Tuesday, 7 April 2026

കല്യാണം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചുചാടി; ഭയന്ന് കിണറ്റില്‍ വീണ് 60കാരൻ

കല്യാണം ക്ഷണിക്കാനെത്തിയപ്പോൾ നായ കുരച്ചുചാടി; ഭയന്ന് കിണറ്റില്‍ വീണ് 60കാരൻ


 
ശ്രീകണ്ഠാപുരം: കല്യാണം ക്ഷണിക്കാനായി പോയ 60 കാരന് കിണറ്റില്‍ വീണ് പരിക്ക്. വെമ്പുവയലിലെ കോയാടന്‍ രാജനാണ് തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെ പയ്യാവൂരിലെ കിണറ്റില്‍ വീണത്. ഇയാളുടെ കൈക്ക് പരിക്കേറ്റു. കല്യാണം ക്ഷണിക്കാന്‍ പോയ വീട്ടിലെ നായ കുരച്ചുചാടിയപ്പോള്‍ പേടിച്ച് കാല്‍വഴുതി അടുത്തുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ആള്‍മറയുള്ള കിണറായിരുന്നുവെങ്കിലും നായ കുരച്ച് ചാടിയപ്പോള്‍ അബദ്ധത്തില്‍ കാല്‍ വഴുതുകയായിരുന്നു.

കിണറ്റില്‍ നാലടിയോളം വെള്ളമുണ്ടായിരുന്നു. പയ്യാവൂര്‍ പൊലീസും സ്ഥലത്തുണ്ടായിരുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥരാണ് കയര്‍ കിണറ്റിലിറക്കി രാജനെ പുറത്തെത്തിച്ചത്. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം രാജനെ പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; റോഡില്‍ തലടിയിച്ച് വീണ് 23കാരിക്ക് ദാരുണാന്ത്യം

ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ച് അപകടം; റോഡില്‍ തലടിയിച്ച് വീണ് 23കാരിക്ക് ദാരുണാന്ത്യം



ആലുവ: ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ 23കാരിക്ക് ദാരുണാന്ത്യം. എറണാകുളം പുറയാര്‍ മഠത്തിപ്പറമ്പില്‍ ഹരിപ്രസാദിന്റെ മകള്‍ നന്ദനയാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിന്‍ ആന്റണി (22)യെ പരിക്കുകളോടെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ 10.30 ന് ആലുവയ്ക്ക് സമീപം അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയില്‍ ടിപ്പ് ടോപ്പ് ഫര്‍ണീച്ചര്‍ ഷോപ്പിന് മുന്‍വശത്തായിരുന്നു അപകടം നടന്നത്. റോഡിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി അലക്ഷ്യമായി വലത്തേക്ക് വെട്ടിച്ച് മുന്നോട്ടെടുത്തപ്പോള്‍ പിന്നില്‍നിന്ന് വന്ന അശ്വിനും നന്ദനയും സഞ്ചരിച്ച ബൈക്കില്‍ തട്ടി. തൊട്ടുപിന്നാലെ വന്ന കാര്‍ ബൈക്കില്‍ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മറിയുകയുമായിരുന്നു. റോഡില്‍ തലയിടിച്ചാണ് നന്ദന വീണത്. അബോധാവസ്ഥയിലായ നന്ദനയെ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12.25 ഓടെ മരണം സംഭവിക്കുകയായിരുന്നു. കെ എല്‍ 45 ഇ 8288 എന്ന രജിസ്റ്റര്‍ നമ്പറിലുള്ള ലോറിയാണ് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടാക്കിയത്.

അത്താണി നീരജ എയര്‍ലൈന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു നന്ദന. ഇടപ്പള്ളിയിലേക്ക് പോകുകയായിരുന്ന അശ്വിന്റെ ബൈക്കില്‍ നന്ദന ലിഫ്റ്റ് ചോദിക്കുകയായിരുന്നു. മൃതദേഹം നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സെന്‍ട്രല്‍ ജിഎസ്ടി ഓഫീസിലെ ജീവനക്കാരനാണ് നന്ദനയുടെ പിതാവ് ഹരിപ്രസാദ്. മാതാവ് സാന്റി ശ്രീമൂലം നഗരം പിഎച്ച്‌സിയില്‍ നഴ്‌സാണ്. സഹോദരി നിവേദ്യ.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 6 April 2026

രാമപുരത്ത് നസ്രാണി ഫുഡ് ഫെസ്റ്റ്; രുചിയുടെ വൈവിധ്യത്തോടെ ഏപ്രിൽ 10 മുതൽ 14 വരെ അർമാണിയിൽ ആഘോഷം

രാമപുരത്ത് നസ്രാണി ഫുഡ് ഫെസ്റ്റ്; രുചിയുടെ വൈവിധ്യത്തോടെ ഏപ്രിൽ 10 മുതൽ 14 വരെ അർമാണിയിൽ ആഘോഷം

 



പാലാ: പരമ്പരാഗതവും ആധുനികവുമായ വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളുമായി രാമപുരം അർമാണി റെസിഡൻസിയിൽ “നസ്രാണി ഫുഡ് ഫെസ്റ്റ് – 2026” ഏപ്രിൽ 10 മുതൽ 14 വരെ സംഘടിപ്പിക്കുന്നു. ദിവസേന വൈകിട്ട് 5 മുതൽ 10 വരെ നടക്കുന്ന ഈ ഭക്ഷ്യമേള കുടുംബസമേതം പങ്കെടുക്കാവുന്ന രീതിയിൽ പ്രത്യേക സൗകര്യങ്ങളോടെയാണ് ഒരുക്കിയിരിക്കുന്നത്.

മേളയുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംവിധായകൻ Bhadran Mattel നിർവഹിക്കും. നസ്രാണി വിഭവങ്ങളുടെ പാരമ്പര്യ രുചികളും, പുതിയ തലമുറയുടെ ഫ്യൂഷൻ ഡിഷുകളും ഒരുമിച്ചു അവതരിപ്പിക്കുന്ന ഈ മേള, ഭക്ഷണാസ്വാദകർക്കായി ഒരു പ്രത്യേക അനുഭവമാവുമെന്ന് സംഘാടകർ അറിയിച്ചു.

പാലാ, ഇടുക്കി ജില്ല എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ എത്തുന്നവർക്ക് യാത്രാമദ്ധ്യേ വിശ്രമത്തിനും ഭക്ഷണത്തിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും അർമാണിയിൽ ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, അഞ്ഞൂറിലധികം ആളുകളെ ഉൾക്കൊള്ളുന്ന ലിബർട്ടി ബാങ്ക്വറ്റ് ഹാളും, ഏകദേശം നൂറ്റിയമ്പത് സീറ്റിംഗ് ശേഷിയുള്ള കാലിഫോർണിയ ഫങ്ഷൻ ലോഞ്ചും വിവിധ സാമൂഹികവും കുടുംബപരവുമായ ചടങ്ങുകൾക്ക് അനുയോജ്യമായ രീതിയിൽ സജ്ജീകരിച്ചിരിക്കുകയാണ്.

ഹോസ്പിറ്റാലിറ്റി രംഗത്ത് പാലായുടെ ടൂറിസം മാപ്പിൽ ശ്രദ്ധേയമായ സ്ഥാനമുറപ്പിച്ചിരിക്കുന്ന രാമപുരം അർമാണി റെസിഡൻസി.













ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം.പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)

ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം.പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)


 ഹോട്ടല്‍ മേഖലയക്ക് ഗ്യാസ് വിതരണത്തില്‍ അര്‍ഹമായ പരിഗണന നല്‍കണം.പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടായേ തീരൂ എന്ന് കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (KHRA)
പാചക വാതകക്ഷാമം മൂലം സംസ്ഥാനത്തെ ഹോട്ടലുകൾ അടയുന്നത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകൾ പൂട്ടിക്കഴിഞ്ഞു. അവശേഷിക്കുന്നവയിൽ തന്നെ ഭക്ഷണവിഭവങ്ങളും വിതരണസമയവും വെട്ടിക്കുറച്ചിരിക്കുകയാണ്.മെട്രോ നഗരങ്ങളിലടക്കം രാജ്യത്താകമാനം ഇതാണ് സ്ഥിതി.വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി.വിതരണം 66 ശതമായി ഉയർത്തിയിട്ടും ഹോട്ടലുകളിലേക്ക് സിലിണ്ടർ എത്തുന്നില്ലെന്ന് പരാതിയുണ്ട്.വരുംദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്ന സൂചനകൾ ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിനാളുകളെ ആശങ്കയിലാക്കുന്നു.ഇതിൽ ഹോട്ടൽ തൊഴിലാളികൾ മാത്രമല്ല, ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരടക്കം വലിയൊരു വിഭാഗമുണ്ട്. തൊഴിലിനും പഠനത്തിനും മറ്റും വീടുവിട്ടിറങ്ങുന്നവരാണ് ഇതിൽ ഏറിയ പങ്കും.
കോവിഡ് കാലത്തെ ആഘാതത്തിൽ നിന്നും പ്രളയക്കെടുതികളിൽ നിന്നും കരകയറി വരുന്ന നമ്മുടെ ഹോട്ടൽ മേഖല വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് വീണ അവസ്ഥയിലാണ്. ഹോട്ടലുകൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് വൻതുക വാടക നൽകുന്ന കെട്ടിടങ്ങളിലാണ്. ഇതിനുപുറമെ ബാങ്ക് വായ്പകളുടെ തിരിച്ചടവ്, വൈദ്യുതി ബില്ല്, വിവിധയിനം നികുതികൾ,തൊഴിലാളികളുടെ വേതനം എന്നിവയടക്കമുള്ള വലിയ സാമ്പത്തിക ബാധ്യതകൾ ഓരോ സ്ഥാപനത്തിന്റെയും ചുമലിലുണ്ട് .ഗ്യാസ് ലഭ്യത കുറയുന്നതോടെ പാചകം പരിമിതപ്പെടുത്തേണ്ടി വരുന്നത് വരുമാനത്തിൽ വൻ ഇടിവുണ്ടാക്കുന്നു. കടക്കെണിയിലായ പല ഉടമകൾക്കും ഹോട്ടലുകൾ പൂട്ടുകയല്ലാതെ പോംവഴിയില്ല.
 ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അതുപോലെതന്നെ ഏജൻസികളുടെ നിരുത്തരവാദിത്തപരമായ  രീതികൾക്കെതിരെയും അസോസിയേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ ധർണ്ണ സമരം നടന്നുവരികയാണ്. കേരളത്തിൽ ഗ്യാസിന്റെ ദൗർബല്യം മൂലം ഒരു ഹോട്ടൽ ഉടമ ആത്മഹത്യയും ചെയ്തു. ഇതിലും വലിയ ദുരന്തങ്ങളാണ് ഇനിയും സംഭവിക്കാൻ ഇരിക്കുന്നതെന്ന് ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.














ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 4 April 2026

പാലായിലെ എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.

പാലായിലെ എൻ ഡി എ സ്ഥാനാർഥി ഷോൺ ജോർജിന്റെ വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു.


 
പാലാ: വാഹന പര്യടനത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞ് വീണു മരിച്ചു. എസ് സി മോർച്ച എലിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ഒറ്റപ്ലാക്കൽ രാജൻ പി റ്റി (57) ആണ് മരിച്ചത്. പാലാ നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ തിരഞ്ഞടുപ്പ് പര്യടനത്തോട് അനുബന്ധിച്ച് നടത്തിയ വാഹന റാലിക്കിടെ കൂരാലി പ്രാവിൻകൂടിന് സമീപം വാഹനത്തിൽ നിന്നും കുഴഞ്ഞ് വീഴുകയായിരുന്നു.ഉടൻ തന്നെ പൊൻകുന്നത്തെ കെ വി എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിജെപിയുടെ പാലാ നിയോജകമണ്ഡലം 215 -ാം നമ്പർ ബൂത്തിൻ്റെ ചുമതലക്കാരനായിരുന്നു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ B1 പാലത്തിനു നേരെ നടന്ന അക്രമത്തിനു തിരിച്ചടിക്കാൻ ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ

ഇറാനിലെ B1 പാലത്തിനു നേരെ നടന്ന അക്രമത്തിനു തിരിച്ചടിക്കാൻ ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ

 

ഇറാനിലെ കാരാജ് നഗരത്തിലെ പ്രശസ്തമായ ബി1 പാലത്തിന് നേരെ നടന്ന മാരകമായ ആക്രമണങ്ങൾക്ക് പിന്നാലെ, ഗൾഫ് രാജ്യങ്ങളിലെ പ്രധാന പാലങ്ങളുടെ പട്ടിക ഇറാനിയൻ മാധ്യമങ്ങൾ വ്യാഴാഴ്ച പുറത്തുവിട്ടു. ഇതിന് തിരിച്ചടിയായി "പകരം വീട്ടും" എന്ന സൂചനയാണ് ഇറാൻ ഇതിലൂടെ നൽകുന്നത്. ഇറാൻ പുറത്തുവിട്ട പട്ടികയിലെ പ്രധാന പാലങ്ങൾ താഴെ പറയുന്നവയാണ്



അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാൻ, നിഷേധിച്ച് യുഎസ്
 നൂതന വ്യോമ പ്രതിരോധ സംവിധാനമുപയോ​ഗിച്ച് അമേരിക്കൻ എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെട്ട് ഇറാൻ. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒമാൻ ഉൾക്കടലിലെ ഒരു പ്രധാന തീരദേശ സ്ഥലമായ ചബഹാറിനടുത്താണ് വിമാനം തകർന്നതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അറിയിച്ചു.












ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 April 2026

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം

എഫ്സിആർഎ നിയമം രാജ്യസുരക്ഷയ്ക്കാവശ്യകം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ ബിജെപി പ്രതികരണം


 
തിരുവനന്തപുരം: വിദേശ ഫണ്ടുകൾ നിയന്ത്രിക്കുന്ന എഫ്സിആർഎ നിയമത്തെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാജ്യസുരക്ഷയും സാമ്പത്തിക സുതാര്യതയും ഉറപ്പാക്കാൻ ഈ നിയമം നിർണായകമാണെന്നും ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യൻ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.

1976-ൽ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് കൊണ്ടുവന്ന എഫ്സിആർഎ നിയമം വിദേശത്തുനിന്നുള്ള ധനസഹായം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടതാണെന്നും, പിന്നീട് നിരവധി ഭേദഗതികൾ വഴിയാണ് നിയമം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കൂടുതൽ കർശനമായ നിയമപരിഷ്കരണങ്ങൾ പാർലമെന്റിൽ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമം ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിടുന്നതാണെന്ന ആരോപണങ്ങൾ തെറ്റാണെന്ന് ജയസൂര്യൻ വ്യക്തമാക്കി. ഈ നിയമം എല്ലാ മത-സാമൂഹിക സംഘടനകൾക്കും ഒരുപോലെ ബാധകമാണെന്നും, ഹിന്ദു, മുസ്ലിം, സിഖ്, ബൗദ്ധ, ജൈന, പാഴ്സി എന്നീ വിഭാഗങ്ങളുമായി ബന്ധപ്പെട്ട സംഘടനകളും വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ചിലർ ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, പ്രത്യേകിച്ച് കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടികളും തെറ്റായ ധാരണകൾ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ചില മതനേതാക്കളുടെ പ്രതികരണങ്ങളും ഇതിന് വഴിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം പ്രവർത്തിക്കുന്ന വിവിധ സംഘടനകൾക്ക് വിദേശ ഫണ്ടുകൾ ലഭിക്കുന്നുണ്ടെന്നും, ആർട്ട് ഓഫ് ലിവിങ്, ബ്രഹ്മകുമാരീസ്, മാതാ അമൃതാനന്ദമയി മഠം തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ നിയമലംഘനവുമായി ബന്ധപ്പെട്ട് ചില സ്ഥാപനങ്ങൾക്കെതിരെ അന്വേഷണം തുടരുകയാണെന്നും, രാജീവ് ഗാന്ധി ഫൗണ്ടേഷൻ, രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് എന്നിവയ്‌ക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. വിദേശ ഫണ്ടുകൾ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിച്ചെന്നതാണ് പ്രധാന ആരോപണമെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്ത സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും, നിയമം കർശനമാക്കിയതോടെ ഇത്തരം പ്രവർത്തനങ്ങൾ കുറയാൻ സഹായിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ ആറു വർഷത്തിനിടെ ഏകദേശം 22,000 എഫ്സിആർഎ അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചതായും, വിശദീകരണം നൽകാനാകാത്ത അക്കൗണ്ടുകൾ റദ്ദാക്കിയതായും അദ്ദേഹം വ്യക്തമാക്കി.

എഫ്സിആർഎ നിയമത്തെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ പൊതുജനങ്ങൾ ഔദ്യോഗിക മാർഗങ്ങളിലൂടെ മനസ്സിലാക്കണമെന്നും, തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

















ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക