Saturday, 20 April 2024

വടകരയില്‍ യുവാവിനെ മരിച്ച നില­യില്‍ കണ്ടെത്തിയ സംഭവത്തിൽ ഒ­രാള്‍ അ­റസ്റ്റില്‍

SHARE
വടകര: യുവാവിനെ ചോറോട് കൈനാട്ടി മേല്‍പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിൽ. വടകര ഡി.വൈ.എസ്.പി.  കെ.വിനോ­ദ്കുമാര്‍ അറസ്റ്റ് ചെയ്തത് ഏറാമലയിലെ എടോത്ത് മീത്തല്‍ വിജീഷിനെ (33)ആണ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌­ട്രേറ്റ് കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു. വി­ജീ­ഷ് അ­റ­സ്റ്റി­ലാ­കുന്നത് വടകര താഴെ അങ്ങാടി വലിയവളപ്പ് കരകെട്ടി ചെറിയകണ്ടി ഫാ­സി­ലി­ന്‍റെ മ­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ടാ­ണ്. ഇയാളെ മ­രി­ച്ച നി­ല­യില്‍ കൈനാട്ടി മേല്‍പ്പാലത്തിന് സ­മീ­പം കണ്ടെത്തുന്നത്  2023 സെ­പ്റ്റംബര്‍ 13 ന് ബുധനാഴ്ച രാവിലെ ആ­റിനാണ്. ബഹ്‌റൈനില്‍ നിന്ന് ഇയാള്‍ നാട്ടിലെത്തുന്നത് മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പാണ്. മൃതദേഹം കണ്ടത് പ്രഭാത സവാരിക്കിറങ്ങിയവരാണ്. മൃതദേഹത്തിനടുത്തതായി ചോര പുരണ്ട നിലയില്‍ ഇയാളുടെ ആക്ടിവ സ്­കൂട്ടറുമുണ്ടായിരുന്നു. മൂക്കില്‍ നിന്നും വായില്‍ നിന്നും ചെവിയില്‍ നിന്നും രക്തം പുറത്തേക്ക് ഒലിച്ചിറങ്ങിയ നിലയിലായിരു­ന്നു മൃതദേഹമുണ്ടായിരുന്നത്. 

ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 







SHARE

Author: verified_user