Wednesday, 12 November 2025

പണി തീർന്നിട്ട് മാസങ്ങൾ, എൻജീനിയറിങ് വിസ്മയമായിരുന്ന ചൈനയിലെ കൂറ്റൻ പാലം തകർന്നുവീണു

പണി തീർന്നിട്ട് മാസങ്ങൾ, എൻജീനിയറിങ് വിസ്മയമായിരുന്ന ചൈനയിലെ കൂറ്റൻ പാലം തകർന്നുവീണു

 

ബീജിങ്: ചൈനയിൽ നിർമാണം പൂർത്തിയായി ഉദ്ഘാടനം ചെയ്ത പാലം മാസങ്ങൾക്ക് ശേഷം തകർന്നുവീണു. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് പാലം തകർന്നുവീണത്. എൻജിനീയറിങ് മികവിൽ ഏറെ പ്രശംസ നേടിയ ഹോങ്കി പാലമാണ് തകർന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ മണ്ണിടിച്ചിലും നിർമാണത്തിലെ അപാകവുമാണ് പാലം തകരാനുള്ള കാരണമെന്ന് പറയുന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം. ദൃശ്യങ്ങൾ ചൈനീസ് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച പാലത്തിന്റെ ചില ഭാഗങ്ങളിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. 


അപകട സാധ്യത കണക്കിലെടുത്ത് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിർത്തലാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പർവതമേഖലയായ മേർകാങിൽ സ്ഥിതി ചെയ്യുന്ന ഹോങ്കി പാലം G317 ദേശീയ പാതയുടെ ഭാഗമായിരുന്നു. മധ്യ ചൈനയെ ടിബറ്റൻ പീഠഭൂമിയുമായി ബന്ധിപ്പിക്കാനാണ് പാലം നിർമിച്ചത്. 758 മീറ്റർ നീളവും പാലം തറയിൽ നിന്ന് ഏകദേശം 625 മീറ്റർ ഉയരത്തിലാണ് നിർമിച്ചത്. 172 മീറ്റർ വരെ ഉയരമുള്ള ഭീമാകാരമായ തൂണുകളിലാണ് പാലം നിന്നിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടയൽ

മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടയൽ

 

ഇടുക്കി മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളെ ഓൺലൈൻ ടാക്സിയിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് ആരോപണം. മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് പോയ വാഹനം തടഞ്ഞത്. സംഭവത്തിൽ ഓൺലൈൻ ടാക്സി ഡ്രൈവർ ആൻറണി പെരുമ്പള്ളി മൂന്നാർ പൊലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു നിർത്തുകയും വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും പറഞ്ഞു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

ഡൽഹി സ്ഫോടനം; പരുക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് പ്രധാനമന്ത്രി

 

ഡൽഹി സ്ഫോടനത്തിൽ പരുക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിൽ എത്തിയാണ് പരുക്കേറ്റവരെ കണ്ടത്. ഭൂട്ടാനിൽ നിന്നും മടങ്ങിയെത്തിയ പ്രധാനമന്ത്രി നേരെ ആശുപത്രിയിലേക്ക് എത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി യോഗം ഇന്ന് വൈകിട്ട് ചേരും.

അതേസമയം ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ഊർജിതമാക്കി എൻഐഎ. അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാഖറെയുടെ നേതൃത്വത്തിൽ പത്തംഗ എൻഐഎ സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.

സിഗ്നലിന് പിൻവശത്തെ സിസിടിവി ദൃശ്യങ്ങളാണ് ഇന്ന് പുറത്തുവന്നത്. സ്ഫോടനത്തിന് പിന്നാലെ ക്യാമറകൾ പ്രവർത്തനരഹിതമായി. സ്ഫോടനത്തിൽ മൂന്നിടങ്ങൾ കേന്ദ്രീകരിച്ചാണ് ദേശീയ അന്വേഷണ ഏജൻസിയുടെയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെയും അന്വേഷണം പുരോഗമിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ ഫലാഹ് സർവകലാശാല, ജമ്മു കശ്മീരിലെ പുൽവാമ, ഉത്തർ പ്രദേശിലെ സഹാരൻപൂർ എന്നിവിടങ്ങളിൽ പരിശോധനകൾ തുടരുകയാണ്.

തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജുമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു.

വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേർക്കാണ് ജീവൻ നഷ്ടമായത്. 25 പേർക്കാണ് പരിക്കേറ്റത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ല, കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ല, കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം

 

കടലിൽ വെച്ച് കേരളത്തിലെ മത്സ്യതൊഴിലാളികൾക്ക് നേരെ അക്രമം. കൊല്ലത്ത് നിന്നും തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനത്തിന് പോയ മത്സ്യതൊഴിലാളികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. കന്യാകുമാരി തീരത്തിന് സമീപം വച്ചായിരുന്നു സംഭവം.

അക്രമത്തിൽ നിരവധി മത്സ്യതൊഴിലാളികൾക്ക് പരുക്കേറ്റു. തമിഴ്നാട് തീരത്ത് മത്സ്യ ബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു അക്രമം നടന്നത്. പരുക്കേറ്റ തൊഴിലാളികൾ ചികിത്സയിൽ തുടരുന്നു.അതേസമയം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് ബസുകൾ സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ നേരത്തെ അറിയിച്ചിരുന്നു.

കേരളത്തിലേക്ക് വരുന്ന 110 സ്വകാര്യ ബസുകൾ നിർത്തി വച്ച് ഉടമകൾ. കേരള ഗതാഗത വകുപ്പ് തമിഴ് നാട്ടിൽ നിന്നും വരുന്ന ബസുകൾക്ക് മേൽ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തുന്നുവെന്നാണ് പരാതി. കേരളത്തിലെ പരിശോധനയിൽ പ്രതിഷേധിച്ച് തീരുമാനം. 110 ബസുകൾ നിർത്തിവച്ചെന്ന് ഒമ്നി ബസ് ഓണഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.ബി.അൻപഴകൻ. സർക്കാർ തലത്തിൽ ചർച്ച നടത്താതെ ബസുകൾ നിരത്തിൽ ഇറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വന്ന 30 ലധികം ഓമ്‌നി ബസുകൾ പിടിച്ചെടുക്കുകയും 70 ലക്ഷം രൂപയോളം പിഴ ചുമത്തുകയും ചെയ്തിരുന്നു. കേരളത്തിലേക്കെത്തിയാൽ അവരുടെ ബസുകൾ കണ്ടുകെട്ടുമെന്ന ആശങ്കയിലാണെന്ന് ബസ് ഉടമകൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനവുമായി അദാനി ഗ്രൂപ്പ്, സ്ഥാപിക്കുന്നത് ഗുജറാത്തില്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബാറ്ററി സംഭരണ സംവിധാനവുമായി അദാനി ഗ്രൂപ്പ്, സ്ഥാപിക്കുന്നത് ഗുജറാത്തില്‍

 

പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നിര്‍ണ്ണായക ചുവടുവെപ്പുമായി അദാനി ഗ്രൂപ്പ്. ഇന്ത്യയിലെ ഏറ്റവും വലിയതും, ലോകത്തിലെ ഒറ്റ സ്ഥലത്ത് സ്ഥാപിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികളില്‍ ഒന്നുമായ പുതിയ പദ്ധതി അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചു. 700-ല്‍ അധികം ബാറ്ററി കണ്ടെയ്നറുകള്‍ ഉപയോഗിക്കുന്ന ഈ സംവിധാനം, ഗുജറാത്തിലെ കവ്ദയില്‍ ആണ് സ്ഥാപിക്കുന്നത് .2026 മാര്‍ച്ചോടെ പദ്ധതി പൂര്‍ത്തിയാകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

പദ്ധതിയുടെ സവിശേഷതകള്‍

വൈദ്യുതി ശേഷി: 1,126 മെഗാവാട്ട്

ഊര്‍ജ്ജ സംഭരണ ശേഷി: 3,530 മെഗാവാട്ട് അവര്‍

പ്രവര്‍ത്തനം: ഏകദേശം മൂന്ന് മണിക്കൂര്‍ നേരത്തേക്ക് 1,126 മെഗാവാട്ട് വൈദ്യുതി വിതരണം ചെയ്യാന്‍ ശേഷി.

വൈദ്യുതി സംഭരിച്ചു വെച്ച്, ആവശ്യാനുസരണം തിരികെ ഗ്രിഡിലേക്ക് നല്‍കാന്‍ കഴിയുന്ന ഒരു വലിയ സംവിധാനമാണ് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം . ഒന്നിലധികം ബാറ്ററി സെല്ലുകള്‍, അവയുടെ നിയന്ത്രണ സംവിധാനങ്ങള്‍ (ഇന്‍വെര്‍ട്ടറുകള്‍, കണ്‍ട്രോളറുകള്‍), താപനില നിയന്ത്രണ സംവിധാനങ്ങള്‍ എന്നിവ ഒരുമിച്ച് ചേര്‍ന്ന ഒരു വലിയ യൂണിറ്റാണിത്. സാധാരണയായി ലിഥിയം-അയണ്‍ പോലുള്ള അത്യാധുനിക ബാറ്ററികളാണ് ഉപയോഗിക്കുന്നത്.

ചാര്‍ജിംഗ് : സൗരോര്‍ജ്ജം, കാറ്റാടി ഊര്‍ജ്ജം തുടങ്ങിയ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നോ, അല്ലെങ്കില്‍ ആവശ്യം കുറഞ്ഞ സമയങ്ങളില്‍ ഗ്രിഡില്‍ നിന്നോ ഉള്ള അധിക വൈദ്യുതി ഈ വലിയ ബാറ്ററികളിലേക്ക് സംഭരിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം

വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം

 


സംസ്ഥാനത്തെ 623 കിലോമീറ്റർ തീരദേശ ഹൈവേയിൽ തടസമില്ലാത്ത യാത്ര ഉറപ്പാക്കാൻ വൈപ്പിനെയും ഫോർട്ട് കൊച്ചിയെയും കടൽവഴിയായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തുരങ്കം നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് വർധിച്ചുവരുന്ന ആവശ്യം കണ്ടാൽ അറിയാം ഇത് എത്രത്തോളം പ്രാധാന്യമുള്ള പദ്ധതിയാണെന്ന്. ഇപ്പോഴിതാ നവംബറിൽ ഓഹരി ഉടമകളുടെ യോഗം ചേരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.


ഏകദേശം 3 കിലോമീറ്റർ നീളമുള്ള ഈ ഭൂഗർഭ തുരങ്കത്തിന് 2500 കോടി രൂപ കണ്ടെത്താൻ സർക്കാർ ശ്രമിക്കുകയാണ് എന്നാണ് ലഭ്യമായ വിവരം. നവംബറിൽ ചേരുന്ന നിർണായക യോഗം ഇതിന്മേൽ കൂടുതൽ വ്യക്തത നൽകും. നിലവിലെ സാഹചര്യത്തിൽ, സ്വകാര്യ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി പൂർത്തിയാക്കുകയെന്നും അതിനാൽ വാഹനയാത്രക്കാർക്ക് ടോൾ നൽകേണ്ടി വരുമെന്നുമാണ് ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.


നിർണായക പദ്ധതിയുടെ ഭാഗമായി ഏറെ പ്രതീക്ഷയോടെയാണ് നഗരനിവാസികൾ ഭൂഗർഭ തുരങ്കപാതയെ നോക്കി കാണുന്നത്. എന്നാൽ ഇപ്പോഴത്തെ വിവരം അനുസരിച്ച് ടോൾ ഏർപ്പെടുത്തേണ്ടി വരുമെന്ന റിപ്പോർട്ട് ആശങ്ക ഉണർത്തുന്നുണ്ട്. നിലവിലെ 16 കിലോമീറ്റർ യാത്ര കേവലം മൂന്ന് കിലോമീറ്ററായി ചുരുക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്‌ട പാത വരുന്നതോട് കൂടി വലിയ സ്വപ്‌നങ്ങളായിരുന്നു വൈപ്പിൻ നിവാസികൾ ഉൾപ്പെടെ നെയ്‌തുകൂട്ടിയത്


കടൽവഴിയിലുള്ള 600 മീറ്റർ ദൂരം കടന്നുപോകാൻ വാഹനയാത്രക്കാർ ഇപ്പോൾ റോറോ ഫെറി സേവനമാണ് ഉപയോഗിക്കുന്നത്. ഇതിനായി അവർക്ക് ദീർഘനേരം കാത്തിരിക്കുകയും അധിക നിരക്ക് നൽകുകയും വേണം. നിർദ്ദേശിക്കപ്പെട്ട ഭൂഗർഭ തുരങ്കം ഉപയോഗിക്കുന്ന വാഹനയാത്രക്കാരിൽ നിന്ന് ടോൾ ഈടാക്കിയാൽ പോലും, അവർക്ക് സമയവും പ്രയത്നവും ലാഭിക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. അഞ്ചു മിനിറ്റിനുള്ളിൽ മറുവശത്ത് എത്താൻ സാധിക്കുമെന്നാണ് പദ്ധതിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാഷ്‌ബോര്‍ഡ് നിറയെ സ്‌ക്രീനുകള്‍, ചില്ലില്‍ തീര്‍ത്ത റൂഫ്; ഫീച്ചര്‍ റിച്ചാണ് ടാറ്റ സിയേറ എസ്‌യുവി

ഡാഷ്‌ബോര്‍ഡ് നിറയെ സ്‌ക്രീനുകള്‍, ചില്ലില്‍ തീര്‍ത്ത റൂഫ്; ഫീച്ചര്‍ റിച്ചാണ് ടാറ്റ സിയേറ എസ്‌യുവി

 

സിയേറ എന്ന ഐതിഹാസിക എസ്‌യുവിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളെല്ലാം ടാറ്റ മോട്ടോഴ്‌സ് പൂര്‍ത്തിയാക്കി കഴിഞ്ഞു. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള സിയേറയുടെ മടങ്ങി വരവാണ് നവംബര്‍ 25-ന് സംഭവിക്കുന്നത്. 2003-ല്‍ നിരത്തുകളില്‍ നിന്ന് പിന്‍വലിച്ച യഥാര്‍ഥ സിയേറയുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങുന്ന ഈ വാഹനത്തിന്റെ അകത്തളത്തില്‍ സമാനകതളില്ലാത്ത ഫീച്ചറുകള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയ ടീസര്‍ വീഡിയോ നല്‍കുന്ന വിവരം

മൂന്ന് സ്‌ക്രീനുകള്‍ നിരനിരയായി നല്‍കിയിട്ടുള്ള ഡാഷ്‌ബോര്‍ഡാണ് ഈ വാഹനത്തില്‍ ഏറ്റവും ശ്രദ്ധേയം. ആദ്യമായാണ് ഒരു ടാറ്റയുടെ വാഹനത്തില്‍ മൂന്ന് സ്‌ക്രീനുകള്‍ നല്‍കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പാസഞ്ചര്‍ സ്‌ക്രീന്‍ എന്നിങ്ങനെയാണ് മൂന്ന് സ്‌ക്രീനുകള്‍. ഇല്ലുമിനേറ്റ് ചെയ്യുന്ന ടാറ്റ ലോഗോ നല്‍കിയിട്ടുള്ള സ്റ്റിയറിങ് വീല്‍, ടച്ച് സ്‌ക്രീന്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ പാനല്‍, സീക്വന്‍ഷ്യല്‍ ഷിഫ്റ്റ് സെലക്ടര്‍ തുടങ്ങിയവയും ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം 100 കോടിയിലധികം

ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം 100 കോടിയിലധികം

 

ജനനായകന്റെ തമിഴ്നാട്ടിലെ തിയേറ്റർ വിതരണാവകാശം 100 കോടിയിലധികം രൂപയ്ക്കും വിദേശ വിതരണാവകാശം ഏകദേശം 80 കോടി രൂപയ്ക്കും വിറ്റുപോയെന്നാണ് സാക്നിൽക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിനിമയുടെ സംഗീതത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും ഇതിന് കാരണമായി. ഓഡിയോ അവകാശം 35 കോടി രൂപയ്ക്ക് വിറ്റുപോയതായാണ് റിപ്പോർട്ട്.
ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 110 കോടി രൂപയ്ക്ക് ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കി. ഇതോടെയാണ് ചിത്രത്തിന്റെ ആകെ പ്രീ-റിലീസ് വരുമാനം 325 കോടി രൂപ കടന്നു. സാറ്റലൈറ്റ്, മറ്റ് പ്രാദേശിക വിതരണാവകാശങ്ങൾ എന്നിവയിൽ അന്തിമ തീരുമാനം ആകാത്തതിനാൽ, മൊത്തം വരുമാനം 400 കോടി രൂപയിലേക്ക് എത്തിയേക്കാമെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു.

 എച്ച്. വിനോദ് സംവിധാനം ചെയ്ത് കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പൂജ ഹെഗ്ഡെ, തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

അനിരുദ്ധാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എന്‍. പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെങ്കോട്ട സ്‌ഫോടനം: അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന; എഴുപത് ജീവനക്കാര്‍ ചോദ്യമുനയില്‍

ചെങ്കോട്ട സ്‌ഫോടനം: അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന; എഴുപത് ജീവനക്കാര്‍ ചോദ്യമുനയില്‍

 

ഫരീദാബാദ്: ചെങ്കോട്ട സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഫരീദാബാദ് കേന്ദ്രീകരിച്ചുള്ള അല്‍ഫലാ സര്‍വകലാശാലയില്‍ വ്യാപക പരിശോധന. ഡോക്ടര്‍മാരായ ഉമര്‍ നബി, മുസമ്മില്‍ അഹമ്മദ്, ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് അടക്കമുള്ളവര്‍ ജോലി ചെയ്തിരുന്നത് ഇവിടെയായിരുന്നു. മൊസമ്മലിനെ അടക്കം ചോദ്യം ചെയ്തതില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അല്‍ഫലയില്‍ പരിശോധന എന്നാണ് വിവരം. സര്‍വകലാശാലയിലെ എഴുപതോളം ജീവനക്കാരെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവരികയാണ്.

സ്‌ഫോടനം നടന്ന ഹ്യുണ്ടായി ഐ 20 കാര്‍ പതിനൊന്ന് ദിവസം അല്‍ഫലായില്‍ സൂക്ഷിച്ചിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഉമര്‍ നബി സ്‌ഫോടക വസ്തുക്കളുമായി പുറപ്പെട്ടത് ഇവിടെ നിന്നാണെന്നും അന്വേഷണ സംഘം പറയുന്നത്. അല്‍ഫലായിലെ തന്നെ നാല് ലാബ് ടെക്‌നീഷ്യന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ചെങ്കോട്ട ആക്രമണവുമായി ബന്ധമില്ലെന്നാണ് അല്‍ഫലാ അധികൃതര്‍ പറയുന്നത്. സര്‍വകലാശാലയില്‍ സ്‌ഫോടന വസ്തുക്കള്‍ സൂക്ഷിച്ചിട്ടില്ല. അസത്യവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അല്‍ഫല അധികൃതര്‍ പറയുന്നു. അല്‍ഫല വിവാദകേന്ദ്രമായ പശ്ചാത്തലത്തില്‍ വാര്‍ത്താകുറിപ്പിലൂടെയായിരുന്നു അധികൃതരുടെ വിശദീകരണം.

തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനം. തൊട്ടുപിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. ആദ്യ ദിവസം എട്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അഞ്ച് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഫരീദാബാദില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്‌ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു.

ഫരീദാബാദ് റെയ്ഡില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചതെന്നായിരുന്നു പൊലീസ് നല്‍കിയ വിവരം. ഇതനുസരിച്ചായിരുന്നു ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കിയത്. ഉമറിനൊപ്പം കാറില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. ഇത് പിന്നീട് തിരുത്തി. സ്‌ഫോടനം നടക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അത് ഉമറായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഉമര്‍ മരിച്ചിട്ടുണ്ടാകാമെന്നുള്ള സൂചനയും പൊലീസ് നല്‍കി. ഇതേ സമയം തന്നെ ജമ്മു കശ്മീര്‍ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങള്‍ അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഉമര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് കേസ് എന്‍ഐഎയിലേക്ക് എത്തുന്നത്. കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുക. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ

വൈറ്റ് കോളർ ഭീകര ശൃംഖല, ഹരിയാന പള്ളി ഇമാം മൗലവി ഇഷ്തിയാഖ് അറസ്റ്റിൽ

 

വൈറ്റ് കോളർ ഭീകര ശൃംഖല. ഹരിയാനയിൽ മതപ്രഭാഷകനെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയിൽ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി. ഫരീദാബാദിലെ ഭീകര ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തൽ.

ഫരീദാബാദിലെ ധേര കോളനിയിലെ അൽ-ഫലാഹ് പള്ളിയിലെ ഇമാമായ ഹഫീസ് മുഹമ്മദ് ഇഷ്തിയാഖ് ആണ് അറസ്റ്റിലായ പുരോഹിതൻ.അൽ-ഫലാഹ് സർവകലാശാലാ പരിസരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഒരു വീട്ടിലാണ് ഇഷ്തിയാഖ് താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു പ്രധാന ഭീകരവിരുദ്ധ ഓപ്പറേഷനിൽ 2,500 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവ അടുത്തിടെ കണ്ടെത്തിയിരുന്നു.

ഇഷ്തിയാക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. ഫരീദാബാദ് മൊഡ്യൂളിന് പിന്നിലെ ശൃംഖലയെ പൊലീസ് കണ്ടെത്തുന്നത് തുടരുന്നതിനാൽ, പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

നിരോധിത ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം), അൻസാർ ഗസ്‌വത്-ഉൽ-ഹിന്ദ് എന്നിവയുടെ ‘വൈറ്റ് കോളർ’ ഭീകര ശൃംഖല കണ്ടെത്തുന്നതിനായി നവംബർ 10 ന് ഹരിയാനയിലും ഉത്തർപ്രദേശിലും പോലീസ് നടത്തിയ അന്തർസംസ്ഥാന റെയ്ഡിലാണ് ഈ അറസ്റ്റ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 2026ലെ ഇന്ത്യയുടെ ക്വോട്ട 1.75 ലക്ഷം ആയി

ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 2026ലെ ഇന്ത്യയുടെ ക്വോട്ട 1.75 ലക്ഷം ആയി



 2026ലെ ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1,75025 ആയി നിശ്ചയിച്ചു. ഇതുസംബന്ധിച്ച് ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. ജിദ്ദയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്, ഉംറ വകുപ്പ് മന്ത്രി തൗഫീഖ് ബിൻ ഫവ്‌സാൻ അൽ റബിയയുമാണ് കരാറിൽ ഒപ്പുവെച്ചത്.

നവംബർ ഏഴ് മുതൽ 9 വരെ കിരൺ റിജിജു സൗദിയിൽ ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു. ഈ സമയത്താണ് ഉഭയകക്ഷി ഹജ്ജ് കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഹജ്ജ് തയ്യാറെടുപ്പുകൾ ഇരുവരും വിലയിരുത്തി. ഏകോപനവും ലോജിസ്റ്റിക്കൽ പിന്തുണയും വർധിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും ഇരുവരും ചർച്ച നടത്തി. ഇന്ത്യൻ തീർത്ഥാടകരുടെ തീർത്ഥാടന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുരാജ്യങ്ങളും ഉറപ്പിച്ചു പറഞ്ഞു. സുഗമമവും സുഖകരവുമായ തീർത്ഥാടന അനുഭവം ഉറപ്പാക്കുന്നതിന് സൗകര്യങ്ങൾ, ഗതാഗത സൗകര്യം, താമസ സൗകര്യം, ആരോഗ്യ സേവനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

സൗദി സന്ദർശന വേളയിൽ റിയാദിലെ ഇന്ത്യൻ എംബസിയിലെയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിലെയും ഉദ്യോഗസ്ഥരുമായി കിരൺ റിജിജു അവലോകയോഗം നടത്തുകയും അടുത്ത വർഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു

ഇന്ത്യൻ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും ഉറപ്പാക്കാൻ സൗദിയിലെ അധികാരികളുമായി ചേർന്ന് മിഷനും കോൺസുലേറ്റ് ടീമുകളും നടത്തിയ ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. തീർത്ഥാടകർക്കായി ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് കാണുന്നതിനായി ജിദ്ദയിലെയും തെയ്ഫിലെയും ഹജ്ജും ഉംറയുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ മന്ത്രി കിരൺ റിജിജു സന്ദർശിച്ചു.

ജിദ്ദയിലെയും തെയ്ഫിലെയും ഇന്ത്യൻ പ്രവാസികളിൽ ചിലരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ''ഇന്ത്യ-സൗദി അറേബ്യ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പാണിത്. സൗദി അറേബ്യയിലെ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ-റബിയയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ഹജ്ജ് കരാറിൽ ഒപ്പുവയ്ക്കുകയും ചെയ്തു.  അടുത്തവർഷത്തേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് 1,75025 ഹജ്ജ് ക്വാട്ടകൾ ഉറപ്പാക്കിയിട്ടുണ്ട്,'' എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ കിരൺ റിജിജു പറഞ്ഞു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണ് ഈ സന്ദർശനമെന്ന് പ്രസ്താവനയിൽ പറയുന്നു. സാംസ്‌കാരിക വിനിമയം, സാമൂഹിക ക്ഷേമം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇരുരാജ്യങ്ങളുടെയും പ്രതിബദ്ധത ഈ സന്ദർശനത്തിൽ പ്രതിഫലിപ്പിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ല,നിരോധനം തുടരും, ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്ന് ഹൈകോടതി

എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ല,നിരോധനം തുടരും, ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ലെന്ന് ഹൈകോടതി

 

എറണാകുളം: എരുമേലിയിലും ശബരിമലയിലും കൃത്രിമ കുങ്കുമം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി, ഇവയ്ക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും, ഉത്തരവ് പുനപരിശോധിക്കേണ്ട സാഹചര്യം ഇല്ല, നിറം കലർത്തിയ കൃത്രിമ കുങ്കുവം കച്ചവർക്കാർ നൽകിയ ഹർജിയാണ് ഹൈക്കോടതി തളളിയത്, സ്വോഭാവിക കുങ്കുമം വിൽക്കുന്നതിന് തടസമില്ല. രാസവസ്തുക്കൾ കലർന്ന കൃത്രിമ കുങ്കുമം മനുഷ്യനും ജീവഡാലങ്ങൾക്കും മാത്രമല്ല പരിസ്ഥിതിക്കും കോട്ടമുണ്ടാക്കുമെന്നും ദേവസ്വം ബെ‌ഞ്ച്. വ്യക്തമാക്കി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ഈ ലോക കപ്പോടെ കളി നിര്‍ത്തുമെന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

 

2026-ല്‍ അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നീ രാജ്യങ്ങളില്‍ നടക്കുന്ന ഫിഫ ലോകകപ്പ് തന്റെ അന്താരാഷ്ട്ര കരിയറിന്റെ അവസാന അധ്യായമായിരിക്കുമെന്ന് തുറന്നുപറഞ്ഞ് പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം സൗദി ഫോറത്തില്‍ വീഡിയോ വഴി സംസാരിച്ച താരം പ്രഫഷനല്‍ രംഗത്ത് നിന്ന് റിട്ടയര്‍ ചെയ്യാനുള്ള തീരുമാനം തുറന്നു പറയുകയായിരുന്നു.

നിലവില്‍ 40 കാരനായ റൊണാള്‍ഡോ, പ്രായം ഒടുവില്‍ തന്റെ വിടവാങ്ങല്‍ നിര്‍ദ്ദേശിക്കുമെന്ന് തുറന്നുപറയുകയായിരുന്നു. ”എനിക്ക് 41 വയസ്സ് തികയാന്‍ പോകുന്നു. പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സംഭവിക്കും. കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ ഞാന്‍ ഫുട്‌ബോളിനായി എല്ലാം നല്‍കി. തീര്‍ച്ചയായും 2026-ലേത് എന്റെ അവസാന ലോകകപ്പായിരിക്കും. ആ നിമിഷം ഞാന്‍ ശരിക്കും ആസ്വദിക്കുന്നു.”-റൊണാള്‍ഡോ പറഞ്ഞു. നിലവില്‍ ലോക കപ്പിനായുള്ള യൂറോപ്യന്‍ യോഗ്യത മത്സരത്തില്‍ ഈ മാസം 14ന് ഗ്രൂപ്പ് എഫില്‍ പോര്‍ച്ചുഗലും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടും ഏറ്റുമുട്ടുകയാണ്. വിജയത്തോടെ ലോകകപ്പിനായുള്ള ബര്‍ത്ത് ഉറപ്പിക്കാന്‍ പോര്‍ച്ചുഗല്ലിനായേക്കും. എന്നാല്‍ ഈ മത്സരത്തില്‍ റൊണാള്‍ഡോ കളത്തിലിറങ്ങുകയാണെങ്കില്‍ ലോകകപ്പില്‍ റൊണാള്‍ഡോ കളിക്കുമെന്ന് ഉറപ്പിക്കാനാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക