Saturday, 24 January 2026

ഇന്ത്യയ്ക്കുമേലുള്ള 25% തീരുവ വെട്ടിക്കുറയ്ക്കാൻ യുഎസ്, ട്രംപിന്‍റെ വിജയമെന്ന് ട്രഷറി സെക്രട്ടറി

ഇന്ത്യയ്ക്കുമേലുള്ള 25% തീരുവ വെട്ടിക്കുറയ്ക്കാൻ യുഎസ്, ട്രംപിന്‍റെ വിജയമെന്ന് ട്രഷറി സെക്രട്ടറി


 

വാഷിങ്ടൺ: ഇന്ത്യക്കുമേൽ ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം തീരുവ പകുതിയായി കുറയ്ക്കാൻ സാധ്യത. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള 'പിഴ'യായി ഇന്ത്യയ്ക്കുമേൽ അടിച്ചേൽപ്പിച്ച 25% തീരുവ യുഎസ് എടുത്തുകളയുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് സ്‌കോട്ട് ബെസെന്റ് തീരുവ കുറയ്ക്കുന്നത് സംബന്ധിച്ച് സൂചന നൽകി. റഷ്യൻ എണ്ണ വാങ്ങുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം തീരുവ ഇരട്ടിയാക്കിയത്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ കമ്പനികകൾ ഗണ്യമായി കുറച്ചുവെന്ന് മനസിലാക്കുന്നുവെന്നും അത് ഒരു വിജയമാമെന്നാണ് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അവകാശപ്പെട്ടത്.


'റഷ്യൻ എണ്ണ വാങ്ങിയതിന് ഞങ്ങൾ ഇന്ത്യക്ക് 25% താരിഫ് ചുമത്തി. ഇതോടെ ഇന്ത്യൻ സംസ്‌കരണ ശാലകളുടെ റഷ്യൻ എണ്ണ വാങ്ങലിൽ ഇടിവുണ്ടായി. അത് ഒരു വിജയമാണ്' ബെസെന്റ് അഭിമുഖത്തിൽ പറഞ്ഞു. തീരുവകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും, അവ നീക്കം ചെയ്യാൻ അമേരിക്കൻ ഭരണകൂടം തയ്യാറായേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിൽ നിന്ന് യുഎസിൽ എത്തുന്ന ഉൽപന്നങ്ങൾക്ക് മൊത്തം 50% ഇറക്കുമതി തീരുവയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനപ്രകാരം ഇപ്പോൾ ചുമത്തുന്നത്. ഇതിൽ നിന്ന് 25% ഒഴിവാക്കുന്നത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും.

അതേസമയം റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നത് കുറച്ചെന്ന അമേരിക്കൻ വാദത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇന്ത്യ ഔദ്യോഗികമായി ഈ നിലപാടുകൾ സ്ഥിരീകരിച്ചിട്ടില്ല. 2025 ഒക്ടോബറിൽ റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണ വ്യാപാരം നിർത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇത് തള്ളിയിരുന്നു. യുഎസിൽ നിന്ന് ഇന്ത്യയിലെത്തുന്ന പരിപ്പ് ഉൾപ്പെട ഏതാനും കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യ 30% ഇറക്കുമതി തീരുവ ചുമത്തി തിരിച്ചടിച്ച റിപ്പോർട്ടുകളും അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയ്ക്കുമേലുള്ള തീരുവഭാരം കുറയ്ക്കാനുള്ള നീക്കത്തിലേക്ക് യുഎസും കടക്കുന്നതെന്നാണ് സൂചന.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ വിപണിയിൽ സോണറ്റിന്റെ കുതിപ്പ്; അഞ്ച് ലക്ഷം വിൽപന പിന്നിട്ട് വാഹനം

ഇന്ത്യൻ വിപണിയിൽ സോണറ്റിന്റെ കുതിപ്പ്; അഞ്ച് ലക്ഷം വിൽപന പിന്നിട്ട് വാഹനം


 
ഇന്ത്യൻ വിപണിയിൽ 5 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ട് ദക്ഷിണ കൊറിയൻ കമ്പനിയായ കിയയുടെ കോംപാക്ട് എസ്.യു.വിയായ സോണറ്റ്. അഭിമാനകരമായ നിമിഷമെന്ന് കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ഓഫീസർ സൺഹാക്ക് പാർക്ക് പറഞ്ഞു. കിയയുടെ മൊത്തം ആഭ്യന്തര വിൽപ്പനയുടെ ഏകദേശം 35 ശതമാനവും ഇപ്പോൾ ഈ ഒരൊറ്റ മോഡലാണ്.

“സോണെറ്റിന്റെ 5 ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിടുന്നത് അഭിമാനകരമായ നിമിഷമാണ്. വിൽക്കുന്ന ഓരോ സോണറ്റും കിയയിൽ വിശ്വസിച്ച ഒരു ഉപഭോക്താവിനെ പ്രതിനിധീകരിക്കുന്നു. കൂടാതെ ഞങ്ങളിൽ കാണിച്ച വിശ്വാസത്തിന്റെ ശക്തമായ അംഗീകാരമാണിത്. അർത്ഥവത്തായ രൂപകൽപ്പന, നൂതന സാങ്കേതികവിദ്യ, വിശ്വസനീയമായ പ്രകടനം എന്നിവയിലുള്ള ഞങ്ങളുടെ ശ്രദ്ധ രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കളിൽ ശക്തമായി പ്രതിധ്വനിച്ചു” സൺഹാക്ക് പാർക്ക് പറഞ്ഞു.

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് ഇതിൽ വാഗ്ദാനം ചെയ്യുന്നത്. മാനുവൽ, ഐഎംടി, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് എന്നീ ഓപ്ഷനുകളിലും വാഹനം വിപണിയിൽ ലഭ്യമാണ്. 2020ലാണ് കിയ മോട്ടോഴ്‌സിന്റെ സോണറ്റ് ഇന്ത്യൻ വിപണിയിലെത്തിയത്. 2024 ജനുവരിയിൽ വാഹനത്തിന്റെ മുഖംമിനുക്കിയ മോഡലും കമ്പനി അവതരിപ്പിച്ചു. 22 വേരിയന്റുകളിലായാണ് സോണറ്റ് വിപണിയിലുള്ളത്.

ഏഴ് സ്പീഡ് ഡി.സി.ടി, ആറ് സ്പീഡ് ഐ.എം.ടി, ആറ് സ്പീഡ് ഓട്ടോമാറ്റിക്-മാനുവൽ, അഞ്ച് സ്പീഡ് മാനുവൽ എന്നിങ്ങനെ അഞ്ച് ട്രാൻസ്മിഷൻ ഓപ്ഷനുകളാണ് സോണറ്റിനുള്ളത്. 7 നിറങ്ങളിലുമാണ് കിയ സോനെറ്റ് ലഭ്യമാകുന്നത്. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന കോംപാക്ട് എസ്.യു.വികളിൽ ഒന്നാണ് സോണറ്റ്. 7.99 ലക്ഷം മുതൽ 15.77 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില. ഹ്യുണ്ടായ് വെന്യൂ, മാരുതി സുസുക്കി ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ്.യു.വി 3XO എന്നീ മോഡലുകളാണ് പ്രധാന എതിരാളികൾ.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഴുക്കുടിയനായ ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് ഭാര്യ; അമ്മായിയമ്മയും നാട്ടുകാരും ചേർന്ന് കെട്ടഴിച്ചു വിട്ടു

മുഴുക്കുടിയനായ ഭർത്താവിനെ കട്ടിലിൽ കെട്ടിയിട്ട് ഭാര്യ; അമ്മായിയമ്മയും നാട്ടുകാരും ചേർന്ന് കെട്ടഴിച്ചു വിട്ടു


 
ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിൽ നടന്ന കുടുംബ തർക്കം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. നിലവിൽ ഓൺലൈനിൽ വൈറലായ ഈ ക്ലിപ്പിൽ, വീടിനുള്ളിലെ കട്ടിലിൽ കെട്ടിയിരിക്കുന്ന ഒരു പുരുഷനെ കാണാം. ഭാര്യയും പുരുഷന്റെ അമ്മയും തമ്മിലുള്ള തർക്കവും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു. ക്ലിപ്പിന്റെ അവസാനം, അമ്മ മകന്റെ കൈകളിലെ കെട്ടഴിക്കാൻ ശ്രമിക്കുന്നത് കാണാം.

സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ, പുരുഷന്റെ അമ്മയും നിരവധി ഗ്രാമവാസികളും വീട്ടിലെത്തി അയാളെ കട്ടിലിൽ നിന്ന് മോചിപ്പിച്ചതായി കുടുംബാംഗങ്ങൾ പറഞ്ഞു.

തപൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹമീദ്പൂർ ഗ്രാമത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിനെ തടഞ്ഞുവെച്ചതായി റിപ്പോർട്ടുകൾ പറയുന്നു.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ്പെടുത്തിയത് കൗണ്‍സിലറോട്; കരാട്ടെ മാസ്റ്റർ പീഡനക്കേസിൽ പിടിയിൽ

ഒൻപതാം ക്ലാസുകാരി പെട്ടന്ന് കരാട്ടെ പരിശീലനം നിര്‍ത്തി, കാരണം വെളിപ്പെടുത്തിയത് കൗണ്‍സിലറോട്; കരാട്ടെ മാസ്റ്റർ പീഡനക്കേസിൽ പിടിയിൽ

 


കോഴിക്കോട്: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ഉപദ്രവം നടത്തിയ കരാട്ടെ അധ്യാപകന്‍ അറസ്റ്റില്‍. താമരശ്ശേരി പുതുപ്പാടി പെരുമ്പിള്ളി സ്വദേശി അയ്യപ്പന്‍കണ്ടി മുജീബ് റഹ്മാന്‍(27) ആണ് പിടിയിലായത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സംഭവമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. മുജീബ് റഹ്മാന് കീഴില്‍ പെണ്‍കുട്ടി കുറച്ച് നാളുകളായി കരാട്ടെ പരിശീലനം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

പരിശീലന കേന്ദ്രത്തില്‍ വച്ചും, കാറില്‍ വച്ചും ഇയാള്‍ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് ലഭിക്കുന്ന വിവരം. ഒടുവിൽ കരാട്ടെ മാസ്റ്ററുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കുട്ടി  ക്ലാസില്‍ പോകുന്നത് നിര്‍ത്തിയിരുന്നു. യാദൃശ്ചികമായി സ്‌കൂളില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച കൗണ്‍സിലിംഗില്ലാണ് പെൺകുട്ടി ഈ കാര്യം കൗണ്‍സിലറോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയാ അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മാലോറത്തും താമരശ്ശേരിയിലും ഇയാള്‍ കരാട്ടെ പരിശീലനം നല്‍കുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യപിച്ച് ഹോസ്റ്റലിൽ വന്നതിന് ശകാരിച്ചു; കെട്ടിടത്തിൽ നിന്ന് ചാടി ബിടെക് വിദ്യാർത്ഥി ജീവനൊടുക്കി

മദ്യപിച്ച് ഹോസ്റ്റലിൽ വന്നതിന് ശകാരിച്ചു; കെട്ടിടത്തിൽ നിന്ന് ചാടി ബിടെക് വിദ്യാർത്ഥി ജീവനൊടുക്കി


 
മദ്യപിച്ച് ഹോസ്റ്റലിൽ വന്നതിന് ശകാരിച്ചതിൽ മനംനൊന്ത് ബിടെക് വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി ഝാൻസി ജില്ല സ്വദേശിയായ ഉദിത് സോണിയാണ് മരിച്ചത്. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് മേഖലയിലെ ഹോസ്റ്റലിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.കെട്ടിടത്തിൽ നിന്ന് വീണ ഉടനെ ഉദിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ സുധീർ കുമാർ പറയുന്നതിങ്ങനെ: വെള്ളിയാഴ്ച രാത്രി ഉദിത് സോണിയും സുഹൃത്തുക്കളായ ചേതനും കുൽദീപും മദ്യം കഴിച്ച ശേഷമാണ് ഹോസ്റ്റലിൽ തിരിച്ചെത്തിയത്. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ ഹോസ്റ്റൽ അധികൃതർ അതൃപ്തി പ്രകടിപ്പിക്കുകയും വിദ്യാർത്ഥികളെ ശകാരിക്കുകയും സംഭവത്തിന്റെ വീഡിയോ ഉദിത്തിന്റെ പിതാവായ വിജയ് സോണിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. വീഡിയോ കണ്ടതിന് പിന്നാലെ പിതാവ് ഉദിത്തിനെ ഫോണിൽ വിളിച്ച് കർശനമായി ശാസിക്കുകയും ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.ഇതിൽ മനംനൊന്താണ് വിദ്യാർത്ഥി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദീപകിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി 27ന്

ദീപകിന്റെ മരണം: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി 27ന്


 
കോഴിക്കോട് ഗോവിന്ദപുരത്തെ ദീപകിന്റെ മരണത്തിൽ, പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ 27ന് വിധി പറയും. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ചും മോണി മെന്ററി ബെനിഫിറ്റും ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്ന് പൊലീസ് റിപ്പോർട്ട്.

സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ദുരുദ്ദേശമായി പകർത്തിയ വീഡിയോ പോസ്റ്റ് ചെയ്തതല്ലാതെ ദീപക് മരിക്കാൻ മറ്റ് കാരണങ്ങൾ ഇല്ല. ജാമ്യം ലഭിച്ചാൽ പ്രതി ഇത്തരം കുറ്റകൃത്യങ്ങളിൽ വീണ്ടും ഏർപ്പെടും. മറ്റ് വ്ലോഗർമാർ ഇത്തരം പ്രവർത്തികൾ ചെയ്യുകയും അതുവഴി കൂടുതൽ ആത്മഹത്യ ഉണ്ടാകാൻ സാധ്യയെന്നും പൊലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. ജനരോഷം ഭയന്നാണ് തീരുമാനം. ഷംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസിന് ലഭിക്കേണ്ടതുണ്ട്. അതിക്രമം നടന്നെന്ന ഷിംജിതയുടെ പരാതിയിലും പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.

കസ്റ്റഡി കാലയളവിൽ തെളിവെടുപ്പടക്കം നടത്താൻ പൊലീസ് ഉദേശിക്കുന്നുണ്ടെങ്കിലും ജനരോഷമാണ് വലിയ വെല്ലുവിളി. കസ്റ്റഡിയിൽ കിട്ടിയാൽ തന്നെ വിശദമായ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം അതീവരഹസ്യമായാകും തെളിപ്പെടുപ്പ്. ഷിംജിതയുടെ ഫോണിലെ വിവരങ്ങളും പൊലീസ് കാര്യമായി പരിശോധിക്കുന്നുണ്ട്. നിലവിലത്തെ പൊലീസ് അന്വേഷണത്തിൽ ബസിൽ വെച്ച് ലൈംഗിക അതിക്രമം നടന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!, റിപ്പബ്ലിക് ദിനം മുതൽ പുത്തൻ ഓഫർ, മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട്

കൊച്ചി മെട്രോ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത!, റിപ്പബ്ലിക് ദിനം മുതൽ പുത്തൻ ഓഫർ, മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15 ശതമാനം ഡിസ്കൗണ്ട്

 


കൊച്ചി: ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വൻ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഇനി മുതൽ ടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇളവ് ലഭിക്കും. നിലവിൽ നൽകിയിരുന്ന 10 ശതമാനം ഡിസ്കൗണ്ടിന് പുറമെയാണ് 5 ശതമാനം കൂടി അധികമായി അനുവദിച്ചിരിക്കുന്നത്.


ഹ്രസ്വകാലത്തേക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ പ്രത്യേക ഓഫർ 2026 ജനുവരി 26-ാം തീയതി മുതൽ യാത്രക്കാർക്ക് ലഭ്യമായിത്തുടങ്ങും. ക്യൂവിൽ നിൽക്കാതെയും ചില്ലറ പൈസയുടെ ബുദ്ധിമുട്ടില്ലാതെയും യാത്ര ചെയ്യാൻ കൂടുതൽ ആളുകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് ആകർഷിക്കുകയാണ് ഇതിലൂടെ മെട്രോ ലക്ഷ്യമിടുന്നത്.

മെട്രോ സ്റ്റേഷനുകളിലെ പ്രവേശന ഗേറ്റുകൾ ക്യാമറ അധിഷ്ഠിത ക്യൂആർ സ്കാനിംഗ് സംവിധാനത്തിലേക്ക് നവീകരിച്ചതോടെ മൊബൈൽ ടിക്കറ്റുകൾ സ്കാൻ ചെയ്യുന്നത് കൂടുതൽ എളുപ്പമായിട്ടുണ്ട്. പുതിയ സംവിധാനം വഴി ഫോണിലെ ക്യൂആർ കോഡ് വേഗത്തിൽ തിരിച്ചറിയാനും തടസ്സമില്ലാതെ സ്റ്റേഷനിലേക്ക് പ്രവേശിക്കാനും സാധിക്കും. കൊച്ചി മെട്രോയുടെ ആകെ ടിക്കറ്റ് വിൽപ്പനയുടെ 34 ശതമാനവും നിലവിൽ ഡിജിറ്റൽ മാർഗങ്ങളിലൂടെയാണ് നടക്കുന്നത്. ഈ നിരക്ക് ഇനിയും ഉയർത്താനാണ് അധികൃതരുടെ നീക്കം.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂർ വാഹനാപകടം; പ്രതി വിഷ്ണുവിന്‍റെ മൊഴി, 'ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേത്', അപകടസമയം വാഹനത്തിൽ വിഷ്ണു മാത്രം

ദമ്പതികളുടെ മരണത്തിനിടയാക്കിയ കിളിമാനൂർ വാഹനാപകടം; പ്രതി വിഷ്ണുവിന്‍റെ മൊഴി, 'ഐഡി കാര്‍ഡുകള്‍ സുഹൃത്തുക്കളുടേത്', അപകടസമയം വാഹനത്തിൽ വിഷ്ണു മാത്രം


 
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ മുഖ്യപ്രതി വിഷ്ണു പിടിയിലായി. അപകട സമയത്ത് വാഹനത്തിൽ വിഷ്ണുവിന്റെ കൂടെ ആരും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. കയ്യിൽ ഉണ്ടായിരുന്ന ഫയർസ്ഫോഴ്സ്, പൊലീസ് ഐഡികൾ കാർഡുകൾ സുഹൃത്തുക്കളുടേതെന്നാണ് വിഷ്ണു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. മദ്യപിച്ചിരുന്നതായും വിഷ്ണു പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ടോളുകൾ മറി കടക്കാൻ വേണ്ടിയാണ് ഐഡികൾ കയ്യിൽ കരുതിയത്. പൊലീസ് ഉദ്യോഗസ്ഥന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥന്റെയും ടവർ ലൊക്കേഷൻ പൊലീസ് പരിശോധിച്ചു. സംഭവസമയം ഇവർ കിളിമാനൂരിൽ ഇല്ലെന്നാണ് നിഗമനം. എന്നാൽ വിഷ്ണുവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അപകടമുണ്ടാക്കിയ താറിന്റെ ഉടമ വിഷ്ണുവിനെ ഇന്ന് പുലർച്ചെയാണ് പാറശ്ശാലയിൽ നിന്ന് ‌ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സംഘം കസ്റ്റഡിയിലെടുത്തത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം; രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു


 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ രണ്ടാംഘട്ട നിർമ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. 10000 കോടി രൂപയുടെ പദ്ധതികളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ നിലവിലെ കണ്ടെയ്നർ ശേഷി 10 ലക്ഷത്തിൽ നിന്ന് 50 ലക്ഷമായി മാറും. ക്രൂയിസ് കപ്പലുകൾക്ക് അടക്കം അടുക്കാവുന്ന നിലയിലേയ്ക്ക് രണ്ടാംഘട്ട വികസനം പൂർത്തിയാകുന്നതോടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാറും. കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർവാനന്ദ സോനോവാൾ, പ്രതിപക്ഷ നേതാവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

സ്വാഗത പ്രസംഗത്തിൽ കേന്ദ്രമന്ത്രിയെ വേദിയിൽ ഇരുത്തി മന്ത്രി ശിവൻകുട്ടി വിമർശനം ഉന്നയിച്ചു. തൂത്തുക്കുടി തുറമുഖത്തിന് ലഭിച്ച പരിഗണന വിഴിഞ്ഞം തുറമുഖത്തിന് കിട്ടിയില്ലെന്നായിരുന്നു ശിവൻകുട്ടിയുടെ വിമർശനം. പലിശ സഹിതം പണം തിരിച്ചു വാങ്ങുന്നത്

കേരളത്തെ കടക്കെണിയിലാക്കാനുള്ള ശ്രമമാണെന്നും കേന്ദ്രത്തിൻ്റേത് ഫെഡറൽ സംവിധാനത്തോടുളള വെല്ലുവിളിയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിൽ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്; കാരണം കനത്ത ശീതക്കാറ്റ്

ദുബായിൽ നിന്ന് യുഎസിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്; കാരണം കനത്ത ശീതക്കാറ്റ്


 
കനത്ത ശീതക്കാറ്റ് മൂലം അമേരിക്കയിലേക്ക് യാത്രാ തടസങ്ങൾ ഉള്ളതിനാൽ ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി. ജനുവരി 24 മുതൽ ജനുവരി 26 വരെയുള്ള വിമാന സർവീസുകളാണ് റദ്ദാക്കിയത്. എമിറേറ്റ്സ് എയർലൈൻസ് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. യുഎസിന്റെ തെക്ക്, കിഴക്ക്, മധ്യ മേഖലകളിൽ മഞ്ഞുവീഴ്ചയ്ക്കും ശക്തമായ കാറ്റിനും കാരണമാകുന്ന ഫേൺ കൊടുങ്കാറ്റിന്റെ ആഘാതം മുൻകൂട്ടി കണ്ടാണ് ഈ തീരുമാനമെന്ന് എമിറേറ്റ്സ് അധികൃതർ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

വിമാനം റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർ റീബുക്കിംഗ് സൗകര്യങ്ങൾക്കായി ട്രാവൽ ഏജൻസികളുമായി ബന്ധപ്പെടാൻ എയർലൈൻ അധികൃതർ നിർദ്ദേശിച്ചു. എമിറേറ്റ്സ് വഴി നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി എയർലൈനിന്റെ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടേണ്ടതാണ്.

യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് അധികൃതർ ഖേദം പ്രകടിപ്പിച്ചു. അമേരിക്കയിലെ വ്യോമയാന സർവീസുകളെ 'ഫേൺ' ശീതക്കാറ്റ് ബാധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.

ശീതക്കാറ്റ് ഇതിനകം തന്നെ അമേരിക്കയിലുടനീളം വിമാനയാത്രയെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രധാന വിമാനത്താവളങ്ങളിലും പ്രാദേശിക എയർപോർട്ടുകളിലും കാലാവസ്ഥ മോശമായതോടെ പല എയർലൈനുകളും സർവീസുകൾ റദ്ദാക്കുകയും വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, യാത്രക്കാർക്ക് തടസമില്ലാതെ ടിക്കറ്റുകൾ മാറ്റുന്നതിനായി ട്രാവൽ വെയ്‌വറുകളും എയർലൈനുകൾ അനുവദിച്ചിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക