Thursday, 7 May 2026

സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈറ്റും; നിർണായക കുടിക്കാഴ്ച

സാമ്പത്തിക സഹകരണം ശക്തമാക്കാൻ ഇന്ത്യയും കുവൈറ്റും; നിർണായക കുടിക്കാഴ്ച



സാമ്പത്തിക രംഗത്ത് ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സ്ഥാനപതി പരമിത ത്രിപാഠി, കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് സൗദ് സലേം അബ്ദുല്‍ അസീസ് അല്‍-സബാഹുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ ദീര്‍ഘകാലമായി വിശ്വസ്ത നിക്ഷേപകരായി തുടരുന്ന കുവൈറ്റ് ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റിയുടെ പങ്കിനെ കൂടിക്കാഴ്ചയില്‍ സ്ഥാനപതി പ്രത്യേകം അഭിനന്ദിച്ചു.

ഊര്‍ജ്ജം, അടിസ്ഥാന സൗകര്യ വികസനം, പുതുതായി ഉയര്‍ന്നുവരുന്ന സാങ്കേതിക മേഖലകള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ വിപുലമായ നിക്ഷേപ സാധ്യതകളെക്കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. കൂടാതെ, നവീന ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പങ്കാളിത്തം ലക്ഷ്യമിട്ടുള്ള 'ഭാരത് ഇന്നവേറ്റ്സ് 2026' പോലുള്ള പദ്ധതികളിലൂടെ കുവൈറ്റിന് ഇന്ത്യയില്‍ ലഭിക്കാവുന്ന പുതിയ അവസരങ്ങളെക്കുറിച്ചും കൂടികാഴ്ചയില്‍ സ്ഥാനപതി വിശദീകരിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടാം തവണയും വിജയ്‌യെ മടക്കി; സർക്കാർ രൂപീകരിക്കാൻ ടിവികെക്ക് അനുമതിയില്ല; അയയാതെ ഗവർണർ

രണ്ടാം തവണയും വിജയ്‌യെ മടക്കി; സർക്കാർ രൂപീകരിക്കാൻ ടിവികെക്ക് അനുമതിയില്ല; അയയാതെ ഗവർണർ



ചെന്നൈ: തുടർച്ചയായ രണ്ടാം തവണയും സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ ടിവികെ അധ്യക്ഷൻ വിജയ്‌യെ മടക്കി അയച്ച് തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ്. സർക്കാർ രൂപീകരണത്തിനാവശ്യമായ 118 സീറ്റുകൾ ടിവികെക്ക് ഇല്ലെന്ന് ചൂണ്ടികാണിച്ചാണ് ഗവർണർ കത്ത് സ്വീകരിക്കാതെ നിരസിച്ചത്. ഇന്നലേത്തതിന് സമാനമായ സംഭവമാണ് ഇന്നും ആവർത്തിച്ചത്. തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ടിവികെ കോൺഗ്രസ് പിന്തുണയോടെ സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ '118 എംഎൽഎമാരുടെ ഒപ്പുമായി വരൂ' എന്ന് പറയുകയായിരുന്നു ഗവർണർ.

തെരഞ്ഞെടുപ്പിൽ ടിവികെ 107 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലോട്ട് എത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതോടെ തമിഴ്നാട് സർക്കാർ രൂപീകരണം അനിശ്ചിതത്തിലായിരിക്കുകയാണ്. സർക്കാർ രൂപീകരണത്തിന് കത്ത് നൽകിയ വിജയ്ക്ക് രണ്ടാം തവണയും തിരിച്ചടിയാണ് നേരിട്ടത്.118 പേരുടെ പട്ടിക ടിവികെക്ക് സമർപ്പിക്കാൻ കഴിഞ്ഞില്ലെന്നാണ് ഗവർണർ പറയുന്നത്.

അതേസമയം, ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന നിലപാടാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍ എടുത്തത്. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നുമാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിൻ പ്രതികരണം നടത്തിയത്. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു. ഡിഎംകെയും എഐഎഡിഎംകെയും സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെയായിരുന്നു സ്റ്റാലിൻ്റെ പ്രതികരണം. ഡിഎംകെ പ്രതിപക്ഷത്ത് നിൽക്കുമെന്ന് വ്യക്തമാക്കുന്ന പ്രതികരണമായിരുന്നു സ്റ്റാലിൻ്റെ ഭാഗത്തുനിന്നുണ്ടായത്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രി ചർച്ച: വി ഡി സതീശന് പിന്തുണ നൽകി സാംസ്കാരിക പ്രവർത്തകർ; രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് നൽകി

മുഖ്യമന്ത്രി ചർച്ച: വി ഡി സതീശന് പിന്തുണ നൽകി സാംസ്കാരിക പ്രവർത്തകർ; രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് നൽകി


 
തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച നീളുന്നതിനിടെ വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ച് സാംസ്കാരിക പ്രവർത്തകർ. സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയത്. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത്. മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് പിന്മാറരുതെന്നും സാംസ്കാരിക പ്രവർത്തകർ അറിയിച്ചു.

കെ ജി ശങ്കരപ്പിള്ള, എം എൻ കാരശ്ശേരി, കൽപറ്റ നാരായണൻ, എം പി മത്തായി, ആസാദ്, ബി.ആർ ജീവൻ, അരവിന്ദാക്ഷൻ, ജോസഫ് സി മാത്യു, ശ്രീധർ, അരവിന്ദാക്ഷൻ, ഫൈസി, കുസുമം ജോസഫ്, അഗസ്റ്റിൻ വട്ടോളി, ക്ലാരൻസ് പാലിയത്ത്, വി എസ് അനിൽകുമാർ, എൻ. സുബ്രഹ്മണ്യൻ, കെ എം രമ, രവിശങ്കർ കെ വി, സി ആർ നീലകണ്ഠൻ, എം സുൽഫത്ത്, ഡോ. കെ എം സീതി, കെ എ ഷാജി, സി യു ത്രേസ്യ, മാധവൻ പുറച്ചേരി, ഈസ ബിൻ അബ്ദുൾക്കരി, മധുരാജ്, ജോളി ചിറയത്ത്, ഉണ്ണി മാധവൻ, കെ രാജീവ്കുമാർ, അജിത ഉസ്മാൻ, ദേവദാസ് ക്ലാപ്പന, പ്രീത ഡോ. മുരളി കരിവെള്ളൂർ എന്നീ സാംസ്കാരിക പ്രവർത്തകരാണ് കത്ത് നൽകിയത്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമൂസ് കടലിടുക്കിനെ ഒഴിവാക്കി പുതിയ വ്യാപാര പാത; പദ്ധതി യൂറോപ്പിൽ നിന്ന് സൗദി വഴി

ഹോർമൂസ് കടലിടുക്കിനെ ഒഴിവാക്കി പുതിയ വ്യാപാര പാത; പദ്ധതി യൂറോപ്പിൽ നിന്ന് സൗദി വഴി


 
ഹോര്‍മൂസ് കടലിടുക്കിനെ ഒഴിവാക്കി യൂറോപ്പില്‍ നിന്ന് സൗദി അറേബ്യ വഴി പുതിയ വ്യാപാര പാത തുറക്കുന്നു. പ്രമുഖ ഷിപ്പിങ് കമ്പനിയായ എംഎസ്സിയാണ് ചെങ്കടല്‍ തീരത്തെയും ഗള്‍ഫ് തീരത്തെയും ബന്ധിപ്പിച്ച് കര-കടല്‍ മാര്‍ഗമുള്ള ചരക്കുനീക്കത്തിന് തുടക്കമിടുന്നത്. യൂറോപ്യന്‍ തുറമുഖങ്ങളില്‍ നിന്ന് ചെങ്കടല്‍ വഴി ജിദ്ദയിലെത്തിക്കുന്ന ചരക്കുകള്‍, അവിടെ നിന്ന് കരമാര്‍ഗം ദമാമിലെത്തിച്ച് കപ്പലുകള്‍ വഴി യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് എത്തിക്കും.

ജിദ്ദയില്‍ നിന്ന് ഇന്ത്യയിലേക്ക് നേരിട്ട് കടല്‍മാര്‍ഗം ചരക്കുകള്‍ എത്തിക്കാന്‍ സൗകര്യമുണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ലാഭം കൂടി പരിഗണിച്ചായിരിക്കും ഇന്ത്യയുടെ പങ്കാളിത്തം. സൗദി അറേബ്യയെ ലോകത്തിന്റെ ലോജിസ്റ്റിക് ഹബ്ബാക്കി മാറ്റുന്ന ഈ നീക്കം രാജ്യാന്തര ചരക്കുനീക്കത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചക വാതകത്തിൻ്റെ വിലവർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കണം : രാജൻ ജെ. പല്ലൻ

പാചക വാതകത്തിൻ്റെ വിലവർദ്ധനവ് കേന്ദ്ര സർക്കാർ പിൻവലിക്കണം : രാജൻ ജെ. പല്ലൻ



തൃശൂർ : ഭക്ഷണ വിലകൾ വർദ്ധിക്കുവാൻ ഇടവരുന്ന പാചക വാതക വിലവർദ്ധ നവ് പിൻവലിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് നിയുക്ത തൃശൂർ എം.എൽ. എ. രാജൻ ജെ. പല്ലൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2026 ജനുവരി മുതൽ പത്തൊമ്പത് കിലോ വാണിജ്യ സിലിണ്ടറിന്റെ വിലയിൽ 1442 രൂപയാണ് കേന്ദ്രസർക്കാർ അനുമതിയോടെ പെട്രോളിയം കമ്പനികൾ വർദ്ധിപ്പിച്ചത്. ഒരു കുറ്റി പാചകവാതക ത്തിന് വിലവർദ്ധിപ്പിച്ച് 3102 രൂപ ഹോട്ടലുടമകളിൽനിന്ന് കേന്ദ്രസർക്കാർ വാങ്ങുന്നത് ജന ദ്രോഹമാണ്. പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ കുറക്കുമെന്ന ബി.ജെ.പി. യുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പന്ത്രണ്ട് വർഷമായിട്ടും ഇതുവരെയും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതികൾ ഇളവു ചെയ്‌തും, വർദ്ധിപ്പിച്ച നിരക്കുകൾ പിൻവ ലിച്ചും കേന്ദ്രസർക്കാർ ജനങ്ങളോടും, ഹോട്ടൽ ഉടമകളോടും നീതി ചെയ്യണമെന്നും രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടലുകൾ അടച്ച് തൃശൂർ ഏജീസ് ഓഫീ സിനു മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ സമരം ഉദ്ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുക യായിരുന്നു രാജൻ ജെ. പല്ലൻ.

ധർണ്ണ സമരത്തിൽ കെ.എച്ച്.ആർ.എ. ജില്ലാ പ്രസിഡൻറ് അമ്പാടി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി. ബിജുലാൽ, സംസ്ഥാന വൈസ് പ്രസി ഡൻറ് ഉണ്ണികൃഷ്‌ണൻ ഈച്ചരത്ത്, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വി.ടി. ജോർജ്ജ്, വ്യാപാരി വ്യവസായി സമിതി ജില്ലാ ട്രഷറർ ജോയ് പ്ലാശ്ശേരി, ചേമ്പർ ഓഫ് കോമേഴ്‌സ് സെക്രട്ടറി സോളി തോമസ്, കാറ്ററിംഗ് ആസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാലൻ കല്ല്യാണി, കെ.എച്ച്.ആർ.എ. ജില്ലാ സെക്രട്ടറി വി.ആർ. സുകുമാർ, ജില്ലാ നേതാക്കളായ എൻ.കെ. അശോക്‌കുമാർ, എ.സി. ജോണി, ഒ. കെ.ആർ. മണികണ്ഠ‌ൻ, സംസ്ഥാന എക്‌സി. കമ്മിറ്റി അംഗങ്ങളായ സുന്ദരൻ നായർ, പ്രേംരാജ് ചൂണ്ടലാത്ത്, പി.എസ്. ബാബു രാജൻ, വനിതാ വിഭാഗം സംസ്ഥാന ട്രഷറർ റഹ്മത്ത് ബാബു, ശരണ്യ ജയവിനോജ്, വി.ജി. ശേഷാദ്രി തുടങ്ങിയവർ പ്രസംഗിച്ചു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍

ബെംഗളൂരുവില്‍ മലയാളി യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം: പ്രതി ദീപക് കൃഷ്ണ പിടിയില്‍


 
ബെംഗളൂരു: ബെംഗളൂരുവില്‍ നായ വളര്‍ത്തല്‍ കേന്ദ്രത്തില്‍ യുവതി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. ഷെല്‍ട്ടര്‍ ഹോം ഉടമ ദീപക്ക് കൃഷ്ണയാണ് കര്‍ണാടക പൊലീസിന്റെ പിടിയിലായത്. കന്യാകുമാരിയില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാളെ ഉടന്‍ ബെംഗളൂരുവില്‍ എത്തിക്കും. ബെംഗളൂരുവില്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന ഷെല്‍ട്ടര്‍ ഹോം നടത്തിവന്നിരുന്ന ദീപക് കൃഷ്ണ മലയാളിയാണ്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ

‘വി ഡി സതീശനെ മുഖ്യമന്ത്രിയായി കാണാൻ ജനം ആഗ്രഹിക്കുന്നു’; പിന്തുണച്ച് സംവിധായകൻ ഭദ്രൻ

 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ വരണം ഹൈക്കമാന്റിനോട് അഭ്യർഥനയുമായി സംവിധായകൻ ഭദ്രൻ. പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ, അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവുമെന്നും ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.


രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്ക് നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത്. അത് വലിയ ഒരു പൊളിറ്റിക്കൽ ബ്ലണ്ടർ ആയി തീരുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ വ്യകത്മാക്കി.

നേരത്തെ വി.ഡി സതീശന് പിന്തുണയുമായി നടൻ സിദ്ദിഖ് രംഗത്തെത്തിയിരുന്നു. സതീശൻ എന്ന നേതാവിനെ അല്ലാതെ രാഹുൽ ഗാന്ധിയെപ്പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ ഞങ്ങൾക്കാവില്ലെന്ന് സിദ്ദിഖ് പറയുന്നു. ഒരു സാമുദായിക നേതാക്കളുടെയും തിണ്ണ നിരങ്ങാത്ത, ഒരാളുടെയും ഭീഷണിക്കു വഴങ്ങാത്ത, ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചു നിൽക്കുന്ന, മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ഒരേ ഒരു നേതാവാണ് സതീശനെന്നും സിദ്ദിഖ് പറയുന്നു.

സംവിധായകൻ ഭദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്

ഹൈക്കമാന്റിനോട് ഒരു അഭ്യർത്ഥന, പോർമുഖത്ത് നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ! അത് ഉണ്ടാക്കുന്ന ആഘാതം , ജനാധിപത്യത്തിന്റെ മുഖത്ത് ഉരുക്കിയ ടാർ ഒഴിക്കുന്ന പോലാവും. രമേശിന്റേയും കെ സി വേണുഗോപാലിന്റെയും മികവുകൾക്കു നേരെ കണ്ണിറുക്കുകയല്ല. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസ്സിനെ ജയിപ്പിച്ച ജനം , വി ഡി സതീശനെ തന്നെയാണ് മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് എന്ന് തിരിച്ചറിയണം. അർഹനായവനെ അനർഹനാക്കരുത് ! അത് വലിയ ഒരു political blunder ആയി തീരും ! 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക