Tuesday, 26 May 2026

സ്റ്റേഷനെത്തും മുൻപുള്ള ലെവൽ ക്രോസിൽ ട്രെയിൻ ഇടിച്ച് കയറിയത് സ്പെഷ്യൽ സ്കൂൾ ബസിലേക്ക്,ബെൽജിയത്തിൽ കുട്ടികൾ അടക്കം നാല് പേർ കൊല്ലപ്പെട്ടു

സ്റ്റേഷനെത്തും മുൻപുള്ള ലെവൽ ക്രോസിൽ ട്രെയിൻ ഇടിച്ച് കയറിയത് സ്പെഷ്യൽ സ്കൂൾ ബസിലേക്ക്,ബെൽജിയത്തിൽ കുട്ടികൾ അടക്കം നാല് പേർ കൊല്ലപ്പെട്ടു



ബ്രസൽസ്: ബെൽജിയത്തിൽ സ്കൂൾ ബസ്സും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.വടക്കൻ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് മേഖലയിലുള്ള ബുഗൻഹൗട്ട് എന്ന സ്ഥലത്തെ ലെവൽ ക്രോസിങ്ങിൽ വെച്ചാണ് അപകടം നടന്നത്.അപകടത്തിൽപ്പെട്ട സ്കൂൾ മിനിബസ്സിൽ ഏഴ് കുട്ടികളും ഒരു സൂപ്പർവൈസറും ഡ്രൈവറും അടക്കം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവരിൽ രണ്ട് കുട്ടികളെ കൂടാതെ ബസ്സ് ഡ്രൈവറും കുട്ടികൾക്കൊപ്പം ഉണ്ടായിരുന്ന ഒരു മുതിർന്ന ആളും ഉൾപ്പെടുന്നു. അപകടത്തിൽ മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. തൊട്ടടുത്തുള്ള റെയിൽവേ സ്റ്റേഷനിൽ നിർത്തേണ്ടിയിരുന്ന ട്രെയിൻ, സ്റ്റേഷന് ഒരു കിലോമീറ്റർ അകലെയുള്ള ലെവൽ ക്രോസിങ്ങിൽ വെച്ച് സ്കൂൾ ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മിനിബസ്സ് പൂർണ്ണമായും തകർന്ന് റെയിൽവേ ട്രാക്കിന് സമീപമുള്ള റോഡിൽ തലകീഴായി മറിഞ്ഞ അവസ്ഥയിലാണ്. പ്രാഥമിക വിവരങ്ങൾ പ്രകാരം അപകടസമയത്ത് ലെവൽ ക്രോസിങ്ങിലെ സുരക്ഷാ ബാരിയറുകൾ താഴ്ന്ന നിലയിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.

ദുരന്തത്തിൽ ബെൽജിയം ആഭ്യന്തര മന്ത്രി ബെർണാഡ് ക്വിന്റിൻ ദുഖം രേഖപ്പെടുത്തി. ബുഗൻഹൗട്ടിൽ സംഭവിച്ച ദാരുണമായ അപകടത്തെക്കുറിച്ച് വലിയ ഞെട്ടലോടെയാണ് അറിഞ്ഞതെന്നും മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം തന്റെ സാമൂഹ്യ മാധ്യമത്തിലെ കുറിപ്പിലൂടെ പ്രതികരിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രൊസിക്യൂട്ടർമാരും ഫോറൻസിക്, ഗതാഗത വിദഗ്ധരും അടങ്ങുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലുലു സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നസ്ലിൻ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് സമാപനം

ലുലു സ്റ്റൈൽ ഐക്കൺ പുരസ്കാരം ഏറ്റുവാങ്ങി നസ്ലിൻ; ലുലു ഫാഷൻ വീക്ക് പത്താം എഡിഷന് സമാപനം


 
കൊച്ചി: ഈ വർഷത്തെ ലുലു സ്റ്റൈൽ ഐക്കൺ പുരസ്കാരം സ്വന്തമാക്കി നടന്‍ നസ്ലിൻ. നാല് ദിവസമായി കൊച്ചിയിൽ വൻ താരപ്രഭയോടെ അരങ്ങേറിയ ലുലു ഫാഷൻ വീക്കിന്റെ പത്താം എഡിഷന് ഇതോടെ സമാപനമായി. പ്രശസ്ത സ്പോർട്സ് കമന്റേറ്റർ ഷൈജു ദാമോദരന്റെ ആവേശം നിറഞ്ഞ ലൈവ് കമൻട്രിയോടെയാണ് നസ്ലിനെ ഫാഷൻ വീക്കിന്റെ സമാപന വേദിയിലേക്ക് സ്വീകരിച്ചത്. ചടങ്ങിൽ ലുലു കൊച്ചി ഡയറക്ടർ സാദിഖ് കാസിം നസ്ലിനെ പൊന്നാട ചാർത്തി ആദരിച്ചു.


ലുലു റീജണൽ ഡയറക്ടർ സുധീഷ് ചെരിയിൽ, മീഡിയ ഹെഡ് എൻ ബി സ്വരാജ്, ഷൈജു ദാമോദരൻ എന്നിവർ ചേർന്നാണ് സ്റ്റൈൽ ഐക്കൺ പുരസ്കാരം താരത്തിന് സമ്മാനിച്ചത്. സമാപന ചടങ്ങിൽ വിവിധ പ്രമുഖ റീട്ടെയിൽ ബ്രാൻഡുകൾക്കുള്ള പുരസ്കാര വിതരണവും നടന്നു.

നാല് ദിവസത്തെ ഫാഷൻ മാമാങ്കത്തിൽ തെന്നിന്ത്യൻ സിനിമ-മോഡലിംഗ് രംഗത്തെ പ്രമുഖ താരനിരയാണ് റാംപിൽ ചുവടുവെച്ചത്. നടിമാരായ വിൻസി അലോഷ്യസ്, മോക്ഷ, ഗോപിക രമേഷ്, പ്രാച്ചി തെഹ്ളാൻ, സാധിക വേണുഗോപാൽ, പാരീസ് ലക്ഷ്മി, അരുണിമ ജയൻ എന്നിവരും നടന്മാരായ ഗോവിന്ദ് പത്മസൂര്യ, ആൻസൺ പോൾ, രാജീവ് പിള്ള, അഭിമന്യു ഷമ്മി തിലകൻ, സുഭ്ര അയ്യപ്പ, ഗോകുൽ ഗണേഷ്, നടനും മോഡലുമായ ആര്യൻ കദൂര്യ, അക്ഷയ് ബാബുരാജ്, ജിബിൻ ജോർജ് തുടങ്ങിയവരും റാംപിൽ വ്യത്യസ്ത ഫാഷൻ ഡിസൈനുകളണിഞ്ഞ് വിസ്മയം തീർത്തു.


അന്താരാഷ്ട്ര ഫാഷൻ ബ്രാൻഡുകൾ അണിനിരന്ന ലുലു ഫാഷൻ വീക്കിന്റെ പത്താം പതിപ്പ് അവതരിപ്പിച്ചത് 'ബ്ലാക്ക് ബെറീസ്' ആണ്. 'അമുക്തി', 'കില്ലർ എക്സ്' എന്നിവരായിരുന്നു പവേർഡ് ബൈ പാർട്ണർമാർ.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ

ചോറും മീനും 5 രൂപയ്ക്ക്; 400 കാന്റീനുകളുമായി ബംഗാൾ സർക്കാർ


 
കൊൽക്കത്ത: സംസ്ഥാനത്തുടനീളം ചോറും മീൻ കറിയും അഞ്ച് രൂപയ്ക്ക് നൽകാൻ ബംഗാളിലെ ബിജെപി സർക്കാർ. സർക്കാർ കാന്റീനുകളിലാകും ഇവ ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. ഇതിനായി 400 കാന്റീനുകൾ സംസ്ഥാന വ്യാപകമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കല്യാണിയിൽ നടന്ന ഔദ്യോഗിക യോഗത്തിന് ശേഷമായിരുന്നു പുതിയ പ്രഖ്യാപനം. സബ്‌സിഡിയിൽ ലഭ്യമാക്കുന്ന ഭക്ഷണത്തിന്റെ പ്രഖ്യാപനം തൃണമൂൽ കോൺഗ്രസിന്റെ മത്സ്യ - മാംസ നിരോധന ആരോപണം ശക്തമാകുന്നതിനിടയിലാണ് സർക്കാർ നടത്തിയിരിക്കുന്നത്.


ഇക്കഴിഞ്ഞ ഏപ്രിൽ നടന്ന പൊതുയോഗത്തിൽ മുൻ മുഖ്യമന്ത്രി മമത ബാനർജി ബിജെപിക്കെതിരെ ഉയർത്തിയ ശക്തമായ ആരോപണവും ബംഗാളിന്റെ തനതു വിഭവങ്ങൾ നിരോധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു. ബംഗാൾ ജീവിക്കുന്നത് തന്നെ മത്സ്യത്തിലും ചോറിലുമാണ്. നിങ്ങൾ പറയുന്നത് ബംഗാളിലെ ജനങ്ങൾ മീൻ, മാംസം, മുട്ട എന്നിവ കഴിക്കരുതെന്നാണ്. പിന്നെ അവർ എന്ത് കഴിക്കും എന്നും മമത ചോദിച്ചിരുന്നു.

അതേസമയം പാർട്ടി അധികാരത്തിൽ എത്തിയാൽ ഇത്തരം തീരുമാനങ്ങൾ ഒന്നും ഉണ്ടാകില്ലെന്നായിരുന്നു ബിജെപിയുടെ മറുവാദം. മാത്രമല്ല അനുരാഗ് കശ്യപിനെ പോലുള്ള നിരവധി ബിജെപി നേതാക്കൾ ചോറും മീൻകറിയും അടങ്ങിയ ഭക്ഷണവിരുന്നുകളിൽ പങ്കെടുക്കുകയും ബംഗാളിന്റെ സംസ്‌കാരത്തെ ഉയർത്തിക്കാട്ടാൻ നാമനിർദേശ പത്രിക നൽകാനുള്ള യാത്രകളിൽ മീൻ കൈയിൽ കരുതുകയും ചെയ്തതെല്ലാം വാർത്തയായിരുന്നു.

സബ്‌സിഡിയിൽ അഞ്ച് രൂപയ്ക്ക് ഭക്ഷണം നൽകുന്ന കാന്റീനുകൾ പശ്ചിമബംഗാളിൽ വളരെ ജനപ്രീതി നേടിയ തീരുമാനമാണ്. 2021 ഫെബ്രുവരിയിൽ മുൻ മുഖ്യമന്ത്രി മമത ബാനർജിയാണ് ഇതിന് തുടക്കം കുറിച്ചത്. ഉച്ചയ്ക്ക് 12.30 മുതൽ മൂന്നു മണിവരെ പ്രവർത്തിക്കുന്ന മാ കാന്റീനിൽ ചോറും ദാൽ, മുട്ട കറികളുമാണ് വിതരണം ചെയ്തിരുന്നത്. 2021ലെ സംസ്ഥാന ബജറ്റിൽ ഈ സ്‌കീമിനായി നൂറുകോടിയാണ് മാറ്റിവച്ചത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചരക്ക് പരിശോധനകൾക്ക് പുതിയ സാങ്കേതിക വിദ്യ; കസ്റ്റംസ് മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് ദുബായ്

ചരക്ക് പരിശോധനകൾക്ക് പുതിയ സാങ്കേതിക വിദ്യ; കസ്റ്റംസ് മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിന് ദുബായ്



കസ്റ്റംസ്, ലോജിസ്റ്റിക്സ് മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കൊരുങ്ങി ദുബായ് കസ്റ്റംസ്. ചരക്ക് പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാൻ പുത്തൻ 'അഡ്വാൻസ്ഡ് കാർഗോ ഇൻഫർമേഷൻ' സംവിധാനം വികസിപ്പിക്കുന്നു. D33 സാമ്പത്തിക അജണ്ടയുടെ ഭാഗമായി ദുബായ് സർവകലാശാലയുമായി സഹകരിച്ച് പുതിയ കസ്റ്റംസ് ആൻഡ് ട്രേഡ് ലോജിസ്റ്റിക്സ് മികവിന്റെ കേന്ദ്രവും കസ്റ്റംസ് ആരംഭിച്ചിട്ടുണ്ട്. ആഗോള വ്യാപാര രംഗത്ത് ദുബായിയുടെ മത്സരശേഷി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ ചുവടുവെയ്പ്പ്.


ചരക്കുകൾ രാജ്യം വിടുന്നതിന് മുൻപ് തന്നെ കയറ്റുമതി വിവരങ്ങൾ ലഭ്യമാക്കുന്ന നൂതനമായ 'അഡ്വാൻസ്ഡ് കാർഗോ ഇൻഫർമേഷൻ' സംവിധാനമാണ് ആഗോള വ്യാപാര-ലോജിസ്റ്റിക്സ് ഹബ്ബായ ദുബായ് വികസിപ്പിക്കുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ, ചരക്കുകൾ പുറപ്പെടുന്ന രാജ്യത്തുനിന്ന് കയറ്റി അയക്കുന്നതിന് മുൻപ് തന്നെ അതിന്റെ വിശദാംശങ്ങൾ ദുബായ് കസ്റ്റംസിന് ലഭ്യമാകും. ഇത് കാർഗോ പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും സുരക്ഷാ അപകടസാധ്യതകൾ മുൻകൂട്ടി കണ്ടെത്താനും സഹായകമാവും. നിലവിലെ സംവിധാനത്തിൽ യുഎഇയിൽ ചരക്ക് എത്തുന്നതിന് 36 മണിക്കൂർ മുമ്പ് മാത്രമാണ് ഡാറ്റ ലഭ്യമാകുന്നത്.

വ്യാപാര, വിതരണ ശൃംഖലകളിൽ ദുബായിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ദുബായ് സർവകലാശാലയുമായി സഹകരിച്ച് പുതിയ ‘സെന്റർ ഓഫ് എക്‌സലൻസ് ഫോർ കസ്റ്റംസ് ആൻഡ് ട്രേഡ് ലോജിസ്റ്റിക്സ്’ ലോഞ്ച് ചെയ്തിട്ടുണ്ട്. ആഗോള മികച്ച രീതികൾ പാലിച്ച് നൂതന ഗവേഷണങ്ങൾക്കും ഡിജിറ്റൽ കസ്റ്റംസ് സംവിധാനങ്ങൾക്കും ഈ കേന്ദ്രം നേതൃത്വം നൽകും. ദുബായിയുടെ ഭാവി സന്നദ്ധതയിലെ തന്ത്രപരമായ നിക്ഷേപമാണിതെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ അബ്ദുള്ള ബുസെനാദ് പറഞ്ഞു. പ്രമുഖ അന്താരാഷ്ട്ര സർവകലാശാലകളും ഈ സംരംഭത്തിൽ പങ്കാളികളാണ്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; വിജയം 77.97 ശതമാനം



സംസഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, വിജയം 77.97 ശതമാനം. ഉപരിപഠന സാധ്യത നേടിയവർ. പെൺകുട്ടികൾ 86.89 ശതമാനം. ആൺകുട്ടികൾ 68.41 ശതമാനം വിജയം നേടി. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി. വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. മുഴുവ​ൻ വിഷയങ്ങൾക്കും എപ്ലസ് നേടിയത് 30,561 വിദ്യാർത്ഥികൾ.


ടെക്നിക്കൽ സ്‌കൂളിൽ 72.82 ശതമാനം പേർ യോഗ്യത നേടി. എല്ലാ വിഷയത്തിലും 50 പേർ എപ്ലസ് നേടി. കലാമണ്ഡലം 82. 54 ശതമാനം.രണ്ട് പേർക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 67 സ്‌കൂളുകൾ നൂറ് ശതമാനം വിജയം നേടി. 60 പേർ 1200ൽ 1200 മാർക്ക് നേടി. പെൺകുട്ടികൾ 50, ആൺകുട്ടികൾ 10, മുഴുവൻ എപ്ലസ് കിട്ടിയത് 561. ഏറ്റവും കൂടുതൽ എ പ്ലസ് മലപ്പുറം ജില്ല നേടി 4621.

സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തിയത്. 4.25 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. ഹയർസെക്കൻഡറിയിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷനൽ ഹയർസെക്കൻഡറിയിൽ 26,826 പേരുമാണ് പരീക്ഷ എഴുതിയത്.കഴിഞ്ഞവർഷം ഹയർസെക്കൻഡറിയിൽ 77.81%, വിഎച്ച്എസ്ഇയിൽ 70.06% എന്നിങ്ങനെയായിരുന്നു വിജയം. സേ പരീക്ഷ ജൂൺ 29ന് നടക്കും.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിനുശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്സ്ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓർമക്കുറവുണ്ടായിരുന്ന വയോധിക, രാവിലെ മുതൽ കാണാനില്ല; ആലുവയിൽ 82 കാരിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ

ഓർമക്കുറവുണ്ടായിരുന്ന വയോധിക, രാവിലെ മുതൽ കാണാനില്ല; ആലുവയിൽ 82 കാരിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ



കൊച്ചി: ആലുവ ദേശത്ത് വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പുറയാർ കടന്നോത്ത് റോഡിലെ പാറപ്പുറത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ രുഗ്മിണി (85) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വീടിന് സമീപമുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ഓർമക്കുറവുണ്ടായിരുന്ന രുഗ്മിണിയെ രാവിലെ മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തെരച്ചിലിനിടെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിണറ്റിൽ വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ നെടുമ്പാശ്ശേരി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ആലുവ തുരുത്ത് സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരിയായിരുന്നു രുഗ്മിണി. മക്കൾ: രമേശൻ, വേണുഗോപാൽ, അജയകുമാർ, ഷാജി, സുജാത. മരുമക്കൾ: റീജ, ബീന, ഉമാദേവി, അമ്പിളി, നാരായണൻകുട്ടി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രിയെക്കണ്ട് വി ഡിസതീശൻ; ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച, മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

പ്രധാനമന്ത്രിയെക്കണ്ട് വി ഡിസതീശൻ; ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച, മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു



ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നരേന്ദ്ര മോദിയുടെ ഔദ്യോ​ഗിക വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. വി ഡി സതീശൻ മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു. മുഖ്യമന്ത്രിയായതിനുശേഷം മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.

സതീശൻ മോദിയുടെ ഔദ്യോഗിക വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുകയാണ്. കൂടിക്കാഴ്ചയിൽ, സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പ്രതീകവൽക്കരിക്കുന്ന കഥകളിയിലെ കൃഷ്ണവേഷം വി ഡി സതീശൻ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു.

ഉച്ചയ്ക്ക് 2.30നു ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനാൽ ഈ കൂടിക്കാഴ്ചയും നിർണായകമാണ്. ധനമന്ത്രിയെന്ന നിലയിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിലും കേരളത്തെ ഇനി പ്രതിനിധീകരിക്കുക മുഖ്യമന്ത്രി വി ഡി സതീശനാകും.

കഴിഞ്ഞ ആഴ്ച ഡൽഹിയിലെത്തി മുതിർന്ന നേതാക്കളുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുൽ ഗാന്ധിയുമായും സോണിയ ​ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെ സി വേണു​ഗോപാലിനെയും കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെയും കണ്ടതിന് ശേഷമാണ് തിരിച്ചുവന്നത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഖർ​ഗെയുമായുള്ള കൂടിക്കാഴ്ചയിൽ സംഘടനാ കാര്യങ്ങളും ചർച്ചയായിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിലെ കാട്ടാന ആക്രമണ മരണം; മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ

വയനാട്ടിലെ കാട്ടാന ആക്രമണ മരണം; മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഡിഎഫ്ഒ



കൽപ്പറ്റ : കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ ആഷിഖ് അലി. മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാനുള്ള ശുപാർശ സർക്കാരിന് നൽകും. കുടുംബത്തിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകാനുള്ള ശുപാർശയും സർക്കാരിന് കൈമാറും. മേഖലയിലെ അടിക്കാട് വെട്ടാനുള്ള നടപടി സ്വീകരിക്കും. തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും ഡിഎഫ് ഒ വ്യക്തമാക്കി. ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് ഇടപെടൽ.

കൊല്ലപ്പെട്ട ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് വേഗത്തിലാക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കി. വന്യജീവി ആക്രമണം സങ്കീർണ്ണമായ വിഷയമാണെന്നും സോളാർ ഫെൻസിംഗ് ഉള്ള സ്ഥലത്താണ് ഇന്ന് കാട്ടാന ആക്രമണമുണ്ടായതെന്നും വനംമന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. ജെസ്സിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് ഏകീകരിക്കാൻ നടപടി സ്വീകരിക്കും. സോളാർ ഫെൻസിംഗ് പലയിടത്തും പൂർണ്ണതയിൽ അല്ല. വന്യജീവി ആക്രമണം കുറയ്ക്കാൻ 100 ദിന പരിപാടി നടപ്പാക്കും. ജൂൺ 5 ന് സർക്കാർ വനനയം പ്രഖ്യാപിക്കും. വന്യജീവി ആക്രമണങ്ങളെ സംബന്ധിച്ച് പഠനം നടത്തും. വനംവകുപ്പ് ജനങ്ങൾക്ക് എതിരെയുള്ള വകുപ്പ് അല്ല. ജനങ്ങളുടെ മേൽ കുതിര കയറാനുള്ള വകുപ്പുമല്ലെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. ഭർത്താവുമായി സ്കൂട്ടറിൽ പോകുന്നതിനിടെയുണ്ടായ കാട്ടാന ആക്രമണത്തിലാണ് പുത്തുമല സ്വദേശി ജെസ്സി മരിച്ചത്. മേപ്പാടി കള്ളാടിയിൽ വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. ഇവരുടെ ഭർത്താവ് ഷാജിക്കും പരിക്കേറ്റു.  










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെന്നൈ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; പുക ശ്വസിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്

ചെന്നൈ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം; പുക ശ്വസിച്ച് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്ക്



ചെന്നൈ മണലിയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. പുക ശ്വസിച്ച് രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരുക്കേറ്റു. ഒരു ലക്ഷത്തോളം ലിറ്റർ ഓയിൽ ശേഖരം ഉണ്ടായിരുന്ന സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. ഇത് പൂർണമായും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സത്യസായി ഓയിൽ ലൂബ്രിക്കൻസ് എന്ന സ്ഥാപനത്തിൽ വലിയ തോതിലുളള തീപിടുത്തം ഉണ്ടായത്.

പഴകിയ ഓയിൽ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ജീവൻകാരെല്ലാവരും ഓടി മാറിയതിനാൽ വലിയ രീതിയിലുള്ള അപകടം ഒഴിവാക്കാൻ സാധിച്ചു. തീ നിയന്ത്രണ വിധേയമാകുന്നതിനിടെ രക്ഷാപ്രവർത്തനത്തിനെത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് പുക ശ്വസിച്ച് പരുക്കേറ്റു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മണിക്കൂറുകൾ എടുത്താണ് തീ അണയ്ക്കാൻ സാധിച്ചത്. ഏകദേശം പത്തോളം അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക