Monday, 1 June 2026

കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം.എൽ.എ കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു

കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം.എൽ.എ കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു

 

വൈക്കം: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ സുരക്ഷ പദ്ധതിയുടെ 10 ലക്ഷം രൂപ ധനസഹായവും പഠനോപകരണ വിതരണവും വൈക്കം എം.എൽ.എ കെ.ബിനിമോൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.കെ ഫിലിപ്പുകുട്ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.എച്ച്.ആർ.എ അഭിമാന പദ്ധതിയായ സുരക്ഷ പദ്ധതിയുടെ ഫണ്ട് വിതരണവും, വിദ്യാഭ്യാസ മേഖലയിൽ നേട്ടം കൈവരിച്ച കുട്ടികളെ ആദരിക്കലും, കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഉദ്‌ഘാടനം ചെയ്തു.

സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണമടഞ്ഞ ഹോട്ടൽ മഹാദേവ ഉടമ വെങ്കിട്ട് രാമഅയ്യരുടെ നോമിനിയ്ക്ക് കെ.ബിനിമോൻ എം.എൽ.എ ധനസഹായം കൈമാറി. വെങ്കിട്ടരാമ അയ്യരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കുട്ടികൾക്കുള്ള പഠനോപകരണ വിതരണം കേരള ഹോട്ടൽ ആന്റ് റസ്റ്ററന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാലും, കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും നിർവഹിച്ചു. യോഗത്തിൽ ജില്ലാ സെക്രട്ടറി ഷാഹുൽ ഹമീദ് സംസ്ഥാന സെക്രട്ടറി എൻ.പ്രതീഷ് സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് ഷെരീഫ് വർക്കിംഗ് പ്രസിഡന്റ് ബീജോയ് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ അൻസാരി ബോബി കേറ്റർ രക്ഷധികാരി ആർ.സി നായർ എന്നിവർ പ്രസംഗിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപ്പാദനം ഒരു കോടി ലിറ്ററാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

 



സംസ്ഥാനത്ത് അടുത്ത മൂന്നു വർഷത്തിനുള്ളിൽ പാൽ ഉൽപ്പാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർദ്ധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ മുഖേന കാലിത്തീറ്റയ്ക്ക് സബ്‌സിഡി നൽകുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ നിർദ്ദേശം നൽകും.

വന്യജീവി ആക്രമണം മൂലം കാർഷിക മേഖല തകർന്നപ്പോൾ കർഷകർക്ക് വലിയൊരാശ്വാസമായി മാറിയത് പശു വളർത്തലാണ്. ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ അദ്ധ്വാനത്തെ മുഖ്യമന്ത്രി പ്രത്യേകം പ്രശംസിച്ചു. യു.എൻ മുന്നോട്ടുവെച്ച സന്ദേശം പോലെ വനിതാ കർഷകരെ നമ്മൾ പിന്തുണയ്ക്കുകയും ആഘോഷിക്കുകയും ചെയ്യണം. കുട്ടികളാണ് കൂടുതലായി പാൽ കുടിക്കുന്നത് എന്നതിനാൽ പാലിന്റെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. പാലിൽ മായം ചേർക്കുന്നത് കണ്ടുപിടിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് കർശനമായ പരിശോധനകൾ നടത്തുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

നിലവിൽ അമ്പത് ശതമാനത്തിൽ താഴെ കർഷകർ മാത്രമാണ് ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുള്ളത്. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് കൂടുതൽ കർഷകരെ സംഘങ്ങളുടെ കീഴിൽ കൊണ്ടുവരാൻ ശ്രമിക്കണം. പാൽ ഉൽപ്പാദനം വർദ്ധിക്കുന്നുണ്ടോ എന്ന് ഓരോ ആറുമാസം കൂടുമ്പോഴും വിലയിരുത്തും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പാവപ്പെട്ട ക്ഷീരകർഷകർക്ക് അഭിമാനത്തോടെ ജീവിക്കാൻ കഴിയുന്ന തരത്തിൽ എല്ലാവിധ പിന്തുണയും ഉറപ്പാക്കിക്കൊണ്ടുള്ള സമഗ്രമായ ക്ഷീരവികസന പദ്ധതിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകർഷകർക്ക് ലോക ക്ഷീരദിന ആശംസകളും മുഖ്യമന്ത്രി നേർന്നു.

പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. മുൻകാലങ്ങളിൽ കേരളത്തിലെ ഒട്ടുമിക്ക വീടുകളിലും പശുക്കളെയും ആടുകളെയും വളർത്തിയിരുന്നുവെങ്കിലും, നഗരവൽക്കരണവും സ്ഥലപരിമിതിയും കാരണം ആ കാർഷിക രീതികളിൽ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ക്ഷീരവികസന വകുപ്പും മിൽമയും ചേർന്ന് ഈ മേഖലയെ പരിപോഷിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. ഏകദേശം എട്ടു ലക്ഷത്തോളം കർഷകർ പണിയെടുക്കുന്ന മേഖലയാണെങ്കിലും പാൽ ഉൽപ്പാദനത്തിൽ കുറവ് നേരിടുന്നുണ്ട്. ഈ കുറവുകൾ പരിഹരിച്ച് പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കും.

ഉൽപ്പാദന ചെലവിലുണ്ടായ വലിയ വർദ്ധനവ്, കാലിത്തീറ്റയുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള രോഗങ്ങൾ, പാൽവിലയിൽ നിന്നുള്ള വരുമാനക്കുറവ് തുടങ്ങിയ നിരവധി പ്രതിസന്ധികൾ ഈ മേഖലയിലുണ്ട്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രതിസന്ധികളെ അതിജീവിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളടക്കമുള്ള സാധാരണ കർഷകരെ ചേർത്തുപിടിച്ചുകൊണ്ട് കൂടുതൽ ആളുകളെ ഈ മേഖലയിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് സ്വാഗതം ആശംസിച്ചു. ക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം പദ്ധതി അവതരിപ്പിച്ചു. ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, മിൽമ ചെയർപേഴ്‌സൺ കെ.എസ്. മണി, വെറ്റിനറി സർവകലാശാല രജിസ്ട്രാർ ഡോ സാബിൻ ജോർജ്, കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ്, കൗൺസിലർ രാഖി രവികുമാർ, ക്ഷീരകർഷകർ, സൊസൈറ്റി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

CBSE വെബ്സൈറ്റ് തകരാർ: പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകും: നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

CBSE വെബ്സൈറ്റ് തകരാർ: പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകും: നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം



സിബിഎസ്ഇ വെബ്സൈറ്റ് തകരാറിൽ നടപടിയെടുക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും. സിബിഎസ്ഇയിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടി. ടെൻഡർ പ്രക്രിയയിലെ ക്രമക്കേടുകളും പോർട്ടലിലെ പോരായ്മകളും ബന്ധപ്പെട്ടും നടപടി സ്വീകരിക്കും. ഇതുവരെ നൽകിയ സിബിഎസ്ഇയുടെ വിശദീകരണത്തിൽ അതൃപ്തിയുള്ളതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ.

പന്ത്രണ്ടാംക്ലാസ് പുനർമൂല്യനിർണ്ണയ പോർട്ടൽ ഉടൻ പ്രവർത്തന ക്ഷമമാകുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നും സിബിഎസ്ഇ അറിയിച്ചു. നീറ്റ് സിബിഎസ്ഇ വിവാദത്തിൽ, പാർലമെന്റിന്റെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ഉന്നത ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചു. വീഴ്ചകളിൽ സിബിഎസ് ഉന്നത ഉദ്യോഗസ്ഥരോട് വിശദവിവരങ്ങൾ തേടുമെന്ന് ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു.

അതേസമയം നീറ്റ് യുജി പുനപരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. അവധിക്കുശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാഷണൽ ടെസ്റ്റിങ് ഏജൻസി പുനഃസംഘടിപ്പിക്കണമെന്ന് യുണൈറ്റഡ് ഡോക്ടേഴ്സ് ഫ്രണ്ട് ആവശ്യപ്പെട്ട് രം​ഗത്തെത്തി. പാർലമെന്ററി സമിതിക്ക് മുൻപാകെയാണ് ആവശ്യം ഉന്നയിച്ചത്. പുതിയ പരീക്ഷ സമിതി രൂപീകരിക്കണം എന്നും ആവശ്യം. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര സർക്കാരിനെതിരെ വൻ നീക്കവുമായി കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ദില്ലിയിൽ സമരം; അണിചേരാൻ ആഹ്വാനം

കേന്ദ്ര സർക്കാരിനെതിരെ വൻ നീക്കവുമായി കോക്രോച് ജനത പാർട്ടി നായകൻ; ജൂൺ ആറിന് ദില്ലിയിൽ സമരം; അണിചേരാൻ ആഹ്വാനം



ദില്ലി: അമേരിക്കയിലായിരുന്ന കോക്രോച് ജനത പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ ഇന്ത്യയിലേക്ക് മടങ്ങുന്നു. ജന്തർ മന്തറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ സമരമിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മടക്കം. ജൂൺ ആറിന് താൻ ദില്ലി വിമാനത്താവളത്തിലെത്തുമെന്നും അവിടെ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് പോയി ജന്തർ മന്തറിൽ സമരം ചെയ്യാൻ അനുമതി തേടുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് സമരത്തിൽ അണിചേരാൻ രാജ്യത്തെ യുവാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു

നീറ്റ് യുജി പരീക്ഷാ പേപ്പർ ചോർച്ചയടക്കം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ടാണ് സമരം. സമാധാനപരമായുള്ള സമരത്തിനായി രംഗത്തിറങ്ങാനാണ് അഭിജീത് ആഹ്വാനം ചെയ്തിരിക്കുന്നത്. ദില്ലി വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് കാൽനടയായി പോകാനാണ് തീരുമാനം. ഒന്നിച്ച് ശബ്ദമുയർത്തിയാൽ അധികാരികൾക്ക് അത് കേൾക്കേണ്ടി വരുമെന്ന് അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

അമേരിക്കയിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസ് വിദ്യാർത്ഥിയാണ് അഭിജീത് ദിപ്കെ. ഇദ്ദേഹം ആരംഭിച്ച കോക്രോച് ജനത പാർട്ടി എന്ന പേജിന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ദശലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണ നേടാനായതാണ് സമരരംഗത്തിറങ്ങാൻ അഭിജിത്തിന് നൽകുന്ന ആത്മവിശ്വാസം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തതിനെതിരെ അഭിജീത് ദില്ലി ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഈ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചില്ലെങ്കിലും വിഷയത്തിൽ കേന്ദ്രസർക്കാരിനോട് വിശദീകരണം തേടിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം, ഫിഫ ലോകകപ്പ് ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്

ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമം, ഫിഫ ലോകകപ്പ് ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സ്വന്തമാക്കി സീ ഗ്രൂപ്പ്



ദില്ലി: ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമം. 2026-ലെ ഫിഫ ലോകകപ്പിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം പ്രമുഖ മാധ്യമ ശൃംഖലയായ സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കി. ഇന്നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നത്. ഫിഫ ലോകകപ്പ് മത്സരങ്ങൾ സീ ഗ്രൂപ്പ് പുതുതായി പുറത്തിറക്കിയ 'യുണൈറ്റഡ്8 സ്പോർട്സ്' ടെലിവിഷൻ ചാനലുകളിലൂടെ തത്സമയം കാണാം. കൂടാതെ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ സീ5 ആപ്പിലൂടെ മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗും ലഭ്യമായിരിക്കും.

2034 വരെയുള്ള ഫിഫ മത്സരങ്ങൾ സീ ഗ്രൂപ്പിൽ

2026 ലെ ലോകകപ്പ് മാത്രമല്ല, 2034 വരെയുള്ള പ്രധാന ഫിഫ ടൂർണമെന്‍റുകളുടെ ഇന്ത്യയിലെ മാധ്യമ അവകാശമാണ് സീ എന്‍റർടൈൻമെന്‍റ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിൽ ലോകകപ്പ് സംപ്രേഷണം ഉണ്ടാകില്ലേ എന്ന ആരാധകരുടെ വലിയ ആശങ്കയ്ക്കാണ് പരിഹാരമായിരിക്കുന്നത്.

അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ലോകകപ്പ് മത്സരങ്ങളുടെ സമയം ഇന്ത്യയിലെ സമയക്രമവുമായി ഒത്തുപോകാത്തതായിരുന്നു പ്രധാന വെല്ലുവിളി. അർധരാത്രിയിലും പുലർച്ചെയുമായി നടക്കുന്ന മത്സരങ്ങൾക്ക് ഇന്ത്യയിൽ പരസ്യവരുമാനം കുറവായിരിക്കുമെന്ന വിലയിരുത്തലിൽ ജിയോഹോട്ട്സ്റ്റാർ, സോണി സ്പോർട്സ് തുടങ്ങിയ വൻകിട കമ്പനികൾ സംപ്രേഷണാവകാശം വാങ്ങുന്നതിൽ നിന്ന് പിന്മാറിയിരുന്നു.

തുക കുറച്ച് ഫിഫ; വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തി 'സീ'
2026, 2030 ലോകകപ്പുകൾക്കായി ഏകദേശം 100 മില്യൺ ഡോളറാണ് ഫിഫ ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ചർച്ചകൾ പ്രതിസന്ധിയിലായതോടെ ഫിഫ ഇത് 60 മില്യൺ ഡോളറായി കുറച്ചു. മറ്റ് കമ്പനികൾ 20 മില്യൺ ഡോളർ വരെ മാത്രമാണ് വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ആഴ്ച 'യുണൈറ്റഡ്8 സ്പോർട്സ്' എന്ന പേരിൽ പുതിയ സ്പോർട്സ് ചാനലുകൾ തുടങ്ങി ഇന്ത്യൻ കായിക സംപ്രേഷണ വിപണിയിലേക്ക് സീ ഗ്രൂപ്പ് ശക്തമായി തിരിച്ചെത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. കരാർ തുക എത്രയാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഇത് 20 മില്യൺ ഡോളറിലും അധികമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യൻ പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സീ ഗ്രൂപ്പിന് സന്തോഷമുണ്ടെന്ന് ഗ്രൂപ്പ് സിഇഒ പുനിത് ഗോയങ്ക പറഞ്ഞു. ചരിത്രത്തിലാദ്യമായി 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് ടൂർണമെന്റ് ജൂലൈ 11-നാണ് ആരംഭിക്കുന്നത്. ടൂർണമെന്‍റ് തുടങ്ങാൻ വെറും 11 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഇന്ത്യയിലെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററെ പ്രഖ്യാപിക്കുന്നത്.

സീ ഗ്രൂപ്പിലൂടെ തത്സമയം കാണാൻ കഴിയുന്ന മറ്റ് പ്രധാന ഫിഫ ടൂർണമെന്റുകൾ:

ഫിഫ ലോകകപ്പ് 2030 ഫിഫ വനിതാ ലോകകപ്പ് 2027 ഫിഫ പുരുഷ അണ്ടർ-17 ലോകകപ്പ് (2026-2034) ഫിഫ വനിതാ അണ്ടർ-17 ലോകകപ്പ് (2026-2034) ഫിഫ അണ്ടർ-20 പുരുഷ ലോകകപ്പ് ഫിഫ അണ്ടർ-20 വനിതാ ലോകകപ്പ് ഫിഫ ഫുട്സൽ പുരുഷ ലോകകപ്പ് ഫിഫ ഫുട്സൽ വനിതാ ലോകകപ്പ് ഫിഫ ഇന്റർകോണ്ടിനന്റൽ കപ്പ് (2026-2030) 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ജെസിബിയിൽ ഇടച്ചുകയറി; യുവാവിന് ഗുരുതര പരിക്ക്

കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ജെസിബിയിൽ ഇടച്ചുകയറി; യുവാവിന് ഗുരുതര പരിക്ക്



തിരുവനന്തപുരം: കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ജെസിബിയിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വെഞ്ഞാറമൂടാണ് സംഭവം. കാർ ഡ്രൈവറായ കിളിമാനൂർ പുളിമാത്ത് സ്വദേശി മുഹമ്മദ് സെയ്ദിനാണ് പരിക്കേറ്റത്.

വാമനപുരം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ജെസിബിയിൽ ഇടിക്കുകയായിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളിൽ 22 ശതമാനം വരെ കുറവ് വരുത്തുന്നതായി പ്രഖ്യാപിച്ചു.

എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളിൽ 22 ശതമാനം വരെ കുറവ് വരുത്തുന്നതായി പ്രഖ്യാപിച്ചു.



രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളിലൊന്നായ എയർ ഇന്ത്യ ആഭ്യന്തര വിമാന സർവീസുകളിൽ 22 ശതമാനം വരെ കുറവ് വരുത്തുന്നതായി പ്രഖ്യാപിച്ചു. ജൂൺ മുതൽ ഓഗസ്റ്റ് 2026 വരെയുള്ള കാലയളവിലായിരിക്കും ഈ നിയന്ത്രണം നിലവിൽ വരിക. വിമാന ഇന്ധനമായ എവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (ATF) വില കുത്തനെ ഉയർന്നതും പ്രവർത്തനച്ചെലവ് വർധിച്ചതുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.

രണ്ട് ആഴ്ച മുൻപ് അന്തർദേശീയ സർവീസുകളിൽ 27 ശതമാനം വരെ കുറവ് വരുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിരുന്നു. ഇപ്പോൾ അതിന്റെ തുടർച്ചയായാണ് ആഭ്യന്തര സർവീസുകളിലും നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇതോടെ രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ചില പ്രധാന റൂട്ടുകളിലെ സർവീസുകളുടെ എണ്ണം കുറയുകയും യാത്രക്കാർക്ക് ലഭ്യമായ വിമാന ഓപ്ഷനുകൾ പരിമിതമാകുകയും ചെയ്യും.

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ തിരഞ്ഞെടുത്ത റൂട്ടുകളിലെ സർവീസുകളുടെ ആവർത്തനമാണ് കുറയ്ക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സ്ഥിരത കൈവരിക്കുന്നതോടെ സർവീസുകൾ പഴയ നിലയിലേക്ക് പുനഃസ്ഥാപിക്കുമെന്നും കമ്പനി വ്യക്തമാക്കി. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഒരു ചർച്ചയും നടക്കുന്നില്ല, ആണവ കാര്യങ്ങളിൽ എപ്പോൾ നടപടിയെടുക്കണമെന്ന് ഞങ്ങൾക്കറിയാം'; തോന്നിയ പോലെ അമേരിക്ക നിലപാട് മറ്റുന്നുവെന്ന് ഇറാൻ

'ഒരു ചർച്ചയും നടക്കുന്നില്ല, ആണവ കാര്യങ്ങളിൽ എപ്പോൾ നടപടിയെടുക്കണമെന്ന് ഞങ്ങൾക്കറിയാം'; തോന്നിയ പോലെ അമേരിക്ക നിലപാട് മറ്റുന്നുവെന്ന് ഇറാൻ



ടെഹ്റാൻ: അമേരിക്കയുമായി യാതൊരു തരത്തിലുമുള്ള ആണവ ചർച്ചകൾ നടക്കുന്നില്ലെന്ന് ഇറാൻ. സൈനിക നീക്കങ്ങളെത്തുടർന്ന് സംഘർഷം രൂക്ഷമായതിനാൽ ഈ വിഷയത്തിൽ ഇടപെടൽ താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ഇറാൻ തിങ്കളാഴ്ച വ്യക്തമാക്കി. ഇറാനുമായുള്ള ആണവ കരാർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നും, അത് ഉടൻ തന്നെ തീരുമാനത്തിലെത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിലവിൽ വാഷിംഗ്ടണുമായി ആണവ ചർച്ചകൾ നടക്കുന്നില്ലെന്നും ഇറാന്റെ അടിയന്തര മുൻഗണന നിലവിലുള്ള സംഘർഷം അവസാനിപ്പിക്കുക എന്നതാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്  ഇസ്മയിൽ ബഖാഇ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

"ആണവ കാര്യങ്ങളിൽ എപ്പോൾ നടപടിയെടുക്കണമെന്ന് ഞങ്ങൾക്കറിയാം. ആണവ കരാർ സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ഈ ഘട്ടത്തിൽ, യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ മുൻഗണന"-ഇസ്മയിൽ ബഖാഇ വ്യക്തമാക്കി. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ചതിന് യുഎസ് നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതിൽ നേരത്തെ റിപ്പോർട്ട് ചെയ്ത സംഭവങ്ങളും ഉണ്ട്. ഇറാൻ തങ്ങളുടെ ദേശീയ സുരക്ഷ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പ് നൽകി. ഇറാനും അമേരിക്കയും തമ്മിൽ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ ഇതിൽ പുരോഗതി ഉണ്ടാകാത്തതിന് പ്രധാന തടസ്സം അമേരിക്കയുടെ മാറിക്കൊണ്ടിരിക്കുന്നതും പരസ്പരവിരുദ്ധവുമായ ആവശ്യങ്ങളാണെന്നും ഇസ്മായിൽ ബഖാഇ ആരോപിച്ചു.

അമേരിക്ക നിരന്തരം നിലപാടുകൾ മാറ്റുകയാണ്. അവർ പുതിയ ആവശ്യങ്ങൾ ഉന്നയിക്കുകയും മാധ്യമങ്ങളിലൂടെ ധാരണകൾക്ക് വിരുദ്ധമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ചർച്ചാ പ്രക്രിയ നീണ്ടുപോകാൻ കാരണമാകുന്നതെന്ന് അദ്ദേഹം ബഖാഇ ആരോപിച്ചു. ഓരോ തവണയും അമേരിക്കയുടെ നിലപാടുകളിലെ വൈരുദ്ധ്യം കാരണം അന്തിമ തീരുമാനത്തിലെത്താൻ കഴിയാതെ ചർച്ചകൾ അവസാനിക്കുകയാണ്. കടുത്ത സംശയത്തിന്റെയും അവിശ്വാസത്തിന്റെയും അന്തരീക്ഷത്തിലാണ് നിലവിൽ സന്ദേശങ്ങളുടെ കൈമാറ്റം പോലും നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ​ഗവർണർ

‘സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണം’: ​ഗവർണർ



സർവകലാശാല കാമ്പസുകളിൽ രാഷ്ട്രീയ ഇടപെടൽ അവസാനിപ്പിക്കണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. വിദ്യാഭ്യാസ സമ്പ്രദായത്തെ രാഷ്ട്രീയവത്കരിക്കുന്നത് മുഴുവൻ സംവിധാനത്തെയും നശിപ്പിക്കുമെന്ന് ​ഗവർണർ പറഞ്ഞു. കണ്ണൂർ യൂണിവേഴ്സിറ്റി കാമ്പസിൽ പി.എം ഉഷ പദ്ധതി പ്രകാരം നടപ്പിലാക്കിയ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ.

ഓരോരുത്തർക്കും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങൾ ഉണ്ടാകാം, അവയെല്ലാം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അതിർത്തിക്ക് പുറത്ത് സൂക്ഷിക്കണമെന്ന് ഗവർണർ പറഞ്ഞു. തന്റെ രാഷ്ട്രീയ ബന്ധം കാമ്പസിന്റെ അതിരുകൾക്ക് പുറത്ത് സൂക്ഷിക്കുന്നു. എന്തുവിലകൊടുത്തും കാമ്പസുകളെയും സർവകലാശാലകളെയും രാഷ്ട്രീയവൽക്കരിക്കുന്നത് അവസാനിപ്പിക്കണം. അല്ലെങ്കിൽ, നമുക്ക് നല്ല ഭാവി ഉണ്ടാകില്ലെന്നും ഗവർണർ പറഞ്ഞു.

നേരത്തെ മലയാളം സർവകലാശാലയിൽ ​ഗവർണറുടെ നിർദേശത്തെ തുടർന്ന് കാമ്പസ് രാഷ്ട്രീയം നിരോധിച്ച് ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ സർക്കുലർ വിവാദമായതോടെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. കാമ്പസിനുള്ളിൽ അനുമതിയില്ലാതെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു സർക്കുലർ. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക