Sunday, 28 December 2025

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA )സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളത്ത്

കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA )സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളത്ത്

 


കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ സംസ്ഥാന കൺവെൻഷൻ 30ന് എറണാകുളം ടൗൺഹാളിൽ നട ക്കും. രാവിലെ 11 ന്‌ തദ്ദേശ സ്വയം ഭരണ വകുപ്പ്മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വ്യവസായ മന്ത്രി പി. രാജീവ് നിർവഹി ക്കും. എം.എൽ.എ.മാരായ ടി. ജെ. വിനോദ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ സംബന്ധിക്കും. ചടങ്ങിൽ വ്യാപാര ലൈസൻസ് വ്യവസ്ഥകൾ ലഘൂകരിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെയും, ഈസ് ഒഫ്ഡുയിംഗ് ബിസിനസിൽ തുടർച്ചയായി രണ്ടാംതവണയും സംസ്ഥാനത്തെ ഒന്നാം സ്ഥാനത്തെത്തിച്ച വ്യവസായവകുപ്പ്‌ മന്ത്രിയെയും ആദരിക്കും. വനിതാ വിംഗ് രൂപീകരണ പ്രഖ്യാപനം, പ്രതിനിധി സമ്മേളനം, സംസ്ഥാ നഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എന്നിവയും നടക്കുമെന്ന് പ്രസിഡന്റ് കെ.പി.ബാലകൃഷ്ണപൊതുവാളും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 27 December 2025

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് വീണ്ടും മുന്നറിയിപ്പുമായി ദുബായ് പൊലീസ്

ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് വീണ്ടും മുന്നറിയിപ്പുമായി ദുബായ് പൊലീസ്


 

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ വീണ്ടും മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഒടിപി ആവശ്യപ്പെട്ട് കൊണ്ട് വരുന്ന സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമാകാന്‍ അത് കാരണമാകുമെന്നും പോലീസ് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ദുബായില്‍ ഓണ്‍ലൈന്‍ വഴിയുളള സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി ദുബായ് പൊലീസ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ‌

ഒടിപിയുടെ പേരിലാണ് പുതിയ തട്ടിപ്പ്. വിവിധ ബാങ്കുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരിലാണ് ഇത്തരക്കാര്‍ ജനങ്ങളെ സമീപിക്കുക. പിന്നാലെ ബന്ധപ്പെടുന്ന ആളിന്റെ ഫോണിലേക്ക് ഒടിപി അയക്കുകയും അത് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഔദ്യോഗിക ഫോണ്‍ കോളാണെന്ന് വിശ്വസിച്ച് ഒടിപി കൈമാറിയ നിരവധി പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ നിന്നുള്ള പണം നഷ്ടമായതായും അന്വേഷണത്തില്‍ കണ്ടെത്തി. ആരെങ്കിലും ഫോണിലേക്ക് വിളിച്ച് ഒടിപി ആവശ്യപ്പെട്ടാല്‍ ഒരിക്കലും നല്‍കരുതെന്നും തട്ടിപ്പ് സംഘമാണ് അതിന് പിന്നിലെന്നും ദുബായ് പൊലീസ് ഓര്‍മിപ്പിച്ചു.

ബാങ്കുകളോ ഔദ്യോഗിക സ്ഥാപനങ്ങളോ ഒരിക്കലും ഫോണിലൂടെ ഒടിപി ആവശ്യപ്പെടില്ല. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കണമെന്നും പൊലീസ് വ്യക്തമാക്കി. ഇതിന് പുറമെ വേറെയും നിരവധി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് പലപ്പോഴും തട്ടിപ്പ് സംഘം വീഡിയോ കോളുകളില്‍ പ്രത്യക്ഷപ്പെടുക. ജനങ്ങളുടെ വിശ്വാസ്യത നേടുന്നതിനായി വ്യാജ ഐഡി കാര്‍ഡുകള്‍ ഉള്‍പ്പെടെയുളള കൃത്രിമ രേഖകളും ഇവര്‍ ജനങ്ങളെ കാണിക്കും. പലപ്പോഴും രാജ്യത്ത് പുറത്ത് ഇരുന്നുകൊണ്ടാണ് ഇത്തരം സംഘങ്ങള്‍ തട്ടിപ്പന് നേതൃത്വം നല്‍കുന്നതെന്നും ദുബായ് പൊലീസ് അറിയിച്ചു.





ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി

തീർഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയിൽ റെക്കോർഡ് വരുമാനം കാണിയ്ക്കയായി ലഭിച്ചത് 83.17 കോടി, ആകെ ലഭിച്ചത് 332.7 കോടി



പത്തനംതിട്ട: ശബരിമലയിൽ ഇക്കുറി റെക്കോർഡ് വരുമാനം. ഇത്തവണത്തെ വരുമാനം 332.77 കോടി രൂപയായി ഉയർന്നു. ഇതിൽ 83.17കോടി രൂപ കാണിക്കയായി ലഭിച്ചു. കഴിഞ്ഞവർഷം 297.06 കോടി രൂപയായിരുന്നു ശബരിമലയിലെ വരുമാനം. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വരുമാനം വർധിച്ചു. ഇന്ന് ഉച്ച വരെ എത്തിയത് 30,56,871 പേർ. കഴിഞ്ഞ തവണ ഇതേസമയം ശബരിമലയിൽ 32,49,756 പേർ എത്തി. 


ഭക്തിസാന്ദ്രമായി സന്നിധാനം

മണ്ഡലപൂജയിൽ ഭക്തി സാന്ദ്രമായി ശബരിമല സന്നിധാനം. 11മണിയോടെ തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ചടങ്ങുകൾ പൂർത്തിയായി. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41ദിവസം നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തിയാകും. വ്രതശുദ്ധിയുടെ 41 ദിനരാത്രങ്ങളാണ് കടന്നു പോയത്. രാവിലെ 10.10ഓടെ തന്ത്രി മഹേഷ്‌ മോഹനരുടെയും മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയുടെയും കാർമികത്വത്തിലാണ് മണ്ഡല പൂജ ചടങ്ങുകൾക്ക് തുടക്കമായത്.

മണ്ഡല കാലത്തെ അവസാന നെയ്യഭിഷേകത്തിന് ശേഷം കളഭ എഴുന്നള്ളത്ത്. കളഭ അഭിഷേകത്തിന് മുമ്പ് തിരുമുറ്റവും 18 പടികളും കഴുകി വൃത്തിയാക്കി. പിന്നെ അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി മണ്ഡല പൂജ. 11മണിയോടെ പൂജ ചടങ്ങുകൾ പൂർത്തിയായി. ക്ഷമയോടെ കാത്തുനിന്ന തീർത്ഥാടകർക്ക് ദർശന പുണ്യം ലഭിച്ചു. തങ്ക അങ്കി പ്രഭയിൽ അയ്യപ്പനെ കണ്ടതോടെ ശരണ മന്ത്രങ്ങളാൽ സന്നിധാനം മുഖരിതമായി.

വൈകിട്ട് ദീപാരാധന വരെ തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ കാണാം. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡലകാലത്തിന് പരിസമാപ്തിയാകും. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് വീണ്ടും നട തുറക്കും. പിന്നെ ജനുവരി 14ന് മകരവിളക്ക്. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് ഡോ. ജേക്കബ് അലക്‌സാണ്ടറിന്

2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് ഡോ. ജേക്കബ് അലക്‌സാണ്ടറിന്


 
തിരുവനന്തപുരം: 2025ലെ ബെസ്റ്റ് വെറ്ററിനറിയന്‍ അവാർഡ് പ്രഖ്യാപിച്ചു. തിരുവനന്തപുരം മൃഗസംരക്ഷണ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടർ (റിട്ട.) ഡോ. ജേക്കബ് അലക്‌സാണ്ടറിനെയാണ് ബെസ്റ്റ് വെറ്ററിനറിയനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ മാതൃകാപരമായ നേതൃത്വവും സമർപ്പിത പൊതുസേവനവും കേരളത്തിലെ വെറ്ററിനറി മേഖലയുടെ വളർച്ചയ്ക്കും ശക്തിപ്പെടുത്തലിനും ആജീവനാന്ത സംഭാവനകൾ നൽകിയെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു. ഈ അംഗീകാരത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളെന്നും തൊഴിൽ മേഖലയിൽ തുടർന്നും ആദരവ് ലഭിക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നും ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പറഞ്ഞു.

വെറ്ററിനറി ഡോക്റ്റർമാരുടെ പ്രൊഫഷനൽ സംഘടനയായ ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്‍റെ വാർഷിക കൺവെൻഷനും ജനറൽ ബോഡിയും അവാർഡ് ദാന ചടങ്ങും ശനിയും ഞായറുമായി (27,28) കോവളം കെടിഡിസി സമുദ്ര ഹോട്ടലിൽ നടക്കും. ശനിയാഴ്ച രാവിലെ 11.30ന് പരിപാടി ആരംഭിക്കും. വൈകിട്ട് അഞ്ചിന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായിരിക്കും. എം വിൻസെന്‍റ് എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം അധ്യക്ഷൻ ഡോ. എം കെ പ്രദീപ് കുമാർ അധ്യക്ഷനാകും. തുടർന്ന് സാംസ്കാരിക പരിപാടികൾ നടത്തും. ഉദ്ഘാടന പരിപാടിക്കു മുന്നോടിയായി രാവിലെ 11.30 തുടങ്ങുന്ന ശാസ്ത്ര സെമിനാറിൽ "ഒരു ഗ്രഹം, ഒരു ആരോഗ്യം, പൊതുജനാരോഗ്യത്തിന്‍റെ പുതിയ മാതൃകകൾ', പേവിഷ ബാധാ നിയന്ത്രണം തുടങ്ങിയ വിഷയങ്ങളും മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി പബ്ലിക് ഹെൽത്ത് ഡിവിഷൻ സംഘടിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യവും ചർച്ച ചെയ്യും. ‌‌






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!

ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു; വിപണിയില്‍ 43% കുതിപ്പ്!


 
വിദേശയാത്രകള്‍ക്ക് തയ്യാറെടുക്കുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ട്രാവല്‍ ഇന്‍ഷുറന്‍സിന് പ്രിയമേറുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രാ ഇന്‍ഷുറന്‍സ് പോളിസികളുടെ വില്‍പനയില്‍ 43 ശതമാനം വര്‍ധനവുണ്ടായതായി ട്രാവല്‍ ഇന്‍ഷുറര്‍ ടെക് സ്റ്റാര്‍ട്ടപ്പായ 'നിയോ' പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മാത്രം 11,979 പോളിസികളാണ് വിറ്റഴിക്കപ്പെട്ടത്. ആദ്യമായി വിദേശയാത്ര നടത്തുന്നവരും വിനോദയാത്രകള്‍ പോകുന്നവരുമാണ് ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ മുന്നിലുള്ളത്.

ഒറ്റയ്ക്കുള്ള യാത്രയും യുവതലമുറയും

വിദേശയാത്ര നടത്തുന്നവരില്‍ ഭൂരിഭാഗവും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിദേശയാത്ര നടത്തുന്നവരില്‍ 63.8 ശതമാനം പേരും തനിച്ച് പോകുന്നവരാണ്.

ഇതില്‍ 45.92 ശതമാനം പേര്‍ ജെന്‍സി വിഭാഗത്തില്‍പ്പെട്ടവരും 45.76 ശതമാനം പേര്‍ മില്ലേനിയല്‍സ് വിഭാഗത്തില്‍പ്പെട്ടവരുമാണ്.


8.36 ശതമാനം പേര്‍ മാത്രമാണ് ജെന്‍ എക്‌സ് വിഭാഗത്തിലുള്ളത്.

യാത്രക്കാരില്‍ 19.93 ശതമാനം പേര്‍ ദമ്പതികളും, 12.26 ശതമാനം പേര്‍ കുടുംബമായി പോകുന്നവരും, 4.1 ശതമാനം പേര്‍ സംഘങ്ങളായി പോകുന്നവരുമാണ്.

ചെറിയ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകുന്ന യുവയാത്രക്കാര്‍ പോലും ഇപ്പോള്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ താല്പര്യം കാണിക്കുന്നുണ്ട്. വിദേശത്തുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളോ വിമാനം റദ്ദാക്കുന്നത് പോലുള്ള തടസ്സങ്ങളോ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന തിരിച്ചറിവ് ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നതിന്റെ ലക്ഷണമാണിത്.

കുറഞ്ഞ പ്രീമിയത്തിന് കൂടുതല്‍ പ്രിയം യാത്രക്കാര്‍ തിരഞ്ഞെടുക്കുന്ന ഇന്‍ഷുറന്‍സ് തുക പരിശോധിച്ചാല്‍ ഭൂരിഭാഗം പേരും (86 ശതമാനം) 50,000 രൂപയുടെ പരിരക്ഷയുള്ള പ്ലാനുകളാണ് തിരഞ്ഞെടുക്കുന്നത്. ചെറിയ ബജറ്റിലുള്ള യാത്രകള്‍ക്കാണ് ഇത്തരം പ്ലാനുകള്‍ ഉപയോഗിക്കുന്നത്. കൂടാതെ, 9.85 ശതമാനം പേര്‍ ഒരു ലക്ഷം രൂപയുടെ പരിരക്ഷയും, 2.37 ശതമാനം പേര്‍ അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷയും, 1.79 ശതമാനം പേര്‍ രണ്ട് ലക്ഷം രൂപയുടെ പരിരക്ഷയുള്ള ഇന്‍ഷുറന്‍സും തിരഞ്ഞെടുക്കുന്നു.

നഗരങ്ങളും പ്രിയപ്പെട്ട രാജ്യങ്ങളും

ഇന്‍ഷുറന്‍സ് എടുക്കുന്നതില്‍ ഡല്‍ഹി നഗരമാണ് മുന്നില്‍ (25.62%). തൊട്ടുപിന്നാലെ ബെംഗളൂരു (21.23%), മുംബൈ (17.58%), ഹൈദരാബാദ് (10.16%) എന്നീ നഗരങ്ങളുമുണ്ട്. അമേരിക്കയിലേക്ക് പോകുന്നവരാണ് ഉയര്‍ന്ന ചികിത്സാ ചെലവ് ഭയന്ന് ഇന്‍ഷുറന്‍സ് കൃത്യമായി എടുക്കുന്നത്.

വിദേശയാത്രകളില്‍ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഇടങ്ങള്‍ ഇവയാണ്:

യുഎഇ (24.79%), തായ്‌ലന്‍ഡ് (19.97%), യുകെ (10.68%), കസാക്കിസ്ഥാന്‍ (8.9%), ഉസ്‌ബെക്കിസ്ഥാന്‍ (7.3%) എന്നിവയാണ് പട്ടികയില്‍ മുന്നില്‍.

ഇതിന് പുറമെ മലേഷ്യ (6.11%), സിംഗപ്പൂര്‍ (5.81%), വിയറ്റ്‌നാം (4.84%), ഫ്രാന്‍സ് (4.62%) എന്നീ രാജ്യങ്ങളിലേക്കും ഇന്‍ഷുറന്‍സ് എടുത്ത് യാത്ര ചെയ്യുന്നവര്‍ നിരവധിയാണ്.

വിസ ഓണ്‍ അറൈവല്‍ സൗകര്യവും കുറഞ്ഞ യാത്രാ ചെലവുമാണ് തായ്‌ലന്‍ഡ്, യുഎഇ എന്നീ രാജ്യങ്ങളെ ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളാക്കുന്നത്. വിസ ബുക്കിംഗിന്റെ കാര്യത്തില്‍ ദുബായ് ആണ് ഒന്നാമത് (38.99% വര്‍ധന).

ചെലവിടലില്‍ മാറ്റം; ഷോപ്പിങ് കുറഞ്ഞു, ഭക്ഷണം കൂടി

വിദേശത്ത് പോകുന്ന ഇന്ത്യക്കാരുടെ ചെലവിടല്‍ രീതിയിലും മാറ്റം വന്നിട്ടുണ്ട്. 2024-നെ അപേക്ഷിച്ച് 2025-ല്‍ ഷോപ്പിംഗിനുള്ള ചെലവ് 4.81 ശതമാനം കുറഞ്ഞു. അതേസമയം ഭക്ഷണത്തിനും പ്രാദേശിക യാത്രകള്‍ക്കും പുതിയ അനുഭവങ്ങള്‍ക്കുമായി ചെലവാക്കുന്ന തുക കൂടി.

വിദേശത്തുള്ള ചെലവില്‍ 47.28 ശതമാനവും ഇപ്പോഴും ഷോപ്പിംഗിനാണ് പോകുന്നത്.

ഭക്ഷണത്തിനായി 20.69 ശതമാനവും യാത്രകള്‍ക്കായി 19.93 ശതമാനവും ചെലവാക്കുന്നു.

താമസത്തിനായി 9.09 ശതമാനവും വിനോദ പരിപാടികള്‍ക്കായി 3.01 ശതമാനവുമാണ് ഇന്ത്യക്കാര്‍ മാറ്റിവെക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏറ്റവും കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം

ഏറ്റവും കൂടുതൽ പോഷക ഗുണങ്ങൾ അടങ്ങിയ പഴങ്ങൾ ഏതൊക്കെയാണെന്ന് അറിയാം


 
നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പഴവർഗ്ഗങ്ങൾ. ദിവസവും പഴങ്ങൾ കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു. പ്രോട്ടീൻ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ ധാരാളം പഴങ്ങളിൽ അടങ്ങിയിട്ടുണ്ട്. കൂടുതൽ പോഷകങ്ങൾ അടങ്ങിയ പഴവർഗ്ഗങ്ങൾ ഇവയാണ്.

1.പ്രോട്ടീൻ അടങ്ങിയ പഴം

പാഷൻ ഫ്രൂട്ടിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ മെച്ചപ്പെടുത്തുകയും പേശികളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2. മഗ്നീഷ്യം അടങ്ങിയ പഴം

പ്രോട്ടീൻ മാത്രമല്ല മഗ്നീഷ്യവും പാഷൻ ഫ്രൂട്ടിൽ ധാരാളമുണ്ട്. ഇത് പേശികളുടേയും എല്ലുകളുടേയും ആരോഗ്യത്തെ പിന്തുണയ്ക്കുകയും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

3. പൊട്ടാസ്യം അടങ്ങിയ പഴം

ചക്കയിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ചലനത്തേയും ഹൃദയാരോഗ്യത്തേയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു

4. കാൽസ്യം അടങ്ങിയ പഴം

പിയറിൽ കാൽസ്യം വളരെ കൂടുതലാണ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

5. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ പഴം

ചെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യം മെച്ചപ്പെടുത്താനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

6. ഇലക്ട്രോലൈറ്റ് അടങ്ങിയ പഴം

വാഴപ്പഴത്തിൽ ധാരാളം ഇലക്ട്രോലൈറ്റ് അടങ്ങിയിട്ടുണ്ട്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം എന്നിവ വാഴപ്പഴത്തിൽ ഉള്ളതുകൊണ്ട് തന്നെ ദിവസവും ഇത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും’; “ലെഗസി ഓഫ് ദി രാജാസാബ്” എപ്പിസോഡിൽ സംവിധായകൻ മാരുതി

‘ഈ സിനിമയിൽ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തെ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കും’; “ലെഗസി ഓഫ് ദി രാജാസാബ്” എപ്പിസോഡിൽ സംവിധായകൻ മാരുതി


 
ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘ദി രാജാസാബി’ൻ്റെ ലോകത്തേക്ക് വാതിലുകൾ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ മൂന്നാമത്തെ എപ്പിസോഡ് പുറത്തിറങ്ങി. “ലെഗസി ഓഫ് ദി രാജാസാബ്” എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന പരമ്പരയിൽ സിനിമയുടെ സംവിധായകൻ മാരുതിയും മറ്റ് അണിയറപ്രവർത്തകരും ചിത്രത്തിന്‍റെ സവിശേഷതകളെ കുറിച്ച് പറയുന്നതാണ് ഉൾക്കൊള്ളിച്ചിട്ടുള്ളത്. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. ജനുവരി 9-നാണ് ‘രാജാസാബി’ന്‍റെ വേൾഡ് വൈഡ് റിലീസ്.

റിബൽ സ്റ്റാർ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തെ സിനിമാ പ്രേക്ഷകർ വർഷങ്ങളോളം ഓർത്തിരിക്കുമെന്നാണ് പുതിയ എപ്പിസോഡിൽ സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന ഈ പ്രത്യേക എപ്പിസോഡ് പരമ്പര, സിനിമയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുന്നതുമാണ്. ചിത്രത്തിൻ്റെ കഥാപരിസരം, കഥാപാത്രങ്ങൾ, അതുപോലെ ചിത്രത്തിൻ്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് ഈ സീരീസിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ‘രാജാസാബ്’ ട്രെയിലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ ‘റിബൽ സാബ്’ ഏവരും ഏറ്റെടുത്തിരുന്നു. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. ‘രാജാ സാബി’ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത ‘കൽക്കി 2898 എ.ഡി’ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ പെണ്‍മക്കള്‍ക്ക് നീതി വേണം’; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍

‘ പെണ്‍മക്കള്‍ക്ക് നീതി വേണം’; പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധവുമായി സാമൂഹ്യപ്രവര്‍ത്തകര്‍



ഉന്നാവോ, അങ്കിത ഭണ്ഡാരി കേസുകളില്‍ നീതി ആവശ്യപ്പെട്ട് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതാവ് മുംതാസ് പട്ടേലിന്റെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. മുംതാസ് പട്ടേല്‍, അങ്കിത ഭയാന, റിതിക ഇഷ, കാസായ ഹാലിദ് എന്നിവര്‍ ആണ് പ്രതിഷേധിക്കുന്നത്.

പാര്‍ലമെന്റിന്റെ പുതിയ കെട്ടിടത്തിന്റെ തൊട്ട് മുന്നിലായാണ് സ്ത്രീസുരക്ഷാ വിഷയം ഉന്നയിച്ചുകൊണ്ട് സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പുരോഗമിക്കുന്നത്.

ഉന്നാവോ ബലാത്സംഗ കേസില്‍ സിബിഐ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കുകയും ജാമ്യം റദ്ധാക്കുകയും ചെയ്ത ഡല്‍ഹി ഹൈകോടതി ഉത്തരവിനെതിരെയാണ് സിബിഐ നടപടി. 15 ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും അതേ തുകയുടെ മൂന്ന് ആള്‍ ജാമ്യവും സെന്‍ഗാര്‍ ഹാരജാക്കണമെന്ന് ജസ്റ്റിസുമാരായ സുബ്രഹ്‌മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.

2017 ല്‍ കുല്‍ദീപ് സിങ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും കൂട്ടുകാരും തട്ടിക്കൊണ്ടു പോയി ബലാത്സംഗത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. അതിജീവിതയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകള്‍ കോടതിക്ക് മുന്നില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. 







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് പാക്കപ്പ്; ഒരുങ്ങുന്നത് കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ

ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് പാക്കപ്പ്; ഒരുങ്ങുന്നത് കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമ

 


കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന നിവിൻ പോളി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ശ്രീ ​ഗോകുലം മൂവീസ്, ആർഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ഴോണറാണ് പൊളിറ്റിക്കൽ ഡ്രാമ. അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ചിത്രം തീയ്യേറ്ററുകളിലെത്തും. സിനിമ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ കഥാപാത്രവുമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

ഈ ബി​ഗ് ബജറ്റ് ചിത്രത്തിന്റെ വൻ താരനിരയാണ് ഉള്ളത്. ഷറഫുദ്ധീൻ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അ​ഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അ​ഗസ്ത്യ, നിശാന്ത് സാ​ഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ് , ചിരാ​ഗ് ജാനി, അനീന, നന്ദിനി ​ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളേയും ആയിരത്തിലേറെ പോലീസുകാരേയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉള്‍പ്പെടുത്തി വലിയ സീക്വന്‍സ് മുമ്പ് മലയാളച്ചിത്രത്തില്‍ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രം​ഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.

ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം. സം​ഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർ​ഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമാതാക്കൾ ആകുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ- മനോജ് സി.എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്ട്രോളർ- അരോമ മോഹൻ, ആർട്ട് ഡയറക്ടർ- അജി കുറ്റ്യാനി, മേക്കപ്പ്- റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സിജി തോമസ്‌, ചീഫ് അസ്സോ. ഡയറക്ടർ- ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ- സുഗീഷ്‌ എസ്ജി, പിആർഒ- സതീഷ് എരിയാളത്ത്, സ്റ്റിൽസ്- അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. പിആർ&മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലയാള സിനിമയിൽ കലാസംവിധാന മേഖലയിലൂടെ പ്രശസ്തനായ കലാകാരൻ കെ ശേഖർ അന്തരിച്ചു

മലയാള സിനിമയിൽ കലാസംവിധാന മേഖലയിലൂടെ പ്രശസ്തനായ കലാകാരൻ കെ ശേഖർ അന്തരിച്ചു


 
മലയാള സിനിമയിൽ കലാസംവിധാന മേഖലയിലൂടെ പ്രശസ്തനായ കലാകാരൻ കെ ശേഖർ അന്തരിച്ചു. 72 വയസായിരുന്നു. തിരുവനന്തപുരത്തെ സ്റ്റാച്യു ജംഗ്ഷനിലെ പ്രേം വില്ല വസതിയിൽ വെച്ചായിരുന്നു അന്ത്യം. വീട്ടിലെ പൊതുദർശനത്തിന് ശേഷം ശാന്തി കവാടത്തിൽ വെച്ച് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ കലാസംവിധായകൻ എന്ന നിലയിലാണ് കെ ശേഖർ ഏറെ പ്രശസ്തനാകുന്നത്. നിരവധി മലയാള ചിത്രങ്ങളിൽ കലാസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

1982ൽ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശേഖർ കടന്നുവരുന്നത്. ജിജോ പൊന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയർ കുട്ടിച്ചാത്തൻ വഴിത്തിരവായി. പിന്നീട്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് അടക്കം അക്കാലത്തെ നിരവധി ചിത്രങ്ങളിൽ കലാസംവിധായകനായി തിളങ്ങി.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക