Saturday, 7 March 2026

 പാലാ ഫുഡ് സേഫ്റ്റി സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റ്

പാലാ ഫുഡ് സേഫ്റ്റി സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി ഫുഡ്‌ സേഫ്റ്റി ഡിപ്പാർട്ട്മെന്റ്

 

കോട്ടയം : സമ്പൂർണ്ണ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതി 2025 -  26 ഭക്ഷ്യസുരക്ഷാ വകുപ്പ് കോട്ടയം ജില്ല പാലാ സർക്കിളിന്റെ നേതൃത്വത്തിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ ബോധവൽക്കരണ ക്ലാസ്  ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ വ്യാപാരികൾക്കായി രാമപുരം പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. 




വൈക്കം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ നീതു രവികുമാർ വ്യാപാരികൾക്കായി ക്ലാസ് എടുത്തു. പാലാ സർക്കിൾ FSO, നിമ്മി ആഗസ്റ്റിൻ കാഞ്ഞിരപ്പള്ളി സർക്കിൾ FSO തെരെസിലിൻ ലൂയിസ്, വ്യാപാര വ്യവസായി  സമിതി ഏകോപന സമിതി നേതാക്കന്മാർ ബിനോയി,സജിമോൻ കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബിപിൻ തോമസ് ( അസോ.എഡിറ്റർ കേരളാ ഹോട്ടൽ ന്യൂസ്‌ ) തുടങ്ങിയവർ സംസാരിച്ചു.07/03/26ന് രാമപുരം ഗ്രാമപഞ്ചായത്തിൽ ഫുഡ്‌ സേഫ്റ്റി ലൈസൻസ് മേളയും സംഘടിപ്പിക്കുന്നുണ്ടെന്ന്. ലൈസൻസ് പുതുക്കാനുള്ള  എല്ലാ ഭക്ഷ്യ ഉൽപാദന വിതരണ മേഖലയിലെ വ്യാപാരികൾ  ഈ അവസരം ഉപയോഗിക്കണമെന്ന് പാലാ സർക്കിൾ FSO നിമ്മി അഗസ്റ്റിൻ അറിയിച്ചു KHRA പാലാ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ MD ദേവസ്യ,(രാമപുരം സോൺ കൺവീനർ) സീനിയർ മെമ്പർ ബെന്നി സിറ്റി സെന്റർ  KHRA യുടെ രാമപുരം സോണിലെ മുഴുവൻ അംഗങ്ങളും ബോധഭരണ ക്ലാസിൽ പങ്കെടുത്തു.

07/03/2026 ശനിയാഴ്ച രാമപുരത്ത് നടക്കുന്ന ഭക്ഷ്യസുരക്ഷാ ലൈസൻസ് / രജിസ്ട്രേഷൻ മേള






















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 6 March 2026

കാസർഗോഡ് വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന് 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കാസർഗോഡ് വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന് 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി


 
വീട്ടുകാർ മൊബൈൽ ഫോൺ ഡിസ്പ്ലേ നന്നാക്കി നൽകാത്തതിന്റെ മനോവിഷമത്തിൽ 17കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി. കാസർകോട് കുമ്പളയിലാണ് സംഭവം. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിന്റെ ഡിസ്പ്ലെ തകരാറിലായത്. ഡിസ്പ്ലേ നന്നാക്കി നൽകാൻ വീട്ടുകാരോട് പറഞ്ഞെങ്കിലും അവർക്കതിന് സാധിച്ചില്ല.ഫോൺ നന്നാക്കി നൽകിയില്ലെങ്കിൽ വിഷം കഴിക്കുമെന്ന് പെൺകുട്ടി പല തവണ വീട്ടുകാരോട് പറഞ്ഞിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് താൻ എലിവിഷം കഴിച്ചതായി പെൺകുട്ടി പറഞ്ഞെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ പറയുന്നതിനാൽ വീട്ടുകാർ കാര്യമായെടുത്തില്ല. രാത്രിയിൽ അവശനിലയിലായതോടെ വീട്ടുകാർ മംഗളൂരു ദേർളക്കട്ടയിലെ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകിട്ടോടെ മരിക്കുകയായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്റൈനിൽ ആക്രമണം നടന്ന കെട്ടിടത്തിൽ ഖത്തർ അമീറി നാവികസേന അംഗങ്ങളും; ശക്തമായി പ്രതികരിച്ച് ഖത്തർ

ബഹ്റൈനിൽ ആക്രമണം നടന്ന കെട്ടിടത്തിൽ ഖത്തർ അമീറി നാവികസേന അംഗങ്ങളും; ശക്തമായി പ്രതികരിച്ച് ഖത്തർ



മനാമ: ബഹ്‌റൈനിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ പെട്ട് ഖത്തർ അമീറി നാവികസേന അംഗങ്ങളും. ബഹ്‌റൈനിലെ താമസ കേന്ദ്രമാണ് ഇറാൻ ആക്രമിച്ചത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ആക്രമണം നടക്കുമ്പോൾ സേന അംഗങ്ങൾ കെട്ടിടത്തിലുണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന്

ശക്തമായ പ്രതികരണവുമായി ഖത്തർ രംഗത്തെത്തി. ഇറാന്‍റെ പ്രത്യാക്രമണ ശേഷി കുറഞ്ഞുവെന്ന അമേരിക്കൻ വാദത്തിനിടെയാണ് ബഹ്റൈനിൽ ഇറാൻറെ ആക്രമണം ഉണ്ടായത്. മനാമയിലെ ഒരു ഹോട്ടലും രണ്ട് അപ്പാർട്ട്മെന്‍റുകളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുവൈത്തിലും ഇറാനിയൻ ആക്രമണം നടന്നെന്നാണ് റിപ്പോർട്ടുകൾ. പ്രിൻസ് സുൽത്താൻ എയർ ബേസിനു നേരെ ഉണ്ടായ മിസൈൽ ആക്രമണം സൗദി തടയുകയും ചെയ്തു. ഒരാഴ്ച പിന്നിടുമ്പോഴും യുദ്ധം അവസാനിക്കുന്നില്ലെന്ന സൂചനയാണ് ഇരുപക്ഷത്തു നിന്നും വരുന്നത്. ഇറാനെതിരെ ഇറാഖിലെ കുർദിഷ് മേഖല വഴി കരയുദ്ധത്തിന് തയ്യാറെടുക്കുകയാണ് അമേരിക്ക. ലെബനോനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ കൂട്ടപ്പലായനവും തുടരുകയാണ്.

ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്

ജസീല ജീവനൊടുക്കിയ സംഭവം: ആൺസുഹൃത്തിന്റെ മാതാവ് അറസ്റ്റിൽ; ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി കേസ്


 

കാസർകോട്: മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് കാസർകോട് നാലത്തടുക്കയിൽ വീട്ടമ്മയായ ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിൻ്റെ മാതാവ് ആയിഷ (48) അറസ്റ്റിൽ. വിദ്യാനഗർ പോലീസാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യ സംഘർഷത്തിനിടെ എണ്ണവില കുതിക്കുന്നു, ബാരലിന് 8.57 ഡോളർ വർധനവ് രേഖപ്പെടുത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ

പശ്ചിമേഷ്യ സംഘർഷത്തിനിടെ എണ്ണവില കുതിക്കുന്നു, ബാരലിന് 8.57 ഡോളർ വർധനവ് രേഖപ്പെടുത്തിയതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ

 


കുവൈത്ത് സിറ്റി: കുവൈത്തിൽ എണ്ണവിലയിൽ വൻ വർധനവ്. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ (കെപിസി) പുറത്തുവിട്ട കണക്കുകൾ പ്രകാരം കുവൈത്ത് എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. എണ്ണവിലയിൽ ബാരലിന് 8.57 ഡോളർ വർധനവ് രേഖപ്പെടുത്തി. ഇതോടെ വ്യാഴാഴ്ച എണ്ണവില 92.81 ഡോളർ ആയി ഉയർന്നു. തൊട്ടുമുമ്പത്തെ ദിവസം ഇത് 84.24 ഡോളർ ആയിരുന്നു.

ഇന്ത്യക്ക് ഇളവ്

ഇന്ത‌്യയ്ക്ക്‌ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റാണ് പ്രഖ്യാപനം നടത്തിയത്. കടലിലുള്ള റഷ്യൻ ടാങ്കറുകളിൽ നിന്ന് എണ്ണ വാങ്ങാം എന്നാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിൽ ആഗോള ഊർജ്ജ വിപണി അസ്ഥിരമാകാതിരിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നേരത്തെ ശക്തമായി എതിർത്തിരുന്നു. ഇന്ത്യയ്ക്ക് അധിക തീരുവ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് യുഎസ് - ഇന്ത്യ വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ തീരുവ 18 ശതമാനമായി കുറച്ചു. യുഎസ് കോടതി വിധിയുടെ പശ്ചാത്തലത്തിൽ തീരുവ 15 ശതമാനമായി കുറഞ്ഞു. അതിനിടെയാണ് ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണത്തെ തുടർന്ന് ആഗോള തലത്തിൽ എണ്ണ വ്യാപാരം പ്രതിസന്ധിയിലായത്.

ഇറാന്‍റെ ആക്രമണം മിഡിൽ ഈസ്റ്റിലുടനീളം എണ്ണ ഉൽപാദനത്തെ ബാധിച്ചു. ആഗോള എണ്ണ വിതരണത്തിന്റെ 20% കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് സ്ഥിതി കൂടുതൽ ഗുരുതരമായി. ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ഇന്ന് രാവിലെ ബാരലിന് 83.07 ഡോളറായി ഉയർന്നു. 50 ദിവസത്തേക്ക് ഇന്ത്യയിൽ എണ്ണ പ്രതിസന്ധിയില്ല എന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ മുൻകരുതൽ നടപടികൾ എടുക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. അതിനാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കാൻ സാധ്യതയില്ലെന്നാണ് അറിയിപ്പ്.
















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ്; 'രാജ്യത്തിൻ്റെ അന്തസ്സും പരമാധികാരവും വിട്ടുവീഴ്‌ച ചെയ്യില്ല'

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ്; 'രാജ്യത്തിൻ്റെ അന്തസ്സും പരമാധികാരവും വിട്ടുവീഴ്‌ച ചെയ്യില്ല'


 
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ നിലപാട് വ്യക്തമാക്കി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്‌കിയാൻ. സമൂഹ മാധ്യമമായ എക്‌സിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചില രാജ്യങ്ങൾ മധ്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം പശ്ചിമേഷ്യൻ മേഖലയിൽ സുസ്ഥിര സമാധാനം നിലനിർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു. അതേസമയം രാജ്യത്തിൻ്റെ അന്തസും പരമാധികാരവും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ല. അത് സംരക്ഷിക്കാൻ നേരിയ തോതിൽ പോലും വിമുഖത കാട്ടില്ലെന്നും പെസഷ്‌കിയാനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക