Saturday, 25 July 2026

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി ജൂഡോ താരം തൂലിക മാനിന് വിലക്ക്

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി ജൂഡോ താരം തൂലിക മാനിന് വിലക്ക്


 
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി.ജൂഡോതാരം തൂലിക മാനിന് വിലക്കേർപ്പെടുത്തി നാഡ. നാഡ ചട്ടങ്ങൾ ലംഘിച്ചതിനാണ് നടപടി. ഉത്തേജക മരുന്ന് വിരുദ്ധ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് നടപടി. തൂലിക മാനിന് ​ഗെയിംസിൽ മത്സരിക്കാനാകില്ല. ഇന്ത്യയ്ക്ക് സ്വർണ മെഡൽ പ്രതീക്ഷയുള്ള താരമായിരുന്നു തൂലിക.

12 മാസത്തിനിടെ മൂന്ന് തവണ ഡോപ്പിങ് ടെസ്റ്റിൽ പരാജയപ്പെട്ടതോടെയാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി തൂലികയെ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞ കോമൺവെൽത്ത് ​ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്നു. 2022 ലെ ബർമിംഗ്ഹാം കോമൺ‌വെൽത്ത് ഗെയിംസിൽ വനിതകളുടെ +78 കിലോഗ്രാം വിഭാ​ഗത്തിലായിരുന്നു നേട്ടം.

ഇന്നലെ ഉത്തേജക മരുന്ന്‌ പരിശോധനയിൽ പരാജയപ്പെട്ട ഇന്ത്യൻ ജൂഡോ താരം അരുൺ കുമാറിനെ കോമൺവെൽത്ത്‌ ഗെയിംസിനുള്ള ടീമിൽനിന്ന് പുറത്താക്കിയിരുന്നു. 73 കിലോ വിഭാഗത്തിലായിരുന്നു മത്സരിക്കേണ്ടിയിരുന്നത്‌.മരുന്നടി തെളിഞ്ഞതിനെ തുടർന്ന്‌ ദേശീയ ഉത്തേജക മരുന്ന്‌ വിരുദ്ധ സമിതി (നാഡ) അരുണിന്‌ വിലക്കേർപ്പെടുത്തുകയായിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൈമാറി 





നീറ്റ് (NEET) പരീക്ഷാ ചോർച്ചയെത്തുടർന്ന് ദിവസങ്ങളായി രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ശനിയാഴ്ച തന്റെ രാജി സമർപ്പിച്ചു. രാജ്യവിരുദ്ധ ശക്തികൾ ആശയക്കുഴപ്പം പരത്തുന്നതും സാഹചര്യ മുതലെടുപ്പ് നടത്തുന്നതും തടയാൻ വേണ്ടിയാണ് താൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ച രാജി കത്തിൽ പ്രധാൻ വ്യക്തമാക്കി.

ഡൽഹിയിലെ ജന്തർമന്തറിൽ ഒരു മാസത്തിലേറെയായി വൻ പ്രക്ഷോഭത്തിന് നേതൃത്വം നൽകി വരുന്ന കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി) പ്രധാന ആവശ്യമായിരുന്നു ധർമേന്ദ്ര പ്രധാന്റെ രാജി. പ്രധാന്റെ രാജിയെച്ചൊല്ലി സി.ജെ.പിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാംഘട്ട ചർച്ചകൾ നടക്കാനിരിക്കെയാണ് രാജി.ധർമേന്ദ്ര പ്രധാൻ സ്ഥാനത്ത് തുടരുകയാണെങ്കിൽ ചർച്ചകളിൽ അർത്ഥമില്ലെന്ന് സി.ജെ.പി വക്താവ് അശുതോഷ് ടാങ്ക വ്യക്തമാക്കിയിരുന്നു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റിയയുടെ പ്രതിഷേധ ചിത്രം പുനരാവിഷ്‌കരിച്ച് നവ്യാ നായർ; മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ച് നടി

റിയയുടെ പ്രതിഷേധ ചിത്രം പുനരാവിഷ്‌കരിച്ച് നവ്യാ നായർ; മിനിറ്റുകൾക്കകം പോസ്റ്റ് പിൻവലിച്ച് നടി

 





കൊച്ചി: ഡൽഹിയിൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടഞ്ഞുനിർത്തി പ്രതിഷേധിച്ച യുവമോഡൽ റിയ ആഹിറിന്റെ വൈറൽ ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യാ നായർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റ് മിനിറ്റുകൾക്കകം പിൻവലിച്ചത് ചർച്ചയാകുന്നു.

പോലീസ് വാഹനത്തിന് മുന്നിൽ കൈവെച്ച് നിൽക്കുന്ന ചിത്രമാണ് നവ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ചിത്രം കൊൽക്കത്തയിൽ നിന്നുള്ളതാണെന്ന് പശ്ചാത്തലത്തിൽ നിന്ന് വ്യക്തമായിരുന്നു. ‘വന്ദേ മാതരം’ പശ്ചാത്തല സംഗീതമായാണ് പോസ്റ്റ് പങ്കുവെച്ചത്. എന്നാൽ ചിത്രത്തോടൊപ്പം മറ്റ് വിശദീകരണങ്ങളൊന്നും നൽകിയിരുന്നില്ല.

പോസ്റ്റ് പുറത്തുവന്നതോടെ ഇത് സി.ജെ.പി.യുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ വ്യാഖ്യാനങ്ങൾ ഉയർന്നു. പിന്നാലെ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നവ്യ പോസ്റ്റ് നീക്കം ചെയ്തു.

പോസ്റ്റ് വൈറലായതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. നടി ചിത്രം പിൻവലിച്ചതിനെ പരിഹസിച്ച്, നവ്യ അഭിനയിച്ച 'നന്ദനം' സിനിമയിലെ പ്രശസ്തമായ "ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ" എന്ന സംഭാഷണം ഉദ്ധരിച്ചുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. "പോലീസ് വാഹനത്തെ അനുഗ്രഹിക്കുകയാണോ?" എന്ന തരത്തിലുള്ള ചോദ്യങ്ങളും ചിലർ ഉയർത്തി.

അതേസമയം, ഹുഡിയും തൊപ്പിയും ധരിച്ച് കനത്ത മഴയിൽ പോലീസ് വാനിന് മുന്നിൽ ഒറ്റയ്ക്ക് നിന്നുകൊണ്ട് പ്രതിഷേധിച്ച റിയ ആഹിറിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പോലീസ് വാഹനം മുന്നോട്ടെടുക്കാൻ ശ്രമിച്ചിട്ടും റിയ പിന്മാറാതെ വാഹനത്തിന് മുന്നിൽ നിന്നുകൊണ്ട് പ്രതിഷേധിക്കുകയും 'ആസാദി' മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന പ്രതിഷേധക്കാരും മുദ്രാവാക്യങ്ങളുമായി റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു.

സംഭവത്തിന് ശേഷം പ്രതികരിച്ച റിയ, വിദ്യാർഥികളെ പോലീസ് വാഹനത്തിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് കണ്ടപ്പോഴാണ് ഒരു പൗരയെന്ന നിലയിൽ ഇടപെടാൻ തീരുമാനിച്ചതെന്ന് പറഞ്ഞു. അറസ്റ്റ് നടപടികൾ നിയമാനുസൃതമാണോയെന്ന് പോലീസിനോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും, അതിനാലാണ് വിദ്യാർഥികളെ കൊണ്ടുപോകുന്നത് തടയാൻ ശ്രമിച്ചതെന്നും റിയ വിശദീകരിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എസെക്സിൽ മഹാവിസ്ഫോടനം; രാസവള യൂണിറ്റിൽ തീപിടിത്തം, 'മേജർ ഇൻസിഡന്റ്' പ്രഖ്യാപിച്ച് യുകെ

എസെക്സിൽ മഹാവിസ്ഫോടനം; രാസവള യൂണിറ്റിൽ തീപിടിത്തം, 'മേജർ ഇൻസിഡന്റ്' പ്രഖ്യാപിച്ച് യുകെ

 





ലണ്ടൻ: യുകെയിലെ എസെക്സിലെ ഒരു വ്യവസായ മേഖലയിലുണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് കനത്ത തീപിടിത്തമുണ്ടായി. സംഭവത്തെ തുടർന്ന് പ്രദേശത്ത് 'മേജർ ഇൻസിഡന്റ്' പ്രഖ്യാപിച്ച അധികൃതർ രക്ഷാപ്രവർത്തനം ഊർജിതമാക്കി. കാർഷിക ഭൂമിയിലുള്ള ഒരു വ്യവസായ യൂണിറ്റിലാണ് അപകടമുണ്ടായത്.

കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന രാസവളങ്ങൾ (ഫെർട്ടിലൈസർ) പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് എസെക്സ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.

സ്ഫോടനത്തിന്റെ ആഘാതം അതിശക്തമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഏകദേശം 15 മൈൽ അകലെയുവരെ സ്ഫോടനശബ്ദം കേട്ടതായും സമീപപ്രദേശങ്ങളിലെ വീടുകൾ ശക്തമായി കുലുങ്ങുകയും ജനൽച്ചില്ലുകൾ വിറയ്ക്കുകയും ചെയ്തതായും അവർ വ്യക്തമാക്കി. അപകടത്തെ തുടർന്ന് ആകാശത്തേക്ക് കനത്ത കറുത്ത പുക ഉയരുന്നത് ദൂരത്തുനിന്നും വ്യക്തമായി കാണാനായി.

സംഭവസ്ഥലത്ത് നൂറിലധികം അഗ്നിശമനസേനാംഗങ്ങളും 15-ലധികം ഫയർ എഞ്ചിനുകളും വിന്യസിച്ച് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. സമീപപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും പുക വ്യാപിക്കുന്ന മേഖലകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശം നൽകി.

സ്ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ആളപായമോ പരിക്കുകളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം സുരക്ഷാ വളയത്തിലാക്കി രക്ഷാപ്രവർത്തനവും പരിശോധനയും തുടരുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മദ്യലഹരിയിൽ വാക്കേറ്റം; ആലുവയിൽ യുവാവിന്റെ ബൈക്കിന് തീയിട്ടു

മദ്യലഹരിയിൽ വാക്കേറ്റം; ആലുവയിൽ യുവാവിന്റെ ബൈക്കിന് തീയിട്ടു

 





ആലുവ: മദ്യപാനികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് യുവാവിന്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ആലുവയിൽ ആശങ്ക. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റവും തുടർന്ന് ഉണ്ടായ വൈരാഗ്യവുമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സംഭവം രാത്രിയോടെയായിരുന്നു. മദ്യപിച്ചിരുന്ന സംഘങ്ങൾ തമ്മിൽ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് അത് സംഘർഷത്തിലേക്ക് നീങ്ങുകയുമായിരുന്നു. ഇതിനിടെ ഒരുസംഘം യുവാവിന്റെ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ തീകൊളുത്തിയതായി ദൃക്സാക്ഷികൾ പറഞ്ഞു. നിമിഷങ്ങൾക്കകം ബൈക്ക് പൂർണമായും കത്തിനശിച്ചു.

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെയും പോലീസിനെയും വിവരമറിയിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചെങ്കിലും ബൈക്ക് പൂർണമായും കത്തിനശിച്ചിരുന്നു.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ആക്രമണത്തിൽ ഉൾപ്പെട്ടവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല; ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സൂചന

വീട്ടിൽക്കയറി യുവാവിനെ കുത്തിക്കൊല; ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലെ കുടിപ്പകയെന്ന് സൂചന

 





ആലപ്പുഴ: ലഹരി-ക്വട്ടേഷൻ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ നഗരത്തിനടുത്ത ആര്യാട്ട് യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തി. ആര്യാട് പഞ്ചായത്ത് എട്ടാം വാർഡ് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു-24) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

പോലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം, ആലപ്പുഴയിൽ നിന്ന് ഓട്ടോറിക്ഷയിൽ എത്തിയ മൂന്ന് പേരാണ് ആക്രമണം നടത്തിയത്. ഇവരിൽ രണ്ടുപേർ വീടിന് മുന്നിൽ ഇറങ്ങി അഖിലിനെ ആക്രമിച്ചപ്പോൾ, മറ്റൊരാൾ ഓട്ടോറിക്ഷയിൽ കാത്തുനിന്നു.

സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനോട് ചേർന്ന ഷെഡിൽ നിന്നിരുന്ന അഖിലിന്റെ സമീപത്തെത്തിയ പ്രതികൾ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മൂന്ന് തവണ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതികൾ രക്ഷപ്പെടുകയും, തുടർന്ന് സമീപ ജംഗ്ഷനിലെത്തി മറ്റൊരു ഓട്ടോറിക്ഷയിൽ കയറി ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷം ട്രെയിനിൽ കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം.

ഗുരുതരമായി പരിക്കേറ്റ അഖിലിനെ നാട്ടുകാർ ഉടൻ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അഖിലും കായംകുളം കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘവും തമ്മിൽ കഴിഞ്ഞ ദിവസം ഒരു ബാറിൽ വച്ച് തർക്കവും കൈയാങ്കളിയും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. ബെംഗളൂരുവിൽ നിന്ന് ലഹരി കടത്തുന്ന സംഘവുമായി അഖിലിന് ബന്ധമുണ്ടെന്ന വിവരവും പോലീസ് പരിശോധിക്കുന്നുണ്ട്. അന്നത്തെ തർക്കത്തിനിടെ അഖിലിനെ കൊല്ലുമെന്ന് എതിർസംഘം ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഹരിസംഘത്തിന്റെ തലവൻ ഷൽജാദ് (ഷൽജു) ഉൾപ്പെടെയുള്ളവർക്കായി പോലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. പ്രതികളെക്കുറിച്ച് നിർണായക സൂചനകൾ ലഭിച്ചതായും ആലപ്പുഴ നോർത്ത് പോലീസ് അറിയിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 24 July 2026

പൊതുനിരത്തില്‍ മീന്‍വെള്ളം ഒഴിച്ചാല്‍ ഇനി ലൈസന്‍സ് 'ഔട്ട്'

പൊതുനിരത്തില്‍ മീന്‍വെള്ളം ഒഴിച്ചാല്‍ ഇനി ലൈസന്‍സ് 'ഔട്ട്'

 

തിരുവനന്തപുരം: റോഡിലൂടെ ബൈക്കിലോ നടന്നുപോകുമ്പോഴോ തൊട്ടുമുന്നിലെ മീന്‍വണ്ടിയില്‍ നിന്ന് റോഡിലേക്ക് ചീറ്റിയൊഴുകുന്ന ദുര്‍ഗന്ധം വമിക്കുന്ന വെള്ളം നിങ്ങളുടെ മേല്‍ വീണിട്ടുണ്ടോ? അല്ലെങ്കില്‍ ആ വെള്ളത്തില്‍ വണ്ടി തഴുതിവീണ് അപകടത്തില്‍പ്പെട്ടിട്ടുണ്ടോ? ഇത്തരം ജനവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികള്‍ക്ക് ഇനി മോട്ടോര്‍ വാഹന വകുപ്പിന്റെ വക 'ഫുള്‍ സ്റ്റോപ്പ്'!

മത്സ്യം കൊണ്ടുപോകുന്ന വാഹനങ്ങളില്‍ നിന്ന് പൈപ്പുകള്‍ വഴി പൊതുനിരത്തിലേക്ക് മലിനജലം ഒഴുക്കുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. നിയമലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും കൂടാതെ പിഴയും ചുമത്തും.

മീന്‍വണ്ടികളില്‍ നിന്ന് ഒഴുക്കിവിടുന്ന വെള്ളം കാരണം അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടാതെ വലിയ രീതിയിലുള്ള ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സുരക്ഷിതമായ യാത്രയും ശുചിത്വമുള്ള റോഡുകളും നമ്മുടെ അവകാശവും ഉത്തരവാദിത്വവുമാണെന്നുള്ള കാര്യം മറക്കാതിരിക്കുക. ഇത്തരം മലിനജലം വാഹനങ്ങളിലുള്ള ടാങ്കുകളില്‍ തന്നെ സൂക്ഷിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴുക്കി വിടണമെന്നും എംവിഡി നിര്‍ദേശിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്

പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു. അമേരിക്കയിലേക്ക്


ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ സന്ദർശനത്തിനായി തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കും. യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും, പശ്ചിമേഷ്യൻ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാൻ വിഷയവും ചർച്ചയാകും.

വാഷിംഗ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക് തിരിക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുമെന്ന് നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യൻ മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് സൂചന. 

ഇറാൻ ആക്രമണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന രീതിയിൽ നേരത്തെ വാർത്ത പുറത്ത് വന്നിരുന്നു. അന്തരിച്ച യു.എസ്. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ സംസ്കാര ചടങ്ങിലും നെതന്യാഹു പങ്കെടുക്കും.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍  അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

ദേശീയപാത 66ല്‍ 645 കിലോമീറ്റര്‍ കടക്കാന്‍ 13 ഇടത്ത് ടോള്‍ ബൂത്തുകള്‍ അറിയാം ജില്ലകളിലെ ടോള്‍ ബൂത്തുകള്‍

 

ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക.

കൊച്ചി: ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കാരോട് വരെ (645) കിലോമീറ്റര്‍ വരെയുള്ള പതിമൂന്ന് ഇടങ്ങളില്‍ ചുങ്കം പിരിക്കും. ഇതില്‍ 5 എണ്ണം നിലവില്‍ പ്രവര്‍ത്തിക്കുന്നവയാണ്. 8 എണ്ണം പുതുതായി വരും. ആലപ്പുഴ ജില്ലയില്‍ നാലിടത്തും, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 ടോള്‍ ബൂത്ത് വീതവും കാസര്‍കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ഓരോന്ന് വീതവുമാകും ഉണ്ടാവുക.
റോഡിന് മീതെയും ഇരുവശത്തുമായുള്ള ടോള്‍ ബൂത്തുകളുടെ പണിയാണ് ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഇവിടേക്കുള്ള യന്ത്രസംവിധാനങ്ങളും ഉടന്‍ സ്ഥാപിക്കും. ശരാശരി 60 കിലോമീറ്റര്‍ ഇടവിട്ടാണ് ദേശീയപാതയില്‍ ടോള്‍ ബൂത്തുകള്‍ ഉണ്ടാവുക. എന്നാല്‍ നിര്‍മാണരീതിയും റീച്ചുകളും അടിസ്ഥാനമാക്കി ഇതിന് മാറ്റമുണ്ടാകാം. ആലപ്പുഴയിലെ തുറവൂര്‍അരൂര്‍ 12 കിലോമീറ്റര്‍ ആറുവരി ഉയരപ്പാതയ്ക്കു പ്രത്യേകം ടോള്‍ നല്‍കേണ്ടി വരും. ആലപ്പുഴ ജില്ലയിലൂടെയുള്ള 89 കിലോമീറ്റര്‍ യാത്രയ്ക്ക് നാലിടത്ത് ചുങ്കം നല്‍കണം.

കൊളശ്ശേരി (കണ്ണൂര്‍), കുമ്പളം (എറണാകുളം), തിരുവല്ലം (തിരുവനന്തപുരം), വെട്ടിച്ചിറ (മലപ്പുറം), ഒളവണ്ണ (കോഴിക്കോട്) എന്നിവയാണ് നിലവിലുളള ടോള്‍ ബൂത്തുകള്‍. ചാലിങ്കാല്‍ (കാസര്‍കോട്), കല്യാശേരി (കണ്ണൂര്‍), അഴിയൂര്‍ (കോഴിക്കോട്), നാട്ടിക (തൃശൂര്‍), എരമല്ലൂര്‍ ഉയരപ്പാത (ആലപ്പുഴ), കൃപാസനം ജങ്ഷന്‍ (ആലപ്പുഴ), ഓച്ചിറ (കൊല്ലം), കല്ലുവാതുക്കല്‍ (കൊല്ലം), നിര്‍മാണത്തിലിരിക്കുന്ന ടോള്‍ ബൂത്തുകള്‍.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക