Wednesday, 8 July 2026

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി

നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി



പാലാ :പ്രവിത്താനം :നവീകരിച്ച പ്രവിത്താനം സെന്റ് അഗസ്റ്റിൻസ് പാസ്റ്ററൽ സെന്ററിന്റെ ഉദ്ഘാടനം രമേശ് പിഷാരടി എംഎൽഎ നിർവഹിച്ചു.മാണി സി. കാപ്പൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.ഇതോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും സെൻ്റ് അഗസ്റ്റിൻസ് എൽ.പി. സ്കൂളിൻ്റെയും മെറിറ്റ് ഡേ ആഘോഷവും നടന്നു.

വിവിധ പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കുകയും മെറിറ്റ് അവാർഡുകളും ഉപഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.ഫൊറോന വികാരിയും സ്‌കൂൾ മാനേജരുമായ വെരി റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് ചെറിയാൻ വേരനാനി, ബിനോയ് ജോസഫ് വലിയ മുറത്താങ്കൽ, ഫൊറോന ട്രസ്റ്റ് മാരായ ഷിബു ഐപ്പൻ പറമ്പിൽക്കുന്നേൽ,





ജോയ് ചന്ദ്രൻ കുന്നേൽ, ജിസ്മോൻ തുടിയൻ പ്ലാക്കൽ,ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ജിജി ജേക്കബ്,ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മമാസ്റ്റർ ജിനു ജെ വല്ലനാട്ട്,എൽ.പി സ്‌കൂൾ ഹെഡ്‌മാസ്റ്റർ ബാബു ജോസഫ്, പി ടി എ പ്രസിഡന്റ് ജോബി ജോസഫ്,എം പി ടി എ പ്രസിഡന്റ് സോനാ ഷാജി,അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ   ‘നഗര വനം’ ഒരുങ്ങുന്നു

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിൽ ‘നഗര വനം’ ഒരുങ്ങുന്നു


 
പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിൽ ക്യാമ്പസിൽ ‘നഗര വനം’ പദ്ധതിക്ക് തുടക്കമിട്ടു. പക്ഷികളും മനുഷ്യരും സഹവസിക്കുന്ന ഊർജസ്വലമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക, ജൈവവൈവിധ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി അവബോധം വളർത്തുക, മനുഷ്യനും പ്രകൃതിയുമായുള്ള  ബന്ധം കൂടുതൽ ദൃഢമാക്കുക, പക്ഷികൾ, ചെറു ജീവികൾ എന്നിവയുടെ ആവാസ വ്യവസ്ഥ ഉറപ്പുവരുത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.

കോളേജ് വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ നഗരസഭ ചെയർപേഴ്സൺ കുമാരി ദിയ ബിനു പുളിക്കകണ്ടം ഉദ്ഘാടനം നിർവഹിക്കുകയും പാലായുടെ ചരിത്രത്താളുകളിൽ എന്നും അനുസ്മരിക്കപ്പെടേണ്ട ഒരു ചുവടുവയ്പാണ് ഇതെന്ന് പ്രസ്താവിക്കുകയും ചെയ്തു.  കേരളത്തിന്റെ IQ മാനും,ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ അജി. ആർ, മുഖ്യപ്രഭാഷണം നടത്തി.  കോളേജ് ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ ആശംസകൾ അർപ്പിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. ആന്റോ മാത്യു വും, ഡോ ജിനു ജോർജും പദ്ധതിയുടെ ആശയവും പ്രവർത്തനരേഖയും വിശദീകരിക്കുകയും ഉൾപ്പെടുത്തേണ്ട വിവിധ സസ്യജാലങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.

 വോളണ്ടിയർ സെക്രട്ടറിമാരായ ജെഫിൻ ജോജോ, കെർമിറ്റ് ഇവാൻ, മിത്ര സുരേഷ്, ഗായത്രി കെ പി, എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം എൻ.എസ്.എസ്. വോളണ്ടിയർമാർ പങ്കെടുത്തു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാതൃവേദി അൽഫോൻസാ തീർത്ഥാടനം -വെള്ളി  (10/07/26)

മാതൃവേദി അൽഫോൻസാ തീർത്ഥാടനം -വെള്ളി (10/07/26)

 

മാതൃവേദി അൽഫോൻസാ തീർത്ഥാടനം - വെള്ളി  (10/07/26)

പാലാ : പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിന്റെ ശുശ്രൂഷമേഖലയായ
മാതൃവേദിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന അൽഫോൻസാ തീർത്ഥാടനം വെള്ളി ഭരണങ്ങാനത്ത്. രൂപതയിലെ 173 ഇടവകകളിൽ നിന്നുള്ള 3000 ഓളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേരും. രാവിലെ 9.30ന് ഭര ണങ്ങാനം അൽഫോൻസ ഷൈൻ റെക്‌ടർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറ മ്പിൽ ഏവർക്കും സ്വാഗതം ആശംസിക്കും. തുടർന്ന് ജപമാല. ഫാമിലി അപ്പോ സ്‌തലേറ്റ് അസിസ്റ്റന്റ്റ് ഡയറക്‌ടർ റവ.ഫാ. മാത്യു കാടൻകാവിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ മാതൃവേദി ഡയറക്‌ടർ റവ. ഫാ. ജോസഫ് നരി ക്കിൽ സന്ദേശം നൽകും. വിവിധ ഇടവകകളിൽ നിന്നുള്ള പ്രവർത്തകർ ചേർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം സെൻ്റ് മേരീസ് ഫൊറോന പള്ളിയി ലേയ്ക്ക് നടത്തുമ്പോൾ ജപമാല റാലിയുടെ സമാപനത്തിൽ ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാ. സഖറിയാസ് ആലപ്പാട്ട് സന്ദേശം നല്കി ആശീർവദിക്കും. പാരീഷ് ഹാളിൽ സജ്ജീകരിക്കുന്ന സ്നേഹവിരുന്നോടുകൂടി തീർത്ഥാടനം അവസാനിക്കും.
ചടങ്ങുകൾക്ക് മാതൃവേദി രൂപത ഭാരവാഹികളായ സി. ഡെയ്‌സി ചൊവ്വേ ലിക്കുടിയിൽ എസ്.എച്ച്, ഷേർളി ചെറിയാൻ, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാനരാജു, സിജി ലൂക്ക്‌സൺ, മേരിക്കുട്ടി അഗസ്റ്റ്യൻ, ബിന്ദു ഷാജി, ലിസി ലൂക്കോസ്, ഭരണങ്ങാനം മേഖല-യൂണിറ്റ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകും.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴ മുന്നറിയിപ്പ്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

 





തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

നാളെയും സംസ്ഥാനത്തിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴയുടെ പശ്ചാത്തലത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാകുക. എന്നാൽ റെസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ബുധനാഴ്ചയ്ക്ക് ശേഷവും അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ അവധി തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നിർദേശം നൽകിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

മുംബൈ വിമാനത്താവളത്തിൽ വൻ അപകടം ഒഴിവായി; രണ്ട് വിമാനങ്ങൾ റൺവേയിൽ മുഖാമുഖം

 





മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ഒരേ റൺവേയിൽ മുഖാമുഖമെത്തിയ സംഭവത്തിൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. എയർ ട്രാഫിക് കൺട്രോളിന്റെയും പൈലറ്റിന്റെയും സമയോചിതമായ ഇടപെടലാണ് നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സിലിഗുരിയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാൻഡ് ചെയ്ത ശേഷം റൺവേ പൂർണമായി ഒഴിയുന്നതിന് മുമ്പ്, ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 777 വിമാനം അതേ റൺവേയിലൂടെ ടേക്ക് ഓഫിനായി മുന്നേറുകയായിരുന്നു.

രണ്ട് വിമാനങ്ങളും ഒരേ റൺവേയിൽ മുഖാമുഖം എത്തിയ നിർണായക ഘട്ടത്തിൽ എയർ ട്രാഫിക് കൺട്രോൾ ഉടൻ ഇടപെട്ട് ടേക്ക് ഓഫ് റദ്ദാക്കാൻ നിർദേശം നൽകി. നിർദേശം ലഭിച്ചതിനെ തുടർന്ന് പൈലറ്റ് സമയോചിതമായി വിമാനം ബ്രേക്ക് ചെയ്ത് നിർത്തിയതോടെയാണ് വലിയ വിമാനാപകടം ഒഴിവായത്.

വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നെങ്കിൽ നൂറുകണക്കിന് യാത്രക്കാരുടെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പൈലറ്റിന്റെയും എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥരുടെയും ജാഗ്രതയും പ്രൊഫഷണൽ ഇടപെടലും വ്യാപകമായി അഭിനന്ദിക്കപ്പെടുകയാണ്.

അതേസമയം, സംഭവത്തിൽ വ്യോമയാന മന്ത്രാലയവും എയർ ഇന്ത്യയും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയാണ് എപ്പോഴും പരമപ്രധാനമെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷമേ സംഭവത്തിന് കാരണമായ സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കൂ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

ഷാർജയിൽ നിന്ന് പറന്ന ചരക്കുവിമാനം കാണാതായി

 





ഇസ്‌ലാമാബാദ്: ഷാർജയിൽ നിന്ന് കറാച്ചിയിലേക്ക് പുറപ്പെട്ട പാക്കിസ്ഥാന്റെ ബോയിങ് 737 ചരക്കുവിമാനം കാണാതായതായി പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു. കെ2 എയർവേയ്‌സിന്റെ ഉടമസ്ഥതയിലുള്ള വിമാനത്തിൽ അഞ്ച് ക്രൂ അംഗങ്ങളാണ് ഉണ്ടായിരുന്നത്.

വിമാനത്തിന്റെ നാവിഗേഷൻ സംവിധാനത്തിൽ തകരാർ ഉണ്ടായതായി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് എയർ ട്രാഫിക് കൺട്രോളുമായുള്ള ബന്ധം നഷ്ടമായത്. തുടർന്ന് വിമാനത്തെ കണ്ടെത്താനുള്ള തിരച്ചിൽ നടപടികൾ ബന്ധപ്പെട്ട ഏജൻസികൾ ആരംഭിച്ചിട്ടുണ്ട്.

കാണാതായ ബോയിങ് 737 വിമാനത്തിന് ഏകദേശം 27 വർഷം പഴക്കമുണ്ടെന്നാണ് ലഭ്യമായ വിവരം. വിമാനത്തിന്റെ അവസാന സിഗ്നൽ ലഭിച്ച സ്ഥലവും മറ്റ് സാങ്കേതിക വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

വിമാനത്തിന്റെ നിലവിലെ സ്ഥിതിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. തിരച്ചിൽ തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതനുസരിച്ച് പുറത്തുവിടുമെന്നും പാക്കിസ്ഥാൻ വ്യോമയാന അധികൃതർ അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കള്ളാടി ദുരന്തം: 'കൊടുംപാതകം'; സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരൻ

കള്ളാടി ദുരന്തം: 'കൊടുംപാതകം'; സമഗ്ര അന്വേഷണം വേണമെന്ന് വി.എം. സുധീരൻ

 





തിരുവനന്തപുരം: വയനാട് കള്ളാടി തുരങ്കപ്പാത നിർമാണ മേഖലയിലുണ്ടായ ദുരന്തം നാടിനെ നടുക്കുന്നതും അതീവ ദുഃഖകരവുമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. സർവ മുന്നറിയിപ്പുകളും സുരക്ഷാ നിർദേശങ്ങളും അവഗണിച്ചുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.

ഉത്തരവാദിത്തമുള്ള കമ്പനി ഉൾപ്പെടെയുള്ളവർ തികഞ്ഞ അലംഭാവത്തിലൂടെയാണ് ഈ കൊടുംപാതകത്തിന് വഴിവെച്ചതെന്ന് സുധീരൻ പ്രസ്താവനയിൽ പറഞ്ഞു. ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി യഥാർഥ വസ്തുതകൾ ജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, അവരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ഈടാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും സർക്കാർ അടിയന്തര സഹായവും ആവശ്യമായ എല്ലാ ആശ്വാസ നടപടികളും ഉറപ്പാക്കണമെന്നും വി.എം. സുധീരൻ അഭ്യർഥിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

മുംബൈയിൽ കെട്ടിടം തകർന്ന് വീണ് അമ്മയും നാല് മക്കളും മരിച്ചു

 





മുംബൈ: കനത്ത മഴയെ തുടർന്ന് മുംബൈയിലെ മൻഖുർദിൽ നാലുനില കെട്ടിടം സമീപത്തെ വീടിനുമുകളിലേക്ക് തകർന്നുവീണ് അമ്മയും നാല് മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജനതാ നഗറിലെ മണ്ഡല സ്വദേശിനിയായ അക്തർ ജഹാനും അവരുടെ നാല് മക്കളുമാണ് ദുരന്തത്തിൽ മരിച്ചത്.

അക്തറിന്റെ ഭർത്താവ് മൊയ്‌നുദ്ദീൻ വാജിദ് അലി ഷാ അപകടത്തിന് തൊട്ടുമുമ്പ് വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

മുംബൈയിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മഴയെ തുടർന്ന് നാലുനില കെട്ടിടത്തിന്റെ ഭിത്തികളിൽ നേരത്തേ തന്നെ വിള്ളലുകൾ രൂപപ്പെട്ടിരുന്നതായും കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലായിരുന്നുവെന്നും സമീപവാസികൾ പറഞ്ഞു. അപകടസാധ്യത മനസ്സിലാക്കി സമീപത്തെ ചില വീടുകളിലെ താമസക്കാർ നേരത്തെ തന്നെ ഒഴിഞ്ഞുപോയിരുന്നു.

ഷീറ്റ് പാകിയ വീട്ടിൽ താമസിച്ചിരുന്ന അലി ഷായും കുടുംബവും സുരക്ഷാ ആശങ്കയെ തുടർന്ന് വീട് മാറാൻ തീരുമാനിച്ചിരുന്നു. ഞായറാഴ്ച സാധനങ്ങൾ മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് തൊട്ടടുത്ത നാലുനില കെട്ടിടം തകർന്നുവീണ് ദുരന്തമുണ്ടായത്.

വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കനത്ത മഴ തുടരുന്നതിനാൽ പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബലാത്സംഗക്കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ബലാത്സംഗക്കേസ് പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

 




കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപ്പൂരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ പ്രഭാസ് മൊണ്ടാൽ പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ബുധനാഴ്ച അർധരാത്രിയോടെ കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പിനായി കൊണ്ടുപോയതിനിടെയായിരുന്നു സംഭവം.

പോലീസ് വിശദീകരണമനുസരിച്ച്, പുലർച്ചെ 12.45ഓടെ അന്വേഷണസംഘം പ്രതിയുമായി സൂര്യപുരിലെ സംഭവസ്ഥലത്തെത്തിയിരുന്നു. പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുറ്റകൃത്യം എങ്ങനെ നടന്നുവെന്ന് പുനരാവിഷ്കരിക്കുന്നതിനിടെയാണ് പ്രഭാസ് മൊണ്ടാൽ പോലീസിന്റെ പക്കലുണ്ടായിരുന്ന തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചത്.

തോക്ക് കൈവശപ്പെടുത്തിയ പ്രതി പോലീസിന് നേരെ ഒരു റൗണ്ട് വെടിയുതിർക്കുകയും തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. ഇതോടെ സ്വയം പ്രതിരോധത്തിനായി പോലീസ് തിരിച്ചുവെടിവെക്കുകയായിരുന്നുവെന്നും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രതിയെ ഉടൻ ബറൂയിപ്പൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ അറിയിച്ചു.

11 വയസ്സുകാരിയുടെ ക്രൂരമായ കൊലപാതകവും ലൈംഗികാതിക്രമവും സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വ്യാപക വിമർശനം ഉയരുന്നതിനിടെയാണ് പ്രധാന പ്രതി പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.

അതേസമയം, പോലീസിന്റെ നടപടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും ഏറ്റുമുട്ടലിന്റെ സാഹചര്യങ്ങളും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക