോദസഞ്ചാരികള്‍ക്ക് ആനകളെ കുളിപ്പിക്കാനും അവയ്ക്ക് ഭക്ഷണം കൊടുക്കാനും അവസരം നല്‍കുന്ന കേന്ദ്രമാണിത്. വനംവകുപ്പിന്റെ അനുമതിയോടെ തന്നെയാണ് വിനോദസഞ്ചാരികള്‍ക്ക് ആനകളുമായി ഇടപഴകാന്‍ അവസരമൊരുക്കുന്നത്.

ഇന്ന് കുടുംബത്തോടൊപ്പം ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ യുവതി ആനകള്‍ കുളിക്കുന്നതിനടുത്താണ് നിന്നത്. അതിനിടെ ആനകള്‍ ഇടയുകയും പരസ്പരം ആക്രമിക്കുകയുമായിരുന്നു. അക്രമാസക്തരായ ആനകള്‍ക്ക് ഇടയില്‍ പെട്ടാണ് യുവതി മരിച്ചത്. കാഞ്ചന്‍ എന്ന ആന മാര്‍ത്താണ്ഡന്‍ എന്ന ആനയെയാണ് ആക്രമിച്ചത്. മാര്‍ത്താണ്ഡന്‍ എന്ന ആനയുടെ കാലിനടിയില്‍പ്പെടുകയായിരുന്നു യുവതി. ഉടന്‍ തന്നെ സമീപത്ത് കുഞ്ഞിനെയുമെടുത്ത് നിന്ന ഭര്‍ത്താവ് യുവതിയെ വലിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാഹദിനത്തിൽ വരൻ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് കശ്മീരിലെ SSB ബോർഡർ പൊലീസ് ഉദ്യോ​ഗസ്ഥൻ

വിവാഹദിനത്തിൽ വരൻ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് കശ്മീരിലെ SSB ബോർഡർ പൊലീസ് ഉദ്യോ​ഗസ്ഥൻ



കണ്ണൂർ: വിവാഹദിവസം വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി സ്വദേശിയായ ജമ്മുകശ്മീരിലെ എസ്എസ്ബി ബോർഡർ പൊലീസ് ഉദ്യോ​ഗസ്ഥൻ ഷബിനാണ് മരിച്ചത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് വിവാഹം നടക്കാനാരിക്കെയാണ് സംഭവം

കഴിഞ്ഞ ദിവസം രാത്രി ഷബിന്റെ വീട്ടിൽ വിവാഹ സൽക്കാരമുണ്ടായിരുന്നു. തുടർന്ന് പരിപാടി നടക്കുന്നതിനിടെ ഒരു കോൾ വരുകയും ഷബിൻ മുറിക്കുള്ളിലേക്ക് പോവുകയും ചെയ്തു. വിവാഹം ചെയ്യാനിരുന്ന പെൺകുട്ടിയാണ് ഷബിനെ വിളിച്ചതെന്നാണ് വിവരം. കോൾ വന്നതിന് ശേഷം ഷബിനെ പുറത്തുകണ്ടിരുന്നില്ല.

വിവാഹദിവസമായ ഇന്ന് ഫോട്ടോ എടുക്കുന്നതിനായി ഷബിനെ അന്വേഷിച്ചപ്പോഴാണ് ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ‌ കണ്ടെത്തിയത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് പ്രമുഖ മന്ത്രിമാരും, സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു

നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് പ്രമുഖ മന്ത്രിമാരും, സെക്രട്ടേറിയേറ്റിൽ മന്ത്രിമാരുടെ ഓഫീസുകൾ നിശ്ചയിച്ചു



തിരുവനന്തപുരം: കേരളത്തിൽ സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മന്ത്രിമാരുടെ ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ വിവിധ ബ്ലോക്കുകളിലായാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഭരണത്തിന്റെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രിയും അഞ്ച് മന്ത്രിമാരുമാണ് ഓഫീസുകൾ പങ്കിടുന്നത്. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാകും മുഖ്യമന്ത്രിയുടെയും പി കെ. കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവർക്കും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവർക്കും ഓഫീസുകൾ അനുവദിച്ചു. നോർത്ത് സാൻഡ്‌വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫും രണ്ടാം നിലയിൽ അനൂപ് ജേക്കബും തങ്ങളുടെ ഭരണപരമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിലാണ് സി പി ജോണിന്റെയും എ പി അനിൽകുമാറിന്റെയും ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി സിദ്ദിഖും മൂന്നാം നിലയിൽ കെ എ തുളസിയും ചുമതലയേൽക്കും

ഭരണനടപടികൾ വേഗത്തിലാകും

സെക്രട്ടേറിയറ്റ് അനക്സ് മന്ദിരങ്ങളിലും മന്ത്രിമാർക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി എം ജോണും അഞ്ചാം നിലയിൽ കെ എം ഷാജിയും ആറാം നിലയിൽ ഒ ജെ ജനീഷും ഓഫീസുകൾ തുറക്കും. അനക്സ് രണ്ടിൽ ഒന്നാം നില മുതൽ യഥാക്രമം എം ലിജു, വി ഇ അബ്ദുൽ ഗഫൂർ, ബിന്ദു കൃഷ്ണ എന്നിവർക്ക് ഓഫീസുകൾ ലഭിച്ചപ്പോൾ അഞ്ചാം നില പി കെ ബഷീറിനും ആറാം നില പി സി വിഷ്ണുനാഥിനും ഏഴാം നില എൻ ഷംസുദ്ദീനും അനുവദിച്ചു. പുതിയ ഓഫീസുകൾ യാഥാർത്ഥ്യമായതോടെ വരും ദിവസങ്ങളിൽ ഭരണനടപടികൾ കൂടുതൽ വേഗത്തിലാകും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അറിവില്ലായ്മ’ ന്യൂനപക്ഷങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഡച്ച് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ തള്ളി ഇന്ത്യ

‘അറിവില്ലായ്മ’ ന്യൂനപക്ഷങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഡച്ച് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ തള്ളി ഇന്ത്യ



ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളെ ഇന്ത്യ ശക്തമായി തള്ളി. ഇത്തരം ആശങ്കകൾ ഇന്ത്യയുടെ ചരിത്രം, ജനാധിപത്യം, സാംസ്കാരിക വൈവിധ്യം എന്നിവയെക്കുറിച്ചുള്ള 'അറിവില്ലായ്മയിൽ' നിന്ന് ഉണ്ടാകുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശനത്തിനിടെ നടന്ന മാധ്യമ സംവാദത്തിൽ, ഒരു ഡച്ച് മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് മറുപടി നൽകവെയാണ് ഈ പ്രതികരണം ഉണ്ടായത്.

‘ഇന്ത്യയെക്കുറിച്ചുള്ള അറിവില്ലായ്മ’

ആഴത്തിലുള്ള നാഗരിക വേരുകളും മതപരമായ സഹവർത്തിത്വത്തിന്റെ നീണ്ട ചരിത്രവുമുള്ള ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്‌കൂട്ടറിൽ ഉണ്ടായിരുന്നത് മൂന്ന് പേർ, എതിരെ വന്ന കാറിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

സ്‌കൂട്ടറിൽ ഉണ്ടായിരുന്നത് മൂന്ന് പേർ, എതിരെ വന്ന കാറിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്



കാസർകോട് : കുമ്പള - മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് റാഹിൽ (34) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഉപ്പള ഭാഗത്തുനിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് റാഹിലിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കും; പുതിയ കരട് നിയമത്തിന് അം​ഗീകാരം

ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കും; പുതിയ കരട് നിയമത്തിന് അം​ഗീകാരം


 
ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പുതിയ കരട് നിയമത്തിന് ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലിന്റെ അംഗീകാരം. ഡ്രോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിന്റെ പശ്ചാത്തലത്തലത്തിലാണ് നടപടി. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സുപ്രധാന നിയമനിര്‍മ്മാണത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

വ്യോമ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഹലീമ ഹമീദ് അല്‍ ഒവൈസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് അംഗീകാരം നല്‍കി. ഡ്രോണുകളുടെ രജിസ്‌ട്രേഷന്‍, അവയുടെ ഉപയോഗം അടിസ്ഥാനമാക്കിയുള്ള തരംതിരിക്കല്‍, പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് പാഡുകളുടെ ഉപയോഗം, ഡ്രോണുകള്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പറക്കല്‍ മേഖലകള്‍ , ഉയര പരിധികള്‍, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവയും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നിയമം നടപ്പിലാക്കുക. ഡ്രോണ്‍ പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക വശങ്ങള്‍ക്കും മേല്‍നോട്ടത്തിനും ഷാര്‍ജ സിവില്‍ ഏവിയേഷന്‍ വകുപ്പ് നേതൃത്വം വഹിക്കും.

നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള പൂര്‍ണ്ണ ചുമതല ഷാര്‍ജ പൊലിസിന്റെ ജനറല്‍ കമാന്‍ഡിനായിരിക്കും. ഷാര്‍ജയുടെ വികസന പദ്ധതികള്‍ക്കും സാങ്കേതിക പുരോഗതികള്‍ക്കും അനുസൃതമായ ഒരു ആധുനിക ചട്ടക്കൂട് കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ



ചുമതലയേറ്റ ശേഷം അതിവേഗത്തിൽ തീരുമാനവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി മന്ത്രി. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടക്കും.ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ ഉണ്ടാകും. നേരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വന്യജീവി ആക്രമണം പ്രധാന വിഷയമായിരുന്നു.


കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും വി ഡി സതീശൻ സർക്കാരിന്റെ ആദ്യ തീരുമാനങ്ങൾ. സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. ആശാ വർക്കേഴ്സിന്റെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചേഴ്സിന്റെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി.ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദനം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാകും. നടപടി സ്വാഭാവിക നീതിയെന്ന് മർദനത്തിനിരയായ എ ഡി തോമസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് പരിശോധിക്കും. സൗജന്യ യാത്രാ തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിരീക്ഷണം.

സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി ധവള പത്രം പുതിയ സർക്കാർ പുറത്തിറക്കും. ജി സുധാകരൻ പ്രോ- ടെം സ്പീക്കറാകും.എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഈമാസം 21-ന് നടക്കും. 22-ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഈമാസം ഇരുപത്തിയൊന്പതിന് നടക്കും. ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു; നടപടിയുമായി കുവൈറ്റ്

ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു; നടപടിയുമായി കുവൈറ്റ്



കുവൈറ്റില്‍ ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. ശിശുക്കള്‍ക്കായി ഉപയോഗിക്കുന്ന ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ക്ക് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നടപടി.

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ആണ് നിരോധിത ഉത്പ്പന്നമായ ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ പിടിച്ചെടുത്തത്. ഈ ഉത്പ്പന്നങ്ങളില്‍ 'സെറിയൂലൈഡ്' എന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി റാപിഡ് അലര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. എസ്റ്റോണിയയില്‍ നിര്‍മ്മിച്ച ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുല 1, ഫോളോ-ഓണ്‍ ഫോര്‍മുല 2 എന്നീ 400 ഗ്രാമിന്റെ പായ്ക്കുകളാണ് നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉത്പ്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പരിശോധന ശക്തമാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ നിരവധി ബാച്ചുകള്‍ പിടിച്ചെടുത്തത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ചാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ നിരീക്ഷണവും പരിശോധനയും കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ, 90 ദിവസത്തിനിടെ നടത്തിയത് 3,700 ഓഹരി ഇടപാടുകള്‍!

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ, 90 ദിവസത്തിനിടെ നടത്തിയത് 3,700 ഓഹരി ഇടപാടുകള്‍!



അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വീണ്ടും വലിയൊരു സാമ്പത്തിക വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും ചേര്‍ന്ന് നടത്തിയ വന്‍തോതിലുള്ള ഓഹരി ഇടപാടുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം മൂവായിരത്തി എഴുന്നൂറിലധികം ഓഹരി ഇടപാടുകളാണ് ഇവര്‍ നടത്തിയത്. യുഎസ് സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന വന്‍കിട കമ്പനികളുടെ ഓഹരികളാണ് ഇതില്‍ ഭൂരിഭാഗവും എന്നതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട വിവരങ്ങളിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ ടെക്‌നോളജി, ഫിനാന്‍സ്, വ്യോമയാന കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികളാണ് ഈ ചുരുങ്ങിയ കാലയളവില്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയും ചെയ്തത്.

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച 'വേഗത'

ലളിതമായി പറഞ്ഞാല്‍, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രതിദിനം ശരാശരി 40-ലധികം ഓഹരി ഇടപാടുകള്‍ ട്രംപ് നടത്തിയിട്ടുണ്ട്! 2025-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ വെറും 380 ഇടപാടുകള്‍ മാത്രം നടന്ന സ്ഥാനത്താണ് ഈ വന്‍ കുതിച്ചുചാട്ടം. ഓഹരി വിപണിയിലെ വമ്പന്മാര്‍ പോലും ഇതിനെ അവിശ്വസനീയതയോടെയാണ് കാണുന്നത്.

ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു യുഎസ് പ്രസിഡന്റ് ഇത്രയധികം ഓഹരി വ്യാപാരം നടത്തുന്നത് മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മറ്റ് പ്രമുഖ വിപണി വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. 40 വര്‍ഷത്തെ തന്റെ അനുഭവസമ്പത്തില്‍ ഇത്തരമൊന്ന് കണ്ടിട്ടില്ലെന്നാണ് 'ദി വെല്‍ത്ത് അലയന്‍സ്' മാനേജിംഗ് ഡയറക്ടര്‍ എറിക് ഡിറ്റണ്‍ വ്യക്തമാക്കിയത്. കോടികളുടെ നിക്ഷേപം ഈ വമ്പന്‍ കമ്പനികളില്‍ എന്‍വിഡിയ , മൈക്രോസോഫ്റ്റ് , ആമസോണ്‍ , ബോയിംഗ് തുടങ്ങിയ വന്‍കിട കമ്പനികളുടെ ഓഹരികളിലാണ് പണം നിക്ഷേപിക്കപ്പെട്ടത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക