Tuesday, 14 April 2026

കൊളംബോ കപ്പൽശാല ഇനി ഇന്ത്യ ‘ഭരിക്കും’; മനസ്സുമാറ്റി ശ്രീലങ്ക, ചൈനയുടെ ആധിപത്യത്തിന് ‘മാസഗോൺ’ ഷോക്ക്

കൊളംബോ കപ്പൽശാല ഇനി ഇന്ത്യ ‘ഭരിക്കും’; മനസ്സുമാറ്റി ശ്രീലങ്ക, ചൈനയുടെ ആധിപത്യത്തിന് ‘മാസഗോൺ’ ഷോക്ക്


 
ശ്രീലങ്കയിലെ തുറമുഖവും കപ്പൽശാലയും ‘പിടിച്ചെടുത്ത്’ ഇന്ത്യൻ‌ മഹാസമുദ്രത്തിൽ‌ മേൽക്കൈ നേടാനും ഇന്ത്യയെ സമ്മർദത്തിലാക്കാനുമുള്ള ചൈനയുടെ നീക്കത്തിന് ഒന്നിച്ചുനിന്ന് തടയിട്ട് ഇന്ത്യയും ലങ്കയും. ചൈനയെ മറികടന്ന് കൊളംബോയിലെ കപ്പൽശാലയുടെ നിയന്ത്രണം ഇന്ത്യൻ പൊതുമേഖലാ സ്ഥാപനമായ മാസഗോൺ ഡോക്ക് സ്വന്തമാക്കി. 250 കോടി രൂപയ്ക്ക് കൊളംബോ ഡോക് യാർഡ് പിഎൽസിയുടെ (സിഡിപിഎൽസി) 51% ഓഹരി പങ്കാളിത്തമാണ് മാസഗോൺ നേടിയത്. 

കപ്പൽ നിർമാണ മേഖലയിൽ ഇന്ത്യയുടെ ആദ്യ രാജ്യാന്തര ഏറ്റെടുക്കലാണിത്. രാജ്യത്തിന് പുറത്തേക്ക് ഇന്ത്യയുടെ കപ്പൽ നിർമാണം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായുമാണ് നീക്കം. രാജ്യാന്തര കപ്പൽ ചാലിന് അടുത്തുള്ള കൊളംബോയുടെ തന്ത്രപരമായ സ്ഥാനവും ഇതിലൂടെ ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് കഴിയും. 

ജപ്പാനിലെ ഒനോമിച്ചി ഡോക്‍യാർഡിനായിരുന്നു സിഡിപിഎൽസിയുടെ നിയന്ത്രണം. ഇത് 2024 നവംബറിൽ അവസാനിച്ചു. തുടർന്നാണ് ശ്രീലങ്ക സിഡിപിഎൽസി ഓഹരികൾ വിൽപനയ്ക്ക് വച്ചത്. 40ഓളം കമ്പനികൾ ഏറ്റെടുക്കാൻ തയാറായി രംഗത്തുണ്ടായിരുന്നു.  സിഡിപിഎൽസി ഡയറക്ടർ ബോർഡ് മാസഗോൺ ഡോക്കിനെയാണ് തിരഞ്ഞെടുത്തത്. സാമ്പത്തിക സ്ഥിതി, സാങ്കേതിക പരിജ്ഞാനം, മുൻകാല പരിചയം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. 

കൊളംബോ തുറമുഖത്തിന് സമീപമുള്ള കപ്പൽ നിർമാണ കേന്ദ്രം 1974ലാണ് സ്ഥാപിക്കുന്നത്. ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, യൂറോപ് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര കപ്പൽപ്പാതയ്ക്ക് സമീപത്താണിത്.  നിയന്ത്രണാധികാരം മാസഗോണിന് ലഭിച്ചതോടെ കപ്പൽ നിർമാണ മേഖലയിൽ വലിയ നേട്ടമുണ്ടാക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.

ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം 99 വർഷത്തേക്ക് 2017ൽ ചൈന പാട്ടത്തിന് എടുത്തിരുന്നു. ഇത് ഇന്ത്യയുടെ സമുദ്ര മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ അടുത്തിടെയായി ഇന്ത്യൻ കമ്പനികൾ ശ്രീലങ്കയിലെ തുറമുഖ മേഖലയിൽ വമ്പൻ നിക്ഷേപങ്ങളാണ് നടത്തുന്നത്. സമീപകാലത്ത് ഇന്ത്യൻ ഡ്രജിങ് കോർപറേഷൻ കൊളംബോ ഡോക്ക്‍യാർഡുമായി ഡ്രൈ ഡോക്കിങ്, അറ്റകുറ്റപ്പണി, വെസൽ അപ്ഡ്രേഡ് എന്നിവയ്ക്കായി കരാറൊപ്പിട്ടിരുന്നു.

കാർഗോ ഹാൻഡ്‍ലിങ്, ലോജിസ്റ്റിക്സ് മേഖലയിലും ഇന്ത്യൻ കമ്പനികൾ നിലവിൽ നിർണായക സാനിധ്യമാണ്. അദാനി ഗ്രൂപ്പിന്‍റെ കണ്ടെയ്നർ ടെർമിനൽ, ഇന്ത്യൻ ഓയിലിന്‍റെ ഫ്യുവൽ ടെർമിനൽ എന്നിവയും ശ്രീലങ്കയിൽ പ്രവർത്തിക്കുന്നുണ്ട്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാധാരണക്കാർക്കും ഇനി ഡിജിറ്റൽ ബാങ്കിംഗ്, സ്മാർട്ട്ഫോൺ വേണ്ട, ഫീച്ചർ ഫോണുകളിലൂടെ കാര്യം സാധിക്കും

സാധാരണക്കാർക്കും ഇനി ഡിജിറ്റൽ ബാങ്കിംഗ്, സ്മാർട്ട്ഫോൺ വേണ്ട, ഫീച്ചർ ഫോണുകളിലൂടെ കാര്യം സാധിക്കും


 
സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഇനി മൊബൈൽ ബാങ്കിംഗ് എളുപ്പമാകും. റിലയൻസ് ജിയോയുടെ ഫീച്ചർ ഫോണുകളിൽ ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് ലൈറ്റ്  എന്ന ആപ്പ് ഇനി ലഭ്യമാകും. പ്രത്യേകിച്ച് ജിയോഫോൺ പ്രൈമ 4G മോഡലുകളിലാണ് ഈ സേവനം ആദ്യം ലഭിക്കുക.

എല്ലാവർക്കും ഉപയോഗിക്കാം

ബാങ്ക് ഓഫ് ബറോഡയിൽ അക്കൗണ്ട് ഉള്ളവർക്കും മറ്റ് ബാങ്കുകളിൽ അക്കൗണ്ട് ഉള്ളവർക്കും ഈ ആപ്പ് ഉപയോഗിക്കാനാകും. ഇന്റർനെറ്റ് വേഗത കുറവാണെങ്കിലും ഈ ആപ്പ് വേഗത്തിൽ പ്രവർത്തിക്കും. കീപാഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാം. യുപിഐ  വഴി പണം അയക്കാനും സ്വീകരിക്കാനും, ക്യുആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കാനും, ബില്ലുകൾ അടയ്ക്കാനും, ഫോൺ റീചാർജ് ചെയ്യാനും ഈ ആപ്പിലൂടെ സാധിക്കും

സ്മാർട്ട് ഫോൺ ഇല്ലാതെയും മൊബൈൽ ബാങ്കിങ്

സാധാരണക്കാർക്കും കുറഞ്ഞ വിലയിലുള്ള ഫോൺ ഉപയോഗിക്കുന്നവർക്കും ഡിജിറ്റൽ ഇടപാടുകൾ നടത്താൻ അവസരം ഒരുക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഡിജിറ്റൽ സാങ്കേതികവിദ്യ എല്ലാവരിലേക്കും എത്തിക്കുക എന്ന ഗവൺമെന്റിന്റെയും റിസർവ് ബാങ്കിന്റെയും  ദർശനത്തിന്റെ ഭാഗമായാണ് ഈ നീക്കം."സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്കും സുരക്ഷിതമായും എളുപ്പത്തിലും എപ്പോൾ വേണമെങ്കിലും ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും," എന്ന് ബാങ്ക് ഓഫ് ബറോഡ എം.ഡി ദേബദത്ത ചന്ദ് പറഞ്ഞു.

ഓൺലൈൻ ബാങ്കിങ് കൂടുതൽ പേരിലേക്ക് എത്തിക്കാനുള്ള ബാങ്കുകളുടെ ഒരു ശ്രമമാണ് ഇത് . സാധാരണക്കാരും ഇതിലൂടെ ഓൺലൈൻ ബാങ്കിങ് രീതികളിലേക്ക് പതുക്കെ ആകൃഷ്ടരാകും. സ്മാർട്ട്ഫോൺ ഇല്ലാത്തവർക്കും ഇനി പണമിടപാടുകൾ നടത്താൻ ബാങ്കിൽ പോകാതെ തങ്ങളുടെ ജിയോ ഫോൺ ഉപയോഗിക്കാം എന്ന കാര്യം ജനകീയമായാൽ മറ്റു കമ്പനികളും ഈ വഴിക്ക് ചിന്തിക്കാൻ തുടങ്ങാൻ സാധ്യതയുണ്ട്.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും

ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ; ഡിലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കും



ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.

വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് നൽകുക. മണ്ഡല പുനർവിഭജനത്തിന് കമ്മീഷൻ രൂപീകരിക്കും. ഈ കമ്മിഷൻ‌ ആകും മണ്ഡല പുനർനിർണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷന്റെ അധ്യഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദേഹം നിർ‌ദേശിക്കുന്ന ഒരാളോ കമ്മിഷന്റെ അം​ഗമാകും.

മണ്ഡല പുനർനിർ‌ണയം നടത്തിയശേഷമാകും വനിത സംവരണം നടപ്പിലാക്കുക. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ലോക്സഭയുടെ നിലവിലെ ഘടന. പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 82 ഭേദഗതി ചെയ്ത് മുഴുവൻ വ്യവസ്ഥയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂഴിക്കൽ കൊലപാതകം; മോഷണശ്രമത്തിനിടെ ഉണ്ടായ കൊലയെന്ന് പ്രാഥമിക നിഗമനം

മൂഴിക്കൽ കൊലപാതകം; മോഷണശ്രമത്തിനിടെ ഉണ്ടായ കൊലയെന്ന് പ്രാഥമിക നിഗമനം



കോഴിക്കോട് ചെലവൂരിൽ പതിനാറുകാരിയേയും ബന്ധുവായ യുവാവിനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. രക്ഷപെടാൻ കഴിയാതായതോടെ സ്വയം ജീവനൊടുക്കിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.


അദ്നാൻ രാത്രി 7.30 ഓടെ മൂഴിക്കലിലെ വീട്ടിൽ എത്തി. അദ്നാൻ പെൺ‌കുട്ടിയുടെ വീട്ടിലെത്തുന്ന സിസിടിവ ദൃശ്യങ്ങൾ‌ പുറത്തുവന്നിരുന്നു. പിന്നാലെ വീട്ടിൽ ഒളിച്ചിരുന്നു. മോഷണത്തിനുള്ള ശ്രമം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉമ്മുമ്മയുടെ തലയിണയുടെ അടിയിൽ നിന്നും ചാവി എടുക്കാനും ശ്രമിച്ചു. വീട്ടുകാർ തന്നെയാണ് അദ്നാനെ മുറിയിൽ പൂട്ടിയിട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

പെൺകുട്ടി നസ്രീനെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ കൊളത്തറ സ്വദേശി അദ്നാൻ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മുത്തശ്ശിയ്ക്ക് നേരെയും അതിക്രമശ്രമമുണ്ടായി. അദ്നാനെ മുകളിലെ നിലയിൽ മുറിയിൽ പൂട്ടിയിട്ടാണ് പതിനാറുകാരിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. മടങ്ങിയെത്തി മുറി തുറന്നപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ അദ്നാനെ കണ്ടെത്തുകയായിരുന്നു.

യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി കണ്ടുപിടിച്ചതിന് പിന്നാലെ അദിനാനെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കള്ളതാക്കോൽ ഇട്ട് തുറന്നാണ് അദിനാൻ വീടിനകത്ത് കയറിയത്. വീട്ടിലെ സിസിടിവികൾ നശിപ്പിച്ച നിലയിലാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി

ബിഹാർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷ് കുമാർ രാജിവെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി




നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു.രാജിക്കത്ത് ഗവർണർക്ക് കൈമാറി.ലോക്ഭവനിലെത്തിയാണ് രാജിക്കത്ത് നൽകിയത്. നിരവധി നല്ല കാര്യങ്ങൾ ബിഹാറിന് വേണ്ടി താൻ ചെയ്തു. ബിഹാർ വളരെ വേഗത്തിൽ മുന്നേറും. ബിഹാറിലെ പുതിയ സർക്കാരിന് തന്റെ പൂർണ്ണ സഹകരണവും മാർഗനിർദേശവും ഉണ്ടായിരിക്കുമെന്ന് നിതീഷ് കുമാർ പ്രതികരിച്ചു.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അവസാനം മന്ത്രി സഭായോഗം ചേർന്നിരുന്നു. വികസിതവും സമ്പന്നവുമായ ഒരു ബീഹാർ കെട്ടിപ്പടുക്കുന്നതിലെ സംതൃപ്തി യോഗത്തിൽ നിതീഷ് കുമാർ പ്രകടിപ്പിച്ചു. ഇന്ന് തന്നെ ജെഡിയു ബിജെപി നിയമസഭാ കക്ഷിയോഗം ചേരും. വൈകിട്ട് നാലുമണിക്ക് ആയിരിക്കും എൻഡിഎ യോഗം ചേർന്ന് അടുത്ത മുഖ്യമന്ത്രി ആരെന്ന് പ്രഖ്യാപിക്കുക.

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ എംഎല്‍സി സ്ഥാനവും നിതീഷ് രാജി വെച്ചിരുന്നു. സാമ്രാട്ട് ചൗധരിയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നതെങ്കില്‍ ബിഹാറിന്റെ ചരിത്രത്തില്‍ ആദ്യമായയാരിക്കും ബിജെപി മുഖ്യമന്ത്രി എത്തുക.

ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാര്‍. 2005ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രിയായത്. നിതീഷ് കുമാറിന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹമില്ല എന്നും എന്നാല്‍ സഖ്യകക്ഷിയായ ഭാരതീയ ബിജെപിയുടെ നിര്‍ബന്ധപ്രകാരമാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നാണ് ആര്‍ജെഡി വര്‍ക്കിംഗ് പ്രസിഡന്റ് തേജസ്വി യാദവ് അവകാശപ്പെട്ടത്. ജെഡിയുവിനെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമമെന്നും അദേഹം ആരോപിച്ചിരുന്നു. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

സഞ്ജു സൂപ്പർ സാംസൺ: ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരം

 


ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരത്തിനുള്ള പുരസ്കാരം സഞ്ജു സാംസണ്. ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരനേട്ടത്തിന് അർഹനാക്കിയത്. ഇന്ത്യയുടെ തന്നെ ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കയുടെ കോണർ എന്നിവരെ പിന്തള്ളിയാണ് പുരസ്കാര നേട്ടം. ഇത് ആദ്യമായാണ് സഞ്ജു ഐസിസിയുടെ പ്ലെയർ ഓഫ് ദ് മൺത് പുരസ്കാരം നേടുന്നത്.


ലോകകപ്പിലെ നിർണായകമായ സൂപ്പർ എട്ടിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സാംസൺ, വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി 50 പന്തിൽ നിന്ന് 97* റൺസ് നേടിയിരുന്നു. സെമിഫൈനലിലും ഫൈനലിലും സഞ്ജു മിന്നും പ്രകടനം പുറത്തെടുത്തു. സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ നിന്ന് 89 റൺസ് നേടിയ സാംസൺ, ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 46 പന്തിൽ നിന്ന് 89 റൺസ് നേടിയാണ് ഇന്ത്യയെ കിരീടം ഉയർത്താൻ സഹായിച്ചത്.

“ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് നേടുന്നത് അവിശ്വസനീയമായ ഒരു അനുഭവമാണ്, പ്രത്യേകിച്ചും എന്റെ ക്രിക്കറ്റ് യാത്രയിലെ ഏറ്റവും മറക്കാനാവാത്ത ഘട്ടത്തിലാണ് ഇത് സംഭവിക്കുന്നത്. ടി20 ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ പങ്കുചേരുക എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു” സഞ്ജു സാംസൺ‌ പറഞ്ഞു













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിൽ എസ്.എം.വൈ.എം പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; യുവജനങ്ങൾ സഭയുടെ ഇന്നെന്ന് മാർ റാഫേൽ തട്ടിൽ

പാലായിൽ എസ്.എം.വൈ.എം പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് ഉജ്ജ്വല തുടക്കം; യുവജനങ്ങൾ സഭയുടെ ഇന്നെന്ന് മാർ റാഫേൽ തട്ടിൽ



പാലാ: സീറോ മലബാർ സഭയുടെ യുവജന പ്രസ്ഥാനമായ എസ്.എം.വൈ.എം (സീറോ മലബാർ യൂത്ത് മൂവ്മെന്റ്) സംസ്ഥാന സമിതിയുടെ പ്രഥമ സംസ്ഥാന സെനറ്റ് സമ്മേളനത്തിന് പാലായിൽ ഭംഗിയാർന്ന തുടക്കമായി. രൂപീകൃതമായതിന്റെ പന്ത്രണ്ടാം വാർഷിക വേളയിൽ സംഘടിപ്പിച്ച ഈ ചരിത്രപ്രധാന സമ്മേളനം 13 രൂപതകളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവജനങ്ങളുടെ ഐക്യവും സഭാപ്രതിബദ്ധതയും പ്രതിഫലിപ്പിച്ച ഈ സംഗമം സീറോ മലബാർ സഭയുടെ യുവജന ചരിത്രത്തിൽ പുതിയ അധ്യായമായി മാറി.

പാലായിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ മേജർ ആർച്ച് ബിഷപ്പ് Mar Raphael Thattil സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ സഭയുടെ ഭാവി മാത്രമല്ല, സഭയുടെ ഇന്നാണെന്നും അദ്ദേഹം പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു. യുവത്വം സഭയുടെ ഏറ്റവും വലിയ സമ്പത്താണെന്നും അവരെ ചേർത്തുപിടിക്കാനും നേർവഴിയിൽ നയിക്കാനും സഭക്കും സമൂഹത്തിനും വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് രൂപതാധ്യക്ഷനും സീറോ മലബാർ യൂത്ത് കമ്മീഷൻ ചെയർമാനുമായ Mar Peter Kochupurackal മുഖ്യപ്രഭാഷണം നടത്തി. പാലാ രൂപതാധ്യക്ഷൻ Mar Joseph Kallarangatt അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. യുവജനങ്ങളാണ് സഭയുടെയും സമൂഹത്തിന്റെയും നട്ടെല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ക്രിസ്തുവിനെ മാതൃകയാക്കി ആത്മീയ ചൈതന്യത്തോടെ മുന്നേറാൻ യുവജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

സംസ്ഥാന ഡെപ്യൂട്ടി പ്രസിഡൻറ് അലൻ ജോളി പടിഞ്ഞാറേക്കര സ്വാഗതം ആശംസിച്ചു. സംസ്ഥാന ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് അലക്‌സ് തോമസ് പുളിമുട്ടിൽ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ഡയറക്ടർ റവ. ഫാ. ജേക്കബ് ചക്കാത്തറ, ഗ്ലോബൽ പ്രസിഡൻറ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ, എ.കെ.സി.സി ഗ്ലോബൽ പ്രസിഡൻറ് രാജീവ് കൊച്ചുപറമ്പിൽ, മുൻ ഡയറക്ടർ റവ. ഫാ. ജോസഫ് ആലഞ്ചേരിൽ, പാലാ രൂപത പ്രസിഡൻറ് മിജോ ജോയി കുന്നത്താനിയേൽ എന്നിവർ ആശംസകൾ നേർന്നു. സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. പ്രതീക്ഷ രാജ് ഓലിക്കൽ നന്ദി രേഖപ്പെടുത്തി.

യുവജനങ്ങളെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ മാർ റാഫേൽ തട്ടിൽ ക്രൈസ്തവ സമുദായത്തിലെ ജനസംഖ്യാ കുറവിനെക്കുറിച്ചും ആശങ്ക രേഖപ്പെടുത്തി. സമുദായം മൈക്രോ മൈനോറിറ്റി അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും കുടുംബങ്ങളിൽ അംഗസംഖ്യ വർധിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാർഷിക മേഖലയോടുള്ള യുവജനങ്ങളുടെ താത്പര്യം കുറഞ്ഞുവരുന്നതും അദ്ദേഹം പരാമർശിച്ചു. പൂർവ്വികർ കഠിനാധ്വാനത്തോടെ പടുത്തുയർത്തിയ കാർഷിക പാരമ്പര്യം സംരക്ഷിക്കേണ്ടത് യുവതലമുറയുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സഭയുടെ വിശ്വാസപാരമ്പര്യവും ആത്മീയ പൈതൃകവും സംരക്ഷിക്കേണ്ടത് യുവജനങ്ങളുടെ ദൗത്യമാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ഓർമ്മിപ്പിച്ചു. ഉത്ഥാനത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാനും പ്രതിസന്ധികളിൽ പ്രത്യാശയുടെ ദൂതരാകാനും യുവജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുള്ള ഈ പ്രഥമ സെനറ്റ് സമ്മേളനം യുവജനങ്ങൾക്ക് സഭയോടുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായ പുതിയ യുവസംസ്കാരം വളർത്തിയെടുക്കുന്നതിനുള്ള വേദിയാവുകയും ചെയ്യുന്നു. വിദ്യാഭ്യാസം, തൊഴിൽ, രാഷ്ട്രീയം ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും വിശ്വാസത്തിന്റെ സാക്ഷികളായി മാറാൻ യുവജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സമ്മേളനം മുന്നേറുകയാണ്. 














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക