Sunday, 7 June 2026

മൂന്നുമാസത്തിനിടെ രണ്ടു തവണ സിലിണ്ടറിന്  വിലവർധനവ് കേരളത്തിൽ 951 കടന്നു

മൂന്നുമാസത്തിനിടെ രണ്ടു തവണ സിലിണ്ടറിന് വിലവർധനവ് കേരളത്തിൽ 951 കടന്നു

 

ജനത്തിന് ഇരുട്ടടി; വീണ്ടും പാചകവാതക വില കൂട്ടി, മൂന്നുമാസത്തിനിടെ രണ്ടു തവണ വിലവർധന
 തിരുവനന്തപുരം: ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാർഹിക എൽപിജി വില കൂട്ടുന്നത്.
 വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തിൽ സിലിണ്ടർ വില 951 കടന്നു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സലിം കുമാറിന് വിട സംസ്കാരം വൈകിട്ട് പറവൂരിൽ ഉച്ചവരെ പൊതുദർശനം

സലിം കുമാറിന് വിട സംസ്കാരം വൈകിട്ട് പറവൂരിൽ ഉച്ചവരെ പൊതുദർശനം


 
 പറവൂർ : മലയാളസിനിമയുടെ പ്രിയതാരം സലിം കുമാറിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. വൈകിട്ട് പറവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. രാവിലെ ഒന്‍പത് മണി മുതല്‍ ഒരു മണിവരെയാണ് പറവൂര്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. സംസ്‌കാരചടങ്ങുകളില്‍ മുഖ്യമന്ത്രിയും , മന്ത്രിമാരും
പങ്കെടുക്കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ആയിരുന്നുd
 ഇന്നലെ രാത്രി 10.43 ആണ് മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മരണം സംഭവിച്ചത്. മൃതദേഹം രാവിലെ 8 മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സലിം കുമാറിന്റെ അന്ത്യം. അവശതകളെ തുടര്‍ന്ന് ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിയ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. അസുഖബാധിതനായിരുന്നെങ്കിലും പൊതുപരിപാടികളില്‍ സലിം കുമാര്‍ പങ്കെടുത്തിരുന്നു. വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായതിനു പിന്നാലെ പറവൂര്‍ മണ്ഡലത്തില്‍ നടത്തിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് ആശംസകളറിയിച്ചിരുന്നു. ഒരേ സമയം മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു സലിം കുമാര്‍. മിമിക്രിയുടെ ലോകത്തു നിന്നും വെള്ളിത്തിരയിലേക്ക് കടന്ന സലിം കുമാര്‍ വാക്ചാതുരി കൊണ്ടും സവിശേഷമായ ശരീരഭാഷ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച നിരവധി കഥാപാത്രങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്. ഒരേസമയം മലയാളിയെ പൊട്ടിച്ചിരിപ്പിക്കുകയും കരുത്തുറ്റ സ്വഭാവനടന്‍ എന്ന നിലയില്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ചെയ്ത സമാനതകളില്ലാത്ത അഭിനയപ്രതിഭയായിരുന്നു സലിം കുമാര്‍.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 6 June 2026

നിയമവിരുദ്ധമായി വളർത്തിയത് ഒരു ലക്ഷത്തിലധികം പാറ്റകളെ;  രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്, ഒരാൾ പിടിയിൽ

നിയമവിരുദ്ധമായി വളർത്തിയത് ഒരു ലക്ഷത്തിലധികം പാറ്റകളെ; രാജ്യത്തെ ഏറ്റവും വലിയ റെയ്ഡ്, ഒരാൾ പിടിയിൽ

 

പിടിച്ചെടുത്ത പാറ്റകളെ ദയാവധത്തിന് വിധേയമാക്കുമെന്ന് പരിസ്ഥിതി മന്ത്രാലയം

 മെൽബൺ: വിദേശയിനം പാറ്റകളെ നിയമവിരുദ്ധമായി വളർത്തിയ കേസിൽ ഒരാൾ പിടിയിൽ. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിന്നാണ് പാറ്റകളുടെ ശേഖരം കണ്ടെടുത്തത്. ഇയാളിൽ നിന്ന് ഒരു ലക്ഷത്തിലധികം വിദേശയിനം പാറ്റകളെയും പിടിച്ചെടുത്തു. ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നിരോധിത അകശേരുക്കളുടെ invertebrates) കണ്ടുകെട്ടലെന്നാണ് അധികൃതർ ഇതിനെ വ്യക്തമാക്കുന്നത്.


ന്യൂ സൗത്ത് വെയ്ൽസിലെ ബാഥർസ്റ്റിലുള്ള ഒരു വാണിജ്യ ബ്രീഡറുടെ കേന്ദ്രത്തിൽ നിന്ന് മെയ് മാസത്തിലാണ് മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളും ദുബിയ പാറ്റകളും അടങ്ങുന്ന പ്രാണികളെ പിടികൂടിയതെന്ന് ഓസ്‌ട്രേലിയെൻ കാലാവസ്ഥാ- പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പിടിച്ചെടുത്ത പാറ്റകൾക്ക് ഏകദേശം 2,00,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 1,42,000 യു.എസ്. ഡോളർ) വിലമതിക്കുമെന്നാണ് അധികൃതർ കണക്കാക്കുന്നത്. പിടിച്ചെടുത്ത പാറ്റകളുടെ മൂല്യം ഇന്ത്യൻ വിപണി കണക്കനുസരിച്ച് 1.33 കോടി മുതൽ 1.35 കോടി രൂപ വരെയാണ്.

Read Also
മഡഗാസ്കർ ഹിസ്സിംഗ് പാറ്റകളും, ദുബിയ പാറ്റകളും ഓസ്‌ട്രേലിയയിൽ നിരോധിക്കപ്പെട്ടവയാണ്. ഇവയെ എങ്ങനെ കൈക്കലാക്കിയതാണെങ്കിലും, രാജ്യത്തേക്ക് നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യാനോ, വളർത്താനോ, വിൽക്കാനോ, വളർത്തുമൃഗങ്ങളായി സൂക്ഷിക്കാനോ നിയമപരമായി അനുവാദമില്ല.

ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ മഡഗാസ്കറിൽ മാത്രം കാണപ്പെടുന്ന മഡഗാസ്കർ ഹിസ്സിംഗ് പാറ്റകൾ, ലോകത്തിലെ തന്നെ ഏറ്റവും വലിയ പാറ്റ വർഗ്ഗങ്ങളിൽ ഒന്നാണ്. ഇവയ്ക്ക് 8 സെന്റിമീറ്റർ വരെ നീളം വെയ്ക്കും. വകുപ്പ് പുറത്തുവിട്ട ചിത്രങ്ങളിൽ, ഓസ്‌ട്രേലിയയിൽ സാധാരണയായി കാണപ്പെടുന്ന പാറ്റകളേക്കാൾ വലിപ്പമുള്ളവയായിരുന്നു ഇവയെന്ന് വ്യക്തമാകുന്നുണ്ട്.
 കാർഷിക മേഖലയെയും, തദ്ദേശീയ വന്യജീവികളെയും, പരിസ്ഥിതി വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ബയോസെക്യൂരിറ്റി നിയമങ്ങൾ പിന്തുടരുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം വിദേശയിനം പാറ്റകൾ പരിസ്ഥിതിക്ക് എത്രത്തോളം അപകടമാണെന്നുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങൾക്ക് വിധേയമാക്കിയിട്ടില്ലാത്തതിനാൽ, ഇവ അന്തരീക്ഷത്തിലേക്ക് തുറന്നുവിടപ്പെടുകയാണെങ്കിൽ രോഗങ്ങൾ പടർത്താനോ പ്രാദേശിക വന്യജീവികൾക്ക് ഭീഷണിയാകാനോ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നൽകി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിലണ്ടർ പൊട്ടിത്തെറിച്ചു,ഐടി ജീവനക്കാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

സിലണ്ടർ പൊട്ടിത്തെറിച്ചു,ഐടി ജീവനക്കാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

 

ന്യൂ‍ഡൽഹി: സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെ പൊട്ടിത്തെറി; ഐടി ജീവനക്കാരൻ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു
ആറുവയസുകാരിയായ ഇവരുടെ മകൾ നിഹാരിക വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്
എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മൂന്ന് പേർ മരിച്ചു. പുനെയിലെ ഖരഡിയിലെ ഫോർച്യൂൺ സിറ്റി അപ്പാർട്ട്മെനലന്റിലാണ് സ്ഫോടനം. സിലിണ്ടർ മാറ്റി സ്ഥാപിക്കുന്നതിനിടെയാണ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ ഐടി ജീവനക്കാരനായ പാണ്ഡുരംഗ് വിഷ്ണു ഗിഥെ (35), പിതാവ് വിഷ്ണു മുൻജാജി ഗിഥെ (60), മാതാവ് വൃന്ദാവനി (55) എന്നിവരാണ് മരിച്ചത്.


പാണ്ഡുരംഗിന്റെ മകൾ നിഹാരിക (6) വീടിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. താഴെ നിന്നിരുന്ന ഇവരുടെ വാടകക്കാരനായ താനാജി ബോട്ടുലെ എന്നയാൾ കുട്ടിയെ സുരക്ഷിതമായി പിടികൂടുകയായിരുന്നു. സ്ഫോടനം നടക്കുമ്പോൾ പാണ്ഡുരംഗിന്റെ ഭാര്യ രാജശ്രീ ബാത്ത്റൂമിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു


 ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കൊഴുവനാൽ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം രൺജിത്ത് ജി മീനാഭവൻ നിർവഹിച്ചു  ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സുരേഷ് കുമാർ അധ്യക്ഷനായിരുന്നു പഞ്ചായത്ത് മെമ്പർ ഹരിത അനിൽകുമാർ ബൂത്ത് പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ ജില്ലാ കമ്മിറ്റിയംഗം ഡി ബിജു ജിമ്മിച്ചൻ മലയിൽ  തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്തിലെ എല്ലാ ബൂത്തുകളിലും വൃക്ഷത്തൈകൾ വിതരണം ചെയ്തു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 June 2026

കോടതിവിധി തയാറാക്കാൻ എഐ വേണ്ട: സുപ്രീം കോടതി

കോടതിവിധി തയാറാക്കാൻ എഐ വേണ്ട: സുപ്രീം കോടതി



ന്യൂഡൽഹി ∙ കോടതി വിധികൾ തയാറാക്കുന്നതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ഉപയോഗിക്കുന്നതു നിരോധിക്കാൻ സുപ്രീം കോടതി. ‘റഗുസേഷൻസ് ഫോർ യൂസ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്(എഐ) ഇൻ കോർട്സ് 2026’ എന്ന കരടു മാർഗരേഖ സുപ്രീം കോടതി പ്രസിദ്ധീകരിച്ചു.

വാദങ്ങളും തെളിവുകളും തയാറാക്കുന്നതിന് അഭിഭാഷകർ എഐ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. എന്നാൽ, ഇക്കാര്യം കോടതിയെ അറിയിക്കണം. സുപ്രീം കോടതി, ഹൈക്കോടതികൾ, കീഴ്ക്കോടതികൾ, ട്രൈബ്യൂണലുകൾ, നിയമ കമ്മിഷനുകൾ ഇവയ്ക്കെല്ലാം ബാധകം. കരട് മാർഗരേഖയിൽ 20 വരെ അഭിപ്രായം അറിയിക്കാം.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു

തോടുകൾ നികത്തി; വീടുകളിൽ വെള്ളക്കെട്ട്; ആലപ്പുഴ ബൈപാസ് ഉപരോധിച്ച് നാട്ടുകാർ; ഗതാഗതം സ്തംഭിച്ചു



ആലപ്പുഴ∙ ആലപ്പുഴ ബൈപാസിനു സമീപത്തെ വീടുകൾ ദിവസങ്ങളായി വെള്ളക്കെട്ടിലായിട്ടും പരിഹാരമില്ലാത്തതിൽ പ്രതിഷേധിച്ചു നാട്ടുകാർ ബൈപാസ് പൂർണമായും ഉപരോധിച്ചു. ഉപരോധത്തെ തുടർന്ന് 6 കിലോമീറ്ററോളം ഭാഗത്തു ഗതാഗതം സ്തംഭിച്ചു. എ.ഡി. തോമസ് എംഎൽഎ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിക്കുകയാണ്. റോഡിൽ കുത്തിയിരുന്നാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.

തോടുകൾ മൂടി ഓടയും സർവീസ് റോഡും നിർമിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി മൂലം ബൈപാസിനു സമീപത്തെ മുന്നൂറിലേറെ വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. മഴക്കാലത്ത് വെള്ളം ഒഴുകി മുതലപ്പൊഴിയിൽ എത്താൻ ഉണ്ടായിരുന്ന തോടുകളാണ് ബൈപാസ് നിർമാണത്തിനു വേണ്ടി നികത്തിയത്. മൂന്നു വർഷം മുൻപ് ചെയ്ത ഈ നടപടികൾ പാടില്ലെന്നു പറയാൻ അന്ന് ആരും തയാറായില്ല. അതോടൊപ്പം സായ് ഭാഗത്ത് സ്വകാര്യ വ്യക്തികൾ തോട് മൂടിയതു പോലുള്ള നടപടികളും പ്രശ്നമായി. വെള്ളക്കെട്ടുണ്ടാകുമ്പോൾ അഗ്നിരക്ഷാസേന എത്തുമെങ്കിലും നികത്തിയ തോടുകൾ പുനഃസ്ഥാപിക്കാനാണ് ഇവർ പറഞ്ഞത്. കാലവർഷം ശക്തമായിത്തുടങ്ങിയതോടെ വീടുകളിൽ വീണ്ടും വെള്ളം കയറിയതോടെയാണ് പ്രദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങിയത്. കാന നിർമിച്ച് വെള്ളം ഒഴുകിപ്പോകാൻ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവാദപ്പെട്ടവർ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും മഴ തുടങ്ങിയതിനു ശേഷം വാടകവീട്ടിലേക്ക് മാറേണ്ടി വന്ന അവസ്ഥയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്വയം വികസിപ്പിക്കുന്നു; മനുഷ്യന്‍റെ നിയന്ത്രണം നഷ്ടമാകുമെന്ന് മുന്നറിയിപ്പുമായി ആന്ത്രോപിക്

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്വയം വികസിപ്പിക്കുന്നു; മനുഷ്യന്‍റെ നിയന്ത്രണം നഷ്ടമാകുമെന്ന് മുന്നറിയിപ്പുമായി ആന്ത്രോപിക്

 

ന്യൂഡൽഹി: സാങ്കേതിക ലോകത്തെയാകെ ആശങ്കയിലാഴ്ത്തിക്കൊണ്ട്, മനുഷ്യന്‍റെ സഹായമില്ലാതെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന് സ്വയം പുനർനിർമ്മിക്കാനും അതിന്‍റെ അടുത്ത തലമുറയെ വികസിപ്പിക്കാനും സാധിക്കുമെന്ന വെളിപ്പെടുത്തലുമായി പ്രമുഖ എഐ കമ്പനിയായ 'ആന്ത്രോപിക്'. പ്രശസ്ത എഐ മോഡലായ ക്ലോഡിന്‍റെ നിർമാതാക്കളാണ് ആന്ത്രോപിക്. എഐ സിസ്റ്റങ്ങൾ പൂർണമായും സ്വയം മെച്ചപ്പെടുത്തുന്ന 'റിക്കേർസീവ് സെൽഫ് ഇംപ്രൂവ്മെന്‍റ് എന്ന ഈ ഘട്ടം, എഐയ്ക്ക് മേലുള്ള മനുഷ്യന്‍റെ‌ നിയന്ത്രണം പൂർണമായും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു. 

ഈ ആശങ്ക വെറുമൊരു അനുമാനമല്ലെന്ന് വ്യക്തമാക്കുന്ന ചില കണക്കുകളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. 2026 മേയ് മാസത്തെ കണക്കനുസരിച്ച്, ആന്ത്രോപിക്കിന്‍റെ മാസ്റ്റർ സോഫ്റ്റ്‌വെയർ കോഡുകളിൽ 80 ശതമാനത്തിലധികം എഴുതിയിരിക്കുന്നത് മനുഷ്യരല്ല, മറിച്ച് അവരുടെ എഐ മോഡലായ 'ക്ലോഡ്' തന്നെയാണ്. ആവശ്യത്തിന് കമ്പ്യൂട്ടിംഗ് പവർ ലഭിച്ചാൽ, മനുഷ്യന്‍റെ യാതൊരു ഇടപെടലുമില്ലാതെ സ്വന്തം പിൻഗാമിയെ സ്വയം രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും എഐക്ക് സാധിക്കുമെന്നതിന്‍റെ വ്യക്തമായ സൂചനയാണിത്.

ശാസ്ത്രം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗതി കൊണ്ടുവരാൻ സ്വയം വികസിക്കുന്ന എഐക്ക് സാധിക്കുമെങ്കിലും, ഇതിന്‍റെ സുരക്ഷയും മേൽനോട്ടവും ഉറപ്പാക്കുക എന്നത് അതീവ സങ്കീർണമായ ദൗത്യമായിരിക്കുമെന്ന് ആന്ത്രോപിക് വ്യക്തമാക്കുന്നു. ഫ്യൂച്ചർ ഷിഫ്റ്റ് ലാബ്സ് കോ-ഫൗണ്ടർ സാഗർ വിഷ്ണോയിയും ഈ ആശങ്ക പങ്കുവെച്ചു. എഐ സ്വയം കോഡ് എഴുതുമ്പോൾ വെല്ലുവിളി അതിന്‍റെ ശേഷി കൂട്ടലല്ല, മറിച്ച് അതിനെ എങ്ങനെ നിയന്ത്രിക്കാം എന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൾഫിലെ ഏറ്റവും വലിയ അതിർത്തി കടന്നുള്ള റെയിൽ; യുഎഇ-ഒമാൻ റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്

ഗൾഫിലെ ഏറ്റവും വലിയ അതിർത്തി കടന്നുള്ള റെയിൽ; യുഎഇ-ഒമാൻ റെയിൽ പദ്ധതി നിർണായക ഘട്ടത്തിലേക്ക്



ഗൾഫ് മേഖലയിലെ ഏറ്റവും വലിയ അതിർത്തി കടന്നുള്ള ഗതാഗത ശൃംഖലയായ യുഎഇ-ഒമാൻ റെയിൽ പദ്ധതി നിർണായകമായ ട്രാക്ക്-ലേയിംഗ് അഥവാ പാത നിർമ്മാണ ഘട്ടത്തിലേക്ക് കടന്നു. ഇത്തിഹാദ് റെയിൽ, ഒമാൻ റെയിൽ, മുബദല കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായ ഹഫീത് റെയിൽ ആണ് ഈ പ്രധാന നാഴികക്കല്ല് പിന്നിട്ട വിവരം പുറത്തുവിട്ടത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-ലോജിസ്റ്റിക്സ് ബന്ധം ശക്തമാക്കുന്നതാണ് ഈ മെഗാ പ്രൊജക്റ്റ്.


ജബൽ ഹഫീതിന്റെ പേര് നൽകിയിരിക്കുന്ന ഈ റെയിൽവേ പദ്ധതി, യുഎഇയിലെയും ഒമാനിലെയും പ്രധാന വാണിജ്യ-വ്യാവസായിക കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സംയോജിത ലോജിസ്റ്റിക്സ് ഇടനാഴിയായി മാറും. 238 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ശൃംഖല അൽ ഐൻ, അൽ ബുറൈമി വഴി അബുദാബിയെ ഒമാനിലെ സോഹാർ തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അത്യാധുനിക പാസഞ്ചർ ട്രെയിനുകളാണ് ഈ പാതയിൽ സർവീസ് നടത്തുക. ഇത് പ്രധാന നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

കഴിഞ്ഞ ഏപ്രിൽ മാസത്തോടെ പദ്ധതിയുടെ 40 ശതമാനത്തിലധികം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായിരുന്നു. സിവിൽ ജോലികളിലും പ്രധാന ഘടനകളിലും വലിയ പുരോഗതി കൈവരിച്ച പദ്ധതി, ഇതിനകം പത്ത് ദശലക്ഷത്തിലധികം സുരക്ഷിതമായ ജോലി സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. ചരക്ക് സർവീസുകൾക്കായി റോഡ് ഗതാഗതത്തിന് പകരമായി കൂടുതൽ കാര്യക്ഷമവും സുസ്ഥിരവുമായ ബദൽ സംവിധാനമാണ് ഇതിലൂടെ ഒരുങ്ങുന്നത്. വിതരണ ശൃംഖല കൂടുതൽ ശക്തമാക്കുന്നതിനൊപ്പം ഗൾഫ്, ഏഷ്യ, ആഫ്രിക്കൻ വിപണികളെ ബന്ധിപ്പിക്കുന്ന പ്രധാന ലോജിസ്റ്റിക്സ് ഗേറ്റ്‌വേകളായി യുഎഇയെയും ഒമാനെയും മാറ്റാൻ ഈ ഹഫീത് റെയിൽ പദ്ധതിക്ക് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക