കൊടകര: യുവതിയെ ഗുരുതരമായി പരിക്കേൽപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഇവരുടെ ഭർത്താവ് കുറ്റിച്ചിറ വെട്ടിക്കുഴി പുലിക്കുന്നേൽ വീട്ടിൽ ഡെറിനെ(30) വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. കൃഷ്ണനും സംഘവും അറസ്റ്റുചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിനായിരുന്നു സംഭവം. യുവതി സ്വന്തം വീട്ടിലേക്കു പോകണമെന്നു പറഞ്ഞതിന്റെ വിരോധത്തിൽ, മദ്യപിച്ചെത്തിയ ഡെറിൻ വീടിനുള്ളിൽവച്ച് ആക്രമിക്കുകയും മുഖത്തടിക്കുകയും കഴുത്തിൽ ഞെക്കിപ്പിടിച്ച് അടുക്കളയിലേക്കു തള്ളിക്കൊണ്ടുപോയി തിളയ്ക്കുന്ന കഞ്ഞിയിലേക്കു തല മുക്കിപ്പിടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽപോയ ഡെറിനെ ചായ്പൻകുഴിയിൽനിന്നാണ് പോലീസ് പിടികൂടിയത്. വെള്ളിക്കുളങ്ങര സബ് ഇൻസ്പെക്ടർ സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.ഒ. ഷാജു, സിവിൽ പോലീസ് ഓഫീസർ കെ.സി. അജിത് കുമാർ, ഹോം ഗാർഡ് പ്രദീപ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. പ്രതി ഡെറിൻ വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിലുള്ളയാളാണ്. 2015-ൽ അതിരപ്പിള്ളി സ്റ്റേഷനിൽ ഒരു വധശ്രമക്കേസും വെള്ളിക്കുളങ്ങര സ്റ്റേഷനിൽ 2013, 2020, 2022 വർഷങ്ങളിൽ ഓരോ അടിപിടിക്കേസുകളും ഈവർഷം സഹോദരിയെ ആക്രമിച്ച കേസും ഇയാൾക്കെതിരേയുണ്ട്.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക