കോഴിക്കോട്: ഓട്ടോ ഡ്രൈവറായ രമേശ് ബാബു ആദ്യ ഓട്ടം ലഭിച്ചപ്പോൾ ഓട്ടോറിക്ഷയുടെ ഹാൻഡിൽ ഒന്ന് തൊട്ടു തൊഴുതു. ഇന്ന് നല്ല ഓട്ടം ലഭിക്കണമെന്ന് മനസിൽ പ്രാർഥിച്ചു. ഓട്ടോയിൽ കയറിയ സ്ത്രീയെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് പറന്നു.
ട്രെയിനിന് സമയമായതുകൊണ്ട് സ്റ്റേഷനിൽ എത്തിയപ്പോൾ പണം നൽകി സ്ത്രീ ഓടി സ്റ്റേഷന് അകത്തേക്ക് കയറി. അതിനുശേഷം ഓട്ടോ ചാർജ് ചെയ്യുന്നതിന് നിർത്തിയിട്ടു. അല്‍പം മൊബൈൽഫോണിൽ
കുത്തി കളിച്ചു.
ചാർജ് ആയ ഓട്ടോറിക്ഷയുമായി ഓട്ടത്തിന് പോകാൻ ഓട്ടോയിൽ കയറിയപ്പോഴാണ് താൻ ഇരിക്കുന്നതിന്‍റെ പിറകിൽനിലത്ത് ഒരു ബാഗ് കാണുന്നത്. നോക്കുമ്പോൾ വില കൂടിയ ലാപ്ടോപ്പും കുറെ രേഖകളും. രമേശ് ബാബുവിന്‍റെ മനസിൽ കോഴിക്കോട്ടെ ഓട്ടോറിക്ഷക്കാരുടെ സത്യസന്ധത തെളിഞ്ഞു.
ഒട്ടും വൈകാതെ ഓട്ടോയും ലഭിച്ച ബാഗുമായി കോഴിക്കോട് ട്രാഫിക് പൊലീസിൽ എത്തി. ബാഗ് പൊലീസുകാരെ ഏൽപ്പിച്ചു. മലബാർ മെഡിക്കൽ കോളജിലെ ഡോക്‌ടർ സുൽഫത്തിന്‍റെതായിരുന്നു ഈ ബാഗ്.
ബാഗ് നഷ്‌ടപ്പെട്ടതറിഞ്ഞ് ആകെ സങ്കടപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുമ്പോഴാണ് പൊലീസിൻ്റെ വിളിയെത്തുന്നത്. ഒരു ലക്ഷത്തി അറുപതിനായിരത്തിലേറെ രൂപ വില വരുന്നതായിരുന്നു ബാഗിൽ ഉണ്ടായിരുന്ന ലാപ്ടോപ്പ്. ലാപ്ടോപ്പിന്‍റെ വിലയെക്കാളുപരി രോഗികളുടെ വിവരങ്ങൾ ഉൾപ്പെടെ പല വിവരങ്ങളും ഈ ലാപ്ടോപ്പിൽ ആയിരുന്നു അടങ്ങിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെ
യ്യുക
യ്യുക