Thursday, 16 July 2026

സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

സി പ്ലെയിന്‍ സര്‍വീസ് 19 മുതല്‍ വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍

 പ്ലെയിന്‍ സര്‍വീസ് 19 മുതല്‍
വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍



കൊച്ചിയില്‍ നിന്നുള്ള ലക്ഷദ്വീപ് സി പ്ലെയിന്‍ സര്‍വീസ് ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. തിങ്കളാഴ്ച മുതല്‍ സാധാരണ സര്‍വീസ് ആരംഭിക്കുമെന്നാണ് വിവരം.
രാജ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഏക സീ പ്ലെയിന്‍ സര്‍വീസാണു കൊച്ചിയില്‍ നിന്നു ലക്ഷദ്വീപിലേക്ക് ആരംഭിക്കുന്നത്. കനേഡിയന്‍ നിര്‍മിത 'വൈക്കിങ് ഡിഎച്ച്‌സി6400 ട്വിന്‍ ഓട്ടര്‍' വിമാനമാണു സര്‍വീസിനായി ഉപയോഗിക്കുന്നത്. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

ലക്ഷദ്വീപിലെ അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ചാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നത്. സ്‌കൈഹോപ്പ് വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. 20പേര്‍ക്ക് യാത്രചെയ്യാവുന്ന വിമാനമാണ് സര്‍വീസ് നടത്തുക. 45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 15 July 2026

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു

സഖറിയാ പെരുമ്പടവത്തിന്റെ 'തമിഴകത്തെ തോമ്മാപർവ്വം' മുഖ്യമന്ത്രി വി. ഡി. സതീശൻ പ്രകാശനം ചെയ്തു


 
തിരുവനന്തപുരം: തമിഴ്നാട്ടിലെ മാർ തോമ്മാ ശ്ലീഹായുടെ പ്രേഷിത ദൗത്യത്തെക്കുറിച്ച് സഖറിയാ പെരുമ്പടവം രചിച്ച 'തമിഴകത്തെ തോമ്മാപർവ്വം' എന്ന ഗവേഷണ പഠനഗ്രന്ഥം പ്രകാശനം ചെയ്തു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശനാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. കോട്ടയം മഷിക്കൂട്ട് ഇംപ്രിന്റ് ആണ് ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.
​പ്രകാശനച്ചടങ്ങിൽ സംസ്ഥാന മന്ത്രിമാരായ അഡ്വ. മോൻസ് ജോസഫ്, അഡ്വ. അനൂപ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു.
​കൂടാതെ തിരുവിതാംകോട് അരപ്പള്ളി മാനേജർ വന്ദ്യ ബർസ്ലീബി റമ്പാൻ, പോത്താറയിൽ പി. യു. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, ഫാ. വിജു ഏലിയാസ്, ഫാ. ജോർജ് വർഗീസ്, ശ്രീ. പി. വി. തോമസ് പുളിക്കീൽ, ഡോ. വി. എം. മാത്യു, ഡോ. ആൽവിൻ സണ്ണി, ജോസഫ് തോമസ് തുടങ്ങി നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. മാർ തോമ്മാ ശ്ലീഹായുടെ തമിഴകത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശ്രദ്ധേയമായ കണ്ടെത്തലുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഗവേഷണ ഗ്രന്ഥം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

മിഷൻ സമുദ്ര : സാധ്യതകളും വെല്ലുവിളികളും

 


 
പാലാ:. പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ ഇക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ തുറമുഖ നഗര വികസന സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ നടത്തി. കോട്ടയം പോർട്ട് ആൻഡ് കണ്ടെയ്നർ ടെർമിനൽ സർവീസസ് എം.ഡി. ശ്രീ. എബ്രാഹം വർഗ്ഗീസ് മുഖ്യപ്രഭാഷണവും അസോസിയേഷൻ ഉദ്ഘാടനവും നിർവഹിച്ചു. ബ്ലു ഇക്കോണമി ജോലി സാദ്ധ്യതകൾ, ചരക്ക് നീക്കം, കാർബൺ ക്രെഡിറ്റ്, മറൈൻ ടൂറിസം, ലോജിസ്റ്റിക്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ മുൻ നിർത്തിയായിരുന്നു സെമിനാർ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. റ്റോജി തോമസ്, ഇക്കണോമിക്സ് വകുപ്പ് മേധാവി ഡോ.ബിജു കെ.സി., ഇക്കണോമിക്സ് അസോസിയേഷൻ കോ-ഓർഡിനേറ്റർ ശ്രീ. റോബേഴ്സ് തോമസ്,  പ്രസിഡന്റ് എലിസബത്ത് സോജി എന്നിവർ പ്രസംഗിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച  പ്രവിത്താനത്ത്.

മാർ കാവുകാട്ട് പിതാവിൻ്റെ ജന്മവാർഷികം ജൂലൈ 17 വെള്ളിയാഴ്ച പ്രവിത്താനത്ത്.


 


ദൈവദാസൻ മാർ മാത്യു കാവുകാട്ട്  പിതാവിന്റെ നൂറ്റി ഇരുപത്തിരണ്ടാമത് ജന്മവാർഷികം പ്രവിത്താനത്ത്  ദൈവദാസന്റെ  ജന്മഗൃഹത്തിൽ ആഘോഷപൂർവ്വം ആചരിക്കുന്നു.
 

ജൂലൈ 17 വെള്ളിയാഴ്ച  വൈകുന്നേരം 5 മണിക്ക് ദിവ്യബലിയും, തുടർന്ന് മറ്റ് തിരുക്കർമ്മങ്ങളും  നേർച്ചവിതരണവും ഉണ്ടായിരിക്കുന്നതാണ്.
       ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ്പായിരുന്നു ദൈവദാസൻ മാർ മാത്യു കാവുകാട്ട് . ദൈവദാസൻ്റെ ചരമദിനമായ ഒക്ടോബർ 9 ന് ചങ്ങനാശ്ശേരി കത്തീഡ്രൽ പള്ളിയിലും പ്രവിത്താനം സെൻ്റ് അഗസ്റ്റ്യൻസ് പള്ളിയിലും നടക്കുന്ന ദിവ്യബലികളിലും നേർച്ച വിതരണത്തിലും അനേകായിരങ്ങൾ ഭക്ത്യാതര പൂർവ്വം പങ്കെടുക്കാറുണ്ട്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത




 
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മഴയ്ക്ക് ശമനമായതോടെ ഇന്ന് വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വർധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ പശ്ചാത്തലത്തിൽ വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ചില പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കാമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും നടന്നു

 

ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു.

അരുവിത്തുറ  :  ലയൺസ് ക്ലബ്ബ്   ഓഫ് അരുവിത്തുറ നേതൃത്വത്തിൽ സയൻസ് 
മോട്ടിവേഷൻ  ക്ലാസും സ്കൂളുകളിൽ പത്രവിതരണ പദ്ധതിയും  നടന്നു.


മിമിക്രി എന്ന കലാരൂപത്തിലൂടെ സ്പേസ് സയൻസ് നേട്ടം അവതരിപ്പിച്ച്  ട്രെയിനർ  മനോജ് ടി. ബെഞ്ചമിൻ ഈരാറ്റുപേട്ട സെൻ്റ് മേരീസ് എൽ.പി സ്കൂളിൽ  ശാസ്ത്ര മോട്ടിവേഷൻ ക്ലാസ് നയിച്ചു.

കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി  ഒരു വർഷത്തേക്ക് കേരള കൗമുദി, ദീപിക ദിനപത്രങ്ങൾ ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ,മുസ്ലീം ഗേൾസ് എച്ച് എസ് എസ്, സെൻ്റ് മേരീസ് എൽ.പി സ്കൂൾ , ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ സൗജന്യമായി വിതരണം ചെയ്തു.

പദ്ധതി ഉദ്ഘാടനം
ലയൺസ് ജില്ല ചീഫ് പ്രോജക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടത്തിലിൻ്റെ  അധ്യക്ഷതയിൽ 
 കെ. എസ്. തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റി കൺവീനറും ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ ഗണിതശാസ്ത്ര വിഭാഗം മേധാവിയുമായ പ്രൊഫ. റോയ് തോമസ് നിർവഹിച്ചു. 
ലയൺസ് ക്ലബ് പ്രസിഡന്റ് ടിറ്റോ തെക്കേൽ മുഖ്യ പ്രഭാഷണം നടത്തി.

കേരള കൗമുദി സർകുലേഷൻ മാനേജർ ലെനിൻ, 
 ലയൺസ് ബോർഡ് മെമ്പർമാരായ വി.എം മാത്യു വെള്ളാപാണിയിൽ, ജോജോ പ്ലാത്തോട്ടം, ദീപാമോൾ ജോർജ്, ജോസഫ് ചാക്കോ,
കേരള കൗമുദി  ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം

കോഴിക്കോട് മാലിന്യടാങ്കിൽ കുടുങ്ങിയ ഒരാൾ മരിച്ചു; ഒരാളുടെ നിലഗുരുതരം 











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ ; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

ഗ്രഹാം സ്റ്റെയ്ൻസിനേയും മക്കളേയും ചുട്ടുകൊന്ന കേസിലെ ; പ്രതി ദാരാസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ


 

ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും അദ്ദേഹത്തിന്റെ രണ്ട് മക്കളെയും ജീവനോടെ ചുട്ടുകൊന്ന കേസിലെ മുഖ്യപ്രതിയായ ദാരാസിങ് ജയിൽമോചിതനാകാൻ സാധ്യത. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ഇളവിന്റെ ഭാഗമായി മോചിപ്പിക്കാൻ ഒഡിഷ സർക്കാർ പരിഗണിക്കുന്ന തടവുകാരുടെ പട്ടികയിൽ ദാരാസിങ്ങിന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.



26 വർഷത്തിലേറെയായി താൻ ജയിലിലാണെന്നും തന്റെ മുൻകാല പ്രവൃത്തികളിൽ പശ്ചാത്താപമുണ്ടെന്നും കാണിച്ച് ദാരാ സിങ് സുപ്രീം കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ദാരാ സിങ്ങിന്റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഒഡീഷ സർക്കാരിന്റെ സ്‌ക്രീനിങ് കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ ഓഗസ്ത് 19-ന് വാദം കേൾക്കും.

1999 ജനുവരി 22-ന് ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപുർ ഗ്രാമത്തിലാണ് ഓസ്ട്രേലിയൻ മിഷനറിയായ ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളായ പത്ത് വയസ്സുകാരൻ ഫിലിപ്പിനെയും ആറു വയസ്സുകാരൻ തിമോത്തിയെയും ജീവനോടെ ചുട്ടുകൊന്നത്. സ്റ്റേഷൻ വാഗണിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരെ ഒരു സംഘം ആളുകൾ വാഹനം വളഞ്ഞ് തീകൊളുത്തിയായിരുന്നു കൊലപ്പെടുത്തിയത്.

ദാരാസിങ് എന്നറിയപ്പെടുന്ന രവീന്ദ്ര പാൽ സിങ് ആണ് കേസിലെ പ്രധാന പ്രതി. കോടതിയുടെ ശിക്ഷയെ തുടർന്ന് ഇയാൾ ഇപ്പോൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. കേസിലെ മറ്റൊരു പ്രതിയെയും ശിക്ഷിച്ചിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

തൊഴിൽരംഗത്ത് എഐയുടെ ആഘാതം ; നേരിടാൻ ലോകം തയ്യാറാകണം; തുറന്ന കത്തുമായി നൊബേൽ ജേതാക്കളടക്കം 200-ലേറെ പ്രമുഖർ

തൊഴിൽരംഗത്ത് 
AI




നിർമിതബുദ്ധി (AI) ഭാവിയിൽ തൊഴിൽമേഖലയുൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ സൃഷ്ടിച്ചേക്കാവുന്ന ഗുരുതര പ്രതിസന്ധികളെ നേരിടാൻ ലോക രാജ്യങ്ങൾ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് 16 നൊബേൽ ജേതാക്കളടക്കം 200-ലധികം പ്രമുഖർ രംഗത്തെത്തി. സ്റ്റാൻഫോർഡ് സർവകലാശാലയുടെ ഡിജിറ്റൽ ഇക്കണോമി ലാബ് തയ്യാറാക്കിയ "We Must Act Now" എന്ന തുറന്ന കത്തിലൂടെയാണ് ലോകനേതാക്കൾക്ക് അവർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിർമിതബുദ്ധിയുടെ അതിവേഗ വളർച്ച മനുഷ്യരാശിക്ക് സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ട് ഫലപ്രദമായ നയങ്ങളും നിയന്ത്രണ സംവിധാനങ്ങളും നടപ്പാക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഗൂഗിളിന്റെ മുൻ സിഇഒ എറിക് ഷ്മിഡിറ്റ്, ലിങ്ക്ഡ് ഇൻ സ്ഥാപകൻ റീഡ് ഹോഫ്മാൻ, ആന്ത്രോപിക് സഹസ്ഥാപകൻ ജാക്ക് ക്ലാർക്ക്, ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകൻ വിനോദ് ഖോസ്ല എന്നിവരടക്കം സാങ്കേതിക മേഖലയിലെ പ്രമുഖരാണ് ഈ തുറന്ന കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. ആധുനിക കൃത്രിമബുദ്ധിയുടെ (എഐ) അടിത്തറ പാകിയ യോഷുവ ബെൻജിയോ, യാൻ ലെകൺ എന്നീ 'എഐയുടെ പിതാക്കന്മാർ' എന്നും വിശേഷിപ്പിക്കപ്പെടുന്ന ഗവേഷകരും, ഓപ്പൺഎഐ, ആന്ത്രോപിക് എന്നീ കമ്പനികളുടെ ചീഫ് ഇക്കണോമിസ്റ്റുമാരും ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. ഇത്രയും പ്രമുഖരുടെ പിന്തുണ ലഭിച്ചതോടെ, കത്തിൽ ഉയർത്തിയിരിക്കുന്ന മുന്നറിയിപ്പിന്റെ ഗൗരവം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.


നിർമിതബുദ്ധി (എഐ) ഇനി ഒരു സാങ്കേതികവിദ്യ മാത്രമല്ല, മനുഷ്യ നാഗരികതയുടെ ഭാവിയെ തന്നെ മാറ്റിമറിക്കാൻ ശേഷിയുള്ള ശക്തിയായി മാറുകയാണെന്ന് കത്തിൽ മുന്നറിയിപ്പ് നൽകുന്നു. അടുത്ത പത്ത് വർഷത്തിനുള്ളിൽ എഐയുടെ ശേഷി ഗണ്യമായി വർധിക്കുകയും, വ്യാവസായിക വിപ്ലവത്തേക്കാൾ വലുതും അതിവേഗത്തിലുള്ളതുമായ സാമ്പത്തിക-സാമൂഹിക മാറ്റങ്ങൾക്ക് വഴിവെക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇതുമൂലം വ്യാപകമായ തൊഴിൽനഷ്ടത്തിന് സാധ്യതയുണ്ടെന്ന ആശങ്ക ഉയരുമ്പോഴും, മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനും എഐക്ക് കഴിയുമെന്ന പ്രതീക്ഷയും കത്തിൽ പങ്കുവയ്ക്കുന്നു.

എഐ മനുഷ്യർക്കും സമൂഹത്തിനും പ്രയോജനകരമായ രീതിയിൽ വിനിയോഗിക്കപ്പെടാൻ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും നിയന്ത്രണ സംവിധാനങ്ങളും സ്ഥാപനങ്ങളും അടിയന്തരമായി രൂപീകരിക്കണമെന്ന് അവർ സംയുക്തമായി ആഹ്വാനം ചെയ്തു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക