Wednesday, 2 April 2025

രാജ്യത്തെ റെയിൽവേ റാങ്കിംഗിൽ കേരളത്തിലെ പാലക്കാട് ജില്ല ഒന്നാം സ്ഥാനം നേടി.

രാജ്യത്തെ റെയിൽവേ റാങ്കിംഗിൽ കേരളത്തിലെ പാലക്കാട് ജില്ല ഒന്നാം സ്ഥാനം നേടി.




പാലക്കാട്: പ്രധാന പ്രകടന സൂചകങ്ങളിൽ പാലക്കാട് റെയിൽവേ ഡിവിഷൻ രാജ്യത്ത് ഒന്നാമതെത്തി. മുൻ വർഷത്തെ അഞ്ചാം സ്ഥാനത്ത് നിന്ന് ഈ കുതിപ്പ്. 

യാത്രക്കാരുടെ സുരക്ഷ, വരുമാന വളർച്ച, ചെലവ് നിയന്ത്രണം, സമയനിഷ്ഠ മുതലായവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ്. 

2025 ഫെബ്രുവരിയിലെ കണക്കനുസരിച്ച് മൊത്തം വരുമാനം 1607.02 കോടി രൂപയായിരുന്നു. മുൻ വർഷത്തേക്കാൾ 36.5% വർദ്ധനവ്. 

പാഴ്‌സൽ, ചരക്ക് സേവനങ്ങൾ ഉൾപ്പെടെയുള്ള വരുമാനത്തിലും വലിയ വർധനയുണ്ടായി. ഇത് 583.37 കോടി രൂപ നേടി. ഷൊർണൂർ-നിലമ്പൂർ സെക്ഷൻ ഇപ്പോൾ 100% വൈദ്യുതീകരിച്ചു, ഡീസൽ എഞ്ചിനുകളെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നത് പാലക്കാട് ഡിവിഷന്റെ നേട്ടങ്ങളാണ്.

 പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ വിവിധ സ്റ്റേഷനുകൾ നവീകരിച്ചു. ഷൊർണൂർ-നിലമ്പൂർ സെക്ഷനിൽ പരമാവധി വേഗത മണിക്കൂറിൽ 85 കിലോമീറ്ററായി വർദ്ധിപ്പിച്ചു. എഞ്ചിനുകൾ, കോച്ചുകൾ, വാഗണുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കാര്യക്ഷമമായ ഉപയോഗം ഉൽപ്പാദനക്ഷമത വർദ്ധിപ്പിച്ചു. 
കാറ്ററിംഗ് സ്റ്റാളുകൾ, പാർക്കിംഗ് ഏരിയകൾ, പെയ്ഡ് എസി കാത്തിരിപ്പ് ഹാളുകൾ എന്നിവ യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിച്ചു. ട്രാക്ക് നവീകരണം, അറ്റകുറ്റപ്പണി, കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ, മുൻകരുതൽ ട്രാക്ക് അറ്റകുറ്റപ്പണി എന്നിവയും ഡിവിഷന്റെ നേട്ടങ്ങളാണ്. 

ട്രെയിനുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി, 39.85 കിലോമീറ്റർ ട്രാക്ക് പൂർണ്ണമായും പുതിയ സുരക്ഷിത ട്രാക്കുകളാക്കി മാറ്റി. 
ഡിവിഷൻ 64.41 കിലോമീറ്റർ ആഴത്തിലുള്ള പരിശോധന നടത്തി. ഈ പ്രവർത്തനങ്ങൾ റാങ്കിംഗ് ഉയർത്താൻ സഹായിച്ചു.

 300 കോടി രൂപ മുതൽമുടക്കിൽ 16 സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സൗകര്യങ്ങൾ നവീകരിക്കുന്നതിനുമുള്ള പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി. 

ഇതിനകം 175 കോടി രൂപ ചെലവഴിച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.



ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




Tuesday, 1 April 2025

വാഹനത്തില്‍ കഞ്ചാവുകടത്ത്:‌ ഒരാള്‍ പോലീസ് പിടിയിൽ

വാഹനത്തില്‍ കഞ്ചാവുകടത്ത്:‌ ഒരാള്‍ പോലീസ് പിടിയിൽ




അടിമാലി: വാഹനത്തില്‍ കഞ്ചാവു കടത്തിക്കൊണ്ടു വന്ന ഒരാള്‍ അടിമാലി കത്തിപ്പാറയില്‍  പോലീസ് പിടിയിലായി. വാളറ പത്താംമൈല്‍ സ്വദേശി റെജിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കൂമ്പന്‍പാറ ഓടയ്ക്കാസിറ്റി സ്വദേശി മനു മണി സ്ഥലത്തുനിന്നു പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.  കാറിനുള്ളില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന ഒരു കിലോയ്ക്കു മുകളില്‍ തൂക്കമുള്ള കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തു. ഓടി രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രതികള്‍ കഞ്ചാവ് എവിടെനിന്നു കൊണ്ടുവന്നു, എവിടേക്കാണ് കൊണ്ടുപോയിരുന്നത് തുടങ്ങിയ കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




ജലവാഹനങ്ങള്‍ നിയമാനുസൃത രേഖകളില്ലാതെ സര്‍വീസ് നടത്തരുത്

ജലവാഹനങ്ങള്‍ നിയമാനുസൃത രേഖകളില്ലാതെ സര്‍വീസ് നടത്തരുത്




ആലപ്പുഴ: മധ്യവേനലവധിയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ അവധിയായതിനാല്‍ കുട്ടികള്‍ അടക്കമുള്ള വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഹൗസ് ബോട്ടുകള്‍, ശിക്കാര ബോട്ടുകള്‍, മോട്ടോര്‍ ബോട്ടുകള്‍, സ്പീഡ് ബോട്ടുകള്‍ എന്നിവ അടക്കമുള്ള എല്ലാ ജലവാഹനങ്ങളും സാധുവായ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, സര്‍വേ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മറ്റ് നിയമാനുസൃതമായ രേഖകള്‍ എന്നിവ ഇല്ലാതെ സര്‍വീസ് നടത്തുവാന്‍ പാടില്ല എന്ന് തുറമുഖ ഓഫീസര്‍ അറിയിച്ചു. എല്ലാ സഞ്ചാരികളും നിയമം അനുശാസിക്കുന്ന ഗുണനിലവാരത്തിലുള്ള ലൈഫ് ജാക്കറ്റുകള്‍ ധരിക്കുന്നുണ്ടെന്നും ബോട്ടില്‍ അനുവദനീയമായ യാത്രക്കാരുടെ എണ്ണം ഇംഗ്ലീഷിലും മലയാളത്തിലും വിനോദസഞ്ചാരികള്‍ക്കു കാണത്തക്കരിതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോട്ടുടമയും ജീവനക്കാരും ഉറപ്പാക്കണമെന്നും രജിസ്റ്ററിംഗ് അഥോറിറ്റി കൂടിയായ തുറമുഖ ഓഫീസര്‍ അറിയിച്ചു.

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച  പ്രതിക്ക് 61 വര്‍ഷം കഠിനതടവ്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 61 വര്‍ഷം കഠിനതടവ്




കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 61 വര്‍ഷം കഠിനതടവ്. കടയ്ക്കല്‍, ഇടത്തറ തോട്ടത്ത്‌വിള വീട്ടില്‍ അംബു എന്ന് വിളിക്കുന്ന നീരജിനെ (22) ആണ് 61 വര്‍ഷം കഠിന തടവിനും 67,500 രൂപ പിഴ ഒടുക്കാനും കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് അഞ്ചു മീര ബിര്‍ല ശിക്ഷിച്ചത്.  2022 ജൂണ്‍ 23നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഏഴാം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതി അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ കടയ്ക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് സ്റ്റേഷന്‍ ഐഎസ്എച്ച്ഒ പി.എസ്.രാജേഷ് അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷിബു.സി. തോമസ് ഹാജരായി.  


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




ചായക്കടയിലെ കത്തിക്കുത്ത്,   പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും : പോലീസ്

ചായക്കടയിലെ കത്തിക്കുത്ത്, പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും : പോലീസ്




ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ ക്രിമിനല്‍, ലഹരിസംഘങ്ങളുടെ താവളം. പോലീസിന്‍റെ ശ്രദ്ധ കുറയുന്നതായി ആക്ഷേപം.     ചായക്കടയിലെ തര്‍ക്കത്തിനിടയില്‍ ഒരാള്‍ക്ക് കുത്തേറ്റ സംഭവത്തില്‍ അറസ്റ്റിലായ തൃക്കൊടിത്താനം ആരമല സ്വദേശി സിജോ(30)യെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഫാത്തിമാപുരം സ്വദേശി സാവിയോ (23)യ്ക്കാണ് കുത്തേറ്റത്. ഇയാള്‍ ചികിത്സയിലാണ്.  ഞായറാഴ്ച വൈകുന്നേരം ചങ്ങനാശേരി ബൈപാസില്‍ പാലത്രച്ചിറ ഭാഗത്തുള്ള ചായക്കടയിലാണ് കത്തിക്കുത്തുണ്ടായത്. റിമാന്‍ഡ് ചെയ്ത പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമെന്ന് ചങ്ങനാശേരി പോലീസ് പറഞ്ഞു.  നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ചങ്ങനാശേരി ബൈപാസിന്‍റെ പാലാത്രച്ചിറ ഭാഗത്തും അനധികൃതമായി പെരുകുന്ന തട്ടുകടകള്‍ ക്രിമിനല്‍, ലഹരി സംഘങ്ങള്‍ താവളമാക്കുന്നതായി പരാതി ഉയരുന്നുണ്ട്. അധികൃതര്‍ സത്വര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ വിഷയം വഷളാകുമെന്ന സൂചനകളാണ് ലഭിക്കുന്നത്. 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




പോലീസ് സ്‌റ്റേഷന്‍റെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

പോലീസ് സ്‌റ്റേഷന്‍റെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി




വയനാട്:  കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍റെ ശുചിമുറിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ നെല്ലാച്ചാല്‍ സ്വദേശി ഗോകുല്‍(18) ആണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ഗോകുലിനെയും കഴിഞ്ഞ ദിവസം കാണാതായിരുന്നു. ഇരുവരെയും കോഴിക്കോട്ട് നിന്നാണ് പോലീസ് കണ്ടത്തിയത്. ഈ കേസിന്‍റെ നടപടികള്‍ തുടരുന്നതിനിടെ ശുചിമുറിയിലേക്ക് പോകണമെന്ന് പറഞ്ഞ് പോയ ഇയാള്‍ ജീവനൊടുക്കുകയായിരുന്നു. 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




വെര്‍ച്വല്‍ അറസ്റ്റിലൂടെ 36 ലക്ഷം രൂപ തട്ടി :യുവാക്കള്‍ അറസ്റ്റില്‍

വെര്‍ച്വല്‍ അറസ്റ്റിലൂടെ 36 ലക്ഷം രൂപ തട്ടി :യുവാക്കള്‍ അറസ്റ്റില്‍




കൊച്ചി: വെര്‍ച്വല്‍ അറസ്റ്റിലൂടെ 36 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി പണ്ടികശാല വീട്ടില്‍ ഫായിസ് ഫഹാദ് (21), കൊണ്ടോട്ടി അരിമ്പ്ര പൂളക്കുന്നന്‍ വീട്ടില്‍ അസിമുള്‍ മുജാസിന്‍ (21) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.  സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ നവംബറിലാണ് തേവര സ്വദേശിയായ വയോധികന് പണം നഷ്ടമായത്. പണം ആദ്യം എത്തിയത് മഹാരാഷ്ട്ര സ്വദേശിയുടെ അക്കൗണ്ടിലേക്കായിരുന്നു. അതില്‍ നിന്നാണ് പ്രതികളുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




അനധികൃത പടക്കനിർമാണശാലയിൽ പൊട്ടിത്തെറി : ആറ് പേർ മരിച്ചു

അനധികൃത പടക്കനിർമാണശാലയിൽ പൊട്ടിത്തെറി : ആറ് പേർ മരിച്ചു




കോൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ മരിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ പത്താർപ്രദിമയിലാണ് പൊട്ടിത്തെറിയുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ചന്ദ്രനാഥ് ബനിക് എന്നയാളുടെ വീട്ടിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയിൽ വീട് പൂർണമായി നശിച്ചു.പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് സംഭവസ്ഥലത്തെിയ നാട്ടുകാരാണ് ആദ്യം തീയണക്കാൻ ശ്രമിച്ചത്. പിന്നീട് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാസേനയും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. 


ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 




ഏഴു വയസുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഏഴു വയസുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി




ന്യൂഡൽഹി: ഏഴു വയസുകാരിയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വടക്കൻ ഡൽഹിയിലെ സ്വരൂപ് നഗർ പ്രദേശത്തെ വീട്ടിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.  ബിഹാറിലെ പാറ്റ്ന സ്വദേശിയായ  പ്രേം സിംഗി (32)ന്‍റെയും മുസ്കാ(32)ന്‍റെയും മകളാണ് മരിച്ചത്. ദമ്പതികൾക്ക് ഒൻപത് വയസുള്ള മറ്റൊരു മകളുമുണ്ട്.  കുട്ടിയുടെ പിതാവ് ഒളിവിലാണ്. കുട്ടി മരിച്ചതെന്ന് കരുതപ്പെടുന്ന സമയം ഇയാളും സുഹൃത്തും വീട്ടിൽ നിന്നും പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പ്രേം സിംഗിനെ പിടികൂടാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 



യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക