Kerala Hotel NEWS

recent

Thursday, 23 July 2026

അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

അജ്ഞനായ വിഡ്ഢി രാജ്യം നയിക്കുമ്പോൾ രാജ്യം മുഴുവൻ അജ്ഞരായിരിക്കണമെന്ന് ആഗ്രഹിക്കും-നസിറുദ്ദീൻ ഷാ

 


ന്യൂഡൽഹി: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയും ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ നസീറുദ്ദീൻ ഷാ. നീതി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കുനേരെ നടന്ന പോലീസ് നടപടികളെ അദ്ദേഹം ശക്തമായി അപലപിച്ചു. 'ചലോ സൻസദ്' മാർച്ചിനിടെ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിനെയും കണ്ണീർവാതക പ്രയോഗത്തെയും നസീറുദ്ദീൻ ഷാ രൂക്ഷമായി വിമർശിച്ചു.

പ്രതിഷേധക്കാർക്കുനേരെ പോലീസ് നടത്തിയ അതിക്രമങ്ങളെ അമേരിക്കയിലെ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്‌മെന്റ് (ICE) ഏജന്റുമാരുടെ ക്രൂരതയോടാണ് അദ്ദേഹം ഉപമിച്ചത്. "ഈ സമയത്ത് എന്റെ ഹൃദയം നിറഞ്ഞതും ദേഷ്യം കൊണ്ട് തിളച്ചുമറിയുന്നതുമാണ്. കാരണം നമ്മുടെ കുട്ടികളോട് ക്രൂരമായി പെരുമാറുന്നത് കാണുമ്പോൾ, മുഖത്ത് മാസ്ക് ധരിച്ച, കയ്യിൽ വടിയുമായി വരുന്ന അമേരിക്കൻ ICE ഏജന്റുമാരെയാണ് എനിക്ക് ഓർമ വരുന്നത്. നിങ്ങളുടെ കുട്ടികളെക്കുറിച്ചും ചിന്തിക്കുക, നിങ്ങളുടെ പ്രവൃത്തികൾക്ക് ഒരു ദിവസം നിങ്ങൾക്ക് തീർച്ചയായും ഫലം ലഭിക്കുമെന്നും ഓർക്കുക", അദ്ദേഹത്തിന്റെ വാക്കുകൾ.

രാജ്യത്തെ ഭരണകൂടത്തെ രൂക്ഷമായ ഭാഷയിലാണ് ഷാ വിമർശിച്ചത്. ഒരു അജ്ഞനായ വിഢിയാണ് രാജ്യത്തെ നയിക്കുന്നതെങ്കിൽ രാജ്യം മുഴുവൻ അജ്ഞരായി മാറണമെന്നായിരിക്കും അയാൾ ആഗ്രഹിക്കുക എന്ന് അദ്ദേഹം പറഞ്ഞു. ദേശീയ നാടക വിദ്യാലയത്തിൽ നിന്നും ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും താൻ അഭിനയം പഠിച്ചതിനേക്കാൾ കൂടുതൽ തന്റെ വിദ്യാർത്ഥികളിൽ നിന്നാണ് പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ അനുഭവിക്കുന്ന ഈ ക്രൂരത കണ്ട് തന്റെ ഉള്ളം തിളയ്ക്കുകയാണെന്നും അദ്ദേഹം ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി.

"നിരവധി ആളുകൾക്ക് നിങ്ങളോട് സഹതാപമുണ്ട്. ധാരാളം ആളുകൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ പോരാടുക. എന്റെ രാജ്യത്തിന്റെ യുവതലമുറയിൽ എനിക്ക് എപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു, ഇപ്പോൾ ആ പ്രതീക്ഷ കൂടുതൽ വ്യക്തമായിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ പോരാട്ടം തുടരുക, ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്". നസിറുദ്ദീൻ ഷാ കൂട്ടിച്ചേർത്തു. "എല്ലാം ഓർമ്മിക്കപ്പെടും" എന്ന ശക്തമായ താക്കീതോടെയാണ് നസീറുദ്ദീൻ ഷാ വീഡിയോ പോസ്റ്റ് ചെയ്തത്.

ഹൃത്വിക് റോഷൻ, അരിജിത് സിംഗ്, ദിയ മിർസ, പ്രകാശ് രാജ് തുടങ്ങിയ പ്രമുഖരും വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിച്ച സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ പോലീസ് ബലം പ്രയോഗിച്ച് നീക്കിയതായും റിപ്പോർട്ടുകളുണ്ട്.  ഇന്ത്യയിലെ യുവതലമുറയിൽ തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും ധൈര്യം കൈവിടാതെ പോരാട്ടം തുടരണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.

പരീക്ഷാ ക്രമക്കേടുകളിൽ ഉത്തരവാദിത്തം ഏൽക്കണമെന്നും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക; കാലടി പാലത്തിൽ23,24, 25 വരെ ഗതാഗത നിയന്ത്രണം

കൊച്ചി വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക; കാലടി പാലത്തിൽ23,24, 25 വരെ ഗതാഗത നിയന്ത്രണം

23,24,25 തിയതികളിൽ രാത്രി 10 മുതൽ രാവിലെ ആറു വരെ കാലടി പാലം അടച്ചിടും



 
കാലടി ∙ എംസി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണികൾ ന‌ടക്കുന്നതിനാൽ ഇന്ന് മുതൽ 25 വരെ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. അങ്കമാലിയിൽ നിന്ന് എംസി റോഡ് വഴി പോകേണ്ട എല്ലാ വാഹനങ്ങളും ആലുവ വഴി പെരുമ്പാവൂരിൽ എത്തി യാത്ര തു‌ടരണം. പെരുമ്പാവൂരിൽ നിന്ന് അങ്കമാലി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും ഇതേ റൂട്ട് ഉപയോഗിക്കണം.


അങ്കമാലി ഭാഗത്തു നിന്ന് കോതമംഗലം ഭാഗത്തേക്ക് മലയാറ്റൂർ–കോടനാട് പാലം വഴി കുറുപ്പംപടി എത്തി പോകണം. മൂവാറ്റുപുഴ പെരുമ്പാവൂർ ഭാഗത്തു നിന്ന് കൊച്ചി വിമാനത്താവളത്തിലേക്കു പോകുന്ന ചെറുവാഹനങ്ങൾ പെരുമ്പാവൂർ–കാലടി റോഡിൽ വല്ലം ജംക്‌ഷനിൽ നിന്ന് ഇ‌ടത്തോട്ട് തിരിഞ്ഞ് വല്ലംകടവ്–പാറപ്പുറം പാലം, കാഞ്ഞൂർ വഴി പോകണം. തിരിച്ചും ഈ വഴി ഉപയോഗിക്കാം.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ അധ്യായം; കെ.എസ്.ആർ.ടി.സി.യുടെ 'പിങ്ക് ബസ്' സർവീസ് തിരുവനന്തപുരത്ത് തുടങ്ങി

സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്ക് പുതിയ അധ്യായം; കെ.എസ്.ആർ.ടി.സി.യുടെ 'പിങ്ക് ബസ്' സർവീസ് തിരുവനന്തപുരത്ത് തുടങ്ങി

 





തിരുവനന്തപുരം: സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗതം ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി. 'പിങ്ക് ബസ്' സർവീസ് ആരംഭിച്ചു. പ്രിയദർശിനി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കിയതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് യാഥാർഥ്യമായത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിലെ ടെക്‌നോപാർക്ക് റൂട്ടിലാണ് പിങ്ക് ബസുകൾ സർവീസ് നടത്തുന്നത്.

വൈകുന്നേരവും രാത്രികാലവും സ്ത്രീകൾക്ക് കൂടുതൽ സുരക്ഷിതമായ യാത്രാ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. രാത്രി ഒമ്പത് മണിക്ക് ശേഷമുള്ള സമയങ്ങളിലായിരിക്കും സർവീസ് പ്രധാനമായും ക്രമീകരിക്കുക.

രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുന്ന ഐ.ടി. ജീവനക്കാർ, ആശുപത്രി ജീവനക്കാർ, തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തുന്ന സ്ത്രീ യാത്രക്കാർ, രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉൾപ്പെടെ നിരവധി പേർക്ക് ഈ സേവനം വലിയ ആശ്വാസമാകുമെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ വിലയിരുത്തൽ.

സർവീസുകളുടെ കൃത്യസമയ പാലനവും വരുമാന വർധനയും ലക്ഷ്യമിട്ട് ഭാവിയിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്താനും, ഇലക്ട്രിക് ബസുകളെ പിങ്ക് ബസുകളാക്കി മാറ്റാനും കെ.എസ്.ആർ.ടി.സി. പദ്ധതിയിടുന്നുണ്ട്. നിലവിൽ അടുത്തിടെ സർവീസിനായി ലഭിച്ച പുതിയ ലിങ്ക് ബസുകളിലൊന്നാണ് പിങ്ക് ബസായി വിന്യസിച്ചിരിക്കുന്നത്.

സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ബസ് സർവീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരത്തെ നടത്തിയിരുന്നു. മാതൃഭൂമി സാഹിത്യോത്സവമായ **'ക'**യുടെ വേദിയിൽ നടത്തിയ പ്രഖ്യാപനത്തിൽ, യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമെല്ലാം സ്ത്രീകളായിരിക്കും എന്ന ആശയവും അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു.

സ്ത്രീകളുടെ രാത്രികാല യാത്ര കൂടുതൽ സുരക്ഷിതവും വിശ്വാസയോഗ്യവുമായി മാറ്റാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിന്റെ മറ്റ് നഗരങ്ങളിലേക്കും പിങ്ക് ബസ് സർവീസ് വ്യാപിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സി.യുടെ നീക്കം.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുജറാത്തിൽ മഴയുടെ പ്രളയതാണ്ഡവം; 24 മണിക്കൂറിൽ 906 മില്ലീമീറ്റർ മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

ഗുജറാത്തിൽ മഴയുടെ പ്രളയതാണ്ഡവം; 24 മണിക്കൂറിൽ 906 മില്ലീമീറ്റർ മഴ, റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്

 





അഹമ്മദാബാദ്: ഗുജറാത്തിലും മഹാരാഷ്ട്രയിലും അതിശക്തമായ മഴ തുടരുന്നതിനിടെ ഗുജറാത്തിലെ മധ്യ-വടക്കൻ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പഞ്ചമഹൽ, ദാഹോദ്, മഹിസാഗർ ജില്ലകളിലാണ് അതിതീവ്ര മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തിപ്രാപിച്ചതോടെ ജനജീവിതം സാരമായി ബാധിക്കപ്പെട്ടു.

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വത്സാദ് ജില്ലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 906 മില്ലീമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. വത്സാദിലെ ഉംബർഗാവൻ മേഖലയിൽ വ്യാഴാഴ്ച രാവിലെ വെറും രണ്ട് മണിക്കൂറിനുള്ളിൽ 7.2 ഇഞ്ച് മഴ പെയ്തതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കി. സൂറത്ത് ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്.

മഴയുടെ ശക്തി വർധിച്ചതോടെ ഗാന്ധിനഗർ, സബർകാന്ത, ആരവല്ലി, ഖേദ, വഡോദര, ഛോട്ടാ ഉദേപൂർ, നർമ്മദ, ഡാങ്, നവസാരി, വത്സാദ്, താപി ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദ്, ആനന്ദ്, അമ്രേലി, ഭാവ്നഗർ, ഗിർ സോംനാഥ്, ബോതാദ് ജില്ലകളിൽ ജൂലൈ 26 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകളും റെയിൽവേ ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതോടെ നിരവധി ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തുന്നത്. വടക്കൻ ഇന്ത്യയിലേക്കുള്ള ട്രെയിനുകളുടെ സർവീസിനെയും മഴ പ്രതികൂലമായി ബാധിച്ചു.

മഹാരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ഡാങ് ജില്ലയിൽ 47 പഞ്ചായത്ത് റോഡുകൾ വെള്ളക്കെട്ടും മണ്ണിടിച്ചിൽ ഭീഷണിയും കാരണം അടച്ചിട്ടിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും ദൈനംദിന ജീവിതവും സാരമായി ബാധിച്ചു.

അത്യാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും, ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ വിഭാഗവും പുറപ്പെടുവിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിനും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുമായി ദുരന്തനിവാരണ സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്ന് ഭീകരൻ; CCTV ദൃശ്യങ്ങൾ പുറത്ത്

പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ പോലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്ന് ഭീകരൻ; CCTV ദൃശ്യങ്ങൾ പുറത്ത്

 





ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗിൽ പോലീസ് ഉദ്യോഗസ്ഥനെ ഭീകരൻ വെടിവെച്ചു കൊന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യ റിസർവ് മൂന്നാം ബറ്റാലിയനിലെ കോൺസ്റ്റബിളും ബുദ്ഗാം സ്വദേശിയുമായ ആഷിഖ് ഹുസൈൻ ഖുറേഷി (35) ആണ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ടൗണിലെ ലാൽ ചൗക്കിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘത്തിന് നേരെയാണ് ബുധനാഴ്ച ഉച്ചയ്ക്ക് 12:30-ഓടെ ആക്രമണമുണ്ടായത്. തിരക്കേറിയ മാർക്കറ്റിൽ നിൽക്കുകയായിരുന്ന പോലീസുകാരനെ വളരെ അടുത്തുന്നുനിന്ന് 'പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ' വെടിവെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി വളരെ ശാന്തനായി നടന്നു വരികയും വെടിയുതിർത്ത ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയുമായിരുന്നു.

അമർനാഥ് യാത്രയുടെ സുരക്ഷാ ചുമതലയുള്ള സംഘത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ ഉടൻ തന്നെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഷ്കറെ തൊയ്ബയുടെ ഭാഗമായ ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) സാമൂഹിക മാധ്യമത്തിലൂടെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.



ആക്രമണത്തിന് പിന്നാലെ സുരക്ഷാ സേന പ്രദേശം പൂർണ്ണമായും വളയുകയും അക്രമിക്കായി വ്യാപകമായ തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. അനന്ത്നാഗിലേക്ക് കൂടുതൽ സൈനികരെ അയച്ചിട്ടുണ്ടെന്നും പ്രധാന പാതകളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചു.

ഭീകരാക്രമണത്തെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശക്തമായി അപലപിച്ചു. ഇത്തരം ഭീഷണികൾക്ക് മുന്നിൽ സർക്കാർ തലകുനിക്കില്ലെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലപ്പെട്ട ഖുറേഷിയുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡ്രൈവറുടെ ധീരതയിൽ കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ഡ്രൈവറുടെ ധീരതയിൽ കുറ്റ്യാടി ചുരത്തിൽ കെ.എസ്.ആർ.ടി.സി. ബസ് അപകടം ഒഴിവായത് തലനാരിഴയ്ക്ക്

 





കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ നിറയെ യാത്രക്കാരുമായി മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടെങ്കിലും ഡ്രൈവറുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി. എന്നാൽ ഡ്രൈവർ എൻ.പി. സുധീറിന്റെ മനോധൈര്യവും പരിചയസമ്പന്നമായ തീരുമാനവും നിരവധി ജീവനുകളെ രക്ഷിക്കുകയായിരുന്നു.

തൊട്ടിൽപ്പാലത്തുനിന്ന് മാനന്തവാടിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസ് കുറ്റ്യാടി ചുരത്തിലെ എട്ടാം വളവിലെത്തിയപ്പോഴാണ് ബ്രേക്ക് തകരാറിലായത്. ചുരം കയറുന്നതിനിടെ വാഹനത്തിൽ അനുവദനീയതയെക്കാൾ കൂടുതൽ യാത്രക്കാരുണ്ടായിരുന്നതിനാൽ ബസിന്റെ ജോയിന്റും എയർ പൈപ്പും തകരാറിലായെന്നാണ് പ്രാഥമിക വിവരം. ഇതോടെ ബ്രേക്ക് പ്രവർത്തനരഹിതമാവുകയും ബസ് നിയന്ത്രണംവിട്ട് പിന്നിലേക്ക് ഉരുണ്ടുനീങ്ങുകയും ചെയ്തു.

ഭീതിയിലായ യാത്രക്കാരുടെ നിലവിളിക്കിടെ, ഡ്രൈവർ ബസിന്റെ പിൻഭാഗം ചുരത്തിന്റെ വലതുവശത്തെ സംരക്ഷണഭിത്തിയിൽ നിയന്ത്രിതമായി ഇടിപ്പിച്ച് വാഹനം നിർത്തുകയായിരുന്നു. ഈ അതിവേഗ തീരുമാനമാണ് വലിയ അപകടം ഒഴിവാക്കാൻ കാരണമായത്.

സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം കുറ്റ്യാടി ചുരത്തിലൂടെ ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് അധികൃതർ സ്ഥലത്തെത്തി വാഹനമാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.

അപകടത്തിന് വഴിവെച്ച സാഹചര്യവും ശ്രദ്ധേയമാണ്. കോഴിക്കോട്ടുനിന്ന് എത്തിയ ബസ് ചുരത്തിനു താഴെയുള്ള പൂതംപാറയിൽ എത്തിയപ്പോൾ, മാനന്തവാടി ഡിപ്പോയുടെ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസ് ബ്രേക്ക്ഡൗൺ ആയി കിടക്കുകയായിരുന്നു. ആ ബസിലുണ്ടായിരുന്ന യാത്രക്കാരെയും ഇതേ ബസിലേക്ക് കയറ്റിയതോടെ യാത്രക്കാരുടെ എണ്ണം ഗണ്യമായി വർധിച്ചു. ചിലർ ഇറങ്ങിനിൽക്കണമെന്ന് ഡ്രൈവറും കണ്ടക്ടറും അഭ്യർഥിച്ചെങ്കിലും പുറത്തുണ്ടായിരുന്ന കനത്ത മഴ കാരണം ആരും ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് കുറച്ചുസമയം കാത്തുനിന്ന ശേഷമാണ് ബസ് ചുരം കയറാൻ ആരംഭിച്ചത്.

സംഭവത്തെക്കുറിച്ച് കെ.എസ്.ആർ.ടി.സി.യും ബന്ധപ്പെട്ട അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവർ എൻ.പി. സുധീറിന്റെ സമയോചിത ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കിയതായി യാത്രക്കാരും നാട്ടുകാരും വിലയിരുത്തി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർവീസുകൾ വെട്ടിക്കുറച്ചു, ഉള്ളതിൽ ആളെ കയറ്റുകയുമില്ല; നഷ്ടത്തിലേക്ക് പ്രീമിയം സൂപ്പർഫാസ്റ്റ്

സർവീസുകൾ വെട്ടിക്കുറച്ചു, ഉള്ളതിൽ ആളെ കയറ്റുകയുമില്ല; നഷ്ടത്തിലേക്ക് പ്രീമിയം സൂപ്പർഫാസ്റ്റ്

 





കോട്ടയം: രാത്രിയിൽ കെ.എസ്.ആർ.ടി.സി. പ്രീമിയം ബസുകൾ ചട്ടങ്ങൾ കാറ്റിൽപറത്തി പായുമ്പോൾ വഴിയോരത്ത് കുടുങ്ങി യാത്രക്കാർ. സ്റ്റോപ്പുകൾ പരിമിതമായതിനാൽ യാത്രക്കാരുമായി 'അഭിമുഖം' നടത്തി സ്റ്റാൻഡിൽതന്നെ കുറേപ്പേരെ ഒഴിവാക്കും. എങ്ങാനും കയറിപ്പറ്റിയാൽ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ഇറക്കാതെ വലയ്ക്കുകയും ചെയ്യും. ഈ നടപടികൾ കാരണം പ്രീമിയം നഷ്ടത്തിലായി.

പല പ്രീമിയം സർവീസുകളും വെട്ടിക്കുറച്ചു. അവശേഷിക്കുന്നതിൽ യാത്രക്കാരെ കയറ്റാനും തയ്യാറാകുന്നില്ല. സ്ത്രീകളടക്കം യാത്രികരുടെ രാത്രിയാത്രാബുദ്ധിമുട്ടുകൾ ഒഴിവാക്കാനായി ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി.യും പുറപ്പെടുവിച്ച ഔദ്യോഗിക സർക്കുലറും പ്രീമിയം ബസുകൾ ലംഘിക്കുന്നു. രാത്രി പത്തുമുതൽ രാവിലെ ആറുവരെ, സൂപ്പർഫാസ്റ്റ് ഉൾപ്പെടെയുള്ള എല്ലാ ബസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സുരക്ഷിതമായ സ്ഥലങ്ങളിൽ നിർത്തണമെന്നാണ് ഗതാഗതവകുപ്പ് മുമ്പ് ഇറക്കിയ സർക്കുലറിലുള്ളത്. 'മിന്നൽ' സർവീസുകളെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്.

200 സൂപ്പർഫാസ്റ്റ് ബസുകളാണ് 'പ്രീമിയം' കാറ്റഗറിയിലേക്ക് മാറ്റിയത്. ചാർജും കൂട്ടിയിരുന്നു. യാത്രാസുഖമുണ്ടെങ്കിലും രാത്രിയാത്രയിലും മറ്റുമുള്ള പൊല്ലാപ്പ് കാരണം ജനം ഇതിനെ ഒഴിവാക്കി. മുമ്പ് ഇതേ സർവീസ് സൂപ്പർഫാസ്റ്റായി പോയിരുന്നപ്പോൾ ഉണ്ടായിരുന്ന സ്റ്റോപ്പുകളിലെ പതിവ് യാത്രികർ ഇതിനെ കൈവിട്ടു.

കോട്ടയം- കുമളി റൂട്ടാണ് ഈ പരിഷ്‌കാരത്തിൽ ഏറെ വെട്ടിലായതിൽ ഒന്ന്. രാത്രി ഒൻപതിനുശേഷം കോട്ടയംവഴി സർവീസ് നടത്തുന്ന തിരുവല്ല- മധുര, എറണാകുളം- മധുര സൂപ്പർ ഫാസ്റ്റ് ബസുകളാണ് അടുത്തിടെ 'പ്രീമിയം' ആക്കിയത്. തീവണ്ടികളിലുംമറ്റും ദൂരെ സ്ഥലങ്ങളിൽനിന്ന് രാത്രി കോട്ടയത്തെത്തുന്നവരും ജോലിക്കാരായ സ്ഥിരം യാത്രക്കാരും ഏറെ ആശ്രയിച്ചിരുന്ന ബസുകളാണിത്. ഇവ പ്രീമിയം ആക്കിയതോടെ കോട്ടയത്തുനിന്ന് പുറപ്പെട്ടാൽ പാമ്പാടി, 14-ാംമൈൽ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിൽ മാത്രമേ സ്റ്റോപ്പുള്ളൂ.

പത്തനംതിട്ടയിൽനിന്ന് കോഴിക്കോടിന് മൂന്ന് പതിറ്റാണ്ടായി ഓടിയിരുന്ന സൂപ്പറും പ്രീമിയമായി. ഇതോടെ ഇലന്തൂർ, പുല്ലാട് തുടങ്ങിയ പ്രധാന സ്ഥലങ്ങളിലെ സ്റ്റോപ്പ് നിർത്തി. വരുമാനം ഇടിഞ്ഞു. കോട്ടയത്തുനിന്ന് തൃശ്ശൂർ, കണ്ണൂർ വഴി കുന്നക്കാടിന് ദിവസേനയുണ്ടായിരുന്ന സർവീസ് വരുമാനനഷ്ടത്തെത്തുടർന്ന് ആഴ്ചയിൽ ഒരിക്കലാക്കി. കോട്ടയം- പാണത്തൂർ ബസും ആഴ്ചയിൽ ഒന്നാക്കി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 22 July 2026

തിരുവനന്തപുരത്ത്  ഭർത്താവ് യുവതിയുടെ കൈവെട്ടിമാറ്റി

തിരുവനന്തപുരത്ത് ഭർത്താവ് യുവതിയുടെ കൈവെട്ടിമാറ്റി

ഒരു കൈ പൂർണമായും മുറിഞ്ഞ് മാറിയ അവസ്ഥയിലാണ് വിജിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

 

തിരുവനന്തപുരം: കടയ്ക്കാവൂർ ചാവടിമുക്കിൽ നടുറോഡിൽ യുവതിക്ക് ക്രൂരമായി വെട്ടേറ്റു. കടയ്ക്കാവൂർ സ്വദേശിനിയായ വിജിക്ക് (38) നേരെയാണ് ആക്രമണമുണ്ടായത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം.

രണ്ടാം ഭർത്താവായ അഞ്ചുതെങ്ങ് സ്വദേശി അനുവാണ് ആക്രമണം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇന്ന് ഉച്ചയോടെ അനു ജോലി ചെയ്യുന്ന വർക്ക് ഷോപ്പിലെത്തിയ വിജി ഇയാളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്നാണ് അനു വെട്ടുകത്തിയെടുത്ത് വിജിയുടെ ഇരു കൈകളിലും ശരീരത്തിലും വെട്ടിപ്പരിക്കേൽപ്പിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിജിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഇവരുടെ ഒരു കൈ പൂർണ്ണമായും മുറിഞ്ഞുമാറിയ നിലയിലാണ്.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ ദുരൂഹ മരണം; കത്തിക്കരിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി

 





തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു. ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിക്കാനെത്തിയ തൊഴിലാളികൾ പാർക്കിങ് ഷെഡിന് സമീപം മൃതദേഹം ആദ്യം കണ്ടെത്തിയത്.

മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിനോട് ചേർന്ന, ആളൊഴിഞ്ഞ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് തിരൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിക്കുകയും പ്രദേശം സുരക്ഷാ വലയത്തിലാക്കുകയും ചെയ്തു.

സംഭവത്തെ തുടർന്ന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡി.വൈ.എസ്.പി. എ.എം. സിദ്ദീഖ്, തിരൂർ എസ്.ഐമാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.

ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്ന നടപടികൾ ആരംഭിച്ചു. മൃതദേഹത്തിന്റെ തിരിച്ചറിയൽ, മരണകാരണം, മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആളൊഴിഞ്ഞ മേഖലയായതിനാൽ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ സംബന്ധിച്ച് വിവിധ സാധ്യതകൾ പരിശോധിച്ചുവരികയാണ്. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഫോറൻസിക് പരിശോധനാ ഫലങ്ങളും മറ്റ് തെളിവുകളും ലഭിക്കുന്നതോടെ സംഭവത്തിന്റെ യഥാർഥ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

arrow_upward