Monday, 19 January 2026

ഹൽദി ചടങ്ങിൽ പങ്കെടുത്ത 125പേർ ആശുപത്രിയിൽ; ഭക്ഷണ സാമ്പിൽ പരിശോധനയ്‌ക്കയച്ച് പൊലീസ്

ഹൽദി ചടങ്ങിൽ പങ്കെടുത്ത 125പേർ ആശുപത്രിയിൽ; ഭക്ഷണ സാമ്പിൽ പരിശോധനയ്‌ക്കയച്ച് പൊലീസ്





താനെ: വിവാഹത്തിന് മുന്നോടിയായി നടന്ന ഹൽദി ചടങ്ങിനിടെ 125പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. മഹാരാഷ്‌ട്രയിലെ താനെ ജില്ലയിലാണ് സംഭവം. കല്യാൺ ടൗണിലെ ഖഡക്‌പാഡ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ല ഒരു ഭവന സമുച്ചയത്തിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം

ഭക്ഷണം കഴിച്ചതിന് പിന്നാലെ അതിഥികൾക്ക് ഓക്കാനം, ഛർദി, വയറുവേദന എന്നിവ അനുഭവപ്പെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ഭക്ഷ്യവിഷബാധയേറ്റ 125പേർക്കും ചികിത്സ നൽകി വീട്ടിലേക്ക് മടക്കിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അതുൽ സെൻഡെ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ നിന്നുള്ള സംഘമാണ് വിവാഹത്തിനുള്ള ഭക്ഷണം തയ്യാറാക്കിയത്. ഇയാളെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിൻ്റെ താരിഫ് ഭീഷണിയില്‍ തളരില്ല: 'ട്രേഡ് ബസൂക്ക' പ്രയോഗിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

ട്രംപിൻ്റെ താരിഫ് ഭീഷണിയില്‍ തളരില്ല: 'ട്രേഡ് ബസൂക്ക' പ്രയോഗിക്കാനൊരുങ്ങി യൂറോപ്യൻ യൂണിയൻ

 


പാരിസ്: ഗ്രീന്‍ലാൻഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതിയ തീരുവകൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിരോധ നടപടികൾ നടപ്പിലാക്കാൻ പോവുകയാണ് യൂറോപ്യൻ യൂണിയൻ. ട്രംപിനെതിരെ തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യൻ യൂണിയൻ്റെ നീക്കം. ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികൾ വർദ്ധിക്കുന്നതിനിടയിലാണ് 'ട്രേഡ് ബസൂക്ക' എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാൻ 27 രാജ്യങ്ങൾ അടങ്ങുന്ന കൂട്ടായ്മ ശ്രമിക്കുന്നത്.

ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ വ‍ർദ്ധിപ്പിച്ച ട്രംപിൻ്റെ നീക്കത്തിനെതിരെയാണ് യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിരോധം. ട്രംപിന്റെ ഭീഷണിക്ക് നേരെ 'ട്രേഡ് ബസൂക്ക' പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അഭിപ്രായപ്പെട്ടു. ഞായറാഴ്ച ചേർന്ന യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്തതായി റിപ്പോർട്ടുണ്ട്. 'ട്രേഡ് ബസൂക്ക' ഉപയോഗിക്കുന്നതിലൂടെ യൂറോപ്യൻ യൂണിയൻ്റെ വിപണിയിലേക്ക് അമേരിക്കൻ ഉത്പന്നങ്ങളുടെ പ്രവേശനം തടയുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യാം. അമേരിക്കയ്ക്ക് യൂറോപ്യൻ മാർക്കറ്റിൽ വ്യാപാരം നടത്തുന്നതിനും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. കൂടാതെ യൂറോപ്പിൻ്റെ ഭാ​ഗത്ത് നിന്ന് അമേരിക്കയ്ക്ക് റിട്ടാലിയേഷൻ താരിഫും ഉണ്ടായേക്കാം. ചൈന പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് ‘ട്രേഡ് ബസൂക്ക’ എന്ന പേരിലറിയപ്പെടുന്നത്. 

ഗ്രീൻലാൻഡ് പിടിച്ചെടുക്കുന്നതിൽ ഇടഞ്ഞ് നിന്ന യൂറോപ്യൻ രാജ്യങ്ങൾക്ക്മേൽ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ തീരുവ യുദ്ധത്തിന് കാരണം. ഡെൻമാർക്ക് , നോർവേ, സ്വീഡൻ , ഫ്രാൻസ് , ജർമ്മനി , യുകെ , നെതർലാൻഡ്‌സ് , ഫിൻലാൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കാണ് അധിക തീരുവ ഏ‍ർപ്പെടുത്തിയത്. ഫെബ്രുവരി 1 മുതൽ 10% താരിഫ് ഏർപ്പെടുത്തുമെന്നാണ് ട്രംപ് ശനിയാഴ്ച പ്രഖ്യാപിച്ചത്. ജൂൺ ഒന്നിനകം ഒരു കരാറിൽ എത്തിയില്ലെങ്കിൽ ഇത് 25% ആയി ഉയരുമെന്നും ട്രംപ് അറിയിച്ചിരുന്നു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മമ്മൂട്ടി ഫാൻസിന് ആശ്വസിക്കാം, റി റീലിസിൽ ഏറ്റവും മോശം കളക്ഷൻ നേടി മോഹൻലാൽ ചിത്രം

മമ്മൂട്ടി ഫാൻസിന് ആശ്വസിക്കാം, റി റീലിസിൽ ഏറ്റവും മോശം കളക്ഷൻ നേടി മോഹൻലാൽ ചിത്രം


 
മോഹൻലാലിന്റെ സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങിയ സിനിമകൾ എല്ലാം റീ റിലീസിൽ വലിയ നേട്ടങ്ങൾ ആണ് കൊയ്തത്. തിയേറ്ററിൽ ആരവമുണ്ടാക്കിയും കളക്ഷനിൽ മുന്നേറ്റമുണ്ടാക്കിയും ഈ സിനിമകൾ എല്ലാം കടന്നുപോയി. അടുത്തിടെ മറ്റൊരു മോഹൻലാൽ സിനിമ കൂടി റീ റിലീസ് ചെയ്തിരുന്നു. ജോഷി ഒരുക്കിയ റൺ ബേബി റൺ. വമ്പൻ നിരാശയാണ് സിനിമ സമ്മാനിക്കുന്നത്.

മോഹൻലാൽ റീ റിലീസുകളിൽ നിന്ന് വിപരീതമായി മോശം വരവേൽപ്പാണ് റൺ ബേബി റണ്ണിന് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. വെറും 3.06 ലക്ഷം മാത്രമാണ് സിനിമയ്ക്ക് പ്രീ സെയിലിൽ നേടാനായത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന് പിന്നാലെ ആദ്യ ദിവസം ചിത്രത്തിന് കിട്ടിയ കളക്ഷനും ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്. റീലീസ് ചെയ്ത് ആദ്യദിനം മൂന്നുലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയാണ് ചിത്രം തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സര്‍ക്കാരിന് കനത്ത തിരിച്ചടി; ഹര്‍ജി തള്ളി പാലാ കോടതി, ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ

ചെറുവള്ളി എസ്റ്റേറ്റ് കേസിൽ സര്‍ക്കാരിന് കനത്ത തിരിച്ചടി; ഹര്‍ജി തള്ളി പാലാ കോടതി, ശബരിമല വിമാനത്താവള പദ്ധതി അനിശ്ചിതത്വത്തിൽ

 


കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റിന്‍റെ ഉടമസ്ഥാവകാശം ഉന്നയിച്ച് സർക്കാർ നൽകിയ ഹർജി പാലാ കോടതി തള്ളി. അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജി തള്ളിയതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കലടക്കം കോടതി വിധിയോടെ പ്രതിസന്ധിയിലായി. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. 


സര്‍ക്കാര്‍ ഭൂമിയല്ലെന്ന വാദം കോടതി അംഗീകരിച്ചു. നിർദിഷ്ട ശബരിമല വിമാനത്താവളത്തിന് സർക്കാർ കണ്ടെത്തിയ ഭൂമിയിലാണ് അവകാശ തർക്കമുണ്ടായിരുന്നത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്. ബിലിവേഴ്സ് സഭയുടെ അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിരാണ് കേസിലെ എതിര്‍ കക്ഷികള്‍. 2019 ൽ തുടങ്ങിയ നിയമ വ്യവഹാരത്തിനൊടുവിലാണിപ്പോള്‍ സര്‍ക്കാര്‍ ഹര്‍ജി കോടതി തള്ളിയത്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുഴുങ്ങിയ മുട്ട എത്ര സമയം കേടാകാതിരിക്കും; ഫ്രിഡ്ജില്‍ എത്ര ദിവസം സൂക്ഷിക്കാം

പുഴുങ്ങിയ മുട്ട എത്ര സമയം കേടാകാതിരിക്കും; ഫ്രിഡ്ജില്‍ എത്ര ദിവസം സൂക്ഷിക്കാം

 


ധാരാളം പോഷകഘടകങ്ങളുടെ ഉറവിടമാണ് മുട്ട. നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവയുമാണ് ഇവ. ജനപ്രിയ വിഭവമായ മുട്ടയെ സംബന്ധിച്ച് പലര്‍ക്കുമുളള സംശയമാണ് മുട്ട എത്രകാലം കേടുകൂടാതിരിക്കും, പാകം ചെയ്ത ശേഷം എത്ര സമയമാണ് ഇവ കഴിക്കാന്‍ അനുയോജ്യമായുള്ളത് എന്നിങ്ങനെയൊക്കെ. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുട്ട സൂക്ഷിക്കുമ്പോള്‍ അവ ശരിയായി സൂക്ഷിക്കണം എന്നതാണ്. തെറ്റായ രീതിയില്‍ സൂക്ഷിക്കുന്ന മുട്ട ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.

പുഴുങ്ങിയ മുട്ടകള്‍ ഫ്രിഡ്ജില്‍ എത്ര ദിവസം സൂക്ഷിക്കാം

പാചകം ചെയ്യുന്ന ഏതൊരാള്‍ക്കുമുള്ള സംശയമാണ് പുഴുങ്ങിയ മുട്ട എത്രനാള്‍ റഫ്രിഡ്ജറേറ്ററില്‍ സൂക്ഷിക്കാം എന്നുള്ളത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പുഴുങ്ങിയ മുട്ട , തോട് കളഞ്ഞതായാലും അല്ലെങ്കിലും ഏഴ് ദിവസംവരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട കാര്യം പുഴുങ്ങിയ മുട്ട ഒരിക്കലും രണ്ട് മണിക്കൂറില്‍ കൂടുതല്‍ മുറിയിലെ താപനിലയില്‍ വയ്ക്കരുത്. ഫ്രിഡ്ജില്‍ സൂക്ഷിക്കണമെങ്കില്‍ രണ്ട് മണിക്കൂറിന് മുന്‍പ് വയ്ക്കാവുന്നതാണ്. തോട് നീക്കാതെ സംരക്ഷിക്കുന്നതാണ് ഏറ്റവും ഗുണകരം. തുറക്കുമ്പോള്‍ താപനിലയില്‍ വ്യത്യാസം ഉണ്ടുന്നതുകൊണ്ട് ഫ്രിഡ്ജിന്റെ ഡോറില്‍ മുട്ട സൂക്ഷിക്കുന്നത്.

പുഴുങ്ങിയ മുട്ട വേഗം ചീത്തയാകുമോ?

മുട്ട പുഴുങ്ങികഴിയുമ്പോള്‍ അതിന് പുറമെയുളള സംരക്ഷണ പാളി ഇല്ലാതാകുന്നു. അതിനാല്‍ ബാക്ടീരിയകള്‍ മുട്ടയിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അധിക സമയം മുറിയിലെ താപനിലയില്‍ വച്ചാല്‍ അവ കേടാകാന്‍ ഇടയാകും. വാട്ടിയെടുത്തതോ പുഴുങ്ങിയതോ ആയ മുട്ടകള്‍ എത്രയും പെട്ടെന്ന് തന്നെ ഉപയോഗിക്കുന്നതാണ് ഉത്തമം.

പുഴുങ്ങിയ മുട്ട കേടായാല്‍ എങ്ങനെ തിരിച്ചറിയാം

വേവിച്ചെടുത്ത മുട്ട കേടായോ എന്ന് എങ്ങനെ അറിയാം എന്നുള്ളത് പലരെ സംബന്ധിച്ചുമുള്ള സംശയമാണ്. മുട്ടയില്‍നിന്ന് ദുര്‍ഗന്ധം വരിക, നിറം മാറിയിരിക്കുക, ഒട്ടിപിടിക്കുന്നതുപോലെ തോന്നുക ഇവയെല്ലാം അത് കേടായി എന്നതിനുള്ളതിനുള്ള സൂചനകളാണ്. മുട്ട കേടായാല്‍ അത് ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുന്നു. ഇവ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈനികരെ ഗ്രീൻലാൻ്റിലേക്ക് അയച്ച് യൂറോപ്യൻ രാജ്യങ്ങൾ; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടാൻ ആലോചന

സൈനികരെ ഗ്രീൻലാൻ്റിലേക്ക് അയച്ച് യൂറോപ്യൻ രാജ്യങ്ങൾ; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടാൻ ആലോചന


 
ലണ്ടൻ: ഗ്രീൻലാൻഡിന് മുകളിൽ അമേരിക്ക അവകാശവാദം ഉന്നയിച്ചതോടെ ഡോണാൾഡ് ട്രംപിൻ്റെ നീക്കങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ യൂറോപ്പ്. ഇതിൻ്റെ ആദ്യപടിയെന്നോണം ഗ്രീൻലാൻഡിലേക്ക് സൈനികരെ അയക്കുകയാണ് യൂറോപ്പ്. ഗ്രീൻലാൻഡിന് മുകളിൽ ഡെൻമാർക്കിനുള്ള നിലവിലെ നിയന്ത്രണത്തിനാണ് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ. ഇതിൻ്റെ ഭാഗമായി യുകെ, നെതർലൻ്റ്സ്, ഫിൻലൻ്റ്, സ്വീഡൻ രാജ്യങ്ങളിൽ നിന്നായി ആറ് സൈനികർ ഗ്രീൻലാൻഡിലേക്ക് പോയി.


തത്കാലത്തേക്ക് മേഖലയിൽ നിരീക്ഷണം നടത്തുക മാത്രമാണ് ഇവിടേക്ക് അയച്ച ജീവനക്കാർക്ക് നൽകിയിരിക്കുന്ന ചുമതല. യുകെ, ജർമ്മനി, സ്വീഡൻ, നോർവേ, ഫിൻലാൻഡ്, നെതർലാൻഡ്‌സ് രാജ്യങ്ങൾ ഈ നീക്കത്തിൻ്റെ ഭാഗമാണ്. സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് ഗ്രീൻലാൻഡിന് മേലെ അമേരിക്ക അവകാശവാദം ഉന്നയിച്ചത്. ഈ മേഖലയിൽ റഷ്യൻ-ചൈനീസ് കപ്പലുകൾ വർധിച്ചെന്നും ട്രംപ് ആരോപിച്ചിരുന്നു. എന്നാലിത് പച്ചക്കള്ളമെന്നായിരുന്നു ഡെന്മാർക്കിൻ്റെ മറുപടി.

ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള തർക്കത്തിൽ യൂറോപ്പിനെ സമ്മർദത്തിലാക്കാൻ നോക്കുകയാണ് അമേരിക്ക. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ, നെതർലാൻഡ്‌സ്, ഫിൻലാൻഡ് രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും പത്ത് ശതമാനം അധിക തീരുവ ചുമത്തി. ഇതിന ് പിന്നാലെ അമേരിക്കയുമായി ഇക്കഴിഞ്ഞ ജൂലൈയിൽ ഒപ്പുവെച്ച അറ്റ്ലാൻ്റിക് സമുദ്രത്തിലെ വ്യാപാര കരാർ യൂറോപ്യൻ പാർലമെൻ്റ് നിർത്തിവച്ചു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിഷം കലർത്തിയെന്ന് സംശയം; മത്സ്യകൃഷിക്കായി കരാർ നൽകിയ എട്ടേക്കറോളം വലിപ്പമുള്ള ജലാശയത്തിൽ മീനുകൾ ചത്തുപൊങ്ങി

വിഷം കലർത്തിയെന്ന് സംശയം; മത്സ്യകൃഷിക്കായി കരാർ നൽകിയ എട്ടേക്കറോളം വലിപ്പമുള്ള ജലാശയത്തിൽ മീനുകൾ ചത്തുപൊങ്ങി

 


കൊച്ചി: കുമ്പളങ്ങി കല്ലഞ്ചേരി പഞ്ചായത്ത് മത്സ്യ കൃഷിക്കായി കരാർ നൽകിയ എട്ട് ഏക്കറോളമുളള ജലാശയത്തിൽ (മത്സ്യ കുളം) മത്സ്യക്കുരുതി. കുളത്തിൽ വളർത്തിയിരുന്ന കാളാഞ്ചി, കുറ്റിപ്പൂമീൻ, കണമ്പ്, ഞണ്ട് തുടങ്ങിയ മത്സ്യങ്ങൾ ചത്ത് പൊങ്ങി.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായതായാണ് കരാറുകാർ കണക്കാക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരിയും പഞ്ചായത്ത് അംഗം ഗോപി കാരക്കോടും സ്ഥലത്തെത്തി. ഇവർ അറിയിച്ചതനുസരിച്ച് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും എത്തി. മത്സ്യങ്ങൾക്ക് രോഗമൊന്നും ബാധിച്ചിട്ടില്ലെന്ന് പരിശോധന നടത്തിയ ശേഷം കുഫോസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. തൊട്ടടുത്ത ജലാശയങ്ങളിലൊന്നും മത്സ്യങ്ങൾക്ക് കുഴപ്പമുണ്ടായിട്ടില്ലാത്തതിനാൽ ഈ കുളത്തിൽ ഏതെങ്കിലും തരത്തിൽ വിഷം കലർന്നതാകാമെന്നാണ് നിഗമനം.

സാമൂഹിക വിരുദ്ധർ വിഷം കലർത്തിയതായി സംശയിക്കുന്നതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു. പഞ്ചായത്തിൽ നിന്നും കരാർ ലഭിച്ച ശേഷം ജലാശയം ഒരുക്കിയെടുക്കുന്നതിനായി മാത്രം വലിയ ചെലവ് വന്നതായി കരാറുകാർ പറഞ്ഞു. പൂമീനും ഞണ്ടും കാളാഞ്ചിയുമൊക്കെ വളർച്ച എത്തിയ ഘട്ടത്തിലാണ് സംഭവം. ഇതിൽ അന്വേഷണം നടത്തി, സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്നും വിഷം കലർത്തിയതാണെങ്കിൽ അവർക്കെതിരേ കർശന നടപടി വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി ആവശ്യപ്പെട്ടു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ഗുരുതര പരിക്ക്

കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ഗുരുതര പരിക്ക്

 


പാലക്കാട്: കാട്ടുപന്നി ബൈക്കിൽ ഇടിച്ച് കുടുംബനാഥന് പരിക്ക്. പാലക്കാട് കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് ചേലാടൻ റെജി (56) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 5:40ന് മകനെ വടക്കഞ്ചേരിയിൽ കൊണ്ടുവിട്ട് തിരിച്ചു വരും വഴിയാണ് അപകടം നടന്നത്. പട്ടയംപാടത്തിനു സമീപം കുത്തനെയുള്ള ഇറക്കത്തിൽ വച്ചാണ് റെജി ഓടിച്ച ബൈക്കിൽ കാട്ടുപന്നി ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ നിന്നും ബൈക്ക് 20 അടിയോളം ദൂരത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് തെറിച്ചു പോയി. റെജിക്ക്‌ കാലുകൾക്കാണ് പരിക്കേറ്റത്. പിന്നീട് നാട്ടുകാർ ചേർന്ന് വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രദേശത്തെ കാട്ടുപന്നി ശല്യം വ്യാപകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിരാവിലെ ബൈക്കുമായി യാത്ര ചെയ്യുന്നവരാണ് മിക്കവാറും അപകടത്തിൽപ്പെടുന്നത്.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളുടെ നാപ്കിൻ ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞത് റോഡരികിൽ, കൊറിയർ കവറിലെ വിലാസം വച്ച് ആളെ കണ്ടെത്തി ആരോഗ്യ വകുപ്പ്

കുട്ടികളുടെ നാപ്കിൻ ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞത് റോഡരികിൽ, കൊറിയർ കവറിലെ വിലാസം വച്ച് ആളെ കണ്ടെത്തി ആരോഗ്യ വകുപ്പ്

 


തൃശൂർ: കേച്ചേരി കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് ആളൂർ- കണ്ടിയൂർ പാടത്ത് റോഡിൻ്റെ വശത്തായി ഭക്ഷണാവശിഷ്ടങ്ങളും പച്ചക്കറിയും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും കുട്ടികളുടെ പാമ്പേഴ്സ് ഉൾപ്പടെ ചാക്കിൽ കെട്ടി വലിച്ചെറിഞ്ഞ നലിയിൽ. കാനയിലാണ് മാലിന്യം വലിച്ചെറിഞ്ഞതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് ജീവനക്കാർ നടത്തിയ പരിശോധനയിൽ കൊറിയർ പ്ലാസ്റ്റിക്ക് കവറിലെ വിലാസത്തിൽ കണ്ടാണശ്ശേരിയിലെ വീട്ടിൽ നിന്നുള്ള മാലിന്യമാണന്ന് ബോധ്യപ്പെട്ടു. പ്ലാസ്റ്റിക്ക് കൂട്ടിയിട്ട് കത്തിച്ച സംഭവത്തിലും പഞ്ചായത്തിൽ പിഴ അടക്കുന്നതിന് ഹാജരാകാൻ നിർദേശം നൽകി. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം മേധാവി ഡോ. കെ പി ചിന്ത അറിയിച്ചു.


പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം നടത്തിയവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എം.പി സജീപ് അറിയിച്ചു. പരിശോധനക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വി.വി.തിലകൻ, വാർഡ് മെമ്പർ ജോൺ കാക്കശ്ശേരി, ഹെൽത്ത് ഇൻസ്പെക്ടർ എൻ എഫ്. ജോസഫ്, ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ബിഞ്ചു ജേക്കബ്, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നെഴ്സ് കെ വി വിനീത എന്നിവർ നേതൃത്വം നൽകി.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കലോത്സവം മത്സരമല്ല, ഉത്സവം;മുന്നിലുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുക'; മോഹൻലാൽ

'കലോത്സവം മത്സരമല്ല, ഉത്സവം;മുന്നിലുള്ള അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്തി മുന്നേറുക'; മോഹൻലാൽ


 
സംസ്ഥാന സ്കൂൾ കലോത്സവം മത്സരമല്ലെന്നും അതൊരു ഉത്സവമാണെന്നും നടൻ മോഹൻലാൽ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയപരാജയങ്ങൾക്ക് അപ്പുറം മുന്നിലുള്ള അനന്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി കുട്ടികൾ മുന്നേറണം. കൂട്ടായ്മയുടെ സാമൂഹ്യപാഠവും വ്യക്തിയെന്ന നിലയിലുള്ള ആത്മവിശ്വാസവുമാണ് കലോത്സവ വേദികൾ സമ്മാനിക്കുന്നത്. തോൽവി എന്നത് വിജയത്തിലേക്കുള്ള പടവാണെന്ന തിരിച്ചറിവ് ഇത്തരം വേദികൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുവ പ്രതിഭകൾ തങ്ങളുടെ കഴിവുകളെ ഈ വേദിയിൽ മാത്രമായി ഒതുക്കാതെ അവ മിനുക്കിയെടുത്ത് പുതിയ അവസരങ്ങൾക്കായി പ്രയോജനപ്പെടുത്തണം. കലയോടുള്ള ആത്മാർപ്പണം സത്യസന്ധമാണെങ്കിൽ അവസരങ്ങൾ നിങ്ങളെ തേടിയെത്തുമെന്നും സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് താനിത് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. സമ്മാനങ്ങൾ ലഭിക്കാത്തവർ മോശക്കാരാണെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാകരുത്. കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് ഇതിനായി വലിയ തുകയും സൗകര്യങ്ങളും ഒരുക്കുന്ന സർക്കാരിനോടുള്ള നന്ദിയും അദ്ദേഹം പ്രസംഗത്തിൽ പങ്കുവെച്ചു

സോഷ്യൽ മീഡിയ ഇത്രയധികം വളർന്നിട്ടും ഇന്നും സിനിമാ സംവിധായകർ പുതിയ പ്രതിഭകളെ തേടി കലോത്സവ വേദികളിലേക്ക് എത്തുന്നുണ്ട്. മഞ്ജു വാര്യർ, നവ്യ നായർ, യദു കൃഷ്ണൻ, ശരത് ദാസ് തുടങ്ങിയവർ കലോത്സവ വേദികൾ മലയാള സിനിമയ്ക്ക് നൽകിയ സമ്മാനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വടക്കുംനാഥനെ വണങ്ങിക്കൊണ്ട് പ്രസംഗം ആരംഭിച്ച മോഹൻലാലിനെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് വരവേറ്റത്. താൻ എല്ലാവർക്കും ഇഷ്ടപ്പെട്ട കൈത്തറി വസ്ത്രമാണ് ധരിച്ചെത്തിയതെന്നും കുട്ടികൾക്ക് വേണ്ടി മീശ ചെറുതായി പിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.







ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക