Thursday, 3 July 2025

 കെ എച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ  നടത്തി

കെ എച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി




 കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ നടത്തുന്ന ബോധവൽക്കരണപരിപാടികളുടെ ഭാഗമായി പത്തനംതിട്ട യൂണിറ്റ്             ''ഉണരട്ടെ കേരളം   ഒടുങ്ങട്ടെ ലഹരി '' എന്ന പേരിൽ നടത്തിയ ക്യാമ്പയിൻ പത്തനംതിട്ട കൈപ്പട്ടൂരിൽ  യൂണിറ്റ് പ്രസിഡന്റ് നവാസ് തനിമയുടെ അധ്യക്ഷതയിൽ  പത്തനംതിട്ട പോലിസ് സബ് ഇൻസ്‌പെക്ടർ ബഹുമാനപെട്ട അലക്സ് കുട്ടി.എസ്. ഉത്ഘാടനം ചെയ്തു.


പത്തനംതിട്ട വനിതാ സിവിൽ എക്സയ്‌സ് ഓഫീസർ  ശ്രീമതി ഗീത ലക്ഷ്മി എ എസ് വ്യാപാരികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശം നൽകി. ലഹരിക്കെതിരെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
 

സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെ വ്യാപാരസമൂഹത്തിന് നിരവധി സംഭാവനകൾ നൽകാൻ വ്യാപാരി സമൂഹത്തിന് സാധിക്കുമെന്ന്  ഉത്ഘടകൻ സൂചിപ്പിച്ചു.കെ എച് ആർ എ സംസ്ഥാന.വൈസ് പ്രസിഡന്റ് കെ എം രാജ, സംസ്ഥാന കമ്മിറ്റി അംഗം എൻ കെ നന്ദകുമാർ ജില്ല പ്രസിഡന്റ് സജി കോശി ജോർജ്, സക്കീർ ശാന്തി സുനിത ബിജു, റംല ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു  




ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ഹിമാചൽ പ്രദേശിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 11 ആയി, തിരച്ചില്‍ തുടരുന്നു

ഹിമാചൽ പ്രദേശിലെ മേഘവിസ്‌ഫോടനം; മരണസംഖ്യ 11 ആയി, തിരച്ചില്‍ തുടരുന്നു





 
 ഹിമാചല്‍ പ്രദേശിലെ മേഘ വിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. കാണാതായ ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 11 ആയി ഉയര്‍ന്നു. ദുരന്തത്തില്‍ വിവിധ ഇടങ്ങളിലായി കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.

ജൂണ്‍ 30 രാത്രി മുതല്‍ ജൂലൈ 1 വരെ പെയ്ത കനത്ത മഴയെ തുടര്‍ന്നാണ് ഹിമാചല്‍ പ്രദേശില്‍ ഒന്നിലധികം മേഘവിസ്ഫോടനമുണ്ടായത്. മിന്നല്‍ പ്രളയത്തില്‍ നിരവധി വീടുകളും റോഡുകളും പാലങ്ങളുമാണ് ഒലിച്ചുപോയത്. 40 ഓളം പേരെ കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഇതില്‍ 34 പേരും മാണ്ഡി ജില്ലയിലുള്ളവരാണ്. സംസ്ഥാനത്ത് മണ്‍സൂണ്‍ കനത്തതോടെ പുഴകളും നദികളും കരകവിഞ്ഞ് ഒഴുകിയ അവസ്ഥയിലായിരുന്നു. ഇതിനൊപ്പം നിർത്താതെ പെയ്ത കനത്ത മഴയാണ് ദുരന്തത്തിലേക്ക് വഴി വെച്ചത്. ഇതുവരെ 16 മേഘവിസ്‌ഫോടനവും, മൂന്ന് മിന്നല്‍ പ്രളയവും ഒരു പ്രധാന മണ്ണിടിച്ചിലുമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 20 മുതലുള്ള മണ്‍സൂണ്‍ മഴയില്‍ ഇതുവരെ 28 പേര്‍ക്ക് ജീവന്‍ നഷ്ടമായതാണ് റിപ്പോർട്ട്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



കുടുംബ തർക്കം ദുരന്തമായി; ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ കൊന്നു

കുടുംബ തർക്കം ദുരന്തമായി; ഭർത്താവ് ഭാര്യയുടെ മാതാപിതാക്കളെ കൊന്നു





ഭാര്യയോടുള്ള വൈരാഗ്യത്തില്‍ യുവാവ് ഭാര്യയുടെ മാതാപിതാക്കളെ കൊലപ്പെടുത്തി. പിണങ്ങി കഴിഞ്ഞിരുന്ന ഭാര്യ വീട്ടിലേക്ക് മടങ്ങി വരില്ലായെന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്തിൻ്റെ പുറത്താണ് യുവാവ് കൊലപാതകം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു സംഭവം. വിജയ് ഖേദയില്‍ താമസിച്ചിരുന്ന യുവതിയുടെ മാതാപിതാക്കളെയാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. ജഗ്ദീപ് സിങ്ങെന്നയാളാണ് തന്റെ ഭാര്യയായ പൂനത്തിൻ്റെ മാതാപിതാക്കളെ മൂര്‍ച്ഛയുള്ള വസ്തു ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തിയത്



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു


പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു. 28 വയസായിരുന്നു. സ്പെയിനിലെ സമോറ പ്രവിശ്യയിലാണ് അപകടം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹോദരന്‍ ആന്‍ഡ്രേയ്ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ സഹോദരനും മരണപ്പെട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂളിന്‍റെ താരം കൂടിയാണ് ജോട്ട.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം,മരിച്ചത് കാണാതായ ബിന്ദു..

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം,മരിച്ചത് കാണാതായ ബിന്ദു..





 കോട്ടയം മെഡിക്കല്‍ കോളേജില്‍ ശുചിമുറി തകര്‍ന്നുവീണു മരിച്ചത് കാണാതായെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ട ബിന്ദുവെന്ന് സ്ഥിരീകരിച്ചു. തലയോലപ്പറമ്പ് സ്വദേശിയായ ബിന്ദു മകള്‍ക്കൊപ്പം കൂട്ടിരിപ്പിനായാണ് ആശുപത്രിയില്‍ എത്തിയത്. രാവിലെ കുളിക്കാനായി തകര്‍ന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ സ്ഥിതിചെയ്യുന്ന ശുചിമുറിയിലേക്ക് പോയപ്പോഴായിരുന്നു അപകടം. ബിന്ദുവിനെ പുറത്തെടുക്കുമ്പോള്‍ തന്നെ ജീവനറ്റനിലയിലായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തിൽ കുടുങ്ങി.

ജൂലൈ ഒന്നിനാണ് ഭര്‍ത്താവ് വിശ്രുതനൊപ്പം ബിന്ദു മകളുടെ ചികിത്സക്കായി ആശുപത്രിയിലെത്തിയത്. മകളെ ശസ്ത്രക്രിയക്കായി ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തലയോലപ്പറമ്പ് പള്ളിക്കവലയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിന്ദു വസ്ത്രശാലയില്‍ ജീവനക്കാരിയാണ്. നിര്‍മ്മാണ തൊഴിലാളിയാണ് ഭര്‍ത്താവ് വിശ്രുതന്‍.

കെട്ടിടം തകര്‍ന്നതിന് പിന്നാലെ ബിന്ദുവിനെ കാണാനില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഭര്‍ത്താവായിരുന്നു പരാതി നല്‍കിയത്. 13ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14 ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. കാഷ്വാലിറ്റിയില്‍ അടക്കം തെരച്ചില്‍ നടത്തിയിട്ടും ബിന്ദുവിനെ കണ്ടുകിട്ടാതെ വന്നതോടെ വന്നതോടെ ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ജില്ലയിൽ 300ലധികം ഹോട്ടലുകൾ പൂട്ടി

ജില്ലയിൽ 300ലധികം ഹോട്ടലുകൾ പൂട്ടി



കാസർഗോഡ് : പരമ്പരാഗത ഭക്ഷണ ശാലകൾ  കേരളത്തിൽ അധികം താമസിക്കാതെ തന്നെ അന്യം നിന്നു പോകുമെന്ന് ഹോട്ടൽ അസോസിയേഷൻ പ്രതിനിധികൾ.ഹോട്ടൽ മേഖലയിൽ പേരിന് ഏതെങ്കിലും സാധനത്തിന്റെ വില കുറഞ്ഞുവരുബോൾ  അത് അടുത്ത പ്രാവശ്യം രണ്ടിരട്ടിയിൽ കൂടുതലായി വന്ന്   അധിക ബാധ്യതയായി തീരുന്ന ഒരു പ്രവണതയും കുറച്ച് കാലമായി കണ്ടുവരാറുണ്ട്. എന്നാൽ  ഒരു ഉൽപ്പന്നത്തിൽ  വില കുറയുമ്പോൾ മറ്റുൽപ്പന്നങ്ങൾക്കു തീ വില കയറി നിൽക്കുന്നതും പലപ്പോഴും വിമർശിക്കുന്നവർ കാണാറില്ലെന്നും  ഹോട്ടൽ ബിസിനസ് ചെയ്യുന്നവർ പറയുന്നു. ഇങ്ങനെ ഉളളവർ മാധ്യമങ്ങളെയും  മറ്റും കൂട്ടുപിടിച്ച്  വ്യക്തിഹത്യ നടത്തുന്നത് വഴി  പരമ്പരാഗത ഇടത്തരം കടകൾ  നടത്തുന്ന ഹോട്ടലുകാർ പിന്നോക്കം പോകാനും ഒരു കാരണമാകുന്നുണ്ട്

സാമ്പത്തിക പ്രതിസന്ധിയുടെ ഈ കാലത്ത് ഒരു ഹോട്ടൽ കൊണ്ട് തന്നെ വിവിധ വിഭാഗങ്ങളിലായി നിരവധി തൊഴിലാളികൾക്ക് അവസരം ലഭിക്കുമ്പോൾ അതിന് മറുപുറമായി അവരുടെ ഹെൽത്ത് കാർഡ് എടുക്കുന്നതിനും.. ലേബർ ഓഫീസിൽ വർഷാവർഷം തുക അടക്കുന്നതിനും ഒപ്പം ഇടിത്തീ എന്നപോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അവരുടെ പേരിൽ വർഷം രണ്ട് തവണ  നികുതിയുംഅടക്കേണ്ടി വരുന്നു. ഇതിൻ്റെ ചിലവ് എല്ലാം ഹോട്ടൽ ഉടമകൾ  തന്നെയാണ്  വഹിക്കേണ്ടി വരുന്നത്.. അതിനുപുറമേ മറ്റു ലൈസൻസ്, കരണ്ട് ബില്ല് വാടക, സർചാർജുകൾ എല്ലാം വയ്ക്കേണ്ടത് ഹോട്ടൽ വ്യവസായം ചെയ്യുന്ന ഉടമ തന്നെ



നീലേശ്വരം ദേശീയപാത നവികരണവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും വിവിധ വകുപ്പുകളുടെ ഫീസ് വർധനവും കാരണം കാസർഗോഡ് ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അടച്ചുപൂട്ടിയത് 300ലേറെ ഹോട്ടലുകൾ. ഇതേ സ്ഥിതി തുടരുകയാണെങ്കിൽ നിലവിലെ ഹോട്ടലുകൾ മിക്കതും പൂട്ടേണ്ടിവരുമെന്നാണ് ഉടമകൾ പറയുന്നത്.

നിയമാനുസരണം ലൈസൻസ് എടുത്ത് പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നേരെ സർക്കാരിന്റെ വിവിധ വകുപ്പുകൾ കർക്കശ നിലപാടുകൾ സ്വീക രിക്കുമ്പോൾ യാതൊരുലൈ സൻസുകളും സുരക്ഷകളും ഇല്ലാതെ പ്രവർത്തിക്കുന്ന

തട്ടുകടകൾക്കെതിരേ യാതൊ രു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെ ന്നാണ് ഉടമകളുടെ ആക്ഷേപം.

തദ്ദേശസ്ഥാപനങ്ങളുടെ ലൈസൻസ് ഫീസ്, ഫുഡ് സേ ഫ്റ്റി ഹെൽത്ത് ലൈസൻസു കൾ, മറ്റു നികുതികളുടെ വർ ധനവ്, മാലിന്യ സംസ്‌കരണ ത്തിൻ്റെ പേരു പറഞ്ഞ് പൊല്യൂ ഷൻ കൺട്രോൾ ബോർഡിന്റെ കർശന നിബന്ധനകൾ, വൈ ദ്യുതി ബിൽ, ഗ്യാസ് സിലിണ്ടർ തുക എന്നിവയ്ക്ക് പുറമെ തൊ ഴിലാളികളുടെ ക്രമാതീതമായ ശമ്പള വർധനവ് എന്നിവ കാ രണം മുടക്ക് മുതൽ പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാ ണെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.


അന്യസംസ്ഥാന തൊഴി ലാളികളെ ജോലിക്ക് എടുക്കു മ്പോൾ അവരുടെ വൈദ്യ പരിശോധന നടത്തേണ്ട ഉത്തരവാ ദിത്വം ഹോട്ടൽ ഉടമകൾക്കാ ണ് ഇതിനു തന്നെ ഏകദേശം ആയിരത്തിലേറെ രൂപ ചെല വാക്കേണ്ടി വരുന്നു. ഈ തൊ ഴിലാളികൾ ഏതാനും ദിവസം മാത്രം ജോലിയെടുത്ത് ഒഴിവാ യി പോയാൽ പകരം എടുക്കു ന്ന തൊഴിലാളികളുടെ ആരോ ഗ്യപരിശോധനാ ഫീസും ഇതേ ഹോട്ടലുടമ തന്നെ വഹിക്കേ ണ്ടി വരുന്നു. ഇത്തരത്തിലും വലിയൊരു സാമ്പത്തിക ബാ ധ്യത ഉടമകൾക്ക് വരുന്നു. ഇതേ സ്ഥിതി തുടർന്നാൽ അ ടച്ചുപൂട്ടുന്ന ഹോട്ടലുകളുടെ എണ്ണം ഇനിയും വർധിക്കും. നല്ല നിലയിൽ പ്രവർത്തിക്കു ന്ന മിക്ക ഹോട്ടലുകളും അഭി മാനത്തിന്റെ പേരിലാണ് അട ച്ചുപൂട്ടാതെ പിടിച്ചുനിൽക്കുന്ന തെന്നും ഹോട്ടലുടമകൾ പറ യുന്നു.

മതിയായ രേഖകളോടെ പ്രവർത്തിക്കുന്ന ഹോട്ടലു കളെ വിവിധ പരിശോധനയുടെ പേരിൽ വിവിധ വകു പ്പുകൾ പീഡിപ്പിക്കുമ്പോൾ യാതൊരു മാനദണ്ഡവും പാലിക്കാതെ അനധികൃത ഭക്ഷണ വിൽപന ശാല കൾക്കെതിരേ നടപടി കൈ ക്കൊള്ളാൻ അധികൃതർ തയാറാകുന്നില്ലെന്ന് ഹോ ട്ടൽ റസ്റ്റോറൻസ് അസോ സിയേഷൻ ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര. ഒരു ഹോ ട്ടൽ അടക്കുമ്പോൾ നിരവധി തൊഴിലാളികളുടെ ഉപജി വന മാർഗമാണ് നഷ്ടമാകുന്നത്



 



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു





 കോട്ടയം മെഡിക്കൽ കോളേജിൽ വാ‍ർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞു വീണു. 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. അപകടത്തിൽ സ്ത്രീക്ക് അടക്കം രണ്ട് പേർക്ക് ചെറിയ പരിക്ക് ഉണ്ടെന്നാണ് വിവരം. കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. കൈവരികളും ചുമരുമാണ് ഇടിഞ്ഞുവീണത്. ആശുപത്രിയുടെ പഴയ കെട്ടിടമാണ് ഇടിഞ്ഞ് വീണത്. ഉപയോഗിക്കാതിരുന്ന കെട്ടിടമാണ് തകർന്ന് വീണതെന്നും മന്ത്രിയും മെഡിക്കൽ സൂപ്രണ്ടും വ്യക്തമാക്കി. കെട്ടിയത്തിലെ ശുചിമുറിയ്ക്ക് ബലക്ഷയം കണ്ടതിനാൽ പുതിയ കെട്ടിടം പണിയുകയും തകർന്ന കെട്ടിടം അടച്ചിടുകയുമായിരുന്നു എന്നും സൂപ്രണ്ട് വ്യക്തമാക്കി.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



ഗാസയിൽ വീണ്ടും ആക്രമണം; ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം വിലപോയി, 30 മരണങ്ങൾ

ഗാസയിൽ വീണ്ടും ആക്രമണം; ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം വിലപോയി, 30 മരണങ്ങൾ





60 ദിവസത്തെ വെടിനിർത്തലിനുള്ള വ്യവസ്ഥകൾ ഇസ്രയേൽ അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞ ശേഷവും ഗാസയിൽ ആക്രമണം. ഇസ്രയേൽ ആക്രമണത്തിൽ 30 പലസ്തീൻകാർ കൊല്ലപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം, ഇസ്രയേലി ആക്രമണങ്ങളിൽ 116 പലസ്തീനികൾ കൊല്ലപ്പെട്ടു. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തോട് ഇസ്രയേലും ഹമാസും പ്രതികരിച്ചിട്ടില്ല.

''60 ദിവസത്തെ വെടിനിർത്തൽ ഇസ്രയേൽ അംഗീകരിച്ചിരിക്കുന്നു. ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ എല്ലാ കക്ഷികളുമായും ചർച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികൾ ഈ അന്തിമ നിർദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാർ അംഗീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ"- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

വെടിനിർത്തൽ വ്യവസ്ഥകൾ എന്തൊക്കെയെന്ന് ട്രംപ് വിശദീകരിച്ചിട്ടില്ല. എന്നാണ് വെടിനിർത്തൽ നിലവിൽ വരിക എന്നതും വ്യക്തമല്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ ദിവസങ്ങൾ ആയി ഇസ്രയേലുമായി ആശയ വിനിമയം നടത്തിവരിക ആയിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



സ്ഥിരം ഗുണ്ടകളെ പിടികൂടാൻ കര്‍ശന നടപടി; കേരള പൊലീസ് നിരീക്ഷണം ശക്തമാക്കി

സ്ഥിരം ഗുണ്ടകളെ പിടികൂടാൻ കര്‍ശന നടപടി; കേരള പൊലീസ് നിരീക്ഷണം ശക്തമാക്കി





ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പൊലീസ്. ഇത് സംബന്ധിച്ച് പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ക്രമസമാധാന ചുമതയുള്ള എഡിജിപി എച്ച് വെങ്കിടേഷാണ് ​ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്ന നിർദ്ദേശം നൽകിയിരിക്കുന്നത്. ​തൃശ്ശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ നടന്ന ​ഗുണ്ടാ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദ്ദേശം. റേഞ്ച് ഡിഐജിമാരുടെ നേതൃത്വത്തിൽ രാത്രികാല പെട്രോളിങ് ശക്തമാക്കാനും നിർദ്ദേശമുണ്ട്. തൃശ്ശൂർ ഡിഐജി എസ് ഹരിശങ്കറിൻ്റെ നേതൃത്വത്തിലുള്ള നടപടികൾ മാതൃകയാക്കും.

സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും നിർദ്ദേശമുണ്ട്. കാപ്പ ചുമത്തപ്പെട്ടവരുടെ പ്രവർത്തനങ്ങളും പൊലീസ് നിരീക്ഷിക്കും. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ രാത്രികാല പെട്രോളിങ് ശക്തമാക്കും. ജില്ലാതലത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സ്ട്രൈക്കിംഗ് ടീം ഉണ്ടാക്കും. സബ് ഡിവിഷനിൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിലും സ്ട്രൈക്കിംഗ് ടീം വേണമെന്ന് നിർദ്ദേശമുണ്ട്. രാത്രി കാലങ്ങളിൽ സ്ട്രൈക്കിംഗ് ടീം പൂർണ്ണ സജ്ജമായിരിക്കണമെന്നും നി‍ർദ്ദേശമുണ്ട്. ഈ പ്രവ‍ർത്തനങ്ങൾ പ്രതിദിനം വിലയിരുത്താൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 



മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി..

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി..





 
മാലിയിൽ മൂന്ന് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ട് പോയി. പടിഞ്ഞാറൻ മാലിയിലുള്ള കയെസ് പട്ടണത്തിലെ ഒരു സിമൻ്റ് ഫാക്ടറിയിൽ നടന്ന ഭീകരാക്രമണത്തിനിടെയാണ് ഇന്ത്യൻ പൗരന്മാരെ ഭീകരർ തട്ടിക്കൊണ്ടുപോയത്. അൽ ഖ്വയ്ദ ബന്ധമുള്ള ഭീകരസംഘടനയായ ജമാഅത്ത് നുസ്രത് അൽ ഇസ്ലാമിന്റെ ഭീകരരാണ് തട്ടിക്കൊണ്ടുപോയത്.

ജൂലൈ ഒന്നിനാണ് സംഭവം ഉണ്ടായത്. ഫാക്ടറിയിലേക്ക് കടന്നുകയറിയ ഭീകരർ കനത്ത ആക്രമണം അഴിച്ചുവിട്ട ശേഷം അവിടെയുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ പൗർമാരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഭവത്തെ ഇന്ത്യ അപലപിക്കുന്നുവെന്നും മൂന്ന് പേരെയും കണ്ടെത്താൻ മാലി സർക്കാർ സാധ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇവരുടെ കുടുംബങ്ങളുമായും വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ട് വരികയാണ്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 




യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക