കൊല്ലം: പോക്‌സോ കേസില്‍ 56കാരന് 90 വര്‍ഷം കഠിനതടവും 2.10 ലക്ഷംരൂപ പിഴയൊടുക്കാനും ശിക്ഷവിധിച്ചു. പിഴയൊടുക്കിയില്ലെങ്കില്‍ 21 മാസം കൂടി ശിക്ഷയനുഭവിക്കണം. ചിറയിന്‍കീഴ് അഴൂര്‍ പെരുമാതുറ മാടന്‍വിള തൈവിളാകം വീട്ടില്‍ അബ്ദുള്‍റസാഖിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ്ട്രാക് സ്‌പെഷല്‍ കോടതി ജഡ്ജി എഫ് മിനിമോള്‍ ശിക്ഷിച്ചത്. പ്രതിയുടെ ബന്ധുവായ അതിജീവിത നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പീഡനവിവരം പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കുട്ടി സഹപാഠികളോടും അധ്യാപികമാരോടും പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. വിസ്താരവേളയില്‍ കൂട്ടുകാരിയേയും അധ്യാപികമാരേയും മാതാവിനേയും വിസ്തരിച്ചിരുന്നു. മാതാവ് പ്രോസിക്യൂഷന് എതിരെ മൊഴി നല്‍കിയിരുന്നു. സിഡബ്ല്യുസിയുടെ സംരക്ഷണയിലുള്ള കുട്ടിക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള നടപടിയെടുക്കാന്‍ കൊല്ലം ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി. ശൂരനാട് പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന ജോസഫ് ലിയോണ്‍ അന്വേഷണം നടത്തി രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ സി പ്രേംചന്ദ്രന്‍ ഹാജരായി. എഎസ്ഐ മേരി ഹെലന്‍ പ്രോസിക്യൂഷന്‍ സഹായിയായി പ്രവര്‍ത്തിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക