Thursday, 21 May 2026

കുവൈത്തിൽ വൻ ലഹരിവേട്ട; ഹാഷിഷും ഹെറോയിനും വിദേശമദ്യവും ഉൾപ്പെടെ പിടിച്ചെടുത്തു

കുവൈത്തിൽ വൻ ലഹരിവേട്ട; ഹാഷിഷും ഹെറോയിനും വിദേശമദ്യവും ഉൾപ്പെടെ പിടിച്ചെടുത്തു



കുവൈത്ത് സിറ്റി: കുവൈത്തിൽ വൻതോതിൽ മയക്കുമരുന്നും നിരോധിത ഗുളികകളും വിദേശ മദ്യവും പിടികൂടി. മയക്കുമരുന്ന് കടത്തിനും വിപണനത്തിനുമെതിരെ സുരക്ഷാ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ രണ്ട് വ്യത്യസ്ത റെയ്ഡുകളിൽ നാല് പ്രവാസികളും പിടിയിലായി. വിപണനത്തിനും വ്യക്തിഗത ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മയക്കുമരുന്നുകളും നിരോധിത ഗുളികകളും വിദേശ മദ്യശേഖരവുമാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി സെക്ടറും ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളും സംയുക്തമായാണ് ഈ ഓപ്പറേഷനുകൾ നടത്തിയത്.

ആദ്യത്തെ റെയ്ഡിൽ രണ്ട് പ്രതികളെയാണ് സുരക്ഷാ വിഭാഗം പിടികൂടിയത്. ഇവരിൽ നിന്ന് വിവിധ ബ്രാൻഡുകളുടെ 207 കുപ്പി വിദേശമദ്യവും ഒരു ഗ്രാം ഹെറോയിനും കണ്ടെടുത്തു. തുടർന്ന് നടത്തിയ രണ്ടാമത്തെ ഓപ്പറേഷനിലാണ് മറ്റ് രണ്ട് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് ഏകദേശം രണ്ട് കിലോഗ്രാം ഹാഷിഷ്, 250 ഗ്രാം കഞ്ചാവ്, 500 ഗ്രാം മെത്താംഫെറ്റാമൈൻ, 1,500 ലിറിക്ക കാപ്സ്യൂളുകൾ, 100 മെത്താഡോൺ ഗുളികകൾ എന്നിവ പിടിച്ചെടുത്തു. കൂടാതെ ലഹരിവസ്തുക്കൾ തൂക്കി തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും ഇവരുടെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സെെനിക മേധാവിയും ഇറാനിലേക്ക്; അമേരിക്കയുമായി സമാധാന ചർച്ചയ്ക്ക് സാധ്യത

ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സെെനിക മേധാവിയും ഇറാനിലേക്ക്; അമേരിക്കയുമായി സമാധാന ചർച്ചയ്ക്ക് സാധ്യത



ടെഹ്റാൻ: പാക് ആഭ്യന്തരമന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലേക്ക്. അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വഴിയൊരുങ്ങിയാൽ പാക് സേനാ മേധാവി ഇറാനിലെത്തും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാനുമായുള്ള ചർച്ചകളെച്ചൊല്ലി അമേരിക്കൻ പ്രസിഡണ്ടും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമൂസിന് പുറത്തേക്കും മേൽനോട്ട പരിധി വ്യാപിപ്പിച്ചുള്ള ഇറാന്റെ പുതിയ മാപ്പ് പ്രസിദ്ധീകരിച്ചു. ഇത് പ്രതിഷേധത്തിന് കാരണമായേക്കും.

ദിവസങ്ങളെടുത്ത് സന്ദേശങ്ങളും മറുപടികളും പരസ്പരം കൈമാറുന്നത് മാറ്റി ഉടനടി പരസ്പര ആശയ വിനിമയം നടക്കുന്നു. ഇന്നലെ പാക് അഭ്യന്തര മന്ത്രിക്ക് പിന്നാലെ പാക് സേനാ മേധാവി അസീം മുനീറും ഇറാനിലെത്തുകയാണ്. അമേരിക്ക - ഇറാൻ നേരിട്ടുള്ള ചർച്ചകൾ വീണ്ടും തുടങ്ങുന്നതിനുള്ള ധാരണയായാൽ പാക് സേനാ മേധാവി ഇറാനിലെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. യുദ്ധം നിർത്തി, നാവിക ഉപരോധം നീക്കിയാൽ യുറേനിയം ശേഖരം കൈമാറുന്നതിലും ആണവ പദ്ധതി ചുരുക്കുന്നതിലും ഇറാൻ വഴങ്ങിയേക്കും. ഇറാന്റെ 25 ശതമാനം മരവിപ്പിച്ച സ്വത്തുക്കൾ വിട്ടു നൽകാനും എണ്ണ ഉപരോധത്തിന് മുപ്പത് ദിവസത്തെ ഇളവ് നൽകാനും സാധ്യതയെന്ന് ഇറാൻ അനുകൂലികൾ അവകാശപ്പെടുന്നു. ഹോർമൂസിൽ ആധിപത്യം ഉറപ്പിക്കാൻ ഉറപ്പിച്ച് തന്നെയാണ് ഇറാൻ. 

ഹോർമൂസിന് പുറത്തും ഇറാന സേനയുടെ മേൽനോട്ട പരിധി നിശ്ചയിച്ച് ഇറാൻ പുതിയ മാപ്പ് പുറത്തിറക്കിയത് പ്രതിഷേധം ക്ഷണിച്ചു വരുത്തിയേക്കും. യുഎഇയുടെ ഫുജൈറ തീരത്തിന്റെ തെക്ക് ഭാഗം വരെയും ഉമ്മുൽഖുവൈൻ തീരത്തിന്റെ ഭാഗങ്ങളും തങ്ങളുടെ മേൽനോട്ട പരിധിയിലാണ് ഇറാൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഹോർമൂസ് കടക്കാനുള്ള കപ്പലുകൾ തങ്ങളുടെ നിർദേശങ്ങളനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. ഇറാനുമായി ചർച്ചകളുടെ വഴിയേ തന്നെ നീങ്ങാനുള്ള തീരുമാനത്തെ ചൊല്ലി ഡോണൾഡ് ട്രംപും ബഞ്ചമിൻ നെതന്യാഹുവും തമ്മിൽ ചൂടേറിയ ഫോൺ സംഭാഷണം നടന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ



രാജ്യത്ത് ഇന്ധനക്ഷാമം ഇല്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ആവശ്യമായ ക്രൂഡോയിലും ഇന്ധനവും നിലവിൽ ലഭ്യമാണ്. എല്ലാ പെട്രോൾ പമ്പുകളിലും ലഭ്യത ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ചിലയിടങ്ങളിൽ വലിയ തിരക്കുകൾ അനുഭവപ്പെടുന്നുണ്ട്. പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ പറഞ്ഞു.


റിഫൈനറികൾ പരമാവധി ശേഷിയിൽ പ്രവർത്തിക്കുന്നു. എൽപിജി ഉൽപാദനം വർധിപ്പിച്ചു. കാർഷിക സീസൺ ഉൾപ്പെടെയുള്ള കാരണങ്ങളാൽ ചിലയിടങ്ങളിൽ ഇന്ധനത്തിന്റെ ആവശ്യകത വർദ്ധിച്ചു. അതേസമയം ഇലക്ട്രിക് ബസുകൾക്കും ട്രക്കുകൾക്കും വൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നത് കേന്ദ്രം പരിഗണിക്കുന്നു. വർധിച്ച് വരുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നീക്കം. സ്വകാര്യ ഇന്റർ സിറ്റി ഓപ്പറേറ്റർമാരെയും സംസ്ഥാനങ്ങളെയുമാണ് കേന്ദ്രം ഇതിനായി ലക്ഷ്യമിടുന്നത്. ഫോസിൽ ഇന്ധന ഉപയോഗം കുറച്ച് പൊതുഗതാഗതം പൂർണമായി ഇവി ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് നടപടി.

മലിനീകരണം കുറയ്ക്കുക, രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുക എന്നിവയും ലക്ഷ്യമിട്ടിട്ടുണ്ട്. നിർദ്ദേശത്തിന് രൂപം നൽകുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസും വ്യവസായ പങ്കാളികളുമായും ഈ മാസം കൂടിക്കാഴ്ചകൾ ആരംഭിക്കാൻ സാധ്യതയുണ്ട്. ബജറ്റ് വലുപ്പം, യോഗ്യമായ വാഹന വിഭാഗങ്ങൾ, സബ്‌സിഡി ഘടന എന്നിവ ചർച്ച ചെയ്തു തീരുമാനിക്കും. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

13ാം നമ്പർ കാർ തന്നെ വേണം, ആവശ്യവുമായി തദ്ദേശമന്ത്രി KM ഷാജി; അശുഭ തമ്പർ എന്ന കാരണത്താൽ ആരും ഏറ്റെടുത്തിരുന്നില്ല

13ാം നമ്പർ കാർ തന്നെ വേണം, ആവശ്യവുമായി തദ്ദേശമന്ത്രി KM ഷാജി; അശുഭ തമ്പർ എന്ന കാരണത്താൽ ആരും ഏറ്റെടുത്തിരുന്നില്ല



13ാം നമ്പർ കാർ ആവശ്യപ്പെട്ട് തദ്ദേശ വകുപ്പ് മന്ത്രി KM ഷാജി. അശുഭ തമ്പർ എന്ന കാരണത്താൽ 13-ാം നമ്പർ കാർ ആരും എടുത്തിരുന്നില്ല. ആ കാർതന്നെ വേണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഒന്നും രണ്ടും പിണറായി സര്‍ക്കാരില്‍ മന്ത്രിമാര്‍ കാറിന് ഉപയോഗിച്ച 13-ാം നമ്പര്‍ വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആര്‍ക്കും വേണ്ടെന്നായിരുന്നു റിപ്പോർട്ട്. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി മന്ത്രി പി പ്രസാദ് ആണ് 13-ാം നമ്പര്‍ കാര്‍ ഉപയോഗിച്ചത്.

ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രി തോമസ് ഐസക് ആണ് ഈ നമ്പര്‍ ആവശ്യപ്പെട്ടത്.വി ഡി സതീശന്‍ സര്‍ക്കാരിലെ മന്ത്രിമാരില്‍ ആരും തന്നെ 13-ാം നമ്പര്‍ കാര്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ടൂറിസം വകുപ്പ് ആണ് മന്ത്രിമാര്‍ക്ക് കാര്‍ അനുവദിക്കുന്നത്. കീഴ് വഴക്കം അനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഉപയോഗിച്ച കാറുകള്‍ ഒരുക്കി നല്‍കുകയാണ് പതിവ്.

മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പതിവ്. ഷിബു ബേബി ജോണ്‍ കാറിന് 71-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. ഒ ജനീഷിന് ആവശ്യപ്പെട്ട 10-ാം നമ്പര്‍ അനുവദിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തല 21-ാം നമ്പര്‍ ആണ് ആവശ്യപ്പെട്ടത്. പിണറായി സര്‍ക്കാരിന് തൊട്ടുമുന്‍പുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും ആരും തന്നെ 13-ാം നമ്പര്‍ ഉപയോഗിച്ചിട്ടില്ല. വി എസ് സര്‍ക്കാരില്‍ എം എ ബേബി ആണ് 13-ാം നമ്പര്‍ ചോദിച്ച് വാങ്ങിയത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്റ്റാഗ്രാമിൽ ചരിത്ര നേട്ടവുമായി കോക്രോച്ച് ജനത പാർട്ടി; ഫോളോവേഴ്‌സ് ഒരു കോടി കടന്നു, ബിജെപിയെയും വെട്ടി മുന്നോട്ട്

ഇൻസ്റ്റാഗ്രാമിൽ ചരിത്ര നേട്ടവുമായി കോക്രോച്ച് ജനത പാർട്ടി; ഫോളോവേഴ്‌സ് ഒരു കോടി കടന്നു, ബിജെപിയെയും വെട്ടി മുന്നോട്ട്



ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ ഭരണകക്ഷിയായ ബിജെപിയെപ്പോലും ഞെട്ടിച്ചുകൊണ്ട് വൻ കുതിപ്പുമായി കോക്രോച്ച് ജനത പാർട്ടി എന്ന കൂട്ടായ്മ. നിലവിലെ കണക്കുകൾ പ്രകാരം ബിജെപിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിന് 8.7 മില്യൺ ഫോളോവേഴ്‌സ് ഉള്ളപ്പോൾ സിജെപിക്ക് 10.2 മില്യൺ ഫോളോവേഴ്‌സുണ്ട്. വെറും നാല് ദിവസം കൊണ്ടാണ് ഈ നേട്ടം. അതേസമയം, കോൺഗ്രസിന് 13.2 മില്യണും ആം ആദ്മി പാർട്ടിക്ക് 1.9 മില്യണും ഫോളോവേഴ്‌സാണുള്ളത്. വെറും 54 പോസ്റ്റുകൾ മാത്രമാണ് ഈ പേജിൽ ഉള്ളത്

അഭിജീത് ദിപ്കെ എന്ന 30-കാരനാണ് കോക്രോച്ച് ജനത പാർട്ടിയുടെ സ്ഥാപകനും പ്രസിഡന്റും. പൂനെയിൽ നിന്ന് ജേണലിസം പഠിച്ച ഇയാൾ നിലവിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ മാസ്റ്റേഴ്സ് ചെയ്യുകയാണ്. മുൻപ് ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ ടീമിൽ സന്നദ്ധ പ്രവർത്തകനായിരുന്നു. മേയ് 15-ന് ഒരു കോടതി വാദത്തിനിടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, തൊഴിൽരഹിതരായ യുവാക്കൾ മാധ്യമപ്രവർത്തകരും ആർടിഐ പ്രവർത്തകരുമായി മാറി എല്ലാവരെയും ആക്രമിക്കുകയാണെന്നും യുവാക്കളെ കീടങ്ങളോടും കോക്രോച്ചുകളോടും ഉപമിച്ചതായും റിപ്പോർട്ടുകൾ വന്നിരുന്നു, പിന്നീട് തന്റെ വാക്കുകൾ അനവസരത്തിൽ വ്യാഖ്യാനിക്കപ്പെട്ടതെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു). ഇതിനെതിരെയുള്ള യുവാക്കളുടെ പ്രതിഷേധമായാണ് മേയ് 16-ന് അഭിജീത് ഈ കൂട്ടായ്മയ്ക്ക് രൂപം നൽകിയത്.

"മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം" എന്ന ടാഗ്‌ലൈനോടെ പ്രവർത്തിക്കുന്ന ഇവരുടെ മാനിഫെസ്റ്റോയിൽ പ്രധാനമായും അഞ്ച് ആവശ്യങ്ങളാണുള്ളത്. തെരഞ്ഞെടുക്കപ്പെട്ട ശേഷം പാർട്ടി മാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തെ നിരോധനം. കാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം, റിട്ടയർ ചെയ്ത ചീഫ് ജസ്റ്റിസുമാർക്ക് വിരമിച്ച ശേഷം രാജ്യസഭാ പദവികൾ നൽകുന്നത് തടയുക, സിബിഎസ്ഇ റീചെക്കിംഗ് ഫീസ് ഒഴിവാക്കുക, നീറ്റ് പരീക്ഷാ വിവാദത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുക, അർഹമായ വോട്ടുകൾ ഇല്ലാതാക്കിയാൽ ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരെ യുഎപിഎ പ്രകാരം നടപടിയെടുക്കുക. അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര, കീർത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും സോഷ്യൽ മീഡിയയിൽ ഈ കൂട്ടായ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഗൂഗിളിൽ ഇതിനോടകം തന്നെ ഈ പാർട്ടിയിൽ എങ്ങനെ ചേരാം എന്നതിനെക്കുറിച്ച് വൻ തിരച്ചിലാണ് നടക്കുന്നത്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്

 


നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പാര്‍ലമെന്റ് സമിതിക്ക് മുന്നില്‍ ഹാജരായി ദേശീയ ടെസ്റ്റിങ് ഏജന്‍സി മേധാവി അഭിഷേക് സിങ്. കേസില്‍, മഹാരാഷ്ട്ര ലാത്തൂരിലെ ശിശുരോഗ വിദഗ്ധനെ കസ്റ്റഡിയിലെടുത്തു. ഡോക്ടര്‍ മനോജ് ഷിരോളെയാണ് സിബിഐ സംഘത്തിന്റെ കസ്റ്റഡിയിലായത്. ഇയാള്‍ ചോദ്യപേപ്പര്‍ വാങ്ങിയതിലും വിതരണം ചെയ്തതിലും പങ്കുണ്ടെന്നാണ് സംശയം.


കഴിഞ്ഞ ദിവസം മനോജ് ഷിരോളെയുടെ ക്ലിനിക്കിലും വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതി നീറ്റ് വിഷയം ചര്‍ച്ച ചെയ്യും. കെ രാധാകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ചും കൂടിയാലോചനകള്‍ നടത്തും. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ത്തുവാനാണ് കോണ്‍ഗ്രസ് തീരുമാനം. ജയ്പൂരിലെ ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ പ്രകടനം നടത്തി.

അതേസമയം, പുനഃപരീക്ഷയുടെ സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ പിന്തുണ വിദ്യാഭ്യാസമന്ത്രാലയം തേടി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയണമെന്നും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ നിര്‍ദ്ദേശം നല്‍കി.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നദിയിലിറങ്ങിയ യുവാവിനെ കടിച്ച് വലിച്ചു മുതല; മണിക്കൂറുകൾ തെരഞ്ഞിട്ടും 30കാരനെ കണ്ടെത്താനായില്ല

നദിയിലിറങ്ങിയ യുവാവിനെ കടിച്ച് വലിച്ചു മുതല; മണിക്കൂറുകൾ തെരഞ്ഞിട്ടും 30കാരനെ കണ്ടെത്താനായില്ല



ലഖ്നൗ: ഉത്തർ പ്രദേശിൽ മുതലയുടെ ആക്രമണത്തിൽ കാണാതായ യുവാവിനായി തെരച്ചിൽ. സരയൂ നദിയിൽ കുളിക്കാനിറങ്ങിയ ഗ്രേറ്റർ നോയിഡ സ്വദേശി ദീപക് ശർമയെ (30) ആണ് മുതല കടിച്ചുവലിച്ചു കൊണ്ടുപോയത്. ഉടൻതന്നെ ബോട്ട് ഉപയോഗിച്ചു തെരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിട്ടില്ല. ലഖ്നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേന അം​ഗങ്ങളും തെരച്ചിലിൻ്റെ ഭാ​ഗമാകും.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആണ് സംഭവം. ഭാര്യാമാതാവ് ഊർമിള ദേവിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായി ​ഗോണ്ട ജില്ലയിലെ ഉമ്രി ​ഗ്രാമത്തിൽ എത്തിയതായിരുന്നു ദീപക് ശർമ. മൃതദേഹം ദഹിപ്പിക്കാനായി നദീയോരത്ത് ചിതയൊരുക്കാൻ സഹായിച്ച ശേഷം നദിയിൽ കുളിക്കാനിറങ്ങിയതിനിടെ ആണ് ദീപക്കിന് നേരെ ആക്രമണം ഉണ്ടായത്. കൈയും കാലും കഴുകുന്നതിനിടെ പെട്ടെന്ന് പൊങ്ങിവന്ന മുതല യുവാവിൻ്റെ തലയിൽ കടിച്ചു വലിച്ചുകൊണ്ടുപോകുകയായിരുന്നു.

കുളിക്കാനിറങ്ങി സെക്കൻഡുകൾക്കകമാണ് ആക്രമണം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നദിയിൽ ഇറങ്ങരുതെന്ന് ദീപക്കിനോട് നി‍ർദേശിച്ചിരുന്നുവെന്നും എന്നാൽ അത് ചൊവിക്കൊണ്ടില്ലെന്നും ദൃക്സാക്ഷി പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തെ വള്ളക്കാരും ചേർന്ന് ഉടൻതന്നെ യുവാവിനായി തെരച്ചിൽ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തെ തുട‍ർന്ന് പൊലീസും ജില്ലാ ഭരണകൂട അധികൃതരും സ്ഥലത്തെത്തി. റവന്യൂ വകുപ്പിൻ്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വിശദ പരിശോധനയ്ക്കായി ലഖ്നൗവിൽ നിന്നുള്ള സംസ്ഥാന ദുരന്ത നിവാരണ സേനയെ ജില്ലാ ദുരന്ത നിവാരണ വിഭാ​ഗം വിളിച്ചിട്ടുണ്ട്.

 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉഷ്ണ തരംഗത്തിന് ശമനമായേക്കും, വേനൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് പ്രവചനം

ഉഷ്ണ തരംഗത്തിന് ശമനമായേക്കും, വേനൽ മഴയുടെ സൂചനയുമായി ന്യൂനമർദ്ദം, ഇടിമിന്നലോട് കൂടിയ മഴയെത്തുമെന്ന് പ്രവചനം



ദില്ലി: ഉഷ്ണതരംഗത്തിൽ വെന്തുരുകുന്ന ഉത്തരേന്ത്യയിലേക്ക് മഴയെത്തുന്നതായി കാലാവസ്ഥാ പ്രവചനം. ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ നിന്നായി മഴയുടെ സൂചനയുമായി ന്യൂനമർദ്ദം രൂപം കൊള്ളുന്നുവെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്. ഏറ്റവും പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ ഇത് വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഏറെ നാളായി കാത്തിരിക്കുന്ന വേനൽമഴയ്ക്ക് വഴിതുറക്കുമെന്ന വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഇൻസാറ്റ് 3ഡിഎസ് കാലാവസ്ഥാ ഉപഗ്രഹം പകർത്തിയ തെർമൽ ഇൻഫ്രാറെഡ് ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഇന്ത്യ എന്നിവടങ്ങൾക്ക് മുകളിലായി വലിയൊരു മേഘക്കൂട്ടവും ചുഴലിക്കാറ്റ് രൂപത്തിലുള്ള അന്തരീക്ഷ വ്യതിയാനവും രൂപം കൊണ്ടിരിക്കുന്നത്. ഈ കാലാവസ്ഥാ പ്രതിഭാസം കിഴക്കോട്ട് ഹിമാലയൻ മേഖലയിലേക്കും വടക്കൻ സമതലങ്ങളിലേക്കും അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വടക്കുപടിഞ്ഞാറൻ-മധ്യ ഇന്ത്യ കടുത്ത ചൂടിന്റെ പിടിയിലാണ്. ദില്ലി, രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ പകൽ താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിലാണ് രേഖപ്പെടുത്തിയത്. ഇതിലും അപകടകരമായ അവസ്ഥ രാത്രികാലങ്ങളിലാണ് നിലനിൽക്കുന്നത്.

രാത്രിയിലും അന്തരീക്ഷ താപനില ഒട്ടും കുറയാതെ ഉയർന്ന നിലയിൽ തന്നെ തുടരുന്നതുകൊണ്ട് സൂര്യാസ്തമയത്തിന് ശേഷവും ജനങ്ങൾക്ക് ചൂടിൽ നിന്ന് യാതൊരുവിധ ആശ്വാസവും ലഭിക്കുന്നില്ല. കടുത്ത ചൂടുള്ള രാത്രികൾ മനുഷ്യശരീരത്തിന് തണുക്കാനുള്ള സമയം നൽകാത്തതിനാൽ ആരോഗ്യത്തിന് അതീവ ഹാനികരമാണെന്ന് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദത്തിന്റെ വരവോടെ അറേബ്യൻ കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വൻതോതിൽ ഈർപ്പമുള്ള വായു രാജ്യത്തേക്ക് പ്രവേശിക്കുന്നതായും ഉപഗ്രഹ ചിത്രങ്ങൾ കാണിക്കുന്നു. ഈ ഈർപ്പം വടക്കൻ മേഖലയിലെ ഉയർന്ന ചൂടുമായി സമ്പർക്കത്തിൽ വരുന്നതോടെ ശക്തമായ ഇടിമിന്നലിനും കാറ്റിനും പരക്കെ മഴയ്ക്കും കാരണമായേക്കും. നിലവിൽ ഏറ്റവും ശക്തമായ മേഘരൂപീകരണം വടക്കൻ പാകിസ്ഥാനിലും ജമ്മു കശ്മീരിലുമാണ് ദൃശ്യമാകുന്നത്. വടക്കുകിഴക്കൻ ഇന്ത്യയിലും പ്രീ മൺസൂൺ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള അന്തരീക്ഷം സജീവമായിട്ടുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ അനുസരിച്ച് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ് എന്നിവടങ്ങളിൽ നല്ല രീതിയിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ മഴയുടെ കൃത്യമായ തീവ്രത എത്രത്തോളമായിരിക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. ഇതിനൊപ്പം ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. ഈ മഴ വടക്കേ ഇന്ത്യയിലെ കടുത്ത ഉഷ്ണതരംഗത്തെ പൂർണ്ണമായും ഇല്ലാതാക്കില്ലെങ്കിലും, വായു തണുപ്പിക്കുന്നതിലൂടെ അന്തരീക്ഷ താപനിലയിൽ ഗണ്യമായ കുറവുണ്ടാക്കാൻ സഹായിക്കും. പ്രത്യേകിച്ചും ജനങ്ങളെ വലയ്ക്കുന്ന കടുത്ത രാത്രികാല താപനില കുറയ്ക്കാൻ ഇത് കാരണമാകും. ഇതിനുപുറമേ, അറേബ്യൻ കടലിലും തെക്കൻ ബംഗാൾ ഉൾക്കടലിലും കാലവർഷത്തിന് മുന്നോടിയായുള്ള അന്തരീക്ഷ അനുകൂല സാഹചര്യങ്ങൾ ഒരുങ്ങി വരുന്നതായും സാറ്റലൈറ്റ് ചിത്രങ്ങൾ നൽകുന്ന സൂചന. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗൂഗിൾ സെർച്ചിൽ 25 വർഷത്തിന് ശേഷം വന്‍ മാറ്റം; ഇനി നീല ലിങ്കുകൾ കാണാൻ കഴിഞ്ഞേക്കില്ല!

ഗൂഗിൾ സെർച്ചിൽ 25 വർഷത്തിന് ശേഷം വന്‍ മാറ്റം; ഇനി നീല ലിങ്കുകൾ കാണാൻ കഴിഞ്ഞേക്കില്ല!


 
തിരുവനന്തപുരം: ഗൂഗിൾ സെർച്ച് (Google Search) കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും വലിയ മാറ്റത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ച് കമ്പനി. ഗൂഗിൾ I/O 2026 സമ്മേളനത്തിലാണ് ഈ ചരിത്ര പ്രഖ്യാപനം. ഇതുവരെ ഇന്‍റർനെറ്റിൽ വിവരങ്ങൾ തേടുന്നതിനുള്ള പ്രധാന മാർഗം കീവേഡുകൾ ടൈപ്പ് ചെയ്‌ത് നീല ലിങ്കുകൾ നിറഞ്ഞ റിസല്‍റ്റ് പേജുകളിൽ നിന്ന് ആവശ്യമായ വെബ്സൈറ്റുകൾ തിരഞ്ഞെടുക്കുന്നതായിരുന്നു. എന്നാൽ ഇനി ആ അനുഭവം പൂർണ്ണമായി മാറ്റാൻ ഒരുങ്ങുകയാണ് കമ്പനി.

ഗൂഗിൾ അവതരിപ്പിച്ച പുതിയ എഐ അധിഷ്‌ഠിത അപ്‌ഡേറ്റുകൾ സെർച്ച് എഞ്ചിനെ ഒരു ചാറ്റ് പോലെയുള്ള ഇന്‍റലിജന്‍റ് അസിസ്റ്റന്‍റായി മാറ്റുകയാണ് ലക്ഷ്യമിടുന്നത്. ഇനി ഉപയോക്താക്കൾക്ക് വെറും തിരച്ചിൽ ഫലങ്ങൾ മാത്രമല്ല, നേരിട്ട് ചോദ്യങ്ങൾക്ക് മറുപടികളും, പ്രവർത്തനങ്ങൾ നിർവഹിക്കുന്ന സംവിധാനങ്ങളും ലഭിക്കും. സെർച്ച് ഇനി 'വെറും വിവരം കണ്ടെത്തുന്ന ഉപകരണം' അല്ല, മറിച്ച് 'പ്രവർത്തനം നിർവഹിക്കുന്ന സഹായിയായി' മാറുകയാണ് എന്നും ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബറ്റ് പറയുന്നു.

ഗൂഗിള്‍ അവതരിപ്പിച്ച പ്രധാന മാറ്റങ്ങളിൽ ഒന്നാണ് സെര്‍ച്ചിലെ എഐ മോഡ് എന്ന സംവിധാനത്തിന്‍റെ വിപുലീകരണം. ഇത് സ്വാഭാവിക ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കാൻ ആളുകളെ അനുവദിക്കുന്നു. ഇതിനകം തന്നെ എഐ മോഡിന് ഒരു ബില്യണിലധികം ഉപയോക്താക്കളുണ്ട് എന്ന് ഗൂഗിൾ അവകാശപ്പെടുന്നു. പുതിയ പതിപ്പിൽ ജെമിനി 3.5 ഫ്ലാഷ് മോഡൽ ഡിഫോൾട്ട് ആയി ഉപയോഗിക്കും









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക