Thursday, 12 March 2026

കേരള ഹോട്ടൽ &  റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും, ഇഫ്താർ സംഗമവും

കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയും, ഇഫ്താർ സംഗമവും



 കോട്ടയം : ഈരാറ്റുപേട്ട തീക്കോയി കരുണ അഭയ കേന്ദ്രത്തിൽ വച്ച് ജില്ലാ പ്രസിഡൻറ് ശ്രീ കെ കെ ഫിലിപ്പ് കുട്ടിയുടെ  അധ്യക്ഷതയിൽ പൂഞ്ഞാർ എംഎൽഎ അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന സെക്രട്ടറി ശ്രീ സി കെ അനിൽ മുഖ്യപ്രഭാഷണം നടത്തി.

 ഈ അവസരത്തിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വക്കറ്റ് വി പി നാസർ വേസ്റ്റ് ബിന്നിന്റെ ഉദ്ഘാടനവും ഹൈജീൻ മോണിറ്ററിംഗ് സംവിധാനം ഉദ്ഘാടനം സംസ്ഥാന കൺവീനർ ശ്രീ എം പി ഷിജു  നിർവഹിക്കുകയുണ്ടായി.

ഇഫ്താർ സന്ദേശം ശ്രീ ഷഫീഖ് ടി എം നൽകി സംസാരിച്ചു


, സംസ്ഥാന സെക്രട്ടറി ശ്രീ എൻ പ്രതീഷ് , ശ്രീ ഷാഹുൽ ഹമീദ്,ശ്രീ മുഹമ്മദ് ഷെരീഫ്, ശ്രീ റ്റി സി അൻസാരി, ശ്രീ ബോബി തോമസ് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ വർക്കിംഗ് പ്രസിഡണ്ട് ശ്രീ ബിജോയ് വി ജോർജ്, എന്നിവർ ആശംസകൾ അർപ്പിച്ചു. ജില്ലാ ട്രഷറർ മനോജ് കുമാർ പി വന്നുചേർന്ന ഏവർക്കും കൃതജ്ഞത രേഖപ്പെടുത്തി.
 


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ

കൊച്ചിയിൽ രാസലഹരിയുമായി ഫുഡ് വ്ളോഗറും സുഹൃത്തും പിടിയിൽ


 
കൊച്ചി: കഞ്ചാവും എംഡിഎംഎയുമായി ഫുഡ് വ്‌ളോഗറും സുഹൃത്തും പിടിയില്‍. എക്‌സൈസ് സംഘമാണ് കൊച്ചിയില്‍ വച്ച് ഇരുവരെയും പിടികൂടിയത്. ഫുഡ് വ്‌ളോഗറും മോഡലുമായ തൃശ്ശൂര്‍ സ്വദേശി മുഹമ്മദ് ആദില്‍, സുഹൃത്ത് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാമില്‍ എന്നിവരാണ് പിടിയിലായത്.

7.87 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് ഇവരുടെ കയ്യില്‍ നിന്ന് പിടികൂടിയതെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ഫുഡി ഷെഫ് എന്ന സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെ നിരവധി ഫുഡ് വ്‌ളോഗുകള്‍ ചെയ്തിരുന്ന വ്യക്തിയാണ് മുഹമ്മദ് ആദില്‍. കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലും പരിസരങ്ങളിലും എക്‌സൈസ് സംഘം പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി തുടരുന്ന പരിശോധനയിലാണ് ഇരുവരുടെയും ചിറ്റൂരിലെ വീട്ടില്‍ നിന്നും പിടികൂടിയത്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ 2 ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ


 

ഹോർമുസ് കടലിടുക്കിലൂടെ കടന്ന് പോകാൻ രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് അനുമതി നൽകി ഇറാൻ. സംഘർഷത്തെ തുടർന്ന് ഇസ്രായേൽ യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് നിയന്ത്രണം തുടരുന്നതിനിടെയാണ് ഇന്ത്യൻ കപ്പലുകൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നത്.

പുഷ്പക്, പരിമൾ എന്നീ കപ്പലുകൾക്ക് ആണ് കടന്നുപോകാൻ ഇറാൻ അനുമതി നൽകിയത്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ നടത്തിയ ചർച്ചയിൽ ആണ് ഇളവ്. സംഘർഷം ആരംഭിച്ചതിനുശേഷം ഹോർമുസ് കടലിടുക്കിലൂടെ ആദ്യ കപ്പൽ ഇന്ത്യയിൽ എത്തി. ലൈബീരിയ പതാക വഹിച്ച ഷെൻലോങ് സൂയസ്മാക്സ് എന്ന കപ്പൽ ക്രൂഡ് ഓയിലുമായാണ് മുംബൈ തീരത്ത് എത്തിയത്. ഇറാഖിൽ എണ്ണക്കപ്പലുകൾക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. അമേരിക്കയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ.

അതേസമയം, റഷ്യയിൽ നിന്നും എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനത്തെ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ സെർജിയോ ഗോർ സ്വാഗതം ചെയ്തു. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 50% ആണ് വർദ്ധിച്ചത്. പ്രതിസന്ധി തുടർന്നാൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി പ്രതിദിനം 2 ദശലക്ഷം ബാരലിനടുത്ത് എത്തും. ബ്രെന്റ് ക്രൂഡ് വിലയിൽ 9 ശതമാനം വർധനവ് ഉണ്ടായി.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’

പാചകവാതക ക്ഷാമം; തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീൻ മെനുവിൽ ‘അരി ആഹാരം ഇല്ല’


 
സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ക്യാന്റീനിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഭക്ഷണ മെനു വെട്ടി കുറച്ചു. ക്യാന്റീനിലെ പ്രധാന മെനുവിൽ നിന്ന് അരി ആഹാരം വെട്ടി പകരം മെനുവിൽ ചപ്പാത്തിയും പൊറോട്ടയും മാത്രം ഉൾപ്പെടുത്തി. മെഡിക്കൽ കോളജ് സഹകരണ ക്യാന്റീനിൽ ആണ് പ്രതിസന്ധി. ക്ഷാമം തുടർന്നാൽ ക്യാന്റീൻ അടച്ചു പൂട്ടേണ്ട അവസ്ഥയാനുള്ളത്. ആശുപത്രിയിലെത്തുന്ന നിരവധി രോഗികളും അവരുടെ കൂട്ടിരിപ്പുകാർക്കും ആശ്രയിക്കുന്ന ക്യാന്റീനാണിത്. കുറഞ്ഞ ചിലവിൽ ഭക്ഷണം നൽകുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ സ്ഥാപനം വിറക് അടുപ്പിലേക്ക് മാറേണ്ട അവസ്ഥയിലാണുള്ളത്. ദിവസവും 4 മുതൽ 5 വരെയുള്ള സിലിണ്ടറുകളാണ് ഇവിടെ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത്.

പാചകവാതക സിലിണ്ടർ പ്രതിസന്ധിയിൽ കൂടുതൽ ഹോട്ടലുകളുടെ പ്രവർത്തനം താളം തെറ്റുകയാണ്. മെനു മാറ്റിയും വെട്ടിച്ചുരുക്കിയും പിടിച്ചുനിൽക്കാൻ ഹോട്ടലുടമകൾ ശ്രമം നടത്തുന്നു. എങ്കിലും ഏറെ നാൾ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്. ഹോസ്റ്റലുകളും കാറ്ററിങ് സ്ഥാപനങ്ങളും നേരിടുന്നത് കടുത്ത വെല്ലുവിളിയാണ്. ഹോട്ടൽ മേഖലയ്ക്ക് അപ്പുറവും പാചകവാതക പ്രതിസന്ധി വ്യാപിക്കുന്നു. മുംബൈ, ബെംഗളൂരു നഗരങ്ങളിൽ നൂറുകണക്കിന് ഹോട്ടലുകൾ പൂട്ടിയെന്നാണ് വിവരം.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി


 
റായ്പൂർ: ഛത്തീസ്ഗഡ് റായ്പൂരിൽ വ്യോമസേന ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കമാൻഡർ വിപുല്‍ യാദവ് ( 39) ആണ് മരിച്ചത്. ഭീകരവിരുദ്ധ ഓപ്പറേഷൻ സ്ക്വാഡിലെ പ്രധാനിയായിരുന്നു വിപുൽ.

വീട്ടിലാണ് വിപുലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ദമ്പതികൾക്കിടയിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും വ്യക്തിപരമായ പ്രശ്നങ്ങളാകാം ജീവനൊടുക്കിയതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.

സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; SNDP ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; SNDP ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി


 
കൊച്ചി: വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ ഹൈക്കോടതി നീക്കി. വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തുഷാർ വെള്ളാപ്പള്ളിയെയും യോഗം പ്രസിഡന്റ് ഡോ എം എൻ സ്വാമിയെയും ഹൈക്കോടതി നീക്കി.

ഓഡിറ്റ് കണക്കുകൾ സമർപ്പിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി എസ്എൻഡിപിയുടെ വിമത വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്. നോൺ ട്രേഡിങ് കമ്പനിയായ എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം രജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ ഹാജരാക്കിയില്ല. ഇങ്ങനെ നൽകിയില്ലെങ്കിൽ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാൻ ഉത്തരവിട്ടത്.


















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസിയിൽ നിന്ന് ലക്ഷകണക്കിന് ദിർഹം തട്ടിയെടുത്തു; പ്രതിക്ക് കടുത്ത ശിക്ഷയുമായി ദുബായ് കോടതി

പ്രവാസിയിൽ നിന്ന് ലക്ഷകണക്കിന് ദിർഹം തട്ടിയെടുത്തു; പ്രതിക്ക് കടുത്ത ശിക്ഷയുമായി ദുബായ് കോടതി


 
ഡിജിറ്റല്‍ കറന്‍സി ഇടപാടിന്റെ മറവില്‍ പ്രവാസിയില്‍ നിന്ന് ലക്ഷക്കണക്കിന് ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ദുബായ് കോടതിയുടെ നിര്‍ണായക വിധി. വഞ്ചനയിലൂടെ കൈക്കലാക്കിയ 1.29 മില്യണ്‍ ദിര്‍ഹം ഇരക്ക് തിരികെ നല്‍കണമെന്നാണ് കോടതിയുടെ ഉത്തരവ്. പ്രതിക്ക് ക്രിമിനല്‍ ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സിവില്‍ കോടതിയുടെ ഉത്തരവും പുറത്ത് വന്നിരിക്കുന്നത്.

ആസൂത്രിതമായ തട്ടിപ്പാണ് പ്രതി നടത്തിയത്. ക്രിപ്റ്റോ കറന്‍സി വാലറ്റുള്ള പരാതിക്കാരനെ സമീപിച്ച് വലിയ തുകയ്ക്ക് ഡിജിറ്റല്‍ കറന്‍സി വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചാണ് പ്രതി ഇരയെ വലയിലാക്കിയത്. വിശ്വാസം പിടിച്ചുപറ്റാനായി താന്‍ അയച്ചതാണെന്ന് അവകാശപ്പെട്ട് ചില അറബ് വംശജരെ ഇടനിലക്കാരായി ഇരയുടെ ഓഫീസിലേക്കും അയക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ദിവസം നേരിട്ടെത്തിയ പ്രതി, തന്റെ പക്കല്‍ വലിയ തുകയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ പണം പ്രദര്‍ശിപ്പിച്ചു.

പ്രതിയുടെ വാക്കുകള്‍ വിശ്വസിച്ച പരാതിക്കാരന്‍ 12,91,500 ദിര്‍ഹം മൂല്യമുള്ള ക്രിപ്റ്റോ ആസ്തികള്‍ പ്രതിയുടെ വാലറ്റിലേക്ക് കൈമാറി. എന്നാല്‍ വാഗ്ദാനം ചെയ്ത പണം നല്‍കാതെ ഡിജിറ്റല്‍ ആസ്തികളുമായി പ്രതി മുങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പൊലീസിന് മുന്നില്‍ എത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ നീക്കത്തിലൂടെ ദുബായ് പൊലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നാലെ കേസ് പബ്ലിക് പ്രോസിക്യൂഷന് മുന്നിലും എത്തി.

കേസ് പരിഗണിച്ച ക്രിമിനല്‍ കോടതി പ്രതിക്ക് 10,000 ദിര്‍ഹം പിഴ ചുമത്തുകയും തട്ടിയെടുത്ത തുക ഇരയ്ക്ക് നല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ലൈസന്‍സില്ലാതെ വെര്‍ച്വല്‍ അസറ്റ് ഇടപാടുകള്‍ നടത്തിയതിന് പരാതിക്കാരനും കോടതി പിഴ ചുമത്തി. അംഗീകൃത ലൈസന്‍സില്ലാത്ത വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഡിജിറ്റല്‍ കറന്‍സി ഇടപാടുകള്‍ നടത്തുന്നത് വലിയ സാമ്പത്തിക നഷ്ടത്തിനും നിയമപരമായ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക