Tuesday, 2 December 2025

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ബില്യണയേഴ്സ്' ; മാർക്ക് സക്കർബർഗിൻ്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ-അമേരിക്കൻ സുഹൃത്തുക്കൾ

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'ബില്യണയേഴ്സ്' ; മാർക്ക് സക്കർബർഗിൻ്റെ റെക്കോർഡ് തകർത്ത് ഇന്ത്യൻ-അമേരിക്കൻ സുഹൃത്തുക്കൾ

 

സാങ്കേതിക ലോകത്തെ അതിവേഗ വളർച്ചയുടെ ഏറ്റവും പുതിയ ഉദാഹരണമായി, ഇന്ത്യൻ വംശജരായ രണ്ട് യുവാക്കൾ അടങ്ങുന്ന യുവസംരംഭകർ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ 'സെൽഫ്-മെയ്ഡ് ബില്യണയേഴ്സ്' എന്ന റെക്കോർഡ് സ്വന്തമാക്കി. ഇന്ത്യൻ-അമേരിക്കൻ സുഹൃത്തുക്കളായ ആദർശ് ഹിരേമത്ത്, സൂര്യ മിദ്ധ എന്നിവരും അവരുടെ സുഹൃത്ത് ബ്രെൻഡൻ ഫൂഡിയും ചേർന്നാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്. 22 വയസ്സ് മാത്രമുള്ള ഈ യുവസംരംഭകർ, 23-ാം വയസ്സിൽ ഈ നേട്ടം സ്വന്തമാക്കിയ 'മെറ്റാ' സ്ഥാപകൻ മാർക്ക് സക്കർബർഗിൻ്റെ റെക്കോർഡാണ് മറികടന്നത്.


10 ബില്യൺ ഡോളർ മൂല്യമുള്ള 'മെർകോർ'

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'മെർകോർ' (Mercor) എന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റിക്രൂട്ടിംഗ് സ്റ്റാർട്ടപ്പിൻ്റെ സ്ഥാപകരാണ് ഈ മൂവർ സംഘം. എ.ഐ. രംഗത്തെ വമ്പൻ കുതിച്ചുചാട്ടമാണ് മെർകോറിൻ്റെ അതിവേഗ വളർച്ചയ്ക്ക് കാരണം. 2023-ൽ സ്ഥാപിതമായ ഈ കമ്പനിക്ക് അടുത്തിടെ നടന്ന 'സീരീസ് സി ഫണ്ടിംഗ് റൗണ്ടി'ൽ 350 മില്യൺ ഡോളർ (ഏകദേശം 2900 കോടി രൂപ) സമാഹരിക്കാൻ കഴിഞ്ഞു. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 10 ബില്യൺ ഡോളറായി (ഏകദേശം 83,000 കോടി രൂപ) കുതിച്ചുയർന്നു.

കമ്പനിയിലെ ഏകദേശം 22 ശതമാനം ഓഹരി വീതം സ്ഥാപകരായ മൂന്നുപേർക്കും സ്വന്തമായുണ്ട്. ഈ മൂല്യനിർണ്ണയത്തിൻ്റെ അടിസ്ഥാനത്തിൽ, ഓരോരുത്തരുടെയും വ്യക്തിഗത ആസ്തി 2 ബില്യൺ ഡോളറിന് (ഏകദേശം 16,600 കോടി രൂപ) മുകളിലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാർത്ഥി രാഹുൽ അറസ്റ്റിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; സ്ഥാനാർത്ഥി രാഹുൽ അറസ്റ്റിൽ

 

കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സ്ഥാനാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. തദ്ദേശതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ച് പ്രചാരണം തുടങ്ങിയതിനു പിന്നാലെയാണ് അറസ്റ്റ്.

കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി പുത്തൻപറമ്പിൽ രാഹുലിനെ (38)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങി നടക്കുകയായിരുന്നു രാഹുൽ. കോട്ടയം വെസ്റ്റ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോണ്‍ഗ്രസ്; യുവതിയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോണ്‍ഗ്രസ്; യുവതിയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി

 

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് കോണ്‍ഗ്രസ്. യുവതിയുടെ പരാതി പൊലീസ് മേധാവിക്ക് കൈമാറി. പൊലീസിന് പരാതി കൈമാറിയതായി യുവതിക്ക് കെപിസിസി മറുപടി നല്‍കി. നിയമപരമായി മുന്നോട്ട് പോകുമെന്ന് കെപിസിസി നേതൃത്വം വ്യക്തമാക്കി.

രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായാണ് മറ്റൊരു യുവതി ഇന്ന് രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. രാഹുലിന്റെ പ്രവൃത്തികള്‍ ജീവിതത്തിലുണ്ടാക്കിയത് മറക്കാനാവാത്ത മുറിവുകളാണെന്നും പെണ്‍കുട്ടി പറയുന്നു. കേരളത്തിന് പുറത്ത് താമസിക്കുന്ന 23-കാരിയാണ് രാഹുലിനെതിരെ പരാതിയുമായി കെപിസിസിയെ അടക്കം സമീപിച്ചത്.

വിവാഹ വാഗ്ദാനം നൽകിയാണ് ഹോംസ്റ്റേയിലെത്തിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നുണ്ട്. കുടുംബവുമായി സംസാരിക്കുന്നതിന് മുമ്പ് സ്വകാര്യമായി സംസാരിക്കണമെന്ന് പറഞ്ഞ് കൊണ്ടുപോവുകയായിരുന്നുവെന്നും ഫെന്നി നൈനാനും ഒപ്പമുണ്ടായിരുന്നുവെന്നും പരാതിക്കാരി പറയുന്നു. ഹോംസ്റ്റേയിലെത്തിയ ശേഷം മുറിയിലേക്ക് കയറി. സംസാരിക്കാൻ പോലും കൂട്ടാക്കാതെ ശാരീരികമായി അടുക്കാൻ ശ്രമിച്ചു. എതിർപ്പ് വകവയ്ക്കാതെ അയാൾ തന്നെ ക്രൂരമായി ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് യുവതി പറയുന്നു.

രാഹുൽ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും യുവതി പറയുന്നുണ്ട്. അതിന്റെ ഫലമായി തനിക്ക് കടുത്ത പരിഭ്രാന്തി ഉണ്ടായെന്നും ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായെന്നും യുവതി പറയുന്നു. ഇത് അസഹനീയമായ ശാരീരികാഘാതത്തിന് കാരണമായി.ശരീരത്തിൽ നിരവധി മുറിവുകളും പരിക്കുകളും ഉണ്ടായി. പിന്നീട്, വിവാഹത്തെക്കുറിച്ച് സംസാരിച്ചപ്പോൾ, തന്നെ ഉൾപ്പെടെ ആരെയും വിവാഹം കഴിക്കാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും തന്റെ രാഷ്ട്രീയ ജീവിതം ഒരിക്കലും തന്റെ ഭാര്യക്കോ കുട്ടിക്കോ ആവശ്യമായ ശ്രദ്ധ നൽകാൻ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടിയെന്നും പരാതിക്കാരി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞത്ത് മോഷണത്തിനിടെ വയോധികന് വെട്ടേറ്റു; പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടു

വിഴിഞ്ഞത്ത് മോഷണത്തിനിടെ വയോധികന് വെട്ടേറ്റു; പതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടു

 

തിരുവനന്തപുരം: വിഴിഞ്ഞത്ത് വയോധികന് വെട്ടേറ്റു. മുക്കോല സ്വദേശി സന്തോഷ് കുമാറിനാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടുകൂടിയായിരുന്നു സംഭവം. വീട്ടില്‍ മോഷണത്തിനെത്തിയ ആളാണ് വെട്ടിയതെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് സമാനമായ സംഭവം വീട്ടില്‍ നടന്നിരുന്നു. അന്നും മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാന്താര വേഷത്തെ 'കോമാളിയാക്കി' രൺവീർ; വൻ വിമർശനം, ഒടുവിൽ ക്ഷമാപണം, 'നിന്റെ മാപ്പ് വേണ്ടെ'ന്ന് ആരാധകർ

കാന്താര വേഷത്തെ 'കോമാളിയാക്കി' രൺവീർ; വൻ വിമർശനം, ഒടുവിൽ ക്ഷമാപണം, 'നിന്റെ മാപ്പ് വേണ്ടെ'ന്ന് ആരാധകർ

 

ചില സിനിമകൾ അങ്ങനെയാണ്, റിലീസ് ചെയ്ത് കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസിൽ അവ മായാതെ നിലനിൽക്കും. അതുകൊണ്ടുതന്നെയാണ് അവയുടെ രണ്ടാം വരവിനായി സിനിമാസ്വാദകർ കാത്തിരിക്കുന്നതും. അത്തരത്തിലെ സിനിമയാണ് കാന്താര ഫ്രാഞ്ചൈസികൾ. കാന്താര ആദ്യഭാ​ഗത്തിന് ലഭിച്ച വൻ വരവേൽപ്പാണ് പ്രീക്വലിലേക്കും പ്രേക്ഷകരെ ആകർഷിച്ചത്. സംവിധാനത്തിന് പുറമെ കേന്ദ്രകഥാപാത്രത്തെയും അവതരിപ്പിച്ച് തിളങ്ങിയ ഋഷഭ് ഷെട്ടിയുടെ വേഷത്തിന് ആരാധകർ ഏറെയാണ്. ഇതിൽ ​ദൈവം കുടികൊണ്ട ശേഷമുള്ള ഋഷഭിന്റെ പ്രകടനം വൻ പീക്ക് ലെവൽ എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം പറഞ്ഞത്. ഇപ്പോഴിതാ ഈ കഥാപാത്രത്തെ അനുകരിച്ചതിന്റെ പേരിൽ ബോളിവുഡ് താരം രൺവീർ സിങ്ങിനെതിരെ വലിയ തോതിൽ വിമർശനം ഉയരുകയാണ്.

56-ാമത് ഐഎഫ്എഫ്ഐയിൽ വച്ചാണ് രൺവീർ സിം​ഗ് കാന്താര വേഷം അനുകരിച്ചത്. ഋഷഭ് ഷെട്ടിയും വേദിയിൽ ഉണ്ടായിരുന്നു. ദൈവത്തെ ആവാഹിക്കുന്ന രം​ഗം രൺവീർ തമാശരൂപേണ വേദിയിൽ അവതരിപ്പിക്കുകയായിരുന്നു. അതൊടൊപ്പം തന്നെ ചാമുണ്ഡി ദൈവത്തെ ഋഷഭ് അവതിരിപ്പിച്ചതിനെ രൺവീർ പ്രശംസിക്കുകയും ചെയ്തു. എന്നാൽ കാന്താര വേഷത്തെ നടൻ 'കോമാളിയാക്കി' അവതരിപ്പിച്ചുവെന്ന വിമർശനങ്ങൾ ധാരാളമായി ഉയർന്നു. ഒപ്പം അനുകരണ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു.

ഇപ്പോഴിതാ വിഷയത്തിൽ ക്ഷമാപണം നടത്തി എത്തിയിരിക്കുകയാണ് രൺവീർ സിം​ഗ്. "സിനിമയിലെ റിഷഭിന്റെ അസാമാന്യമായ പ്രകടനത്തെ പ്രശംസിക്കുക എന്നതായിരുന്നു എൻ്റെ ഉദ്ദേശം. നടൻ മുതൽ നടൻ വരെ, ആ പ്രത്യേക രംഗം അദ്ദേഹം ചെയ്ത രീതിയിൽ അവതരിപ്പിക്കാൻ എത്രമാത്രം പ്രയാസമാണെന്ന് എനിക്കറിയാം. അക്കാര്യത്തിൽ അദ്ദേഹത്തോട് ബഹുമാനം തോന്നുകയാണ്. നമ്മുടെ രാജ്യത്തെ എല്ലാ സംസ്‌കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാൻ എന്നും ബഹുമാനിച്ചിട്ടുണ്ട്. ഞാൻ ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു", എന്നായിരുന്നു രൺവീർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ രൺവീറിന്റെ ക്ഷമാപണ വേണ്ടെന്നാണ് കാന്താര ആരാധകർ പറയുന്നത്. രൺവീർ തോർഡ് റേറ്റ് നടനാണെന്നും ആ വേഷത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും ഇവർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശംഖുമുഖത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ; നേരിൽ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി, ബുക്കിംഗ് വിവരങ്ങൾ

ശംഖുമുഖത്ത് ഇന്ത്യൻ നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ; നേരിൽ കാണാൻ അവസരമൊരുക്കി കെഎസ്ആർടിസി, ബുക്കിംഗ് വിവരങ്ങൾ

 

തിരുവനന്തപുരം: നാവികസേനാ ദിനത്തോടനുബന്ധിച്ച് ഡിസംബർ 3ന് വൈകുന്നേരം 4 മണി മുതൽ തിരുവനന്തപുരം ശംഖുമുഖത്ത് നടക്കുന്ന നാവികസേനയുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ അവസരമെരുക്കി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ. ഐ എൻ എസ് വിക്രാന്ത് ഉൾപ്പെടെയുള്ള വിമാനവാഹിനി കപ്പലുകളും യുദ്ധക്കപ്പലുകളും അന്തർവാഹിനികളും യുദ്ധവിമാനങ്ങളും ആധുനിക പടക്കോപ്പുകളും അഭ്യാസപ്രകടനങ്ങളുടെ ഭാ​ഗമാകും. 


'ഓപ്പറേഷൻ ഡെമോ' എന്ന പേരിലാണ് ദൃശ്യ വിസ്മയമൊരുക്കുക. നാവിക സേനയുടെ പ്രകടനങ്ങൾ കാണുന്നതിനോടൊപ്പം തിരുവനന്തപുരം ജില്ലയിലെ പ്രധാന വിനോദസ‍ഞ്ചാര കേന്ദ്രങ്ങൾ കൂടി കാണാൻ ബഡ്ജറ്റ് ടൂറിസം സെൽ അവസരം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്. ഓരോ ജില്ലകളിലെയും കോർഡിനേറ്റർമാരുടെ നമ്പറുകൾ ചുവടെ ചേർക്കുന്നു.

ജില്ലാ കോർഡിനേറ്റർമാർ

തിരുവനന്തപുരം നോർത്ത് – 9188619378
തിരുവനന്തപുരം സൗത്ത് – 9188938522
കൊല്ലം – 9188938523
പത്തനംതിട്ട – 9188938524
ആലപ്പുഴ – 9188938525
കോട്ടയം – 9188938526
ഇടുക്കി – 9188938527
എറണാകുളം – 9188938528
തൃശ്ശൂർ – 9188938529
പാലക്കാട് – 9188938530
മലപ്പുറം – 9188938531
കോഴിക്കോട് – 9188938532
വയനാട് – 9188938533
കണ്ണൂർ, കാസർ​ഗോഡ് – 9188938534
സ്റ്റേറ്റ് കോർഡിനേറ്റർ – 9188938521

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; ഓട്ടോയില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് പരിക്ക്

കൊല്ലത്ത് തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു; ഓട്ടോയില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് പരിക്ക്

 

കൊല്ലം : കടയ്ക്കലില്‍ തെരുവുനായയെ ഇടിച്ച്‌ നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞു. ഓട്ടോയ്ക്കുള്ളില്‍ കുടുങ്ങിയ നായയുടെ കടിയേറ്റ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. കോട്ടപ്പുറം പുളിമൂട് ജങ്ഷനിലെ ഡ്രൈവര്‍ വെള്ളാര്‍വട്ടം ഹരിചന്ദനത്തില്‍ വിഷുകുമാറി(57)നാണ് നായയുടെ കടിയേറ്റത്. ഇദ്ദേഹത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടയ്ക്കലില്‍ യാത്രക്കാരെ ഇറക്കിയശേഷം മടങ്ങുമ്പോള്‍ കടയ്ക്കല്‍ അമ്പലം റോഡില്‍ എറ്റിന്‍കടവ് ഇറക്കത്ത് തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. വളവുംതെങ്ങ് ഭാഗത്തുനിന്നു വന്ന ഒരുകൂട്ടം തെരുവുനായ്ക്കളിലൊന്ന് ഓട്ടോയ്ക്കു കുറുകേ ചാടുകയായിരുന്നു. നായയെ ഇടിച്ച്‌ നിയന്ത്രണംവിട്ടു മറിഞ്ഞ ഓട്ടോയ്ക്കുള്ളില്‍ വിഷുകുമാറും നായയും കുടുങ്ങി.

കൈയില്‍ കടിച്ചുതൂങ്ങിയ നായയില്‍നിന്നു രക്ഷപ്പെടാനുള്ള ശ്രമം നടന്നില്ല. വേദനകൊണ്ടു പുളഞ്ഞ വിഷുകുമാര്‍ ഒടുവില്‍ മറുകൈകൊണ്ട് പട്ടിയുടെ വായ വലിച്ചുതുറന്ന് രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും സമീപവാസികളെത്തി ഓട്ടോയ്ക്കുള്ളില്‍ നിന്ന് വിഷുകുമാറിനെ പുറത്തെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണകൊള്ള കേസിൽ നാളെ നിര്‍ണായകം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിക്ക് കൈമാറും

ശബരിമല സ്വർണകൊള്ള കേസിൽ നാളെ നിര്‍ണായകം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിക്ക് കൈമാറും

 

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറി‍ന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പത്മകുമാര്‍ ജാമ്യഹർജി സമർപ്പിച്ചത്. തിരുവിതാംകൂര്‍ ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്‍റെ ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിലെ പ്രധാന ചോദ്യം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നാണ് വാദം. തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. 

അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസിൽ നാളെ നിര്‍ണായക ദിവസമാണ്. ശബരിമല സ്വർണകൊള്ള കേസിൽ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘം കൂടുതൽ സമയം ആവശ്യപ്പെടും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നത്. മുൻ ദേവസ്വം പ്രസിഡൻറ് പത്മകുമാറിന്‍റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ നാളെ കോടതിയെ അറിയിക്കും. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ അടുത്ത നീക്കവും എസ്ഐടി കോടതിയെ അറിയിക്കും. കേസിന്‍റെ തുടര്‍ നടപടികളിൽ നാളത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്.

ശബരിമല സ്വര്‍ണകൊള്ളയിൽ നേരത്തെ തന്ത്രിമാരുടെ മൊഴിയും എസ്ഐടിയെടുത്തിരുന്നു. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തിരുന്നത്. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞുപ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ തന്ത്രിമാരുടെ മൊഴിയെടുത്തിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിൽ മഹേഷ് മോഹനരുടെ മൊഴിയെടുത്തത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൈൽഡ് ലോക്ക് ഫീച്ചർ, ജിപിഎസ് കണക്റ്റിവിറ്റി; ആദ്യ സ്മാർട് ഇ-സൈക്കിൾ വിപണിയിൽ

ചൈൽഡ് ലോക്ക് ഫീച്ചർ, ജിപിഎസ് കണക്റ്റിവിറ്റി; ആദ്യ സ്മാർട് ഇ-സൈക്കിൾ വിപണിയിൽ

 

രാജ്യത്തെ ഇലക്ട്രിക് വിപണി വൻമാറ്റങ്ങൾക്കാണ് വിധേയമായിക്കൊണ്ടിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങൾ വിപണിയിലെ സ്വീകര്യത വർധിക്കുന്നതിനനുസരിച്ച് മാറ്റങ്ങൾക്കും വിധേയമാകുന്നുണ്ട്. ഇപ്പോഴിതാ ആദ്യ സ്മാർട്ട് ഇ സൈക്കിൾ കൂടി രാജ്യത്തെ വിപണിയിലേക്ക് എത്തിയിരിക്കുകയാണ്. ഇമോട്ടോറാഡ് ആണ് ഫ്‌ലാഗ്ഷിപ്പ് മോഡലായ ‘ടി-റെക്‌സ് സ്മാർട്ട്’ വിപണിയിലെത്തിച്ചിരിക്കുന്നത്.

ബ്ലൂടൂത്ത് ജിപിഎസ് കണക്ടിവിറ്റിയോടെ രാജ്യത്ത് എത്തുന്ന ആദ്യ സ്മാർട്ട് സൈക്കിളാണിത്. രണ്ട് വേരിയന്റിലാണ് ഇ-സൈക്കിൾ ലഭ്യമാകുക. ഇലക്ട്രിക് സൈക്കിൾ രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. ബ്ലൂടൂത്ത് അടങ്ങിയ മോഡലിന്റെ വില 37,999 രൂപയാണ് വരകുന്നത്. അതേസമയം ബ്ലൂടൂത്ത്, ജിപിഎസ് ശേഷികളുള്ള പതിപ്പിന്റെ വില 45,999 രൂപ ആണ്. ‘അമിഗോ നെക്സ്റ്റ്’ (AMIIGO NXT) ആപ്പുമായി തടസമില്ലാതെ ഇന്റഗ്രേറ്റ് ചെയ്യാനാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് ആൻഡ്രോയിഡിലും ഐഒഎസിലും പ്രവർത്തിക്കും. റൈഡർമാർക്ക് റൂട്ട് ഹിസ്റ്ററി, തത്സമയ ട്രിപ്പ് ട്രാക്കിംഗ്, പെർഫോമൻസ് മോണിറ്ററിംഗ് എന്നിവ ആക്സസ് ചെയ്യാൻ പ്രാപ്തമാക്കുന്നു.

ജിയോഫെൻസ് ഫംഗ്‌ഷൻ, വേഗത പരിമിതപ്പെടുത്തുന്ന ഒരു ചൈൽഡ് ലോക്ക് മെക്കാനിസം എന്നിവ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടുന്നു. മോഷണ മുന്നറിയിപ്പുകൾ, റിമോട്ട് ഇമ്മൊബിലൈസേഷൻ, അടിയന്തര SOS, റൈഡർ ഹിസ്റ്ററി ട്രാക്കിംഗ് എന്നിവയാണ് അധിക പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നത്.

36V 10.2Ah ലിഥിയം-അയൺ ബാറ്ററിയുമായി ജോടിയാക്കിയ 36V 250W റിയർ-ഹബ് മോട്ടോറിൽ നിന്നാണ് പവർ ഡെലിവറി ലഭിക്കുന്നത്. പെഡൽ അസിസ്റ്റ് മോഡ് ഉപയോഗിച്ച് ഒറ്റ ചാർജിൽ ഏകദേശം 40 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. സൈക്കിളിൽ ഒരു ക്ലസ്റ്റർ C5 ഡിജിറ്റൽ ഡിസ്‌പ്ലേയും അഞ്ച് പെഡൽ-അസിസ്റ്റ് ലെവലുകളുള്ള ഷിമാനോ TY300 7-സ്പീഡ് ഡ്രൈവ്‌ട്രെയിനും ഉൾപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു വർഷമായി മുങ്ങിയ കോട്ടയത്തെ രാഹുൽ സ്ഥാനാർത്ഥിയാകാനെത്തി അറസ്റ്റിൽ

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അഞ്ചു വർഷമായി മുങ്ങിയ കോട്ടയത്തെ രാഹുൽ സ്ഥാനാർത്ഥിയാകാനെത്തി അറസ്റ്റിൽ

 

കോട്ടയം: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സുഹൃത്തിന് ഒളിച്ചു താമസിക്കാൻ സൗകര്യം നൽകിയ കേസിൽ കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്തു.

തിരുവാർപ്പ് പഞ്ചായത്ത് ആറാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി രാഹുലിനെയാണ് വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നുച്ചയ്ക്ക് അറസ്റ്റിലായ രാഹുലിനെ വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കും.

2020ലാണ് രാഹുലിന്റെ സുഹൃത്ത് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതു സംബന്ധിച്ച കേസ് സെഷൻസ് കോടതിയിൽ നടന്നുവരികയാണ്. എന്നാൽ കേസിൽ പ്രതിയായ രാഹുൽ വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇത്രയും നാൾ.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നാട്ടിലെത്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി നോമിനേഷൻ കൊടുത്തു. എൽപി വാറന്റുണ്ടായിരുന്നതിനാൽ ഈ കേസിൽ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. രാഹുൽ നാട്ടിൽ എത്തി നോമിനേഷൻ കൊടുത്ത വിവരമറിഞ്ഞ പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന 6 ഭക്ഷണങ്ങൾ

കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന 6 ഭക്ഷണങ്ങൾ

 ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം ആരോഗ്യം ലഭിക്കുകയില്ല. നല്ല പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തന്നെ അതിനുവേണ്ടി കഴിക്കേണ്ടതുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ ഭക്ഷണങ്ങൾ കഴിക്കൂ. 

വാഴപ്പഴം
പഴം കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്.


റാസ്പ്ബെറി
ധാരാളം ഫൈബർ അടങ്ങിയ പഴവർഗ്ഗമാണ് റാസ്പ്ബെറി. ഇത് ദിവസവും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.

ഇലക്കറികൾ
ദിവസവും ഇലക്കറികൾ കഴിക്കുന്നത് ഒരു ശീലമാക്കാം. ഇത് മലബന്ധത്തെ തടയുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.


ഡാർക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവർ കുറവാണ്. ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ഇഞ്ചി
ദിവസവും ഇഞ്ചി കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇത് പ്രതിരോധ ശേഷി കൂട്ടാനും നല്ലതാണ്.


മത്തങ്ങ വിത്ത്
മത്തൻ വിത്ത് കഴിക്കുന്നതും കുടലിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ദിവസവും മിതമായ അളവിൽ ഇത് കഴിക്കാവുന്നതാണ്.











ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെട്രോ തുരങ്കത്തിൽ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാർ, ഒടുവിൽ ട്രാക്കിലൂടെ നടന്ന് പുറത്തേക്ക്

മെട്രോ തുരങ്കത്തിൽ കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാർ, ഒടുവിൽ ട്രാക്കിലൂടെ നടന്ന് പുറത്തേക്ക്

 

ചെന്നൈ: ചെന്നൈ മെട്രോയുടെ ബ്ലൂ ലൈനിൽ ട്രെയിൻ തുരങ്കത്തിനുള്ളിൽ കുടുങ്ങി. ഇന്ന് പുലർച്ചെ 5. 45 ഓടെയാണ് സംഭവമുണ്ടായത്. ട്രെയിൻ കുടുങ്ങിയതോടെ യാത്രക്കാർ തുരങ്കത്തിലെ ട്രാക്കിലൂടെ നടന്ന് അടുത്ത സ്റ്റേഷനിലെത്തി. വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലുള്ള ബ്ലൂ ലൈനിലാണ് സാങ്കേതിക തകരാർ സംഭവിച്ചത്. സെൻട്രൽ മെട്രോയ്ക്കും ഹൈക്കോർട്ട് സ്റ്റേഷനുമിടയിലുള്ള തുരങ്കത്തിലാണ് ട്രെയിൻ കുടുങ്ങിയത്. ട്രെയിനിനുള്ളിൽ പെട്ടന്ന് വൈദ്യുതി നിലച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഏകദേശം 10 മിനിറ്റോളം ട്രെയിൻ യാത്രക്കാരുമായി കിടന്നു. അതിന് ശേഷമാണ് അടുത്തുള്ള ഹൈക്കോർട്ട് സ്റ്റേഷനിലേക്ക് നടന്നുപോകാൻ യാത്രക്കാർക്ക് നിർദ്ദേശം ലഭിച്ചത്. ഇരുട്ടിൽ ട്രാക്കിലൂടെ യാത്രക്കാർ നടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറോ, വൈദ്യുതി നിലച്ചതോ ആകാം ട്രെയിൻ നിശ്ചലമാകാൻ കാരണമെന്നാണ് വിലയിരുത്തൽ. യാത്രക്കാർക്കുണ്ടായ അസൌകര്യത്തിൽ ചെന്നൈ മെട്രോ റെയിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു. മെട്രോ സർവീസുകൾ നിലവിൽ സാധാരണ നിലയിലായതായും ചെന്നൈ മെട്രോ അധികൃതർ അറിയിച്ചു.   

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക