Saturday, 13 December 2025

വിജയത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന ഒരു തോല്‍വി; കോഴിക്കോടും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു

വിജയത്തിന് തൊട്ടടുത്ത് നില്‍ക്കുന്ന ഒരു തോല്‍വി; കോഴിക്കോടും യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു

 


കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ പരാജയം ഒഴിച്ചാല്‍ നില മെച്ചപ്പെടുത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് കോഴിക്കോട് കോര്‍പറേഷനില്‍ യു ഡി എഫ്. കഴിഞ്ഞ തവണ 18 സീറ്റാലാണ് ജയിച്ചതെങ്കില്‍ ഇത്തവണയത് 28 സീറ്റിലേക്കുയര്‍ത്താന്‍ യു.ഡി എഫിനായി. അതേസമയം യുഡിഎഫിന്റെയും എല്‍ഡിഎഫിന്റേയും സിറ്റിങ് സീറ്റില്‍ ഉള്‍പ്പടെ കടന്നു കയറിയായിരുന്നു ബിജെപിയുടെ തേരോട്ടം.

വിജയത്തിനോട് അടുത്ത പരാജയമാണ് കോഴിക്കോട് കോര്‍പറേഷനില്‍ യുഡിഎഫിന്. എല്‍ഡിഎഫുമായി വോട്ട് അന്തരം ഏഴു സീറ്റിന്. കഴിഞ്ഞ തവണ 18 ഡിവിഷനുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 28 ഡിവിഷനായി വര്‍ധിപ്പിച്ചു.
ഒന്നാമതാവാന്‍ കഴിഞ്ഞില്ലെങ്കിലും ഈ നേട്ടം യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതാണ്. പക്ഷെ അപ്പോഴും സിറ്റിങ്ങ് സീറ്റുകളില്‍ ചിലത് നഷ്ടപ്പെട്ടു.മേയര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെ പരാജയം യുഡിഎഫിന് തിരിച്ചടിയാണ്.

ഇതിനിടയില്‍ സിപി മുസാഫിര്‍നെ പരാജയപ്പെടുത്തിയുള്ള എസ് കെ അബൂബക്കറിന്റെ വിജയം ഗുണം ചെയ്‌തെന്നാണ് വിലയിരുത്തല്‍. അതേസമയം മേയര്‍ ബിനോ ഫിലിപ്പിന്റെ വാര്‍ഡ് പിടിച്ചെടുത്തു കൊണ്ടായിരുന്നു എന്‍ ഡി എ യുടെ കുതിപ്പ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും സിറ്റിങ് സീറ്റുകള്‍ കൈയ്യടക്കിയുള്ള വിജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ആവേശം നല്‍കുന്നതാണ്. 76 ഡിവിഷനുകളാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഉള്ളത്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ എല്‍ഡിഎഫ് 35,രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ് 28,എന്‍ഡിഎ 13 എന്നിങ്ങനെയാണ് കക്ഷി നില.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 LDFനെ പരാജയപ്പെടുത്താൻ BJPയും UDFഉം വോട്ട് കൈമാറി; എം വി ഗോവിന്ദൻ

LDFനെ പരാജയപ്പെടുത്താൻ BJPയും UDFഉം വോട്ട് കൈമാറി; എം വി ഗോവിന്ദൻ

 

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത തിരിച്ചടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യമായ തിരുത്തലുകൾ വരുത്തുമെന്നും തിരുത്തലുകൾ നടത്തി തിരിച്ചടികളെ അതിജീവിച്ച ചരിത്രം എൽഡിഎഫിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയവോട്ട് വിധി നിർണയിക്കുന്ന ജില്ലാ പഞ്ചായത്തുകളിൽ ഏഴെണ്ണം എൽഡിഎഫിന് ലഭിച്ചു. യഥാർത്ഥത്തിൽ 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആറ് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് എൽഡിഎഫിന് വിജയിക്കാനായത്. ബ്ലോക്ക് പഞ്ചായത്ത് നില പരിശോധിച്ചാൽ 59 ബ്ലോക്ക് പഞ്ചായത്തിലായിരുന്നു അന്ന് ജയിച്ചത്. 91 ബ്ലോക്ക് പഞ്ചായത്തിൽ യുഡിഎഫ് ആണ് അന്ന് ജയിച്ചത്. ഇപ്പോൾ എൽഡിഎഫിന് 77 ബ്ലോക്ക് പഞ്ചായത്തുകൾ നേടാനായി. 360 ഗ്രാമപഞ്ചായത്തായിരുന്നു അന്ന് എൽഡിഎഫിന് ലഭിച്ചത് എന്നാലിന്ന് 343 എണ്ണത്തിൽ ജയിക്കുകയും 70 എണ്ണം തുല്യമായി വരികയും ചെയ്തു. അന്ന് മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ എൽഡിഎഫിന് ദയനീയ അവസ്ഥയായിരുന്നു. ഇന്ന് 28 മുനിസിപ്പാലിറ്റികൾ ജയിക്കാനായി. 2010 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിന്റെ കുറവിനാണ് ഭരണം നഷ്ടപ്പെട്ടത്. പരാജയത്തെ ഫലപ്രദമായി നേരിട്ട് കൊണ്ടാണ് പിന്നീട് എൽഡിഎഫിന് മുന്നോട്ട് വരാൻ കഴിഞ്ഞത്. എൽഡിഎഫിന്റെ അടിത്തറ തകർന്നിരിക്കുന്നു എന്ന് പലരും പറയുന്നു. അതുകൊണ്ടാണ് 2010ലെ കാര്യം പറഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാഷ്ട്രീയമായി പരിശോധിക്കുമ്പോൾ പകുതി ജില്ലാ പഞ്ചായത്തിലും എൽഡിഎഫിന് ജയിക്കാനായി എന്നത് വലിയ കാര്യമാണ്. എൽഡിഎഫിന്‍റെ അടിത്തറയിൽ യാതൊരു ഇളക്കവും ഉണ്ടായിട്ടില്ല. വർഗീയശക്തികളുമായി നീക്കുപോക്ക് ഉണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. എൽഡിഎഫിനെ പരാജയപ്പെടുത്താൻ ബിജെപിയും യുഡിഎഫും വോട്ട് കൈമാറി. തിരുവനന്തപുരം കോർപ്പറേഷൻ നേടാൻ കഴിഞ്ഞു എന്നതിനപ്പുറം ബിജെപിക്ക് തെരഞ്ഞെടുപ്പിൽ മറ്റ് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സേതുമാധവന് പകരം ജയിച്ചത് ബിജെപി സ്ഥാനാർത്ഥിയാണ്. അവിടെ യുഡിഎഫിന് 20 വോട്ടുമാത്രമാണ് ലഭിച്ചത്. ഇത്തരം പരസ്പര സഹായങ്ങൾ യുഡിഎഫിനും ബിജെപിക്കും ഇടയിലുണ്ടായി. മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ശക്തികളുമായി യോജിപ്പോടെയാണ് യുഡിഎഫ് മത്സരിച്ചത്. ഇത്തരം പ്രചാരണങ്ങൾ ബിജെപിക്കും സഹായകമായി. ബിജെപിക്ക് തിരുവനന്തപുരം കോർപ്പറേഷൻ ജയിക്കാനായി എന്നത് ഒഴിച്ചാൽ അവരെ സംബന്ധിച്ച കാര്യമായ നേട്ടങ്ങളൊന്നും ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കാനായില്ലെന്ന് മനസിലാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട പ്രദേശമായ പന്തളത്ത് എൽഡിഎഫാണ് ജയിച്ചത്. ശബരിമല ഉൾക്കൊള്ളുന്ന വാർഡിൽ എൽഡിഎഫ് ജയിച്ചു. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ ഭൂരിപക്ഷം നഷ്ടപ്പെട്ടു. അവിടെ എൽഡിഎഫിന് സീറ്റ് വർധിപ്പിക്കാൻ സാധിച്ചുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

ഫലപ്രദമായി തന്നെയാണ് സർക്കാർ പ്രവർത്തനം നടത്തിയത്. ശബരിമല സ്വർണ്ണക്കൊള്ള സ്വാധീനം ഉണ്ടാക്കിയോ എന്ന് പരിശോധിക്കും. തിരുവനന്തപുരത്ത് കോൺഗ്രസുമായി ചേർന്നുപോകാൻ തീരുമാനമില്ല. എന്തെല്ലാം അപകടങ്ങൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് പാർട്ടി മുന്നോട്ടു പോകും. ഒരു പ്രാവശ്യം തോറ്റു എന്നതുകൊണ്ട് എപ്പോഴും തോറ്റു എന്നല്ല. ആവശ്യമായ തിരുത്തൽ വരുത്തി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നോട്ട് വരും. സ്ഥാനാർത്ഥി നിർണയത്തിൽ പിഴച്ചിട്ടില്ല. നല്ല സ്ഥാനാർത്ഥികളെ തന്നെയാണ് നിർത്തിയത്. പ്രാദേശികമായി പരിശോധിക്കേണ്ട വിഷയങ്ങളെല്ലാം പിന്നീട് പരിശോധിക്കും. സംസ്ഥാന സർക്കാർ കേരളത്തിന് നൽകിയത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. നേട്ടങ്ങൾ എന്തുകൊണ്ട് ഇടതിന്റെ ഭാഗമായി പ്രതിഫലിച്ചില്ല എന്ന് പരിശോധിക്കേണ്ടതാണ്. പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ കാഴ്ചപ്പാടുകൾ മനസ്സിലാക്കി പ്രവർത്തിക്കാനാണ് പാർട്ടി ശ്രമിക്കുക. സർക്കാർതലത്തിലും സംഘടനാതലത്തിലും നിരീക്ഷണങ്ങൾ നടത്തേണ്ടതായിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടികൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിച്ച് പാർട്ടി അതിജീവിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് വിരുദ്ധ വികാരമില്ല. അങ്ങനെയെങ്കിൽ 7 ജില്ലാ പഞ്ചായത്തുകളിൽ ജയിക്കുമോയെന്നും എം വി ഗോവിന്ദൻചോദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം

'ഹനുമാൻ പ്രതിഷ്ഠയിൽ തൊട്ടില്ല', നാഗദേവതയുടെ അടക്കം തിരുവാഭരണങ്ങളുമായി മുങ്ങി പൂജാരി, ജോലിക്കെത്തിയിട്ട് 6 ദിവസം

 

ജയ്പൂർ: താൽക്കാലിക നിയമനം ലഭിച്ച് ക്ഷേത്ര ജോലിക്കെത്തിയ പൂജാരി ക്ഷേത്രത്തിൽ നിന്ന് അടിച്ച് മാറ്റിയത് 2 കിലോ വെള്ളി ആഭരണങ്ങൾ. വെള്ളി വില റെക്കോർഡ് ഭേദിച്ച് മുന്നേറുമ്പോഴാണ് പൂജാരി തന്നെ തിരുവാഭരണം മോഷ്ടിച്ചത്. രാജസ്ഥാനിലെ ജയ്പൂരിലെ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അമൻ തിവാരി എന്ന യുവ പൂജാരിയാണ് മോഷണം നടത്തിയത്. ജയ്പൂരിലെ അശോക് നഗറിലെ ഭഗത് സിംഗ് റോഡിലെ ലക്ഷ്മിനാരായണ ക്ഷേത്രത്തിൽ നിന്നുള്ള തിരുവാഭരണമാണ് മോഷണം പോയത്. നാഗദേവതയുടെ അടക്കം ആഭരണം മോഷ്ടിച്ച പൂജാരി പക്ഷേ ഹനുമാന്റെ ആഭരണങ്ങൾ മോഷ്ടിച്ചിട്ടില്ല. എന്നാൽ ക്ഷേത്രത്തിനുള്ളിൽ സിസിടിവി വച്ച കാര്യം ഓർക്കാതെ പോയതാണ് പൂജാരിയെ കുടുക്കിയത്. വിഗ്രഹങ്ങൾ ഇരിക്കുന്ന സ്ഥലത്തേക്ക് ഒരു പുതപ്പ് ചുറ്റി പുതച്ചാണ് മോഷ്ടാവ് എത്തിയത്. ഇതിന് ശേഷം മുറിയിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങളും പാത്രങ്ങളും മോഷ്ടിച്ച ശേഷം കടന്നുകളയുന്ന സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. മധ്യപ്രദേശിലെ സിഹോർ സ്വദേശിയാണ് അമൻ തിവാരി. നവംബർ 29നാണ് ഇയാൾ ജയ്പൂരിലെ ക്ഷേത്രത്തിൽ താൽക്കാലിക പൂജാരിയായി ഇയാളെത്തിയത്.

ക്ഷേത്രത്തിലെ സ്ഥിരം പൂജാരി വാർഷിക അവധിയിൽ പോയതിനെ തുടർന്നായിരുന്നു ഇത്. മറ്റൊരു പൂജാരിയായ ഓംപ്രകാശ് ശുക്ളയുടെ ശുപാർശയിലാണ് അമൻ തിവാരി ജോലിയിൽ പ്രവേശിച്ചത്. പൂജാമുറിയിലെ കർട്ടനുകൾ അടച്ചിട്ട ശേഷമായിരുന്നു മോഷണം. മോഷണ വസ്തുക്കളുമായി പുറത്തിറങ്ങിയ ഇയാൾ പ്രധാനവാതിലിലൂടെ പുറത്ത് പോവുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ക്ഷേത്ര അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജോലിക്ക് ചേർന്ന് ആറാമത്തെ ദിവസമാണ് പൂജാരി തിരുവാഭരണവുമായി മുങ്ങിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പടയപ്പ 4K' ഒന്ന് ഒ.ടി.ടിയിൽ ഇറക്കൂ; റീ-റിലീസിൽ ആവേശം അണപൊട്ടി ആരാധകർ

'പടയപ്പ 4K' ഒന്ന് ഒ.ടി.ടിയിൽ ഇറക്കൂ; റീ-റിലീസിൽ ആവേശം അണപൊട്ടി ആരാധകർ



 ഡിസംബർ 12 ന് രജനീകാന്തിന്റെ (Rajinikanth) 75-ാം ജന്മദിനം ആരാധകർക്ക് ഒരു ആഘോഷമായി മാറിയിരുന്നു. അദ്ദേഹത്തിന്റെ ഐക്കണിക് ചിത്രം പടയപ്പയുടെ റീ-റിലീസ് (Tamil movie Padayappa re-release) ആ ദിവസത്തെ കൂടുതൽ സവിശേഷമാക്കി. ചെന്നൈ രോഹിണി തിയേറ്ററിനുള്ളിൽ നടന്നത് വെറുമൊരു സിനിമാ പ്രദർശനം മാത്രമായിരുന്നില്ല; ഉത്സവം തന്നെയായിരുന്നു. ആ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതും റീപ്ലേ ബട്ടൺ വീണ്ടും വീണ്ടും അമർത്തുന്നത് നിർത്താൻ പലർക്കും കഴിഞ്ഞിരിക്കില്ല.

തലൈവർ രജനീകാന്തിന്റെ പിറന്നാളും പടയപ്പയുടെ തിരിച്ചുവരവും ആഘോഷിക്കാൻ ആരാധകർ ഒത്തുകൂടിയപ്പോൾ, തിയേറ്ററിൽ നിന്നുള്ള നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചിരുന്നു. ആ ആരാധക ഭ്രമം കൃത്യമായി പകർത്തിയ ക്ലിപ്പുകളിലൊന്നിൽ ഒരു തിയേറ്റർ പ്രേക്ഷകരെക്കൊണ്ട് നിറഞ്ഞുനിൽക്കുന്നതായി കാണാം. ചിത്രം ആരംഭിച്ചതും, ആർപ്പുവിളികൾ, വിസിലുകൾ എന്നിവയാൽ തിയേറ്റർ നിറഞ്ഞു. രജനീകാന്തിന്റെ ഇൻട്രൊഡക്ഷൻ രംഗം ആരാധകർ ആഘോഷിച്ചപ്പോൾ തോരണങ്ങൾ വായുവിലൂടെ പറന്നുയർന്നു, അന്തരീക്ഷം ആഘോഷമുഖരിതമായി.

ഒരു ഘട്ടത്തിൽ ആരാധകർ നിർത്താതെ കയ്യടിച്ചു. പലരും ആ നിമിഷം പകർത്താൻ ഫോണുകൾ പുറത്തെടുത്തു. ഐക്കണിക് സിനിമകൾ ഒന്നിൽ രജനീകാന്തിനെ വലിയ സ്‌ക്രീനിൽ കാണുന്നതിന്റെ വികാരം പകർത്താൻ അവർ ആകാംക്ഷയോടെ കാത്തിരുന്നു. പടയപ്പ റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷവും ആളുകളുടെ ഹൃദയങ്ങളിൽ ഈ ചിത്രം ഒരു പ്രത്യേക സ്ഥാനം വഹിക്കുന്നുണ്ടെന്ന് ആ സന്തോഷവും ആരവവും ആവേശവും വ്യക്തമാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസിയുടെ കൊൽക്കത്ത സന്ദർശനത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ

മെസിയുടെ കൊൽക്കത്ത സന്ദർശനത്തിലെ അനിഷ്ട സംഭവങ്ങൾ; മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ

 

കൊൽക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മുഖ്യ സംഘാടകൻ ശതാദ്രു ദത്ത അറസ്റ്റിൽ. കൊൽക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും ബംഗാൾ മുഖ്യമത്രി മമത ബാനർജി പറഞ്ഞു.

ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മെസി കൊൽക്കത്തയിലെത്തിയത്. ഇന്റർ മയാമിയിൽ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.

മെസിയെ കാണാനായി രാവിലെ മുതല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. 5000 മുതൽ 25000 രൂപ വരെയായിരുന്നു ടിക്കറ്റുകൾക്ക് എന്നാല്‍ മെസി ഗ്രൗണ്ടില്‍ വെറും പതിനഞ്ച് മിനിറ്റിൽ താഴെയാണ് ചെലവഴിച്ചത്.

വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.

മൂന്നു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് പരിപാടികൾ, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. കൊൽക്കത്ത നഗരത്തിലെ പരിപാടികൾ അലങ്കോലമായതോടെ ബാക്കി ഇനിയെന്താകുമെന്ന് കണ്ടറിയണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസിയുടെ കൊൽക്കത്ത സന്ദർശനത്തിലെ അനിഷ്ട സംഭവങ്ങൾ; മാപ്പ് പറഞ്ഞ് മമത; അന്വേഷണം പ്രഖ്യാപിച്ചു

മെസിയുടെ കൊൽക്കത്ത സന്ദർശനത്തിലെ അനിഷ്ട സംഭവങ്ങൾ; മാപ്പ് പറഞ്ഞ് മമത; അന്വേഷണം പ്രഖ്യാപിച്ചു

 

കൊൽക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദർശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അർജന്റീന സൂപ്പർ താരം ലയണൽ മെസിയോടും ആരാധകരോടും മാപ്പുചോദിക്കുന്നതായും മമത പറഞ്ഞു.

'സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കണ്ട മാനേജ്‌മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു' - മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്‌സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേർത്തു.

അതേ സമയം പരിപാടിയുടെ മുഖ്യ സംഘാടകനയാ ശതാദ്രു ദത്ത അറസ്റ്റിലായി. കൊൽക്കത്ത പൊലീസാണ് അറസ്റ്റ് സ്ഥിരീകരിച്ചത്. പരിപാടി സംഘടിപ്പിക്കുന്നതിലെ വീഴ്ച ഞെട്ടിപ്പിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ പ്രഖ്യാപിക്കുന്നുവെന്നും ബംഗാൾ മുഖ്യമത്രി മമത ബാനർജി പറഞ്ഞു.

ഗോട്ട് ഇന്ത്യ ടൂർ 2025’ന്റെ ഭാഗമായി ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മെസി കൊൽക്കത്തയിലെത്തിയത്. ഇന്റർ മയാമിയിൽ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അർജന്റീന താരം റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.

മെസിയെ കാണാനായി രാവിലെ മുതല്‍ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. 5000 മുതൽ 25000 രൂപയായിരുന്നു ടിക്കറ്റുകൾക്ക്. എന്നാല്‍ മെസി ഗ്രൗണ്ടില്‍ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്.

വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനില്‍ക്കുകകൂടി ചെയ്തതോടെ ആരാധകര്‍ക്ക് കാണാന്‍ സാധ്യമായില്ല. ഇതില്‍ രോഷാകുലരായ കാണികള്‍ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എറിയുകയും കസേരകളും ബാനറുകളും തല്ലിത്തകര്‍ക്കുകയുമായിരുന്നു.

മൂന്നു ദിവസത്തെ സന്ദർശത്തിനായി ഇന്ത്യയിലെത്തിയ മെസ്സിക്ക്, ഇനി ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നീ നഗരങ്ങളിലാണ് പരിപാടികൾ, ശനിയാഴ്ച വൈകിട്ടാണ് ഹൈദരാബാദിലെ പരിപാടി. കൊൽക്കത്ത നഗരത്തിലെ പരിപാടികൾ അലങ്കോലമായതോടെ ബാക്കി ഇനിയെന്താകുമെന്ന് കണ്ടറിയണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി

യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ടെന്ന് രാഹുൽ ഗാന്ധി

 

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ മികച്ച വിജയത്തിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുഡിഎഫിൽ വിശ്വാസമർപ്പിച്ചതിന് കേരളത്തിലെ ജനങ്ങൾക്ക് സല്യൂട്ട് എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. ഈ ഫലം യുഡിഎഫിൽ വളർന്നുവരുന്ന ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും. വിജയം സാധ്യമാക്കിയ നേതാക്കൾക്കും പ്രവർത്തകർക്കും നന്ദിയുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.


അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗ്ഗീയതയാണ് ഇടത് മുന്നണിയുടെ തോൽവിക്ക് കാരണമായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗ്ഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു നല്ല വാർത്താസമ്മേളനം നടത്തി രാഷ്ട്രീയം മനസിലാക്കുമെന്നും വാക്ക് വാക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫാണെന്ന് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറെ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല. അത് സാമൂഹിക പ്രാധാന്യമുള്ള പൊളിറ്റിക്കൽ പ്ലാറ്റ്ഫോമാണെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരിപ്പാണ് എംഎം മണിയുടെ വിവാദ പോസ്റ്റെന്നും സതീശൻ കുറ്റപ്പെടുത്തി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാപ്പിയിൽ അൽപം നെയ്യ് കൂടി ചേർത്ത് കുടിച്ചോളൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

കാപ്പിയിൽ അൽപം നെയ്യ് കൂടി ചേർത്ത് കുടിച്ചോളൂ, ​ഗുണങ്ങൾ ഇതൊക്കെയാണ്

 കാപ്പി പലരുടെയും ഇഷ്ട പാനീയമാണ്. കാപ്പി കുടിച്ച് കൊണ്ട് ദിവസം തുടങ്ങുന്ന നിരവധി പേരുണ്ട്. എന്നാൽ ഇനി മുതൽ കാപ്പിയിൽ അൽപം നെയ്യ് ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ. നെയ്യ് ആരോഗ്യകരമായ കൊഴുപ്പുകളുടെ, പ്രത്യേകിച്ച് ദീർഘകാല ഊർജ്ജം നിലനിർത്താൻ സഹായിക്കുന്ന ബ്യൂട്ടറേറ്റിന്റെ സമ്പന്നമായ ഉറവിടമാണ്.

ദഹനപ്രക്രിയയെ പിന്തുണയ്ക്കുന്ന ഒരു ഷോർട്ട്-ചെയിൻ ഫാറ്റി ആസിഡായ ബ്യൂട്ടൈറേറ്റ് ധാരാളം അടങ്ങിയിരിക്കുന്നതിനാൽ നെയ്യ് ദഹനപ്രക്രിയയ്ക്ക് സഹായകമാണ്. കുടലിന്റെ ആവരണത്തിന്റെ ആരോഗ്യം നിലനിർത്താനും, കുടലിൽ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ ഉത്പാദനത്തെ പിന്തുണയ്ക്കാനും ബ്യൂട്ടൈറേറ്റ് സഹായിക്കുന്നു. കാപ്പിയിൽ നെയ്യ് ചേർക്കുന്നതിലൂടെ, ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുന്നു.


കാപ്പി നെയ്യ് ചേർത്ത് കുടിക്കുന്നത് വിശപ്പും ആസക്തിയും കുറയ്ക്കാൻ സഹായിക്കും. നെയ്യ് കാപ്പിയിൽ കാണപ്പെടുന്ന മീഡിയം-ചെയിൻ ട്രൈഗ്ലിസറൈഡുകൾ (എംസിടികൾ) മെറ്റബോളിസം വർദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ മെച്ചപ്പെടുത്തുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

വിറ്റാമിനുകൾ എ, ഡി, ഇ, കെ തുടങ്ങിയ അവശ്യ പോഷകങ്ങളും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ആന്റിഓക്‌സിഡന്റുകളും നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ കൊഴുപ്പിൽ ലയിക്കുന്നവയാണ്. കഫീൻ വഴി മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിലൂടെയും, വിശപ്പ് നിയന്ത്രിക്കുന്നതിലൂടെയും നെയ്യ് ശരീരഭാരം കുറയ്ക്കാൻ സഹായിച്ചേക്കാം. കൂടാതെ നെയ്യ് ചേർത്ത് കാപ്പി കുടിക്കുന്നത് മലബന്ധം അകറ്റാനും സഹായിക്കുന്നു. ചൂടുള്ള കാപ്പിയിൽ1-2 ടീസ്പൂൺ നെയ്യ് ചേർക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തും.


നെയ്യിലെ വിറ്റാമിൻ എ യുടെ സാന്നിധ്യം കണ്ണിൻറെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച പോഷകമാണ്. മലബന്ധം ഉണ്ടെങ്കിൽ രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ടേബിൾ സ്പൂൺ നെയ്യ് കഴിക്കുക. ശരീരത്തിനുള്ളിലെ നല്ല കൊളസ്ട്രോളിൻറെ അളവ് വർദ്ധിപ്പിക്കാൻ നെയ്യ്ക്ക് കഴിയും.



ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു

 

കാണാതായ മുത്തശ്ശിയെ നാടകീയമായ രീതിയിൽ കണ്ടെത്തി ചെറുമകൻ. ജിപിഎസ് ട്രാക്കർ ഉപയോഗിച്ചാണ് 79 കാരിയായ വയോധികയെ ചെറുമകൻ കണ്ടെത്തിയത്. അടുത്തിടെ സൗത്ത് മുംബൈയിൽ ആണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. വൈകുന്നേരം പതിവുപോലെ നടക്കാൻ പോയ സൈറ എന്ന വൃദ്ധയായ സ്ത്രീ രാത്രി വൈകിയും വീട്ടിൽ തിരിച്ചെത്തിയില്ല.


ഇതിനിടെ സേവ്രി പ്രദേശത്തുവെച്ച് ഒരു വാഹനം തട്ടി പരിക്കേറ്റ വൃദ്ധയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുടുംബത്തിന് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. രാത്രി ഏറെ വൈകിയിട്ടും വൃദ്ധ വീട്ടിൽ എത്താതിരുന്നപ്പോൾ കുടുംബം ആശങ്കാകുലരായി. അതേസമയം, സൈറയുടെ ചെറുമകൻ വസീം മുത്തശ്ശിയുടെ സുരക്ഷയ്ക്കായി അവരുടെ മാലയിൽ ഒരു ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു.

വസീം തന്റെ മൊബൈൽ ഫോണിൽ ജിപിഎസ് ആക്ടീവാക്കി ലൊക്കേഷൻ ട്രാക്ക് ചെയ്തു. ലൊക്കേഷനിൽ പരേലിലെ ഒരു സ്വകാര്യ ആശുപത്രിയാണ് കാണിച്ചത്. കുടുംബം ഉടൻ തന്നെ സൈറയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് പാഞ്ഞു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തും. വൈദ്യപരിശോധനയിൽ വയോധികയുടെ അരക്കെട്ടിന് പൊട്ടലും ഒന്നിലധികം ആന്തരിക പരിക്കുകളും കണ്ടെത്തി. തുടർന്ന് കുടുംബം ആർ‌എകെ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി

തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി; പത്തുവർഷത്തിന് ശേഷം യുഡിഎഫ് തിരിച്ചുപിടിച്ചു, 6ൽ നിന്ന് എട്ടിലേക്ക് നിലയുയർത്തി ബിജെപി



 തൃശൂർ: തൃശൂരില്‍ എല്‍ഡിഎഫിന്‍റെ അപ്രമാദിത്യത്തിന് കനത്ത തിരിച്ചടി നൽകി ജനവിധി. തൃശൂര്‍ കോര്‍പ്പറേഷന്‍ പത്തു വര്‍ഷത്തിന് ശേഷം വ്യക്തമായ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ചുപിടിച്ചു. മുപ്പത്തിമൂന്നു ഡിവിഷനുകളില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് യുഡിഎഫ് തൃശൂരില്‍ അധികാരത്തിലെത്തുന്നത്. കുര്യച്ചിറയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തി വിജയിച്ചു കയറിയത് യുഡിഎഫ് റിബല്‍ സ്ഥാനാർത്ഥിയാണ്. കോര്‍പ്പറേഷനില്‍ മത്സരിച്ച രണ്ട് കെപിസിസി സെക്രട്ടറിമാരില്‍ ജോണ്‍ ഡാനിയേല്‍ പാട്ടുരായ്ക്കലില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയോട് തോറ്റപ്പോള്‍ സിവില്‍ സ്റ്റേഷനില്‍ എ. പ്രസാദ് വിജയിച്ചു.


കോണ്‍ഗ്രസിന്‍റെ മേയർ സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു. ലാലി ജയിംസ് ലാലൂരിലും ശ്യാമളാ മുരളീധരന്‍ മുക്കാട്ടുകരയിലും സുബി ബാബു ഗാന്ധി നഗറിലും ഷീനാ ചന്ദ്രന്‍ പനമുക്കിലും വിജയിച്ചു. കോര്‍പ്പറേഷനില്‍ ആറുസീറ്റില്‍ നിന്ന് ബിജെപി എട്ടിലേക്ക് ഉയർന്നെങ്കിലും ഭരണം പിടിക്കാനിറങ്ങിയ ബിജെപിക്ക് നിരാശയായിരുന്നു ഫലം. കോട്ടപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കൊപ്പം തുല്യ വോട്ട് ലഭിച്ച ബിജെപി സ്ഥാനാര്‍ഥി വിനോദ് കൃഷ്ണന്‍ ജയിച്ചത് നറുക്കെടുപ്പിലൂടെയാണ്. 24 ല്‍ നിന്ന് പതിമൂന്നിലേക്ക് കൂപ്പുകുത്തിയ എല്‍ഡിഎഫിനേറ്റത് കനത്ത തിരിച്ചടി. മേയര്‍ സ്ഥാനാര്‍ഥികളായ ലിസി ലാലൂരിലും കൊക്കാലയില്‍ അജിതാ ജയരാജനും തോറ്റു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് നന്ദകുമാര്‍ ചേറൂരില്‍ കോണ്‍ഗ്രസിനോട് തോറ്റു. നഗരസഭകള്‍ കഴിഞ്ഞ തവണത്തെ നില പാലിച്ചു. എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് രണ്ട് എങ്കിലും നഗരസഭകളില്‍ സീറ്റുയര്‍ത്താന്‍ യുഡ്എഫിന് കഴിഞ്ഞു. 

കരുവന്നൂര്‍ കേസിലെ പതിനഞ്ചാം പ്രതി ടിആര്‍ അരവിന്ദാക്ഷന്‍ വടക്കാഞ്ചേരി നഗരസഭയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയോട് തോറ്റു. ഇരിങ്ങാലക്കുടയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി എം.പി. ജാക്സന്‍ വിജയിച്ചപ്പോള്‍ എല്‍ഡിഎഫിന്‍റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ശ്രീലാല്‍ തോറ്റു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കരുവന്നൂര്‍ തട്ടിപ്പിലെ പരാതിക്കാരന്‍ സുരേഷ് പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തിയെങ്കിലും ഒമ്പത് സീറ്റ് നേടി യുഡിഎഫ് നില മെച്ചപ്പെടുത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ പത്തിടത്ത് എല്‍ഡിഎഫ് വിജയിച്ചെങ്കിലും ആറെണ്ണം യുഡിഎഫ് നേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ടാറ്റ എസ്‌യുവി രാജ്യത്തെ ഒന്നാം നമ്പർ കാറായി മാറി

ഈ ടാറ്റ എസ്‌യുവി രാജ്യത്തെ ഒന്നാം നമ്പർ കാറായി മാറി

 

2025 നവംബറിൽ ടാറ്റ മോട്ടോഴ്‌സ് വീണ്ടും മികച്ച പ്രകടനം കാഴ്ചവച്ചു. ഈ മാസം കമ്പനി 57,436 യൂണിറ്റുകൾ വിറ്റു, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22% ശക്തമായ വളർച്ച. ഇത് ഇന്ത്യയിലെ രണ്ടാമത്തെ വലിയ പാസഞ്ചർ വാഹന വിൽപ്പന കമ്പനിയായി ടാറ്റയെ മാറ്റുന്നു. മാരുതി സുസുക്കിക്ക് ശേഷം, മഹീന്ദ്രയെയും ഹ്യുണ്ടായിയെയും മറികടന്നു ടാറ്റ. കമ്പനിയുടെ നവംബറിലെ കണക്കുകൾ രസകരമായ ഒരു പാറ്റേൺ കാണിക്കുന്നു, ചില മോഡലുകൾ അതിവേഗം വളർന്നു, മറ്റുള്ളവ കുറഞ്ഞു. 


ഇതാ വിശദമായ കണക്കുകൾ 

2025 നവംബറിൽ കമ്പനിയുടെ വിൽപ്പനയിൽ ടാറ്റ നെക്‌സോൺ മുന്നിൽ തുടർന്നു. വിൽപ്പന 22,434 യൂണിറ്റിലെത്തി, ഇത് 46% വാർഷിക വളർച്ചയെ പ്രതിനിധീകരിക്കുന്നു. 15,329 യൂണിറ്റുകളിൽ നിന്നാണ് ഈ വളർച്ച. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി ഇത് തുടർന്നു. 2025 ൽ കാർ സ്ഥിരമായി വിൽപ്പന ചാർട്ടിൽ ഒന്നാമതെത്തി. ഒക്ടോബറുമായി താരതമ്യപ്പെടുത്തുമ്പോൾ നെക്‌സോൺ എണ്ണത്തിലും നേരിയ വർധനവുണ്ടായി.

നവംബറിൽ ടാറ്റ പഞ്ച് മികച്ച വിൽപ്പന കൈവരിച്ചു.18,753 യൂണിറ്റുകൾ വിറ്റു. വാർഷിക വളർച്ച 21 ശതമാനം. പഞ്ചും നെക്‌സണും ഒരുമിച്ച് വിൽപ്പനയിൽ മുൻനിരയിൽ എത്തി. രണ്ടിനുമുള്ള ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, നവംബറിൽ ഈ പ്രവണത തുടർന്നു.

ഉത്സവ സീസണിനെത്തുടർന്ന് ചെറിയ ഹാച്ച്ബാക്കുകളുടെ ആവശ്യം അൽപ്പം കുറഞ്ഞു, ഇത് ടിയാഗോയെയും ആൾട്രോസിനെയും ബാധിച്ചു. ടിയാഗോ നവംബറിൽ 5,988 യൂണിറ്റ് വിൽപ്പന കൈവരിച്ചു, ഒക്ടോബറുമായി (8,850 യൂണിറ്റ്) താരതമ്യപ്പെടുത്തുമ്പോൾ ഇത് കുറവാണ്. വാർഷിക വിൽപ്പന വർദ്ധിച്ചിട്ടുണ്ടെങ്കിലും, മാസ വിൽപ്പന കുത്തനെ കുറഞ്ഞു.

നവംബറിൽ ടാറ്റ ആൾട്രോസിന്റെ വിൽപ്പന 3,013 യൂണിറ്റിലെത്തി. ഇത് വാർഷിക വളർച്ച രേഖപ്പെടുത്തിയെങ്കിലും പ്രതിമാസ ഇടിവും രേഖപ്പെടുത്തി. ഉത്സവ സീസണിനുശേഷം ഡിമാൻഡ് സാധാരണ നിലയിലായതാണ് ഇതിന് കാരണം. ടിഗോറിന്റെ വിൽപ്പന നവംബറിൽ 488 യൂണിറ്റിലെത്തി. എങ്കിലും വാർഷിക, വാർഷിക വിൽപ്പനയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തി. സെഡാൻ വിഭാഗത്തിലെ ഉപഭോക്തൃ അടിത്തറ കുറയുന്നതാണ് ഇതിന് പ്രധാന കാരണം.

ടാറ്റ കർവിനെക്കുറിച്ച് പറയുകയാണെങ്കിൽ, നവംബർ വിൽപ്പന 1,094 യൂണിറ്റിലെത്തി. അതേസമയം, കഴിഞ്ഞ മാസം ഹാരിയർ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തി, 174 ശതമാനം വർധനവ്. നവംബറിൽ ഏറ്റവും ഉയർന്ന വളർച്ച കൈവരിച്ച കാറാണ് ടാറ്റ ഹാരിയർ, 3,771 യൂണിറ്റുകൾ വിറ്റഴിച്ചു, അതായത് 174% വാർഷിക വളർച്ച. കഴിഞ്ഞ വർഷം 1,374 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. ഒക്ടോബറിനേക്കാൾ അല്പം കുറവാണെങ്കിലും, ഇപ്പോഴും ശക്തമായ വാർഷിക പ്രകടനം കാഴ്ചവച്ചു. ടാറ്റ സഫാരിയും മികച്ച വാർഷിക വളർച്ച കൈവരിച്ചു. നവംബറിൽ വിൽപ്പനയിൽ സ്ഥിരത നിലനിർത്തി. സെഗ്‌മെന്റിലെ ജനപ്രിയ എസ്‌യുവിയായി ഇത് തുടരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെക്സിക്കോ തീരുവ: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; കാറുകള്‍ക്ക് വിലയേറും

മെക്സിക്കോ തീരുവ: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; കാറുകള്‍ക്ക് വിലയേറും

 


ഇന്ത്യന്‍ വാഹന വിപണിക്കും ഉല്‍പ്പാദന മേഖലയ്ക്കും കനത്ത പ്രഹരമേല്‍പ്പിച്ച് മെക്‌സിക്കോയുടെ പുതിയ നികുതി നയം. ഇന്ത്യയുള്‍പ്പെടെ സ്വതന്ത്ര വ്യാപാര കരാറില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ ഇറക്കുമതി ചുങ്കംവര്‍ദ്ധിപ്പിക്കാനാണ് മെക്‌സിക്കോയുടെ തീരുമാനം. ജനുവരി ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ക്ലോഡിയ ഷീന്‍ബോം ഭരണകൂടം കൊണ്ടുവന്ന ഈ പരിഷ്‌കാരം മെക്‌സിക്കന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി കഴിഞ്ഞു. ഇതോടെ മെക്‌സിക്കോയിലേക്ക് കാറുകളും മറ്റ് യന്ത്രസാമഗ്രികളും കയറ്റി അയക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ വലിയ പ്രതിസന്ധിയിലാകും.


ഇന്ത്യയില്‍ നിന്ന് മെക്‌സിക്കോയിലേക്ക് കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ സിംഹഭാഗവും കാറുകളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5.3 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 45,000 കോടി രൂപ) ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ മെക്‌സിക്കോയിലേക്ക് അയച്ചത്. ഇതില്‍ 1 ബില്യണ്‍ ഡോളറും കാറുകളുടെ വിഹിതമാണ്. നിലവില്‍ 20 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം ഒറ്റയടിക്ക് 50 ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, നിസാന്‍, ഫോക്‌സ്വാഗണ്‍ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഇന്ത്യയില്‍ നിര്‍മ്മിച്ച കാറുകള്‍ മെക്‌സിക്കോയിലേക്ക് വന്‍തോതില്‍ കയറ്റി അയക്കുന്നുണ്ട്. ചുങ്കം കൂടുന്നതോടെ ഈ വണ്ടികള്‍ക്ക് മെക്‌സിക്കോയില്‍ വില കൂടും. ഇത് വില്‍പനയെ ബാധിക്കുമെന്ന ആശങ്കയില്‍ ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ സംഘടനയായ 'സിയാം' കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയിട്ടുണ്ട്.


എന്തുകൊണ്ട് ഈ നികുതി വര്‍ദ്ധന?

തദ്ദേശീയമായ ഉല്‍പ്പാദന മേഖലയെ സംരക്ഷിക്കാനും തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനുമാണ് ഈ നീക്കമെന്നാണ് മെക്‌സിക്കന്‍ സര്‍ക്കാരിന്റെ വിശദീകരണം. ചൈനയില്‍ നിന്നുള്ള കുറഞ്ഞ വിലയുള്ള ഉല്‍പ്പന്നങ്ങള്‍ മെക്‌സിക്കന്‍ വിപണി കീഴടക്കുന്നത് തടയാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ചൈനയ്ക്ക് പുറമെ ഇന്ത്യ, ദക്ഷിണ കൊറിയ, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളെയും ഈ തീരുമാനം ബാധിക്കും. ഏകദേശം 1,400-ഓളം ഉല്‍പ്പന്നങ്ങളെയാണ് പുതിയ തീരുവ ബാധിക്കുക. വാഹനങ്ങള്‍ക്ക് പുറമെ സ്റ്റീല്‍, കെമിക്കല്‍സ്, തുണിത്തരങ്ങള്‍, അലുമിനിയം, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്ക്കും 35 ശതമാനം വരെ നികുതി വര്‍ദ്ധനയുണ്ടാകും.

അടുത്ത കാലത്തായി ഇന്ത്യയും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാര ബന്ധം വലിയ വളര്‍ച്ചയിലായിരുന്നു. 2019-ല്‍ വ്യാപാരക്കമ്മിയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇന്ത്യയ്ക്ക് 2.2 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചമാണുള്ളത്. ഐടി, ഫാര്‍മ മേഖലകളിലായി 200-ഓളം ഇന്ത്യന്‍ കമ്പനികള്‍ മെക്‌സിക്കോയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശന കവാടമായാണ് പല കമ്പനികളും മെക്‌സിക്കോയെ കാണുന്നത്. പുതിയ നികുതി നയം വരുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് തങ്ങളുടെ കയറ്റുമതി തന്ത്രങ്ങളില്‍ മാറ്റം വരുത്തേണ്ടി വരും. മെക്‌സിക്കോയിലെ സാധാരണക്കാര്‍ക്ക് മേല്‍ അമിത നികുതി അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിതെന്ന് അവിടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. വരും മാസങ്ങളില്‍ ഈ വിഷയത്തില്‍ ഇന്ത്യയും മെക്‌സിക്കോയും തമ്മില്‍ നയതന്ത്ര ചര്‍ച്ചകള്‍ നടന്നേക്കും.


ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ

'ഇന്ത്യ റഷ്യ സ്പെഷ്യൽ'; തരൂരിന്‍റെയും മാധ്യമ പ്രവർത്തകയുടെയും ചിത്രങ്ങൾ വൈറൽ

 

കോണ്‍ഗ്രസ് നേതൃത്വവുമായി അസ്വസ്ഥകരമായ ബന്ധം തുടരുമ്പോഴും പ്രധാനമന്ത്രി മോദിയും ബിജെപിയുമായി ശശി തരൂര്‍ അടുക്കുകയാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിനിടെ സവർക്കർ പുരസ്കാരത്തിന് ശശീ തരൂർ തെരഞ്ഞെടുക്കപ്പെട്ടതും സമ്മർദ്ദത്തെ തുടർന്ന് അദ്ദേഹമത് നിഷേധിച്ചതും വാർത്താ പ്രധാന്യം നേടി. എന്നാല്‍ രാഹുൽ ഗാന്ധി വിളിച്ച എംപിമാരുടെ യോഗത്തിൽ നിന്നും ശശി തരൂർ വിട്ട് നിന്നതും ഇതോടൊപ്പം വലിയ വാർത്താ പ്രാധാന്യം നേടി. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തക രൺജുൻ ശർമ്മയുടെ ഇന്‍സ്റ്റാഗ്രാം പേജിൽ ശശീ തരൂരിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടു. ചിത്രങ്ങൾ വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതോടെ ഓൺലൈൻ ചർച്ചകളും സജീവമായി.

ശശീ തരൂരിന്‍റെ കരിഷ്മ

69 കാരനായ തരൂർ തന്‍റെ കരിഷ്മയ്ക്ക് നേരത്തെ തന്നെ പേരുകേട്ടയാളാണ്. അതേസമയം മോസ്കോ ആസ്ഥാനമായുള്ള ആർടി ഇന്ത്യയിലെ വാർത്താ മേധാവിയാണ് രൺജുൻ ശർമ്മ. ഇരുവരും തമ്മിലുള്ള വളരെ അടുപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവ ചർച്ചയാണ് ഉയർത്തിയത്. ചിത്രത്തിൽ തരൂർ സിംഗിൾ സീറ്റർ സോഫയിൽ ഇരിക്കുന്നതും പത്രപ്രവർത്തക രൺജുൻ ശർമ്മ അദ്ദേഹത്തിന്‍റെ അരികിലുള്ള ആംറെസ്റ്റിൽ ഇരിക്കുന്നതും ഒരു കൈ തോളിലും മറ്റേ കൈയിലും വച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ചിത്രത്തിലെ ഇരുവരുടെയും സ്നേഹാർദ്രമായ നിമിഷങ്ങൾ സമൂഹ മാധ്യമ ഉപയോക്താക്കളെ പല ഊഹങ്ങളിലേക്കും നയിച്ചു. 'ബ്രിട്ടന് കൊളോണിയൽ രസീതുകളുടെ ഒരു വലിയ ശേഖരം കൈമാറിയ ശേഷം. അദ്ദേഹം തിരിച്ചെത്തി. ഇത്തവണ മോസ്കോയിൽ. ആർടിയിലെ ഇന്ത്യ റഷ്യ സ്പെഷ്യൽ ആണിത്.' ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് രൺജുൻ ശർമ്മ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക