Monday, 31 March 2025

ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു

ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു




തിരുവനന്തപുരം വർക്കലയിൽ ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങിവരുന്നവർക്കിടയിലേക്ക് അമിത വേഗതയിലെത്തിയ റിക്കവറി വാഹനം ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ അമ്മയും മകളും മരിച്ചു. വർക്കല പേരേറ്റിൽ സ്വദേശിനിയായ രോഹിണി(53), മകൾ അഖില(19) എന്നിവരാണ് മരിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 5 പേർക്ക് പരിക്കേറ്റു.
ഞായറാഴ്ച രാത്രി 10 മണിക്ക് വര്‍ക്കല കവലയൂര്‍ റോഡില്‍ കൂട്ടിക്കട ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. പേരേറ്റിൽ കൂട്ടിക്കട തൊടിയിൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവർക്കിടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്.

അമിതവേഗതയിലെത്തിയ വാഹനം ഒരു സ്കൂട്ടറിലിടിച്ച ശേഷം റോഡിലൂടെ നടന്നു പോകുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആളുകളെ ഇടിച്ച ശേഷം വാഹനം സമീപത്തെ കടയുടെ തിട്ടയിലും ശേഷം നിറുത്തിയിട്ടിരുന്ന കാറിലുമിടിച്ചാണ് നിന്നത്. വാഹനത്തിന്റെ ഡ്രൈവർ ചെറുന്നിയൂർ മുടിയക്കോട് സ്വദേശി ടോണി അപകടശേഷം ഓടിരക്ഷപ്പെട്ടു


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




കുട്ടികളിൽ ലഹരി ഉപയോഗവും അക്രമോത്സുകതയും വർധിക്കുന്നു :  മുഖ്യമന്ത്രി

കുട്ടികളിൽ ലഹരി ഉപയോഗവും അക്രമോത്സുകതയും വർധിക്കുന്നു : മുഖ്യമന്ത്രി




തിരുവനന്തപുരം: കുട്ടികളിൽ ലഹരി ഉപയോഗവും അക്രമോത്സുകതയും വർധിക്കുന്നുവെന്നും  അത് സമൂഹത്തെ ഗൗരവതരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വ്യാപനം തടയാന്‍ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിയെ വേരോടെ അറുത്തുമാറ്റുന്നതിന് ഭരണ നടപടികൾക്കൊപ്പം സാമൂഹിക ഇടപെടലും വേണം. അതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾക്ക് വേണ്ടിയാണ് യോഗം. ലഹരിയെ വേരോടെ അറുത്തു മാറ്റുന്നതിന് ഭരണ നടപടികൾക്ക് ഒപ്പം സാമൂഹിക ഇടപെടലും വേണം. അതിനുള്ള ക്രിയാത്മക നിർദേശങ്ങൾക്ക് വേണ്ടിയാണ് യോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മയക്കു മരുന്ന് ഉപയോഗം വർധിച്ചു വരികയാണ്. കുട്ടികളിൽ അക്രമ വാസന വർധിച്ചു വരുന്നു. ഇത് ആഗോള തലത്തിൽ ഉണ്ടാകുന്ന പ്രതിഭാസമാണ്. സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭ പറയുന്നത് ലോകത്ത് ആകെ ലഹരി ഉപയോഗത്തിൽ വർധന ഉണ്ടായിരിക്കുന്നുവെന്നാണ്. പ്രശ്നത്തെ കൈയും കെട്ടി നിഷ്‌ക്രിയരായി നോക്കിനില്ക്കാൻ കഴിയില്ല. തെറ്റുകൾ തിരുത്തേണ്ടതുണ്ട്. നാശത്തിലേക്ക് തള്ളി വിടാതെ അവസാനത്തെ ആളെ പോലും രക്ഷിക്കുക എന്ന ലക്ഷ്യമാണ് നമുക്കുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.കുട്ടികൾ സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന് മാതാപിതാക്കൾ തടസം നിൽക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നല്ല രീതിയിൽ കൂട്ട് കൂടണം. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ലഹരി മാഫിയയ്ക്കെതിരേ മാത്രമല്ല, കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. മനുഷ്യരൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു.കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന ലഹരി ഉപയോഗവും അക്രമോത്സുകതയും ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് കർമപദ്ധതി തയാറാക്കാൻ വിദഗ്ധരുടെയും, വിദ്യാർഥി-യുവജന സംഘടനകളുടെയും, സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകർതൃ സംഘടനകളുടെയും യോഗമാണ് നടന്നത്.യോഗത്തിൽ ഉയർന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള സമിതി സമഗ്രമായ കര്‍മപദ്ധതി ഒരുക്കും. ലഹരി രക്ഷാ ബോധവത്കരണ പരിപാടികൾ അതിനുസരിച്ചാകും സര്‍ക്കാര്‍ ചിട്ടപ്പെടുത്തുക. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു: എമ്പുരാനെതിരേ വീണ്ടും ആർഎസ്എസ് മുഖപത്രം

പൃഥ്വിരാജ് രാജ്യവിരുദ്ധരുടെ ശബ്ദമായി മാറുന്നു: എമ്പുരാനെതിരേ വീണ്ടും ആർഎസ്എസ് മുഖപത്രം




ന്യൂഡല്‍ഹി: എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സൂപ്പർതാരം മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെ സിനിമക്കും സംവിധായകന്‍ പൃഥ്വിരാജിനുമെതിരേ വിമർശനവുമായി ആര്‍എസ്എസ് മുഖവാരിക ഓര്‍ഗനൈസര്‍.പൃഥ്വിരാജിന്‍റെ ദുഷ്ടപദ്ധതിയും ദുരുദ്ദേശ്യവും എംപുരാന്‍ സിനിമയില്‍ തുറന്നു കാട്ടപ്പെട്ടിരിക്കുന്നു. സനാതന ധര്‍മം അടക്കം വിവിധ വിഷയങ്ങളിലും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചയാളാണ് പൃഥ്വിരാജെന്നും രാജ്യവിരുദ്ധരുടെ ശബ്ദമായി പലപ്പോഴും അദ്ദേഹം മാറിയെന്ന് ഓര്‍ഗനൈസറിലെ ലേഖനത്തില്‍ ആരോപിക്കുന്നു. ഹിന്ദുക്കളുടെ കാര്യത്തില്‍ പൃഥ്വിരാജിന് ഇരട്ടത്താപ്പാണ്. മുനമ്പം വിഷയത്തിലും ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണത്തിലും പ്രതികരിക്കാന്‍ പൃഥ്വിരാജ് തയാറായില്ലെന്നും ലേഖനം പറയുന്നു.  വ്യാപക പ്രതിഷേധങ്ങളെ തുടര്‍ന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള മോഹൻലാലിന്‍റെ പോസ്റ്റ് പൃഥ്വിരാജ് പങ്കുവച്ചിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




K സ്മാർട്ട് സർക്കാർ ആപ്പ് 10 ദിവസത്തേക്ക് പ്രവർത്തിക്കില്ല

K സ്മാർട്ട് സർക്കാർ ആപ്പ് 10 ദിവസത്തേക്ക് പ്രവർത്തിക്കില്ല



ILGMS സോഫ്റ്റ് വെയറിന് പകരമായി KSMART
(Kerala Solution for Managing Administrative Reformation and Transformation) സംവിധാനം ഏർപ്പെടുത്തുകയാണ്. കെ-സ്‌മാർട്ടിന്‍റെ കാര്യക്ഷമമായ വിന്യാസത്തിനും നടത്തിപ്പിനുമായി നിരവധി ക്രമീകരണങ്ങൾ നടത്തേണ്ടതുണ്ട്.

കെ-സ്മാർട്ട് വിന്യാസത്തിന്‍റെ ഭാഗമായി 2025 മാർച്ച് 31 മുതൽ ഏപ്രിൽ 5 വരെ സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് അപേക്ഷകൾ നൽകാൻ കഴിയുന്നതല്ല.




ഏപ്രിൽ 1 മുതൽ 9 വരെ ഉദ്യോഗസ്ഥ തലത്തിലും സോഫ്റ്റ് വെയറുകൾ പ്രവർത്തിക്കുന്നതല്ല. ആയതിനാൽ പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾക്ക് തടസ്സം നേരിടുന്നതാണ് എന്ന വിവരം അറിയിക്കുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Saturday, 29 March 2025

പ്രേമിച്ച രണ്ട് യുവതികളെയും ഒരേ മണ്ഡപത്തില്‍ വെച്ച് യുവാവ് വിവാഹം കഴിച്ചു

പ്രേമിച്ച രണ്ട് യുവതികളെയും ഒരേ മണ്ഡപത്തില്‍ വെച്ച് യുവാവ് വിവാഹം കഴിച്ചു




രേസമയം രണ്ട് യുവതികളെ പ്രണയിച്ച യുവാവ് ഇരുവരെയും ഒരേ മണ്ഡപത്തില്‍ വെച്ച് വിവാഹം കഴിച്ചു. തെലങ്കാനയിലെ കൊമരം ഭീം ആസിഫബാദ് ജില്ലയിലെ ജനങ്ങളാണ് ഈ അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷിയായത്. ലിംഗാപൂര്‍ മണ്ഡലത്തിലെ ഗുംനൂര്‍ സ്വദേശിയായ സൂര്യദേവ് ആണ് തന്റെ രണ്ട് കാമുകിമാരെയും വിവാഹം കഴിച്ചത്. ലാല്‍ ദേവി, ഝല്‍കാരി ദേവി എന്നിവരുമായി പ്രണയത്തിലായിരുന്നു സൂര്യദേവ്.
വിവാഹക്ഷണക്കത്തില്‍ വധുവിന്റെ പേരിന്റെ സ്ഥാനത്ത് തന്റെ രണ്ട് കാമുകിമാരുടെ പേരും അച്ചടിക്കാന്‍ സൂര്യദേവ് മറന്നില്ല. വലിയ ആഘോഷത്തോടെയാണ് സൂര്യദേവ് വിവാഹം നടത്തിയത്.

ഇവരുടെ വിവാഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും സാന്നിദ്ധ്യത്തില്‍ മൂവരും വിവാഹച്ചടങ്ങുകള്‍ നടത്തുന്നതും രണ്ട് യുവതികള്‍ സൂര്യദേവിന്റെ കൈപിടിച്ചുനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




അഞ്ച് കിലോഗ്രാം കഞ്ചാവുമായി പിടിയിലായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു

അഞ്ച് കിലോഗ്രാം കഞ്ചാവുമായി പിടിയിലായ യുവാവിന് ഏഴ് വർഷത്തിന് ശേഷം കോടതി ശിക്ഷ വിധിച്ചു



പാലക്കാട്: പാലക്കാട്ട് അഞ്ച് കിലോഗ്രാം കഞ്ചാവ് ബാഗിൽ കടത്തിക്കൊണ്ട് വന്ന കേസിലെ പ്രതിക്ക് കോടതി എട്ട് വർഷം  കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട്‌ തെങ്കര സ്വദേശി സഹാദിനെയാണ് കോടതി ശിക്ഷിച്ചത്. എട്ട് വർഷം മുമ്പ് നടന്ന സംഭവത്തിലാണ് അന്വേഷണവും വിചാരണയും പൂർത്തിയാക്കി കോടതി വിധി പറഞ്ഞത്. 
2017 ജൂലൈ 31ന് കൂട്ടുപാത ജംഗ്ഷനിൽ വച്ച് കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഡി. ശ്രീകുമറും സംഘവും നടത്തിയ പരിശോധനയിലാണ് ഇവർ പടിയിലായത്. സഹാദിനെ കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ മണ്ണാർക്കാട് സ്വദേശി മുഹമ്മദ്‌ അലി വിചാരണ വേളയിൽ ഒളിവിൽ പോയി. 
പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറായിരുന്ന രാകേഷ് എം ആണ് കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പാലക്കാട് സെക്കൻഡ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഡി.സുധീർ ഡേവിഡാണ് പ്രതിയ്ക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു കോടയിൽ ഹാജരായി.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




ഭാര്യയെയും മകളെയും ഉൾപ്പെടെ നാലുപേരെ  യുവാവ് കൊലപ്പെടുത്തി

ഭാര്യയെയും മകളെയും ഉൾപ്പെടെ നാലുപേരെ യുവാവ് കൊലപ്പെടുത്തി


കൽപ്പറ്റ: കർണാടകയിലെ കുടകിൽ കൂട്ടകൊലപാതകം. ഭാര്യയെയും മകളെയും ഉൾപ്പെടെ നാലുപേരെ വയനാട് സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. വയനാട് തിരുനെല്ലി സ്വദേശിയായ ഗീരിഷാണ്  കൊല നടത്തിയത്. ഗീരിഷിന്‍റെ ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യപിതാവ് കരിയ(75), മാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. വയനാട് തലപ്പുഴയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് പിടികൂടി. മദ്യലഹരിയിലാണ് യുവാവ് കൃത്യം നടത്തിയതെന്നാണ് സൂചന.കുടകിലെ പൊന്നമ്പേട്ടിലാണ് സംഭവം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കൃത്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. പൊന്നമ്പേട്ട് പോലീസ് വെള്ളിയാഴ്ച വൈകുന്നേരം സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




വ്യാജ രേഖകൾ ഉപയോഗിച്ചതിന്റെ പേരിൽ ഏകദേശം 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ യുഎസ് എംബസി റദ്ദാക്കി. സർക്കാർ കടുത്ത തീരുമാനമെടുത്തു

വ്യാജ രേഖകൾ ഉപയോഗിച്ചതിന്റെ പേരിൽ ഏകദേശം 2000 ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ യുഎസ് എംബസി റദ്ദാക്കി. സർക്കാർ കടുത്ത തീരുമാനമെടുത്തു

 



ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. വിസ അപേക്ഷകളിൽ ബോട്ട് ഇടപെടൽ കണ്ടെത്തിയതായും അത്തരം വഞ്ചനാപരമായ നടപടികൾ അനുവദിക്കില്ലെന്നും എംബസി അറിയിച്ചു ഡൽഹി: തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യയിലെ യുഎസ് എംബസി 2,000 വിസ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കി. ഇതിൽ ഉൾപ്പെട്ട അക്കൗണ്ടുകളുടെ ഷെഡ്യൂളിംഗ് പ്രിവിലേജുകൾ ഇന്ത്യയിലെ യുഎസ് എംബസി താൽക്കാലികമായി നിർത്തിവച്ചതായി ഇന്ത്യയിലെ യുഎസ് എംബസി ഒരു ഇമെയിലിൽ അറിയിച്ചു. വിസ അപ്പോയിന്റ്മെന്റുകളിൽ ബോട്ടിന്റെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും അത്തരം വഞ്ചനാപരമായ നീക്കങ്ങൾ അനുവദിക്കില്ലെന്നും എംബസി അറിയിച്ചു. ഇതിന് പിന്നിലുള്ള ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചനയിൽ ഒരു വിട്ടുവീഴ്ചയുമില്ല. തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കി.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




പത്താം ക്ലാസുകാരി ഗർഭിണി: ബിരുദ വിദ്യാർഥിക്കെതിരേ കേസ്

പത്താം ക്ലാസുകാരി ഗർഭിണി: ബിരുദ വിദ്യാർഥിക്കെതിരേ കേസ്




ആലുവ: ആലുവയിലെ എയ്ഡഡ് സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥിനി ഗർഭിണിയായി. സംഭവത്തിൽ കുന്നുകര സ്വദേശിയായ ബിരുദ വിദ്യാർഥിക്ക് എതിരെ  ആലുവ പോലീസ് കേസെടുത്തു.  സംഭവം നടന്നത് ആലങ്ങാട്  പരിധിയിലാണെന്ന് വ്യക്തമായതിനെ തുടർന്ന് കേസ് ആലുവ വെസ്റ്റ് പോലീസിന് കൈമാറും. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞതിന് പിന്നാലെ സ്കൂൾ അധികൃതരാണ് വെള്ളിയാഴ്ച വിവരം പോലീസിന് കൈമാറിയത്. പെൺകുട്ടിയുടെ വീട്ടുകാർ നേരത്തെ പല സ്ഥലങ്ങളിലും വാടകയ്ക്ക് താമസിച്ചിട്ടുണ്ട്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൊഴിയെടുത്ത് ആലുവ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക


 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക