Saturday, 30 May 2026

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു



തിരുവനന്തപുരം: തിരുവനന്തപുരം പൂവച്ചലില്‍ തെരുവുനായ ആക്രമണം. വീട്ടമ്മയുടെ കൈവിരല്‍ തെരുവുനായ കടിച്ചെടുത്തു. പൂവച്ചല്‍ പേഴുമട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. 61-കാരിയായ ഓമനയുടെ ഇടതു കൈവിരല്‍ ആണ് നായ കടിച്ചെടുത്തത്.

സമീപവാസികളായ ഷാമില ബീവി(51), ഭര്‍ത്താവ് മാഹിന്‍ കണ്ണ്(56), ഓമനയുടെ ഭര്‍ത്താവ് ശ്രീകണ്ഠന്‍(67) എന്നിവര്‍ക്കാണ് കടിയേറ്റത്. വീട്ടില്‍ കയറിയാണ് തെരുവുനായ ഇവരെ ആക്രമിച്ചത്. ഈ നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. നായയ്ക്ക് പേവിഷ ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേരത്തെയും ഈ പ്രദേശത്ത് പന്ത്രണ്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 29 May 2026

പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ

പ്രൊഫ. ഡോ. റ്റോജി തോമസ് പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പ്രിൻസിപ്പൽ


 



പാലാ : പാലാ സെൻ്റ് തോമസ് ഓട്ടോണമസ് കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി പ്രൊഫ. ഡോ. റ്റോജി തോമസ് നിയമിക്കപ്പെട്ടു. കഴിഞ്ഞ 24 വർഷമായി ബോട്ടണി വിഭാഗത്തിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം നിലവിൽ ബോട്ടണിവിഭാഗം മേധാവിയും പരീക്ഷ കൺട്രോളറുമാണ്. ബിഷപ്പ് വയലിൽ ഹാളിൽ ചേർന്ന സമ്മേളനത്തിൽ പാലാ രൂപത മുഖ്യ വികാരി ജനറാളും കോളേജ് മാനേജരുമായ മോൺ. റവ. ഡോ. ജോസഫ് തടത്തിലാണ് പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്.  പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, കോളേജ് കൗൺസിൽ സെക്രട്ടറി ശ്രീ. അലൻ സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. കോളേജിലെ പബ്ലിക്കേഷൻ ഡിപ്പാർട്ടുമെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഹിന്ദി വിഭാഗം തയ്യാറാക്കിയ വിവർത്തന കഥാസമാഹാരത്തിൻ്റെ പ്രകാശനവും നടത്തപ്പെട്ടു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ആദരിച്ചു

നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ആദരിച്ചു


തിരുവനന്തപുരം: ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണനെ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ (JMA) ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് ആദരിച്ചു.

JMA ദേശീയ അധ്യക്ഷൻ ശ്രീ. വൈശാഖ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്പീക്കറെ പൊന്നാട അണിയിച്ചും പ്രത്യേക ഉപഹാരം നൽകിയും ആദരിച്ചത്. മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി സംഘടന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും ഭാരവാഹികൾ അദ്ദേഹവുമായി സംസാരിച്ചു.

ചടങ്ങിൽ JMA സംസ്ഥാന പ്രസിഡൻ്റ് ശ്രീ. ത്രിലോചനൻ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. റോബിൻസൺ ക്രിസ്റ്റഫർ, തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ശ്രീ. സുരേഷ് കുമാർ തുടങ്ങിയ പ്രമുഖ നേതാക്കൾ സന്നിഹിതരായിരുന്നു.










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിസ്റ്റർ സിൽവേരിയ C.J (98)ഏലിക്കുട്ടി ,സെൻറ് ജോസഫ് കോൺവെൻറ് .ബീഹാർ അന്തരിച്ചു: പരേത എലിക്കുളം പൗവത്ത് കുടുംബാംഗമാണ്

സിസ്റ്റർ സിൽവേരിയ C.J (98)ഏലിക്കുട്ടി ,സെൻറ് ജോസഫ് കോൺവെൻറ് .ബീഹാർ അന്തരിച്ചു: പരേത എലിക്കുളം പൗവത്ത് കുടുംബാംഗമാണ്

 



പാറ്റ്ന: സിസ്റ്റർ സിൽവേരിയ C.J . 98.ഏലിക്കുട്ടി പൗവ്വത്ത് ,സെൻറ് ജോസഫ് കോൺവെൻറ് .ബീഹാർ . 27/05/2026 ബുധൻ അന്തരിച്ചു.സംസ്കാരം 29 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 pm മഠം ചാപ്പലിൽഅഭിവന്ദ്യ പിതാവിൻ്റെമുഖ്യകാർമികത്വത്തിൽ മഠം വക സെമിത്തേരിയിൽ നടത്തുന്നതാണ് പരേത എലിക്കുളം പൗവത്ത് പരേതരായ ദേവസ്യ മറിയം ദമ്പതികളുടെ മകളാണ്.

സഹോദരങ്ങൾ. പരേതരായഅന്നക്കുട്ടി പാപ്പച്ചൻ പെണ്ണമ്മ കുഞ്ഞു കുട്ടി കുഞ്ഞു ദേവസ്യ മറിയക്കുട്ടി ,അവിരാച്ചൻ,വക്കച്ചൻ ,റൂവാമ്മ,ബേബി
വടക്കേ ഇന്ത്യൻ മിഷൻ കേന്ദ്രങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമായിരുന്നു സിസ്റ്റർ സിൽവേരിയ CJ

Ph :9947857055









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 28 May 2026

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ പെരുമ്പാവൂരിലെ പാറമടയിൽ മുങ്ങിമരിച്ചു

പരസ്യ ചിത്രീകരണത്തിന് എത്തിയ മോഡൽ പെരുമ്പാവൂരിലെ പാറമടയിൽ മുങ്ങിമരിച്ചു

 

പെരുമ്പാവൂർ: പരസ്യ ചിത്രീകരണത്തിന് എത്തിയ യുവ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർനഗർ സ്വദേശി ദിയാൻഷൂ ജോഷി (26) ആണ് മരിച്ചത്. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. പരസ്യ ചിത്രീകരണത്തിനുവേണ്ടി സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു ജോഷി പാറമടയിലെ വെള്ളത്തിൽ നീന്താൻ ശ്രമിക്കവെയായിരുന്നു അപകടം.

ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായാണ് ദില്ലി സ്വദേശികളായ നാല് പേരും മലയാളികളും അടങ്ങുന്ന സംഘം പെരുമ്പാവൂരിൽ എത്തിയത്. വെള്ളിയാഴ്ച ഷൂട്ടിങ് തടങ്ങുന്നതിന് മുന്നോടിയായി ലൊക്കേഷൻ കാണാൻ വന്ന സംഘത്തിൽ ഉൾപ്പെട്ട പ്രധാന മോഡലാണ് അപകടത്തിൽപ്പെട്ട ദിയാൻഷൂ ജോഷി.
കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചുകിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. പാറമടയുടെ ആകാശദൃശ്യങ്ങൾ റീൽസിൽ കണ്ട പരിചയമാണ് സംഘത്തെ ഇവിടേക്ക് എത്തിച്ചത്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സംഘം ഷൂട്ടിങ്ങിന് എത്തിയതെന്നാണ് വിവരം.

പെരുമ്പാവൂർ ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം കരയ്ക്കെടുത്തത്. മൃതദേഹം പിന്നീട് പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോടനാട് പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. ഇതിനുമുൻപും പാറമടയിലെ വെള്ളത്തിൽ വീണ് യുവാക്കൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. അതിനുശേഷം പ്രവേശനം നിരോധിച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ അപകടം നടന്നത്.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോക ആർത്തവ ദിനാചരണം പാലാ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്തു ചാണ്ടി ഉമ്മൻ

ലോക ആർത്തവ ദിനാചരണം പാലാ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്തു ചാണ്ടി ഉമ്മൻ

 



പാലാ :നമ്മുടെ കേരളത്തിൽ ആർത്തവ ശുചിത്വ ദിനം ആചരിക്കുന്നത് തന്നെ സ്ത്രീ സ്വാതന്ത്ര്യ ത്തിന്റെ വ്യക്തമായ രൂപ രേഖയെന്ന് ചാണ്ടി ഉമ്മൻ എം എൽ എ അഭിപ്രായപ്പെട്ടു .വിസിബ് സ്വാശ്രയ സംഘം ;കെയർ ആൻഡ് സെയ്ഫ് അഗ്നിവേദിക് സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക ആർത്തവ ദിനാചരണം പാലാ ടൗൺഹാളിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചാണ്ടി ഉമ്മൻ .

സതി അനുഷ്ഠിച്ചിരുന്നു നാട്ടിൽ രാജാറാം മോഹൻറായി അനീതിക്കെതിരെ സമരം ചെയ്തു അത് ഇല്ലാതാക്കി .ഇന്ന് ആ കാലഘട്ടത്തിൽ നിന്നും സ്ത്രീ വിമോചിതയായെന്നുള്ളതിന്റെ അവസാന പടിയാണ്  ആർത്തവ ശുചിത്വ ദിനാചരണത്തിലൂടെ ഇപ്പോൾ കേരളവും പാലായും നൽകുന്ന പാഠം എന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി .

ആർത്തവം ഇല്ലെങ്കിൽ മനുഷ്യരാശി ഭൂമിയിൽ ഉണ്ടാവുമായിരുന്നില്ല .അജ്ഞത മൂലം ഇന്ന് ഗർഭാശയ കാൻസർ വളർന്നു കൊണ്ടിരിക്കയാണ് .വിസിബ് നടത്തുന്ന ഇത്തരം പ്രോഗ്രാമിലൂടെ സ്ത്രീ സമൂഹത്തിന് അജ്ഞതയിൽ നിന്നും ഉണരുവാനും ആരോഗ്യകരമായ കുടുംബ ജീവിതം നയിക്കുവാനും കഴിയട്ടെയെന്ന് ചാണ്ടി ഉമ്മൻ ആശംസിച്ചു .

കടനാട്‌ പഞ്ചായത്ത് പ്രസിഡണ്ട് ലാലി സണ്ണി അധ്യക്ഷം വഹിച്ച യോഗത്തിൽ കെ സി തങ്കച്ചൻ സ്വാഗതം ആശംസിച്ച യോഗത്തിൽ ഡോക്ടർ ശങ്കർ അയ്യർ ആമുഖ പ്രസംഗം നടത്തി .ബിജി ജോജോ ;ഡോക്ടർ റോണി വിൽഫ്രഡ് ;ഡോക്ടർ വീണ ജിബിൻ ;സുരേഷ് ടി ;ഷിജു ടി കെ ;സാനു അനീഷ് എന്നിവർ പ്രസംഗിച്ചു .









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 27 May 2026

‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍

‘കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു’; പിണറായിക്ക് പിന്തുണയുമായി കെജ്‌രിവാള്‍



പിണറായി വിജയന് പിന്തുണയുമായി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ്‌ഡെന്നും കോണ്‍ഗ്രസ് – ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.


പിണറായി വിജയനെതിരെ രാഷ്ട്രീയ വേട്ടയാടലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ പ്രതികരിച്ചു. ബിജെപി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യ മൂല്യങ്ങള്‍ക്ക് വില നല്‍കുന്നില്ല. പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കം – അദ്ദേഹം വ്യക്തമാക്കി.

നേരത്തെ പിന്തുണയുമായി തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു സ്റ്റാലിന്‍ നിലപാട് വ്യക്തമാക്കിയത്.

പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ഒതുക്കാനും കേന്ദ്ര ഏജന്‍സികളെ ആയുധമാക്കുന്ന പ്രവണത രാജ്യത്ത് വര്‍ദ്ധിച്ചുവരികയാണെന്നും, ഇത് ജനാധിപത്യപരമായ ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെയുള്ള ഇഡി റെയ്ഡുകളെ ശക്തമായി അപലപിക്കുന്നുവെന്ന് സ്റ്റാലിന്‍ കുറിച്ചു. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇ നിവാസികൾക്ക് ആശ്വാസം; ഗുരുതര രോഗങ്ങൾക്കുള്ള നൂറിലധികം മരുന്നുകളുടെ വില കുത്തനെ കുറച്ചു

യുഎഇ നിവാസികൾക്ക് ആശ്വാസം; ഗുരുതര രോഗങ്ങൾക്കുള്ള നൂറിലധികം മരുന്നുകളുടെ വില കുത്തനെ കുറച്ചു



യുഎഇയിൽ ഗുരുതര രോഗങ്ങൾക്കുള്ള നൂറിലധികം മരുന്നുകളുടെ വില കുത്തനെ കുറച്ചു. ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ രോഗങ്ങൾക്കുള്ള 168 മരുന്നുകളുടെ റീറ്റെയ്ൽ വിലയിൽ 60 ശതമാനം വരെയാണ് കുറവ് വരുത്തിയിരിക്കുന്നത്. എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രഖ്യാപിച്ച പുതിയ വിലവിവരങ്ങൾ ഈ മാസം 30 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.

യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് രോഗികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റിന്റെ പുതിയ തീരുമാനം. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ, ക്യാൻസർ, പക്ഷാഘാതം, ആസ്ത്മ തുടങ്ങിയ രോഗങ്ങൾക്കുള്ള മരുന്നുകൾക്കാണ് 5 ശതമാനം മുതൽ 60 ശതമാനം വരെ വില കുറച്ചിരിക്കുന്നത്.


മേയ് 30 മുതൽ പുതിയ വില യുഎഇയിലുടനീളം നിലവിൽ വരും. കൊളസ്ട്രോൾ നിയന്ത്രണത്തിനുള്ള 'സോകോർ' മരുന്നിനാണ് ഏറ്റവും ഉയർന്ന വിലക്കുറവ് രേഖപ്പെടുത്തിയത്; ഏകദേശം 59.5 ശതമാനമാണ് ഇതിന്റെ വില കുറയുന്നത്.

ഗ്ലോക്കോമ ചികിത്സയ്ക്കുള്ള 'സലാറ്റൻ' ഐ ഡ്രോപ്സിന് 51.7 ശതമാനം വിലക്കുറവുണ്ടാകും. കൂടാതെ ആലുൻബ്രിഗ്, സെലോഡ തുടങ്ങിയ വിലകൂടിയ ക്യാൻസർ രോഗ മരുന്നുകളുടെ വിലയിൽ ആയിരക്കണക്കിന് ദിർഹത്തിന്റെ വൻ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. ഹൃദയസ്തംഭനത്തിനുള്ള വെർക്വോ മരുന്നുകൾക്കും പ്രമേഹത്തിനുള്ള അമറിലിനും വില കുറയും.

വിട്ടുമാറാത്ത രോഗങ്ങൾക്ക് ദീർഘകാലമായി ഉയർന്ന തുക നൽകി മരുന്ന് വാങ്ങുന്ന സാധാരണക്കാർക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്നതാണ് ഈ ചരിത്ര തീരുമാനം. യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഫാർമസികളിൽ പുതിയ വിലവിവരങ്ങൾ ഇതിനകം തന്നെ പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. 










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിണറായിയുടെ തലസ്ഥാനത്തെ വീട്ടിലെ ഇഡി റെയ്ഡിനിടെ സംഘര്‍ഷം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ ഡ്രൈവറുടെ കണ്ണിന് പരിക്ക്, മെഡിക്കൽ കോളേജിലേക്ക് മാറ്റി

പിണറായിയുടെ തലസ്ഥാനത്തെ വീട്ടിലെ ഇഡി റെയ്ഡിനിടെ സംഘര്‍ഷം: ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ ഡ്രൈവറുടെ കണ്ണിന് പരിക്ക്, മെഡിക്കൽ കോളേജിലേക്ക് മാറ്റി



തിരുവനന്തപുരം: തിരുവനന്തപുരത്ത് ബേക്കറി ജംഗ്ഷനിലെ പിണറായി വിജയന്റെ വീടിന് മുന്നിലുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരുടെ വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സിപിഎം സംഘര്‍ഷത്തിലാണ് വാഹനത്തിന്‍റെ ഡ്രൈവര്‍ക്ക് പരിക്കേറ്റത്. വാഹന ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവറെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. മാസപ്പടി കേസിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ സമയത്തുണ്ടായ സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം സംഘര്‍ഷത്തിൽ കലാശിക്കുകയായിരുന്നു. 

ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയും ആക്രമണമുണ്ടായി. ഇഡിയുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സംഘർഷത്തിൽ തകർന്ന വാഹനം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.  ഇഡി ഉദ്യോ​ഗസ്ഥർ തമ്പാനൂർ‌ പൊലീസ് സ്റ്റേഷനിലാണുള്ളത്. തിരുവനന്തപുരത്ത് 4 ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. ഒരു ബാങ്ക് ഉദ്യോഗസ്ഥയും ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്നു. പിണറായിയുടെ രണ്ട് വീടുകളിലടക്കം 12 ഇടങ്ങളിലാണ് ഇഡി പരിശോധന നടന്നത്. എട്ടരമണിക്കൂര്‍ സമയം റെയ്ഡ് നീണ്ടുനിന്നു. വീണയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശേഖരിച്ചതായി ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.  










ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക