തിരുവനന്തപുരം: അവശ്യസാധന വില കുതിച്ചുയര്‍ന്നതോടെ ആഘോഷനാളുകളില്‍ സദ്യവട്ടങ്ങളൊരുക്കാന്‍ കൂടുതല്‍ പണമിറക്കേണ്ടി വരും. അരി, പലവ്യഞ്ജനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം എന്നിവയ്‌ക്കെല്ലാം പൊതുവിപണിയില്‍ വില ഏറിക്കൊണ്ടിരിക്കുകയാണ്. അരിയിനങ്ങള്‍ക്ക് ആറു മുതല്‍ എട്ടുരൂപയുടെ വര്‍ദ്ധനയാണുള്ളത്. ചൂടുകാലത്ത് ആവശ്യക്കാര്‍ ഏറെയുള്ള വത്തക്ക, ഓറഞ്ച് തുടങ്ങിയ പഴവര്‍ഗങ്ങള്‍ക്കും വില കൂടി. ഓറഞ്ചിന് കിലോയ്ക്ക് 60 രൂപയും വത്തക്കയ്ക്ക് 25 രൂപയുമാണ് വില. പച്ചക്കറിയില്‍ വെളുത്തുള്ളിക്ക് കാര്യമായ കുറവ് വന്നത് ആശ്വാസമാണ്. ഗ്രീന്‍പീസിനും തുവരപ്പരിപ്പിനും 10 രൂപയിലധികമാണ് കൂടിയത്. ഉഴുന്നിനും ചെറുപയറിനും കടലയ്ക്കും വില ഉയരാത്തത് സാധാരണക്കാരന് ആശ്വാസമാകുന്നുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും ചൂട് കൂടിയതിനാല്‍ പച്ചക്കറികളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയരാന്‍ കാരണം. വിഷു അടുക്കുന്നതോടെ പച്ചക്കറിയുടെ വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
പച്ചക്കറി വിപണിയില്‍ പച്ചമുളക്, ഇഞ്ചി, കാരറ്റ്, എന്നിവയ്ക്കാണ് ഇപ്പോള്‍ വില കൂടുതല്‍. പച്ചമുളക് 120 രൂപയും ഇഞ്ചിക്ക് 160 രൂപയുമാണ്. കാരറ്റിന് 70 തുമാണ്. കഴിഞ്ഞ മാസം കിലോയ്ക്ക് 500 രൂപ വരെയത്തിയ വെളുത്തുള്ളിയുടെ വില കുറഞ്ഞത് ആശ്വാസമാണ്. വെളുത്തുള്ളിക്ക് റീട്ടെയില്‍ മാര്‍ക്കറ്റില്‍ 170-180 രൂപയും ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 165 രൂപയുമാണ് വില. വിളവെടുപ്പ് തുടങ്ങിയതോടെയാണ് വിലയിടിഞ്ഞതെന്ന് വ്യാപാരികള്‍ പറഞ്ഞു.
സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടുകയാണ്. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50, 60 രൂപയിലധികമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞമാസം ബ്രോയിലര്‍ കോഴിക്ക് കിലോയ്ക്ക് 210 മുതലായിരുന്നു. ഇപ്പോള്‍ 260-270 രൂപയിലെത്തി. ലൈവ് ചിക്കന് വില 170 മുതലാണ്. ലഗോണ്‍ കോഴി 200 രൂപയ്ക്ക് ലഭിക്കും. ഇതിന് കാര്യമായ വിലക്കയറ്റമുണ്ടായിട്ടില്ല.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക