കാഞ്ഞങ്ങാട്: തെയ്യം കാണാനെത്തിയ സൈനികനും കുടുംബത്തിനും നേരെ സദാചാര ഗുണ്ടാക്രമണം. പ്രതികൾക്കെതിരെ നടപടിയെടുക്കാതെ നീലേശ്വരം പോലീസ്. പശ്ചിമ ബംഗാളില്‍ സൈനികജോലി ചെയ്യുന്ന കുന്നുംകൈ ചെമ്മന്‍കുന്ന് സ്വദേശി കെ.നിധിന് ബാബുവും കുടുംബവുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഏപ്രില്‍ നാലിന് രാത്രിയാണ് വടക്കേ പുലിയന്നൂരില്‍ ഒറ്റക്കോലം കാണുന്നതിനായി നിധിനും കുടുംബവും എത്തിയത്. വിശ്രമിക്കാനായി തൊട്ടടുത്ത സ്കൂളിലെത്തിയ സമയത്താണ് 15 പേരടങ്ങിയ സംഘം അവിടെയെത്തി മോശമായ രീതിയില്‍ സംസാരിക്കുന്നത്. തുടർന്ന് നിധിനെയും സഹോദരനെയും മര്‍ദ്ദിച്ചു. തടയാന്‍ ചെന്ന നിധിന്റെ ഭാര്യയോടും സഹോദരിമാരോടും മോശമായി പെരുമാറി. മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെതുടര്‍ന്ന് നീലേശ്വരം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് നീലേശ്വരം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. എന്നാല്‍ നാളിതുവരെയായിട്ടും പ്രതികളില്‍ ഒരാളെപോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക